Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പരമരഹസ്യമായി എഴുതിയ നാടകം
1952 ൽ ബ്രദർ ജോസഫ് വടക്കന്റെ നേതൃത്വത്തിൽ ഫാദർ സഖറിയാസ് വാഴപ്പിള്ളിയുടെ പിന്തുണയിലും ഫാദർ ജേക്കബ് ചെമ്മണ്ണൂരിന്റെ പത്രാധിപത്യത്തിലും ‘തൊഴിലാളി’ വാരിക തൃശൂരിൽ ആംഭിച്ച കാലംമുതൽ എനിക്ക് അതുമായി ബന്ധമുണ്ട്. എന്റെ ഏതാനും ആദ്യകാല ചെറുകഥകൾ പ്രസിദ്ധീകരിച്ചതും തൊഴിലാളിയാണ്.
പിന്നീട് തൊഴിലാളി ഒരു ദിനപത്രമായി മാറി. ദിനപത്രം നടത്തിപ്പിനുള്ള അറിവും അനുഭവവും ലഭിക്കാൻവേണ്ടി കോട്ടയം ദീപികയിലെ പത്രാധിപ സമിതിയിൽനിന്നു മുട്ടത്തു വർക്കിയെയാണ് ദീപിക മാനേജ്മെന്റ് പറഞ്ഞയച്ചത്. തൊഴിലാളി ഓഫീസിൽ ഒഴിവുസമയത്തു ചെന്നിരിക്കുക എനിക്കൊരു രസകരമായ അനുഭൂതിയായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ പി.എസ്.പി. നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി ഭരണം നടത്തുന്ന കാലമാണത്.
1962-ൽ ഏറെ വേദനാകരമായ ഒരു സംഭവം തൃശൂരിലുണ്ടായി. ഫാ. ജോസഫ് വടക്കന്റെ പിന്തുണയിൽ തൃശൂർ ടൗണ്‍ ഹാളിൽ കെ.ടി.പി. (കർഷക തൊഴിലാളി പാർട്ടി) എന്ന രാഷ്്ട്രീയ സംഘടന രൂപംകൊണ്ട ദിവസംതന്നെ അവിടെ പരിപാടിയുണ്ടായിരുന്ന പട്ടം താണുപിള്ള തൃശൂർ രാമനിലയത്തിലെത്തിലേക്കു പോകുന്പോൾ ഒരു കല്ല് അദ്ദേഹത്തിന്റെ ദേഹത്തുകൊണ്ടെന്നും ഇല്ലെന്നും രണ്ടുപക്ഷം. കല്ലെറിഞ്ഞതു കെ.ടി.പിക്കാരാണെന്നു സർക്കാർ അനുകൂലികൾ പ്രചരിപ്പിച്ചു. കല്ലേറിന്റെ പേരിൽ നിരവധിപ്പേരെ അറസ്റ്റുചെയ്തു ലോക്കപ്പിലിട്ട് മർദിച്ചു.
സർക്കാരിനെ അന്ധമായി പിന്തുണയ്ക്കുന്ന പത്രങ്ങളൊഴിച്ച് ബാക്കി പത്രങ്ങൾ ക്രൂരമർദനത്തെ അപലപിച്ചു. ദീപിക ‘ഭീകരമായ ലോക്കപ്പ് മർദനം’ എന്ന ശീർഷകത്തിൽ മുഖപ്രസംഗമെഴുതി.
മർദനത്തിന്റെ റിപ്പോർട്ടുകൾ വായിച്ചവരും കേട്ടവരും വേദനിച്ചു. ആ വേദന അമർഷവും പ്രതിഷേധവുമായി മാറി. ആ പ്രതിഷേധങ്ങൾ അക്ഷരങ്ങളുടെ രൂപത്തിൽ ഉരുണ്ടുകൂടിയപ്പോൾ അതൊരു നാടകമായി രൂപംകൊണ്ടു. ആ നാടകത്തിന്റെ പേരാണ് ‘ഈ രക്തത്തിൽ തീയുണ്ട്’.
