ADVERTISEMENT

Close
ad
Sun, 4 January 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

03-01-2026

ബിഎംഡബ്ല്യുക്കാലത്തെ പിൻവാതിൽ നിയമനങ്ങൾ

Editorial

02-01-2026

കെഎസ്ആർടിസി തീക്കളി നിർത്തണം

Editorial

01-01-2026

നാം അതിവേഗം സുഖം പ്രാപിക്കട്ടെ

Editorial

31-12-2025

അതിജീവിത, ഒരു യുദ്ധത്തിന്‍റെ പേരാകുമ്പോൾ

Editorial

30-12-2025

വോട്ടുചന്തയിലെ മറ്റത്തൂർ വ്യാപാരികൾ

Editorial

29-12-2025

വർഗീയത വാനോളം, നിവേദനം പോരാ

Popular Sections

ad

ADVERTISEMENT

View All

Local News

Kottayam

തെങ്ങണയില്‍ തൊഴിൽ തേടുന്ന "ഭായി'മാർ വര്‍ധിക്കുന്നു

ചങ്ങനാശേരി: തെങ്ങണയില്‍ തൊഴില്‍ തേടിയെത്തുന്ന "ഭായി'മാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ബംഗാള്‍, ഒഡീഷ, ബാഹാര്‍, ഹരിയാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തെങ്ങണ കേന്ദ്രമായി താമസിച്ച് ജോലി തേടുന്നത്. ജോലി അന്വേഷിച്ച് ഇവര്‍ രാവിലെ തെങ്ങണ കവലയില്‍ കാത്തുനില്‍ക്കുന്നത് നിത്യകാഴ്ചയാണ്.

കൃഷിപ്പണികള്‍, മേസ്തിരി, മെയ്ക്കാട്, വീട്ടുജോലികള്‍ തുടങ്ങി എല്ലാത്തരം ജോലികളും ചെയ്യാന്‍ സന്നദ്ധരായാണ് ഇവര്‍ കാത്തുനില്‍ക്കുന്നത്. തൊഴിലാളികളെ ആവശ്യമുള്ളവര്‍ ഇവിടെയെത്തി വിളിച്ചുകൊണ്ടു പോകുകയാണ്. ഇവരില്‍ ദിവസവും തൊഴില്‍ ലഭിക്കാത്തവരുമുണ്ട്. തൊഴിലാളികളെ കൈമാറി ഇടനില നിന്ന് പണം സമ്പാദിക്കുന്നവരും ഇവര്‍ക്കിടയിലുണ്ട്.

തെങ്ങണ, പെരുമ്പനച്ചി, പാലച്ചുവട് ഭാഗങ്ങളിലെ വീടുകളിലും മുറികളിലും ക്യാമ്പ് ചെയ്താണ് ഇവര്‍ ജോലിസ്ഥലങ്ങളിലേക്കു പോകുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി പായിപ്പാട്ടുള്ള വിവിധ ക്യാമ്പുകളില്‍ താമസിച്ച് ഏഴായിരത്തോളം ഇതര സംസ്ഥാനക്കാർ ജോലി ചെയ്യുന്നുണ്ട്. രണ്ടു വര്‍ഷമായാണ് തെങ്ങണയിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചത്.

അതേസമയം, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ രാസലഹരി, കഞ്ചാവ്, മദ്യം, നിരോധിത പുകയില ഉത്പന്ന വിതരണക്കാരും ക്രിമിനലുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ രേഖകളും മറ്റുവിവരങ്ങളും ശേഖരിക്കാന്‍ പോലീസും മാടപ്പള്ളി പഞ്ചായത്ത് അധികൃതരും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. രാവിലെയെത്തുന്ന ഇതരസംസ്ഥാനക്കാർ നിരോധിത പുകയില ഉത്പന്നങ്ങൾ അടക്കം ഉപയോഗിച്ച് വഴിയിൽ തുപ്പിയിടുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.

Thiruvananthapuram

ഇടനിലക്കാരുടെ വിളയാട്ടം : വിളപ്പിൽശാല പൊതുചന്ത വികസനമില്ലാതെ നശിക്കുന്നു

വിളപ്പിൽശാല: വിളപ്പിൽശാല പൊതുചന്ത വികസനം ഇല്ലാതെ വീർപ്പുമുട്ടുന്നു. ഇടനിലക്കാരെയും അവരുടെ പിണിയാളുകളുടേയും കൈകരുത്തിൽ അമർന്നുപോയ വിളപ്പിൽ ചന്തയുടെ അവസ്ഥ ഇന്ന് പരമദയനീയം. നഗരവുമായി അടുത്തുകിടക്കുന്ന വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാല പൊതുചന്തയുടെ വികസനം അവതാളത്തിലായിട്ടു മാസങ്ങളായി. ഒരു കാലത്ത് നാട്ടുവിള ഉൾപ്പടെ എല്ലാത്തരം കൃഷി വിഭവങ്ങളും എത്തിയിരുന്ന ചന്തയാണു നാശത്തിന്‍റെ വക്കിലായിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും കൂടുതൽ നാടൻ മാങ്ങ അഥവാ വരിക്ക മാങ്ങ ഉൾപ്പടെയുള്ളവ എത്തുന്നയിടമാണ് ഈ ചന്ത.

ചേന, ചേമ്പ്, ഇഞ്ചി, കൂവ, പച്ച മഞ്ഞൾ, ചീര, പയർ തുടങ്ങി എല്ലാത്തരം പച്ചക്കറികളുടെയും കേന്ദ്രമായിരുന്നു ഇവിടം. ഇതാകട്ടെ ജൈവ വളക്കൂട്ടിൽ രാസവസ്തുക്കൾ ചേർക്കാത്ത ഇടത്തിൽ നിന്നാണ് എത്തിയിരുന്നത്. ചൊവ്വള്ളൂർ, കാവിൻപുറം, ചെറുകോട്, കാരോട്, കടുക്കാമൂട്, നെടിയവിള, പുറ്റുമ്മേൽക്കോണം, പാറാംകുഴി, കട്ടയ്‌ക്കോട് തുടങ്ങി മലയോര മേഖലയിൽ നിന്നും വൻതോതിലാണ് ഇവ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അമിതമായ കരം പിരിവും ഇടനിലക്കാരുടെ തന്ത്രങ്ങളും കാരണം കർഷകർ ഇവിടെ എത്താൻ മടിക്കുന്നു. പിരിവ് കൊടുത്തില്ലെങ്കിൽ കയ്യാങ്കളി തന്നെ ഫലം. അതിനാൽ സ്ത്രീകൾ ഉൾപ്പടെയുള്ള കർഷകർ ഇവിടെ എത്തുന്നില്ല. പകരം മറ്റു ചന്തയിലേക്കാണു പോകുന്നത്.

