സ്റ്റേ എന്ന സ്മാഷ് ഹിറ്റ്!
യുട്യൂബിൽ 647 മില്യണ്‍ വ്യൂസ്! അതായത് ഈ കുറിപ്പു തയാറാക്കുന്നതുവരെ 647,647,591 തവണ. കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് ഏറ്റവുമധികം ആസ്വദിക്കപ്പെട്ട ഒരു പാട്ടിന്‍റേതാണ് ഈ കണക്ക്. 2021 ജൂലൈ ഒന്പതിന് അവതരിപ്പിച്ച സ്റ്റേ  എന്ന പാട്ടാണ് അക്ഷരാർഥത്തിൽ ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നത്. കിഡ് ലറോയ്, ജസ്റ്റിൻ ബീബർ എന്നിവർ ചേർന്നു പാടിയ ഈ പാട്ട് 2021 ജൂലൈയിലാണ് പുറത്തിറങ്ങിയത്. 2022 തീരുന്പോഴും മുൻനിരയിലുണ്ട് സ്റ്റേ!


ഈ പാട്ടിനെ സംബന്ധിച്ച് ഒരേയൊരു മോശം കാര്യം ഇതു വളരെ ചെറുതാണെന്നതാണ്! -സ്റ്റേ എന്ന പാട്ടുകേട്ട ഒരാളുടെ അഭിപ്രായമാണിത്. ആ പറഞ്ഞതിൽ കഴന്പില്ലാതില്ല. അത്രയും അഡിക്ഷൻ വരുന്നുണ്ട് പാട്ടുകേൾക്കുന്നവർക്ക്. റിലീസ് ചെയ്തിട്ട് ഏതാണ്ട് ഒന്നരക്കൊല്ലം ആയെങ്കിലും പുതുമ നഷ്ടപ്പെടാതെ പാട്ടു മുന്നേറുന്നു.., ആളുകൾ കേട്ടുകൊണ്ടേയിരിക്കുന്നു. യുട്യൂബിൽ ഒരു ചാനലിൽ മാത്രം 64 കോടി 75 ലക്ഷത്തിലേറെ തവണ സ്റ്റേ പ്ലേ ചെയ്യപ്പെട്ടു കഴിഞ്ഞു.

ഓസ്ട്രേലിയൻ റാപ്പർ കിഡ് ലറോയ്, കനേഡിയൻ ഗായകനായ ജസ്റ്റിൻ ബീബർ എന്നിവർ ഒന്നിച്ചു പുറത്തിറക്കിയ രണ്ടാമത്തെ ഗാനമാണ് സ്റ്റേ. ബീബറിന്‍റെ ജസ്റ്റിസ് എന്ന സ്റ്റുഡിയോ ആൽബത്തിലെ അണ്‍സ്റ്റേബിൾ എന്ന പാട്ടായിരുന്നു ആദ്യത്തേത്.

ബിൽബോർഡ് ഹോട്ട് 100, ബിൽബോർഡ് ഗ്ലോബൽ 200 ചാർട്ടുകളിൽ തുടക്കംമുതൽ മുൻനിരയിൽ സ്റ്റേ സ്ഥാനംപിടിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കും കാനഡയ്ക്കും പുറമേ ജർമനി, ഹോളണ്ട്, ന്യൂസിലൻഡ്, നോർവേ, സൗത്ത് കൊറിയ, സ്വീഡൻ തുടങ്ങി 22 രാജ്യങ്ങളിലെ നന്പർ വണ്‍ ഗാനമായി സ്റ്റേ മാറി.

ഇന്ത്യയുടെ പേരില്ല എന്നു കരുതേണ്ട, ഇവിടെയും നന്പർ വണ്‍ ആയിരുന്നു ഈ പാട്ട്! മറ്റു 18 രാജ്യങ്ങളിൽ ആദ്യത്തെ പത്തു ഗാനങ്ങളുടെ ലിസ്റ്റിലും സ്റ്റേ ഇടംനേടി. സ്ട്രീമിംഗ് ആപ്പായ സ്പോട്ടിഫൈയിൽ ഏറ്റവും വേഗത്തിൽ രണ്ടു ബില്യണ്‍ സ്ട്രീമുകൾ എന്ന നേട്ടത്തിലും പാട്ടെത്തി.

