Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആ നർത്തകി എങ്ങനെ ഗായികയായി?
എങ്ങനെയാണ് നമ്മൾ ഓരോരുത്തരും ഓരോ മേഖലയിൽ പ്രാഗത്ഭ്യമുള്ളവരാകുന്നത്? കലാലോകത്ത് വ്യാപരിക്കാൻ എങ്ങനെയാണ് ഭാഗ്യമുണ്ടാകുന്നത്? നിങ്ങൾ ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും എന്ന സിനിമാ ഡയലോഗ് ഓർമയുണ്ടാകും. സ്വന്തം തീരുമാനം മാത്രം മതിയോ അങ്ങനെയൊരു ആയിത്തീരലിനെന്ന് ആലോചിച്ചാൽ ഉത്തരം എളുപ്പമാവില്ല. ഇതാ ഒരു ഗായികയുടെ കഥ.., അല്ല, നർത്തകി ഗായികയായ കഥ.
""നൃത്തത്തെ ഒരു കരിയർ ആയി എടുക്കാൻ തീരുമാനിച്ച ആദ്യത്തെ ബ്രാഹ്മിൻ പെണ്‍കുട്ടികളിൽ ഒരാൾ ഞാനായിരിക്കും. നൃത്തം എന്റെ ആദ്യ പ്രണയമായിരുന്നു. എട്ടാം വയസുമുതൽ ഭരതനാട്യം പഠിച്ചുതുടങ്ങി. മദ്രാസിൽ ഗുരു കണ്ഠപ്പ പിള്ളയുടെ കീഴിലായിരുന്നു നൃത്ത പഠനം.
അമ്മയും ഒരുപാടു സഹായിച്ചു. പതിനൊന്നാം വയസിലെ അരങ്ങേറ്റം മുതൽ നല്ല പ്രകടനം കാഴ്ചവയ്ക്കാനും കഴിഞ്ഞു''. ആ മികവുതന്നെയാണ് ലക്ഷ്മി ശങ്കർ എന്ന നർത്തകിയെ തനിക്കുനേരെ വന്ന വിമർശന ശരങ്ങളിൽനിന്നു രക്ഷപ്പെടാൻ സഹായിച്ചത്.
ഒരു യാഥാസ്ഥിതിക ദക്ഷിണേന്ത്യൻ ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടി വേദികളിൽ നൃത്തം ചെയ്യുകയോ എന്ന് പല നെറ്റികൾ ചുളിഞ്ഞ കാലമാണ്- ഏതാണ്ട് 90 വർഷം മുന്‍പ്. പുതുക്കോട്ടൈ ആർ. വിശ്വനാഥ ശാസ്ത്രിയുടെ മകളായ ലക്ഷ്മി തന്റെ സപര്യയുമായി മുന്നോട്ടുതന്നെ പോയി.
1940ൽ വിഖ്യാതനായ ഉദയ് ശങ്കറിന്റെ ബാലെ ട്രൂപ്പിന്റെ ഭാഗമായി. അല്ല, ആ ട്രൂപ്പും കുടുംബവും ജീവിതത്തിന്റെ ഭാഗമായി എന്നുവേണം പറയാൻ. കലാരംഗത്തെ ഒട്ടേറെപ്പേരുമായി പരിചയപ്പെടാൻ ആ കാലം ലക്ഷ്മിയെ സഹായിച്ചു. ഉദയ് ശങ്കറിന്റെ ഇളയ സഹോദരൻ വിഖ്യാത സിത്താറിസ്റ്റ് രവി ശങ്കറും അവരിൽപ്പെടും. മറ്റൊരു സഹോദരൻ രാജേന്ദ്രയെയാണ് ലക്ഷ്മി വിവാഹം കഴിച്ചത്.
ട്രൂപ്പിനൊപ്പം ദക്ഷിണേന്ത്യയിൽനിന്ന് ഉത്തരേന്ത്യയിലേക്കു പോകുന്പോൾ അവിടുത്തെ കലാലോകത്തെക്കുറിച്ച് തനിക്കു യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. അവിടത്തെ സംഗീതോപകരണങ്ങൾപോലും പുത്തൻ കാഴ്ചയായിരുന്നു.
