Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പതിനാറിന്റെ ഉശിരോടെ തോമസ് മാഷ്
ആവേശത്തോടെ മൈതാനത്ത് ഓടാനും ചാടാനും വന്ന കുട്ടികളോടൊക്കെ കെ.പി തോമസ് മാഷ് പറഞ്ഞു ‘പരിമിതികൾക്കു നടുവിലെ പോരാട്ടമാണ് സ്പോർട്സ്്. തുടർച്ചയായ വെല്ലുവിളികളെ കീഴടുക്കുന്പോഴാണ് ജയിച്ച് ഒന്നാമതെത്തുക.’
അഴുത വനത്തിലെ ഈറ്റക്കന്പ്് നീട്ടിയെറിഞ്ഞ് തോമസ് മാഷ് പഠിപ്പിച്ചു. ‘ഇതാണ് ജാവലിൻ ത്രോ’.അതേ കന്പിൽ കുത്തിപ്പൊങ്ങി പോൾവോൾട്ടിന്റെ ഒന്നാം പാഠം മാഷ് തുറന്നു.
നിരയായി കുത്തിനാട്ടിയ കുറ്റികളിൽ വിലങ്ങനെ കന്പുകൾ വച്ചിട്ടു പറഞ്ഞു. ‘ഇതു മറികടന്നുള്ള ഓട്ടമാണ് ഹർഡിൽസ്’
അതൊരു കാലം. പരിമിതികളെ ഓരോന്നായി തോൽപ്പിച്ച കുട്ടികളിൽ പലരും ദേശീയ, അന്തർദേശീയ താരങ്ങളായി. തോമസ് മാഷ് ദ്രോണാചാര്യ പദവിയിലുമെത്തി.
1979ൽ മിലിട്ടറി സർവീസിൽനിന്നു വിരമിച്ച് കെ.പി.തോമസ് മാഷ് മുണ്ടക്കയം കോരുത്തോട് സികെഎം സ്കൂളിൽ കായികാധ്യാപകനായി. അവിടെ മാഷുമാരും കുട്ടികളും മാനേജുമെന്റും നടത്തിയ അധ്വാനത്തിലാണ് ചെറിയൊരു മൈതാനമുണ്ടായത്. കുട്ടികളാവട്ടെ മലയിറങ്ങിയും പുഴകടന്നും സ്കൂളിലെത്തുന്ന കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ. കോരുത്തോട്ടിൽ മാഷ് പരിശീലിപ്പിച്ച താരങ്ങൾ പിൽക്കാലത്ത് ഒളിന്പ്യൻമാരായി വളർന്നുവെന്നു പറഞ്ഞാൽ അതൊരു സംഭവം തന്നെ.
കോരുത്തോട് സികെഎം സ്കൂളിന്റെ കരുത്തിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഏറെക്കാലം സംസ്ഥാന സ്കൂൾ കായിക ചാന്പ്യൻഷിപ്പ് കൈകളിലേന്തി. കോരുത്തോട് ചാന്പ്യൻമാരായ ആദ്യതവണ തോമസ് മാഷിന് സ്കൂളും നാട്ടുകാരും ചേർന്നു ഗംഭീര വരവേൽപ് നൽകി. മറുപടി പ്രസംഗത്തിൽ മാഷ് പറഞ്ഞു. ‘കുട്ടികളെ, നാട്ടുകാരേ, ഇതൊരു തുടക്കം മാത്രം. ഈ സ്കൂളിലെ കുട്ടികൾ ഏഷ്യാഡ് മെഡലുകളുമായി കോരുത്തോട്ടിലേക്കു വരുന്ന കാലം വൈകില്ല.’
അതു കേട്ടവരിൽ ചിലർ ചിരിച്ചു, ചിലർ മൂക്കത്തു വിരൽവച്ചു.
മാഷിന്റെ അധ്വാനം വെറുതെയായില്ല.
അഞ്ജു ബോബി, ജിൻസി ഫിലിപ്പ്, മോളി ചാക്കോ, സി.എസ്. മുരളീധരൻ, ജോസഫ് ജി. ഏബ്രഹാം തുടങ്ങിയവരൊക്കെ ലോകോത്തര മെഡലുകൾ നേടിയെത്തു. എണ്‍പതാം വയസിന്റെ നിറലിലും തൊടുപുഴ വഴിത്തല കുരിശുങ്കൽ ഫിലിപ്പ് തോമസ് എന്ന കെ.പി. തോമസ് വിശ്രമം ആഗ്രഹിക്കാത്ത കായികാചാര്യനാണ്.
