Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാണത്തിൽ ഒരു പരിചയവുമില്ലാതെ രണ്ടും കൽപിച്ചു കൈവെച്ച പണി രണ്ടാം നിലയിലാണ് അവസാനിപ്പിച്ചത്.
വീടിന്റെ പ്ലാൻ, കല്ലുപണി, തടിപ്പണി, വാർക്ക, മൈക്കാഡ്, പ്ലംബിംഗ്, പെയിന്റിംഗ് എന്നിവയെല്ലാം തനിയെ സംവിധാനം ചെയ്തു പൂർത്തീകരിച്ചു. നാടകത്തിനൊപ്പം എറണാകുളത്ത് സ്വകാര്യ കന്പനിയിൽ ജോലിയിലിരിക്കെ രണ്ടു വർഷത്തെ ഒഴിവുവേളകൾ വീടുപണിക്കായി മാറ്റിവച്ചു. ആറു പതിറ്റാണ്ടു നീളുന്ന കലാജീവിതത്തിൽ അഞ്ചു സംസ്ഥാന അവാർഡുകൾ ചെല്ലപ്പൻ സ്വന്തമാക്കിയിട്ടുണ്ട്. നാടകക്കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തുന്നവർക്ക് സൗകര്യപ്രദമായി ഇരിക്കാനൊരു ഹാളില്ലാത്ത പരിമിതിക്കു പരിഹാരമായി തുടങ്ങിയതാണ് വീടുപണി.
പണിക്ക് കരാറുകാരനെ ഏർപ്പെടുത്തിയെങ്കിലും നിർമാണത്തെച്ചൊല്ലിയുണ്ടായ വിയോജിപ്പാണ് രണ്ടും കൽപിച്ചുള്ള തീരുമാനത്തിലെത്തിച്ചത്. തുടർന്ന് ഹാളിന് പകരം വീടുതന്നെ നിർമിക്കാനുറപ്പിച്ചു. കലയ്ക്കായി സമർപ്പിച്ച ജീവിതമായതിനാൽ മുൻപ് ആയിരം വേദികളിൽ അവതരിപ്പിച്ച വ്യൂഹം എന്ന നാടകത്തിന് ചെല്ലപ്പൻ വരച്ച സെറ്റ് തന്നെ വീടിനു മോഡലാക്കി. വ്യൂഹം നാടകത്തിലെ ഹാർഡ് ബോർഡ് ഇരുനില അതേ പടി ചെല്ലപ്പൻ കോണ്‍ക്രീറ്റിലും കല്ലിലും അവതരിപ്പിച്ചു. ബാൽക്കണിയും സിറ്റൗട്ടും സ്വീകരണമുറിയുമെല്ലാം സെറ്റിലേതിൽനിന്ന് തെല്ലും മാറ്റമില്ലാതെ പണിതെടുത്തു. മുകൾ നിലയിൽ നിന്നുള്ള ചതുര സ്റ്റെയർകെയ്സും പരിസരവുമൊക്കെ അതുപോലെതന്നെ.
തനിയെ വീടു പണിയാൻ തീരുമാനമെടുത്തപ്പോൾ ഏറ്റവും എതിർപ്പ് വീട്ടിൽ നിന്നായിരുന്നു. ഭാര്യ രാധാമണിയും മക്കളും എതിർപ്പിന്റെ മതിൽ തന്നെ തീർത്തു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതിശയത്തോടെ ചുറ്റും കൂടി. പരിചിതമല്ലാത്ത വീടുനിർമാണ ജോലി തനിയെ ചെയ്താലുണ്ടാകാവുന്ന അപകടസാധ്യത അവരെല്ലാം ബോധ്യപ്പെടുത്തിയിട്ടും ചെല്ലപ്പൻ പിൻമാറിയില്ല.
