ആദ്യ ഓണം അധിക സന്തോഷം -കയാദു ലോഹർ
ഇത്തവണ ഓണമാഘോഷിക്കാൻ മലയാളി പ്രേക്ഷകർക്കൊപ്പം മഹാരാഷ്ട്രക്കാരി കയാദു ലോഹർ കേരളത്തിലെത്തുകയാണ്. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊന്പതാം നൂറ്റാണ്ട് എന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയിൽ നായിക കഥാപാത്രമായ നങ്ങേലിയെ അവതരിപ്പിക്കുന്നത് കയാദു ലോഹറാണ്. നമ്മുടെ ചരിത്ര സിനിമകളിലൊന്നും പ്രതിപാദിക്കാത്ത ഒരു കാലഘട്ടത്തിലെ ജീവിതവും നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതവും സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും ദൃശ്യവത്കരിക്കുന്ന ചിത്രത്തിൽ സ്ത്രീകളുടെ മാനത്തിനായി വീറോടും വാശിയോടും പോരാടിയ വീര വനിത നങ്ങേലിയായി കയാദു ലോഹർ എത്തുകയാണ്.

തിരുവോണ ദിവസം പത്തൊന്പതാം നൂറ്റാണ്ട് തിയേറ്ററിലെത്തുന്പോൾ മലയാളത്തിന്‍റെ നായികനിരയിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിന്‍റെ ആഹ്ളാദം പങ്കുവെയ്ക്കുകയാണ് കയാദു ലോഹർ.

പ്രിയപ്പെട്ട നങ്ങേലി

സ്ത്രീകളുടെ മാനത്തിനായി പോരാടിയ മാറുമറയ്ക്കൽ സമരനായികയാണ് നങ്ങേലി. ശാരീരികമായും മാനസികമായും കഥാപാത്രമായി മാറേണ്ടതുണ്ട്. കഥാപാത്രത്തിനുവേണ്ടി ഡയറ്റ് പ്ലാൻ അനുസരിച്ചായിരുന്നു ഭക്ഷണം. കളരിപ്പയറ്റും കുതിരസവാരിയും പഠിച്ചു. ആക്‌ഷൻ സീനിൽ അഭിനയിക്കാൻ ശരീരം പാകപ്പെടുത്തി. മലയാളം ഡയലോഗിന്‍റെ ഉച്ചാരണം ലഭിക്കുന്നതിന് 15 ദിവസത്തെ പരിശീലനവുമുണ്ടായിരുന്നു. ഞാൻ മലയാളിയല്ലാത്തതിനാൽ ചരിത്ര കഥാപാത്രം അവതരിപ്പിക്കുന്പോൾ കൂടുതൽ കാര്യങ്ങൾ അറിയുകയും പഠിക്കുകയും വേണം. നങ്ങേലിയെക്കുറിച്ച് വായിച്ചും സംവിധായകനോട് ചോദിച്ചും കാര്യങ്ങൾ മനസിലാക്കി. ഷൂട്ടിംഗിന്‍റെ ആദ്യദിവസം നല്ല ടെൻഷനുണ്ടായിരുന്നു. പത്തൊന്പതാം നൂറ്റാണ്ട് ഒരു ചരിത്ര സിനിമയാണ്. ഞാൻ പുതുതലമുറയിലെ ആളും. ഈ ഓണക്കാലത്ത് മലയാളി പ്രേക്ഷകർക്കൊപ്പം വേലായുധ പണിക്കരെയും നങ്ങേലിയെയും കാണാൻ ഞാനും കാത്തിരിക്കുന്നു.

മലയാള സിനിമയിലേക്ക്

മലയാള സിനിമയിൽ എനിക്ക് ആരെയും പരിചയമുണ്ടായിരുന്നില്ല. ഒരു ദിവസം സംവിധായകൻ വിനയന്‍റെ ഫോണ്‍ കോൾ വന്നു. അപ്പോൾ എന്‍റെ ആദ്യ കന്നട ചിത്രമായ മുകിൾ പെട്ട റിലീസായിട്ടില്ല. അക്കാര്യം ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ ഭാഗമാണ് കയാദു എന്നും കൊച്ചിയിൽ വരണമെന്നും പറഞ്ഞു. അപ്പോഴും എന്‍റെ അദ്ഭുതം മാറിയിരുന്നില്ല. ഇപ്പോൾ സന്തോഷവും അഭിമാനവുമാണ്. സംവിധായകന്‍റെ നിർദേശം പോലെ ചെയ്യാൻ ശ്രമിച്ചതിന്‍റെ ഫലം സിനിമയിൽ കാണാൻ കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ.

സിനിമ കരിയറാകുന്നത്

സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയില്ല. സിനിമ കാണുന്പോഴും ഇഷ്ടപ്പെട്ട താരങ്ങളുടെ പ്രകടനം വിസ്മയിപ്പിക്കുന്പോഴൊക്കെ അവരെപോലെയാവണമെന്ന് ആഗ്രഹിച്ചിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്പോൾ അപ്രതീക്ഷിതമായാണ് മോഡലിംഗ് രംഗത്തുവരുന്നത്. അന്നുമുതൽ സിനിമയിലേക്കുള്ള യാത്ര തുടങ്ങിയെന്ന് പറയാം. എങ്ങനെ ഞാനൊരു അഭിനേത്രിയായി എന്നറിയില്ല. സിനിമയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ജീവിതം. അത്രമാത്രം സിനിമയെ സ്നേഹിക്കുന്നു.

ഇഷ്ടം മലയാളത്തോട്

കന്നടയിലും മലയാളത്തിലും രണ്ടു രീതിയിലെ സിനിമകളാണ്. മലയാള സിനിമകൾ ഇപ്പോൾ കാണാറുണ്ട്. കഥാപരമായി മികച്ച പ്രമേയങ്ങളുള്ള സിനിമകളാണ് മലയാളത്തിലുണ്ടാകുന്നത്. ഇത്തരം സിനിമ അന്യഭാഷകളിലില്ല. ഇനിയും മലയാള സിനിമയുടെ ഭാഗമായി മികച്ച ചിത്രങ്ങളിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. എന്‍റെ ആദ്യ ഓണമാണ് ഇത്തവണ മലയാളികൾക്കൊപ്പം പത്തൊന്പതാം നൂറ്റാണ്ടിലൂടെയെന്നത് അധിക സന്തോഷം നൽകുന്നു.

കയാദു എന്ന പേര്

സംസ്കൃത പേരാണ് കയാദു. ഹിരണ്യ കശ്യപ മഹർഷിയുടെ പത്നിയുടെ പേര്. സ്ഥിരോത്സാഹത്തിനും ശക്തിക്കും പേരുകേട്ടയാളാണ് പുരാണത്തിലെ കയാദു. സ്ഥിരോത്സാഹി, ശക്ത എന്നാണ് കയാദുവിന്‍റെ അർത്ഥം. അസമിലെ റോംഗലിയാണ് എന്‍റെ നാട്. ജനിച്ചതും വളർന്നതും മഹാരാഷ്ട്രയിൽ. അച്ഛൻ മോഹൻലാൽ ലോഹർ. അമ്മ സുനിത ലോഹർ. സഹോദരൻ ഉദയ് ലോഹർ. കുടുംബത്തിൽനിന്ന് ലഭിക്കുന്ന പ്രോത്സാഹനമാണ് എന്‍റെ ഭാഗ്യം.

എ.എസ്. ദിനേശ്