Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്, അയാള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നു കാണിക്കുകയാണു സിനിമ. അല്ലാതെ, അതിനെ ന്യായീകരിക്കുന്നില്ല, സപ്പോര്‍ട്ട് ചെയ്യുന്നുമില്ല. ഒടുവില്‍ നായിക പറയുന്ന ഡയലോഗ് അവളുടെ ചിന്തയാണ് - ആര്‍ഷ ചാന്ദ്നി ബൈജു പറയുന്നു.
കരിക്ക് സീരീസിലെ ആവറേജ് അമ്പിളിയിലൂടെ വൈറലായ ആര്‍ഷ ചാന്ദ്നി ബൈജുവിന്റെ ആദ്യ സിനിമാ ഹിറ്റാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. പതിവു നായികാ ലക്ഷണങ്ങളെ വെട്ടിനിരത്തുന്ന തിരക്കഥയുടെ പിന്‍ബലം കൂടിയായപ്പോള്‍ മെര്‍ക്കുറി ട്രോമ കെയര്‍ റിസപ്ഷനിസ്റ്റ് മീനാക്ഷി, ആര്‍ഷയുടെ കൈകളില്‍ പുതുമുഖത്തിന്റെ പതര്‍ച്ചകളില്ലാതെ ഭദ്രമായി. പതിനെട്ടാംപടിയിലൂടെ സിനിമയിലെത്തിയ മാന്നാര്‍ സ്വദേശി ആര്‍ഷയ്ക്കു കരിയറില്‍ വഴിത്തിരിവാണ് വിനീത് ശ്രീനിവാസന്റെ നായികാവേഷം.
ഞെട്ടലായിരുന്നു...
ചെറുപ്പത്തില്‍ തന്നെ ശാസ്ത്രീയ സംഗീതവും നൃത്തവും പഠിച്ചു. കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായി. ഓഡീഷനിലൂടെ ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാംപടിയിലെത്തി. പിന്നീടാണ് ആവറേജ് അമ്പിളി സീരീസ് ചെയ്തത്.
ഭൂരിഭാഗം ആളുകളും ആവറേജ് ആണല്ലോ. എല്ലാവര്ക്കും പരിചിതമായ കഥാപാത്രം. അതു കണ്ടിട്ടാണ് സംവിധായകന് അഭിനവ് സുന്ദര്‍ നായക് മുകുന്ദനുണ്ണിയിലേക്കു വിളിച്ചത്. സ്ക്രിപ്റ്റ് വായിക്കാന്‍ തന്നു. കഥാപാത്രത്തിന്റെ പേരും പറഞ്ഞു. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ഞെട്ടലായിരുന്നു. കഥയും കഥാപാത്രവും രസകരം. ഇത്തരം നായികാ വേഷങ്ങള്‍ എപ്പോഴും കിട്ടില്ല. അങ്ങനെ ഓകെ പറഞ്ഞു.
മുകുന്ദനുണ്ണി അസോസിയേറ്റ്സ്
അഡ്വക്കേറ്റ് മുകുന്ദനുണ്ണിയിലൂടെ സഞ്ചരിക്കുന്ന സിനിമയാണിത്. 35 വയസായിട്ടും അയാള്‍ക്കു ജീവിതവിജയം നേടാനായില്ല. ആര്‍ക്ക് എന്തു സംഭവിച്ചാലും ഇനിയെങ്കിലും താന്‍ വിജയിക്കുമെന്ന തീരുമാനത്തില്‍ മുന്നോട്ടുപോകുന്നയാളാണ്.
ഇത്രനാളും മറ്റുള്ളവര്‍ ചൂഷണം ചെയ്തതുകൊണ്ടാണ് താന്‍ വിജയിക്കാത്തതെന്ന് അയാള്‍ക്കു മനസിലായി. ചൂഷണം ചെയ്യുന്നവരാണ് വിജയം നേടുന്നതെന്ന ചിന്തയില്‍ അയാള്‍ എത്തിച്ചേരുന്നു. അങ്ങനെ അയാളും ചൂഷണം ചെയ്യുന്ന ഒരാളാവുകയാണ്.
അയാള്‍ ആ പാതയിലൂടെ പോകുന്നതും വിജയിക്കുന്നതുമാണു സിനിമ. ഇതില്‍ നായകന് മുകുന്ദനുണ്ണിയാണ്. സുരാജും തന്‍വിയും ഞാനുമെല്ലാം അയാളുടെ യാത്രയില്‍ വരുന്ന ആളുകളാണ്.
സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ത്തന്നെ വിവാദസാധ്യത അഭിനവിനോടു ഞാന്‍ പറഞ്ഞിരുന്നു. ഏതൊരു സിനിമയ്ക്കും പോസിറ്റീവും നെഗറ്റീവുമുണ്ടാകുമല്ലോ. അതൊക്കെ ആളുകളുടെ ഇഷ്ടങ്ങളാണ്. ഇതില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്, അയാള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നു കാണിക്കുകയാണു സിനിമ. അല്ലാതെ, അതിനെ ന്യായീകരിക്കുന്നില്ല, സപ്പോര്‍ട്ട് ചെയ്യുന്നുമില്ല.
ഒടുവില്‍ നായിക പറയുന്ന ഡയലോഗ് അവളുടെ ചിന്തയാണ്. അങ്ങനെ ചിന്തിക്കുന്ന എത്രയോ പേരുണ്ട്. അവര്‍ തെറ്റായിരിക്കാം. എനിക്കും മുകുന്ദനുണ്ണിയും മീനാക്ഷിയും തെറ്റായ രണ്ടു പേരാണ്, മോശപ്പെട്ടവരാണ്. ആരും അങ്ങനെ ആകരുത്. ഉറ്റ സുഹൃത്തിനെ കൊല്ലുന്നതും മറ്റൊരാളെ പാമ്പിനെക്കൊണ്ടു കൊത്തിച്ചു കൊല്ലുന്നതുമാക്കെ മോശപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്.
നമ്മുടെ സമൂഹത്തില്‍ അങ്ങനെയും ജീവിതവിജയം നേടുന്നവരുണ്ട്. സ്വന്തം ഗുണങ്ങളില്‍ മതിമറക്കുന്നവരും മറ്റുള്ളവരുടെ വികാരം മനസിലാക്കാത്തവരും വേഗം വിജയിക്കുന്നതായി കാണുന്നു. എല്ലാവരും അങ്ങനെയാണെന്നും ഇതൊക്കെ ശരിയാണെന്നുമല്ല സിനിമ പറയുന്നത്. എനിക്കു റോബിനും ജ്യോതിയും വിന്‍സന്റ് ഡോക്ടറുമൊക്കെയാണ് ശരി.
വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടാണ്. ജാഡകളൊന്നുമില്ലാത്തയാളാണ്. ചുറ്റുമുള്ളവരെ വളരെ കംഫര്‍ട്ടബിളാക്കി നിര്‍ത്തും. ആനന്ദത്തിന്റെയും ഗോദയുടെയുമൊക്കെ എഡിറ്ററെന്ന നിലയില്‍ അഭിനവിനെ അറിയാമായിരുന്നു. മികച്ച ഔട്ട്പുട്ട് കിട്ടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.
ക്ലൈമാക്സ് സീനില്‍
ക്ലൈമാക്സ് സീനില്‍ ചില വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ എന്ന് പലരും ചോദിച്ചിരുന്നു. എന്നെ സംബന്ധിച്ച് അങ്ങനെ ഇല്ല. അതൊരു കഥാപാത്രം സംസാരിക്കുന്നതല്ലേ. മോശം വാക്കുകള്‍ ഉപയോഗിക്കുന്നതു നല്ല കാര്യമല്ല. ഇഷ്ടവുമല്ല. അതു പ്രോത്സാഹിപ്പിക്കുകയുമില്ല. പക്ഷേ, ആ കഥാപാത്രം അത് അനാവശ്യമായി പറയുന്നതല്ല.
വളരെ വളഞ്ഞ ചിന്തകളുള്ളയാളാണ് മീനാക്ഷി. അവര്‍ മുകുന്ദനുണ്ണിയെ വിവാഹം കഴിക്കുന്നതുതന്നെ കാശിനുവേണ്ടിയാണ്. ജോലി ചെയ്യാതെ വെറുതേ വീട്ടിലിരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയാണ് അവര്‍ക്കിഷ്ടം. രാഷ്ട്രീയക്കാരും ലോകനേതാക്കളുമൊക്കെ വിജയിക്കുന്നതു ഹാര്ഡ്വര്ക്ക് കൊണ്ടു മാത്രമാണോ എന്നു മീനാക്ഷി ചോദിക്കുന്നുണ്ട്.