മുൻ കാലത്ത് ഇവിടെ നിന്നായിരുന്നു ചാല കമ്പോളത്തിൽ ഇത്തരം സാധനങ്ങൾ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത്തരം കച്ചവടവും നിലച്ചു. വരുമാനം നിലച്ചതോടെ ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും പഞ്ചായത്ത് മടിക്കുന്നു. മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യാൻ നടപടിയില്ല. ചന്തയിൽ നിന്നുയരുന്ന ദുർഗന്ധംമൂലം പൊറുതിമുട്ടിയിരിക്കുകയാണു നാട്ടുകാർ. മത്സ്യ, മാംസാവശിഷ്ടങ്ങളും അഴുകിയ പച്ചക്കറികളും കുമിഞ്ഞുകൂടിയ നിലയിലാണ് ചന്ത. പഞ്ചായത്തിന് സ്ഥിരം ശുചീകരണ തൊഴിലാളിയുണ്ടെങ്കിലും ഇയാൾ ഇവിടേക്കു വരാറില്ല. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനു സമീപത്താണു ഹോമിയോ, ആയുർവേദ ആശുപത്രികൾ പ്രവർത്തിക്കുന്നത്.

ഇവിടെ എത്തുന്ന രോഗികൾക്കും മൂക്കുപൊത്താതെ നിവൃത്തിയില്ല. മാലിന്യ സംസ്‌കരണത്തിനു ചന്തയ്ക്കുള്ളിൽ യാതൊരു സംവിധാനങ്ങളുമില്ല. മത്സ്യ, മാംസാവശിഷ്ടങ്ങൾ തെരുവ് നായ്ക്കൾ കടിച്ചെടുത്തു റോഡിൽ നിക്ഷേപിക്കുന്നതിനാൽ ക്ഷേത്രം ജംഗ്ഷനിലും അസഹ്യമായ ദുർഗന്ധമാണ്. മാലിന്യത്തിനെതിരേ ലോകശ്രദ്ധയാകർഷിച്ച സമരം നടത്തിയവരുടെ നാട്ടിലാണ് ഈ ദുർഗതി. ചന്തയ്ക്കടുത്തായി സ്ഥാപിച്ച സ്ത്രീ വിശ്രമകേന്ദ്രം ഇന്നു സ്ത്രീകൾക്ക് അന്യമായി മാറിയിരിക്കുകയാണ്. ഈ കേന്ദ്രം സമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിയിരിക്കുകയാണ്.

Kollam

ചാത്തന്നൂർ തിരുമുക്ക് മുതൽ ശീമാട്ടിവരെ മേൽപ്പാലം നിർമിക്കണം : ആവശ്യം ശക്തം

ചാത്തന്നൂർ: ദേശീയ പാത 66-ൽ ചാത്തന്നൂർ തിരുമുക്ക് മുതൽ ശീമാട്ടി ജംഗ്ഷൻ വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും മുഖ്യമന്ത്രിക്കും എൻ.കെ. പ്രേമചന്ദ്രൻ എംപിയ്ക്കും ചാത്തന്നൂർ വികസന സമിതി നിവേദനം നല്കി. ജനകീയ സമരസമിതി രൂപീകരിച്ച് സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ പറഞ്ഞു. അടുത്താഴ്ച ജനകീയ സമിതി രൂപീകരണ യോഗം ചേരും. കേരളത്തി െ ന്‍റ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമല്ലാത്ത ആർഇ ഭിത്തിയിലെ ഉയരപ്പാത ജന ജീവിതത്തിന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

നിർദിഷ്‌ട താലൂക്ക് ആസ്‌ഥാനമായ ചാത്തന്നൂരിൽ ദേശീയപാത വികസനത്തി െ ന്‍റ ഭാഗമായി വൻമതിൽ നിർമിച്ച് കെട്ടിഅടച്ച പാതയ്ക്കു പകരം തൂണുകളിലൂടെയുള്ള മേൽപ്പാത നിർമിക്കണം. തിരുമുക്ക് മുതൽശീമാട്ടി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പുതിയ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. തൂണുകളിലുള്ള മേൽപ്പാത വന്നാൽ വാഹന പാർക്കിംഗ് സൗകര്യവും ലഭിക്കും.ഇപ്പോഴത്തെ പാത മൂലം ചാത്തന്നൂരി ന്‍റെ വികസനവും വ്യാപാര - വ്യവസായ - ഗതാഗത മേഖലകളും തകരും.

ആയിരക്കണക്കിനു വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരും കടുത്ത പ്രതിസന്ധിയിലാണ്. വർക്കല, പരവൂർ മേഖലയിൽ നിന്നുള്ള സ്വകാര്യ ബസുകൾ ചാത്തന്നൂരിനെ ഒഴിവാക്കി സർവീസ് നടത്തുകയാണ്. തിരുമുക്ക്, ചാത്തന്നൂർ ജംഗ്ഷൻ, സിവിൽ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ജംഗ്ഷൻ എന്നിവിടങ്ങളിൽ ആർ ഇ പാനൽ ഉപയോഗിച്ചുള്ള മേൽപ്പാതയാണു നിർമിച്ചത്. കെഎസ്ആർടിസി ജംഗ്‌ഷനിൽ ഉയരപാതയുടെ നിർമാണം പൂർത്തിയായതോടെ ഗതാഗതം ആരംഭിച്ചു. ചാത്തന്നൂരിൽ ഏകദേശം 25 അടിയിലേറെ ഉയരത്തിലൂടെ യാണ് പാത കടന്നു പോകുന്നത്. ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ, എൻഎസ്എസ് എച്ച്എസ്എസ് എന്നിവിടങ്ങളിൽ മാത്രം ആറായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സമീപ സ്ഥലങ്ങളിലായി മൂന്നു കോളജുകൾ, ഒട്ടേറെ സമാന്തര വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ഒട്ടേറെ സ്‌കൂളുകൾ എന്നിവയുമുണ്ട്. 

മൺ മതിൽ വന്നതോടെ അടിപ്പാതയിലൂടെ മാത്രമാണ് മറുവശത്ത് പോകാൻ കഴിയുന്നത്. സ്കൂൾജംഗ്ഷനു പകരം സ്ഥാനം മാറിയാണ് അടിപ്പാത നിർമിച്ചത്. ഇതു മൂലം ആയിരക്കണക്കിനു വിദ്യാർഥികൾ ചുറ്റി കറങ്ങേണ്ട സ്ഥിതിയാണുള്ളത്.

സർവീസ് റോഡിന് ഉൾക്കൊള്ളാവുന്നതിനേക്കാൾ വലിയ തിരക്കാണ് സ്‌കൂൾ സമയത്ത് ജംഗ്ഷനിൽ ഉണ്ടാകുന്നത്. സ്ഥാനം മാറി അടിപ്പാത നിർമിക്കുന്നതിനെതിരെ അന്നു തന്നെ പ്രതിഷേധം ഉയർന്നെങ്കിലും അധികൃതർ അതൊന്നും ചെവിക്കൊണ്ടില്ല.മേൽപ്പാത വന്നതോടെ ചെറിയ മഴ പെയ്താൽ പോലും കനറാ ബാങ്കിനു സമീപം സർവീസ് റോഡിൽ വെള്ളം ഉയർന്നു കടകളിൽ വെള്ളം കയറുന്നതു പതിവാണ്. ഹൈസ്‌കൂൾ ജംഗ്ഷനിലും സമാന രീതിയിൽ വെള്ളക്കെട്ട് ഉയരുന്നുണ്ട്. നിലവിൽ ഉണ്ടായിരുന്ന കലുങ്കുകൾ ഒഴിവാക്കിയുള്ള അശാസ്ത്രീയ നിർമാണമാണ് ഇതിനു കാരണം.