ഒരു പാവപ്പെട്ട മലയോര കർഷക കുടുംബത്തിൽ കർഷക യൂണിയനിൽ പ്രവർത്തിക്കുന്നവനും അനീതിയോടു പോരാടുന്നവനും കുടുംബത്തിന്റെ നെടുംതൂണുമായ കുഞ്ഞപ്പൻ എന്ന യുവാവ് പോലീസിന്റെ മർദനമേറ്റ് മൃതിയടയുന്നതാണ് അതിന്റെ ഉള്ളടക്കം.
ഈ നാടകത്തിന്റെ രചയിതാവ് ആരെന്ന് അധികംപേർക്കും അറിയില്ല. പി.കെ. ലളിതൻ എന്ന തൂലികാനാമമാണ് നാടത്തിൽ കൊടുത്തിരുന്നത്. ഇതു രഹസ്യമാക്കി വച്ചതു പ്രത്യേക കാരണത്താലാണ്. വടക്കനച്ചന്റെ പ്രസ്ഥാനത്തോട് എനിക്ക് അനുഭാവമുണ്ടെന്നു പുറത്തറിഞ്ഞാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തല്ല കാരണം.
തൃശൂരിലെ ഒരു ചിട്ടി കന്പനിയിലാണ് എനിക്കന്ന് ഉദ്യോഗം. കൂടെ നാടകരചനയും. ചിട്ടിക്കന്പനി ജീവനക്കാർക്കു യൂണിയനോ കൂട്ടായ ശക്തിയോ ഇല്ലാത്ത കാലമാണ്. ഏതു നിമിഷത്തിലും ആരെയും പിരിച്ചുവിടാൻ സൗകര്യമുണ്ടായിരുന്ന സാഹചര്യം.
നാടക രചയിതാവു ഞാനാണെന്ന് അതു രഹസ്യമായി വായിച്ച ഫാദർ ജോസഫ് വടക്കനും വർഗീസ് മേച്ചേരിക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളു. നാടകം സംവിധാനം ചെയ്തവതരിപ്പിച്ച തോമസ് പാറന്നൂരിനുപോലും ഇത് അജ്ഞാതമായിരുന്നു.
എന്റെ ഉൾഭയം അപ്പോഴും തീർന്നിരുന്നില്ല. നാടക കർത്താവ് ഞാനാണെന്ന് അറിയാതിരിക്കാൻ മറ്റൊരു പൊടിക്കൈ പ്രയോഗിച്ചു. ഒരു ദിവസം കോട്ടയത്തുള്ള എന്റെ ഒരു സുഹൃത്തിന്റെ അടുക്കൽപോയി അയാളെക്കൊണ്ട് സംഭാഷണം തിരുവിതാംകൂർ ഭാഷയിലാക്കി.
ഒടുവിൽ പുതിയ കൈയെഴുത്തുപ്രതി മേച്ചേരിയെ ഏല്പിക്കാനായി പുറപ്പെട്ടു. തെക്കൻ ശൈലി സ്വീകരിച്ചു മറ്റൊരു കൈയക്ഷരത്തിൽ ഒരു നോട്ടുബുക്കിലാണ് പകർത്തിയെഴുതിത്. പോസ്റ്റൽ ആയി അയച്ചുകിട്ടിയെന്നു പറയാൻ ചട്ടം കെട്ടിയ നോട്ടു ബുക്കു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതിന്റെ പുറംചട്ടയിൽ അച്ചടിച്ചിരിക്കുന്നത് കെ.കെ. ഫ്രാൻസിസ് ആൻഡ് സണ്‍സ്, സ്റ്റേഷനറി മർച്ചന്റ്സ്, തൃശൂർ. അവരടിച്ചു വിൽക്കുന്ന നോട്ടുബുക്കാണു വാങ്ങിയത്. അതു കണ്ടമാത്രയിൽ പൊടുന്നനെ പുറംചട്ട വലിച്ചുപറിച്ചു ചീന്തിക്കളഞ്ഞു. അങ്ങനെ പുറംചട്ടയില്ലാത്ത കൈയെഴുത്തുപ്രതി വർഗീസ് മേച്ചേരിയെ ഏല്പിച്ചു തിരിച്ചുപോന്നു.