തന്ത്രങ്ങളും കള്ളത്തരങ്ങളും കൊണ്ടുകൂടിയാണ് അവര്‍ വിജയികളാകുന്നത്. മൊത്തത്തില്‍ ഈ സിനിമയുടെ ആശയം കാണിക്കുന്ന സീനാണത്. അതു ചെയ്യാന്‍ പറ്റില്ല എന്നു പറയുന്നതിനേക്കാള്‍ നല്ലത് ആ സിനിമതന്നെ എടുക്കാതിരിക്കുന്നതല്ലേ.
പൊളിറ്റിക്കല്‍ കറക്ട്നസ്
പൊളിറ്റിക്കല്‍ കറക്ട്നസില്‍ വിശ്വസിക്കുന്നുണ്ട്. കാലത്തിനനുസരിച്ചുളള മാറ്റം ഉറപ്പായും വരണം. ഇപ്പോഴത്തെ സിനിമകളില്‍ അതു പ്രതിഫലിക്കുന്നുണ്ട്. അതു നല്ലതുമാണ്. പക്ഷേ, മുകുന്ദനുണ്ണി പോലെയുള്ള സിനിമകളില്‍ ഒന്നിനെയും മഹത്വവത്കരിക്കുന്നില്ല.
മഹത്വവത്കരിക്കുമ്പോഴാണല്ലോ അതില്‍ തെറ്റുവരുന്നത്. പടം കണ്ടു കഴിയുമ്പോള്‍ ഉറ്റ സുഹൃത്തിനെ വണ്ടിയിടിപ്പിച്ചു കൊന്ന് വിജയിക്കുന്ന മുകുന്ദനുണ്ണിയെപ്പോലെ ആകണം എന്ന് ഒരാള്‍ പറയുകയാണെങ്കില്‍ അയാളെ കൗണ്‍സലിംഗിനു കൊണ്ടുപോകണമെന്നേ പറയാനുള്ളൂ.
മധുര മനോഹര മോഹം
സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്ടെയ്നര് മധുര മനോഹര മോഹമാണ് പുതിയ പടം. ഷറഫുദീന്‍, രജിഷ വിജയന്, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം. ഷറഫുദീന്റെ പെയറാണ്.
കാന്താരയില്‍ ഫോറസ്റ്റ് ഓഫീസറായി വേഷമിട്ട കിഷോര്‍കുമാര്‍ നിര്‍മിച്ച ഒടിടി റിലീസ് പടത്തിലും അഭിനയിച്ചു. എല്ലാത്തരം സിനിമകളും കാരക്ടര്‍ വേഷങ്ങളും ചെയ്യാന്‍ താത്പര്യമാണ്. സ്ക്രിപ്റ്റും എന്റെ കഥാപാത്രവും ഇഷ്ടമാവണം. അഭിനയിക്കുമ്പോള്‍ രസം തോന്നണം. - ആര്‍ഷ പറയുന്നു.
ടി. ജി. ബൈജുനാഥ്
എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം
ആനന്ദത്തില്‍ നിന്നു പൂക്കാലത്തിലേക്ക് എത്തുമ്പോള്‍ ഞാനും എന്നിലെ അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ക്യാരവാ
ചങ്കാണ് എന്റെ യേശു...
“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പ
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ
മക്കളെ കാത്തിരിക്കുന്നവർ
നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരി
ഖുംറാൻ ഗുഹകൾ
ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേ
ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നി
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേ
പത്മരാജന്റെ ആത്മരാഗങ്ങള്‍...
ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മ
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തി
കമിറ്റ്മെന്റിന്റെ പേരില്‍ സിനിമ നിർമിക്കില്ല, കഥയാണു ഹീറോ
സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി
മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷി
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ഗലീലി തടാകത്തിന്റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോല
കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യൻ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്
മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പ
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങ
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്
വിസ്മയക്കാഴ്ചയായി ഹൗറ
മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫേ
പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം - മമിത ബൈജു
പ്രണയവിലാസത്തില്‍ അര്ജുന് അശോകന്റെ നായികയായ മമിത ബൈജുവിന്റെ വിശേഷങ്ങള്‍...
ഓപ്പറേഷന് ജാവയിലെ അല
"16 വർഷം മുന്‍പ് കാണാതായ മൂന്നു വയസുകാരി ഞാൻ തന്നെ'
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള
എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം
ആനന്ദത്തില്‍ നിന്നു പൂക്കാലത്തിലേക്ക് എത്തുമ്പോള്‍ ഞാനും എന്നിലെ അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ക്യാരവാ
ചങ്കാണ് എന്റെ യേശു...
