Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
രുചിയുടെ സ്മരണകൾ ഇരന്പും തെരുവുകൾ
ലോകത്ത് പാചകകലയുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് വീണുകിട്ടിയ നഗരം പാരീസാണ്. അവിടത്തെ പല തെരുവുകളും പേരെടുത്ത പാചക വിദഗ്ധരുടെ പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഇതുപോലുള്ള തെരുവുകളുള്ള ഒരു നഗരം കോൽക്കത്തയാണ്. കൈപ്പുണ്യം ഒന്നു കൊണ്ടു മാത്രം ജനങ്ങളുടെ ജീവിതത്തിലും മനസിലും ഇടം നേടി ഇന്നലെകളിലേക്ക് പിൻവാങ്ങിയ പല പാചകവിദഗ്ധരുടെ പേരുകളുള്ള തെരുവുകൾ കോൽക്കത്തയിലുണ്ട്. കലവറ നിറഞ്ഞുനിന്ന് രുചി വിളന്പുന്നവരിൽ ഇന്നും ജീവിച്ചിരിക്കുന്ന ചിലരുടെ പേരുകളിൽപോലും നഗരത്തിലെ ചില റോഡുകൾ അറിയപ്പെടുന്നു.
കടന്നുപോയ കാലത്തിന്റെ കലവറ ഓർമയെ നെറുകയിൽ ചൂടി നിൽക്കുന്ന കോൽക്കത്തയിലെ രണ്ടു തെരുവുകളാണ് സിയാൽദാസ് ചാക്കു ഖൻസാമ ലെയ്നും പാർക്ക് സർക്കസസ് ചാംമ്രുഖൻസാമ ലെയ്നും. ഖൻസാമ എന്നാൽ പാചകക്കാരൻ എന്നാണർഥം. ഒരുപാടുകാലം തൽത്തല കരിം ബക്സ് ഖൻസാമ ലെയ്ൻ എന്നും മിസ്രി ഖൻസാമ ലെയ്ൻ എന്നുമുള്ള രണ്ടു തെരുവുകൾ ഇന്നറിയപ്പെടുന്നത് കരിം ബക്സ് ലെയ്ൻ എന്നും മർക്വിസ് ലെയ്ൻ എന്നുമാണ്. രാജാറാം മോഹൻ റോയ് സരണിയിലെ പച്ചു ഖൻസാമ ലെയ്ൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വഴിയുടെ ഇന്നത്തെ പേര് ദേബേന്ദ്ര മുഖർജി റോ എന്നാണ്.
കോൽക്കത്ത മെഡിക്കൽ കോളജിന് സമീപമുണ്ടായിരുന്ന നിമു ഖൻസാമ ലെയ്ൻ ഇപ്പോൾ ഈഡൻ ഹോസ്പിറ്റൽ ലെയ്ൻ ആയി മാറിക്കഴിഞ്ഞു. ചിത്പൂരിലെ ഇപ്പോഴത്തെ ടർണർ റോഡിന്റെ പൂർവകാല പേര് പീരു ഖൻസാമ ലെയ്ൻ എന്നായിരുന്നു. അതുപോലെതന്നെ തൽത്തലയിലെ മിയാൻജാൻ ഖൻസാമ ലെയ്ൻ നവാബ് അബ്ദുർ സ്ട്രീറ്റ് ആണ്. റിപ്പണ്‍ സ്ട്രീറ്റിലെ ഇപ്പോഴത്തെ ഏലിയറ്റ് ലെയ്ന്റെ പേര് മുൻപ് അറിയപ്പെട്ടിരുന്നത് രുചിയതിശയങ്ങളുടെ സുൽത്താനായിരുന്ന ഗദായി ഖൻസാമയുടെ പേരിലായിരുന്നു.
