ജിന്‍റോയുടെ കഥകൾ
പടച്ചോന്‍റെ കഥകൾഎന്ന ചിത്രത്തിൽ നാലു വ്യത്യസ്ത കഥകളാണ് പറയുന്നത്. അതിൽ അന്തോണി എന്ന സെഗ് മെന്‍റാണ് ജിന്‍റോ സംവിധാനം ചെയ്യുന്നത്. മനുഷ്യഹൃദയങ്ങളെ തൊട്ടറിയാൻ ശ്രമിക്കുന്ന കലാകാരൻ ജിന്‍റോ തോമസിന്‍റെ കഥകളിലൂടെ..

സംസ്ഥാന പുരസ്കാരം നേടിയ കാടകലത്തിന്‍റെ തിരക്കഥാകൃത്ത് ജിന്‍റോ തോമസ് പുതിയ ആന്തോളജി സിനിമയുടെ അവസാനഘട്ട പണിപ്പുരയിലാണ്. പടച്ചോന്‍റെ കഥകൾ എന്ന ചിത്രത്തിൽ നാലു വ്യത്യസ്ത കഥകളാണ് പറയുന്നത്.

അതിൽ അന്തോണി എന്ന സെഗ്മെന്‍റാണ് ജിന്‍റോ സംവിധാനം ചെയ്യുന്നത്. മനുഷ്യഹൃദയങ്ങളെ തൊട്ടറിയാൻ ശ്രമിക്കുന്ന കലാകാരൻ ജിന്‍റോ തോമസിന്‍റെ കഥകളിലൂടെ..

പടച്ചോന്‍റെ കഥകൾ

നമ്മെ സൃഷ്ടിച്ചവന്‍റെ, പടച്ചവന്‍റെ, ദൈവത്തിന്‍റെ സാന്നിധ്യം മനുഷ്യരുടെ ഇടയിലുണ്ടാക്കുന്ന നാല് കഥകളാണ് പടച്ചോന്‍റെ കഥകൾ. മതത്തിനപ്പുറം ദൈവം എന്ന ചിന്തയാണ് കഥയുടെ പൊരുൾ. ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ കഥകൾ വായിക്കാൻ അവസരമൊരുക്കുന്ന പ്രതിലിപിയാണ് ചിത്രം നിർമിക്കുന്നത്.

പ്രതിലിപിയിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ വിവിധ കഥകളാണ് സിനിമയുടെയും മൂലകഥകൾ. കഥകൾ വായിക്കാനിടത്തുനിന്നും പ്രേക്ഷകർക്ക് കാണാൻ അവസരമൊരുക്കുകയാണ് പ്രതിലിപി. നാല് സിനിമകളാണ് പടച്ചോന്‍റെ തിരക്കഥയിലുള്ളത്. അതിൽ ഞാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്തോണി. നമുക്കിടയിലും നമ്മളിലും ദൈവമുണ്ടെന്നുള്ള സന്ദേശമാണ് സിനിമയിലൂടെ പറയുന്നത്.

ഡാവിഞ്ചിക്കൊപ്പം

അന്തോണിയെ അവതരിപ്പിക്കുന്നത് ബാലതാരം ഡാവിഞ്ചി സതീഷാണ്. ഞാൻ തിരക്കഥ രചിച്ച് കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്‍റെ കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച കാടകലത്തിനുശേഷം വീണ്ടുംഡാവിഞ്ചിയുമായി ഒന്നിച്ചു വർക്കു ചെയ്യുകയാണ്.

നിഷ സാരംഗ്, സംവിധായകൻ ജിയോ ബേബി, വിജിലേഷ്, ശ്രീജിത്ത് കൈവേലി തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഇതിനൊപ്പം അഖിൽ ജി. ബാബു സംവിധാനം ചെയ്യുന്ന അരുളപ്പാട്, അജു സാജൻ സംവിധാനം ചെയ്യുന്ന ഗൗരി, ധനേഷ് മണ്ടംകുളത്തിൽ സംവിധാനം ചെയ്യുന്ന ഉണ്ടംപൊരി വിപ്ലവം എന്നീ സിനിമകൾ ചേരുന്നതാണ് പടച്ചോന്‍റെ കഥകൾ. ബിജു സോപാനം, ഷെല്ലി, നീനാ കുറുപ്പ്, സുധീഷ്, ശിവദാസ് മുണ്ടൂർ തുടങ്ങിയവർ പ്രധാന താരങ്ങളായി എത്തുന്നു.

സൗഹൃദത്തിലൂടെ

കാടകലത്തിനു ശേഷം പുതിയൊരു പ്രോജക്ടിൽ നിൽക്കുന്പോഴാണ് സൗഹൃദവലയത്തിലൂടെ അന്തോണിയുടെ കഥ സംവിധാനം ചെയ്യുന്നതിനുള്ള അവസരം തെളിഞ്ഞത്. പ്രതിലിപി ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ നാല് സംവിധായകരെ അവർ അന്വേഷിക്കുന്പോഴാണ് പടച്ചോന്‍റെ കഥകളിലുള്ള മറ്റൊരു സംവിധായകൻ വഴി എനിക്ക് അവസരം ലഭിച്ചത്. ചിത്രത്തിലൂടെ നിരവധി പുതുമുഖങ്ങളെ വിവിധ മേഖലകളിൽ അണിനിരത്തുന്നുണ്ട്.

കാടകലത്തിന്‍റെ തിരക്കഥാകൃത്ത്

സിനിമാ സംവിധാനമായിരുന്നു പണ്ടുമുതൽ മനസിൽ. സിബി മലയിലിന്‍റെ ശിക്ഷണത്തിൽ സിനിമാപഠനം പൂർത്തിയാക്കി സംവിധായകൻ ലിയോ തദേവൂസിനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. അതിനുശേഷം അവിചാരിതമായാണ് കാടകലത്തിന്‍റെ തിരക്കഥാകൃത്തായി മാറാൻ അവസരം ലഭിക്കുന്നത്.

ഒരു കുട്ടിയുടെ വീക്ഷണത്തിലൂടെ ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളും എന്തിന് കാട് സംരക്ഷിക്കപ്പെടണം എന്ന ചിന്തയും പ്രേക്ഷകർക്ക് പകരുന്ന ചിത്രമായിരുന്നു അത്. മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗാനരചന തുടങ്ങിയ ലംല്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കാടകലത്തിനു ലഭിച്ചത് വലിയ സന്തോഷം നൽകുന്നു. ദേശിയ അന്തർദേശീയ ചലച്ചിത്രമേളകളിൽ മികച്ച പ്രതികരണം കാടകലത്തിനു ലഭിക്കുന്നുണ്ട്.

കുടുംബവിശേഷം

അന്തോണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്തായിരുന്നു വിവാഹം. ഭാര്യ ജീതു നഴ്സാണ്. പപ്പ തോമസ്, അമ്മ മോളി, രണ്ടു സഹോദരന്മാരും അവരുടെ കുടുംബവും ചേരുന്നതാണ് എന്‍റെ വീട്ടുവിശേഷം.