Back to Home |
|
‘ഐസിസിയുടെ വിഡ്ഢി നിയമം’ |
ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി നിര്‍ണയിച്ചതിനെതിരേ മുന്‍ താരങ്ങള്‍. 50 ഓവറില്‍ സ്കോര്‍ (241) തുല്യത പാലിച്ചതോടെ സൂപ്പര്‍ ഓവറിലേക്കു മത്സരം കടന്നു. സൂപ്പര്‍ ഓവറിലും സ്കോര്‍ (15) തുല്യമായതോടെ ബൗണ്ടറികളുടെ എണ്ണം വച്ച് ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ താരങ്ങള്‍ക്കു പുറമെ ആരാധകരും ഈ നിയമത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഫൈനൽ ടൈ ആകുന്നതും സൂപ്പര്‍ ഓവറിലൂടെ വിജയിയെ നിര്‍ണയിക്കുന്നതും.
ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റണ്‍ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതല്‍ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. സൂപ്പര്‍ ഓവറിൽ ന്യൂസിലന്‍ഡ് സിക്സും അടിച്ചു. എന്നിട്ടും നിയമം ഇംഗ്ലണ്ടിനെ തുണയ്ക്കുകയായിരുന്നു.
ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുന്‍ താരം ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. ക്രൂരത എന്നായിരുന്നു കിവീസിന്റെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയമം മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞത്. ഐസിസിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്.
ന്യൂസിലന്‍ഡിനോട് സഹാനുഭൂതി. ഒരു കാര്യം പറയാതെ വയ്യ. വിജയികളെ നിശ്ചയിക്കുന്ന ഈ രീതി ഭീകരമാണ്. ഈ നിയമം മാറണം- ഓസ്ട്രേലിയയുടെ മുന്‍ താരം ബ്രെറ്റ് ലീ പറഞ്ഞു.
ഇംഗ്ലണ്ടും ന്യൂസിലന്‍ഡും സംയുക്ത ജേതാക്കളായി എന്ന നിലയിലായിരിക്കും 2019 ലോകകപ്പ് ഫൈനല്‍ ഓര്മിക്കപ്പെടുകയെന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റ്.
എന്തായാലും നല്ല പണിയായിപ്പോയി ഐസിസി. നിങ്ങളുടെ കാര്യം മൊത്തത്തിലൊരു തമാശയാണ് എന്നാണ് മുന്‍ കിവീസ് താരം സ്കോട് സ്റ്റൈറിസ് ട്വിറ്ററില്‍ കുറിച്ചത്.
|
|
‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’ | ഏകദിന ക്രിക്കറ്റ് ലോകകപ്പ് സമാപിച്ചെങ്കിലും വിവാദങ്ങള്‍ തീരുന്നില്ല. മാര്ട്ടിന് ഗപ്റ്റിലിന്റെ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് അന്പയർ ആറു റൺസ് അനുവദിച്ചതിനെ | |
ന്യൂസിലൻഡിൽ ജനിച്ച ഇംഗ്ലീഷ് താരം! | പന്ത്രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടത്തിനും ന്യൂസിലൻഡിനും ഇടയിൽ പ്രതിനായകനായത് ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിൽ | |
ഐസിസി ടീമിൽ രോഹിത്തും ബുംറയും | ലണ്ടൻ: പന്ത്രണ്ടാം ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചതോടെ ഐസിസി ടൂർണമെന്റിലെ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ, ജസ്പ്രീത് ബുംറ | |
ലോകകപ്പിലെ താരമായി കെയ്ൻ വില്യംസൺ | ലോഡ്സ്: ക്രിക്കറ്റ് ലോകകപ്പിൽ താരമായി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. പത്ത് മത്സരങ്ങളിൽനിന്ന് 578 റൺസ് നേടിയാണ് വില്യംസൺ ടൂർണമെന്റിലെ താരമായത്. രണ്ട് | |
പിന്പന്മാർ മുന്പന്മാർ ! | ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പോയിന്റ് പട്ടികയിൽ മുന്പന്മാരായവർ പുറത്തായപ്പോൾ പിന്പന്മാർ ഫൈനലിൽ. ലീഗ് റൗണ്ടിൽ ഏഴ് ജയം വീതം | |
