ആക്ടിംഗ് ജീനിയസ് അനുമോൾ
തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ എന്നും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന അഭിനേത്രിയാണ് അനുമോൾ. ആദ്യ മലയാള ചിത്രമായ ഇവൻ മേഘരൂപൻ തുടങ്ങി വെടിവഴിപാട്, അകം, റോക്സ്റ്റാർ, ചായില്യം തുടങ്ങിയ സിനിമകളിലെല്ലാം ഇതു കാണാനാകും. ചെയ്ത കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ട് ആക്ടിംഗ് ജീനിയസ് എന്നാണ് അനുമോൾ അറിയപ്പെടുന്നത്.

ടി.കെ. പത്മിനി എന്ന ചിത്രകാരിയുടെ ജീവിതം പറഞ്ഞ പത്മിനി എന്ന സിനിമയിൽ അനുമോളുടെ പകർന്നാട്ടം വലിയ പ്രേക്ഷകപ്രശംസയാണ് നേടിയത്. കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതത്തെ ആസ്പദമാക്കിയ അമീബ, വലിയ ചിറകുള്ള പക്ഷികൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിനിമയുടെ കഥയും കഥാപാത്രവും ഇഷ്ടപ്പെടുന്നുണ്ടോ എന്നു മാത്രമാണ് നോക്കുന്നതെന്ന് അനുമോൾ.

അയാലി എന്ന തമിഴ് വെബ്സീരീസ് ഇക്കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. കണ്ണുക്കുള്ളേ എന്ന തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള തുടക്കം. ആദ്യ വെബ്സീരിസും തമിഴിൽ. മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങൾ പുറത്തുവരാനിരിക്കുന്നു.

തമിഴ് വെബ് സീരിസ് അയാലി

യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാർഥിനിയുടെ സ്വപ്നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസാണ് അയാലി. കുറുവമ്മാൾ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. വീരപ്പണ്ണായി എന്ന ഉൾനാടൻ ഗ്രാമത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്ന, ഭയാനകമായ ഏറെ പഴക്കമുള്ള ആചാരങ്ങളും പാരന്പര്യങ്ങളുമാണ് നിലനിൽക്കുന്നത്.പെണ്‍കുട്ടി ഋതുമതിയാകുന്ന മുറയ്ക്ക് അവളുടെ വിവാഹം നടത്തി അവളെ തളച്ചിടുന്ന ഒരു ഗ്രാമം. ഇതിനെതിരേ പോരാടി പഠിച്ച് ഡോക്ടറാകാനുള്ള ഒരു പെണ്‍കുട്ടിയുടെ സ്വപ്നത്തിലേക്കുള്ള യാത്രയാണ് അയാലി. പെണ്‍കുട്ടിയായി അഭി നക്ഷത്രയും അമ്മയായി ഞാനും വേഷമിടുന്നു. പെണ്‍കുട്ടികൾക്ക് വിവാഹമല്ല വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടതെന്ന് ചിത്രം കാണിച്ചുതരുന്നു.

സംസ്കൃത സിനിമ

ആദ്യമായി സംസ്കൃതത്തിൽ ചെയ്ത സിനിമയാണ് തയ. അവളാൽ എന്നാണ് തയ എന്ന വാക്കിന്‍റെ അർഥം. തമിഴിനേക്കാൾ ബുദ്ധിമുട്ടായിരുന്നു സംസ്കൃത സിനിമ ചെയ്യാൻ. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ പുരുഷാധിപത്യത്തിനും അന്നത്തെ നിയമവ്യവസ്ഥകൾക്കുമെതിരേ പോരാടിയ നന്പൂതിരി ഇല്ലത്തെ താത്രിക്കുട്ടി എന്നൊരു കഥാപാത്രമാണ് ഞാൻ ചെയ്തത്. നെടുമുടി വേണുവാണ് അച്ഛനായി അഭിനയിച്ചത്. കഥകളി കലാകാരൻ സുനിൽ പള്ളിപ്പുറമാണ് ജോഡിയായി അഭിനയച്ചത്. കഥകളി വിദ്വാൻ നെല്ലിയോട് ആശാനും കുറെയേറെ നാടകനടാരും അഭിനയിച്ചിട്ടുണ്ട്. കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം ആണ് തയ സിനിമയുടെ പ്രമേയം.

പുരസ്കാരം

ഡൽഹിയിൽ നടന്ന നാലാമത് ഡയോരമ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള ഗോൾഡൻ സ്പാരോ പുരസ്കാരം തയയിലൂടെ എനിക്കു ലഭിച്ചു. അവാർഡ് കിട്ടുക എന്നത് സന്തോഷമുള്ള കാര്യമാണ്. ജോലിക്കു ലഭിക്കുന്ന അംഗീകാരമാണല്ലോ അവാർഡുകൾ. അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും ചെയ്യുന്ന പണി വൃത്തിയായി ചെയ്യണം എന്നതാണ് പ്രധാനം. അഭിനേത്രി എന്ന നിലയിൽ അതിനു വേണ്ടി പരമാവധി ശ്രമിക്കാറുണ്ട്.

അനുയാത്ര

അനുയാത്ര എന്ന പേരിൽ എനിക്കൊരു ട്രാവൽ വീഡിയോ യൂട്യൂബ് ചാനലുണ്ട്. പക്ഷേ, സിനിമയുടെയും മറ്റു തിരക്കുകളായതിനാൽ കുറച്ചു നാളുകളായി വീഡിയോകൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല. യാത്ര പോകുന്ന സ്ഥലങ്ങളൊക്കെ ഷൂട്ട് ചെയ്യുകയും യാത്രാ വിശേഷങ്ങൾ ഒരു കഥ പോലെ പറഞ്ഞു കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്‍റെ കൂടെ വരൂ എന്നാണ് അനുയാത്രയുടെ ഉദ്ദേശ്യം.
പുതിയ സിനിമകൾ

അമല പോൾ നായികയായെത്തിയ ദി ടീച്ചർ ആണ് ഒടുവിൽ റിലീസ് ആയ ചിത്രം. കപ്പേളയുടെ സഹസംവിധായകനായിരുന്ന ജോസഫ് ജീര സംവിധാനം ചെയ്യുന്ന ത തവളയുടെ ത ഉടൻ റിലീസാകും. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രം പെൻഡുലം റിലീസിന് ഒരുങ്ങുന്നു. അഞ്ചു സെന്‍റും സെലീനയും എന്ന ഒരു ഫാമിലി ഡ്രാമ ചിത്രം ചെയ്തു. തമിഴിൽ ഫറാന എന്ന സിനിമ ഉടൻ പുറത്തിറങ്ങും.
കുടുംബം

പാലക്കാട് ജില്ലയിലെ പട്ടാന്പിയാണ് സ്വദേശം. അച്ഛൻ മനോഹരൻ ഞാൻ നാലാം ക്ലാസിൽ പഠിക്കുന്പോൾ ഞങ്ങളെ വിട്ടുപോയി. അമ്മ ശശികല. അനിയത്തി അഞ്ജു എയർലൈൻസിൽ ജോലി ചെയ്യുന്നു.

പ്രദീപ് ഗോപി