മുഗൾ ഇന്ത്യയിലെ നവാബുമാരുടെ അടുക്കളത്തലവൻമാരെയാണ് ഖൻസാമ എന്നു വിളിച്ചിരുന്നത്. ഇവർ ഷേയ്ക്കുമാരോ പഠാൻ വംശജരോ ആയിരിക്കും. പാചകകലയിലെ വൈദഗ്ധ്യംകൊണ്ടു മാത്രമല്ല നവീനരീതികൾ അവതരിപ്പിച്ചും പേരെടുത്തവരായിരുന്നു പല നവാബുമാരുടെയും ഖൻസാമമാർ. പാചക വിദഗ്ധർ തങ്ങളുടെ നവാബുമാർക്കു മാത്രമായി അതുവരെയില്ലാത്ത രുചിവൈവിധ്യത്തിൽ തയാറാക്കിയ പല വിഭവങ്ങളും ഇന്നു ഏറെ പ്രചാരം നേടി വളരെ സാധാരണമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
നവാബ് സിറാജ് ഉദ് ദൗളയുടെ കലവറയുടെ ചുമതലക്കാരനായിരുന്ന ഷേയ്ക്ക് ഷാനവാസ് കണ്ടു അവതരിപ്പിച്ച വിഭവമായിരുന്നു ഇന്ന് സീക്ക് കബാബ് എന്ന പേരിൽ അറിയപ്പെടുന്നത്. കബാബ് ചുട്ടെടുക്കാൻ ഉപയോഗിക്കുന്ന സക്യൂവേഴ്സിൽനിന്നാണ് ആ പേര് വീണുകിട്ടയതെന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. എന്നാൽ നവാബിന്റെ രുചിമുകളങ്ങളെ കൽക്കരിച്ചൂടിൽ ചുട്ടെടുത്ത കബാബ്കൊണ്ട് കൊതിപ്പിച്ചപ്പോൾ ഷേയ്ക്ക് ഷാനവാസിന്റെ ബഹുമാനാർഥം പതിച്ചുകിട്ടിയ പേരാണ് സീക്ക് കബാബ്. ഷേയ്ക്ക് കബാബ് എന്നത് പറഞ്ഞു പറഞ്ഞു സീക്ക് കബാബ് ആയി മാറിയതാകണം.
നവാബുമാരുടെ അടുക്കളകളിലും വിരുന്നുമുറികളിലും മാത്രമല്ല, രാജസദസിലും ഖൻസാമ എന്ന പാചക വിദഗ്ധർക്ക് സ്ഥാനമുണ്ടായിരുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നപോലെ കൈപ്പുണ്യത്തോടൊപ്പംതന്നെ നൈപുണ്യങ്ങൾകൊണ്ടും ഇവരിൽ പലരും പല സുപ്രധാന പദവികളിലും എത്തിച്ചേർന്നിട്ടുമുണ്ട്. ഉദാഹരണത്തിന് 1814 ൽ ഘാസി ഉദ് ദിൻ ഹൈദർ ഷാ തന്റെ പിതാവായിരുന്ന നവാബ് സാദത്ത് അലിഖാന്റെ പാചകക്കാരനായിരുന്ന ആഗാ മിറിനെ തന്റെ പ്രധാനമന്ത്രിപദത്തിലേക്ക് വരെ ഉയർത്തിയിട്ടുണ്ട്.
സന്പദ്സമൃദ്ധിയിൽ സകല ആഡംബരങ്ങളോടുകൂടി ജീവിക്കുന്ന നവാബുമാരുടെ ശീലങ്ങൾ ഇന്ത്യയിലേക്കു വന്ന ബ്രിട്ടീഷുകാരെപ്പോലും അതിശയിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കു വന്ന ഇംഗ്ലീഷുകാർ ഈ നവാബുമാരുടെ ശൈലി അതേപടി അനുകരിക്കുകയും ചെയ്തു. അങ്ങനെ ചെറുപ്പക്കാരായ ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെ ബംഗ്ളാവുകളിൽ പരിചാരക വൃന്ദങ്ങളുടെ നിരതന്നെ ഉണ്ടായി. പിന്നീടുവന്ന പല ബ്രിട്ടീഷ് പ്രഭുക്കന്മാരുടെയും അടുക്കളകളിൽ കേമന്മാരായ പല ഖൻസാമമാരും നിയമിക്കപ്പെട്ടു.
പാചകകലയിൽ നവീന രുചികളിലേക്ക് അതിവേഗം കടക്കാനുള്ള പ്രാഗത്ഭ്യംകൊണ്ടുതന്നെ അവരിൽ പലരും കോണ്ടിനെന്റൽ വിഭവങ്ങളിലും കൈയടക്കവും കൈപ്പുണ്യവും ഒരുപോലെ തെളിയിച്ചു. അതോടുകൂടി ഖൻസാമമാരില്ലാതെ ബ്രിട്ടീഷുകാരുടെ അടുക്കളയിൽ പാചകം പൂർണമാകില്ല എന്ന സ്ഥിതിവരെ വന്നുചേർന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ തലസ്ഥാനം കോൽക്കത്ത ആയിരുന്നതുകൊണ്ട് പാചക കേമന്മാർ പലരും ഈ നഗരത്തിലും പേരെടുത്തു. അങ്ങനെ കോൽക്കത്തയുടെ പാചക കിരീടത്തിൽ അവർ രത്നങ്ങളായി മാറി.
