Today's Story

പ്രകാശം പരത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍!

Share

പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വിതറാമെന്ന് ബ്രസീലിയന്‍ മെക്കാനിക് മോസര്‍ കണ്ടത്തി. കുപ്പിവെളളവും സയന്‍സും പ്രകാശവും കൈകോര്‍ത്തു, തമസോമാ ജ്യോതിര്‍ഗമയ! പ്ലാസ്റ്റിക് കുപ്പികള്‍ നമ്മുടെ ചുറ്റുപാടുകളില്‍ കുന്നുകൂടുന്ന കാലം. അരുതേ എന്ന പ്രകൃതിവിലാപങ്ങള്‍ക്കു കാതോര്‍ക്കാതെ വലിച്ചെറിയല്‍ തുടരുന്നു. പ്രകൃതിക്കു ശ്വാസംമുട്ടുന്ന കാലം. ബ്രസീലിയന്‍ മെക്കാനിക് ആല്‍ഫ്രെഡോ മോസറിന്റെ ബ്രൈറ്റ് ഐഡിയ പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗത്തിനും വഴിയൊരുക്കി.ഒരു വെടിക്കു രണ്ടു പക്ഷി! മോസറിനു നന്ദി!!

പകല്‍പ്പാതിയിലും വൈദ്യുതവിളക്കിനെ ആശ്രയിച്ചു വെട്ടം കാണുന്നവര്‍ക്കു ബ്രസീലില്‍ നിന്ന് ഒരു അനുകരണീയമാതൃക. പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. മറ്റു പോംവഴിയില്ലാത്തതിനാലെന്നു പരിദേവനം. അവര്‍ക്കായി ഇതാ ഒരു ബ്രസീലിയന്‍ ബ്രൈറ്റ് ഐഡിയ പ്രകാശം പരത്തുന്ന കുപ്പികള്‍.

വൈദ്യുതിയെ ആശ്രയിക്കാതെ വീടാകെ പകല്‍വെട്ടം നിറച്ച് ബ്രസീലിയന്‍ മെക്കാനിക്കിന്റെ പേര് ആല്‍ഫ്രെഡോ മോസര്‍. വീട്ടില്‍ മാത്രമല്ല നാട്ടിലും അദ്ദേഹം വെട്ടം വിതറി മോസറിന്റെ ആശയത്തിലൂടെ കടന്നുവന്ന വെട്ടത്തെ നാട്ടുകാര്‍ മോസര്‍ ലൈറ്റ് എന്നു വിളിക്കുന്നു. പത്തുലക്ഷത്തിലധികം വീടുകളില്‍ വര്‍ഷാവസാനത്തോടെ മോസര്‍ ലൈറ്റുകള്‍ വെളിച്ചം വിതറുമെന്ന് ആല്‍ഫ്രഡ്.

വെളളം കുടിച്ച ശേഷം വലിച്ചെറിയപ്പെടുന്ന കുപ്പികള്‍ നമ്മുടെ ചുറ്റുപാടുകളില്‍ കൂനകൂടുന്ന കാലം. അരുതേ എന്ന പ്രകൃതിവിലാപങ്ങള്‍ക്കു കാതോര്‍ക്കാതെ വലിച്ചെറിയല്‍ തുടരുന്നു. പ്രകൃതിക്കു ശ്വാസംമുട്ടുന്ന കാലം. ആല്‍ഫ്രെഡോ മോസറിന്റെ ബ്രൈറ്റ് ഐഡിയ പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗത്തിനു വഴിയൊരുക്കി. മേല്‍ക്കൂരയിലെ ഓടുതുളച്ച് , ബ്ലീച്ചിംഗ് പൊടി കലര്‍ത്തിയ വെളളം നിറച്ച പ്ലാസ്റ്റിക് ബോട്ടില്‍ പാതി മുറിക്കുളളിലേകക്കും പാതി അന്തരീക്ഷത്തിലേക്കും നില്‍ക്കത്തക്കവിധം പൊളിസ്റ്റര്‍ റെസിന്റെ(മഴവെളളം തുളയിലൂടെ മുറിയില്‍ കടക്കാതെ തടയുന്നു) സഹായത്തോടെ ഉറപ്പിക്കുന്നു. പകല്‍ വെട്ടം ആദ്യം വായുവില്‍ നിന്നു പ്ലാസ്റ്റിക് മാധ്യമത്തിലൂടെയും പിന്നീട് ജലത്തിലൂടെയും വീണ്ടും പ്ലാസ്റ്റിക് മാധ്യമത്തിലൂടെ വായുവിലേക്കും കടന്ന് മുറികളിലെത്തുന്നു. അതായത് സാന്ദ്രതയില്‍ വ്യത്യാസമുളള മൂന്നു മാധ്യമങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ അതു നേര്‍രേഖയില്‍ നിന്ന് മാറി സഞ്ചരിക്കുന്നു. പ്രകാശത്തിന്റെ ഈ പ്രതിഭാസത്തെ സയന്‍സ് അപവര്‍ത്തനം എന്നു വിളിക്കുന്നു. മോസര്‍ അപവര്‍ത്തന തത്വം പ്രയോജനപ്പെടുത്തിയാണ് പകല്‍വെളിച്ചം മുറികളില്‍ നിറച്ചത്.