പണിക്കുള്ള തൂക്കുകട്ട, കൊലശേര്‍, മുഴക്കോൽ തുടങ്ങിയവ ആദ്യം വാങ്ങി. കല്ലും മണലും സിമന്റും കന്പിയും ഇറക്കി പണി തുടങ്ങിയപ്പോഴും വീട്ടുകാർ അകലം പാലിച്ച് നിന്നു. അടിത്തറ പണി നല്ല നിലയിൽ നടത്തിയതോടെ വീട്ടുകാർക്ക് വിശ്വാസവും ആശ്വാസവുമായി. ഭിത്തി കെട്ടിപ്പൊക്കിയപ്പോഴും തുടർ പണികൾക്കും വീട്ടുകാർ സഹായത്തിന് കൂടെനിന്നു. 35 കിലോയുള്ള ചെങ്കല്ല് ഉയർത്തി ഭിത്തി കെട്ടിപ്പൊക്കുകയെന്നത് ഏറെ സാഹസിക ജോലിയായിരുന്നു.
വാർക്കപ്പണിക്ക് ആവശ്യമായ തൂണും പലകയും നൽകാമെന്ന് പറഞ്ഞയാൾ പിൻമാറിയപ്പോൾ അതിനും ചെല്ലപ്പൻ പരിഹാരം കണ്ടെത്തി. ആസ്ബറ്റോസ് ഷീറ്റ് നിരത്തി തട്ടുണ്ടാക്കി കോണ്‍ക്രീറ്റിംഗ് നടത്തി. ഇലക്ട്രിക് ജോലിയും പ്ലംബിംഗും മുറ്റംകെട്ടുമൊക്കെ ആരുടെ യും സഹായമില്ലാതെ ചെയ്തു.
സിനിമാ നിർമാണവും അഭിനയവും സ്ക്രിപ്റ്റ് എഴുത്തും റിഹേഴ്സലുമൊക്കെ തുടങ്ങിയപ്പോൾ മുകളിലത്തെ നിലയോട് ചേർന്ന് ആയിരം സ്ക്വയർഫീറ്റ് കൂടി പണിത് വീടു വിപുലമാക്കി. കോണ്‍ക്രീറ്റിംഗും ടൈൽപാകലും തുടങ്ങി ബാത്ത് റൂം, റിക്കോഡിംഗ് റൂം എന്നിവയുടെ നിർമാണവും പെയിന്റിംഗുമൊക്കെ തനിയെ ചെയ്തു.
കലയെ ജീവനോളം സ്നേഹിക്കുന്ന ചെല്ലപ്പൻ അവാർഡിന് അർഹമായ ഒരു നാടകത്തിന്റെ പേരാണ് മകൾക്ക് ഇട്ടത്-സീസ. രജിസ്ട്രേഷൻ വകുപ്പിൽ ഉദ്യാഗസ്ഥയാണ് സീസ. ഡിഫൻസ് സർവീസിൽ ഉദ്യോഗസ്ഥനായ മകന്റെ പേരും നാടകവുമായി ബന്ധപ്പെട്ടതാണ്- സീൻ.
ആലപ്പുഴ ആശ്രമം ചെട്ടി വേലിക്കകത്ത് വേലായുധന്റെയും ജാനുവിന്റെയും മകനായ ചെല്ലപ്പന് കലയോടുള്ള കന്പം ചെറുപ്പം മുതൽക്കെയുള്ളതാണ്. തിരുവന്പാടി എൻ. എസ.്എസ്. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെ പ്രോത്സാഹനത്തിൽ നാടക രചന തുടങ്ങിയതാണ്.
നാടകത്തിന്റെ തിരക്കുകൾക്കിടെയായിരുന്നു കായിപ്പുറം മാളികവെളി രാധാമണിയുമായുള്ള വിവാഹം. നാടകീയ രംഗങ്ങൾക്ക് വിവാഹ ദിനവും വേദിയായി. രണ്ട് നാടകങ്ങൾ അവതരിപ്പിക്കേണ്ടിയിരുന്ന ദിവസമായിരുന്നു കല്യാണം. വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തിയ ഉടൻ നാടകവണ്ടിയിലേയ്ക്കാണ് ചെല്ലപ്പൻ കയറിയത്. ആലപ്പുഴ കുതിരപ്പന്തിയിലും പുന്നപ്ര പറവൂരിലുമായിരുന്നു നാടകാവതരണം . രണ്ട് നാടകങ്ങൾ കഴിഞ്ഞ് അടുത്ത ദിവസമാണ് മടങ്ങിയെത്തിയത്. സീസ, വയലേലകൾ എന്നീ സിനിമകൾ നിര്‍മിച്ചെങ്കിലും വിജയം നേടിയില്ല.
