Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേഖലയിൽ എത്തിയ ടി.പി. ശാസ്തമംഗലം ഈ രംഗത്ത് 42 വർഷം പൂർത്തിയാക്കുകയാണ്.
വ്യക്തിയെന്ന നിലയിൽ സൗമ്യനും ശാന്ത പ്രകൃതവുമാണ് ടി.പി. ശാസ്തമംഗലം. എന്നാൽ ചലച്ചിത്രഗാന നിരൂപണത്തിലേക്കു കടന്നാൽ സൗമ്യത പലപ്പോഴും വഴിമാറും. അർഥവും ഭാവവും പിഴയ്ക്കുന്ന ഗാനങ്ങളെ ടി.പി. ശാസ്തമംഗലം കടന്നാക്രമിക്കും.
പ്രിയദർശന്റെ സിനിമകളായ ചന്ദ്രലേഖയിലെ ’ഒന്നാം വട്ടം കണ്ടപ്പം, പെണ്ണിനു കിണ്ടാണ്ടം’ എന്ന ഗാനം ഹിറ്റായി മാറിയ കാലം. തിരുവനന്തപുരത്ത് പ്രമുഖ സദസിനു മുന്നിൽ ടി.പി. പറഞ്ഞു.
’എന്താണ് ഈ കിണ്ടാണ്ടം? നിഘണ്ടുവിലും ശബ്ദതാരാവലിയിലും ഇങ്ങനെ ഒരു വാക്കു കാണുന്നില്ല. ’ ഇതുപോലെ വികലമായ ഗാനങ്ങളെ നിശിതമായി വിമർശിച്ചുക്കൊണ്ട് നാലുപതിറ്റാണ്ടുകളായി ടി.പി. ശാസ്തമംഗലം ഇവിടെയുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ ടി.പി.രാജു എന്ന് പറഞ്ഞാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. എന്നാൽ ടി.പി.ശാസ്തമംഗലത്തെ ഗാനാസ്വാദകരെല്ലാവരും തിരിച്ചറിയും.
ശാസ്തമംഗലം എഴുതിത്തുടങ്ങുന്ന കാലത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്മാർക്കു രചന നടത്താൻ അനുവാദമുണ്ടായിരുന്നില്ല. സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണനാണ് മറ്റൊരു പേരിൽ എഴുതാൻ ഉപദേശിച്ചത്. മലയാറ്റൂർ നൽകിയ ധൈര്യമാണ് തന്നെ ടി.പി. ശാസ്തമംഗലം ആക്കിയതെന്ന് നിരൂപകൻ.
ഗാനനിരൂപണം എന്ന ശാഖ ഇല്ലാതിരുന്ന കാലത്താണ് ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. അക്കഥ കേൾക്കാം. ‘തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളജിൽ ബിരുദത്തിനു മലയാളമായിരുന്നു എന്റെ ഐച്ഛിക വിഷയം. ഉച്ചയൂണിന്റെ ഇടവേളയിൽ മലയാളം വിദ്യാർഥികൾ ഒന്നിച്ചുകൂടി സാഹിത്യം ചർച്ച ചെയ്യും.
ചിലപ്പോൾ മറ്റ് ക്ലാസുകളിലെ സുഹൃത്തുക്കളും ചേരും. സാഹിത്യചർച്ച പിന്നീട് വയലാറിന്റെയും പി. ഭാസ്കരന്റെയും ഗാനങ്ങളിലേക്കു വഴിമാറി. കുട്ടിക്കാലം മുതൽ സിനിമാഗാനങ്ങൾ എന്റെ ദൗർബല്യമാണ്. അതുകൊണ്ടുതന്നെ കോളജിലെ ഗാനചർച്ചകളിലെല്ലാം ഞാൻ സജീവമായി.
അക്കാലത്താണ് വയലാർ ആകസ്മികമായി വിട പറയുന്നത്. പിന്നീട് വന്ന പല രചയിതാക്കളുടെയും ഗാനങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. വലയാറിനെയും പി.ഭാസ്കരനെയും ആരാധിച്ചിരുന്ന എനിക്ക് ആതൊരു ആഘാതമായി. അർത്ഥം പിഴയ്ക്കുന്ന പാട്ടുകളുടെ വിമർശകനായി മാറുന്നത് ഇതു മുതലാണ്. പുതിയ ഗാനങ്ങളിലെ ഭാഷാപരമായ തെറ്റുകളെക്കുറിച്ചുള്ള ചർച്ചകളാണ് പിന്നീട് കാന്പസിൽ നടന്നത്.
അന്നത്തെ ചർച്ചകളിൽ പങ്കെടുത്തിരുന്ന ഇക്കണോമിക്സ് വിദ്യാർഥി സുശീലൻ ‘രാഷ്്ട്രപ്രഭ’ എന്ന ഒരു ചെറിയ മാസിക നടത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് പുതിയ സിനിമാഗാനങ്ങളെ വിമർശിച്ച് ലേഖനങ്ങൾ ‘രാഷ്്ട്രപ്രഭ’യിൽ എഴുതിത്തുടങ്ങിയത്. ബിരുദപഠനം കഴിഞ്ഞ സമയത്താണ് ഒരു നിരൂപണ ലേഖനം വളരെ പ്രചാരമുള്ള ഫിലിം മാഗസിനിലേക്ക് അയച്ചുകൊടുക്കുന്നത്.
