Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെയും ഇവിടെ മാലിന്യം നിക്ഷേപിക്കാൻ ഗ്രാമവാസികൾ അനുവദിക്കുകയില്ല. ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം എന്ന ഖ്യാതി ഇരുപതു വർഷമായി മൗളി നോംഗ് മലയോര ഗ്രാമത്തിന് സ്വന്തമാണ്.
വടക്കൻ ഖാസി കുന്നിലെ മഞ്ഞുപുതച്ച പ്രകൃതി രമണീയമായ ഭൂപ്രദേശം. ഡിസ്കവറി മാഗസിൻ ഏഷ്യയിലുടനീളം നടത്തിയ സർവേയിൽ ഭൂഖണ്ഡത്തിലെ ഏറ്റവും വെടിപ്പുള്ള ഗ്രാമമായി നിർണയിച്ചത് ഇവിടമാണ്. പിന്നീട് നിർമൽ ഭാരത് പദ്ധതിയിലും വൃത്തിയുടെ കാര്യത്തിൽ ഇവിടം ഒന്നാം സ്ഥാനം സ്വന്തമാക്കി. ഈ ദേശാന്തര ഖ്യാതി കൈമോശം വരാതിരിക്കാൻ ഓരോ ഗ്രാമവാസിയും എക്കാലവും ആത്മാർഥമായി ശ്രമിക്കുന്നു.
എല്ലാവർക്കും വീടുകളും എല്ലാ വീടുകളിലും ശൗചാലയങ്ങളുമുള്ള ഗ്രാമമാണിത്. വീടുകളിലെ മാലിന്യം നിക്ഷേപിക്കാൻ വഴിയോരങ്ങളിൽ പലയിടങ്ങളിൽ മുളയിൽ നിർമ്മിച്ച കുട്ടകൾ വച്ചിരിക്കുന്നു.
ഉണങ്ങിവീഴുന്ന ഇലകൾപോലും എടുത്തുമാറ്റി ജനങ്ങൾ നടപ്പാതകളിലെ മുളംകുട്ടകളിൽ നിക്ഷേപിക്കും. ഈ മാലിന്യം സംസ്കരിച്ച് ജൈവവളമാക്കി വഴിയോരങ്ങളിൽ പൂന്തോട്ടം നിർമിക്കുന്നു.
വിനോദസഞ്ചാരത്തിൽ ഏറെ മുന്നിലാണിവിടം. ഇവിടത്തുകാരുടെ ശുചിത്വപാഠങ്ങൾ നേരിൽ അറിയാൻ ദിവസം മൂന്നുറോളം സഞ്ചാരികൾ കുന്നുകയറി വരാറുണ്ട്. മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന മേഘാലയത്തിന്റെ വശ്യത നുകരാനെത്തുന്നവരേറെയും മൗളി നോംഗിനെയും ഒരു നോക്കു കാണാൻ ആഗ്രഹിക്കുന്നവരാണ്.
തലസ്ഥാനമായ ഷില്ലോംഗിൽനിന്ന് 90 കിലോമീറ്റർ അകലെയാണ് ’ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’ എന്നറിയപ്പെടുന്ന മൗളി നോംഗ്. ചെങ്കുത്തായ മലനിരകളെ വകഞ്ഞുണ്ടാക്കിയ പാതയിലൂടെ മൂന്നു മണിക്കൂർ സഞ്ചരിച്ചാൽ ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിലുള്ള ഈ പ്രദേശത്തെത്താം.
പരന്പരാഗതമായി ലഭിച്ച ശുചിത്വബോധം മാത്രമല്ല കേരളത്തിൽനിന്ന് സേവനത്തിനെത്തിയ മിഷനറിമാരുടെ ബോധവത്കരണം കൂടിയാണ് വൃത്തിയുടെ സംസ്കാരത്തിനു പിന്നിലെന്ന് ഗ്രാമത്തലവൻ ബെൻ ടോപ്ത്യ പറയുന്നു. ഹിമാലയ മലമടക്കുകൾക്കരികിൽ പ്രകൃതിയുടെ പരിശുദ്ധി നിലനിർത്തുന്ന ഗോത്രസമൂഹത്തിൽ ഇരുന്നൂറു കുടുംബങ്ങളിലായി തൊള്ളായിരമാണ് ജനസംഖ്യ. ഓരോ ചെറിയ കുന്നിലും പൂന്തോട്ടങ്ങൾ അതിരിടുന്ന കൊച്ചുവീടുകൾ. ഇതിനോടു ചേർന്ന് മാവും പ്ലാവും കവുങ്ങും വാഴയും ഉൾപ്പെടെ കൃഷിയിടങ്ങൾ.
