അക്ഷരത്താളുകളിൽ അച്ചടിച്ച ഡൽഹി
രാജ്യതലസ്ഥാനം എന്ന നിലയിൽ ഡൽഹി എന്നും അധികാരത്തിന്‍റെ പ്രൗഢിയും തിരക്കും പേറുന്ന നഗരമാണ്. ചരിത്രത്താളുകളിൽ രാജഭരണകാലത്തെ പടയോട്ടങ്ങളുടെയും പിടിച്ചടക്കലുകളുടെയും കഥകളാണ് പറയാനുള്ളതെങ്കിൽ സ്വാതന്ത്ര്യാനന്തര ഡൽഹിക്ക് പറയാനുള്ളത് രാഷ്ട്രീയ കരുനീക്കങ്ങളുടെ കഥകളാണ്.

മഹാനഗരങ്ങൾക്ക് ഒരായിരം കഥകൾ പറയാനുണ്ടാകും. അതുപോലെതന്നെ മഹാനഗരങ്ങളെക്കുറിച്ചും എണ്ണിയാലൊടുങ്ങാത്ത കഥകളുണ്ടാകും. ന്യൂയോർക്ക്, കെയ്റോ, ഇസ്താംബുൾ, മോസ്കോ, ഷാംഗ്ഹായ് തുടങ്ങി വിശാലചരിത്രവും വിജയ പരാജയങ്ങളുടെ ജീവിതകഥകളും ആത്മകഥകളുടെ ദീർഘനിശ്വാസങ്ങളുമുള്ള നഗരങ്ങൾക്കിടയിൽ അത്രതന്നെ ഉയരത്തിൽ ഒരു കഥാപാത്രമായി നിൽക്കുന്ന മഹാനഗരമാണ് ഡൽഹി. കണ്ടുംകേട്ടും നടക്കുന്നവർക്ക് ഈ നഗരം മൗനം കൊണ്ടു പറഞ്ഞു തരുന്ന കഥകളുണ്ട്.

മലയാളത്തിൽ ഒ.വി. വിജയൻ, എം. മുകുന്ദൻ, ആനന്ദ്, വികെഎൻ, എൻ.എസ.് മാധവൻ, സക്കറിയ, സേതു, പുനത്തിൽ, കാക്കനാടൻ തുടങ്ങിയവരൊക്കെ ഡൽഹിയുടെ മണ്ണിലും മനസിലും വിരൽമുക്കി കഥകളൊരുക്കിയിട്ടുണ്ട്. ഡൽഹി ജീവിതം പത്തു വർഷം പൂർത്തിയാക്കുന്പോൾ ഇവിടെ പരിചയിച്ച പല സ്ഥലങ്ങളുടെ പേരുകളും മലയാള നോവലുകളിലും കഥകളിലും നിന്ന് ചെറുപ്പത്തിൽ വായിച്ചു മനസിൽ പതിഞ്ഞവയാണ്.

കൊണാട്ട് പ്ലേസ്, ഷേക്ക് സരായ്, യൂസഫ് സരായ്, സൗത്ത് അവന്യൂ, നോർത്ത് അവന്യൂ, പാർലമെന്‍റ് സ്ട്രീറ്റ്, ചാന്ദ്നി ചൗക്ക്, കരോൾ ബാഗ് തുടങ്ങിയ സ്ഥലനാമങ്ങൾ എത്രയെത്ര മലയാളകഥകൾക്ക് വേദിയായിരിക്കുന്നു. എം. മുകുന്ദന്‍റെ ഡൽഹി ഗാഥകളിലെ സഹദേവൻ യുഎൻഐ കാന്‍റീനിൽ ദോശ കഴിക്കാൻ പോകുന്പോൾ വഴിയിൽ സഫ്ദർ ഹാഷ്മിയെ കണ്ട് അന്പരക്കുന്നുണ്ട്.

ഒരു നഗരത്തിന്‍റെ കഥയെന്നാൽ അവിടെ ജീവിക്കുന്ന സാധാരണക്കാരുടെയും അസാധാരണ ജീവിതം നയിക്കുന്നവരുടെയും സമ്മിശ്ര വിവരണമാണ്.

രാജ്യതലസ്ഥാനം എന്ന നിലയിൽ ഡൽഹി എന്നും അധികാരത്തിന്‍റെ പ്രൗഢിയും തിരക്കും പേറുന്ന നഗരമാണ്. ചരിത്രത്താളുകളിൽ രാജഭരണകാലത്തെ പടയോട്ടങ്ങളുടെയും പിടിച്ചടക്കലുകളുടെയും കഥകളാണ് പറയാനുള്ളതെങ്കിൽ സ്വാതന്ത്ര്യാനന്തര ഡൽഹിക്ക് പറയാനുള്ളത് രാഷ്ട്രീയകരുനീക്കങ്ങളുടെ കഥകളാണ്. ഇവിടെ ജീവിച്ചു കടന്നുപോകുന്നവരുടെ ഉള്ളിലെല്ലാം ഈ നഗരത്തെക്കുറിച്ച് മറ്റൊരാൾക്കും പറയാനാകാത്ത വിധം ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടാകും.

