Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഗാഹേ തവജയ ഗാഥാ...
ഉയർന്നു പറക്കുന്ന ദേശീയ പതാക കാണുന്പോൾ.., വന്ദേ മാതരം എന്നു കേൾക്കുന്പോൾ നെഞ്ചൊന്നു പിടയ്ക്കാറില്ലേ... എന്റെ രാജ്യമെന്നൊരഭിമാനം മനസിൽ നിറയാറില്ലേ... ചില പാട്ടുകൾ ഓർക്കാറില്ലേ...
പരമാർഥമാണ്, ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല. ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹംതന്നെയാണ്. പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാസ്റ്റർ ഈണമൊരുക്കിവച്ച ആദ്യകിരണങ്ങളിലെ ആ പാട്ട് പി. സുശീലയുടെ ശബ്ദത്തിൽ കേൾക്കുന്പോൾ മനസും ചിലപ്പോൾ കണ്ണും നിറയാത്തവർ ചുരുക്കം. ഒരുദാഹരണം മാത്രമാണ് ഈ പാട്ട്. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിൽ തിളങ്ങിനിൽക്കുന്പോൾ ഓർമിക്കാൻ ഒട്ടേറെ പാട്ടുകളുണ്ട്., സിനിമാപ്പാട്ടുകളും അല്ലാത്തവയും.
ദേശഭക്തിയെന്നത് കാപട്യമാണെന്നും, രാഷ്ട്രീയക്കളിയാണെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ എല്ലാ രാഷ്ട്രീയ കപടതകൾക്കുമപ്പുറം രാജ്യം എന്ന വികാരം എക്കാലവും അഭിമാനമുയർത്തുന്നതാണ്. പലവിധ ക്ലേശങ്ങളിൽ ഉഴറുന്നകാലങ്ങളിൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാനുള്ള ഉൗർജമാണ് ദേശഭക്തിഗാനങ്ങൾ. ഒരു ജനതയെ ഒറ്റക്കെട്ടായി നിർത്തി ആ ഈണങ്ങൾ. തലമുറകൾ മാറിമാറി വന്നിട്ടും അവയുടെ ശോഭയ്ക്ക് മങ്ങൽ വന്നിട്ടില്ല.
വന്ദേമാതരം...
ബംഗാളിന്റെ സാഹിത്യവും സംഗീതവും പണ്ടുമുതൽക്കേ ഇന്ത്യയൊന്നാകെ ഇഷ്ടപ്പെടുന്നവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യ നമ്മുടേതാണെന്ന ചിന്ത മെല്ലെമെല്ലെ രാജ്യമാകെ പടർന്ന കാലത്താണ് 1870ൽ ബംഗാളിൽനിന്ന് മനോഹരമായ കവിത പിറക്കുന്നത്- വന്ദേമാതരം... സുജലാം സുഫലാം മലയജ ശീതളാം... ബങ്കിം ചന്ദ്ര ചാറ്റർജി എന്ന വിഖ്യാത സാഹിത്യകാരന്േറതായിരുന്നു ആ വരികൾ. പത്തുകൊല്ലത്തിനുശേഷം അദ്ദേഹം തന്റെ ആനന്ദമഠം എന്ന നോവലിലും ഈ വരികൾ ഉൾപ്പെടുത്തി. എന്നാൽ നോവൽ പ്രചാരത്തിലാകുന്നതിനു വളരെ മുന്‍പുതന്നെ ഭാരതാംബയെ സ്തുതിക്കുന്ന വന്ദേമാതരം രാജ്യത്തെ ജനത നെഞ്ചോടുചേർത്തു.
1896ൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണ് ഈ ഗീതം ആദ്യമായി ഈണമിട്ട് ആലപിക്കപ്പെട്ടത്. ആ ഈണവും ആലാപനവും മറ്റൊരു മഹാപ്രതിഭയുടെ വകയായിരുന്നു- രവീന്ദ്രനാഥ ടഗോറിന്റെ!
ആ ഗീതം പകർന്ന അഭിമാനത്തിന്റെ കിരണങ്ങൾ വൈകാതെ തടയപ്പെട്ടു. ബ്രിട്ടീഷ് സർക്കാർ വിലക്കേർപ്പെടുത്തുകയായിരുന്നു. വന്ദേമാതരം ആലപിച്ചു എന്ന കുറ്റംചുമത്തി പലരെയും ജയിലിലും അടച്ചു. രാജ്യം സ്വതന്ത്രമായശേഷം വന്ദേമാതരം വീണ്ടും അലയടിച്ചു.
പതിറ്റാണ്ടുകൾക്കിപ്പുറം എ.ആർ. റഹ്മാൻ വന്ദേമാതരം എന്ന ആൽബം പുറത്തിറക്കിയിട്ടും ഒട്ടേറെ വർഷങ്ങൾ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായി അദ്ദേഹം എടുത്തു പറയുന്നതും മാ തുജ്ഹേ സലാം എന്നു തുടങ്ങുന്ന വന്ദേമാതരമാണ്.
സാരേ ജഹാം സെ...
ഇന്നും കൊച്ചുകുട്ടികൾപോലും ആവേശത്തോടെ പാടും സാരേ ജഹാം സെ അച്ഛാ.. എന്ന ഗാനം. ഉറുദു കവി മുഹമ്മദ് ഇക്ബാലിന്റെ വരികൾക്ക് ഇന്നുകാണുന്ന ഈണം സമ്മാനിച്ചത് പണ്ഡിറ്റ് രവിശങ്കറത്രേ.
