മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും കാണാൻ വന്നു. ഒരാൾ മെഡിക്കൽ വിദ്യാർഥി. മറ്റൊരാൾ എസ്എസ്എൽസി വിദ്യാർഥി. ഒരാൾ എട്ടാം ക്ലാസുകാരൻ. സംസാരിച്ചവരുടെയെല്ലാം അടിസ്ഥാന പ്രശ്നം ഒന്നുതന്നെയായിരുന്നു; മൈബൈൽ ഫോണിന്‍റെ ദുരുപയോഗം.

എത്ര വായിച്ചിട്ടും പാഠഭാഗം ഓർമയിൽ നിൽക്കുന്നില്ലെന്നും മുൻപൊക്കെ പഠനത്തിൽ മുന്നിലായിരുന്നുവെന്നും ഇവരെല്ലാം പറയുന്നു. രക്ഷിതാക്കൾക്ക് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളു. ‘പഠിക്കേണ്ട സമയത്തെല്ലാം മൊബൈലും ടിവിയും കണ്ട് നേരം കളഞ്ഞു. എത്ര പറഞ്ഞാലും കേൾക്കില്ല. രാപ്പകൽ വേണ്ടാത്തതുമാത്രം കണ്ട് കഴിയുകയായിരുന്നു. പരീക്ഷയടുത്തതോടെ വെപ്രാളവും കരച്ചിലുമാണ്.’

അടുത്തയിടെ വിവിധ സ്കൂളുകളിൽ വാർഷികാഘോഷങ്ങൾക്കു ‌പോയപ്പോൾ ഒട്ടേറെ കുട്ടികളിൽനിന്ന് പഠിക്കാൻ പറ്റുന്നില്ല, പാഠങ്ങളൊന്നും തലയിൽ കയറുന്നില്ല എന്നീ പരിഭവങ്ങൾ കേൾക്കാനിടയായി. അവധി ദിവസങ്ങളിൽവരെ കുട്ടികളെ പഠിപ്പിച്ചിട്ടും പ്രതീക്ഷിച്ച വിജയം ഉണ്ടാവില്ലെന്ന പരിഭവം അധ്യാപകരിൽനിന്ന് കേൾക്കാനിടയായി.

ചെറിയൊരു പ്രശ്നമല്ലിത്. കോവിഡ് ഏകാന്തവാസകാലത്തെ ഓണ്‍ലൈൻ പഠനത്തിനുശേഷം സ്ക്രീൻ അഡിക്ഷനിൽപ്പെട്ടു പിന്നോട്ടുപോയ അനേകായിരം കുട്ടികളെ അടുത്തറിയാം. പഠന ഉപാധിയായും സഹായിയുമായി കാണേണ്ട ടിവിയും മൊബൈലും വിദ്യാർഥികളുടെ സാധ്യതകളെയും പ്രതീക്ഷകളെയും തരിപ്പണമാക്കിയിരിക്കുന്നു.

കോവിഡ് ശമിച്ചശേഷവും കുട്ടികൾ ഉത്തരവാദിത്വം മറന്ന് ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഗെയിമും സീരിയലും സെക്സുമൊക്കെയായി വഴിതെറ്റിക്കഴിയുന്നു. അവരുടെ മനോവ്യാപാരം തന്നെ അപക്വമായിത്തീർന്നിരിക്കുന്നു. സ്വന്തം കുട്ടി ആകെ മാറിപ്പോയെന്നതാണ് രക്ഷിതാക്കളുടെ സങ്കടം. സ്വഭാവം, ഏകാഗ്രത, പ്രാർഥന, പെരുമാറ്റം, കൂട്ടുകെട്ട്, കഴിവ് തുടങ്ങിയവയിലെല്ലാം കുട്ടികളെ മാറ്റിമറിക്കാനോളം മൈബൈൽ ദുരുപയോഗം ഇടയാക്കിയിരിക്കുന്നു.

ഇന്നലെവരെ ജീവിതം മൊബൈലിലായിരുന്ന കുട്ടിക്ക് പെട്ടെന്ന് അതുപേക്ഷിക്കുന്പോൾപിരിമുറുക്കം സ്വാഭാ വികമാണ്. പഠിച്ചുതീർക്കാൻ സമയമില്ലാത്തവിധം പാഠഭാരം മേശപ്പുറത്ത്. ഉൗണും ഉറക്കവുമില്ല. വിഷാദത്തിന്‍റെയും ഭയാശങ്കയുടെയും അവസ്ഥ.