ഹിന്ദിയും ബംഗാളിയുമടക്കം നാലു ഭാഷകൾ ലക്ഷ്മി അവിടെനിന്നു പഠിച്ചു. സംഗീതവും നൃത്തവും മാത്രമല്ല ഒട്ടേറെ ജീവിതപാഠങ്ങളും അവിടെനിന്നു പകർന്നുകിട്ടിയെന്ന് ലക്ഷ്മി ഓർമിച്ചിട്ടുണ്ട്.
നൃത്തം മതിയായോ?
ഉദയ് ശങ്കറിന്റെ അൽമോറ സെന്റർ അടച്ചുപൂട്ടിയതോടെ നൃത്തവും സംഗീതവും സിനിമാഭിനയവുമായി ലക്ഷ്മി മുംബൈയിലേക്കു മാറി. അങ്ങനെയിരിക്കെയാണ് ഗുരുതരമായ നെഞ്ചു രോഗം ലക്ഷ്മിയെ ബാധിക്കുന്നത്. ഇനി നൃത്തം ചെയ്യാനേപാടില്ല എന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
പാലക്കാടൻ ഗ്രാമത്തിൽനിന്നുള്ള അമ്മ വിശാലാക്ഷി വഴി കർണാടക സംഗീതം ജന്മനാൽകിട്ടിയിരുന്ന ലക്ഷ്മി അങ്ങനെ പാട്ടിന്റെ വഴിയിലൂടെ കൂടുതൽ ഗൗരവത്തോടെ സഞ്ചരിക്കാൻ തുടങ്ങി.
മൂന്നാം വയസുമുതൽ പ്രത്യേക പഠനമൊന്നുമില്ലാതെ കേൾക്കുന്നതെല്ലാം പാടാൻ തനിക്കു കഴിയുമായിരുന്നെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. സിനിമകളിൽ പ്രശസ്ത സംഗീതസംവിധായകർക്കു കീഴിൽ പാടാനായെങ്കിലും ലക്ഷ്മി അതിൽ തൃപ്തയായിരുന്നില്ല.
അങ്ങനെയിരിക്കെ 1954ൽ മദൻ മോഹനാണ് ലക്ഷ്മിയെ പട്യാല ഘരാനയിലെ വിഖ്യാതനായ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാനു പരിചയപ്പെടുത്തിയത്. അന്നു ലക്ഷ്മിക്ക് 28 വയസ്. തൊട്ടടുത്തദിവസം ഉസ്താദിന്റെ ശിഷ്യയായി പഠനം തുടങ്ങി.
ദിവസം നാലും അഞ്ചും മണിക്കൂറുകൾ വീതം മൂന്നുവർഷത്തെ അഭ്യസനം. 1957ൽ കൊൽക്കത്തയിൽ ആദ്യത്തെ കച്ചേരി. അവിടെനിന്നങ്ങോട്ട് ലക്ഷ്മി ശങ്കറിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
പാട്ടിലെ നൃത്തഭംഗി
ഒരു നർത്തകിയുടെ സൗന്ദര്യാത്മകത ലക്ഷ്മിയുടെ പാട്ടിൽ ഉണ്ടെന്നാണ് പലരും പറയാറുള്ളത്. താൻ കൃഷ്ണനെക്കുറിച്ചു പാടുന്പോൾ ഭഗവാൻ കൃഷ്ണനെ കണ്മുന്നിൽ കാണുന്നെന്ന് ശ്രോതാക്കൾ പറയാറുണ്ടെന്ന് ലക്ഷ്മിയും സമ്മതിച്ചിട്ടുണ്ട്.
""പാടുന്പോൾ ഒരു നർത്തകിയെപ്പോലെ വാക്കുകളുടെ ചലനവും ഭാവങ്ങളും ഞാൻ കാണാറുണ്ട്. നൃത്തത്തിലെ ഭാവം എന്റെ സംഗീതത്തിലേക്കു കടന്നുവരുന്നു. ശ്രോതാക്കൾക്ക് അതനുഭവിക്കാനും കഴിയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങിയ കാലത്ത് എന്റെ പാട്ടിൽനിന്ന് അവർ എന്താണ് മനസിലാക്കുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്.
