Today's Story

പുതിയകാലം

Share

കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ബഹദൂറിന്റെ നിലവിളി കേട്ട് ഓടിയെത്തുന്ന നാട്ടുകാരായി അഭിനയിക്കാന്‍ കുറച്ച് ആള്‍ക്കാരേയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു, ബഹദൂര്‍ നിലവിളിച്ചു, നാട്ടുകാര്‍ ഓടിയെത്തി. പെട്ടെന്ന് കട്ട് പറഞ്ഞ് സംവിധായകന്‍ സേതുമാധവന്‍ നാട്ടുകാരായി അഭിനയിക്കാനെത്തിയവരിലെ ഒരു ചെറുപ്പക്കാരന്റെയടുത്തെത്തി കോപത്തോടെ ഇങ്ങനെ പറഞ്ഞു,""താന്‍ കൂടുതല്‍ ഭാവപ്രകടനമൊന്നും നടത്തേണ്ട. തന്റെ കടയല്ലല്ലോ കത്തിയത്.'' ചുറ്റും പെട്ടെന്ന് കത്തി പ്പടര്‍ന്ന പരിഹാസച്ചിരി പുരണ്ട മുഖങ്ങള്‍ക്കിടയില്‍ അഭിനയമോഹവുമായി എത്തിയ ആ ചെറുപ്പക്കാരന്‍ വിഷണ്ണനായി നിന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇംഗ്ലണ്ടിലെ ഗാര്‍ഡിയന്‍ പത്രത്തിലെ സിനിമാനിരൂപകനായ ഡെറിക് മാല്‍കം ഇതേ നടനെ വിശേഷിപ്പിച്ചത് "അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളത' എന്നായിരുന്നു. അദ്ദേഹത്തിന്റെ പേര് മമ്മൂട്ടി.

നാല്‍പ്പത്തിരണ്ടുവര്‍ഷം മുമ്പുള്ള ആ പരിഹാസച്ചിരികള്‍ക്ക് അന്നും വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. അതൊരു ലോക്കല്‍ പ്രശ്‌നം പോലുമായിരുന്നില്ല. കാരണം. ആ ചെറുപ്പക്കാരന്റെ പേരുപോ ലും അന്ന് ആര്‍ക്കും അറിയുമായിരുന്നില്ല.
പുതിയ കാലത്തെ കഥ

അനുഭവങ്ങള്‍ പാളിച്ചകളിലെ മമ്മൂട്ടിയും ഇന്നത്തെക്കാലത്തെ പൃഥ്വിരാജും ചില കാര്യത്തില്‍ വ്യത്യാസങ്ങളു ണെ്ടങ്കിലും പ്രസക്തമായ ചില സാമ്യങ്ങളുമുണ്ട്. ചലച്ചിത്രാഭിനയം ഒരു മോഹമായി ഉള്ളില്‍ക്കൊണ്ടു നടന്ന്, അതിനായി ഒരുപാട് അലഞ്ഞ് ഒടുവില്‍ മമ്മൂട്ടി സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തുകയായിരുന്നു.

പൃഥ്വിരാജ് ആകട്ടെ നടന്‍ സുകുമാരന്റെ മകന്‍ എന്ന നിലയില്‍ അനായാസം സിനിമയിലേക്ക് കടന്നുവരികയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടിക്ക് ബലമായി എം.ടി വാസുദേവന്‍ നായര്‍, കെ.ജി.ജോര്‍ജ് തുടങ്ങിയ മഹാരഥന്മാരുണ്ടായിരുന്നു. പിന്നീട് അടൂരിനെപ്പോലുള്ളവര്‍ മമ്മൂട്ടിക്ക് അന്താരാഷ്ട്രമാനങ്ങള്‍വെ നല്‍കി. പക്ഷെ, പൃഥ്വിക്ക് രഞ്ജിത്ത് എന്ന സംവിധായകനെ ഒഴിച്ചു നിര്‍ത്തിയാല്‍ ഇങ്ങനെ കനപ്പെട്ട ഒരു പിന്‍ബലം ഇല്ലായിരുന്നു.