മണ്ണിട്ട് ഉയർത്തിയുള്ള ഉയരപ്പാത നിർമിക്കുന്ന വേളയിൽ ഫെഡറൽ ബാങ്കിനു സമീപം ആർഇ വാൾ ഇളകി റോഡിൽ വീണിരുന്നു. കഷ്‌ടിച്ചാണ് അന്ന് അപകടം ഒഴിവായത്. അരികുകൾ പൊട്ടിയ ആർഇ പാനൽ സിമന്‍റ് ചെയ്ത് മോടി പിടിപ്പിക്കുന്നത് എത്ര കാലം നില നിൽക്കുമെന്നതും കണ്ടറിയണം. മണ്ണിട്ട് ഉയർത്തി നിർമിച്ച മേൽ പാത ചാത്തന്നൂർ ജംഗ്ഷനെ നശിപ്പിച്ചെന്നാണു നാട്ടുകാരുടെ പരാതി.

ജംഗ്ഷനിൽ ഏറെ പ്രാധാന്യമുള്ള സ്ഥ‌ലങ്ങൾ കെട്ടി അടച്ചു മേൽപ്പാത നിർമിച്ചതോടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു സൗകര്യം ഇല്ലാതായി. പാതയോരത്തു നിർത്തുന്ന വാഹനങ്ങൾക്കു പിഴ ലഭിക്കുന്ന അവസ്ഥയാണ്. തൂണുകളിലുള്ള മേൽപ്പാത വന്നാൽ സൗകര്യ പ്രദമായ പാർക്കിംഗ് സൗകര്യം ലഭിക്കും.

ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാന വഴികളിൽ ഒന്നായ പരവൂർ - വർക്കല റോഡ് ആരംഭിക്കുന്ന ഭാഗം മുതൽ ശീമാട്ടി ജംഗ്ഷൻ വരെ തൂണുകളിലുള്ള പാത നിർമിക്കണമെന്നാണ് നാട്ടുകാർ പ്രധാനമായും ആവശ്യപ്പെടുന്നത്.

 

Pathanamthitta

നിയന്ത്രണ സംവിധാനങ്ങള്‍ പാളി; പ്രധാന ടൗണുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

കോന്നി: സംസ്ഥാന പാതകള്‍ സംഗമിക്കുന്ന പ്രധാന ടൗണായ കോന്നി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാത, ഹരിപ്പാട് - കോന്നി, അച്ചന്‍കോവില്‍ - ചിറ്റാര്‍ മലയോര ഹൈവേ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍ കടന്നുപോകുന്ന നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

നഗരത്തിലെ റോഡുകള്‍ അനധികൃത പാര്‍ക്കിംഗിന്‍റെയും വഴിയോരം കൈയേറി നടത്തുന്ന കച്ചവടങ്ങളുടെയും പിടിയിലാണ്. റോഡില്‍ തോന്നുംപടി വാഹനങ്ങള്‍ തിരിക്കുകയും നിര്‍ത്തുകയും ചെയ്യുന്ന അവസ്ഥ പതിവായിട്ടും ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകുന്നില്ല. ശബരിമല മകരവിളക്കുകാലവും പുതുവത്സരാഘോഷവുമൊക്കെ ആയതോടെ പിഎം റോഡില്‍ രാവിലെ മുതല്‍ വാഹനങ്ങളുടെ തിരക്കാണ്. ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ പാളുന്നതോടെ കുരുക്ക് മണിക്കൂറുകള്‍ നീളുന്നു.

ഗതാഗത സിഗ്‌നല്‍ സംവിധാനങ്ങള്‍ നഗരത്തില്‍ ഒരിടത്തും ഇല്ലെന്നത് അധികൃതരുടെ അലംഭാവത്തിന്‍റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ്. പേരിനുപോലും ട്രാഫിക് കാമറകള്‍ ഇല്ലാത്തതും രാത്രികാലങ്ങളില്‍ മതിയായ തെരുവുവിളക്കുകള്‍ ഇല്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

ഇതൊന്നും കാണാതെ പുതുതായി ഉയരുന്ന വാണിജ്യ കെട്ടിടങ്ങള്‍ക്കുപോലും പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉറപ്പാക്കാതെ അനുമതി നല്‍കുന്നതിലൂടെ നഗരത്തെ പൂര്‍ണമായും തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണെന്ന വിമര്‍ശനവും ശക്തമാണ്.

ഗതാഗതം നിയന്ത്രിക്കുന്നത് ഹോം ഗാര്‍ഡുകള്‍

ട്രാഫിക് പോലീസ് സംവിധാനം ഇല്ലാത്ത നഗരത്തില്‍, ഗതാഗത നിയന്ത്രണത്തിന്‍റെ മുഴുവന്‍ ചുമതലയും ഹോം ഗാര്‍ഡുകള്‍ക്കാണ്. മതിയായ പോലീസിനെ നിയോഗിക്കാതെ താത്കാലികാടിസ്ഥാനത്തിലുള്ള പോലീസിനും ഹോം ഗാര്‍ഡിനുമാണ് കോന്നി ടൗണിന്‍റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് നിയന്ത്രണച്ചുമതലയുള്ളത്. മെഡിക്കല്‍ കോളജും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്ന പ്രദേശമായിട്ടും, അതിനനുസരിച്ചുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ക്ക് അധികൃതര്‍ തയാറാകാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

അടിയന്തരമായി ഗതാഗത സിഗ്‌നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും അനധികൃത പാര്‍ക്കിംഗിനും വഴിയോര കൈയേറ്റങ്ങള്‍ക്കും ശക്തമായ നടപടി സ്വീകരിക്കുകയും സ്ഥിരം ട്രാഫിക് പോലീസ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. അല്ലാത്തപക്ഷം കോന്നിയിലെ ഗതാഗത പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്.

മൈലപ്രയിലും കുരുക്ക്, വഴിവിളക്കുകളുമില്ല

മൈലപ്ര: ശബരിമല തീര്‍ഥാടകരുടെ തിരക്കും പത്തനംതിട്ട ടൗണില്‍നിന്നുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതും കാരണം മൈലപ്ര പള്ളിപ്പടി, കുമ്പഴവടക്ക് ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ പാളി. പത്തനംതിട്ട ടൗണില്‍നിന്നു കുമ്പഴ ഭാഗത്തേക്കുള്ള ബസുകളടക്കം മുഴുവന്‍ വാഹനങ്ങളും മൈലപ്ര പള്ളിപ്പടി വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്.

പിഎം റോഡിലെ തിരക്ക് കാരണം പള്ളിപ്പടിയില്‍ വാഹനങ്ങള്‍ തിരിയാന്‍ നന്നേ ബുദ്ധിമുട്ടാണ്. ഹോം ഗാര്‍ഡുകളോ താത്കാലിക പോലീസോ ആണ് മിക്കപ്പോഴുംപള്ളിപ്പടിയില്‍ ഡ്യൂട്ടിയിലുള്ളത്. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ തിരക്ക് നിയന്ത്രണം പലപ്പോഴും പാളുകയാണ്. വാഹനങ്ങള്‍ തിരിച്ചുവിടുന്നതിലെ കാലതാമസം കാരണം കുരുക്ക് മൈലപ്ര ജംഗ്ഷനും കുമ്പഴ വടക്ക് ജംഗ്ഷനും അപ്പുറത്തേക്ക് നീളുകയാണ്.

രാത്രി എട്ടിനുശേഷം ഗതാഗത നിയന്ത്രണത്തിനു പോലീസും ഉണ്ടാകാറില്ല. പിഎം റോഡിലൂടെ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പലപ്പോഴും പത്തനംതിട്ടയില്‍ നിന്നും പിഎം റോഡിലേക്ക് കയറുന്ന വാഹനങ്ങളില്‍ തട്ടുന്നതു പതിവായിട്ടുമുണ്ട്.

കാല്‍നടയായി ശബരിമലയിലേക്കും എരുമേലിയിലേക്കും പോകുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിലാണ് ഇവരുടെ യാത്ര കൂടുതലും. എന്നാല്‍ മൈലപ്ര, മണ്ണാറക്കുളഞ്ഞി, ഉതിമൂട് ഭാഗങ്ങളില്‍ രാത്രിവെളിച്ചം കുറവായതിനാല്‍ കാല്‍നടക്കാര്‍ നന്നേ ബുദ്ധിമുട്ടുന്നു.

കറുത്ത വസ്ത്രം ധരിച്ചു നടക്കുന്ന കാല്‍നട തീര്‍ഥാടകരെ പിന്നാലെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും വിദൂരത്തില്‍നിന്നു കാണാനാകുന്നില്ല. ഇത് അപകടങ്ങള്‍ക്കു കാരണമാകും. വഴിവിളക്കുകള്‍ ഉണ്ടെങ്കില്‍ കാല്‍നടക്കാരെ തിരിച്ചറിയാനാകും.

പന്തളത്ത് എംസി റോഡിലും കുരുക്ക്

പന്തളം: എംസി റോഡില്‍ പന്തളം ഭാഗത്തെ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ശബരിമല മകരവിളക്ക് കാലമെത്തിയതോടെ പന്തളത്ത് അയ്യപ്പഭക്തരുടെ തിരക്കാണ്. പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൂടി ആയതോടെ പന്തളത്തെ കുരുക്കിന്‍റെ രൂക്ഷതയേറി. തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12 വരെ പന്തളത്തേക്ക് വാഹനങ്ങളുടെ തിരക്കുണ്ടാകും. ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരുടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമല്ല.

ക്ഷേത്രത്തിലേക്കും കൊട്ടാരത്തിലേക്കു വരുന്ന വാഹനങ്ങള്‍ തിരിച്ചുവിടാനും സംവിധാനങ്ങളില്ല. പന്തളത്ത് കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെങ്കിലും എംസി റോഡിലെ കുരുക്ക് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് നീളുമ്പോള്‍ പോലീസും നിസഹായാവസ്ഥ പ്രകടിപ്പിക്കുന്നു. പറന്തല്‍, കുളനട ഭാഗങ്ങളിലേക്ക് കുരുക്കിന്‍റെ രൂക്ഷത പ്രകടമാണ്. പന്തളം ടൗണ്‍ കഴിഞ്ഞാലും വാഹനങ്ങളുടെ നിര നീളുകയാണ്.

തിരക്കേറുമ്പോഴും പന്തളത്തെ അനധികൃത പാര്‍ക്കിംഗ് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. ഗതാഗത നിയന്ത്രണത്തിനു മുന്‍പരിചയമുള്ള പോലീസുകാരെ മണികണ്ഠനാല്‍ത്തറയിലും മറ്റും നിയോഗിച്ചിട്ടുമില്ല. ആംബുലന്‍സുകള്‍, കെഎസ്ആര്‍ടിസിയുടേതടക്കം ദീര്‍ഘദൂര ബസുകള്‍, വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കുമുള്ള യാത്രക്കാര്‍ തുടങ്ങിയവരാണ് പന്തളത്തെ കുരുക്കില്‍ വലയുന്നത്.

Idukki

പ്രായത്തെ വെല്ലുന്ന കായികക്കരുത്തുമായി മലയാളി മാസ്റ്റേഴ്‌സ് സംസ്ഥാന കായികമേള നെടുങ്കണ്ടത്ത് ആരംഭിച്ചു

നെടുങ്കണ്ടം: മലയാളി മാസ്റ്റേഴ്‌സ് സംസ്ഥാന കായികമേളയ്ക്ക് നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഉജ്വല തുടക്കം. ആദ്യദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 216 പോയിന്‍റോടെ എറണാകുളം ജില്ല ഒന്നാം സ്ഥാനത്താണ്. 130 പോയിന്‍റ് നേടിയ കണ്ണൂരും 120 പോയിന്‍റ് നേടിയ തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 30 വയസ് മുതല്‍ 90 വയസുവരെയുള്ളവരാണ് കായികമേളയില്‍ പങ്കെടുക്കുന്നത്.

അഞ്ച് വയസ് ഇടവിട്ടുള്ള വിവിധ കാറ്റഗറികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 84കാരനായ പിറവം മുന്‍ എംഎല്‍എ എം.ജെ. ജേക്കബ്, 87കാരനായ എം.എസ്. ജോസഫ്, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കേരളത്തില്‍ ആദ്യമായി എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ച പ്രൊഫ. ഡോ. പ്രശാന്ത്, റിട്ട. സി.ഐ. ജിജു സാമുവല്‍ തുടങ്ങി ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പ്രതിഭകള്‍ മേളയില്‍ മാറ്റുരച്ചു.

ജോലി ലഭിച്ചശേഷമോ 30 വയസ് കഴിഞ്ഞശേഷമോ കായികജീവിതം അവസാനിപ്പിക്കുന്നവരെ കായികരംഗത്തേക്ക് മടക്കിക്കൊണ്ടുവരുന്നതും വ്യായാമം ഒരു ശീലമാക്കി മാറ്റുന്നതും ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള കായികമേളകള്‍ സംഘടിപ്പിക്കുന്നത്. കായികമേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ 14 ജില്ലകളെയും പ്രതിനിധീകരിച്ച് കായികതാരങ്ങള്‍ പങ്കെടുത്തു.

