Back to Home |
|
കിരീടം ക്രിക്കറ്റിന്റെ തറവാട്ടിലേക്ക്; ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ |
ലോഡ്സ്: ക്രിക്കറ്റിന്റെ മെക്കയിലെ ത്രസിപ്പിക്കുന്ന മത്സരത്തിൽ ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട്. ത്രസിപ്പിക്കുന്ന മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണ കണക്കിലാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്. കിവീസ് ഉയർത്തിയ 242 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് പുറത്തായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ 15 റൺസാണ് നേടിയത്. കിരീടത്തിലേക്ക് 16 റൺസിന്റെ മാത്രം ദൂരവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസും ആകെയുള്ള ഒരോവറിൽ 15 റൺസ് നേടിയതോടെയാണ് ബൗണ്ടറികളുടെ എണ്ണക്കണക്കിൽ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോകകിരീടം ആദ്യമായെത്തുന്നത്. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ സൂപ്പർഓവറിലേക്ക് നീളുന്നത്. ഒടുവിൽ അത് സൂപ്പർ ഓവറും കടന്ന് ബൗണ്ടറികളുടെ എണ്ണക്കണക്കിലേക്കും എത്തപ്പെട്ടു. 50 ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 12 ഫോറും രണ്ട് സിക്സുമാണ് നേടിയത്. അതേസമയം രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 22 ഫോറും രണ്ട് സിക്സുമാണ് നേടിയത്.
ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ലോഡ്സ് സാക്ഷ്യം വഹിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 241 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഇംഗണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 86 റൺസെടുക്കുന്നതിനിടെ അവരുടെ നാല് മുൻനിര ബാറ്റ്സ്മാൻമാർ പവലിയനിൽ തിരികെയെത്തിയിരുന്നു. എന്നാൽ, അവിടെ നിന്ന് ഒത്തുചേർന്ന ജോസ്ബട്ലറും ബെൻസ്റ്റോക്സും ചേർന്ന് ഇംഗ്ലീഷ് കിരീട സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വയ്പിച്ചു. മോശം പന്തുകളെ തെരഞ്ഞെുപിടിച്ച് ആക്രമിച്ചും സ്ട്രൈക്ക് കൈമാറിയും സഖ്യം മുന്നേറിയപ്പോൾ ഇംഗ്ലണ്ട് കിരീടത്തിലേക്ക് അടുക്കുകയാണെന്ന തോന്നലുണർന്നു. എന്നാൽ, 196ൽ വച്ച് ബട്ലറും 203ൽ വച്ച് ക്രിസ് വോക്സും പുറത്തായതോടെ മത്സരഫലം എന്താണെന്നുള്ളത് വീണ്ടും പ്രവചനാതീതമായി.
എന്നാൽ, അപ്പോഴും പൊരുതാനുറച്ച് ബെൻസ്റ്റോക്സ് ക്രീസിൽ നിലയുറപ്പിച്ചു. എന്നാൽ, ഒരറ്റത്ത് വിക്കറ്റുകൾ വീണത് വിനയായി. അവസാന 41 റൺസിനിടെ അഞ്ച് വിക്കറ്റുകളാണ് ഇംഗ്ലണ്ട് വലിച്ചെറിഞ്ഞത്. ഒടുവിൽ സംഭവ ബഹുലമായ അവസാന ഓവറിൽ ജയിക്കാൻ ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത് 15 റൺസ്. പക്ഷേ നേടാനായത് 14 റൺസ്. അതോടെ ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ചാമ്പ്യനെ തീരുമാനിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് നേടാനായത് 15 റൺസ്. ഓരോ പന്തിലും ആവേശം നിറഞ്ഞു നിന്ന സൂപ്പർ ഓവറിൽ വിജയം നേടാൻ ഉറച്ച് ക്രീസിലെത്തിയ കിവീസ് ബാറ്റ്സ്മാൻമാർക്കും നേടാനായത് 15 റൺസ്. ഒടുവിൽ കളിക്കളത്തിലെ കാവ്യനീതി പോലെ അടിച്ചുകൂട്ടിയ ബൗണ്ടറികളുടെ എണ്ണക്കണക്കിൽ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോക കിരീടം ആദ്യമായെത്തുകയും ചെയ്തു.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. 55 റണ്‍സെടുത്ത നിക്കോള്‍സിനും 47 റണ്‍സ് നേടിയ ലാഥത്തിനും 30 റൺസ് നേടിയ കെയിൻ വില്യംസണിനും ഒഴികെ കിവീസ് ബാറ്റിംഗ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. ഗപ്റ്റിൽ 19 റൺസിനും ടെയ്ലർ 15 റൺസിനും നീഷാമും ഗ്രാൻഡ് ഹോമും യഥാക്രമം 19ഉം 16ഉം വീതം റൺസിനും പുറത്തായി.
10 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റും ഒൻപത് ഓവറിൽ 37 റണ്‍സ് നല്കി മൂന്നു വിക്കറ്റെടുത്ത ക്രിസ് വോക്സുമാണ് കിവീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുന്നതിൽ നിർണായക പങ്കു വഹിച്ചത്. ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കീവികൾക്ക് 29 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റിലാണ് അദ്യം പുറത്തായത്. പിന്നാലെ എത്തിയ നായകൻ കെയിൻ വില്യംസൺ 53 പന്തില്‍ 30 റണ്‍സ് അടിച്ച് പ്ലങ്കറ്റിന്റെ പന്തില്‍ ബട്ലര്ക്ക് ക്യാച്ച് നല്കി മടങ്ങി. രണ്ടാം വിക്കറ്റില്‍ നിക്കോള്‍സിനൊപ്പം 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വില്ല്യംസണ് മടങ്ങിയത്.
അപ്പോഴും ഒരറ്റത്തു പിടിച്ചു നിൽക്കാൻ ശ്രമിച്ച നിക്കോൾസും പ്ലങ്കറ്റിനു മുന്നിൽ കീഴടങ്ങി. 77 പന്തില്‍ 55 റണ്‍സെടുത്ത നിക്കോള്‍സിനു പിന്നാലെ എത്തിയ ടെയ്ലർക്ക് അധികമൊന്നും ആയുസുണ്ടായിരുന്നില്ല. 31 പന്തില്‍ 15 റണ്‍സ് മാത്രമെടുത്താണ് പരിചയ സമ്പന്നനായ ടെയ്ലർ മടങ്ങിയത്. പിന്നീടെ എത്തിയവരിൽ 56 പന്തില്‍ 47 റണ്‍സെടുത്ത ടോം ലാഥത്തിനൊഴികെ ആർക്കും ചെറുത്തു നിൽക്കാനായില്ല.
|
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
ക്ലാസിക് സെമി | മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ഒരു യമണ്ടൻ ജയത്തിന്! | ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു | |
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ | ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം | |
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ | ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ലക്ഷ്യം ജയം | ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|