Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവിജയം. മഞ്ഞൾ മിക്ക ഭക്ഷണത്തിലെയും ചേരുവയും മരുന്നും മാത്രമല്ല മഞ്ഞളിലെ സത്തായ കുർക്കുമിൻ വേർതിരിച്ചുള്ള ഉത്പന്നങ്ങളാണ് ഗീതയുടെ കൈമുതൽ.
പതിമൂന്നാം വയസിൽ കണ്ണുകളുടെ കാഴ്ച മങ്ങുകയും പതിനാറാം വയസിൽ പൂർണ അന്ധയാകാൻ വിധിക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടി. ഇരുൾലോകത്തിൽ തപ്പിത്തടയാതെ പരിമിതികളെ ഇച്ഛാശക്തിയിൽ തോൽപിച്ച ഗീതയുടെ വിജയഗാഥ ഏവരിലും വിസ്മയം ജനിപ്പിക്കും.
ഒറ്റപ്പാലം പനമണ്ണ മണിയംതോട്ടിൽ ഗീത മഞ്ഞളിന്റെ സാധ്യതകളിൽനിന്നാണ് ജീവിതത്തിന് നിറംപകരുന്നത്. കണ്ണിരുളിനെ തോൽപിച്ച് പാചകത്തിൽ നൈപുണ്യം തെളിയിക്കുകയും വൈവിധ്യമാർന്ന ഭക്ഷ്യസാധനങ്ങൾ ഗവേഷണത്തിലൂടെ വികസിപ്പിച്ച് രാജ്യമെങ്ങും വിപണനശൃംഖല കണ്ടെത്തുകയും ചെയ്താണ് ഈ യുവതി നേട്ടങ്ങളുടെ നെറുകയിലെത്തിയത്.
മഞ്ഞൾ ഒൗഷധത്തിന്റെ അപാര സാധ്യതകളറിഞ്ഞ് ഇവർ പാകപ്പെടുത്തിയ വിഭവങ്ങൾക്ക് വൈകാതെ വിദേശത്തും വിപണി തുറക്കുകയാണ്.കണ്ണുകളുണ്ടായിരിക്കെ കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവിജയം.
ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് റെറ്റിനോപ്പതി പിഗ്മെന്റോസ എന്ന രോഗം ബാധിച്ച് ഗീതയുടെ കാഴ്ചശക്തി കുറഞ്ഞുവന്നത്. ഒട്ടേറെ ആശുപത്രികളിൽ ഏറെ പണം മുടക്കി ചികിത്സകൾ നടത്തിയിട്ടും പ്രകാശം തിരികെ കിട്ടിയില്ല.
കണ്ണുകളിലെ ഞരന്പുകൾക്കുണ്ടാകുന്ന ബലക്ഷയമാണ് അന്ധതയ്ക്കു കാരണമെന്ന് വർഷങ്ങൾക്കു ശേഷമാണ് കണ്ടെത്തിയത്. തുടർ ചികിത്സകൾ ചെയ്തിട്ടും പ്രകാശം അതിവേഗം മങ്ങിക്കൊണ്ടേയിരുന്നു. പത്താം ക്ലാസിലെത്തിയതോടെ ജീവിതം പൂർണമായി ഇരുട്ടിലായ സാഹചര്യത്തിൽ സ്വർണപ്പണിക്കാരനായ അച്ഛൻ ഉണ്ണികൃഷ്ണനും അമ്മ രാധയും ആകെ തകർന്നുപോയി.
മകൾക്കുണ്ടായ ദുർവിധി തൊട്ടുപിന്നാലെ ഇളയ രണ്ട് ആണ്മക്കളെയും ബാധിച്ചതോടെ നിർധന കുടുംബമൊന്നാകെ നിരാശയുടെ ഇരുൾപ്പരപ്പിൽ തപ്പിത്തടഞ്ഞു. ഒരേ വീട്ടിലെ മൂന്നു മക്കളും ബാല്യത്തിൽതന്നെ അന്ധരായിത്തീരുന്ന അതിദയനീയമായ സാഹചര്യം.
മനക്കരുത്തിൽ മുന്നോട്ട്
ആരും വീണുപോകാവുന്ന നിമിഷങ്ങളിലും ഗീതയുടെ മനസ് കരുത്തുനേടി. സഹപാഠികളുടെ സഹായത്തിൽ പത്താം ക്ലാസ് ഫൈനൽ പരീക്ഷയെഴുതി. ബ്രെയിലി ലിപി പരിശീലിച്ച് പഠനം തുർന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള വ്യഗ്രതയിൽ ബുക്ക് ബൈൻഡിംഗിൽ പരിശീലനം നേടി.
