ഇന്ത്യൻ സിനിമയിൽതന്നെ പുതിയ കാഴ്ചാനുഭവം സൃഷ്ടിക്കാൻ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൽ സെൽവൻ സെപ്റ്റംബറിൽ തിയറ്ററിലെത്തും. തമിഴിനു പുറമേ മലയാളത്തിൽനിന്നും നിരവധി താരങ്ങളാണ് ചിത്രത്തിലെത്തുന്നത്.
മണിരത്നത്തിന്റെ സ്വപ്നചിത്രം പൊന്നിയിൽ സെല്വന് ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് തിയറ്ററിലെത്തും. തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ പ്രതിഭകളുടെ സംഗമം കൂടിയാവുന്നു. വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, റാഷി ഖന്ന, സത്യരാജ്, പാര്ഥിപന്, ശരത്കുമാര്, ലാല്‍, ജയറാം, റഹ്മാന്, റിയാസ് ഖാന്, കിഷോര്‍, പ്രകാശ് രാജ്, പ്രഭു, ശോഭിത ദുലിപാല, ജയചിത്ര എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്മനെക്കുറിച്ചുള്ളതാണ് 2400 പേജുള്ള രചന. അഞ്ചു ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ നോവലാണ് പൊന്നിയിന്‍ സെല്വന്. അതു രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്നത്തിന്റെ ലക്ഷ്യം. മണിരത്നവും ഇളങ്കോ കുമാരവേലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്്ടര് പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
പഴുവൂര് രാജ്യത്തിന്റെ രാജ്ഞി നന്ദിനിയായി ഐശ്വര്യ റായിയും ആദിത്യ കരികാലനായി വിക്രമും വന്തിരയ തേവനായി കാര്‍ത്തിയും ചോള രാജകുമാരി കുന്ദവൈയായി തൃഷയും വേഷമിട്ടിരിക്കുന്ന പോസ്റ്ററുകളാണ് പുറത്തുവിട്ടത്. ലൈക്ക പ്രൊഡക്ഷന്‍സാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ക്യാരക്്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ടത്.
പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിലെ പ്രക്ഷുബ്ധമായ കാലഘട്ടത്തില്‍, ഭരണകുടുംബത്തിലെ വിവിധ ശാഖകള്‍ തമ്മിലുള്ള അധികാര തര്‍ക്കം, ഭരിക്കുന്ന ചക്രവര്‍ത്തിയുടെ പിന്‍ഗാമികള്‍ക്കിടയില്‍ അക്രമാസക്തമായ വിള്ളലുകള്‍ക്ക് കാരണമായ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടിവന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളും സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും വലിയ പ്രോജക്്ടാണ് പൊന്നിയിന്‍ സെല്വന്. രചയിതാവ് കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള നോവലിന്റെ ചരിത്ര ഫിക്ഷനായിരിക്കും പൊന്നിയിന്‍ സെല്വന് സിനിമ.
ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. രവി വര്മന് ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. എ.ആര്. റഹ്്മാന്റെതാണ് സംഗീതം. മണി രത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഒടിടി പങ്കാളി പോസ്റ്റ് തിയറ്റര്‍ സ്ട്രീമിംഗ് അവകാശം റെക്കോര്‍ഡ് വിലയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്.
2015 ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ട്യൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്. 1958ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു.