ഈ ജയിൽ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ
ഏറെപ്പേർക്കും കൃഷി പ്രധാന തൊഴിലവസരമാണ്. ഇതിൽ റബർ കൃഷിയും ടാപ്പിംഗുമാണ് പ്രധാനം. 200 ഏക്കറിലേറെ വിസ്തൃതമായ റബർ തോട്ടത്തിൽ പരിശീലനം നേടിയ തടവുകാരാണ് ടാപ്പിംഗ് നടത്തുക. അവർതന്നെ ലാറ്റക്സ് സംസ്കരിച്ച് ഷീറ്റാക്കി മാറ്റും. കഴിഞ്ഞ വർഷം രണ്ടു കോടി രൂപയായിരുന്നു റബറിൽനിന്നുള്ള വരുമാനം.

കഠിനതടവിനും ജയിൽവിമോചനത്തിനും മുന്പ് തടവുപുള്ളികൾക്ക് സ്വാതന്ത്ര്യത്തിന്‍റെ ഒരു ചെറിയ കാലഘട്ടം ഈ മലനിരകളിലെ താഴ്‌വരയിൽ ഒരുക്കിയിരിക്കുന്നു. അഗസ്ത്യമലനിരകളുടെ അടിവാരത്ത് നെയ്യാറും കാടും അണക്കെട്ടും സംഗമിക്കുന്ന മനോഹരമായ പ്രദേശത്തെ കുന്നിൽ സ്ഥിതി ചെയ്യുന്ന നെട്ടുകാൽത്തേരി തുറന്ന ജയിൽ.

അറിഞ്ഞോ അറിയാതെയോ കുറ്റം ചെയ്തു ശിക്ഷിക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഇടനാഴിയെന്ന് തുറന്ന ജയിലിനെ വിശേഷിപ്പിക്കാം. ഈ വാതിലുകൾക്കു കാവൽക്കാരില്ല, ഇരുന്പഴികളില്ല. 

ഇവിടെ തടവറയുമില്ല ഇടിമുറികളുമില്ല. സ്വാതന്ത്യത്തിന്‍റെയും നവീകരണത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും ആശ്വാസക്കാറ്റ് വീശുന്നയിടമാണിത്. സെൻട്രൽ ജയിലുകളിൽ നിന്ന് വ്യത്യസ്തമായി ശാന്തമായ ജീവിതം നയിക്കുകയാണ് ഇവിടത്തെ തടവുകാർ. ഇതിനുള്ളിൽ എല്ലാവരും സ്വതന്ത്രരാണ്. ജയിൽ വളപ്പിലെവിടെയും പോകാം. ഒരു കുടുംബം പോലെ കഴിയാം.

1962ൽ അന്നത്തെ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ ഉദ്ഘാടനം ചെയ്തതാണ് നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ. താഴും ഇരുന്പഴികളുമില്ലാത്ത തുറന്ന ജയിൽ അന്നേ വാർത്തകളിൽ ഇടംനേടിയിരുന്നു. കൊലപാതകം ഉൾപ്പെടെ ഗുരുതര കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലുകളിൽ കാലങ്ങളായി കഴിയുന്നവരിൽ മാനസികപരിവർത്തനം വന്നവരെയാണ് ശിക്ഷയുടെ അവസാന വർ‌ഷങ്ങളിൽ തുറന്ന ജയിലിലേക്ക് അയയ്ക്കുക.

കുറ്റവാസനയിൽ നിന്നു നന്മയുടെയും വിമോചനത്തിന്‍റെയും വഴി തേടാനാഗ്രഹിക്കുന്നവർക്ക് തുറന്ന ജയിൽ വലിയ സാധ്യതയാണ്. തിരുവനന്തപുരത്തുനിന്ന് 35 കിലോമീറ്റർ അകലെ 474 ഏക്കറിലാണ് ഈ ഓപ്പണ്‍ ജയിൽ.

വനംവകുപ്പ് 500 ഏക്കറാണ് ജയിലിനായി അനുവദിച്ചതെങ്കിലും കുറേ സ്ഥലം സഹകരണ സ്ഥാപനത്തിന് കൈമാറിയതോടെ വിസ്തൃതി ചുരുങ്ങി. ജയിലിൽ രണ്ട് സമുച്ചയങ്ങളുണ്ട്. ഒന്ന് നെട്ടുകാൽത്തേരിയിലും മറ്റൊന്ന് ഏതാനും കിലോമീറ്റർ അകലെ തേവൻകോട്ടും. 412 പേരെ പാർപ്പിക്കാൻ സൗകര്യം ഇവിടുണ്ടെങ്കിലും ഇപ്പോൾ എണ്ണം 200 ആയി ചുരുങ്ങി.

ജയിൽമോചിതരായശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടാതെ ഉപജീവനമാർഗം കണ്ടെത്താനുള്ള സാഹചര്യത്തിലേക്ക് ശക്തീകരിക്കുകയാണ് ഈ ജയിലിന്‍റെ ലക്ഷ്യം. അതിനാൽ എല്ലാവരും അവർക്ക് അനുയോജ്യമായൊരു ജോലിയിൽ പരിശീലനം നേടുന്നു.

കൃഷിയാണ് ജീവിതം

ഏറെപ്പേർക്കും കൃഷി പ്രധാന തൊഴിലവസരമാണ്. ഇതിൽ റബർ കൃഷിയും ടാപ്പിംഗുമാണ് പ്രധാനം. 200 ഏക്കറിലേറെ വിസ്തൃതമായ റബർ തോട്ടത്തിൽ പരിശീലനം നേടിയ തടവുകാരാണ് ടാപ്പിംഗ് നടത്തുക. അവർതന്നെ ലാറ്റക്സ് സംസ്കരിച്ച് ഷീറ്റാക്കി മാറ്റും.

കഴിഞ്ഞവർഷം രണ്ടുകോടി രൂപയായിരുന്നു റബറിൽനിന്നുള്ള വരുമാനം. ജയിലിലെ റബർ കൃഷിക്കാവശ്യമുള്ള തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറിയും ഇവിടെ പ്രവർത്തിക്കുന്നു.

വിവിധയിനം ഫലവൃക്ഷ കൃഷികൾ തടവുകാരുടെ അധ്വാനഫലമായി പച്ചപിടിച്ചും വിളവുചൂടിയും നിൽക്കുന്നു. ഹോർട്ടികോർപ്പിന്‍റെ നേത്യത്വത്തിലാണ് കൃഷി. ഇവിടെ വിളയിക്കുന്ന പച്ചക്കറികൾ തിരുവനന്തപുരം സെൻട്രൽ ജയിലിലും പൊതുവിപണിയിലും ന്യയവിലയ്ക്ക് വിൽക്കുന്നു.

ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കുള്ള കേരളത്തിന്‍റെ ലക്ഷ്യത്തിനും കുതിപ്പു പകരാനുള്ള തടവുകാരുടെ സംഭാവനയാണ് തുറന്ന ജയിലിലെ ഹരിതവിപ്ലവം.

ജയിലിൽ വിളയുന്ന കാർഷികവിഭവങ്ങളും മറ്റും പൊതുജനങ്ങൾക്ക് നൽകാൻ പരിസ്ഥിതി സൗഹൃദ കൂടാരം ഇവർ നിർമിച്ചിരിക്കുന്നു. മുളയും ഈറ്റയുംകൊണ്ട് ജയിൽ കവാടത്തിനു മുന്നിൽ ആദിവാസി കുടിലുകൾക്ക് സമാനമായാണ് ഷോപ്പ് ഉയർത്തിയിരിക്കുന്നത്.

ജയിൽ വളപ്പിൽ നാൽപ്പത് ഏക്കറിലാണ് പഴം, പച്ചക്കറി കൃഷി. ഇക്കൊല്ലം അൻപതിനായിരം വിവിധയിനം വാഴകളാണ് നട്ടുവിളവെടുത്തുവരുന്നത്. പൂർണമായി ജൈവകൃഷിയാണ് ഈ മാതൃകാതോട്ടത്തിൽ അനുവർത്തിക്കുന്നത്.

ചീര, പടവലം, വെണ്ട, വഴുതന, മുളക്, തക്കാളി, ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ, നാരങ്ങ, പയർ തുടങ്ങിയവ ഓണം സീസണിൽ നന്നായി വിളവെടുത്തു. ഏത്തൻ, രസകദളി, മോറിസ്, പൂവൻ, പാളയംകോടൻ, കറിവാഴ ഇനങ്ങളുണ്ട്.

ചെക്ക് ഡാമിൽ വേണ്ടിടത്തോളം വെള്ളവും കാലാവസ്ഥയും പരിചരണവുമുള്ളതിനാൽ എല്ലാ കൃഷിയിലും മികച്ച വിളവ് ലഭിക്കുന്നു. മേൽനോട്ടത്തിനും നിർദേശങ്ങൾക്കുമായി ജയിലിൽ ക്യഷി വകുപ്പ് ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.

