Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിദ്രോഹി അഥവാ തിളച്ചുമറിഞ്ഞ കവിതയും ജീവിതവും
ചരിത്രവും വർത്തമാനവും പറയുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളെക്കുറിച്ചായിരുന്നു കഴിഞ്ഞയാഴ്ച ഡൽഹി സ്കെച്ചസ് പറഞ്ഞുപോയത്. പറഞ്ഞുതീർക്കാൻ കഴിയാത്ത അത്രയേറെ വിശേഷങ്ങളുണ്ടെങ്കിലും വിദ്യാർഥിയോ അധ്യാപകനോ ജീവനക്കാരനോ അല്ലാതെ ആ മതിൽക്കെട്ടുകൾക്കുള്ളിലെ ആത്മാവായി അലിഞ്ഞു ജീവിച്ച ഒരു മനുഷ്യനെക്കുറിച്ചാണ് ഇത്തവണ പറയാനുള്ളത്.
ജനനംകൊണ്ട ് രാം ശങ്കർ യാദവ് ആയിരുന്ന യുപിയിലെ സുൽത്താൻപുർ സ്വദേശി ജീവിതംകൊണ്ട് ജെൻഎയുവിനുള്ളിൽ വിദ്രോഹിയായി കഴിഞ്ഞ കാലം, മറ്റെവിടെയും സമാനതകളില്ലാതെ മാഞ്ഞുപോയ ഒന്നാണ്. മൂന്നു പതിറ്റാണ്ടു കാലമാണ് സഞ്ചരിക്കുന്ന ഒരു കവിതപോലെ വിദ്രോഹി ജെഐൻയുവിനുള്ളിൽ കഴിഞ്ഞത്.
ശരിക്കും ഒരു കവിത തന്നെയായിരുന്നു ആ ജീവിതം. കടലാസും പേനയുമില്ലാത്ത ലോകത്ത് കേൾക്കുന്നവന്റെ ഹൃദയഭിത്തിയിൽ മൂർച്ചയുള്ള നാവിൻതുന്പിനാൽ കവിതകൾ കുറിച്ചിട്ട മനുഷ്യനായിരുന്നു വിദ്രോഹി. വരുംതലമുറ ആരായിരുന്നു വിദ്രോഹി എന്നു ചോദിച്ചാൽ ഈ കാന്പസിലെ മരങ്ങൾ ഇലകൾ പൊഴിച്ചുപോലും മറുപടി പറയും. കാന്പസിന്റെ പുറത്ത് ഡൽഹിയുടെ തെരുവുകളിൽ വിദ്രോഹി ഒരു കവിയായി ചിലപ്പോഴൊക്കെ അവതാരമെടുത്തിരുന്നു. വായിൽ നിറയെ വാക്കുകളുടെ കോക്ടെയിലുമായി പുരാന ദില്ലിയിലെ ഗലികളിൽ അലഞ്ഞുനടന്നു.
ഡൽഹിയുടെ മുക്കും മൂലയും അദ്ദേഹത്തിന് പരിചിതമായിരുന്നു. ഡൽഹിയിലെ ചരിത്രസ്മാരകങ്ങളെല്ലാം അദ്ദേഹം കവിതകളിൽ അവതരിച്ചിട്ടുണ്ട്. ഹിന്ദി ഗവേഷണ വിദ്യാർഥിയായാണ് രാംശങ്കർ യാദവ് ജെഐൻയുവിലെത്തുന്നത്. 1983ൽ ഒരു വിദ്യാർഥിപ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. പക്ഷേ, പിന്നീട് അദ്ദേഹം കാന്പസ് വിട്ടുപോയില്ല. എന്റെ ആത്മാവ് ഇവിടെയാണ്, എന്റെ കവിത കേൾക്കാനുള്ളവരും ഇവിടെയാണുള്ളതെന്നാണ് അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
ക്ലാസ് മുറികളിൽനിന്ന് വിടുതൽ നേടിയ ജീവിതം പിന്നീട് മരത്തണലുകളിൽ തളിരിട്ടു. ഉറ്റവരെ ഉപേക്ഷിച്ചു, വീടും മറന്നു. വിപ്ലവ കവിതകൾ നിറച്ച സഞ്ചിയുമായി നടക്കാൻ തുടങ്ങി. പട്ടിണി അറിയിക്കാതെ ജെഐൻയുവിലെ തലമുറകൾ വിദ്രാഹിയെ കാത്തു പരിപാലിച്ചു.
തീക്കനൽപോലെ വിദ്രോഹി വിളന്പിയ കവിതകളിൽ ചരിത്രം ഒരു പ്രധാന സൂചികയായിരുന്നു. ചരിത്രസ്മാരകങ്ങളും സമയ സ്ഥലസൂചികകളും ആ കവിതകളിൽ നിറഞ്ഞുനിന്നു. ഹിന്ദിയിലായിരുന്നു എഴുത്തുകൾ കൂടുതലും. പലതും പല മൊഴികളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യാ-പാക് വിഭജനത്തെ വരച്ചു കാട്ടിയത് നൂർ മിയാന്റെ സുറുമ എന്ന കവിതയിലൂടെയായിരുന്നു.
‘നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തെ അവസാനത്തെ ഹിപ്പി’ ആയിരുന്നു വിദ്രോഹി എന്നാണ് അദ്ദേഹത്തെക്കുറിച്ചു ജഐൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സന്ദീപ് സിംഗ് പറഞ്ഞത്.