ധർമസേന ഫൈനൽ നിയന്ത്രിക്കും | ലണ്ടൻ: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അന്പയർമാരായ ശ്രീലങ്കയുടെ കുമാർ ധർമസേനയും ദക്ഷിണാഫ്രിക്കയുടെ മാരിസ് എറസ്മസും | |
ഇനി പുതുയുഗം | ബിര്‍മിങാം: 12-ാം ഏകദിന ലോകകപ്പിൽ ആതിഥേരായ ഇംഗ്ലണ്ട്, 2015ലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ | |
12 ക്യാച്ച്; റിക്കാർഡിട്ട് റൂട്ട് | ബിര്‍മിങാം:ഒരു ലോകകപ്പിൽ ഏറ്റവും അധികം ക്യാച്ച് എടുത്തതിന്റെ റിക്കാർഡ് ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന്. 12 | |
പിഴവുകൾ പലത്... | ലോഡ്സില്‍ ഒരിക്കല്‍ക്കൂടി ലോകകപ്പ് ഉയര്‍ത്താമെന്ന പ്രതീക്ഷയോടെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സെമിയില്‍ കീഴടങ്ങി. | |
മോഹിപ്പിച്ച് കരയിച്ചു | മാഞ്ചസ്റ്റർ: ശരിക്കും മോഹിപ്പിച്ചു, പക്ഷേ മോഹഭംഗത്തിനായിരുന്നു വിധി... രവീന്ദ്ര ജഡേജയും എം.എസ്. ധോണിയും നടത്തിയ പോരാട്ടം | |
നാണക്കേടിന്റെ ചരിത്രം | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യയുടെ തുടക്കം അതിദയനീയമായിരുന്നു. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും | |
ജഗ്ഗു ‘ചെറുകിടയല്ല’ | ഇന്ത്യയുടെ മുൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രവീന്ദ്ര ജഡേജയെ വിശേഷിപ്പച്ചത് ചെറുകിട | |
ലക്ഷ്യം ശത്രുസംഹാരം | ബിർമിങാം: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ടിക്കറ്റിനായി ആതിഥേയരായ ഇംഗ്ലണ്ടും ചിരവൈരികളായ ഓസ്ട്രേലിയയും ഇന്ന് | |
ഇന്ത്യയ്ക്ക് വൻ ബാറ്റിംഗ് തകർച്ച | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 43 ഓവർ പിന്നിടുമ്പോൾ ആറ് | |
ഇന്ത്യയ്ക്ക് വിജയലക്ഷ്യം 240 റണ്‍സ് | മാഞ്ചസ്റ്റർ: ലോകകപ്പിൽ നാലാം ഫൈനൽ കളിക്കാൻ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്. മഴമൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1 | |
ഷാമിക്കായി വാദം | മാഞ്ചസ്റ്റർ: ന്യൂസിലൻഡിനെതിരേ പേസർ മുഹമ്മദ് ഷാമി, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് വിരാട് കോഹ്ലി | |
ലോകകപ്പ് നിയമങ്ങൾ എന്ത് ? | 1. റിസർവ് ദിനം
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ട്. തലേദിവസത്തെ മത്സരത്തുടർച്ചയാണ് റിസർവ് ദിനത്തിൽ ഉണ്ടാകുക. അതായത് ഇന്നലെ | |
മാഞ്ചസ്റ്ററിൽ മഴയോടു മഴ: ഇനി...? | മാഞ്ചസ്റ്റര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനിടെ മഴ പെയ്തോടെ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. | |
ധോണി - ജഡേജ സഖ്യത്തിനു റിക്കാർഡ് | ലണ്ടൻ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തുന്ന ബൗളർ-വിക്കറ്റ് കീപ്പർ കോന്പിനേഷൻ റിക്കാർഡ് ഇനി രവീന്ദ്ര ജഡേജയ്ക്കും എം.എസ്. | |
‘തല’യ്ക്ക് ജന്മദിനാശംസയുമായി ഐസിസി | ലണ്ടൻ: ഇന്ന് 38 വയസ് പൂർത്തിയാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എം.എസ്. ധോണിക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയത് | |
|
|
|
|
|