ജിബുവിന്‍റെ പ്രിയപ്പെട്ട മൂസ
ഇന്ത്യയിൽ എവിടെയും പ്രസക്തമായ കഥയാണ് ചിത്രത്തിന്‍റേത്. എന്‍റെ സിനിമകളിൽ ഏറ്റവും വലിയ മുതൽമുടക്കുള്ളതും വിവിധ ലൊക്കേഷനുകൾ ഉള്ളതുമായ ചിത്രമാണ് മേം ഹും മൂസ. ചിത്രം പറയുന്ന പ്രമേയത്തിനിന്നു വളരെ പ്രസക്തിയുണ്ട്. ചിത്രത്തിലേക്കുള്ള കാസ്റ്റിംഗിൽ അതീവശ്രദ്ധ കൊടുത്തിരുന്നു.

പൗരത്വ ബില്ല് ചർച്ചയാകുന്ന കാലത്ത് ഏറെ പ്രസക്തമായ കഥയുമായാണ് സംവിധായകൻ ജിബു ജേക്കബ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. തന്‍റെ വ്യക്തിത്വം തെളിയിക്കാനുള്ള മൂസയുടെ പോരാട്ടത്തിന്‍റെ കഥയാണ് സിനിമയിൽ പറയുന്നത്. സുരേഷ് ഗോപി നായകനായ മേം ഹും മൂസ ചർച്ചയാകുന്പോൾ അഭിമാനത്തോടെ ജിബു ജേക്കബ് പ്രേക്ഷകരോട് മനസ് തുറക്കുന്നു. സമകാലികലോകത്ത് ചർച്ചയാകുന്ന പ്രമേയവും സുരേഷ് ഗോപിക്കൊപ്പം ആദ്യമായി സംവിധായകനായി പ്രവർത്തിച്ചതും ഉൾപ്പെടെ ജിബു ജേക്കബിനു വിശേഷങ്ങൾ പറയാൻ ഏറെയാണ്...

മൂസയിലൂടെ പറയുന്നത്

20 വർഷങ്ങൾക്കുശേഷം ജൻമദേശത്ത് എത്തുന്ന ഒരാൾ തന്‍റെ വ്യക്തിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ് മൂസയുടേത്. ഛായാഗ്രാഹകനായ ലാൽ കണ്ണൻ വഴിയാണ് തിരക്കഥാകൃത്ത് രൂപേഷ് റെയ്ൻ എന്നോട് ഈ കഥ പറയുന്നത്. കഥ കേട്ടപ്പോൾ വളരെ സീരിയസ് പശ്ചാത്തലമെന്നാണ് കരുതിയത്. രണ്ടു മാസത്തിനുശേഷം അദ്ദേഹം തിരക്കഥയുമായി എത്തി. അതു വായിച്ചു കഴിഞ്ഞപ്പോഴാണ് പ്രേക്ഷകർ കാണുന്ന വിധത്തിലുള്ള സിനിമയായി മൂസ മാറുന്നത്. പിന്നീട് മൂസയായി ആരു വേണമെന്നായി ചിന്ത. കോവിഡ് ഒന്നാം തരംഗം കഴിഞ്ഞ സമയത്താണ് സുരേഷ് ഗോപിയോട് മൂസയുടെ കഥ പറയുന്നത്.

അർധ രാത്രിയിലെ കഥ പറച്ചിൽ

രാത്രി 10നാണ് ഞാനും തിരക്കഥാകൃത്തും സുരേഷ് ഗോപിയുടെ അടുത്തെത്തുന്നത്. അതിനു പിറ്റേന്ന് അദ്ദേഹത്തിനു ഡൽഹിക്കു പോകണം. രാത്രി അത്രയും താമസിച്ചതിനാൽ കഥ മാത്രം പറയാനാണ് നടൻ ഞങ്ങളോട് ആവശ്യപ്പെട്ടത്. കഥ മാത്രം പറഞ്ഞാൽ കാര്യമില്ലെന്നും തിരക്കഥയിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നതെന്ന് ഞാൻ പറഞ്ഞു. എങ്കിലും കഥ മാത്രം പറയാനും തിരക്കഥ പിന്നീട് വായിക്കാമെന്നുമായി അദ്ദേഹം.

അങ്ങനെ മനസില്ലാമനസോടെ ഞങ്ങൾ കഥ പറയാൻ ആരംഭിച്ചു. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കഥ നിർത്താൻ അദ്ദേഹം പറഞ്ഞു. ഞാനും രൂപേഷും ആശങ്കയോടെ മുഖത്തോടു മുഖം നോക്കി നിൽക്കുകയാണ്. കഥയല്ല, തിരക്കഥതന്നെ വായിച്ച് മുന്നോട്ടുപോകാമെന്നായി സുരേഷ് ഗോപി. അങ്ങനെ ഞങ്ങൾ തിരക്കഥ വായിച്ചുകൊണ്ട ് മറ്റു കഥാപാത്രങ്ങളിലേക്കുള്ള ആർട്ടിസ്റ്റിനെക്കുറിച്ചും മറ്റ് ചർച്ചകളും കഴിഞ്ഞ് അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്നിറങ്ങുന്പോൾ പുലർച്ചെ മൂന്നു കഴിഞ്ഞിരുന്നു.

