Back to Home |
|
ഇനി പുതുയുഗം |
ബിര്‍മിങാം: 12-ാം ഏകദിന ലോകകപ്പിൽ ആതിഥേരായ ഇംഗ്ലണ്ട്, 2015ലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇരു ടീമുകളും ഇതുവരെ ലോക കിരീടം നേടിയിട്ടില്ല. ഇതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച പുതുയുഗം പിറക്കുമെന്ന് ഉറപ്പായി. ഇംഗ്ലണ്ട് നാലാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. 1992നുശേഷം ആദ്യത്തേതും. രണ്ടാം തവണയാണ് ന്യൂസിലൻഡ് ഏകദിന ലോകകപ്പ് ഫൈനലിൽ ഇടംപിടിച്ചത്.
സ്മിത്തിന്റെ രക്ഷാപ്രവർത്തനം
ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യൻ ഓപ്പണർമാർ തകർന്നടിഞ്ഞതിനു സമാനമായിരുന്നു ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയുടെയും. 6.1 ഓവറിൽ 14 റണ്‍സിന് ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. ആരോണ്‍ ഫിഞ്ച് ഗോൾഡൻഡക്ക് ആയപ്പോൾ ഡേവിഡ് വാർണർ ഒന്‍പതും പീറ്റർ ഹാൻഡ്സ്കോന്പ് നാലും റണ്ണുമായി പവലിയനിലെത്തി. പരിക്കേറ്റ ഉസ്മാൻ ഖ്വാജയ്ക്കു പകരമാണ് ഹാൻഡ്സ്കോന്പ് ടീമിലെത്തിയത്.
തുടർന്ന് ക്രീസിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തും (85 റണ്‍സ്) അലക്സ് കാരെയും (46 റണ്‍സ്) നാലാം വിക്കറ്റിൽ 103 റണ്‍സ് നേടി. അദിൽ റഷീദിന്റെ പന്തിൽ കാരെ പുറത്തായതോടെ കംഗാരുക്കൾ വീണ്ടും പ്രതിരോധത്തിലായി. ഗ്ലെൻ മാക്സ്വെല്ലിനൊപ്പം (22 റണ്‍സ്) ചേർന്ന് ഏഴാം വിക്കറ്റിൽ 39ഉം മിച്ചൽ സ്റ്റാർക്കിനൊപ്പം (29 റണ്‍സ്) എട്ടാം വിക്കറ്റിൽ 51ഉം റണ്‍സിന്റെ കൂട്ടുകെട്ട് സ്മിത്ത് ഉണ്ടാക്കി.
ഇംഗ്ലീഷ് ഓപ്പണിംഗ്
ലോകകപ്പിൽ നാല് സെഞ്ചുറി കൂട്ടുകെട്ട് എന്ന റിക്കാർഡ് കുറിച്ചശേഷമാണ് ഇംഗ്ലീഷ് ഓപ്പണർമാരായ ജേസണ്‍ റോയ് - ജോണി ബെയർസ്റ്റോ സഖ്യം പിരിഞ്ഞത്. 34 റണ്‍സ് നേടിയ ബെയർസ്റ്റോയെ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെ ഒരു എഡിഷൻ ലോകകപ്പിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തുന്ന റിക്കാർഡിൽ ഓസീസ് പേസർ എത്തി. 17.2 ഓവറിൽ 124 റണ്‍സ് നേടിയശേഷമാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. സ്കോർ 147ൽ എത്തിയപ്പോൾ ജേസണ്‍ റോയിയെ (85) അന്പയർ ഒൗട്ട് ആക്കി! 65 പന്തിൽ അഞ്ച് സിക്സും ഒന്‍പത് ഫോറും അടങ്ങുന്നതിരുന്നു റോയിയുടെ ഇന്നിംഗ്സ്.
ജോ റൂട്ട് (49 നോട്ടൗട്ട്), ഇയോന്‍ മോര്ഗന് (45 നോട്ടൗട്ട്) എന്നിവരും മികവ് പുറത്തെടുത്തതോടെ ഇംഗ്ലണ്ടിന്റെ ജയം അനായാസമായി. ഓസ്ട്രേലിയയ്ക്കായി സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
റോയ് ബി ധർമസേന!