തപാലിൽ അയച്ച ലേഖനം അച്ചടിച്ചുവരുമെന്ന് പ്രതീക്ഷയുമുണ്ടായിരുന്നില്ല. ഇന്നത്തെപോലെ ടെലിഫോണ്‍ സൗകര്യങ്ങളൊന്നുമില്ല. വഴിയിൽവച്ച് ഒരു സുഹൃത്താണ് ഫിലിം മാഗസിനിൽ എന്റെ ലേഖനമുണ്ടെന്ന് അറിയിക്കുന്നത്. വളരെയേറെ ആഹ്ലാദം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. നിരൂപണലോകത്തേക്കു യാദൃശ്ചികമായി കടന്നുവന്നതാണെന്ന് ടി.പി. ശാസ്തമംഗലം പറയുന്നുവെങ്കിലും ഈ രംഗത്ത് ഒരു പാരന്പര്യവഴിയുണ്ട് ഇദ്ദേഹത്തിന്.
സാഹിത്യ നിരൂപണ കുലപതി പ്രഫ. എം.കൃഷ്ണൻനായരുടെ അനന്തരവനാണ് ടി.പി. ശാസ്തമംഗലം. താനെഴുതിയ ലേഖനങ്ങൾ അമ്മാവനെ നേരിൽ കാണിക്കാനുള്ള ധൈര്യം ഒരിക്കലും കിട്ടിയിരുന്നില്ല. എന്നാൽ ചില ലേഖനങ്ങളെക്കുറിച്ച് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞപ്പോൾ വലിയ പുരസ്ക്കാരം കിട്ടിയ അനുഭവമായി തോന്നി.
പാട്ട് കേൾക്കുക എന്നതാണ് ശാസ്തമംഗലത്തിന്റെ അഭിനിവേശം. പാട്ടുതന്നെയാണ് ജീവിതവും. ഈ അടുപ്പമാണ് ഇദ്ദേഹത്തെ ഗാനവിമർശകനാക്കി തീർക്കുന്നതും.
‘എന്റെ കുട്ടിക്കാലത്ത് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നില്ല. അതിനാൽ അവധിക്കാലത്ത് ബന്ധുക്കളുടെ വീട്ടിൽ പോകുന്പോഴാണ് പാട്ട് കേൾക്കാൻ കഴിഞ്ഞിരുന്നത്. പാട്ട് കേൾക്കാൻ മാത്രമായി ഞാൻ ബന്ധുവീടുകളിൽ പോകുമായിരുന്നു.’
വയലാറിന്റെ കടുത്ത ആരാധകനാണെങ്കിലും വയലാറിനെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. എന്നാൽ പി.ഭാസ്കരനുമായി അടുത്തിടപഴകാൻ കഴിഞ്ഞിട്ടുണ്ട്. പി.ഭാസ്കരന്റെ ചലച്ചിത്ര ഗാനസമാഹാരമായ നാഴിയുരിപ്പാലിന് അവതാരിക എഴുതിയത് അന്ന് 37 വയസുള്ള ടി.പി. ശാസ്തമംഗലമാണ്.
വയലാറിന്റെയും പി.ഭാസ്കരന്റെയും പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവ ചോദിച്ചാൽ ടി.പി. പറയും ‘തൊണ്ണൂറ്റൊന്പത് ശതമാനം ഗാനങ്ങളും മികച്ചവ തന്നെയാണ്. വലയാറിന്റെ ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു...’ എന്ന ഗാനത്തോട് പ്രത്യേക ഇഷ്ടമുണ്ട്.
ഭാസ്കരൻ മാസ്റ്ററുടെ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനവും അതുപോലെതന്നെ. ഒ.എൻ.വി.യുമായും നല്ല ബന്ധമുണ്ടായിരുന്നു. ഒ.എൻ.വിയുടെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്’’.
കുട്ടിക്കാലത്ത് പാട്ട് കേൾക്കാൻ അവസരം കുറവായിരുന്നത് കൊണ്ട് പിന്നീട് വലിയൊരു ഗാനശേഖരം വീട്ടിൽ ടി.പി. ശാസ്തമംഗലം ഒരുക്കി. ആദ്യ ശബ്ദ ചിത്രമായ ബാലൻ മുതൽ പുതിയ കാലത്തെ ഗാനങ്ങൾ വരെ ഇതിൽപ്പെടും.
പഴയകാല പാട്ടുപുസ്തകങ്ങളുടെയും കാസറ്റുകളുടെയും അപൂർവശേഖരവും ഉണ്ട്. ജ്ഞാനാംബിക, നിർമല തുടങ്ങിയ ആദ്യകാല സിനിമകളുടെ പാട്ടുപുസ്തകങ്ങൾ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി എം.കെ.മാധവൻ നായർ സമ്മാനിച്ചതാണ്. പല പ്രമുഖരും സമ്മാനിച്ച പാട്ടു ശേഖരങ്ങൾ ടി.പി. ശാസ്തമംഗലം നിധിപോലെ സൂക്ഷിക്കുന്നു.
എസ്. മഞ്ജുളാദേവി
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
Latest News
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top