റിഹേഴ്സൽ തുടങ്ങി. തോമസ് പാറന്നൂർ സംവിധായകൻ. തോമസ് തന്നെ ഗാനങ്ങൾ രചിച്ചു. കഥാപാത്രങ്ങൾക്കു പറ്റിയ നടീനടന്മാരെ തെരഞ്ഞെടുത്തു. റിഹേഴ്സൽ കാണാൻ ഞാനും പോയിരുന്നു. നാടകം ആരുടെയാണെന്നു ഞാൻ ചോദിച്ചപ്പോൾ തൂലികാനാമംതന്നെ അവരും എന്നോടു പറഞ്ഞു. റിഹേഴ്സലിനിടയിൽ ഞാനെഴുതിയ നാടകത്തിൽ എന്റെ സാന്നിധ്യത്തിൽവച്ചുതന്നെ സംവിധായകൻ മാറ്റങ്ങൾ വരുത്തുന്നു.
കെ.ടി.പിയുടെ ആദർശങ്ങൾ പ്രസംഗരൂപത്തിൽ തിരുകിക്കയറ്റുന്നു. എന്നെ കത്തിക്ക് കുത്തുന്ന അനുഭവം. മിണ്ടാനൊക്കുമോ? എങ്കിലും വളരെ കൂളായിട്ടു ഞാൻ പറഞ്ഞു: പോസ്റ്റലായിട്ട് അയച്ചുതന്ന നാടകമാണെങ്കിലും നാടകകൃത്തിനോട് നമ്മൾ നീതി ചെയ്യേണ്ടേ? അയാളോടു ചോദിക്കാതെ നമ്മൾ ഇങ്ങനെ മാറ്റം വരുത്തുന്നതു ശരിയല്ല. കൂട്ടത്തിൽ ഒന്നുകൂടി ഞാൻ പറഞ്ഞു. ഇതുവരെ കണ്ട നിലയ്ക്ക് സ്ക്രിപ്റ്റിൽ മാറ്റം വരുത്തണമെന്നു തോന്നിയില്ല.
നാടകം അരങ്ങേറി. പ്രതീക്ഷയിൽ കവിഞ്ഞ വിജയം. തൃശൂരിലും പല പ്രദേശങ്ങളിലും മലനാട് കർഷക യൂണിയന്റെയും കർഷക തൊഴിലാളി പാർട്ടിയുടെയും സമ്മേളനങ്ങളിൽ നാടകം പല വേദികളിൽ കളിച്ചു. അന്നത്തെ സർക്കാരിന് ആ നാടകം ചുട്ട ഒരു ചാട്ടവാറടിയായിരുന്നു.
മാസങ്ങൾക്കുശേഷം ചങ്ങനാശേരിയിൽ ഇതേ നാടകം അവതരിപ്പിച്ചു മടങ്ങുന്പോൾ സംവിധായകനായ പാറന്നൂരിനോട് ആദ്യമായി ഞാൻ ആ രഹസ്യം (നാടകം രചിച്ചത് ഞാനാണെന്ന്) വെളിപ്പെടുത്തി. അദ്ദേഹത്തിന് വിശ്വസിക്കാൻ പ്രയാസം തോന്നി. അദ്ദേഹം എന്നെ ഹൃദയപൂർവം അഭിനന്ദിച്ചു. ഞാൻ റിഹേഴ്സൽ ക്യാന്പിലുണ്ടായിട്ടും അദ്ദേഹംതന്നെ നാടകം സംവിധാനം ചെയ്യേണ്ടിവന്നതിൽ പാറന്നൂർ എന്നോടു ക്ഷമാപണം നടത്തുകയും ചെയ്തു.
സി.എൽ. ജോസ്
തീയാകാൻ ഈ തീപ്പൊരി മതി!
മാമ്പഴക്കാലം എന്ന സിനിമയില്‍ ലാലേട്ടന്റെ അനിയനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ, അതു നഷ്ടമായി.
<
അലമാര തുറന്നപ്പോൾ അദ്ഭുത ലോകം!
ബ്രിട്ടീഷ് സാഹിത്യകാരനും നിരൂപകനുമായിരുന്ന സി.എസ്. ലൂയിസിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവൽ പരന്പരയാണ് ദ ക്രോണിക
ചിരി മാജിക്കില്‍നിന്ന് സിനിമാ സ്ക്വാഡില്‍
ചിരിവേദികളിലെ ഹിറ്റ് താരം അസീസ് നെടുമങ്ങാട് പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടി സിനിമ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ.
രണ്ടു നില പൊക്കത്തിൽ ഈ കണ്ടൽക്കാടുകൾ!