2002 ലാണ് മോസര്‍ ഈ ആശയം ആദ്യമായി നടപ്പിലാക്കി വെളിച്ചമെത്തിച്ചത്. ചെലവുകുറഞ്ഞ ഈ ആശയത്തിന് ഇപ്പോള്‍ ലോകമമ്പാടും പ്രചാരമേറുന്നു. കുപ്പിയില്‍ നിറയ്ക്കുന്ന വെളളത്തില്‍ രണ്ടു കപ്പ് ബ്ലീച്ചിംഗ് പൊടി കൂടി ചേര്‍ക്കുന്നു. വെളളത്തിലൂടെ കടന്നുവരുന്ന പ്രകാശം അതിസൂക്ഷ്മങ്ങളായ ജലസസ്യങ്ങളില്‍ തട്ടി പച്ചനിറമാകാതെ തടയുന്നതിനാണ് ബ്ലീച്ച് കലര്‍ത്തുന്നത്.

സൂര്യപ്രകാശത്തിന്റെ കരുത്തു ചില്ലറയല്ലെന്ന് മോസര്‍ ലൈറ്റുകള്‍ തെളിയിക്കുന്നു. 4060 വാട്ട് വൈദ്യുതവെളിച്ചത്തിനു തുല്യമായ പകല്‍വെട്ടമാണ് മുറികളില്‍ നിറയുന്നത്.

തെക്കന്‍ ബ്രസീലിലെ ആല്‍ഫ്രഡിന്റെ ജന്മഗ്രാമത്തില്‍ വൈദ്യുതക്ഷാമകാലത്ത് ഫാക്ടറികള്‍ക്കുമാത്രമാണ് വൈദ്യുതി അനുവദിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുറികളില്‍ പകല്‍വെട്ടം എത്തിക്കുന്നതിനു ലളിതമായ സംവിധാനം പ്രകാശത്തിന്റെ റിഫ്രാക്്ഷന്‍ തത്വം പ്രയോജനപ്പെടുത്തി മോസര്‍ ആവിഷ്കരിച്ചത്. വെളളം നിറച്ച പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ചു ഉണങ്ങിയ പുല്ലിലേക്കു സൂര്യപ്രകാശം കേന്ദ്രീകരിച്ച് അടിയന്തരസാഹചര്യങ്ങളില്‍ തീ കത്തിക്കാം എന്ന തന്റെ അധ്യാപകന്റെ ആശയത്തില്‍ നിന്നാണ് മോസര്‍ തന്റെ കണ്ടുപിടിത്തത്തിലെത്തിയത്.

മോസര്‍ സൂര്യപ്രകാശത്തെക്കുറിച്ചു പറയുന്നതിങ്ങനെ. ഇതു ദൈവികമായ വെളിച്ചമാണ്. ദൈവം സൂര്യനെ എല്ലാവര്‍ക്കുമായി സമ്മാനിച്ചു, വെളിച്ചവും. ചില്ലിക്കാശു പോലും ചെലവാക്കാതെ, വൈദ്യുത ബില്ലിന്റെ ഷോക്കേല്‍ക്കാതെ അതു നമുക്കു സ്വന്തമാക്കാം. പണം ലാഭിക്കാം.

പക്ഷേ, കണ്ടുപിടിത്തം മോസറിനെ കോടീശ്വരനാക്കിയിട്ടില്ല. അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും വിളക്കുകള്‍ സ്ഥാപിച്ചുനല്‍കി ഇതിനോടകം മോസര്‍ ചില്ലറ നേടിവരുന്നു. മേല്‍ക്കൂരകളില്‍ വാട്ടര്‍ ബോട്ടിലുകള്‍ ഘടിപ്പിക്കുന്ന വിദ്യ(മോസര്‍ മെതേഡ്) മോസര്‍ നാട്ടുകാരെ പരിശീലിപ്പിക്കുന്നു.