1848 ൽ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവിന്റെ ഖൻസാമയായിരുന്നു ഷേയ്ക്ക് കരീം ബക്സ്. അദ്ദേഹം തുടർച്ചയായി ഏഴു ഗവർണർ ജനറൽമാരുടെ ഖൻസാമയായി.
ഏറ്റവും ഒടുവിൽ ലോർഡ് മിന്റോയുടെ അടുക്കളയുടെ നിയന്ത്രണവും അതിവിദഗ്ധമായി നിർവഹിച്ചു. ഷേയ്ക്ക് കരിം ബക്സിനോടുള്ള ബഹുമാനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എണ്ണച്ഛായാ ചിത്രം വരപ്പിച്ചു ലോർഡ് മിന്റോ ഗവർണർ ഹൗസിൽ പതിപ്പിക്കുകയും ചെയ്തിരുന്നു.
ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ പ്രവർത്തനം വ്യാപകമാകുകയും ഇംഗ്ലണ്ടിൽനിന്ന് കൂടുതൽ ഉദ്യോഗസ്ഥർ എത്തുകയും ചെയ്തതോടെ പാചകവിദഗ്ധരുടെ ആവശ്യവും കൂടിവന്നു. പല ഗ്രാമങ്ങളിൽനിന്നും കൈപ്പുണ്യമുള്ളവർ കോൽക്കത്തയിലേക്ക് വണ്ടികയറി. മുഡിയാലി എന്നറിയപ്പെടുന്ന കോൽക്കത്തയോട് ചേർന്നുകിടക്കുന്ന സ്ഥലത്താണ് ഈ ഖൻസാമകൾ കൂട്ടത്തോടെ വസിച്ചിരുന്നത്. ഇവിടം ഒരു കാലത്ത് ഖൻസാമ പാര എന്നാണ് അറിയപ്പെട്ടിരുന്നതും. രുചികൾകൊണ്ട് യജമാനന്മാരുടെ മനംകവർന്ന് ജീവിതം മെച്ചപ്പെട്ട നിലയിലേക്ക് മാറിയ ഖൻസാമകൾ കോൽക്കത്ത നഗരത്തിലേക്കു മെച്ചപ്പെട്ട നിലയിലേക്ക് ജീവിതം പറിച്ചുനട്ടു.
ഇപ്പോൾ പാർക്ക് സർക്കസിലെ ചാംമ്രു ഖൻസാമ ലെയ്ൻ എന്നറിയപ്പെടുന്ന സ്ഥലം ബിരിയാണികളിൽ അത്ഭുത രസങ്ങൾ പരത്തുകയും മുഗൾവിഭവങ്ങൾ കൊണ്ടു മനസുകൾ കീഴടക്കുകയും ചെയ്ത ചാംമ്രു ഖൻസാമയുടെ പേരിലാണ്.
പേരെടുത്ത തയ്യൽക്കാരുടെ പേരുകളിലും ഇവിടെ തെരുവുകളും വീഥികളുമുണ്ട്. ഓസ്ടാഗർ എന്നാൽ തുന്നൽക്കാരൻ എന്നാണർഥം. ഗുലു ഓസ്ടാഗർ ലെയ്നും ലാലു ഓസ്ടാഗർ ലെയ്നും (ഇപ്പോൾ അബിനാഷ് മിത്ര സ്ട്രീറ്റ്) പേരെടുത്ത രണ്ട് തയ്യൽക്കാരുടെ പേരിലുള്ളതാണ്. അതുപോലെ നവാബ്ദി ഓസ്ട്ഗാർ ലെയ്ൻ, മിയാജാൻ ഓസ്ട്ഗാർ ലെയ്ൻ എന്നിവയും തയ്യൽക്കാരുടെ പേരിലുള്ള വീഥിതന്നെ.
കോൽക്കത്ത നോട്ടീസ്/സെബി മാത്യു
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
Latest News
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top