ഇവര്‍ തമ്മിലുള്ള സാമ്യങ്ങളാകട്ടെ വ്യത്യാസങ്ങളെ അപ്രസക്തമാക്കും വിധം തെളിഞ്ഞുനിന്നു. രണ്ടുപേരും പുരുഷ സൗന്ദര്യത്തിന്റെ മൂര്‍ത്തരൂപങ്ങള്‍, രണ്ടുപേരും വജ്രം തേച്ചുമിനുക്കിയെടുക്കുന്നതുപോലെ പടിപടിയായി അഭിനയത്തിന്റെ പക്വതയിലേക്ക് നടന്നടുത്തവര്‍(മമ്മൂട്ടി അവസാനത്തെ പടിയിലെത്തിയപ്പോള്‍ പൃഥ്വിരാജ് പാതിവഴിയിലെത്തിയിരിക്കുന്നു), രണ്ടുപേരും അഹങ്കാരികളെന്ന ആക്ഷേപം കേട്ടവര്‍. ഒടുവില്‍ പറഞ്ഞ വിശേഷണത്തിന്റെ കാര്യത്തിലാണ് എതാണ്ട് ആറുമാസം മുമ്പുവരേയും ചിലര്‍ പൃഥ്വിയെ തേജോവധം ചെയ്തുകൊണ്ടിരുന്നത്. മലയാളിയുടെ പരപുച്ഛം എന്ന സ്വഭാവം അതിന്റെ എല്ലാ ഭാവവുമാര്‍ജ്ജിച്ച് പൃഥ്വിയെ പൊതിഞ്ഞു. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ എന്ന ഇന്റര്‍നെറ്റിലൂടെ ഈ പരിഹാസശരങ്ങള്‍ നൂറ് മൈല്‍ വേഗത്തില്‍ ആഗോളമലയാളികള്‍ക്കിടയിലേക്ക് പാഞ്ഞു.

വേലിക്കരികില്‍ പരദൂഷണങ്ങള്‍ക്ക് നിറം പകരുന്നതുപോലെ ഫേസ്ബുക്കില്‍ ആക്ഷേപചിത്രങ്ങളും കഥകളും കാരിക്കേച്ചറുകളും നിറഞ്ഞു. പൃഥ്വിയുടെ അഹങ്കാരം തങ്ങളോരോരുത്തരും നേരിട്ട് അനുഭവിച്ചതുപോലെയായിരുന്നു എല്ലാവരുടേയും ഭാവം. മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളില്‍ പൃഥ്വി താന്‍പോരിമയും ധിക്കാരവും കാട്ടുന്നുവെന്ന് ആക്ഷേപങ്ങളുയര്‍ന്നു. അതിനെ പിന്താങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ വാദമുഖങ്ങള്‍ നിറഞ്ഞു. പൃഥ്വി ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം പൃഥ്വിയുടെ ചുമലിലായി. പൃഥ്വിയുടെ വിവാഹം, ഇംഗ്ലീഷ് ഭാഷ എന്നിവയൊക്കെ ഈ ആട്ടക്കഥകള്‍ക്ക് വിഷയങ്ങളായി.

ആയിടക്കാണ് മണിരത്‌നം ചിത്രമായ രാവണില്‍ വിക്രമിനും ഐശ്വര്യാ റായിക്കുമൊപ്പം പൃഥ്വി അഭിനയിക്കുന്നത്. മണിരത്‌നം ചിത്രത്തിലെ വേഷം ശാപകാലത്തിന് അറുതിവരുത്തുമെന്ന് പൃഥ്വിയോട് അടുപ്പമുള്ളവരും പൃഥ്വിയെ സ്‌നേഹിക്കുന്നവരും ആശ്വസിച്ചെങ്കിലും അത് അസ്ഥാനത്തായി. ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

