Back to Home |
|
എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; ഓസീസ് 223ന് പുറത്ത് |
ബർമിംഗാം: ഏകദിന ലോകകപ്പിന്റെ കലാശപോര് കളിക്കാൻ ഇംഗ്ലണ്ടിന് 224 റൺസ് വേണം. സെമിയിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് പുറത്തായി. ഇംഗ്ലീഷ് ബൗളർമാരുടെ മിന്നുന്ന പ്രകടനത്തിന് മുമ്പിൽ ഓസീസിന്റെ മുട്ടിടിക്കുകയായിരുന്നു. 85 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ഓസീസിന്റെ തുടക്കം വൻ തകർച്ചയോടെ ആയിരുന്നു. 14 റണ്‍സിനിടയില്‍ മൂന്നു വിക്കറ്റ് പോയി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നീട് ഡേവിഡ് വാർണറും(9) പീറ്റർ ഹാന്‍ഡ്കോമ്പും(4) കൂടാരം കയറി. ക്രിസ് വോക്സാണ് ഇരുവരേയും പുറത്താക്കിയത്.
സ്റ്റീവ് സ്മിത്ത്-അലക്സ് കാരി സഖ്യം ക്രീസിലെത്തിയതോടെ ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവരവ് ആരംഭിച്ചു. 24.1 ഓവര്‍ ഇവര്‍ ടീം സ്കോര്‍ 100 കടത്തി. എന്നാൽ കാരിയെ പുറത്താക്കി ആദിൽ റഷീദ് സഖ്യം പൊളിച്ചു. 70 പന്തിൽ 46 റൺസുമായി കാരി മടങ്ങി. തൊട്ടുപിന്നാലെ റൺസൊന്നും എടുക്കാതെ മാർക്കസ് സ്റ്റോയിനസും മടങ്ങി. സ്റ്റോയിനസിനെ ആദിൽ റഷീദ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റ് പൊഴിഞ്ഞപ്പോഴും പിടിച്ചുനിന്ന സ്മിത്തിന്റെ ബാറ്റിംഗാണ് ഓസീസിന്റെ നെടുംതൂണായത്. ഗ്ലെൻ മാക്സ്വെല്ലും(22) മിച്ചൽ സ്റ്റാർക്കിനും(29) ഒപ്പം തകർത്തടിച്ച സ്മിത്ത് ഓസീസ് സ്കോർ ഇരുനൂറ് കടത്തിയ ശേഷമാണ് പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി വോക്സും റഷീദും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. എട്ടോവറിൽ 20 റൺസ് മാത്രം വഴങ്ങിയാണ് വോക്സിന്റെ പ്രകടനം. ആർച്ചർ രണ്ടും മാർക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
ലോകകപ്പ് സെമിയിൽ ഒരിക്കലും തോറ്റിട്ടില്ലെന്ന ചരിത്രവുമായാണ് ഓസ്ട്രേലിയ ബിർമിംഗാമിൽ ഇറങ്ങിയത്. അതേസമയം സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഓസീസ് ടീമിൽ ഒരു മാറ്റം വരുത്തി. പരുക്കേറ്റ ഉസ്മാൻ കവാജയ്ക്കു പകരം പീറ്റർ ഹാൻഡ്സ്കോംബ് ടീമിലെത്തി. ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല.
|
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
ക്ലാസിക് സെമി | മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ഒരു യമണ്ടൻ ജയത്തിന്! | ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു | |
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ | ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം | |
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ | ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ലക്ഷ്യം ജയം | ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|