പിന്നീട് തൃശൂർ കേരളവർമ കോളജിലെത്തി ബിഎ പൊളിറ്റിക്കൽ സയൻസ് പഠിച്ചു. കോളജിൽ ഗീതയുടെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അന്ധയായ ഗീത ഒറ്റപ്പാലത്തുനിന്ന് തൃശൂരിലെത്തി കോളജിൽ പഠിക്കുകയെന്നത് സഹനവും സാഹസവുമായിരുന്നു.
കേരളവർമ കോളജിൽ സഹപാഠിയായിരുന്ന സലീഷ് അന്ധയായ ഗീതയുടെ ജീവിതത്തിനു തണലാകാൻ താൽപര്യം അറിയിച്ചു. മൂന്നു വർഷത്തെ ബിരുദപഠനത്തിനൊപ്പം വളർന്ന പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി. ഇരുപത്തിരണ്ടാം വയസിൽ ഇണയും തുണയുമായി മാറിയ ഇരുവരുടെയും മനപ്പൊരുത്തവും സഹകരണവുമാണ് ഇന്നത്തെ വിജയത്തിനെല്ലാം അടിസ്ഥാനമായിരിക്കുന്നത്.
വിവാഹശേഷം തൃശൂരിലെ വീട്ടിൽ തപ്പിത്തടഞ്ഞാണ് എല്ലാ വീട്ടുജോലികളും ഗീത തനിയെ ചെയ്തത്. പാചകം മുതൽ അടുക്കളകൃഷി വരെ ചെയ്യാൻ കാഴ്ചപരിമിതി തടസമായില്ല. ഗസൽ, ഗയ എന്നീ രണ്ടു മക്കളെ പരിചരിച്ചു വളർത്താനും കാഴ്ചയില്ലായ്മ പരിമിതിയായില്ല.
വെല്ലുവിളികളെ മറികടക്കാൻ ഓരോ പ്രതിസന്ധി ഘട്ടത്തിലും ഓരോ ആശയം താൻ കണ്ടെത്തിയതായി ഗീത പറയുന്നു. ചെറിയ പ്രായത്തിൽ വീടിനുള്ളിൽ മക്കളുടെ ചലനം അറിയാൻ കാലിൽ കൊലുസും കൈയിൽ മണിയും കെട്ടിയിട്ടു.
ഓരോ മുറിയുടെയും വാതിലുകളുടെയും അകലം കൈകളിൽ അളന്നെടുത്തു. അടുക്കളയിലെ ഓരോ പാത്രങ്ങളും വയ്ക്കാൻ കൈയകലത്തിൽ ഇടംകണ്ടെത്തി. മുറ്റത്തിന്റെ ഏതു വശക്കാണ് കൃഷിയിടമെന്ന് വീട്ടുവാതിലിന്റെ ദിശനോക്കി മനസിലാക്കി.
കുടുംബം പോറ്റാൻ ഒരു ജോലി ലഭിക്കണമെന്ന വലിയ ആഗ്രഹത്തിലും ആവശ്യത്തിലും ഗീത ഒരുപാട് സ്ഥാപനങ്ങൾ കയറിയിറങ്ങിയെങ്കിലും അന്ധത എല്ലാറ്റിനും തടസമായി. അങ്ങനെയിരിക്കെയാണ് സലീഷിന്റെ തണലിൽ ഗീത തൃശൂരിൽ ഫ്ളോറ എന്ന പേരി ഓർഗാനിക് റസ്റ്റോറന്റ് തുടങ്ങിയത്.
പഞ്ചസാര ഒഴിവാക്കിയ ഹോട്ടലിൽ മധുരത്തിനു തേനാണ് ഉപയോഗിച്ചിരുന്നത്. ബിസിനസ് നഷ്ടമായിരുന്നില്ലെങ്കിലും ഹോട്ടൽ കെട്ടിടം പൊളിക്കേണ്ടിവന്നതിനാൽ ഭക്ഷണശാല അടച്ചുപൂട്ടി. തുടർന്ന് വീട്ടിൽ കാടകളെയും കോഴികളെയും വളർത്തി മുട്ട വിറ്റും വിവിധയിനം അച്ചാറുകളുണ്ടാക്കിയും നെയ്യ് തയാറാക്കിയും ജീവിതമാർഗം തേടി.