ഒരു മിനിട്ടിൽ ഒരായിരം കഥകൾക്ക് പ്രേരകമാകുന്ന പലതും ഡൽഹി ജീവിതത്തിനു ചുറ്റും സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

ഉദയ് പ്രകാശിന്‍റെ വാൾസ് ഓഫ് ഡെല്ലി, ആദ്രിജ റോയ് ചൗധരിയുടെ ഡൽഹി ഇൻ ദി നെയിം, ഗോർഡൻ സി റൊഡാർമലിന്‍റെ എ ഡെത്ത് ഇൻ ഡൽഹി, രോഹിണി നായരും നീര ദിയോധറും ചേർന്നെഴുതിയ പീപ്പിൾ കാൾഡ് ഡൽഹി, വില്യം ഡാൽറിംബിളിന്‍റെ സിറ്റി ഓഫ് ജിൻസ്, റസ്കിൻ ബോണ്ടിന്‍റെ ഡൽഹി ഈസ് നോട്ട് ഫാർ ... അങ്ങനെ ഡൽഹിയുടെ ഗാഥകൾ നിറഞ്ഞ അനവധി നിരവധി എഴുത്തുകളുണ്ട്.

ജീവിതത്തെ അടിമുടി പിടിച്ചുലച്ച കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോയതിന്‍റെ കഥകളിലാണ് ഡൽഹി ഏറ്റവും ഒടുവിൽ നിറഞ്ഞുനിൽക്കുന്നത്. ദി ഫീനിക്സ് റൈസസ്: ലോക്ക് ഡൗണ്‍ ഡയറീസ് എന്ന അമിത് ദാസ് ഗുപ്ത എഡിറ്റ് ചെയ്ത പുസ്തകത്തിൽ കോവിഡ് കാലത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും അൻതാര ദേവ് സെൻ, നവ്ജീത് ശർമ, ജഗ് സുരയ്യ, ലളിത പണിക്കർ, സുഷ്മിത ബോസ് എന്നിവർ വിവരിക്കുന്നു.

വെപ്പണ്‍സ് ഓഫ് വൈറസ് ഡിസ്ട്രക്‌ഷൻ എന്ന കുറിപ്പിൽ കോവിഡ് വൈറസിനെ തുരത്താൻ ബാൽക്കണികളിൽ കയറിനിന്നു പ്ലേറ്റുകളിൽ കൊട്ടി ശബ്ദമുണ്ടാക്കിയ നഗരജീവിതങ്ങളെ അതീവ സകരമായി വരച്ചിടുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പാചകക്കുറിപ്പുകളും അടുക്കള വീഡിയോകളുംകൊണ്ടുനിറഞ്ഞ വാട്സ് ആപ്പ് ജീവിതത്തെക്കുറിച്ചാണ് സുഷ്മിത ബോസ് വിവരിക്കുന്നത്.

രാജഭരണം മുതൽ അധികാര രാഷ്ട്രീയത്തിന്‍റെ പുതിയ അധ്യായം വരെയുള്ള ഡൽഹി ചരിത്രം സ്വദേശികളും വിദേശികളുമായ പ്രഗത്ഭർ പലപ്പോഴായി പല തരത്തിൽ എഴുതിവച്ചിട്ടുണ്ട്. ബ്രിട്ടീഷ് ചരിത്രകാരൻ വില്യം ഡാൽറിംബിൾ മുഗൾ കാലം മുതലുള്ള ഡൽഹിയുടെ അധ്യായങ്ങളെ പല കൃതികളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

കഥകളേയും ചരിത്രങ്ങളേയുംകാൾ അതീവ രുചികരമായി ഡൽഹിയിലെ ഭക്ഷണ വിശേഷങ്ങളും ഒട്ടേറെ പുസ്തകങ്ങളിൽ നിറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ പമേല ടിംസിന്‍റെ ഖീർ കുറുമ ആൻഡ് കിസ്മത് എന്ന പുസ്തകത്തിൽ മുഗൾ വിഭവങ്ങൾ നിറഞ്ഞാസ്വദിച്ചതിന്‍റെ രുചികരമായ വിവരണങ്ങളാണുള്ളത്.