പന്ത്രണ്ടാം ഏകദിന ലോകകപ്പിൽ അന്പയർമാരുടെ പിഴവ് വീണ്ടും ചർച്ചയാകുന്നു. ഇന്ത്യ x ന്യൂസിലൻഡ് സെമിയിൽ എം.എസ്. ധോണി പുറത്താകുന്പോൾ ഫീൽഡിംഗ് നിയമം തെറ്റിച്ചായിരുന്നു കിവികൾ അണിനിരന്നത്. ഇത് കണ്ടെത്താൻ അന്പയർമാർക്കു കഴിഞ്ഞിരുന്നില്ല. ഈ ലോകകപ്പിലെ ഏറ്റവും വലിയ മണ്ടത്തര തീരുമാനത്തിലൂടെ ഇന്നലെ ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ് പുറത്തായി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റോയ്, പാറ്റ് കമ്മിൻസിന്റെ ഓവറിൽ ലെഗ് സൈഡിൽ പുറത്തുകൂടെ പോയ ഷോർട്ട് ബോളിൽ ബാറ്റ് വീശി. ഓസ്ട്രേലിയൻ താരങ്ങൾ അപ്പീൽ വിളിച്ചെങ്കിലും ഒന്നു ശങ്കിച്ചശേഷം ശ്രീലങ്കൻ അന്പയർ കുമാർ ധർമസേന ഒൗട്ട് വിധിച്ചു.
റിപ്ലേയിൽ പന്ത് ബാറ്റിന്റെ ഏറെ അകന്നാണ് കടന്നുപോയതെന്ന് വ്യക്തമായി. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇംഗ്ലീഷ് ഓപ്പണർ ഗ്രൗണ്ട് വിട്ടത്. ബെയർസ്റ്റോ റിവ്യൂ എടുത്തതിനാൽ ഇംഗ്ലണ്ടിന് റിവ്യു മിച്ചമില്ലായിരുന്നതും റോയ്ക്ക് തിരിച്ചടിയായി.
|
|
‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’ | ഏകദിന ക്രിക്കറ്റ് ലോകകപ്പ് സമാപിച്ചെങ്കിലും വിവാദങ്ങള്‍ തീരുന്നില്ല. മാര്ട്ടിന് ഗപ്റ്റിലിന്റെ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് അന്പയർ ആറു റൺസ് അനുവദിച്ചതിനെ | |
ന്യൂസിലൻഡിൽ ജനിച്ച ഇംഗ്ലീഷ് താരം! | പന്ത്രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടത്തിനും ന്യൂസിലൻഡിനും ഇടയിൽ പ്രതിനായകനായത് ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിൽ | |
‘ഐസിസിയുടെ വിഡ്ഢി നിയമം’ | ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി നിര്‍ണയിച്ചതിനെതിരേ മുന്‍ താരങ്ങള്‍. 50 ഓവറില്‍ സ്കോര്‍ (241) തുല്യത | |
ഐസിസി ടീമിൽ രോഹിത്തും ബുംറയും | ലണ്ടൻ: പന്ത്രണ്ടാം ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചതോടെ ഐസിസി ടൂർണമെന്റിലെ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ, ജസ്പ്രീത് ബുംറ | |
ലോകകപ്പിലെ താരമായി കെയ്ൻ വില്യംസൺ | ലോഡ്സ്: ക്രിക്കറ്റ് ലോകകപ്പിൽ താരമായി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. പത്ത് മത്സരങ്ങളിൽനിന്ന് 578 റൺസ് നേടിയാണ് വില്യംസൺ ടൂർണമെന്റിലെ താരമായത്. രണ്ട് | |
പിന്പന്മാർ മുന്പന്മാർ ! | ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പോയിന്റ് പട്ടികയിൽ മുന്പന്മാരായവർ പുറത്തായപ്പോൾ പിന്പന്മാർ ഫൈനലിൽ. ലീഗ് റൗണ്ടിൽ ഏഴ് ജയം വീതം | |
ധർമസേന ഫൈനൽ നിയന്ത്രിക്കും | ലണ്ടൻ: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അന്പയർമാരായ ശ്രീലങ്കയുടെ കുമാർ ധർമസേനയും ദക്ഷിണാഫ്രിക്കയുടെ മാരിസ് എറസ്മസും | |