കയ്യാല കെട്ടി തടങ്ങൾ തിരിച്ചാണ് കൃഷി. തട്ടുകൾക്കിടയിലൂടെ ചെറിയ റോഡും നിർമിച്ചിരിക്കുന്നു. നനയ്ക്കുള്ള വെള്ളത്തിന് ഇടയ്ക്കിടെ ചെറിയ കുളങ്ങൾ കുഴിച്ചിട്ടുണ്ട്. നൂറ് വാഴത്തൈകൾക്ക് ഒരെണ്ണമെന്ന തരത്തിലാണ് കുളങ്ങളുടെ നിർമാണം. കുഴികൾക്കിടയിലൂടെ ചാലുകീറി വെള്ളം ഒഴുക്കി വിടുകയും ചെയ്യുന്നു. ഇരുപത് ഏക്കറിലാണ് നേന്ത്രവാഴകൃഷി.

ആയിരക്കണക്കിന് വാഴക്കുലകൾ ഒന്നിച്ചു വിളവെടുക്കുന്പോൾ എങ്ങനെയാണ് വിൽപന സാധ്യമാകുന്നതെന്ന ചോദ്യത്തിനും ജയിലധികൃതർക്ക് വ്യക്തമായ ഉത്തരമുണ്ട്. വരും വർഷം വിളവെടുക്കാറാകുന്പോഴേക്കും ചിപ്സ് ഫാക്ടറി ജയിലിൽ സ്ഥാപിക്കാനാണ് ലക്ഷ്യം.

പാവൽ, പടവലം, വഴുതന, മത്തൻ, ചീര, ചേന, പയർ, തക്കാളി, ചീര, വെണ്ട, കോളിഫ്ളവർ, കാബേജ്, കപ്പ എന്നിവയൊക്കെ വിളഞ്ഞു നിൽക്കുന്ന മനോഹരമായ തോട്ടങ്ങൾ.

ജയിലിലെ കാലിത്തൊഴുത്തിൽനിന്ന് സുലഭമായ ചാണകവും കാലി മൂത്രവും കന്പോസ്റ്റും വളമായി ഉപയോഗിക്കുന്നു. ജയിലിനുള്ളിലെ ചെക്ക് ഡാമിൽ വരൾച്ച എത്തി നോക്കാറില്ലാത്തതിനാൽ വെള്ളം സുലഭം.

അൻപത് പശുക്കളുള്ള ഡയറി ഫാമിൽനിന്നുള്ള പാൽ അടുക്കളയിലേക്കും സമീപത്തെ സഹകരണ സ്ഥാപനത്തിലേക്കും എത്തിക്കുന്നു. കോഴി, താറാവ് വളർത്തലുമുണ്ട്.

നെട്ടുകാൽത്തേരി ജയിലിന്‍റെ ചെക്ക് ഡാമിലെ മീൻ കൃഷിയിൽനിന്ന് ഇക്കൊല്ലം 3500 കിലോ മത്സ്യമാണ് വിളവെടുത്തത്. ഗ്രാസ് കാർപ്പ്, കട്‌ല, സിലോപിയ, സൈപ്രസ്, രോഹു തുടങ്ങിയ ഇനങ്ങളാണ് ഡാമിൽ വളർത്തുന്നത്. വിളവെടുക്കുന്ന മത്സ്യങ്ങൾ ജില്ലയിലെ അഞ്ചു ജയിലുകളിൽ എത്തിച്ചതുകൂടാതെ പൊതുവിപണിയിൽ കിലോ 50 രൂപ മുതൽ 150 രൂപ വരെ നിരക്കിൽ വിപണനം നടത്തുന്നു.

തൊഴിൽ വൈവിധ്യം

ആശാരിപ്പണി, വയറിംഗ്, കംപ്യൂട്ടർ അനിമേഷന്‌, എസി റിപ്പയർ, റഫ്രിജറേറ്റർ റിപ്പയറിംഗ്, ഡ്രൈവിംഗ് എന്നിവയിലും തടവുകാർക്ക് പരിശീലനമുണ്ട്.

മരപ്പണി, കരകൗശലവസ്തുക്കൾ എന്നിവയ്ക്ക് പുറമേ തടികൊണ്ടുള്ള കളിപ്പാട്ടം നിർമാണ പരിശീലനവും തുടങ്ങിയിരിക്കുന്നു. തടവുകാരിൽ ആത്മീയ താൽപര്യമുള്ളവർക്ക് മൂന്ന് പ്രവേശന കവാടങ്ങളുള്ള ഒരു ആരാധനകേന്ദ്രമുണ്ട്. ഒരേ കെട്ടിടത്തിൽ ആരാധന നടത്താം. ഓരോ കവാടവും യഥാക്രമം ക്ഷേത്രം, പള്ളി, മസ്ജിദ് എന്നിവയായി പ്രവർത്തിക്കുന്നു.

മകരവിളക്ക് സീസണിൽ ശബരിമലയിൽ വിശ്വാസികൾ 18 പടി കയറി ദർശനം നടത്തുന്പോൾ തുറന്ന ജയിലിലെ തടവുകാരും 18 പടികൾ കയറി ഇവിടുള്ള ക്ഷേത്രത്തിൽ ദർശനം നടത്തും.