തുടര്‍ന്ന് ദീപശിഖാ പ്രയാണവും നടന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ മീറ്റിന്‍റെ ഉദ്ഘാടനം എം.എം. മണി എംഎല്‍എ നിര്‍വഹിച്ചു. മാസ്‌റ്റേഴ്‌സ് പ്രസിഡന്‍റ് എം.എസ്. ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംഘാടകരായ എം.എന്‍. ഗോപി, ജോയി ആനിത്തോട്ടം, കെ.ആര്‍. രാമചന്ദ്രന്‍, ചന്ദ്രബാബു, ചാക്കോച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 14 ജില്ലകളില്‍നിന്നായി 1200ലധികം കായികതാരങ്ങളാണ് പ്രായത്തെ വെല്ലുന്ന പ്രകടനങ്ങളുമായി രണ്ടുദിവസത്തെ കായികമേളയില്‍ പങ്കെടുത്തുവരുന്നത്.

Alappuzha

പഴയ പാലം പൊളിച്ചു; പകരം നിർമിക്കാത്തത് പ്രതിസന്ധിയാകുന്നു

അമ്പലപ്പുഴ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കാക്കാഴം ഗവ. ഹൈസ്കൂളിനു സമീപത്തെ പഴയപാലം പൊളിച്ചു മാറ്റിയെങ്കിലും പകരം പാലം നിർമിക്കാതെ ദേശീയപാത അഥോറിറ്റി. നിർജല സംരക്ഷണനിയമം കാറ്റിൽപ്പറത്തി അശാസ്ത്രീയമായ തൂമ്പ് നിർമിക്കുന്നു. ഇത് നീരൊഴുക്ക് തടഞ്ഞ് ഒരു പ്രദേശമാകെ വെള്ളക്കെട്ടിലാക്കും.

ബ്രിട്ടീഷ് ഭരണകാലത്ത് പ്രധാന ജലഗതാഗതമാർഗമായിരുന്ന കാപ്പിത്തോടിന് കുറുകെ നിർമിച്ച പഴയപാലം പൊളിച്ചുനീക്കിയശേഷം ഇടുങ്ങി ചെറുതായ തൂമ്പാണ് നിർമിക്കുന്നത്. ഇത് സുഗമായ തീരൊഴുക്കിന് തടസമാകും.

ഇതോടെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്പിവളപ്പ് പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങളെ കടുത്ത വെള്ളക്കെട്ടിലാക്കും.

കാലവർഷക്കെടുതി മുന്നിൽ കണ്ട് ഓരോ വർഷവും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നാട്ടുകാർ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാറുണ്ട്. എന്നാൽ, തൂണിൽ നിർമിക്കേണ്ട പാലത്തിനു പകരം ഇടുങ്ങി ചെറുതായ തൂമ്പ് ആകൃതിയിൽ നിർമിച്ചാൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് നീരൊഴുക്ക് തടസമാകും.

തോട് ശുചിയാക്കുന്നതിനായി മണ്ണുമാന്തിയന്ത്രങ്ങൾ കയറാത്തരീതിയിൽ ഉയരവും വ്യാപ്തിയും ഇല്ലാതെ നിലവിലെ ഭൂമി നിരപ്പിൽനിന്നും ഏറെ താഴ്ത്തിയാണ് നിലവിൽ നിർമാണം പുരോഗമിക്കുന്നത്. ഏറെ താഴ്ന്ന പ്രദേശമായ കാക്കാഴം കമ്പിവളപ്പിൽ പതിക്കുന്ന മഴവെള്ളം കൈത്തോടുകൾ വഴി കാപ്പിത്തോട്ടിലെത്തി പൂക്കൈതയാറ്റിലേക്ക് ഒഴുകിപ്പോവുകയാണ് പതിവ്. ഈ പ്രക്രിയയാണ് കമ്പിവളപ്പിനെ വെള്ളക്കെട്ടിൽനിന്ന് സംരക്ഷിച്ചു നിർത്തുന്നത്.

എന്നാൽ, നിലവിലെ നിർമാണം ഇതിന് ഏറെ തടസമാകും. തോട്ടിലൂടെ ഒഴുകിയെത്തുന്ന മരക്കഷണങ്ങളും അവശിഷ്ടങ്ങളും മറ്റും ഇവിടെ അടിഞ്ഞുകൂടി ജലം കെട്ടിക്കിടക്കും. ഇതാവട്ടെ കമ്പിവളപ്പ് പ്രദേശത്തെ വീടുകൾക്കുള്ളിൽ വരെ കാപ്പിതോട്ടിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലം കയറും. ഇത് വിവിധ പകർച്ചവ്യാധികളടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും. പുന്നപ്ര മിൽമഡയറി, വണ്ടാനം മെഡിക്കൽ കോളജാശുപത്രി.

അറവുശാലകൾ ഹോട്ടലുകൾ, ചെമ്മീൻ സംസ്കരണശാലകൾ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം വൻതോതിലാണ് കാപ്പിത്തോട്ടിലേക്ക് നിക്ഷേപിക്കുന്നത്. വേനൽക്കാലം ആരംഭിച്ചതോടെ ഇവ കെട്ടിക്കിടന്ന് നിലവിൽ ദുർഗന്ധവും രൂക്ഷമായിരിക്കുകയാണ്.

നിർമാണത്തിന്‍റെ ഭാഗമായി മാസങ്ങളായി തോടിനു കുറുകെ മുട്ടിട്ട് നീരൊഴുക്ക് തടഞ്ഞിരിക്കുന്നതിനാൽ കമ്പിവളപ്പിലെ തോടുകളിൽ മലിനജലം നിറഞ്ഞിരിക്കുകയാണ്. ഇതുമൂലം ഇവിടെ കൊതുകും കൂത്താടിയും വർധിച്ച് ജനജീവിതം ഏറെ ദുസഹമാക്കിയിരിക്കുകയാണ്. ഇതിനിടെ വീടുകൾക്കുള്ളിൽ വരെ മലിനജലം കയറിയപ്പോൾ നാട്ടുകാർ നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് മുട്ട് പൊട്ടിച്ചുവിട്ടുരുന്നു.

നീരൊഴുക്കിന് തടസമാകാത്തരീതിയിൽ മാത്രമേ നിർമാണം നടത്തു എന്ന അധികൃതരുടെ ഉറപ്പിൻമേൽ നാട്ടുകാർ അന്ന് പിരിഞ്ഞുപോയെങ്കിലും അത് ലംഘിച്ചാണ് നിലവിലെ നിർമാണം.

എന്തായാലും തോട്ടിലെ ഒഴുക്കിന് തടസമുണ്ടാകാത്ത രീതിയിൽ തൂണിൽ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kottayam

തെങ്ങണയില്‍ തൊഴിൽ തേടുന്ന "ഭായി'മാർ വര്‍ധിക്കുന്നു

ചങ്ങനാശേരി: തെങ്ങണയില്‍ തൊഴില്‍ തേടിയെത്തുന്ന "ഭായി'മാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ബംഗാള്‍, ഒഡീഷ, ബാഹാര്‍, ഹരിയാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തെങ്ങണ കേന്ദ്രമായി താമസിച്ച് ജോലി തേടുന്നത്. ജോലി അന്വേഷിച്ച് ഇവര്‍ രാവിലെ തെങ്ങണ കവലയില്‍ കാത്തുനില്‍ക്കുന്നത് നിത്യകാഴ്ചയാണ്.