മലയാളത്തില്‍ ഒരു താരവും ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ആ ദുരിതകാലത്തെ "അഹങ്കാരി'യായ പൃഥ്വിരാജ് വളരെ സമചിത്തതയോടെയാണ് നേരിട്ടത്. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പൃഥ്വി ശ്രമിച്ചില്ല. അഭിമുഖങ്ങളില്‍ അതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഏതാനും വാക്കുകളില്‍ ഉത്തരം പറഞ്ഞ് പൃഥ്വി ഒഴിഞ്ഞുമാറി. എന്നും ഒരേ വിഷയം ചര്‍ച്ച ചെയ്യാന്‍ മലയാളികള്‍ക്ക് ഇഷ്ടമില്ലാത്തതുകൊണേ്ടാ എന്തോ കുറച്ചുകാലത്തേക്ക് ഇതിന് ഒരു ശമനമുണ്ടായി.

പിന്നെ പുറത്തുവന്ന നാല് ചിത്രങ്ങള്‍ ഇന്ത്യന്‍ റുപ്പീ, അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പോലീസ് ഇരുത്തം വന്ന ഒരു നടനെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. ഒരര്‍ത്ഥത്തില്‍ നേര്‍ത്ത ചിരിയുടെ ഛായയുള്ള ഒരു പ്രതികാരമായിരുന്നു അത്. പല നടന്മാരും എക്‌സെന്‍ട്രിക് ആയ വേഷങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് മഹാഅഭിനയ പ്രകടനമായി തെറ്റിദ്ധരിക്കാറുണ്ട്. ആ രീതിയില്‍ത്തന്നെ പലരും അതിനെ പുകഴ്ത്തി അതങ്ങനെതന്നെയാണെന്ന് സ്ഥാപിച്ചെടുക്കാറുണ്ട്.

വാസ്തവത്തില്‍ സൂക്ഷ്മാഭിനയത്തിലുള്ള കഴിവാണ് ഒരു നടന്റെ ശേഷിയുടെ മാറ്റുരയ്ക്കുന്നത്. ഈ മൂന്നു ചിത്രങ്ങള്‍ പൃഥ്വിയിലെ നടന്റെ വളര്‍ച്ച വെളിവാക്കുന്നു. തന്റെ ചുവടുവയ്പ്പുകള്‍ മുന്നോട്ടുതന്നെയാണെന്നും ജലത്തെപ്പോലെ രൂപമാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവില്‍ താനത്ര മോശമൊന്നുമല്ലെന്ന് ബോധ്യപ്പെടുത്താനും പൃഥ്വിക്ക് സാധിച്ചുഇതൊരു ചൂണ്ടുപലകയാണ്.

വിമര്‍ശിച്ചവര്‍ പൃഥ്വിരാജ് എന്ന നടനെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. റേഞ്ച്, ഫ്‌ളക്‌സിബിലിറ്റി എന്നിങ്ങനെ ധാരാളം അളവുകോലുകള്‍ കൈയില്‍പ്പിടിച്ച് നില്‍ക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ പൃഥ്വിരാജ് എന്ന നടന്‍ ധൈര്യത്തോടെ തന്നെ നില്‍ക്കുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിലെ മമ്മൂട്ടിയെ ഇപ്പോള്‍ പൃഥ്വി ശരിക്കും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പോക്കിരി രാജ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അനിയന്‍ കഥാപാത്രം മമ്മൂട്ടിയുടെ ചേട്ടന്‍ കഥാപാത്രത്തോട് ഇങ്ങനെ പറയുന്നു,""ചേട്ടന്റെ പ്രായമാകുമ്പോള്‍ ഞാന്‍ ഓസ്കാര്‍ വാങ്ങും.'' ഓസ്കാര്‍ എന്ന പദം നല്‍കുന്ന അതിശയോക്തി ഒഴിച്ചുനിര്‍ത്തിയാല്‍ ഇതരു ഭംഗിവാക്കല്ല എന്നു തന്നെ തോന്നുന്നു.