വിപുലമായ രീതിയിൽ ഹോം റ്റു ഹോം ബ്രാൻഡിൽ നെയ്യ്, അച്ചാർ എന്നിവ വിപണിയിലേക്കിറക്കി. കോവിഡ് കാലത്ത് വീടുകളിൽ മുട്ട വിൽപന തടസമായപ്പോൾ കാടമുട്ട അച്ചാർ തയാറാക്കി കടകളിൽ വിറ്റഴിച്ചു.
വാട്സ് ആപ്പും വിപണനത്തിൽ പ്രയോജനപ്പെടുത്തി. എത്ര വലിയ പരിമിതിയിലും സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ലെന്ന തിരിച്ചറിവാണ് ഇവരെ ബിസിനസ് രംഗത്തേക്ക് നയിച്ചത്.
കോവിഡ് കാലത്ത് മഞ്ഞളിനുണ്ടായ വലിയ ഡിമാൻഡ് ഈ സംരഭകയെ പുതിയ സാധ്യതയിലേക്കെത്തിചച്ചു. മഞ്ഞൾ കൃഷി ചെയ്ത് വിളവെടുത്ത് ഉണക്കി പൊടിച്ച് ഗീത അക്കാലത്ത് വിൽക്കുന്നുണ്ടായിരുന്നു.
ഗവേഷണത്തിലേക്ക്
കാൻസർ ഉൾപ്പെടെ മാരകരോഗങ്ങളെ പ്രതിരോധിക്കാൻ മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകത്തിനു കഴിയുമെന്നിരിക്കെ ഈ സാധ്യതയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള വഴികൾ ഗീത വികസിപ്പിച്ചു. ഇതേതുടർന്നാണ് മഞ്ഞൾ കൃഷി വിപുലീകരിക്കാൻ മുന്നോട്ടിറങ്ങിയത്.
മഞ്ഞൾ മിക്ക ഭക്ഷണത്തിലെയും ചേരുവയും മരുന്നും മാത്രമല്ല മഞ്ഞളിലെ സത്തായ കുർക്കുമിൻ വേർതിരിച്ചുള്ള ഉത്പന്നങ്ങളാണ് ഗീതയുടെ കൈമുതൽ. മഞ്ഞൾ മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കാൻ ഒരു വർഷത്തോളം നടത്തിയ പരീക്ഷണങ്ങൾ വൻവിജയമായി.
ഇത്തരത്തിൽ ഫസ്റ്റ് ഡ്രിങ്ക്, കുർക്കുമീൽ എന്നീ പേരുകളിലുള്ള ഉൽപ്പന്നങ്ങൾ തയാറാക്കി പായ്ക്ക് ചെയ്ത് വിപണിയിലെത്തിച്ചു. മഞ്ഞൾ, ബദാം, തേങ്ങാപ്പാൽ, ശർക്കര, ഈന്തപ്പഴം എന്നിവയുടെ മിശ്രിതമാണ് രുചിയേറിയ കുർക്കുമീൽ. മഞ്ഞൾ നേരിട്ട് കഴിക്കുക ബുദ്ധിമുട്ടാണെങ്കിലും കുറുക്കുമീൽ അരുചിയില്ലാതെ ഏതു പ്രായത്തിലുള്ളവർക്കും പാലിലും ഷേക്കിലും ചേർത്തു കഴിക്കാം.
തുടക്കത്തിൽ ദിവസം നൂറു ബോട്ടിലുകളിൽ തുടങ്ങിയ ഉത്പാദനം നിലവിൽ യന്ത്രസഹായത്തിൽ പതിനയ്യായിരം ബോട്ടിലുകളിൽ എത്തിയിരിക്കുന്നു. ഈ മഞ്ഞൾകന്പനിയിൽ പതിനഞ്ച് സ്ത്രീകൾക്ക് സ്ഥിരം ജോലിയുണ്ട്. ഫാക്ടറിയിലും പാക്കിംഗിലും വിപണനത്തിലും മാത്രമല്ല മൂന്നു ജില്ലകളിലായുള്ള മഞ്ഞൾ കൃഷിയിലും ഗീതയുടെ സാന്നിധ്യമുണ്ട്. ഹോം എന്ന പേരിൽ ഓണ്‍ലൈനിലും ഉത്പന്നങ്ങൾ വിറ്റുവരുന്നു.