അനിരുദ്ധൻ, മുഹമ്മ
തമിഴിൽ തിളങ്ങി, മലയാളത്തിന് അഭിമാനം
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇന്നു മികച്ച പരിഗണന ലഭിക്കുന്നുണ്ട്. നമ്മുടെ സിനിമ എല്ലാവരും ശ്രദ്ധിക്കുന
മാറുന്ന കാലാവസ്ഥയും കേരളവും
നിശ്ചിതതോതിൽ കൃത്യതയോടെ പെയ്തിരുന്ന മഴയായിരുന്നു കേരളത്തിന്റെ കരുതൽ. ഇപ്പോഴാവട്ടെ സംസ്ഥാനത്തിന് ആശങ്കയാ
പുരസ്കാരങ്ങൾ ഉത്തരവാദിത്വമാണ്
തിരക്കഥ വായിച്ചതിനുശേഷം സംവിധായകനോട് സംസാരിക്കുന്പോൾ നമ്മുടെ മനസിൽ ഓരോ സീനിന്റെയും വിഷ്വൽ പ്ലാൻ ചെയ്യും. വിഷ്
വിശുദ്ധ മദർ തെരേസയുടെ ലാളിത്യം
എല്ലാവരുടെയും ജീവിതങ്ങൾക്ക് നിയതമായ ലക്ഷ്യവും ധർമവുമുണ്ട്. ദൈവികമായ ദൗത്യം ഓരോ വ്യക്തിയിലും നിക്ഷിപ്തവുമാണ്.
ഭൂപിന്ദർ- ഒരുതുണ്ട് ഫക്കീർ
ഭൂപിന്ദറിന് 82 വയസോ എന്ന് അത്ഭുതംകൂറിയവർ കുറവല്ല, അതും അദ്ദേഹത്തിന്റെ
അന്ത്യവേളയിൽ! അനന്യമായ സ്വരംകൊണ്ട്
തിരകളൊടുങ്ങാത്ത മനസ്
നാലു വർഷം ഏകാന്ത തടവിൽ കഴിഞ്ഞ ചന്ദ്രൻ കാലങ്ങളോളം കരുണാകരനു മുന്നിൽ നടത്തിയിരുന്ന വെളിപ്പെടുത്തലുകൾ കുറ്റബോ
ദുരന്തഭൂമികൾ ഓർമിപ്പിക്കുന്നത്
ഇനിയും സംഭവിച്ചേക്കാം പെരുമഴയും പ്രളയവുമൊക്കെ. ആവർത്തിച്ചേക്കാം വേറെയും ദുരന്തങ്ങൾ. 2018 മുതൽ കേരളമൊരു ദുരിത,
പുത്തൻ ദൃശ്യാനുഭവങ്ങളുമായി മഹാവീര്യർ
നിവിൻ പോളി ചെയ്തിട്ടുള്ളതിൽ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മഹാവീര്യറിൽ അപൂർണാനന്ദനായി ഇദ്ദേഹം വ
പുതിയ പാഠങ്ങൾ മേൽവിലാസങ്ങൾ
ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സ
ഇതിഹാസ ഭൂമിതേടി
വിജയന്റെ ഇതിഹാസം ഒരാവർത്തിയെങ്കിലും വായിച്ചവർക്ക് വല്ലാത്തൊരു ആകർഷണമാണ് അറബിക്കുളം. ഗഹനമായതെല്ലാം നിസാരമ
അറിയിപ്പ് ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് 75 ാം ലൊക്കാർണോ അന്താരാഷ്്ട്ര ചലച്ചിത്രമേളയില
തിയറ്റര്‍ വിസ്മയത്തിന് പൊന്നിയില്‍ സെല്വന്
ഇന്ത്യൻ സിനിമയിൽതന്നെ പുതിയ കാഴ്ചാനുഭവം സൃഷ്ടിക്കാൻ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൽ സെൽവൻ സെപ്റ്റം
സെയിദ് ഖാൻ ത്രില്ലിലാണ് !