ബെസ്റ്റ് പോപ് റിലീസ്, ബെസ്റ്റ് ആർട്ടിസ്റ്റ്, സോംഗ് ഓഫ് ദ ഇയർ എന്നിവയടക്കമുള്ള അരിയ അവാർഡുകളും സ്റ്റേയ്ക്കും ഗായകർക്കും കിട്ടി. ആപ്പിൾ മ്യൂസിക്കിന്‍റെ ടോപ്പ് 100 ഗ്ലോബൽ സോംഗ്സ് ചാർട്ടിൽ തുടർച്ചയായ 51 ദിവസം ഒന്നാമതായിരുന്നു ഈ ഗാനം.

സൂപ്പർ പാട്ട്!

പോപ് റാപ്പ്, പോപ് റോക്ക്, സിന്ത്-പോപ് വിഭാഗങ്ങളിൽപ്പെടുന്ന ഫാസ്റ്റ് നന്പറാണ് സ്റ്റേ. ദ്രുതതാളത്തിനു സമം നൊസ്റ്റാൾജിയയും വിരഹവും പാട്ടിലുണ്ടെന്ന് ആരാധകരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

ഡി ഫ്ളാറ്റ് മേജർ കീയിൽ പിയാനോ, ഹെവി ഡ്രംസ്, സിന്തസൈസർ എന്നിവയുടെ വിലാസമാണ് പാട്ടിൽ. കീബോർഡ് റിഫിനെ പാട്ടിന്‍റെ നട്ടെല്ലായി വിശേഷിപ്പിക്കപ്പെടുന്നു. ന്യൂ വേവ്, പോപ്-പൻക് വഴികളിലൂടെയും പാട്ട് സഞ്ചരിക്കുന്നു. അതേസമയം പാട്ടിന് ബീബറിന്‍റെ മുൻകാല ഹിറ്റുകളുമായി സാമ്യമുണ്ടെന്ന് ഏതാനും വിമർശകർ വിലയിരുത്തിയിരുന്നു.

വരികളിൽ ഹൃദയം തകർന്ന നായകനെ ദർശിക്കാം. ടോക്സിക് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന പെരുമാറ്റംകൊണ്ട് ദുഷ്കരമായ ഒരു ബന്ധത്തിലൂടെയാണ് അയാൾ കടന്നുപോകുന്നത്. അയാൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയത് പങ്കാളിയെ കഠിനമായി വിഷമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണയാൾക്ക് തന്നെ വിട്ടുപോകരുതെന്ന് അവളോട് യാചിക്കേണ്ടിവരുന്നത്.

ഇനിയൊരിക്കലും ചെയ്യില്ലെന്ന് ആണയിട്ട മോശം കാര്യങ്ങൾ അയാൾ വീണ്ടും ചെയ്തിട്ടുണ്ട്. തന്‍റെ സ്വഭാവം ഒരിക്കലും മാറില്ലെന്ന് സ്വയം അറിയാമെങ്കിലും താൻ മാറിയെന്ന് അവളോട് അവകാശപ്പെട്ടിട്ടുണ്ട്. തന്‍റെ ദൗർബല്യങ്ങൾ ഏറ്റുപറയുന്നവനാണ് നായകൻ.