ഇന്ത്യാ വിഭജന വേദനകളെക്കുറിച്ച് ഡൽഹിയുടെ പശ്ചാത്തലത്തിൽ ഉർവശി ബൂട്ടാലിയ, ആഞ്ചൽ മൽഹോത്ര, അനീസ് കിദ്വായി തുടങ്ങിയവരുടെ മനസിൽ തൊടുന്ന എഴുത്തുകളുണ്ട്. അടിയന്തരാവസ്ഥയുടെ അനുഭവങ്ങളെക്കുറിച്ച് ദി എമർജൻസി: എ പേഴ്സണൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ കൂമി കപൂർ വിവരിക്കുന്നു. അടിയന്തരാവസ്ഥയുടെ അനന്തരഫലങ്ങളെക്കുറിച്ച് അമിതവ് ഘോഷിന്‍റെ ദി ഗോസ്റ്റ്സ് ഓഫ് മിസിസ് ഗാന്ധി എന്ന പുസ്തകം വിവരിക്കുന്നു.

നയൻതാര സെഹ്ഗാൾ, റൂത്ത് രവെർ, അനിത ദേശായ് എന്നിവരുടെയൊക്കെ നോവലുകളിൽ ഒൗറംഗ്സേബ് റോഡ്, മൽച മാർഗ്, സുന്ദർ നഗർ, സിവിൽ ലൈൻസ്, ല്യൂട്ടൻസ് ബംഗ്ലോലാൻഡ് എന്നിവ പശ്ചാത്തലമാകുന്നു. അനിതാ ദേശായിയുടെ ക്ലിയർ ലൈറ്റ് ഓഫ് ഡേയിലും റൂത്ത് പരാവെർ ഝബ്വാലയുടെ എസ്മൻഡ് ഇൻ ഇന്ത്യയിലും തലസ്ഥാനത്തെ ഉന്നതരുടെ പാർപ്പിട പരിസര ജീവിതങ്ങളാണ് കടന്നുവരുന്നത്.

കഥകൾ പറഞ്ഞു രസിപ്പിക്കുന്നതിൽ അതീവ വിരുതനായിരുന്ന ഖുശ്വന്ത് സിംഗ് ആണ് ഡൽഹിയെ ഏറെ രസകരമായി അക്ഷരങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മറ്റെല്ലാവരും നടക്കുന്ന വഴികളിൽനിന്നു പതിവായി മാറി നടന്നിരുന്ന അദ്ദേഹം ഡൽഹിയുടെ ചരിത്രവും വർത്തമാനവും ഒക്കെ തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇരുപത് വർഷം എടുത്ത് ഖുശ്‌വന്ത് സിംഗ് എഴുതിയ ഡൽഹി: എ നോവൽ എന്ന പുസ്തകത്തിൽ ചരിത്രവും ജീവചരിത്രവും ആത്മകഥയുമുണ്ട്.

ഗിയാസുദീൻ തുഗ്ലക്ക്, ജഹാംഗീർ, ഒൗറംഗ്സേബ് മുതൽ ന്യൂഡൽഹി എന്ന പേരിലേക്ക് ചേക്കേറുംവരെയുള്ള കഥ അതിൽ വിവരിക്കുന്നുണ്ട്. 1984ൽ ഇന്ദിരാ ഗാന്ധിയുടെ കൊലപാകത്തെത്തുടർന്ന് ഡൽഹിയെ നടുക്കിയെ സിക്ക് കൂട്ടക്കൊലയുടെ ഞെട്ടിപ്പിക്കുന്ന വിവരണങ്ങളുമുണ്ട്. സിറ്റി ഇംപ്രോബബിൾ: ആൻ ആന്തോളജി ഓഫ് റൈറ്റിംഗ്സ് ഓണ്‍ ഡൽഹി എന്ന പുസ്തകത്തിൽ ഡൽഹിയിലെ പുതിയൊരു വർഗ രൂപീകരണത്തെക്കുറിച്ച് ഖുശ്വന്ത് സിംഗ് പറയുന്നുണ്ട്.

ഡൽഹിയിൽ പുതിയൊരു ജാതിവ്യവസ്ഥതന്നെ ഉരുത്തിരിഞ്ഞു വരികയാണ്. ബ്യൂറോക്രസി എന്ന ജാതിവ്യവസ്ഥ. ഡൽഹി എല്ലാക്കാലത്തും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും നഗരമാണ്. ഒരു വ്യക്തിയുടെ ഔദ്യോഗിക സ്റ്റാറ്റസ് അടയാളപ്പെടുത്തുന്നത് സിവിൽ സർവീസ്, സ്റ്റെനോ, അപ്പർ ഡിവിഷൻ ക്ലർക്ക്, അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി തുടങ്ങിയ റാങ്കുകളുടെ അടിസ്ഥാനത്തിലാണ്.

രാഷ്ട്രീയത്തിലാകട്ടെ സായുധഭടൻമാരുടെ അകന്പടിയുള്ള വിവിഐപികളാണ് ഉന്നതകുലജാതരെന്നും ഖുശ്വന്ത് സിംഗ് പറയുന്നു. അദ്ദേഹം ഇത്തരത്തിൽ എഴുതിയിട്ട് കാലമേറെയായെങ്കിലും ഈ വ്യവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

സെബി മാത്യു