Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്, അയാള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നു കാണിക്കുകയാണു സിനിമ. അല്ലാതെ, അതിനെ ന്യായീകരിക്കുന്നില്ല, സപ്പോര്‍ട്ട് ചെയ്യുന്നുമില്ല. ഒടുവില്‍ നായിക പറയുന്ന ഡയലോഗ് അവളുടെ ചിന്തയാണ് - ആര്‍ഷ ചാന്ദ്നി ബൈജു പറയുന്നു.
കരിക്ക് സീരീസിലെ ആവറേജ് അമ്പിളിയിലൂടെ വൈറലായ ആര്‍ഷ ചാന്ദ്നി ബൈജുവിന്റെ ആദ്യ സിനിമാ ഹിറ്റാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. പതിവു നായികാ ലക്ഷണങ്ങളെ വെട്ടിനിരത്തുന്ന തിരക്കഥയുടെ പിന്‍ബലം കൂടിയായപ്പോള്‍ മെര്‍ക്കുറി ട്രോമ കെയര്‍ റിസപ്ഷനിസ്റ്റ് മീനാക്ഷി, ആര്‍ഷയുടെ കൈകളില്‍ പുതുമുഖത്തിന്റെ പതര്‍ച്ചകളില്ലാതെ ഭദ്രമായി. പതിനെട്ടാംപടിയിലൂടെ സിനിമയിലെത്തിയ മാന്നാര്‍ സ്വദേശി ആര്‍ഷയ്ക്കു കരിയറില്‍ വഴിത്തിരിവാണ് വിനീത് ശ്രീനിവാസന്റെ നായികാവേഷം.
ഞെട്ടലായിരുന്നു...
ചെറുപ്പത്തില്‍ തന്നെ ശാസ്ത്രീയ സംഗീതവും നൃത്തവും പഠിച്ചു. കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായി. ഓഡീഷനിലൂടെ ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാംപടിയിലെത്തി. പിന്നീടാണ് ആവറേജ് അമ്പിളി സീരീസ് ചെയ്തത്.
ഭൂരിഭാഗം ആളുകളും ആവറേജ് ആണല്ലോ. എല്ലാവര്ക്കും പരിചിതമായ കഥാപാത്രം. അതു കണ്ടിട്ടാണ് സംവിധായകന് അഭിനവ് സുന്ദര്‍ നായക് മുകുന്ദനുണ്ണിയിലേക്കു വിളിച്ചത്. സ്ക്രിപ്റ്റ് വായിക്കാന്‍ തന്നു. കഥാപാത്രത്തിന്റെ പേരും പറഞ്ഞു. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ഞെട്ടലായിരുന്നു. കഥയും കഥാപാത്രവും രസകരം. ഇത്തരം നായികാ വേഷങ്ങള്‍ എപ്പോഴും കിട്ടില്ല. അങ്ങനെ ഓകെ പറഞ്ഞു.
മുകുന്ദനുണ്ണി അസോസിയേറ്റ്സ്
അഡ്വക്കേറ്റ് മുകുന്ദനുണ്ണിയിലൂടെ സഞ്ചരിക്കുന്ന സിനിമയാണിത്. 35 വയസായിട്ടും അയാള്‍ക്കു ജീവിതവിജയം നേടാനായില്ല. ആര്‍ക്ക് എന്തു സംഭവിച്ചാലും ഇനിയെങ്കിലും താന്‍ വിജയിക്കുമെന്ന തീരുമാനത്തില്‍ മുന്നോട്ടുപോകുന്നയാളാണ്.
ഇത്രനാളും മറ്റുള്ളവര്‍ ചൂഷണം ചെയ്തതുകൊണ്ടാണ് താന്‍ വിജയിക്കാത്തതെന്ന് അയാള്‍ക്കു മനസിലായി. ചൂഷണം ചെയ്യുന്നവരാണ് വിജയം നേടുന്നതെന്ന ചിന്തയില്‍ അയാള്‍ എത്തിച്ചേരുന്നു. അങ്ങനെ അയാളും ചൂഷണം ചെയ്യുന്ന ഒരാളാവുകയാണ്.
