ജോഷി - മോഹൻലാൽ ചിത്രം റംബാൻ
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി - മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. തിരക്കഥ ചെമ്പൻ വിനോദ് ജോസ്. ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്പോൾ, ശൈലേഷ് ആർ. സിംഗ് എന്നിവരാണ് നിർമാണം. വലിയ മുടക്കുമുതലിൽ പാൻ ഇന്ത്യൻ ചിത്രമായിരിക്കും.

ജോഷി - മോഹൻലാൽ ചിത്രം റംബാൻ

എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ജോഷി - മോഹൻലാൽ ടീമിന്‍റെ റംബാൻ വരുന്നു. വലിയ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു കാറിന്‍റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ. ഒരു കൈയിൽ തോക്കും മറുകൈയിൽ ചുറ്റികയുമായി നിൽക്കുന്ന പടത്തോടെയാണ് റംബാന്‍റെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി - മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. തിരക്കഥ ചെമ്പൻ വിനോദ് ജോസ്. ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്പോൾ, ശൈലേഷ് ആർ. സിംഗ് എന്നിവരാണ് നിർമാണം. വലിയ മുടക്കുമുതലിൽ പാൻ ഇന്ത്യൻ ചിത്രമായിരിക്കും.

ഹൗഡിനിയിൽ ജലജയുടെ മകൾ

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായിക ദേവി. നടി ജലജയുടെ മകളാണ് ദേവി. ജലജ വിവാഹത്തോടെ അഭിനയരംഗം വിട്ട് ഭർത്താവ് പ്രകാശുമൊത്തു ബഹ്റിനിൽ താമസിക്കുകയായിരുന്നു. ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റിനിൽ ആയിരുന്നു. തുടർപഠനം യുഎസിലും. ഗൾഫ് ജീവിതം വിട്ടു ജലജയും കുടുംബവും തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയതിനു പിന്നാലെയാണ് ദേവിയുടെ സിനിമാപ്രവേശം.

മാലിക് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിൽ ജലജയും അഭിനയിച്ചിരുന്നു. മികച്ച നർത്തകി കൂടിയാണ് ദേവി. നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോൾ അസോസ്യേറ്റ് ഡയറക്ടർ ഗിരീഷ് മാരാരാണ് ദേവിയുടെ കാര്യം സൂചിപ്പിച്ചതെന്നു പ്രജേഷ് സെൻ പറയുന്നു. മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദൻ എന്ന കഥാപാത്രത്തിന്‍റെ ഭാര്യ മീനയായിട്ടാണ് ദേവി എത്തുന്നത്.

ബസൂക്ക: വേറിട്ട ലുക്കിൽ മമ്മൂട്ടി

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. നിർമാണം: തീയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്.

നീട്ടി വളർത്തിയ മുടി പിന്നിൽക്കെട്ടി, കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ചു നിൽക്കുന്ന, അല്പം താടി വളർത്തിയ മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ഗെയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മികച്ച സാങ്കേതിക മികവോടെയാണ് ഒരുക്കുന്നത്. ഗൗതം മേനോൻ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതൻ, സണ്ണി വെയ്ൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, സുമിത്, സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഐശ്വര്യ മേനോൻ, എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം: മിഥുൻ മുകുന്ദ്. കാമറ: നിമേഷ് രവി. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് ചിത്രീകരണം.

ജയരാജിന്‍റെ കാഥികൻ

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ നിർമിക്കുന്ന ചിത്രം കാഥികൻ ഡിസംബർ ആദ്യവാരം തിയറ്ററിലെത്തും.

തിരിച്ചറിവില്ലാത്ത പ്രായത്തിൽ ചെയ്ത ഒരു തെറ്റിന്‍റെ പേരിൽ കുറ്റവാളിയെന്നു മുദ്രകുത്തപ്പെട്ട ഒരു കുട്ടിയുടെ കഴിവുകളെ കണ്ടെത്തി സമൂഹത്തിന്‍റെ മുന്നിൽ യഥാർഥ മനുഷ്യനാക്കാൻ ശ്രമിക്കുന്ന ഒരു ജുവനൈൽ ഹോം സൂപ്രണ്ടിന്‍റെയും അദ്ദേഹത്തിനു സഹായമായി എത്തുന്ന ഒരു കാഥികന്‍റെയും കഥയാണ് ഈ സിനിമ.

കഥാപ്രസംഗമെന്ന കലാരൂപത്തെ ഗൃഹാതുര സ്മരണകളോടെ ഈ ചിത്രത്തിൽ കൊണ്ടുവരുന്നത് ഹൃദ്യമായ അനുഭവമായിരിക്കും. ഉണ്ണി മുകുന്ദനാണ് ജുവനൈൽ ഹോം സൂപ്രണ്ട്. കാഥികൻ ചന്ദ്രസേനനായി മുകേഷും. കൃഷ്ണാനന്ദ് ഗോപുവാണ് ജുവനൈൽ ഹോം അന്തേവാസി. കേതകി മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

തിരക്കഥ: ജയരാജ്. സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയാണ് സംഗീതം. സലിൽ ചൗധരിയുടെ മകൾ അന്ദ്രാ ചൗധരി ഇതിൽ ഒരു ബംഗാളി ഗാനം ആലപിച്ചിട്ടുണ്ട്. വിജയ് യേശുദാസ് മറ്റൊരു ഗാനം ആലപിച്ചു. ഗാനങ്ങൾ: വയലാർ ശരത്ചന്ദ്രവർമ. കാമറ: ഷാജികുമാർ. എഡിറ്റിംഗ്: വിപിൻ വിശ്വകർമ.