“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പ
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ
മക്കളെ കാത്തിരിക്കുന്നവർ
നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരി
ഖുംറാൻ ഗുഹകൾ
ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേ
ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നി
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേ
പത്മരാജന്റെ ആത്മരാഗങ്ങള്‍...
ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മ
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തി
കമിറ്റ്മെന്റിന്റെ പേരില്‍ സിനിമ നിർമിക്കില്ല, കഥയാണു ഹീറോ
സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി
മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷി
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ഗലീലി തടാകത്തിന്റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോല
കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യൻ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്
മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പ
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങ
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്
വിസ്മയക്കാഴ്ചയായി ഹൗറ
മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫേ
പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം - മമിത ബൈജു
പ്രണയവിലാസത്തില്‍ അര്ജുന് അശോകന്റെ നായികയായ മമിത ബൈജുവിന്റെ വിശേഷങ്ങള്‍...
ഓപ്പറേഷന് ജാവയിലെ അല
"16 വർഷം മുന്‍പ് കാണാതായ മൂന്നു വയസുകാരി ഞാൻ തന്നെ'
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള
ഡാന്‍സ് വേഷവും നെഗറ്റീവ് റോളും ആഗ്രഹമുണ്ട് -തന്വി റാം
അമ്പിളിയിലൂടെ സിനിമയിലെത്തിയ ബംഗളൂരു മലയാളി തന്വി റാമിന്റെ വേരുകള്‍ കണ്ണൂരിലാണ്. ‘എങ്കിലും ചന്ദ്രികേ’ യിലെ സുജിന
അഞ്ചിരട്ടി സന്തോഷം
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികം 28 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ.ആടുതോമയും ചാക്ക
അബ്രഹാം നടന്ന വഴിയിലൂടെ...
കുലപതിയായ അബ്രാഹത്തിന്റെ പാദമുദ്രകൾ പതിഞ്ഞ പടിക്കെട്ടാണിത്. അതുപോലെ ദാവീദ് രാജാവിന്റെയും ഇസ്രയേൽ ജനതയുടെയും ആധുനിക ഹെബ്രേ
ചരിത്രത്തിലേക്ക് തലയുയർത്തി സെന്റ് പോൾസ് കത്തീഡ്രൽ
നഗരത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽപ്പുണ്ട് കോൽക്കത്തയുടെ ചരിത്രത്തിൽ എക്കാലവും തിളങ്ങി നിൽക്കുന്ന സെന്റ് പേ
ദേവനന്ദയാണ് ഇപ്പോൾ താരം
സിനിമയിലെ കഥാപാത്രത്തെ പോലെ ഞാനും ആദ്യമായാണ് ശബരിമലയിൽ പോയത്. നട തുറന്നിരുന്ന സമയമായതിനാൽ അയ്യപ്പനു മുന്നി
കളി കാര്യമായി, കഥയായി, രോമാഞ്ചമായി
ഗപ്പി, അമ്പിളി സിനിമകളില്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ സംവിധാന സഹായി ആയിരുന്ന ജിത്തു മാധവന്റെ ആദ്യസിനിമയാണ് രോമാഞ്ചം
ചെങ്കടൽ
അറേബ്യൻ ഉപദ്വീപിനും ആഫ്രിക്കയ്ക്കും ഇടയിൽ കിടക്കുന്ന ചെങ്കടൽ ബൈബിൾ പഴയ നിയമത്തിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ
ദൈവം കരുതിവച്ച നിധി
ഇരുപത് വർഷം മുന്‍പ് ഒരു സന്ധ്യാവേളയിൽ ഒരു കുട്ട അരി തലയിൽ ചുമന്ന് ഒരു സ്ത്രീ നവജീവൻ അഗതിമന്ദിരത്തിലെത്തി. അരി അട
ആവേശം പടർത്തി ആകാശവിസ്മയം
ഇടക്കാലത്ത് ശബ്ദം കുറഞ്ഞ് വെളിച്ചം കൂടിയ ചൈനീസ് വെടിക്കെട്ട് എത്തിയെങ്കിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമുണ്ട്.
ആക്ടിംഗ് ജീനിയസ് അനുമോൾ
തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ എന്നും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന അഭിനേത്രിയാണ് അനുമോൾ. ആദ്യ മലയാള ചിത്ര
Latest News
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ശ്രീരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടിത്തം
Latest News
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ശ്രീരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top