പ്ലാസ്റ്റിക് ബോട്ടിലുകള്‍ വലിച്ചെറിയാതെ അവ ശേഖരിച്ചു വീണ്ടും ഉപയോഗപ്പെടുത്താമെന്ന് മോസര്‍ ലോകത്തിനു കാട്ടിക്കൊടുക്കുന്നു. ഫിലിപ്പീന്‍സിലെ മൈ ഷെല്‍റ്റര്‍ ഫൗണേ്ടഷന്‍ മോസറിന്റെ ആശയത്തെ മുക്തകണ്ഠം പ്രശംസിച്ചു. ചെളിനിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ ഇഷ്ടികയാക്കി വീടുകെട്ടാമെന്നും വെളളം നിറച്ച പ്ലാസ്റ്റിക് കുപ്പി ജനലുകള്‍ അതില്‍ വെളിച്ചം നിറയ്ക്കുമെന്നുമുളള ആശയം പ്രചരിപ്പിക്കുന്ന സംഘടനയാണ് മൈ ഷെല്‍റ്റര്‍ ഫൗണേ്ടഷന്‍. ഫിലിപ്പീന്‍സിലെ 1,40000 വീടുകളില്‍ മോസര്‍ ലാമ്പുകള്‍ ഉപയോഗിക്കുന്നു. അര്‍ജന്റീന, ഫിജി തുടങ്ങിയ രാജ്യങ്ങളിലും ആശയത്തിനു പ്രചാരമേറുന്നു. ചെലവു കുറഞ്ഞ വിളക്ക് എന്ന ആശയം ലോകത്തിനു സമ്മാനിച്ച മോസറിനു നൊബേല്‍ സമ്മാനം ലഭിച്ചാലും ഇല്ലെങ്കിലും മോസര്‍ ലൈറ്റുകള്‍ വെളിച്ചം വിതറുന്ന ആയിരക്കണക്കിനു വീടുകള്‍ ലോകമെമ്പാടുമുണ്ട് എന്നതു പകല്‍ പോലെ പ്രകാശം തുളുമ്പുന്ന സത്യം.

ടി.ജി.ബൈജുനാഥ്‌



ഏകാന്തതയെ സ്‌നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി

ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.

ചൈനീസ് സ്വദേ
Read More...

ചുവര്‍ പൂന്തോട്ടം!

മേല്‍ക്കൂരയിലെ പെയ്ത്തുവെളളം നിരത്തിലേക്കൊഴുകി തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം വെളളത്തിലാകുന്നതു തടയാന്‍ ലണ്ടന്‍ അധികൃതര്‍ കണെ്ടത്തിയ ഹരിതതന്ത്രം!

10000 ല്‍പ്പരം സസ്യങ്ങളുമായി ഒരു ചുവര്‍പൂന്തോട
Read More...

ഐ ഡോര്‍ കാം! പൂമുഖവാതിലിലെ ചാരക്കണ്ണ് !

നിങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വ്യക്തിയാണോ?

കോളിംഗ് ബെല്‍ മുഴക്കിയത് ആരെന്ന് വാതില്‍ തുറക്കുംമുമ്പേ അറിയണമെന്നു നിങ്ങള്‍ക്കു താല്‍പര്യമില്ലേ?

സന്ദര്‍ശകന്റെ ചിത്രം നിങ്ങലുടെ മൊബൈലില്‍ ലഭ്യമാക്കുന്ന
Read More...

കെപ്ലര്‍ ടെലസ്‌കോപ് പുതിയ ലാവാഗ്രഹം കണെ്ടത്തി

ഓരോ എട്ടരമണിക്കൂറിലും കെപ്ലര്‍ 78 ബി അതിന്റെ സൂര്യനെ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു.

ഭൂമിയില്‍ നിന്ന് 700 പ്രകാശവര്‍ഷം അകലെ ലാവ നിറഞ്ഞ ഗ്രഹം കണെ്ടത്തിയതായി റിപ്പോര്‍ട്ട്. പേര് കെപ്ലര്‍ 78 ബി. അവി
Read More...

ക്രേസി ഗേള്‍സ്!

3000 അടിക്കു മേല്‍ ഉയരമുളള രണ്ടു മലകളെ ബന്ധിപ്പിച്ച കയറിലൂടെ നടന്നും ഇരുന്നും എണീറ്റുനിന്നും ലോകരെ വിസ്മിതനേത്രരാക്കി ചില പെണ്‍കുട്ടികള്‍. വേഷത്തിലും പ്രകടനത്തിലും പ്രഫഷണല്‍ ടച്ച്. എമിലി സൂകെയ്‌നിക്,
Read More...

പ്രകാശം പരത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍!

പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...

ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !

തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...

40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?

ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്‌ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...

തോല്‍ക്കാന്‍ മനസില്ല!

അഫ്ഗാന്‍ യുദ്ധത്തില്‍ കാലുകള്‍ നഷ്ടമായ ബ്രിട്ടീഷ് സൈനികന്‍ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാന്‍ ഒരുക്കമല്ല. സെപ്റ്റംബറില്‍ 25 കഠിന തടസങ്ങള്‍ അതിജീവിക്കേണ്ട സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാനുളള തീവ്ര പര
Read More...