1904 ഓഗസ്റ്റ് 16ന് ഇത്തിഹാദ് എന്ന മാസികയിലാണ് ഈ വരികൾ ആദ്യമായി വെളിച്ചംകണ്ടത്. സ്വാതന്ത്ര്യസമരകാലത്തെ പ്രധാന ദേശഭക്തിഗാനമായി ഇതു മാറി. 1930ൽ പുനെയിലെ യേർവാഡ ജയിലിൽ കഴിയുന്പോൾ തനിക്ക് വലിയ പ്രചോദനം പകർന്നത് ഈ ഗാനമായിരുന്നെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്.
ഒരു ശോകഗാനം കേൾക്കുന്ന അനുഭവമാണ് മുന്‍പ് ഗസൽ ഛായയിൽ ഒരുക്കിയ ഈ പാട്ടു കേൾക്കുന്പോഴെന്ന് ഓർമിച്ചിട്ടുണ്ട് പണ്ഡിറ്റ് രവിശങ്കർ. 1945ൽ ധർത്തീ കാ ലാൽ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം ഗാനത്തെ ഇന്നു കേൾക്കുന്ന രൂപത്തിലേക്കു മാറ്റി ചിട്ടപ്പെടുത്തുകയായിരുന്നു. ദേശീയത ഉണർത്തുന്ന സുന്ദരഗീതമാണ് സാരേ ജഹാം സെ അച്ഛാ ഇന്ന്.
ഭാരത ഭാഗ്യവിധാതാ...
ടഗോറിന്റെതന്നെ ഈണത്തിൽ ജനതയെ സ്വാധീനിച്ച വരികളാണ് ഭാരത ഭാഗ്യവിധാതാ. 1911ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സെഷനിലാണ് ആദ്യമായി ഈ വരികൾ മുഴങ്ങിയത്. അതായത് 1950ൽ ദേശീയഗാനമായി ജനഗണ മന വരുന്നതിനും വളരെ മുന്‍പ്. 1912ൽ തത്വബോധിനി മാസികയിൽ ഭാരത ഭാഗ്യവിധാതാ എന്ന വരികൾ അച്ചടിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പല സമ്മേളനങ്ങളിലും ഈ ഗാനം ആലപിക്കപ്പെട്ടു.
ടഗോർ രചിച്ചു സംഗീതം പകർന്ന ബ്രഹ്മസൂക്തമായ ഭാരത ഭാഗ്യവിധാതായ്ക്ക് അഞ്ചു ചരണങ്ങളുണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് പിന്നീട് ദേശീയഗാനമായി സ്വീകരിച്ച ജനഗണമന. അഞ്ചാം ചരണത്തിന്റെ ഏകദേശ പരിഭാഷ ഇപ്രകാരമാണ്:
രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നിരിക്കുന്നു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുന്നു. ശുദ്ധവായു നവജീവനരസം പകരുന്നു. ഉറങ്ങിക്കിടന്ന ഭാരതം അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ, അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനേ, അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്കു കണ്തുറക്കുന്പോൾ ഇതിനേക്കാൾ സുന്ദരമായ പ്രകീർത്തനമെന്ത്!
മലയാളത്തിൽനിന്ന്...
തുടക്കത്തിൽ കേട്ട പാട്ടിനൊപ്പം ചേർക്കാൻ മലയാളത്തിൽനിന്ന് സിനിമാഗാനങ്ങൾ ഇനിയുമേറെയുണ്ട്. വയലാർ- ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ജയ ജയ ജയ ജ·ഭൂമി (സ്കൂൾ മാസ്റ്റർ-1964) ഇന്നും ഏറ്റുപാടുന്നവർ ഏറെ. യേശുദാസും ടി. ശാന്തയുമാണ് ഈ ഗാനം പാടിയിരിക്കുന്നത്. 1975ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിലെ ശില്പികൾ നമ്മൾ, ഭാരത ശില്പികൾ നമ്മൾ (ശ്രീകുമാരൻ തന്പി- എം.കെ. അർജുനൻ/ പി. ജയചന്ദ്രൻ മാധുരി), 2008ലെ കുരുക്ഷേത്ര എന്ന ചിത്രത്തിലെ ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ (ഗിരീഷ് പുത്തഞ്ചേരി- സിദ്ധാർഥ് വിപിൻ/ നജീം അർഷാദ്, അരുണ്‍ ഗോപൻ, റോഷൻ, നിതിൻ രാജ്), 1968ൽ പുറത്തിറങ്ങിയ ഹോട്ടൽ ഹൈറേഞ്ച് എന്ന ചിത്രത്തിനുവേണ്ടി വയലാർ- ദേവരാജൻ ദ്വയം ഒരുക്കിയ ഗംഗാ യമുനാ സംഗമ സമതല ഭൂമി (പാടിയത് കമുകറ പുരുഷോത്തമൻ) തുടങ്ങിയ ഗാനങ്ങൾ മനസിലേക്ക് വിരോജ്ജ്വല സ്മരണങ്ങൾ ഒഴുക്കുന്നവയാണ്.
ഹരിപ്രസാദ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top