Back to Home |
|
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ |
ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലൻഡ് 186 റൺസിന് പുറത്തായി. അഞ്ച് ഓവർ ബാക്കിനിൽക്കെയാണ് കിവികൾ കീഴടങ്ങിയത്.
അർധ സെഞ്ചുറി നേടിയ ടോം ലാഥം (57) മാത്രമാണ് ന്യൂസിലൻഡ് നിരയിൽ പൊരുതിയത്. വൻ സ്കോർ ലക്ഷ്യമിട്ട് ബാറ്റിംഗ് തുടങ്ങിയ കീവിസ് തകർച്ചയോടെയാണ് തുടങ്ങിയത്. രണ്ട് റൺസ് എടുക്കുന്നതിനിടെ ഹെൻട്രി നിക്കോളാസ് റൺസൊന്നും എടുക്കാതെ പുറത്തായി. സ്കോർ 14 ൽ നിൽക്കെ ഗുപ്തിലും (8) കൂടാരംപൂകി. പിന്നീട് ക്യാപ്റ്റൻ വില്യംസണും (27), റോസ് ടെയ്ലറും (28) രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അധികനേരം ക്രീസിൽ തങ്ങാൻ ഇരുവരേയും ഇംഗ്ലീഷുകാർ അനുവദിച്ചില്ല. അടുത്തടുത്ത ഓവറുകളിൽ ഇരുവരും മടങ്ങി.
പിന്നീടാണ് ലാഥം (57) ക്രീസിലെത്തിയത്. എന്നാൽ ലാഥത്തേയും അപകടകാരിയായി മാറാൻ ഇംഗ്ലീഷ് ബ്ലൂസ് സമ്മതിച്ചില്ല. ഇതോടെ കിവികളുടെ പതനം പൂർത്തിയായി. നീഷാം (19), സാറ്റ്നർ (12) എന്നിവരും രണ്ടക്കം കണ്ടപ്പോൾ മറ്റാരും രണ്ടക്കം പോലും കടന്നില്ല. മാർക്ക് വുഡ് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ ജോ റൂട്ട് ഒഴിച്ച് പന്തെറിഞ്ഞ എല്ലാവർക്കും ഓരോവിക്കറ്റ് ലഭിച്ചു.
നേരത്തെ ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയുടേയും (106) ജേസൺ റോയിയുടെ (60) അർധ സെഞ്ചുറിയുടെയും ബലത്തിലാണ് ഇംഗ്ലണ്ട് 305 റൺസ് സ്വന്തമാക്കിയത്. ബെയർസ്റ്റോ-റോയ് സഖ്യം ഓപ്പണിംഗ് വിക്കറ്റിൽ 123 റൺസാണ് നേടി. ബെയർസ്റ്റോ 99 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെയാണ് സെഞ്ചുറി കടന്നത്. 61 പന്തിൽ എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു റോയിയുടെ ഇന്നിംഗ്സ്.
രണ്ടാം വിക്കറ്റിൽ ബെയർസ്റ്റോ-റൂട്ട് സഖ്യം 71 റൺസ് നേടി. ഇതിൽ റൂട്ടിന്റെ സമ്പാദ്യം 24 റൺസ് മാത്രം. പിന്നീട് ഇംഗ്ലീഷുകാർക്ക് മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിച്ചില്ല. ഓപ്പണർമാരെ കൂടാതെ ഇയാൻ മോർഗൻ (42) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
തുടക്കത്തിൽ തല്ലുവാങ്ങിയ കിവി പേസർമാർ മധ്യ ഓവറിൽ കളിതിരിച്ചുപിടിച്ചു. ഒരു വിക്കറ്റിന് 194 എന്ന നിലയിൽനിന്നാണ് ഇംഗ്ലീഷുകാർ തപ്പിത്തടഞ്ഞ് മൂന്നു നൂറ് കടന്നത്. നീഷാം, ഹെൻട്രി, ബോൾട്ട് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. സൗത്തിയും സാറ്റ്നറും ഓരോവിക്കറ്റ് സ്വന്തമാക്കി.
ഇംഗ്ലണ്ട് സെമിബർത്ത് ഉറപ്പിച്ചതോടെ ന്യൂസിലൻഡിന്റെ കാര്യം അനിശ്ചിതത്വത്തിലായി. അടുത്ത മത്സരത്തിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടാൽ മാത്രമാണ് ന്യൂസിലൻഡിന് സാധ്യത. പാക്കിസ്ഥാൻ ജയിച്ച് എത്തിയാൽ റണ്‍റേറ്റായിരിക്കും നാലാം സെമിഫൈനൽ സ്ഥാനക്കാരെ നിശ്ചയിക്കുക.
|
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
ക്ലാസിക് സെമി | മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ഒരു യമണ്ടൻ ജയത്തിന്! | ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു | |
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ | ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ലക്ഷ്യം ജയം | ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|