അത്യുത്പാദാനശേഷിയുള്ളതും കുർക്കുമിൻ കൂടുതലുള്ളതുമായ പ്രതിഭ എന്ന ഇനം മഞ്ഞൾ ഒരേക്കറിലാണ് ഗീത തുടക്കത്തിൽ നട്ടുതുടങ്ങിയത്. അതിജീവനത്തിനായി പൊരുതുന്ന ഗീതയ്ക്ക് ഇതിനുള്ള കൃഷിയിടം നടി ശ്വേത മേനോൻ ഉൾപ്പെടെയുള്ളവരാണ് വിട്ടുനൽകിയിരിക്കുന്നത്.
വിവിധയിടങ്ങളിലായി ഇപ്പോൾ പതിനഞ്ച് പേർ ഗീതയുടെ ഫാക്ടറിയിലേക്ക് ആവശ്യമായ മഞ്ഞൾ കൃഷി നടത്തുന്നുണ്ട്. കൃഷിക്കുള്ള പ്രതിഭ മഞ്ഞൾവിത്ത് നൽകി ഗീത കൃഷിനിർദേശങ്ങൾ നൽകും. ജൈവകൃഷിയിൽനിന്നുള്ള വിളവ് മെച്ചപ്പെട്ട വിലയ്ക്ക് ഇവർ തിരികെ വാങ്ങും.
ഫസ്റ്റ് ഡ്രിങ്ക്, കുർക്കുമീൽ എന്നിവയ്ക്ക് വാട്സ് ആപ്പിലൂടെ ഓർഡറുകൾ സ്വീകരിക്കുന്നതും പണം വാങ്ങുന്നതും ബാങ്ക് ഇടപാടുകൾ നടത്തുന്നതുമെല്ലാം ഗീത തനിച്ചുതന്നെയാണ്. ഗീതാസ് ഫുഡ് ഡോട്ട് കോം വെബ് സൈറ്റിലൂടെയും ആവശ്യക്കാരെത്തുന്നു.
മൊബൈൽ ടോക്ക് ബാക്ക് എന്ന പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഓർഡറുകൾ സ്വീകരിച്ച് മറുപടി നൽകുന്നത്. ഓർഡർ ലഭിക്കുന്ന മുറയ്ക്ക് ബാച്ചുകളായി പാകം ചെയ്ത് ഭദ്രമായി പാക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് കൊറിയർ വഴി അയച്ചു കൊടുക്കും.
എല്ലാ സംസ്ഥാനങ്ങളിലുമായി ഏഴായിരത്തിലേറെ ഉപഭോക്താക്കൾ ഗീതയുടെ ഉത്പന്നങ്ങൾക്കുണ്ട്. അടുത്ത സീസണിൽ 50 ഏക്കറിൽ മഞ്ഞൾ വിളയിച്ച് ഉത്പന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കണമെന്നതാണ് ഗീതയുടെ സ്വപ്നം.
ഇതുവഴി അഞ്ഞൂറു സ്ത്രീകൾക്കെങ്കിലും തൊഴിൽ നൽകാനാകുമെന്ന് ഈ യുവസംരംഭക പ്രതീക്ഷിക്കുന്നു. കുർക്കുമിൻ പൗഡറായി വിപണിയിലെത്തിക്കാനും ഇവർ ഗവേഷണം നടതത്തിവരികയാണ്.
അന്ധത ഒരു പരിമിതിയല്ല. അപൂർവ ജനിതക വൈകല്യങ്ങളുടെ പേരിൽ മനസു തളരാതെ ജോലി ചെയ്യാൻ മനസുണ്ടായാൽ കാഴ്ചയുള്ളവർക്കൊപ്പം മുന്നേറാൻ അന്ധർക്കും സാധിക്കും. വിധിയെ ശപിച്ച് അകത്തളങ്ങളിൽ ഒളിച്ചിരിക്കാതെയും ആരോടും പരിഭവിക്കാതെയും പൊരുതി മുന്നേറാനാണ് ഗീത സ്വന്തം ജീവിതം സാക്ഷ്യപ്പെടുത്തി സമൂഹത്തോട് പറയുന്നത്.
ശങ്കരൻകുട്ടി ഒറ്റപ്പാലം
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top