Back to Home |
|
ഒരു യമണ്ടൻ ജയത്തിന്! |
|
|
|
ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു മാറ്റമുണ്ട്, പാക്കിസ്ഥാന്റെ ഹൃദയസ്പന്ദനം കണക്കിലാണ് എന്ന്. 1992 ലോകകപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പാക്കിസ്ഥാന്റെ ഈ ലോകകപ്പിലെ യാത്രയ്ക്ക് ഇന്ന് തിരശീല വീണേക്കാം. കാരണം, കണക്കിന്റെ കളിയിൽ പാക്കിസ്ഥാൻ പിന്നാലാണ് എന്നതുതന്നെ. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പാക്കിസ്ഥാനു വെറുതേ ജയിച്ചാൽ പോര, ഒരു യമണ്ടൻ ജയംതന്നെ വേണം.
1992 ലോകകപ്പ്
പാക്കിസ്ഥാൻ കന്നി ലോകകപ്പ് കിരീടം നേടിയത് 1992ലാണ്. അന്ന് കണക്ക് പണികൊടുത്തത് ശക്തരായ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകളെയെല്ലാം കീഴടക്കിയ ദക്ഷിണാഫ്രിക്കയെ സെമിയിൽ മഴയും കണക്കും തോൽപ്പിച്ചു. മഴയ്ക്കു മുന്‍പ് 13 പന്തിൽ 22 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക മഴ കഴിഞ്ഞ് എത്തിയപ്പോൾ എടുക്കേണ്ടിയിരുന്നത് ഒരു പന്തിൽ 21 റണ്‍സ്. ഒരിക്കലും സംഭവിക്കില്ലെന്ന് അറിയാവുന്ന ഒരു കണക്കായിരുന്നു അത്.
1992നെ അനുസ്മരിപ്പിക്കുന്ന യാത്രയായിരുന്നു പാക്കിസ്ഥാൻ നടത്തിയത്. എന്നാൽ, ഇന്ത്യയും ന്യൂസിലൻഡും ഇംഗ്ലണ്ടിനു മുന്നിൽ പരാജയപ്പെട്ടപ്പോൾ പാക്കിസ്ഥാന്റെ കാര്യവും അവതാളത്തിലായി. എട്ട് കളിയിൽ ഒന്‍പത് പോയിന്റുള്ള പാക്കിസ്ഥാന് ഇന്ന് ജയിച്ചാൽ 11 പോയിന്റുമായി ന്യൂസിലൻഡിന് ഒപ്പമെത്താം. എന്നാൽ, കണക്കിന്റെ കളി നടക്കുന്നത് നെറ്റ് റണ്‍റേറ്റിലാണ്. അവിടെ പാക്കിസ്ഥാൻ ചിത്രത്തിലേയില്ല.
നെറ്റ് റണ്‍റേറ്റ് -0.792
എട്ട് മത്സരങ്ങളിൽ നാല് ജയവും മൂന്ന് തോൽവിയുമുള്ള പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് -0.792 ആണ്. ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയ ന്യൂസിലൻഡിന്റെ നെറ്റ് റണ്‍റേറ്റ് +0.175ഉം. ഈ വ്യത്യാസമാണ് പാക്കിസ്ഥാന്റെ സാധ്യതകൾക്ക് തുരങ്കം വച്ചിരിക്കുന്നത്. ഈ വ്യത്യാസം മറികടക്കണമെങ്കിൽ പാക്കിസ്ഥാൻ 310ൽ അധികം റണ്‍സിന്റെ വ്യത്യാസത്തിൽ ബംഗ്ലാദേശിനെ ഇന്ന് കീഴടക്കണം. ബംഗ്ലാദേശിന്റെ നിലവിലെ ഫോം അനുസരിച്ച് അത് അസാധ്യമാണ്.
ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്താൽ പാക്കിസ്ഥാൻ പുറത്ത്
നെറ്റ് റണ്‍റേറ്റ് പാക്കിസ്ഥാനു മുന്നിലേക്കു വച്ചിരിക്കുന്നത് അസംഭവ്യമായ ലക്ഷ്യം. ടോസ് ബംഗ്ലാദേശിന് ലഭിക്കുകയും അവർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്താൽ പാക്കിസ്ഥാൻ ലോകകപ്പ് സെമി കാണാതെ പുറത്താകും എന്ന അസാധാരണ സാഹചര്യവും ഉണ്ട്. അതായത് മത്സരത്തിന്റെ ആദ്യ പന്ത് എറിയുന്നതിനു മുന്‍പുതന്നെ പാക്കിസ്ഥാന്റെ സാധ്യതകൾ അസ്തമിക്കും.
പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 350 റണ്‍സ് നേടിയാൽ 311 റണ്‍സിന്റെ ജയം നേടണം. അതായത് ബംഗ്ലാദേശിനെ 39 റണ്‍സിനു പുറത്താക്കണം! ഇനി പാക്കിസ്ഥാൻ 400 റണ്‍സ് നേടിയെന്നിരിക്കട്ടെ, അപ്പോൾ അവർ ബംഗ്ലാദേശിനെ 84 റണ്‍സിനു പുറത്താക്കി 316 റണ്‍സ് ജയം സ്വന്തമാക്കണം! ഇനി പാക്കിസ്ഥാൻ 308 റണ്‍സ് ആണ് എടുക്കുന്നതെങ്കിൽ ബംഗ്ലാദേശിനെ പൂജ്യത്തിന് ഓൾ ഒൗട്ടാക്കണം! ലോകകപ്പിന്റെ താരമാകാനുള്ള പ്രകടനം കാഴ്ചവച്ച ഒന്നാം നന്പർ ഓൾ റൗണ്ടറായ ഷക്കീബ് അൽ ഹസന്റെ ടീമാണ് ബംഗ്ലാദേശ് എന്നതും ഇതിനോട് ചേർത്തുവായിക്കണം. |
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
ക്ലാസിക് സെമി | മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ | ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം | |
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ | ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ലക്ഷ്യം ജയം | ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|
|
|
Group B |
|
|
Group C |
|