സ്പോർട്സിനെ ജീവശ്വാസമാക്കിയ തോമസ് മാഷ് കായിക പരിശീലന രംഗത്ത് 60 വർഷം പിന്നിടുകയാണ്. ഒപ്പം പതിനാറിന്റെ ചുറുചുറുക്കോടെ കളം നിറഞ്ഞുനിൽക്കുകയുമാണ്. ഒളിന്പ്യൻ ഷൈനി വിൽസണ്‍ മുതൽ ജൂണിയർ നാഷണൽ മീറ്റിലെ വെള്ളി മെഡൽ ജേതാവ് അപർണാ നായർ വരെ പതിനായിരത്തിലേറെ ശിഷ്യർ. രാവു പകലാക്കിയ കഠിനാധ്വാനത്തിൽ ഇദ്ദേഹം നേടിക്കൊടുത്ത മെഡലുകളുടെ മൂല്യവില കായികകേരളത്തിന് വിസ്മരിക്കാനാവില്ല.
സ്കൂൾ പഠനം മുതൽ കെ.പി. തോമസ് താരമാണ്. ഓട്ടത്തിലും ചാട്ടത്തിലും സ്കൂളിൽ ഒന്നാമനായിരുന്നു. അന്നൊരു കായിക മേളയിൽ മികച്ച താരങ്ങളെ കണ്ടെത്താൻ എത്തിയ മിലിട്ടറി ഉദ്യോഗസ്ഥർ ഫിലിപ്പ് തോമസിനോടു ചോദിച്ചു. ‘പട്ടാളത്തിൽ ചേരാൻ ആഗ്രഹമുണ്ടോ?’
അങ്ങനെ പട്ടാളത്തിൽ ചേരാനുറച്ച് 1963ൽ ഹരിയാനയിൽ പരിശീലനത്തിനെത്തിയ തോമസിനെ മിലിട്ടറി മീറ്റിൽ മുതിർന്ന പട്ടാളക്കാർക്കൊപ്പം ഓടിപ്പിച്ചു. മൂന്നിനങ്ങളിൽ ഒന്നാമതെത്തിയതോടെ മിലിട്ടറി സ്പോർട്സ് ടീമിൽ അംമായി. പിന്നീട് സൈന്യത്തിൽ കായിക പരീശീലകനാകുകയും ചെയ്തു. 16 വർഷത്തെ സൈനിക സേവനത്തിനുശേഷമാണ് 1979ൽ തോമസ് മാഷ് കോരുത്തോട് സ്കൂളിൽ കായികാധ്യാപകനായി എത്തുന്നത്.
16 വർഷം സ്കൂൾ കായികമേളയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഒന്നാമതും കോരുത്തോട് സ്കൂൾ ചാന്പ്യൻമാരുമായത് ഇല്ലായ്മകളിലും പരിമിതികളിലും വെട്ടിപ്പിടിച്ച അതിശയനേട്ടമായിരുന്നു.
2005ൽ ഏന്തയാർ ജെ.ജെ. മർഫി സ്കൂളിലെത്തിയ തോമസ് മാഷ് അവിടെയും നിരവധി കുട്ടികൾക്ക് സംസ്ഥാന, ദേശീയ മേളകളിൽ സ്വർണത്തിളക്കം സമ്മാനിച്ചു. പിന്നീട് വണ്ണപ്പുറം എസ്എൻഎം സ്കൂളിൽ സ്പോർട്സ് അക്കാദമി രൂപീകരിച്ച് പരിശീലനകനായി. ഇപ്പോൾ പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലകനാണ്.
കായികതാരമാകാൻ ആഗ്രഹിച്ചെത്തുന്ന ഓരോ കുട്ടിയുടെയും സാധ്യതയറിഞ്ഞ് അവരെ ഓരോ ഇനത്തിലേക്കും മാഷ് വഴിതിരിച്ചു വിടുകയാണ് പതിവ്. ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണം അപ്പാടെ ശരിയാവുകയും ചെയ്യുന്നു.