പ്രണയത്തിൽ വിശ്വസിക്കാനുള്ള ഒരേയൊരു കാരണം നീയാണെന്ന് അയാൾ അവളോടു പറയുന്നുമുണ്ട്. കിഡ് ലറോയ്, ജസ്റ്റിൻ ബീബർ, ഹാൻ എന്നിവരാണ് വരികൾ എഴുതിയത്. അവസാന കോറസിൽ രണ്ടു ഗായകരുടെയും സ്വരങ്ങൾ ഒന്നിക്കുന്നത് അതിസുന്ദരമായ അനുഭവമാണ് ശ്രോതാക്കൾക്ക്. ഇരുവരും ചേർന്ന് ഒട്ടേറെ വേദികളിൽ ലൈവ് പെർഫോർമൻസ് നടത്തിയിരുന്നു.

സൂപ്പർ ഗായകർ!

കാൾട്ടണ്‍ കെന്നത്ത് ജെഫ്രി ഹോവാർഡ് എന്നാണ് 19 കാരനായ ദി കിഡ് ലറോയുടെ യഥാർഥ പേര്. സംഗീത ബന്ധമുള്ളവരാണ് മാതാപിതാക്കൾ. കിഡിനു നാലു വയസുള്ളപ്പോൾ അവർ വേർപിരിഞ്ഞു. അതിനാൽത്തന്നെ പിതാവിനേക്കാൾ അടുപ്പം അമ്മാവനോടായിരുന്നു.

എന്നാൽ അദ്ദേഹം 2015ൽ കൊല്ലപ്പെട്ടു. അമേരിക്കൻ റാപ്പർ ജ്യൂസ് വേൾഡിനൊപ്പമുള്ള സംരംഭങ്ങളിലൂടെയാണ് കിഡ് ശ്രദ്ധനേടിയത്. 2020ൽ ആണ് ആദ്യ ആൽബം പുറത്തിറക്കി.

ഇരുപത്തെട്ടുകാരനാണ് കനേഡിയൻ ഗായകനായ ജസ്റ്റിൻ ബീബർ. ചെറുപ്പംമുതൽ സംഗീതരംഗത്തുള്ള ബീബർ ചുരുങ്ങിയ കാലംകൊണ്ട് ടീൻ ഐഡൽ എന്ന നിലയിലേക്ക് ഉയർന്നുവന്നു. പോപ്, ആർ ആൻഡ് ബി, ഡാൻസ്-പോപ് വിഭാഗങ്ങളിലാണ് ജസ്റ്റിന്‍റെ സംഗീതം ഉൾപ്പെടുന്നത്. കരിയർ ഗ്രാഫ് ഉയർന്നു നിൽക്കുന്പോഴും വിവാദങ്ങളും വിഷാദവും അദ്ദേഹത്തെ പിന്തുടർന്നു.

ലൈം ഡിസീസ് ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളും നേരിട്ടു. പ്രിൻസ് ഓഫ് പോപ്, കിംഗ് ഓഫ് ടീൻ പോപ് എന്നീ വിശേഷണങ്ങൾ ജസ്റ്റിനുണ്ടായിരുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ജസ്റ്റിന് കോടിക്കണക്കിന് ആരാധകരാണ് ലോകമെന്പാടുമുള്ളത്. എന്തായാലും ഇരു ഗായകരുടെയും സംഗീത ജീവിതത്തിൽ ഒരു നാഴികക്കല്ലാണ് സ്റ്റേ.

സ്റ്റേ മലയാളം

ഒറിജിനൽ ഇറങ്ങി അധികം വൈകാതെ ഒരു മലയാളം പതിപ്പും സ്റ്റേയ്ക്ക് ഉണ്ടായി. റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനായ അദ്രി-ജോഎന്നയാളാണ് കള്ളിപ്പെണ്ണേ എന്നെ വിട്ടു പോകല്ലേ എന്നു തുടങ്ങുന്ന മലയാളം വേർഷൻ പുറത്തിറക്കിയത്.

വരികൾ മുഴുവൻ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി പ്യുവർ മലയാളം വേർഷൻ എന്ന വിശേഷണത്തോടെയായിരുന്നു പാട്ടിന്‍റെ വരവ്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിനുപേർ വീഡിയോ കണ്ടു.

ഹരിപ്രസാദ്‌