എ. അനില്‍ സര്‍ക്കാര്‍



ഏകാന്തതയെ സ്‌നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി

ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.

ചൈനീസ് സ്വദേ
Read More...

ചുവര്‍ പൂന്തോട്ടം!

മേല്‍ക്കൂരയിലെ പെയ്ത്തുവെളളം നിരത്തിലേക്കൊഴുകി തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം വെളളത്തിലാകുന്നതു തടയാന്‍ ലണ്ടന്‍ അധികൃതര്‍ കണെ്ടത്തിയ ഹരിതതന്ത്രം!

10000 ല്‍പ്പരം സസ്യങ്ങളുമായി ഒരു ചുവര്‍പൂന്തോട
Read More...

ഐ ഡോര്‍ കാം! പൂമുഖവാതിലിലെ ചാരക്കണ്ണ് !

നിങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വ്യക്തിയാണോ?

കോളിംഗ് ബെല്‍ മുഴക്കിയത് ആരെന്ന് വാതില്‍ തുറക്കുംമുമ്പേ അറിയണമെന്നു നിങ്ങള്‍ക്കു താല്‍പര്യമില്ലേ?

സന്ദര്‍ശകന്റെ ചിത്രം നിങ്ങലുടെ മൊബൈലില്‍ ലഭ്യമാക്കുന്ന
Read More...

കെപ്ലര്‍ ടെലസ്‌കോപ് പുതിയ ലാവാഗ്രഹം കണെ്ടത്തി

ഓരോ എട്ടരമണിക്കൂറിലും കെപ്ലര്‍ 78 ബി അതിന്റെ സൂര്യനെ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു.

ഭൂമിയില്‍ നിന്ന് 700 പ്രകാശവര്‍ഷം അകലെ ലാവ നിറഞ്ഞ ഗ്രഹം കണെ്ടത്തിയതായി റിപ്പോര്‍ട്ട്. പേര് കെപ്ലര്‍ 78 ബി. അവി
Read More...

ക്രേസി ഗേള്‍സ്!

3000 അടിക്കു മേല്‍ ഉയരമുളള രണ്ടു മലകളെ ബന്ധിപ്പിച്ച കയറിലൂടെ നടന്നും ഇരുന്നും എണീറ്റുനിന്നും ലോകരെ വിസ്മിതനേത്രരാക്കി ചില പെണ്‍കുട്ടികള്‍. വേഷത്തിലും പ്രകടനത്തിലും പ്രഫഷണല്‍ ടച്ച്. എമിലി സൂകെയ്‌നിക്,
Read More...

പ്രകാശം പരത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍!

പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...

ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !

തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...

40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?

ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്‌ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...

തോല്‍ക്കാന്‍ മനസില്ല!

അഫ്ഗാന്‍ യുദ്ധത്തില്‍ കാലുകള്‍ നഷ്ടമായ ബ്രിട്ടീഷ് സൈനികന്‍ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാന്‍ ഒരുക്കമല്ല. സെപ്റ്റംബറില്‍ 25 കഠിന തടസങ്ങള്‍ അതിജീവിക്കേണ്ട സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാനുളള തീവ്ര പര
Read More...

മധ്യാഹ്നത്തില്‍ മറഞ്ഞ മീനമാസസൂര്യന്‍

നടന്‍മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്‍. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്‌നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...

ഫ്‌ളാറ്റുകളിലെ വാനരവികൃതികള്‍!

വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര്‍ ഫ്‌ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്‌
Read More...

എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്‍

അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...

ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!

ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...

എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!

മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്‌സിന്റെ
Read More...

ഇസ്തിരിപ്പെട്ടികളേ ഇതിലേ, ഇതിലേ..!