വ്രതം നോറ്റ് കറുത്ത മുണ്ടുടുത്ത് അയ്യപ്പസ്തുതികളുമായി ഇരുമുടി കെട്ടുകളുമായാണ് ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. ജയിലിലെ വിവിധ ചടങ്ങുകളിൽ ചെണ്ടമേളം നടത്തുന്നതും തടവുകാരാണ്.

ശാസ്ത്രീയമായി തയാറാക്കിയ ഓഷധത്തോട്ടവും തുറന്ന ജയിലിന്‍റെ പ്രത്യേകതയാണ്. പത്തു തരം തുളസികൾ മുതൽ കറ്റാർ വാഴയും നീല അമരിയും രാമച്ചവും പതിമുഖവും ഉൾപ്പെടെ എല്ലാത്തരം ഒൗഷധ സസ്യങ്ങളും തടവുകാരുടെ പരിചരണത്തിൽ വളരുന്നു.

തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങുന്പോൾ തൊഴിൽ ചെയ്തു ജീവിതം പാകപ്പെടുത്തുന്നതിന് തടവുകാർക്ക് ഈ തുറന്ന ജയിലിൽ ലഭിക്കുന്ന പരിശീലനം വിലപ്പെട്ടതാണ്. ആർക്കു വേണമെങ്കിലും തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെടാം. പക്ഷേ, ആരും അതിനു മുതിരുന്നില്ല.

1987ൽ മാത്രമാണ് ഇവിടെ നിന്ന് ഒരു തടവുകാരൻ രക്ഷപ്പെട്ടിട്ടുള്ളത്. സ്വാതന്ത്ര്യത്തോടെ കഴിയുന്ന തടവുകാരെ നിരീക്ഷിക്കാനും സംരക്ഷിക്കാനും 24 ജയിൽ ഗാർഡുമാരേ ഇവിടുള്ളു.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ചപ്പാത്തിയും ചിക്കൻ കറിയും തയാറാക്കി പുറത്തു വിൽപന ആരംഭിച്ചത് വലിയ വിജയമായപ്പോൾ തുറന്ന ജയിലുകാർ ആലോചിച്ചു ചിക്കൻ കറിക്കുള്ള കോഴികളെ തങ്ങൾക്ക് എന്തുകൊണ്ട് വളർത്തിക്കൂടായെന്ന്. തുറന്ന ജയിലിൽ ഇപ്പോൾ ചെറിയൊരു പൗൾട്രിഫാം ഉണ്ട്.

മാട്ടുപ്പെട്ടിയിൽ നിന്ന് കൊണ്ടുവന്ന അത്യുത്പാദന ശേഷിയുള്ള പശുക്കൾ. കാലിത്തൊഴുത്ത് വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ്. ദിവസം 300 ലിറ്റർ പാലാണ് കറന്നെടുക്കുന്നത്. എരുമയുടെയും ആടിന്‍റെയും പാൽ വേറെ. തുറന്ന ജയിലിലെ ആവശ്യത്തിനുള്ള പാലെടുത്തു കഴിഞ്ഞാൽ ബാക്കി സെൻട്രൽ ജയിലിലേക്ക് നൽകും. പിഗ് ഫാമും മുയൽ ഫാമും ഇവിടെയുണ്ട്. വളർച്ചയെത്തിയ മുയലുകളെയും പന്നികളെയും ആവശ്യക്കാർക്ക് വിൽക്കും.

ജയിലിലെ ഭക്ഷണമാലിന്യങ്ങളും മറ്റും മണ്ണിരക്കന്പോസ്റ്റാക്കി മാറ്റുന്നു. കൃഷിക്കാവശ്യമുള്ള ചാണകവും ലഭിക്കുന്നു. കൂടാതെ ബയോഗ്യാസ് പ്ലാന്‍റും പ്രവർത്തിക്കുന്നു. തടവുകാരേറെയും സംതൃപ്തരാണെന്നതാണ് ഇവിടെ കാണാവുന്ന പ്രത്യേകത.

തുറന്ന ജയിലിലെ തടവുകാർക്ക് ആറുമാസം കൂടുന്പോൾ ഒരു മാസം പരോൾ ലഭിക്കും. 15 ദിവസം പ്രത്യേക അവധിയും. വേനലിൽ രാവിലെ എട്ടു മണിമുതൽ 11 മണിവരെയും വൈകുന്നേരം മൂന്നു മുതൽ അഞ്ചുവരെയുമാണ് ജോലി. ഒരു ദിവസത്തെ ജോലിക്ക് 117 രൂപയാണ് കൂലി.

സുനിൽ കോട്ടൂർ