അയാള്‍ ആ പാതയിലൂടെ പോകുന്നതും വിജയിക്കുന്നതുമാണു സിനിമ. ഇതില്‍ നായകന് മുകുന്ദനുണ്ണിയാണ്. സുരാജും തന്‍വിയും ഞാനുമെല്ലാം അയാളുടെ യാത്രയില്‍ വരുന്ന ആളുകളാണ്.
സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ത്തന്നെ വിവാദസാധ്യത അഭിനവിനോടു ഞാന്‍ പറഞ്ഞിരുന്നു. ഏതൊരു സിനിമയ്ക്കും പോസിറ്റീവും നെഗറ്റീവുമുണ്ടാകുമല്ലോ. അതൊക്കെ ആളുകളുടെ ഇഷ്ടങ്ങളാണ്. ഇതില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്, അയാള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നു കാണിക്കുകയാണു സിനിമ. അല്ലാതെ, അതിനെ ന്യായീകരിക്കുന്നില്ല, സപ്പോര്‍ട്ട് ചെയ്യുന്നുമില്ല.
ഒടുവില്‍ നായിക പറയുന്ന ഡയലോഗ് അവളുടെ ചിന്തയാണ്. അങ്ങനെ ചിന്തിക്കുന്ന എത്രയോ പേരുണ്ട്. അവര്‍ തെറ്റായിരിക്കാം. എനിക്കും മുകുന്ദനുണ്ണിയും മീനാക്ഷിയും തെറ്റായ രണ്ടു പേരാണ്, മോശപ്പെട്ടവരാണ്. ആരും അങ്ങനെ ആകരുത്. ഉറ്റ സുഹൃത്തിനെ കൊല്ലുന്നതും മറ്റൊരാളെ പാമ്പിനെക്കൊണ്ടു കൊത്തിച്ചു കൊല്ലുന്നതുമാക്കെ മോശപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്.
നമ്മുടെ സമൂഹത്തില്‍ അങ്ങനെയും ജീവിതവിജയം നേടുന്നവരുണ്ട്. സ്വന്തം ഗുണങ്ങളില്‍ മതിമറക്കുന്നവരും മറ്റുള്ളവരുടെ വികാരം മനസിലാക്കാത്തവരും വേഗം വിജയിക്കുന്നതായി കാണുന്നു. എല്ലാവരും അങ്ങനെയാണെന്നും ഇതൊക്കെ ശരിയാണെന്നുമല്ല സിനിമ പറയുന്നത്. എനിക്കു റോബിനും ജ്യോതിയും വിന്‍സന്റ് ഡോക്ടറുമൊക്കെയാണ് ശരി.
വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടാണ്. ജാഡകളൊന്നുമില്ലാത്തയാളാണ്. ചുറ്റുമുള്ളവരെ വളരെ കംഫര്‍ട്ടബിളാക്കി നിര്‍ത്തും. ആനന്ദത്തിന്റെയും ഗോദയുടെയുമൊക്കെ എഡിറ്ററെന്ന നിലയില്‍ അഭിനവിനെ അറിയാമായിരുന്നു. മികച്ച ഔട്ട്പുട്ട് കിട്ടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.
ക്ലൈമാക്സ് സീനില്‍
ക്ലൈമാക്സ് സീനില്‍ ചില വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ എന്ന് പലരും ചോദിച്ചിരുന്നു. എന്നെ സംബന്ധിച്ച് അങ്ങനെ ഇല്ല. അതൊരു കഥാപാത്രം സംസാരിക്കുന്നതല്ലേ. മോശം വാക്കുകള്‍ ഉപയോഗിക്കുന്നതു നല്ല കാര്യമല്ല. ഇഷ്ടവുമല്ല. അതു പ്രോത്സാഹിപ്പിക്കുകയുമില്ല. പക്ഷേ, ആ കഥാപാത്രം അത് അനാവശ്യമായി പറയുന്നതല്ല.