കൃഷിപ്പണികള്‍, മേസ്തിരി, മെയ്ക്കാട്, വീട്ടുജോലികള്‍ തുടങ്ങി എല്ലാത്തരം ജോലികളും ചെയ്യാന്‍ സന്നദ്ധരായാണ് ഇവര്‍ കാത്തുനില്‍ക്കുന്നത്. തൊഴിലാളികളെ ആവശ്യമുള്ളവര്‍ ഇവിടെയെത്തി വിളിച്ചുകൊണ്ടു പോകുകയാണ്. ഇവരില്‍ ദിവസവും തൊഴില്‍ ലഭിക്കാത്തവരുമുണ്ട്. തൊഴിലാളികളെ കൈമാറി ഇടനില നിന്ന് പണം സമ്പാദിക്കുന്നവരും ഇവര്‍ക്കിടയിലുണ്ട്.

തെങ്ങണ, പെരുമ്പനച്ചി, പാലച്ചുവട് ഭാഗങ്ങളിലെ വീടുകളിലും മുറികളിലും ക്യാമ്പ് ചെയ്താണ് ഇവര്‍ ജോലിസ്ഥലങ്ങളിലേക്കു പോകുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി പായിപ്പാട്ടുള്ള വിവിധ ക്യാമ്പുകളില്‍ താമസിച്ച് ഏഴായിരത്തോളം ഇതര സംസ്ഥാനക്കാർ ജോലി ചെയ്യുന്നുണ്ട്. രണ്ടു വര്‍ഷമായാണ് തെങ്ങണയിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചത്.

അതേസമയം, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ രാസലഹരി, കഞ്ചാവ്, മദ്യം, നിരോധിത പുകയില ഉത്പന്ന വിതരണക്കാരും ക്രിമിനലുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ രേഖകളും മറ്റുവിവരങ്ങളും ശേഖരിക്കാന്‍ പോലീസും മാടപ്പള്ളി പഞ്ചായത്ത് അധികൃതരും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. രാവിലെയെത്തുന്ന ഇതരസംസ്ഥാനക്കാർ നിരോധിത പുകയില ഉത്പന്നങ്ങൾ അടക്കം ഉപയോഗിച്ച് വഴിയിൽ തുപ്പിയിടുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.

Ernakulam

ബയോമാലിന്യ ശേഖരണം : നിരക്കുകൂട്ടിയ സംഭവം: മേയറുടെ പ്രതികരണം പച്ചക്കള്ളം-പ്രതിപക്ഷം

കൊച്ചി: പുതിയ കോര്‍പറേഷന്‍ കൗണ്‍സിലിന്‍റെ ആദ്യ യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബയോമാലിന്യം ശേഖരിക്കുന്നതിന് ഏജന്‍സികള്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചത് സംബന്ധിച്ച് പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. നിരക്ക് വര്‍ധിപ്പിച്ചത് കഴിഞ്ഞ കൗണ്‍സില്‍ തീരുമാനത്തിന്‍റെ ഭാഗമാണെന്ന മേയര്‍ അഡ്വ. വി.കെ. മിനിമോളുടെ പത്രപ്രസ്താവന ഉയര്‍ത്തിയാണ് പ്രതിപക്ഷം ആദ്യ ആക്ഷേപം ഉന്നയിച്ചത്.

എന്നാല്‍, കഴിഞ്ഞ കൗണ്‍സിലിന്‍റെ തീരുമാനമാണോ ഇതെന്നത് പരിശോധിക്കണമെന്നാണു താന്‍ പറഞ്ഞതെന്നായിരുന്നു മേയറുടെ പ്രതികരണം. ബയോമാലിന്യ ശേഖരണത്തിന് കിലോയ്ക്ക് 45 രൂപയാണ് ഏജന്‍സികള്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചത്. ഇത് കഴിഞ്ഞ കൗണ്‍സില്‍ തീരുമാനത്തിന്‍റെ ഭാഗമാണെന്നായിരുന്നു മേയറുടെ പ്രതികരണം. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. മേയര്‍ വി.കെ. മിനിമോള്‍ നടത്തിയ പ്രതികരണം പച്ചക്കളവാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് വി.എ. ശ്രീജിത്ത് പറഞ്ഞു.

ബ്രഹ്മപുരത്ത് പുതിയ ബയോമാലിന്യ സംസ്‌കരണ പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് 11.5 രൂപ നിരക്കില്‍ ബയോമാലിന്യം ശേഖരിക്കാനായിരുന്നു 2025 ഒക്ടോബര്‍ 25ന് ചേര്‍ന്ന ആരോഗ്യസ്ഥിരം സമിതിയുടെ തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനപ്രകാരം 45 രൂപ വരെ ഈടാക്കാമെങ്കിലും സബ്‌സിഡി നിരക്കില്‍ കിലോയ്ക്ക് 12 രൂപയ്ക്ക് മാലിന്യം ശേഖരിക്കാനായിരുന്നു കഴിഞ്ഞ കൗണ്‍സില്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഏജന്‍സികള്‍ തന്നിഷ്ടപ്രകാരം നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയോ തിരുത്തുകയോ ചെയ്യാതെ കഴിഞ്ഞ കൗണ്‍സിന് മേല്‍ പഴിചാരി മേയര്‍ കൈകഴുകാനാണ് മേയര്‍ ശ്രമിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു.

എന്നാല്‍, കഴിഞ്ഞ കൗണ്‍സില്‍ തീരുമാനിച്ചു എന്നല്ല, വില വര്‍ധിപ്പിച്ചത് കൗണ്‍സില്‍ തീരുമാന പ്രകാരമാണോയെന്ന് പരിശോധിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ വിശദീകരിച്ചു.

കഴിഞ്ഞ കൗണ്‍സിലിന്‍റെ അവസാന യോഗത്തിലാണ് ഇതു സംബന്ധിച്ച അജണ്ട വന്നത്. തീരുമാനം എന്താണ് എന്നറിയാന്‍ ആ കൗണ്‍സിലിലെ ഫയല്‍ പരിശോധിക്കേണ്ടതുണ്ട്. സെക്രട്ടറിയോട് ഫയല്‍ ആവശ്യപ്പെട്ടുണ്ട്. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകും. അതുവരെ കൂടിയ നിരക്ക് ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

Thrissur

വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

ആളൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൊന്പൊടിഞ്ഞാമാക്കൽ സ്വദേ ശികളായ പുതൂര്‍ വീട്ടില്‍ അനിക്കുട്ടന്‍ എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (36), പുതൂര്‍ വീട്ടില്‍ സുട്ടന്‍ എന്ന് വിളിക്കുന്ന വസന്തന്‍ (47), പുത്തന്‍ചിറ പടുത്തിരുത്തി വീട്ടില്‍ വിമോജ്(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തുമ്പൂരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി തലമുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയും മാനഹാനി വരുത്തു കയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2026 ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടോടെയായി രുന്നു സംഭവം. കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഭീകരാന്തരീക്ഷം സൃഷ്ടി ക്കുകയുമായിരുന്നു. വീടിന്‍റെ സിറ്റ്ഔട്ടില്‍ നിന്നിരുന്ന യുവതിയുടെ തലമുടി യില്‍ കുത്തിപ്പിടിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു.