പാരിസിൽ രണ്ടു മണിക്കൂർ നീണ്ട ഭജൻ കച്ചേരി നടത്തി. ആളുകൾ നിർത്താതെ കൈയടിക്കുകയായിരുന്നു. അവരിൽ ചിലരോടു ഞാൻ ചോദിച്ചു, എന്താണ് മനസിലായതെന്ന്. വാക്കുകളല്ല, അവയെ എങ്ങനെ പ്രകടിപ്പിച്ചുവെന്നതാണ് കാര്യമെന്ന് മറുപടിയും ലഭിച്ചു. പാടുന്പോഴുള്ള എന്റെ രൂപഭാവങ്ങൾ പാട്ടിനോടു ചേരുന്നതാണെന്നും അവർ പറഞ്ഞു''- ലക്ഷ്മി ഓർമിക്കുന്നു.
നേർവഴികാട്ടുന്ന ഗുരു
സുന്ദരശബ്ദഭാവങ്ങൾകൊണ്ട് പതിനായിരങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചപ്പോഴും ദിനേനയുള്ള പരിശീലനത്തിന് ലക്ഷ്മി പ്രാധാന്യം കുറച്ചിരുന്നില്ല. എല്ലാക്കാലവും റിയാസ് (പരിശീലനം) മടിയില്ലാതെ നടത്തണമെന്നതായിരുന്നു അവരുടെ വിശ്വാസപ്രമാണം.
""നിങ്ങൾക്ക് നേർവഴി കാണിച്ചുതരാം എന്നാണ് ശിഷ്യരോടു ഞാൻ പറയാറുള്ളത്. എന്നാൽ അവർ വളഞ്ഞവഴികൾ തെരഞ്ഞെടുത്താൽ എനിക്കൊന്നും ചെയ്യാനാവില്ല. പരിശീലനത്തിലൂടെ സ്വയം വളരേണ്ടത് അവരുടെ കടമയാണ്., ഗുരു നൽകുന്ന ഉപദേശങ്ങൾ അനുസരിക്കുക എന്നതും''- ലക്ഷ്മി പറഞ്ഞു.
ആത്മാവുള്ള തുമ്രികളും ഖയാലുകളാണ് ലക്ഷ്മിയെ വ്യത്യസ്തയാക്കിയത്. പണ്ഡിറ്റ് രവിശങ്കർ ഈണമൊരുക്കിയ വിഖ്യാത ചിത്രമായ ഗാന്ധിയിൽ അടക്കം ഒട്ടേറെ സിനിമകളിൽ പാടി. തമിഴും മലയാളവും ഹിന്ദിയും മറാഠിയും ഗുജറാത്തിയും ബംഗാളിയും അവർക്ക് ഒരുപോലെ വഴങ്ങി.
ജോർജ് ഹാരിസണിനൊപ്പം ഫ്യൂഷൻ സംഗീതത്തിൽപോലും മികവുകാട്ടി. സ്വന്തം എല്ലാവരെയും സംഗീതത്തിലൂടെ ചേർത്തുപിടിച്ചു. അവസാനകാലം ചെലവഴിച്ചത് കലിഫോർണിയയിലായിരുന്നെങ്കിലും വർഷത്തിലൊരിക്കൽ ഇന്ത്യയിലെത്തുമായിരുന്നു.
2013 ഡിസംബർ മാസമാദ്യം ഒരു സ്വകാര്യ സംഭാഷണത്തിൽ അവർ പറഞ്ഞു- ""ഇങ്ങനെ എത്രകാലം ഞാൻ ഇവിടെയുണ്ടാകുമെന്ന് അറിയില്ല''. ആരോഗ്യപ്രശ്നങ്ങൾ സൂചിപ്പിച്ചുകൊണ്ടിയിരുന്നു അത്. അതേ ഡിസംബർ 30ന് അവർ പാട്ടുനിർത്തി മടങ്ങുകയും ചെയ്തു. കലിഫോർണിയയിലെ സിമി വാലിയിലായിരുന്നു അന്ത്യം. മറവിയിലേക്കു മായാത്ത സ്വരപൂർണിമയായി ലക്ഷ്മി ശങ്കർ ഇവിടെ എന്നുമുണ്ടാകും.
ഹരിപ്രസാദ്
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top