കവുങ്ങിൽനിന്നു ലഭിക്കുന്ന പാക്ക് സംസ്കരിച്ച് വിറ്റഴിക്കുന്നതാണ് പ്രധാന വരുമാനങ്ങളിലൊന്ന്. നാട്ടിൽ സുലഭമായ മുളയും പുല്ലുംകൊണ്ട് വീടുണ്ടാക്കുന്ന ഇവർക്കു സിമന്റിന്റെയും കന്പിയുടെയും ആവശ്യമില്ല. കേരളത്തിൽനിന്നുള്ള ക്രിസ്ത്യൻ മിഷനറിമാർ ഇവിടെ ദേവാലയവും സ്കൂളും തൊഴിൽസ്ഥാപനങ്ങളും പണിതീർത്തിട്ടുണ്ട്. നൂറു ശതമാനം സാക്ഷരതയുള്ള ഗോത്രവാസികളുടെ നാടാണിത്. ആചാരമെന്നോണം ഇവരുടെ ഗോത്രത്തിൽ കുടുംബസ്വത്ത് സ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. പെണ്മക്കളുണ്ടെങ്കിൽ ഇളയ മകൾക്കാണ് സ്വത്തവകാശം. അതില്ലെങ്കിൽ ഇളയ ആണ്മകന് സ്വത്ത് കൈമാറും.
എല്ലാ വീടുകളെയും ബന്ധിപ്പിച്ച് നടപ്പാതകളും ഇരു വശങ്ങളിലും പൈൻമരക്കാടുകളും. വീടുകൾക്കു സമീപം കുഴിയൊരുക്കി ഭക്ഷണാവശിഷ്ടങ്ങളും മറ്റും വളമാക്കി മാറ്റുന്നു. നടപ്പാതകളിലും മറ്റുമുള്ള മാലിന്യം ശേഖരിക്കാൻ ഗ്രാമസഭ ദിവസവേതനത്തിന് സ്ത്രീകളെ നിയോഗിച്ചിട്ടുണ്ട്. വീട്ടുകാരിൽനിന്ന് സമാഹരിക്കുന്ന തുകയും വിനോദസഞ്ചാരികളുടെ വാഹന പാർക്കിംഗ് ഫീസും ശുചീകരണത്തിന് ചെലവഴിക്കുന്നു. കൃഷിക്കു പുറമെ സഞ്ചാരികൾക്കുള്ള ഹോം സ്റ്റേയും മുളക്കുടിലുകൾ കെട്ടിയുണ്ടാക്കിയ ഭക്ഷണശാലകളും വരുമാനമാണ്.
ചിട്ടയാർന്ന പരിസരശുചീകരണം, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് വർജനം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിസ്കവറി മാഗസിൻ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏതെന്ന ് അന്വേഷണം നടത്തിയത്. പിൽക്കാലത്ത് വിദേശ ടിവി ചാനലുകൾ വരെ മൗളി നോംഗിനെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പദവി നിലനിർത്തുന്ന മൗളി നോംഗ് രാജ്യത്തിന് മാതൃകയാണെന്നു സ്വച്ഛ് ഭാരത് മിഷന്റെ പ്രഖ്യാപനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്തു പറഞ്ഞിരുന്നു.
വീടും പരിസരവും മാത്രമല്ല, വഴിയോരങ്ങളും കാനകളും ഓടകളുമൊക്കെ ഇവർ ദിവസവും വൃത്തിയാക്കും. അതുകൊണ്ടുതന്നയാണ് കാനകൾ പോലും കുട്ടികൾക്കു കളിസ്ഥലമായി മാറിയിരിക്കുന്നത്. മാലിന്യങ്ങൾ അടിച്ചുവാരിക്കൂട്ടുന്നതു മുളകൊണ്ടുള്ള പ്രത്യേക തരം കൂടുകളിലാണ്. പരിസ്ഥിതി സംരക്ഷകരായ ഇവർ പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിക്കുന്നില്ല.
ഗ്രാമത്തിന്റെ ഓരോ ഭാഗവും ഉൗഴമനുസരിച്ച് ഓരോ വീട്ടുകാർ ദിവസവും വൃത്തിയാക്കുകയാണ് പതിവ്. പുല്ലു പറിക്കാനും ഓട വൃത്തിയാക്കാനുമൊക്കെ ഗ്രാമവാസികൾ ദിവസേന രംഗത്തിറങ്ങും. മൗളി നോംഗ് അടക്കമുള്ള ഇവിടത്തെ ഗ്രാമങ്ങൾ എന്തിനും ഏതിനും പ്രകൃതിയെയാണ് ആശ്രയിക്കുന്നത്. എല്ലാ വിഭവങ്ങളും ഇവർ സ്വന്തം കൃഷിയിടങ്ങളിൽ വിളയിക്കുന്നതിനാൽ പുറത്തുനിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാറില്ല. എല്ലാവരും കൃഷിക്കാരാണെങ്കിലും രാസവളങ്ങൾ ഉപയോഗിക്കുന്നില്ല.
പുകവലിയും പ്ലാസ്റ്റിക് ഉപയോഗവും ഗ്രാമത്തിൽ കർശനമായി നിരോധിച്ചിരിക്കുന്നു. മൗളി നോംഗ് ഏറെ മനോഹരമാണ്. വെള്ളച്ചാട്ടങ്ങൾ, ഓർക്കിഡുകൾ, മുളങ്കാടുകൾ, ശുചിത്വം, പ്രകൃതി തുടങ്ങി വശ്യമായ കാഴ്ചകളുടെ ഇടം. ഈ ഗ്രാമം രാജ്യത്തിനും ലോകത്തിനും നൽകുന്ന പാഠം ചെറുതല്ല.
ഡോ. ലിജിമോൾ പി. ജേക്കബ്
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top