ഓട്ടക്കാരിയാകാൻ ചങ്ങനാശേരിയിൽനിന്നെത്തിയ അഞ്ജു ബോബിയോട് നിനക്കു ചാട്ടമാണു നേട്ടമെന്ന് മാഷ് അന്നേ വിധിച്ചു. കുട്ടിക്കൂട്ടത്തിലെ കൊച്ചനായിരുന്ന ജോസഫ് ഏബ്രഹാം ഓടിമടുക്കുന്പോൾ സാർ തോളിലിരുത്തി നടന്നിട്ടുണ്ട്. അവന് മത്സരിക്കാൻ പറ്റിയ ഇനം ഇല്ലാതെ വന്നപ്പോൾ സ്വന്തം സഹോദരപുത്രിയെ ആ ഇനത്തിൽനിന്ന് മാറ്റി ജോസഫിന് അവസരം കൊടുത്തു. ജോസഫ് ആ അവസരം അന്തർദേശീയനിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു.
രാപകൽ നീളുന്ന വർഷങ്ങ ളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഓരോ മേളയിലും ആ കുട്ടികളേറെയും അണിഞ്ഞ സ്വർണം, വെള്ളി മെഡലുകൾ.
കോരുത്തോടു നിന്നു 30 കിലോമീറ്റർ അകലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൈതാനത്തു കുട്ടികളെ രാവിലെയും വൈകുന്നേരവും എത്തിച്ചാണ് സംസ്ഥാനമേളകളുടെ അവസാന റൗണ്ട് പരിശീലനം നൽകിയിരുന്നത്.
ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന്റെ രണ്ടായിരത്തിലധികം ശിഷ്യർ സർക്കാർ സ്വകാര്യ മേഖലകളിൽ ഉന്നത ജോലിയിൽ ശോഭിക്കുന്നു. കായിക പരിശീലനത്തിനുള്ള ബഹുമതിയായി 2005ൽ ദ്രോണാചാര്യ ബഹുമതിയുൾപ്പെടെ ഒട്ടേറെ ആദരങ്ങൾക്ക് അർഹനായി. 2024ലെ ഒളിന്പിക്സിൽ മലയാളത്തിന് ഒന്നല്ല നിരവധി മെഡലുകളാണ് മാഷിന്റെ സ്വപ്നം.
‘നമ്മുടെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോവുകയാണ്. പ്രൈമറി സ്കൂളുകളിൽ കായികാധ്യാപകരെ സംസ്ഥാനത്ത് നിയമിക്കുന്നില്ല. പ്രൈമറി ക്ലാസുകളിൽതന്നെ പരിശീലനം നൽകണം. കതിരിൽ വളം വയ്ക്കുന്നതിൽ അർഥമില്ല. സമർപ്പിതരായ കായികാധ്യാപകർ ശാസ്ത്രീയമായ രീതിയിൽ പരിശീലനം നൽകിയാൽ മാത്രമേ വലിയ ലക്ഷ്യങ്ങൾ ഉന്നം വയ്ക്കാനാകൂ’ തോമസ് മാഷ് പറയുന്നു.
‘മറ്റു സംസ്ഥാനങ്ങൾ നമ്മുടെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോകുകയാണ്. അവർ നല്ല പരിശീലനവും താമസവും ഭക്ഷണവും കുട്ടികൾക്കു നൽകുന്നു. ഇനിയെങ്കിലും നമ്മുടെ സർക്കാരുകൾ കായിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന നൽകാൻ തയാറാകണം’. അക്കാദമിയിൽ പെണ്‍കുട്ടികളുടെ ചുമതല വഹിക്കുന്നത് മാഷിന്റെ ഭാര്യ തങ്കമ്മയാണ്.
രാജി, രജനി, രാജാസ്എന്നീ മൂന്നു മക്കളാണുള്ളത്. മകൻ രാജാസ് പൂഞ്ഞാർ സ്കൂളിൽ മാഷിനൊപ്പം പരിശീലകനാണ്. രാജനി മൂവാറ്റുപുഴ സ്കൂളിലെ കായികാധ്യാപികയാണ്. കൊച്ചുമകൾ റബേക്കയും കായികതാരമാണ്.
ജിബിൻ കുര്യൻ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top