ഒന്നോ ഒൻപതോ പേരെയല്ല, അനേകം കുട്ടികളും രക്ഷിതാക്കളും നേരിട്ടുകൊണ്ടിരിക്കുന്ന ദയനീയ സാഹചര്യമാണിത്. എല്ലാ മാധ്യമങ്ങളിലും നൻമയും തിൻമയുമുണ്ടെന്നത് വസ്തുതയാണ്. സൗജന്യ ട്യൂഷനും യുട്യൂബ് ക്ലാസുകളും ഗൈഡുകളും നോട്ടുകളുമൊക്കെ മൊബൈലിലും വിദ്യാഭ്യാസ ചാനലുകളിലും വേണ്ടുവോളമുണ്ട്. സിവിൽ സർവീസ്, പിഎസ്‌സി, എൻട്രൻസ് പരീക്ഷകൾക്കുള്ള പരിശീലനവും ഇത്തരത്തിൽ ലഭിക്കും.

ഈ സാധ്യതകൾക്കൊപ്പമാണ് തിൻമയുടെയും തകർച്ചയുടെയും കാഴ്ചകളെ സമ്മാനിക്കുന്ന വേണ്ടാതീനങ്ങൾ ഇതേ കാഴ്ചപ്പെട്ടികൾക്കുള്ളിൽ നിറയെയുള്ളത്. നൻമയുടെ സാധ്യതകളെ തെരഞ്ഞെടുക്കാൻ പറ്റാതെ തകർച്ചയിലേക്ക് വഴിതെളിക്കുന്ന കാഴ്ചകളിൽ സാഹചര്യവും സാധ്യതയും പണയപ്പെടുത്തിയ കുട്ടികളാണ് പരീക്ഷാകാലത്ത് ആകെ വിഷമിക്കുന്നത്. മുൻപൊക്കെ ഇതിൽ പല കുറി ബോധവത്കണം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയ അധ്യാപകരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

ടിവിക്കും മൊബൈലിനും അടിമപ്പെട്ട് വഴിവിട്ട ബന്ധങ്ങളിലും മനോവ്യാപാരത്തിലും തകർച്ചയിലും ആത്മഹത്യയിലുംപെട്ടുപോകുന്നവർ ഏറെയാണ്. മോശം സൗഹൃദങ്ങളും അവിഹിതങ്ങളും ഒളിച്ചോട്ടങ്ങളുമൊക്കെ ഇതിന്‍റെ പരിണിതഫലമാണ്.

കുട്ടികൾക്ക് ഇലക്ട്രോണിക് മാധ്യമങ്ങളിലെ നന്മയും തിൻമയും മനസിലാക്കിക്കൊടുക്കുന്നതിൽ മാതാപിതാക്കൾ ബോധവാൻമാരായേ തീരു. ഇക്കാലത്ത് ഇലക്ട്രോണിക് മാധ്യമങ്ങൾ പഠനോപകരണം മാത്രമല്ല ദൈനംദിന ജീവിത ഉപാധി കൂടിയാണ്.

മൊബൈൽ കെണിയിൽപ്പെട്ട് പഠന ഭാരവും പരീക്ഷാ ഭയവുമായി വന്നിരിക്കുന്നവർക്ക് അടിയന്തിരമായി കൗണ്‍സിലിംഗ് നൽകുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ പ്രാപ്തിയും പാകതയുള്ളവരെ മാത്രമേ സമീപിക്കാവൂ. ശാന്തമായ മനസോടെ പ്രാർഥിച്ചൊരുങ്ങി മനോധൈര്യം വീണ്ടെടുത്ത് പരീക്ഷ എഴുതുക. പരീക്ഷ കഴിയുന്പോൾ വലിയ അവധിക്കാലമെത്തും.

വീണ്ടും ടിവിയും മൊബൈലും കുട്ടികളെ കീഴ്പ്പെടുത്താൻ ഇടയാക്കരുത്. നല്ല കാര്യങ്ങൾ ചെയ്യാനും ആത്മീയതയിൽ വളരാനും നല്ലതു വായിക്കാനുമുള്ള അവസരങ്ങൾ അവർക്കും നൽകുക. അനാവശ്യകാര്യങ്ങൾക്ക് ഒരു നിമിഷംപോലും മൊബൈലും ചാനലുകളും കുട്ടികൾക്ക് തുറന്നുകൊടുക്കാൻ സാഹചര്യം നൽകാതിരിക്കുക.

പി.യു. തോമസ്, നവജീവൻ