വളരെ വളഞ്ഞ ചിന്തകളുള്ളയാളാണ് മീനാക്ഷി. അവര്‍ മുകുന്ദനുണ്ണിയെ വിവാഹം കഴിക്കുന്നതുതന്നെ കാശിനുവേണ്ടിയാണ്. ജോലി ചെയ്യാതെ വെറുതേ വീട്ടിലിരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയാണ് അവര്‍ക്കിഷ്ടം. രാഷ്ട്രീയക്കാരും ലോകനേതാക്കളുമൊക്കെ വിജയിക്കുന്നതു ഹാര്ഡ്വര്ക്ക് കൊണ്ടു മാത്രമാണോ എന്നു മീനാക്ഷി ചോദിക്കുന്നുണ്ട്.
തന്ത്രങ്ങളും കള്ളത്തരങ്ങളും കൊണ്ടുകൂടിയാണ് അവര്‍ വിജയികളാകുന്നത്. മൊത്തത്തില്‍ ഈ സിനിമയുടെ ആശയം കാണിക്കുന്ന സീനാണത്. അതു ചെയ്യാന്‍ പറ്റില്ല എന്നു പറയുന്നതിനേക്കാള്‍ നല്ലത് ആ സിനിമതന്നെ എടുക്കാതിരിക്കുന്നതല്ലേ.
പൊളിറ്റിക്കല്‍ കറക്ട്നസ്
പൊളിറ്റിക്കല്‍ കറക്ട്നസില്‍ വിശ്വസിക്കുന്നുണ്ട്. കാലത്തിനനുസരിച്ചുളള മാറ്റം ഉറപ്പായും വരണം. ഇപ്പോഴത്തെ സിനിമകളില്‍ അതു പ്രതിഫലിക്കുന്നുണ്ട്. അതു നല്ലതുമാണ്. പക്ഷേ, മുകുന്ദനുണ്ണി പോലെയുള്ള സിനിമകളില്‍ ഒന്നിനെയും മഹത്വവത്കരിക്കുന്നില്ല.
മഹത്വവത്കരിക്കുമ്പോഴാണല്ലോ അതില്‍ തെറ്റുവരുന്നത്. പടം കണ്ടു കഴിയുമ്പോള്‍ ഉറ്റ സുഹൃത്തിനെ വണ്ടിയിടിപ്പിച്ചു കൊന്ന് വിജയിക്കുന്ന മുകുന്ദനുണ്ണിയെപ്പോലെ ആകണം എന്ന് ഒരാള്‍ പറയുകയാണെങ്കില്‍ അയാളെ കൗണ്‍സലിംഗിനു കൊണ്ടുപോകണമെന്നേ പറയാനുള്ളൂ.
മധുര മനോഹര മോഹം
സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്ടെയ്നര് മധുര മനോഹര മോഹമാണ് പുതിയ പടം. ഷറഫുദീന്‍, രജിഷ വിജയന്, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം. ഷറഫുദീന്റെ പെയറാണ്.
കാന്താരയില്‍ ഫോറസ്റ്റ് ഓഫീസറായി വേഷമിട്ട കിഷോര്‍കുമാര്‍ നിര്‍മിച്ച ഒടിടി റിലീസ് പടത്തിലും അഭിനയിച്ചു. എല്ലാത്തരം സിനിമകളും കാരക്ടര്‍ വേഷങ്ങളും ചെയ്യാന്‍ താത്പര്യമാണ്. സ്ക്രിപ്റ്റും എന്റെ കഥാപാത്രവും ഇഷ്ടമാവണം. അഭിനയിക്കുമ്പോള്‍ രസം തോന്നണം. - ആര്‍ഷ പറയുന്നു.
ടി. ജി. ബൈജുനാഥ്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത ചതി: കെ. സുധാകരൻ
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
Latest News
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത ചതി: കെ. സുധാകരൻ
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top