ആദ്യ ചിത്രംതന്നെ പാന്‍ ഇന്ത്യ ലെവലില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് പുതുമുഖ നായകന് സെയ്ദ് ഖാന്. കുറേ നാ
പ്രണയതീരം... ബനാറസ്
കെജിഎഫിനും ചാർളി 777 നും ശേഷം കന്നട സിനിമാ ലോകത്തുനിന്നും പ്രണയ കഥയാണ് ഇനി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. കാ
പെരുകുന്ന അനാഥരും നിറയുന്ന അഗതിമന്ദിരങ്ങളും
പ്രവാസികൾ പെരുകുന്ന കേരളത്തിൽ ആൾപാർപ്പില്ലാത്ത മാളികകൾ അനേകായിരമാണ്. അതേസമയം അഗതിമന്ദിരങ്ങളിലെല്ലാം ആൾക്കൂ
വിദ്രോഹി അഥവാ തിളച്ചുമറിഞ്ഞ കവിതയും ജീവിതവും
ചരിത്രവും വർത്തമാനവും പറയുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളെക്കുറിച്ചായിരുന്നു കഴിഞ്ഞയാഴ്ച ഡൽഹി സ്കെച
പാലായുടെ അഭിമാനം എമിലിൻ
സഹോദരന്റെ രോഗാവസ്ഥയിലും തളരാതെ ലോക മലയാളികൾക്കു അഭിമാനമായി മാറിയിരിക്കുന്നു, പാലാക്കാരി എമിലിൻ റോസ് തോമസ്
പ്യാലിയുമായി സംവിധായക ദന്പതികൾ
കേരളത്തിലെത്തിയ കാഷ്മീരി സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പ്യാലി. അതിലൊരാളായ അഞ്ച് വയസുകാരി പെണ്‍കുട്ടിയുടെ
കേൾവിക്കാരിയിൽനിന്ന് ഗായികയിലേക്ക് ശുഭസംഗീതം
ഗായിക ശുഭ മുദ്ഗലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രശസ്തരാണ് റിംഗോയെന്നും നർഗിസെന്നും പേരുള്ള അവരുടെ വളർത്തുനായ്ക്കൾ
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
തമിഴിൽ തിളങ്ങി, മലയാളത്തിന് അഭിമാനം
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇന്നു മികച്ച പരിഗണന ലഭിക്കുന്നുണ്ട്. നമ്മുടെ സിനിമ എല്ലാവരും ശ്രദ്ധിക്കുന
മാറുന്ന കാലാവസ്ഥയും കേരളവും
നിശ്ചിതതോതിൽ കൃത്യതയോടെ പെയ്തിരുന്ന മഴയായിരുന്നു കേരളത്തിന്റെ കരുതൽ. ഇപ്പോഴാവട്ടെ സംസ്ഥാനത്തിന് ആശങ്കയാ
പുരസ്കാരങ്ങൾ ഉത്തരവാദിത്വമാണ്
തിരക്കഥ വായിച്ചതിനുശേഷം സംവിധായകനോട് സംസാരിക്കുന്പോൾ നമ്മുടെ മനസിൽ ഓരോ സീനിന്റെയും വിഷ്വൽ പ്ലാൻ ചെയ്യും. വിഷ്
വിശുദ്ധ മദർ തെരേസയുടെ ലാളിത്യം
എല്ലാവരുടെയും ജീവിതങ്ങൾക്ക് നിയതമായ ലക്ഷ്യവും ധർമവുമുണ്ട്. ദൈവികമായ ദൗത്യം ഓരോ വ്യക്തിയിലും നിക്ഷിപ്തവുമാണ്.
