കലയുടെ തലസ്ഥാന കേന്ദ്രം രബീന്ദ്രഭവൻ
സെൻട്രൽ ഡൽഹിയിലെ രബീന്ദ്ര ഭവൻ രാജ്യത്തിന്‍റെ തന്നെ കലാ, സാഹിത്യ, സാംസ്കാരിക സമുച്ചയമാണ്. ഇവിടെയാണ് സാഹിത്യ അക്കാദമിയും ലളിതകല അക്കാദമിയും സംഗീതനാടക അക്കാദമിയുമുള്ളത്. ഫിറോസ് ഷാ റോഡിൽനിന്നും കോപ്പർനിക്കസ് മാർഗിൽനിന്നും ഇവിടേക്കു കയറാം. രബീന്ദ്രഭവന്‍റെ ഒരുഭാഗത്ത് ലളിതകലാ അക്കാദമിയും ഒരു ഭാഗം സാഹിത്യ അക്കാദമിയുമാണ്.

മൂന്നു നില കെട്ടിടവും ചേർന്നുള്ള ലളിതകലാ അക്കാദമി ഗാലറിയും ഡിസൈൻ ചെയ്തത് ഹബീബ് റഹ്‌മാനാണ്. ഡൽഹി സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ രൂപകൽപ്പന ചെയ്ത ഹബീബ് റഹ്‌മാൻ ജവഹർലാൽ നെഹ്റുവിന്‍റെ അടുത്ത സുഹൃത്തായിരുന്നു. പൊതുമരാമത്ത് വകുപ്പ് എൻജിനിയറായിരുന്ന ഹബീബ് പ്രശസ്ത നർത്തകി ഇന്ദ്രാണിയെ വിവാഹം ചെയ്തു. പ്രശസ്ത ഫൊട്ടോഗ്രാഫറും സാമൂഹിക പ്രവർത്തകനുമായ രാം റഹ്‌മാൻ ഇവരുടെ മകനാണ്.

സ്വതന്ത്രഭാരത്തിന്‍റെ പ്രഥമ വിദ്യാഭ്യാസമന്ത്രി മൗലാന അബുള്‌ കലാം ആസാദാണു സാഹിത്യ അക്കാദമിയുടെ രൂപീകരണത്തിനു പിന്നിലെ പ്രധാനി. അദ്ദേഹത്തിന്‍റെ ചിന്തയുടെ തുടർച്ചയായി 1951 മാർച്ച് 15നു നടന്ന അക്ഷരസദസിൽ 19 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും വിവിധ സാഹിത്യ കൂട്ടായ്മയിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തു.

സാഹിത്യ അക്കാദമിയുടെ ആദ്യ രൂപം ഇവിടെയാണു രൂപംകൊണ്ടത്. അക്കാദമിയുടെ പേര് എന്തായിരിക്കണമെന്നതിൽ ആദ്യഘട്ടത്തിൽ തർക്കമായി. ഭാരത് ഭാരതി എന്ന പേരാണ് ആദ്യഘട്ടത്തിൽ വിദഗ്ധസമിതി ശിപാർശ ചെയ്തത്. അന്നത്തെ മദ്രാസ് സർക്കാർ അതിനെ എതിർത്തു. ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് ലെറ്റേഴ്സ് എന്നു പേരിന് അവർ കൈയടിച്ചു. സാഹിത്യഭാരതി, സാഹിത്യനികേതൻ എന്നീ പേരുകളുമുയർന്നു. ഒടുവിൽ സാഹിത്യ അക്കാദമി എന്ന പേര് ഉറപ്പിച്ചു.

പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണു അക്കാദമി പ്രസിഡന്‍റ് സ്ഥാനം ആദ്യം വഹിച്ചത്. 1964ൽ മരണം വരെ അദ്ദേഹം തുടർന്നു. പ്രധാനമന്ത്രിയെന്ന നിലയിലല്ല, ലോകമറിയുന്ന എഴുത്തുകാരൻ എന്ന നിലയ്ക്കാണു നെഹ്രു അധ്യക്ഷ സ്ഥാനത്തേക്കു ശിപാർശ ചെയ്യപ്പെട്ടത്.1954 മാർച്ച് 12നു പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിലാണു സാഹിത്യ അക്കാദമി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കൊണാട്ട് പ്ലേസിലെ തിയറ്റർ കമ്യൂണിക്കേഷൻ ബിൽഡിംഗിലായിരുന്നു ആദ്യം പ്രവർത്തനം. ഇന്നു പാലികാ ബസാർ പ്രവർത്തിക്കുന്നത് അവിടെയാണ്. 1961 ലാണു മണ്ഡി ഹൗസിലെ രബീന്ദ്ര ഭവനിലേക്കു പ്രവർത്തനം മാറ്റുന്നത്.

രബീന്ദ്ര ഭവനിൽ സാഹിത്യ അക്കാദമി ഹാളിലേക്കു പ്രവേശിക്കുന്പോൾ ആദ്യം കാണാനാവുക രബീന്ദ്ര നാഥ് ടാഗോറിന്‍റെ ശിൽപമാണ്. രാംകിൻകർ ബയ്ജിന്‍റെ അതിമനോഹരമായ നിർമിതി. ഇങ്ങനെയൊരു ടാഗോർ അപൂർവകാഴ്ചയാണ്. തലകുനിച്ചാണ് നിൽപ്പ്, അത്ര പ്രസരിപ്പില്ലാത്ത മുഖം. ശാന്തിനികേതനിൽ ജീവിച്ചു മരിച്ച ബെയ്ജിനു ഈ ശിൽപത്തിന്‍റെ പേരിൽ ഏറെ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്.

ഞങ്ങളുടെ ടാഗോർ ഇങ്ങനെയല്ല എന്നു ബംഗാളികൾ വാദിച്ചിരുന്നുവത്രേ. എന്നാൽ ശിൽപനിർമാണത്തിൽ ഇന്ത്യൻ മോഡേണിസത്തിന്‍റെ ശക്തമായ പ്രതീകമായിട്ടാണ് ഈ ടഗോറിന്‍റെ നിൽപ്പ്. ശിൽപ്പത്തിൽ സൂക്ഷിച്ചു നോക്കിയാൽ ബെയ്ജിന്‍റെ വിരലടയാളം കാണം. ടാഗോർ എന്ന കവിയെ, ചിന്തകനെ, വിമർശകനെ, കഥപറച്ചിലുകാരനെ, ഗീതാഞ്ജലിയുടെ സ്രഷ്ടാവിനെ എല്ലാം ഇതിൽ കാണാമെന്നാണു നിരൂപണങ്ങൾ. റിസർവ് ബാങ്കിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന യക്ഷയക്ഷി എന്ന ശിൽപം വിഖ്യാതനായ ഈ കലാകാരന്‍റെ മറ്റൊരു സൃഷ്ടിയാണ്.

അക്കാദമിക്കു പുറത്ത് തലയുയർത്തിയാണു പുഷ്കിന്‍റെ നിൽപ്പ്. ബട്ടണുകൾ തുറന്നിട്ട കോട്ട് ധരിച്ച് കൈ പിന്നിൽ കെട്ടിയുള്ള അലസരൂപമാണ് അലക്സാണ്ടർ പുഷ്കിന്‍റേത്. താഴെ ഹിന്ദിയിലും റഷ്യനിലും പുഷ്കിൻ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പ്രതിമ സ്ഥാപിച്ചതെന്നു സൂചിപ്പിക്കുന്ന 1988 എന്ന വർഷവും.

ആ നവംബറിൽ മിഖായിൽ ഗൊർബച്ചോവ് ഇന്ത്യ സന്ദർശിച്ചിരുന്നു. അദ്ദേഹമാണു പുഷ്കിന്‍റെ പ്രതിമ അനാവരണം ചെയ്തതെന്നാണു ചരിത്രം. നെഹ്റു പാർക്കിലെ ലെനിന്‍റെ പ്രതിമയും ഇക്കൂട്ടത്തിൽ അനാവരണം ചെയ്തതാണ്.

സെബി മാത്യു