സഹോദരനെപ്പോലെ പെരുമാറ്റം

ഞാൻ കാമറ അസോസിയേറ്റായി ജോലിചെയ്യുന്ന സമയത്തുതന്നെ സുരേഷ് ഗോപിയുമായി അടുപ്പമുണ്ടായിരുന്നു. രാവിലെ അഞ്ചിനു ഷൂട്ട് തുടങ്ങണമെന്നു പറഞ്ഞാൻ അദ്ദേഹം നാലിനുതന്നെ സെറ്റിലെത്തും. ഒരു സഹോദരനെന്ന പോലെയാണ് അദ്ദേഹത്തിന്‍റെ ഏപ്പോഴുമുള്ള പെരുമാറ്റം. കുട്ടികളെപ്പോലെ ഇടയ്ക്കു ചില വാശിയൊക്കെയുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം വർക്കുചെയ്യുക വളരെ രസകരമാണ്. മൂസയിൽ എല്ലായിടത്തും കൃത്യമായ അഭിനയത്തുടർച്ച അദ്ദേഹത്തിൽ പ്രകടമായിരുന്നു. അത് എഡിറ്റിംഗ് സമയത്താണ് എന്നെ കൂടുതലായി ആകർഷിച്ചത്. തുടക്കത്തിലുള്ള മൂസയായിട്ടല്ല ക്ലൈമാക്സാകുന്പോൾ അദ്ദേഹം എത്തുന്നത്.

ആ കഥാപാത്രത്തിന്‍റെ വളർച്ചയും മാറ്റങ്ങളും അദ്ദേഹം അനായാസം പ്രകടമാക്കി. മൂന്നരപ്പതിറ്റാണ്ടിലേറെയായ അഭിനയ ജീവിതത്തിൽ മൂസയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം കഴിഞ്ഞ സമയത്താണ് നമുക്ക് ഉടനെ ചിത്രം ചെയ്യാമെന്ന് അദ്ദേഹം പറയുന്നത്. ഒരു മുന്നൊരുക്കവുമില്ലായിരുന്നുവെങ്കിലും എല്ലാം പെട്ടന്ന് ആരംഭിച്ചു. പഞ്ചാബ്, കാർഗിൽ, ഗുജറാത്ത്, ധനുഷ്കോടി തുടങ്ങി വിവിധ സ്ഥലങ്ങളിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് കേരളത്തിലേക്ക് ഞങ്ങൾ എത്തുന്നത്.

പാൻ ഇന്ത്യൻ ചിത്രം

ഇന്ത്യയിൽ എവിടെയും പ്രസക്തമായ കഥയാണ് ചിത്രത്തിന്‍റേത്. എന്‍റെ സിനിമകളിൽ ഏറ്റവും മുതൽമുടക്കുള്ളതും വിവിധ ലൊക്കേഷനുകൾ ഉള്ളതുമായ ചിത്രമാണ് മേം ഹും മൂസ. ചിത്രത്തിലെ പ്രമേയത്തിന് ഇക്കാലത്ത് വളരെ പ്രസക്തിയുണ്ട്. കാസ്റ്റിംഗിൽ അതീവശ്രദ്ധ കൊടുത്തിരുന്നു.

ഇതിലേക്ക് കഥാപാത്രം ആവശ്യപ്പെടുന്ന ഒരു നായികയെ മലയാളത്തിൽ നിന്നു ലഭിച്ചില്ല. അങ്ങനെയാണ് പൂനം ബജ്വയെ തെരഞ്ഞെടുക്കുന്നത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവർ ഏറ്റവും മനോഹരമായി ചെയ്തു. സൈജു കുറുപ്പ്, സൃന്ദ, ഹരീഷ് കണാരൻ തുടങ്ങിയവരൊക്കെ മികച്ച രീതിയിൽ പ്രേക്ഷകരിലെത്തിയിട്ടുണ്ട്. പൊന്നാനിയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ചെറിയ ചില കഥാപാത്രങ്ങളിലേക്കുള്ള കാസ്റ്റിംഗ് വെല്ലുവിളിയായിരുന്നു.

ശ്രീനാഥിന്‍റെ സംഗീതം

സ്റ്റാർ സിംഗർ പരിപാടിയിലൂടെയാണ് ഗായകൻ ശ്രീനാഥിനെ ഞാൻ അറിയുന്നത്. കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ഞാൻ വളരെ ശ്രദ്ധിച്ചിരുന്നു. അതു ശ്രീനാഥാണ് സംഗീതം നൽകിയതെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് സുഭാഷ് ചന്ദ്ര ബോസ് എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോയിൽ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും വളരെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് ശ്രീനാഥാണ് അതിനു സംഗീതം നൽകിയതെന്ന് അറിയുന്നത്. പിന്നീട് എറണാകുളത്ത് ശ്രീനാഥിനെ നേരിട്ടു കണ്ടു. മൂസയുടെ പ്രീ പ്രൊഡക്‌ഷൻ വർക്കിലാണ് ശ്രീനാഥിനെ വിളിക്കുന്നത്.

നാല് ഗാനങ്ങളാണ് അദ്ദേഹം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ദേശഭക്തിഗാനവും മലബാറിന്‍റെ സൗന്ദര്യം പാടുന്ന പാട്ടുകളും ഇതോടകം പ്രേക്ഷകരുടെ മുന്നിലെത്തി. മലബാറിന്‍റെ ഗാനം പാടിയത് എന്‍റെ ആദ്യ ചിത്രം വെള്ളിമൂങ്ങയുടെ സംഗീത സംവിധായകൻ ബിജിബാലാണ്. അദ്ദേഹം വളരെ ഭംഗിയായി ആലപിച്ചു.

ലിജിൻ കെ. ഈപ്പൻ