ഹോബികളില്ലാത്തവര്‍ ചുരുക്കം. ഹോബികളുളളവര്‍ക്ക് ഇനിയെന്തിനു ടെന്‍ഷന്‍ എന്ന് സയന്‍സ്. നോട്ടിംഗ്ഹാമിലെ ജോണ്‍ റോളിന്‍സിനു കമ്പം ഇസ്തിരിപ്പെട്ടികളോട്. 800 ല്‍പ്പരം ഇസ്തിരിപ്പെട്ടികളുളള റോളിന്‍സിന്റെ വീട
Read More...

നാലാംപീഠത്തില്‍ ഇനി നീല പൂവന്‍കോഴി!

ലണ്ടനിലെ ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാം പീഠത്തില്‍ വരുന്ന 18 മാസം നീലച്ചായമണിഞ്ഞ പൂവന്‍കോഴി തലയെടുപ്പോടെ നില്‍ക്കും.

കഴിഞ്ഞ ദിവസം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ലോകത്തിനു മുമ്പില്‍ നീലപ്പൂവന്‍കോഴിയു
Read More...

ഗ്യാസ്ട്രിക് ബാന്‍ഡ് ചതിച്ചു! ജോ റസ്റ്റിനു വിശപ്പില്ല!

രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന്‍ നിലനിര്‍ത്താ
Read More...

ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!

ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്‍ക്കരയില്‍ ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്‍, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...

ഷാഡോ പറക്കാനായി പിറന്നവന്‍..!

ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്‍വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്‌ട്ര
Read More...

ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!

സര്‍ജറിനേരമാകെ രോഗിക്കു സ്വബോധത്തോടെയും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാന്‍ അവസരമൊരുക്കുന്ന നൂതന ലോക്കല്‍ അനസ്‌തെറ്റിക് രീതിയായ സ്‌പൈനല്‍ ബ്ലോക്കിനു പ്രചാരമേറുന്നു. ഹിപ്, മുട്ട് മാറ്റിവയ്ക്കല്‍ പോലെയുളള
Read More...

കഭി ന ഭൂല്‍ പായേംഗേ...

ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...

വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും

ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്‍ജന്‍ രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു

അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്
Read More...

സര്‍വകലാവല്ലഭന്‍!

സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...

മാ നിഷാദ..!

പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...

മുഖം മിനുക്കാന്‍ ഒച്ച് ഫേഷ്യല്‍

ബാത്ത് റൂം ഭിത്തിയിലും പൂമുഖപ്പടിയിലും കിണറ്റിന്‍കരയിലും ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെ കാണുമ്പോള്‍ ഛേ, ശല്യം, നാശം എന്നിങ്ങനെയായിരുന്നു ഇവിടത്തേതു പോലെ ജപ്പാനിലും കമന്റുകള്‍. എന്നാല്‍ അടുത്തിടെയായി ഒച്ചുകള
Read More...

ഉന്നതങ്ങളെ പ്രണയിക്കുന്നവര്‍!!

ബീച്ചിന്റെ വിദൂരദൃശ്യം കണ്‍കുളിര്‍ക്കെ കാണണമെന്നു ചിലര്‍ക്കു മോഹം കലശലായി. അസ്മയസൂര്യന്റെ പശ്ചാത്തലത്തിലുളള നഗരസന്ധ്യ കാണണമെന്നു മറ്റുചിലരുടെ മോഹം. അവര്‍ സംഘം ചേര്‍ന്നു. 100 അടി പൊക്കമുളള കെട്ടിടങ്ങള്
Read More...

വരുന്നൂ, എറിയാവുന്ന കാമറ!

കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...

ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!

മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...

പുതിയകാലം

കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...

സ്വിമ്മിംഗ് ബേബി

നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...

രഹസ്യ കോടീശ്വരന്‍!

ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന്‍ ഡേവി
Read More...

നിക്ക് വാലന്‍ഡെയുടെ ഞാണിന്‍മേല്‍ കളികള്‍

ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്‍മേല്‍ കളിയാക്കിയിരിക്കുകയാണ്. നിക്
Read More...