വിദ്രോഹി എന്ന വാക്കിന്റെ അർഥംതന്നെ വിമതൻ, വിപ്ലവകാരി എന്നൊക്കെയാണ്. ‘ഞാനൊരു പരാജയപ്പെട്ട പോരാളി, കടലിന്റെ തീയിൽ കിടന്ന് വേകുന്നവൻ ‘ എന്നാണ് തന്നെക്കുറിച്ചു വിദ്രോഹി ഒരു കവിതയിൽ കുറിച്ചത്. ജെഎൻയു ലൈബ്രറി കാന്റീനിൽനിന്ന് ഒരു ചൂട് ചായയ്ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഒരു പകൽ തുടങ്ങിയിരുന്നത്. അവിടെനിന്നു കാന്പസിലെ രാഷ്ട്രീയ, സാംസ്കാരിക കേന്ദ്രമായ ഗംഗ ധാബയിലേക്ക് നടക്കും.
ധാബയിലെ കല്ലുബെഞ്ചിലിരുന്നു കവിതകൾ ചൊല്ലും. അതിനിടെ പ്രഭാതഭക്ഷണം കഴിഞ്ഞുപോകും. പിന്നെ കാന്പസിൽ പലയിടങ്ങളിലായി പല സമയങ്ങളിൽ പ്രത്യക്ഷപ്പെടും. രാത്രി വിദ്യാർഥി യൂണിയൻ ഓഫീസിനുള്ളിലായിരുന്നു ഉറക്കം. ഹിന്ദിയിലും അവധ് ഭാഷയിലും കവിതകളെഴുതിയിരുന്ന വിദ്രോഹി അവ അച്ചടക്കത്തോടെ ഒതുങ്ങിയിരുന്നു കേൾക്കുന്നവരുടെ മുന്നിൽ ഒരിക്കലും അവതരിപ്പിച്ചിരുന്നില്ല.
പ്രതിഷേധങ്ങൾക്കു നടുവിലും ധാബകളിലും മറ്റും മാത്രം ഉച്ചത്തിൽ കവിതകൾ ചൊല്ലി നടന്നു. കവിതകൾ അച്ചടിച്ചു കാണണമെന്ന ആഗ്രഹം മറ്റാരെയുംപോലെ ഉള്ളിലുണ്ടായിരുന്നു. ഒരിക്കൽ ബിബിസിയുടെ ഹിന്ദി വെബ്സൈറ്റിൽ വിദ്രോഹിയുടെ ഒരു കവിത പ്രസിദ്ധീകരിച്ചു.
അന്ന് വിദ്യാർഥികളെക്കൊണ്ട ് അതിന്റെ പ്രിന്റ് എടുപ്പിച്ച് ഒപ്പം കൊണ്ടുനടന്നിരുന്നു. വിദ്യാർഥികളുടെ നിർബന്ധപ്രകാരം കവിതകളെല്ലാം സ്വരുക്കൂട്ടി ഒരു പുസ്തകത്തിനായി തയാറെടുപ്പുകൾ നടത്തിയെങ്കിലും സ്വപ്നം സാക്ഷാത്കരിക്കാതെ പോയി.
ജെഎൻയു അഡ്മിനിസ്ട്രേഷൻ, ഒരു ശല്യക്കാരനായിട്ടായിരുന്നു വിദ്രോഹിയെ കണ്ടിരുന്നത്. അങ്ങനെ 2010ൽ കാന്പസിൽനിന്നു പുറത്തായി. രണ്ടു മാസത്തോളം മുനീർക്കയിൽ സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞു.
യഗ്യസേനി ബാരേത് എന്ന വിദ്യാർഥിയുടെ നേതൃത്വത്തിൽ വിദ്രോഹിയെ തിരികെ വിളിക്കാനുള്ള പ്രചാരണം ആരംഭിച്ചു. വിദ്യാർഥികളുടെ ആവശ്യം ശക്തമായപ്പോൾ അഡ്മിനിസ്ട്രേഷന് വഴങ്ങേണ്ടി വന്നു. വിദ്രോഹിയെ തിരികെ വിളിച്ചുകയറ്റി.
ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശിയായ രാംശങ്കർ യാദവിന് ചെറുപ്രായത്തിൽതന്നെ വിവാഹം കഴിക്കേണ്ടിവന്നു. ഭാര്യ ശാന്തിയുടെ നിർബന്ധപ്രകാരമാണ് നിന്നുപോയ വിദ്യാഭ്യാസം തുടരുന്നതും ആ പ്രയത്നം ഒടുവിൽ ജെഐൻയുവിന്റെ പടികയറുന്നതും. അച്ചടിക്കാനായി ആദ്യപുസ്തകം തയാറാക്കിയപ്പോൾ അതു ഭാര്യ ശാന്തിക്കാണ് വിദ്രോഹി സമർപ്പിച്ചത്.
വിദ്രോഹിയെക്കുറിച്ച് നിതിൻ കുമാർ പൻമണി തയാറാക്കിയ മേ തുമാരാ കവി ഹും എന്ന ഡോക്യുമെന്ററിക്ക് അവാർഡ് കിട്ടിയപ്പോൾ ആ തുക വിദ്രോഹിയെ ഏൽപ്പിച്ചു. ആ പണമത്രയും തന്റെ ഭാര്യയെ ഏൽപ്പിക്കണം എന്നായിരുന്നു വിദ്രോഹിയുടെ ആവശ്യം.
2015 ഡിസംബറിൽ വിദ്രോഹി മരിക്കുന്പോൾ കനയ്യ കുമാർ ആയിരുന്നു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്. നെഞ്ചുവേദനയെത്തുടർന്ന് കാന്പസിനുള്ളിൽതന്നെ വിദ്യാർഥികളുടെ കൈകളിൽ കിടന്നായിരുന്നു മരണം.
സെബി മാത്യു
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top