ഭൂപിന്ദർ- ഒരുതുണ്ട് ഫക്കീർ
ഭൂപിന്ദറിന് 82 വയസോ എന്ന് അത്ഭുതംകൂറിയവർ കുറവല്ല, അതും അദ്ദേഹത്തിന്റെ
അന്ത്യവേളയിൽ! അനന്യമായ സ്വരംകൊണ്ട്
തിരകളൊടുങ്ങാത്ത മനസ്
നാലു വർഷം ഏകാന്ത തടവിൽ കഴിഞ്ഞ ചന്ദ്രൻ കാലങ്ങളോളം കരുണാകരനു മുന്നിൽ നടത്തിയിരുന്ന വെളിപ്പെടുത്തലുകൾ കുറ്റബോ
ദുരന്തഭൂമികൾ ഓർമിപ്പിക്കുന്നത്
ഇനിയും സംഭവിച്ചേക്കാം പെരുമഴയും പ്രളയവുമൊക്കെ. ആവർത്തിച്ചേക്കാം വേറെയും ദുരന്തങ്ങൾ. 2018 മുതൽ കേരളമൊരു ദുരിത,
പുത്തൻ ദൃശ്യാനുഭവങ്ങളുമായി മഹാവീര്യർ
നിവിൻ പോളി ചെയ്തിട്ടുള്ളതിൽ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മഹാവീര്യറിൽ അപൂർണാനന്ദനായി ഇദ്ദേഹം വ
പുതിയ പാഠങ്ങൾ മേൽവിലാസങ്ങൾ
ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സ
ഇതിഹാസ ഭൂമിതേടി
വിജയന്റെ ഇതിഹാസം ഒരാവർത്തിയെങ്കിലും വായിച്ചവർക്ക് വല്ലാത്തൊരു ആകർഷണമാണ് അറബിക്കുളം. ഗഹനമായതെല്ലാം നിസാരമ
അറിയിപ്പ് ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് 75 ാം ലൊക്കാർണോ അന്താരാഷ്്ട്ര ചലച്ചിത്രമേളയില
തിയറ്റര്‍ വിസ്മയത്തിന് പൊന്നിയില്‍ സെല്വന്
ഇന്ത്യൻ സിനിമയിൽതന്നെ പുതിയ കാഴ്ചാനുഭവം സൃഷ്ടിക്കാൻ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൽ സെൽവൻ സെപ്റ്റം
സെയിദ് ഖാൻ ത്രില്ലിലാണ് !
ആദ്യ ചിത്രംതന്നെ പാന്‍ ഇന്ത്യ ലെവലില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് പുതുമുഖ നായകന് സെയ്ദ് ഖാന്. കുറേ നാ
പ്രണയതീരം... ബനാറസ്
കെജിഎഫിനും ചാർളി 777 നും ശേഷം കന്നട സിനിമാ ലോകത്തുനിന്നും പ്രണയ കഥയാണ് ഇനി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. കാ
പെരുകുന്ന അനാഥരും നിറയുന്ന അഗതിമന്ദിരങ്ങളും
പ്രവാസികൾ പെരുകുന്ന കേരളത്തിൽ ആൾപാർപ്പില്ലാത്ത മാളികകൾ അനേകായിരമാണ്. അതേസമയം അഗതിമന്ദിരങ്ങളിലെല്ലാം ആൾക്കൂ
വിദ്രോഹി അഥവാ തിളച്ചുമറിഞ്ഞ കവിതയും ജീവിതവും
ചരിത്രവും വർത്തമാനവും പറയുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളെക്കുറിച്ചായിരുന്നു കഴിഞ്ഞയാഴ്ച ഡൽഹി സ്കെച
പാലായുടെ അഭിമാനം എമിലിൻ
സഹോദരന്റെ രോഗാവസ്ഥയിലും തളരാതെ ലോക മലയാളികൾക്കു അഭിമാനമായി മാറിയിരിക്കുന്നു, പാലാക്കാരി എമിലിൻ റോസ് തോമസ്
പ്യാലിയുമായി സംവിധായക ദന്പതികൾ
കേരളത്തിലെത്തിയ കാഷ്മീരി സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പ്യാലി. അതിലൊരാളായ അഞ്ച് വയസുകാരി പെണ്‍കുട്ടിയുടെ
കേൾവിക്കാരിയിൽനിന്ന് ഗായികയിലേക്ക് ശുഭസംഗീതം
ഗായിക ശുഭ മുദ്ഗലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രശസ്തരാണ് റിംഗോയെന്നും നർഗിസെന്നും പേരുള്ള അവരുടെ വളർത്തുനായ്ക്കൾ
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
Latest News
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ആശ്വാസം...; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
Latest News
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ആശ്വാസം...; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top