ജില്ല: കൊല്ലം
സ്ഥലം: പരവൂർ കായൽ
കാഴ്ച: കണ്ടൽക്കാടുകൾ
പ്രത്യേകത: അത്യപൂർവവും ഉയരം കൂടിയതുമായ കണ്ടൽ ഗുഹക
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്ന
കലാവന്തിന്‍ ദുര്‍ഗ് ശരിക്കും ജീവൻ വച്ചുള്ള കളി!
ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തടെ മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ ര
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
തീയാകാൻ ഈ തീപ്പൊരി മതി!
മാമ്പഴക്കാലം എന്ന സിനിമയില്‍ ലാലേട്ടന്റെ അനിയനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ, അതു നഷ്ടമായി.
<
അലമാര തുറന്നപ്പോൾ അദ്ഭുത ലോകം!
ബ്രിട്ടീഷ് സാഹിത്യകാരനും നിരൂപകനുമായിരുന്ന സി.എസ്. ലൂയിസിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവൽ പരന്പരയാണ് ദ ക്രോണിക
ചിരി മാജിക്കില്‍നിന്ന് സിനിമാ സ്ക്വാഡില്‍
ചിരിവേദികളിലെ ഹിറ്റ് താരം അസീസ് നെടുമങ്ങാട് പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടി സിനിമ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ.
രണ്ടു നില പൊക്കത്തിൽ ഈ കണ്ടൽക്കാടുകൾ!
ജില്ല: കൊല്ലം
സ്ഥലം: പരവൂർ കായൽ
കാഴ്ച: കണ്ടൽക്കാടുകൾ
പ്രത്യേകത: അത്യപൂർവവും ഉയരം കൂടിയതുമായ കണ്ടൽ ഗുഹക
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്ന
കലാവന്തിന്‍ ദുര്‍ഗ് ശരിക്കും ജീവൻ വച്ചുള്ള കളി!
ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തടെ മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ ര
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
ഓണം ഓർമയിലെ വള്ളംകളിയും ആർപ്പുവിളിയും
മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപവരെയായിരുന്നു വാടക. ഞ
ഓണവിഭവങ്ങൾ
ഇഞ്ചിക്കറി
ചേരുവ
ഇഞ്ചി (തൊലികളഞ്ഞ് വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്)-250 ഗ്രാം
മഞ്ഞൾപൊട
ഓണത്തപ്പൻ
തൃപ്പൂണിത്തുറ എരൂർ അറക്കപ്പറന്പിൽ വീട്ടിൽ എഴുപത്തിമൂന്നുകാരി സരസു കളിമണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്ന തിരക്ക
ജിം റീവ്സ്100 വർഷങ്ങൾ...
അതിമൃദുലമായ പട്ടുപോലുള്ള ഓർക്കസ്ട്രേഷൻ.., അതിനൊപ്പം ഗായകന്റെ ഗാംഭീര്യമുള്ള പരുഷമായ സ്വരം... ഇതു രണ്ടും ചേർന്നൊ
Latest News
ഗവി റൂട്ടിൽ ആനവണ്ടി തടഞ്ഞ് കാട്ടാനക്കൂട്ടം
ഒമ്പത് വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: 70കാരനു രണ്ട് വർഷം കഠിന തടവ്
ചരിത്രപരം; യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ മെക്കാർത്തിയെ പുറത്താക്കി
പാക്കിസ്ഥാനിൽ നിയമവിരുദ്ധമായി കഴിയുന്ന അഫ്ഗാൻ പൗരന്മാർ മടങ്ങിപോകണമെന്ന് നിർദേശം
സന്നാഹമത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനും ജയം
Latest News
ഗവി റൂട്ടിൽ ആനവണ്ടി തടഞ്ഞ് കാട്ടാനക്കൂട്ടം
ഒമ്പത് വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: 70കാരനു രണ്ട് വർഷം കഠിന തടവ്
ചരിത്രപരം; യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ മെക്കാർത്തിയെ പുറത്താക്കി
പാക്കിസ്ഥാനിൽ നിയമവിരുദ്ധമായി കഴിയുന്ന അഫ്ഗാൻ പൗരന്മാർ മടങ്ങിപോകണമെന്ന് നിർദേശം
സന്നാഹമത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനും ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top