12 ക്യാച്ച്; റിക്കാർഡിട്ട് റൂട്ട് | ബിര്‍മിങാം:ഒരു ലോകകപ്പിൽ ഏറ്റവും അധികം ക്യാച്ച് എടുത്തതിന്റെ റിക്കാർഡ് ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന്. 12 | |
പിഴവുകൾ പലത്... | ലോഡ്സില്‍ ഒരിക്കല്‍ക്കൂടി ലോകകപ്പ് ഉയര്‍ത്താമെന്ന പ്രതീക്ഷയോടെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സെമിയില്‍ കീഴടങ്ങി. | |
മോഹിപ്പിച്ച് കരയിച്ചു | മാഞ്ചസ്റ്റർ: ശരിക്കും മോഹിപ്പിച്ചു, പക്ഷേ മോഹഭംഗത്തിനായിരുന്നു വിധി... രവീന്ദ്ര ജഡേജയും എം.എസ്. ധോണിയും നടത്തിയ പോരാട്ടം | |
നാണക്കേടിന്റെ ചരിത്രം | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യയുടെ തുടക്കം അതിദയനീയമായിരുന്നു. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും | |
ജഗ്ഗു ‘ചെറുകിടയല്ല’ | ഇന്ത്യയുടെ മുൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രവീന്ദ്ര ജഡേജയെ വിശേഷിപ്പച്ചത് ചെറുകിട | |
ലക്ഷ്യം ശത്രുസംഹാരം | ബിർമിങാം: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ടിക്കറ്റിനായി ആതിഥേയരായ ഇംഗ്ലണ്ടും ചിരവൈരികളായ ഓസ്ട്രേലിയയും ഇന്ന് | |
ഇന്ത്യയ്ക്ക് വൻ ബാറ്റിംഗ് തകർച്ച | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 43 ഓവർ പിന്നിടുമ്പോൾ ആറ് | |
ഇന്ത്യയ്ക്ക് വിജയലക്ഷ്യം 240 റണ്‍സ് | മാഞ്ചസ്റ്റർ: ലോകകപ്പിൽ നാലാം ഫൈനൽ കളിക്കാൻ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്. മഴമൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1 | |
ഷാമിക്കായി വാദം | മാഞ്ചസ്റ്റർ: ന്യൂസിലൻഡിനെതിരേ പേസർ മുഹമ്മദ് ഷാമി, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് വിരാട് കോഹ്ലി | |
ലോകകപ്പ് നിയമങ്ങൾ എന്ത് ? | 1. റിസർവ് ദിനം
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ട്. തലേദിവസത്തെ മത്സരത്തുടർച്ചയാണ് റിസർവ് ദിനത്തിൽ ഉണ്ടാകുക. അതായത് ഇന്നലെ | |
മാഞ്ചസ്റ്ററിൽ മഴയോടു മഴ: ഇനി...? | മാഞ്ചസ്റ്റര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനിടെ മഴ പെയ്തോടെ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. | |
ധോണി - ജഡേജ സഖ്യത്തിനു റിക്കാർഡ് | ലണ്ടൻ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തുന്ന ബൗളർ-വിക്കറ്റ് കീപ്പർ കോന്പിനേഷൻ റിക്കാർഡ് ഇനി രവീന്ദ്ര ജഡേജയ്ക്കും എം.എസ്. | |
‘തല’യ്ക്ക് ജന്മദിനാശംസയുമായി ഐസിസി | ലണ്ടൻ: ഇന്ന് 38 വയസ് പൂർത്തിയാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എം.എസ്. ധോണിക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയത് | |
|
|
|
|
|