അനില്‍ കുമാര്‍ ആളൂര്‍, അന്തിക്കാട്, മാള, കൊടകര, ചാലക്കുടി, കാട്ടൂര്‍, ആലത്തൂര്‍ പോലീസ് സ്റ്റേഷനുകളിലായി മൂന്നു കവര്‍ച്ച കേസുകളും ഒരു മോഷണക്കേസും ഒരു അടിപിടി കേസും അടക്കം എട്ടു ക്രിമിനല്‍ കേസുക ളിലെ പ്രതിയാണ്. വസന്തന്‍ ആളൂര്‍, മാള, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനു കളിലായി ഒരു കൊലപാതകക്കേസിലും രണ്ട് അടിപിടിക്കേസിലും അടക്കം അഞ്ചു ക്രിമിനല്‍ കേസുകളിൽ പ്രതിയാണ്.

ആളൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, എസ്ഐ കെ.ടി. ബെന്നി, ജിഎസ്ഐ മിനിമോള്‍, സിപിഒമാരായ സിനേഷ്, ആഷിഖ് എന്നിവര ടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

Palakkad

എസ്പിസി ബേർഡിംഗ് ട്രയിൽ പരിപാടി സംഘടിപ്പിച്ചു

മണ്ണാർക്കാട്: കേരള വനം-വന്യജീവി വകുപ്പ്- സൈലന്‍റ്‌വാലി നാഷണൽ പാർക്കിന്‍റെ നേതൃത്വത്തിൽ എസ്പിസി ക്രിസ്മസ് ക്യാന്പിന്‍റെ ഭാഗമായി പള്ളിക്കുറുപ്പ് ശബരി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകൾക്കായി എസ്പിസി ബേർഡിംഗ് ട്രയിൽ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ 41 കേഡറ്റുകളും സ്കൂൾ - പോലീസ് വകുപ്പുകളിൽനിന്നുള്ള ജീവനക്കാരും പങ്കെടുത്തു.

സൈലന്‍റ് വാലി നാഷണൽ പാർക്കിലെ ഭവാനി റേഞ്ചിന് കീഴിലെ തത്തേങ്ങലം വനപ്രദേശത്ത് നടന്ന ബേർഡിംഗ് ട്രയിലിൽ വിദ്യാർഥികൾ വനപാതയിലൂടെ സഞ്ചരിച്ച് പക്ഷിനിരീക്ഷണം നടത്തി. തുടർന്ന് പക്ഷികളെ തിരിച്ചറിയൽ, അവയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന്‍റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണവും സംഘടിപ്പിച്ചു. എഴുപതിലധികം പക്ഷി ഇനങ്ങളെ കാണാൻ വിദ്യാർഥികൾക്കു കഴിഞ്ഞു. ഇതിൽ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന പക്ഷികളും ഉൾപ്പെട്ടിരുന്നു.

പരിപാടിക്ക് പക്ഷിനിരീക്ഷകരായ അഖിൽ പൂവത്തിങ്കൽ, വി.എസ്. അജീഷ്, വനംവകുപ്പ് ജീവനക്കാരായ ബി. ഷിജു, കെ. സതീഷ് എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ അനുമോൾ പി. വിൻസ്, കെ.പി. സുധ, സീനത്ത്, സ്വപ്ന സജി എന്നിവരും മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ സിപിഒ കെ.കെ. അന്പിളിയും പരിപാടിയിൽ പങ്കെടുത്തു. പ്രകൃതിസംരക്ഷണത്തിനുള്ള ഉത്തരവാദിത്വബോധം കുട്ടികളിൽ വളർത്തുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Malappuram

അതീഖ് റഹ്മാൻ വധക്കേസ് : 14 വർഷത്തിനുശേഷം വിചാരണ ആരംഭിച്ചു

മഞ്ചേരി: അരീക്കോട് കുനിയിൽ അതീഖ് റഹ്മാൻ വധക്കേസിന്‍റെ വിചാരണ ഇന്നലെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് എസ്. സൂരജ് മുന്പാകെ ആരംഭിച്ചു. നാളെ കൊലപാതകത്തിന് 14 വർഷം പൂർത്തിയാകാനിരിക്കെയാണ് വിചാരണ ആരംഭിക്കുന്നത്. 2012 ജനുവരി അഞ്ചിനായിരുന്നു കുനിയിൽ നടുപ്പാട്ടിൽ അതീഖ് റഹ്മാൻ കൊല്ലപ്പെട്ടത്.

ഫുട്ബോൾ ടൂർണമെന്‍റ് നടത്തിപ്പുമായി ബന്ധപ്പെട്ട നിസാര തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊളക്കാടൻ ആസാദ്, കൊളക്കാടൻ അബൂബക്കർ, കൊളക്കാടൻ ഗുലാം ഹുസൈൻ, ഗുലാം പാഷ, അബ്ദുനാസർ, ഫൈസിർ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ കൊളക്കാടൻ ആസാദും സഹോദരൻ അബൂബക്കറും പിന്നീട് കൊല്ലപ്പെട്ടു. ഈ കേസിലെ 12 പ്രതികളെ ഇതേ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ശിക്ഷിച്ചിരുന്നെങ്കിലും ഇതിലേക്ക് നയിച്ച അതീഖ് റഹ്മാൻ വധക്കേസിലെ വിചാരണ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.

2012ൽ മഞ്ചേരി പോലീസ് ഇൻസ്പെക്ടറായിരുന്ന ദേവദാസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെ സ്ഥലം മാറിപ്പോയി. ഇതോടെ വിചാരണ നടപടികൾ വൈകി. 2015ൽ അതീഖിന്‍റെ ഭാര്യ റുബീനയും സഹോദരൻ ഷറഫുദീനും മൂന്ന് തവണ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് 2015ൽ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കുറ്റപത്രം സമർപ്പിച്ചത്.

ഹൈക്കോടതിയുടെ നിർദേശ പ്രകാരം സർക്കാർ നിയമിച്ച തലശേരി സ്വദേശിയായ അഡ്വ. പി.സി. നൗഷാദാണ് കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സി. ശ്രീധരൻ നായർ, എം. രാജേഷ്, പി. അശ്വിനി, സൽമാനുൽ ഫാരിസ് എന്നിവർ ഹാജരായി. കൊലപാതകത്തിന്‍റെ ദൃക്സാക്ഷിയും കൊല്ലപ്പെട്ട അതീഖ് റഹ്മാന്‍റെ സുഹൃത്തും അയൽവാസിയുമായ മുജീബ് റഹ്മാനെയാണ് ഇന്നലെ വിസ്തരിച്ചത്. വിസ്താരം നാളെ തുടരും.