മധ്യാഹ്നത്തില്‍ മറഞ്ഞ മീനമാസസൂര്യന്‍

നടന്‍മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്‍. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്‌നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...

ഫ്‌ളാറ്റുകളിലെ വാനരവികൃതികള്‍!

വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര്‍ ഫ്‌ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്‌
Read More...

എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്‍

അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...

ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!

ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...

എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!

മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്‌സിന്റെ
Read More...

ഇസ്തിരിപ്പെട്ടികളേ ഇതിലേ, ഇതിലേ..!

ഹോബികളില്ലാത്തവര്‍ ചുരുക്കം. ഹോബികളുളളവര്‍ക്ക് ഇനിയെന്തിനു ടെന്‍ഷന്‍ എന്ന് സയന്‍സ്. നോട്ടിംഗ്ഹാമിലെ ജോണ്‍ റോളിന്‍സിനു കമ്പം ഇസ്തിരിപ്പെട്ടികളോട്. 800 ല്‍പ്പരം ഇസ്തിരിപ്പെട്ടികളുളള റോളിന്‍സിന്റെ വീട
Read More...

നാലാംപീഠത്തില്‍ ഇനി നീല പൂവന്‍കോഴി!

ലണ്ടനിലെ ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാം പീഠത്തില്‍ വരുന്ന 18 മാസം നീലച്ചായമണിഞ്ഞ പൂവന്‍കോഴി തലയെടുപ്പോടെ നില്‍ക്കും.

കഴിഞ്ഞ ദിവസം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ലോകത്തിനു മുമ്പില്‍ നീലപ്പൂവന്‍കോഴിയു
Read More...

ഗ്യാസ്ട്രിക് ബാന്‍ഡ് ചതിച്ചു! ജോ റസ്റ്റിനു വിശപ്പില്ല!

രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന്‍ നിലനിര്‍ത്താ
Read More...

ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!

ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്‍ക്കരയില്‍ ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്‍, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...

ഷാഡോ പറക്കാനായി പിറന്നവന്‍..!

ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്‍വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്‌ട്ര
Read More...

ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!

സര്‍ജറിനേരമാകെ രോഗിക്കു സ്വബോധത്തോടെയും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാന്‍ അവസരമൊരുക്കുന്ന നൂതന ലോക്കല്‍ അനസ്‌തെറ്റിക് രീതിയായ സ്‌പൈനല്‍ ബ്ലോക്കിനു പ്രചാരമേറുന്നു. ഹിപ്, മുട്ട് മാറ്റിവയ്ക്കല്‍ പോലെയുളള
Read More...

കഭി ന ഭൂല്‍ പായേംഗേ...

ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...

വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും

ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്‍ജന്‍ രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു

അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്
Read More...

സര്‍വകലാവല്ലഭന്‍!

സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...

മാ നിഷാദ..!

പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...

മുഖം മിനുക്കാന്‍ ഒച്ച് ഫേഷ്യല്‍

ബാത്ത് റൂം ഭിത്തിയിലും പൂമുഖപ്പടിയിലും കിണറ്റിന്‍കരയിലും ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെ കാണുമ്പോള്‍ ഛേ, ശല്യം, നാശം എന്നിങ്ങനെയായിരുന്നു ഇവിടത്തേതു പോലെ ജപ്പാനിലും കമന്റുകള്‍. എന്നാല്‍ അടുത്തിടെയായി ഒച്ചുകള
Read More...

ഉന്നതങ്ങളെ പ്രണയിക്കുന്നവര്‍!!

ബീച്ചിന്റെ വിദൂരദൃശ്യം കണ്‍കുളിര്‍ക്കെ കാണണമെന്നു ചിലര്‍ക്കു മോഹം കലശലായി. അസ്മയസൂര്യന്റെ പശ്ചാത്തലത്തിലുളള നഗരസന്ധ്യ കാണണമെന്നു മറ്റുചിലരുടെ മോഹം. അവര്‍ സംഘം ചേര്‍ന്നു. 100 അടി പൊക്കമുളള കെട്ടിടങ്ങള്
Read More...

വരുന്നൂ, എറിയാവുന്ന കാമറ!

കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...

ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!

മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...

പുതിയകാലം

കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...

സ്വിമ്മിംഗ് ബേബി

നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...

രഹസ്യ കോടീശ്വരന്‍!

ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന്‍ ഡേവി
Read More...

നിക്ക് വാലന്‍ഡെയുടെ ഞാണിന്‍മേല്‍ കളികള്‍

ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്‍മേല്‍ കളിയാക്കിയിരിക്കുകയാണ്. നിക്
Read More...