Kozhikode

കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിന്‍റെ നാശം : പ്രതിഷേധം ശക്തം;കരാർ പാലിക്കുമെന്ന് സൂപ്പർക്രോസ് റേസിംഗ് ലീഗ് സംഘാടകർ

കോഴിക്കോട്: സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് നടത്തിയ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടി നശിച്ച സംഭവം വന്‍ വിവാദത്തിനു തിരികൊളുത്തുന്നു. ഇനി സ്‌റ്റേഡിയത്തില്‍ ഐ ലീഗ് ഉൾപ്പെടെയുള്ള മുന്‍നിര കായിക മത്സരങ്ങള്‍ നടത്താനാവുമോയെന്ന ആശങ്ക ഉയര്‍ന്നതിനു പിന്നാലെ സ്‌റ്റേഡിയത്തിന്‍റെ ദുരവസ്ഥയില്‍ കടുത്ത പ്രതിഷേധവുമായി കായിക പ്രേമികളും കോര്‍പറേഷനിലെ യുഡിഎഫ് അംഗങ്ങളും രംഗത്തു വന്നു.

ഐഎസ്എല്‍ മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കാനുള്ള സാധ്യത ഏറിയ സാഹചര്യത്തിലാണ് സാഹസിക ബൈക്ക് റേസിംഗ് മത്സരങ്ങള്‍ക്ക് ഗ്രൗണ്ട് വിട്ടുകൊടുത്തത്. സൂപ്പര്‍ലീഗ് കേരളയുടെ ഒരു സെമിഫൈനലും ഫൈനലും അടക്കമുള്ള മത്സരങ്ങള്‍ കോഴിക്കോട്ടുനിന്ന് മാറ്റിവച്ചാണ് ഡിസംബര്‍ 15ന് സ്റ്റേഡിയം കൈമാറിയത്.

സ്‌റ്റേഡിയത്തിലെ പുല്‍ത്തകിടിക്കു മുകളില്‍ പലക നിരത്തി അതിനു മുകളില്‍ ടണ്‍ കണക്കിന് മണ്ണ് നിരത്തിയാണ് പ്രത്യേക ട്രാക്കുകള്‍ നിര്‍മിച്ച് റേസിംഗ് മത്സരം നടത്തിയത്. ഒരാഴ്ചയോളം വായു, സൂര്യപ്രകാശ സമ്പര്‍ക്കമില്ലാതെ വന്നതോടെ മണ്ണിനടിയിലുളള പുല്‍ത്തകിടി നശിക്കുകയായിരുന്നു.

അതിനിടെ സ്റ്റേഡിയത്തെ റേസിംഗിന് മുന്‍പുള്ള അതേ അവസ്ഥയിലേക്ക് മാറ്റിയെടുക്കുമെന്ന് സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് സംഘാടകരായ ഐഎസ്ആര്‍എല്‍, ബാന്‍ഡിഡോസ് മോട്ടോര്‍സ്‌പോര്‍ട്‌സ് എന്നിവര്‍ അറിയിച്ചു. ആഗോള നിലവാരത്തിലുള്ള രീതികളും കരാര്‍ വ്യവസ്ഥകളും പാലിച്ചുകൊണ്ടായിരിക്കും സ്‌റ്റേഡിയം പൂര്‍വസ്ഥിയിലാക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.

സ്‌റ്റേഡിയം വിട്ടു നല്‍കിയത് അന്വേഷിക്കണം: യുഡിഎഫ്

കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയം ബൈക്ക് റേസിംഗിന് വിട്ട് നല്‍കിയത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി. സൂപ്പര്‍ ക്രോസ് ലീഗ് ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ശേഷം സ്റ്റേഡിയത്തിലെ പുല്ല് കരിഞ്ഞുണങ്ങുകയും നാശനഷ്ടമുണ്ടാവുകയും ചെയ്ത മേഖലകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു യുഡിഎഫ് അംഗങ്ങള്‍. കോര്‍പറേഷനെ മറികടന്ന് കേരള ഫുട്ബോള്‍ അസോസിയേഷനാണ് സ്റ്റേഡിയം മത്സരത്തിനായി വിട്ടു നല്‍കിയത്.

മൈതാനം തകരാന്‍ കാരണം ഭരണപക്ഷത്തിന്‍റെ ഉത്തരവാദിത്തമില്ലായ്മയാണെന്നും യുഡിഎഫ് ആരോപിച്ചു. 25 ലക്ഷം രൂപ കെഎഫ്എയില്‍ കെട്ടിവെച്ചാണ് സംഘാടകര്‍ പരിപാടി നടത്തിയത്. എന്നാല്‍, നിലവില്‍ ഈ തുക ഉപയോഗിച്ച് സ്റ്റേഡിയം പഴയ പടിയാക്കാന്‍ കഴിയില്ല. സ്റ്റേഡിയം വിട്ടു കൊടുത്തതിന് പിന്നില്‍ മുന്‍ ഭരണസമിതിയും സിപിഎമ്മുമാണ്.

കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എസ്. വി സയ്യിദ് മുഹമ്മദ് ഷമീല്‍ ആവശ്യപ്പെട്ടു. യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ഉപനേതാവ് മനക്കല്‍ ശശി, കൗണ്‍സിലര്‍മാരായ എസ്.കെ അബൂബക്കര്‍, സഫറി വെള്ളയില്‍, ജിഷാന്‍, സക്കീര്‍, ഫാത്തിമ തഹ്ലിയ, സൗഫിയ അസീസ്, കവിത അരുണ്‍ തുടങ്ങി 15 ലേറെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് സ്റ്റേഡിയം സന്ദര്‍ശിച്ചത്.

 

Wayanad

കാലാവസ്ഥാ വ്യതിയാനം; കർഷകജീവിതം കടുപ്പമേറും

കൽപ്പറ്റ: ജനുവരിയിലെ മൂടിക്കെട്ടിയ അന്തരീക്ഷം ജില്ലയിലെ കാപ്പിക്കർഷകരെ വലയ്ക്കുന്നു. വിളവെടുക്കുന്ന കാപ്പിക്കുരു സമയബന്ധിതമായി ഉണക്കാനും കുത്തി പരിപ്പാക്കാനും കഴിയാത്ത സ്ഥിതിയിലാണ് കൃഷിക്കാർ. ചെടികളിൽനിന്നു പറിച്ച് കളത്തിലോ മുറ്റത്തോ നിരത്തുന്ന കാപ്പിക്കുരു കുത്തിപ്പരിപ്പാക്കാൻ പരുവത്തിൽ ഉണങ്ങുന്നതിനു എട്ട് വെയിലെങ്കിലും കൊള്ളണം.

നന്നായി ഉണങ്ങുന്നതിനു രണ്ടാഴ്ചയോളം എടുക്കും. വലിയ തോതിൽ കൃഷിയുള്ളവർ ഘട്ടങ്ങളായാണ് കാപ്പി വിളവെടുത്ത് കളത്തിലിട്ട് വെയിൽ കൊള്ളിക്കുന്നത്. ഒരു മാസമായി ജില്ലയിൽ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. അതിനാൽത്തന്നെ കാപ്പിക്കുരു പാകത്തിൽ ഉണങ്ങാൻ ദിവസങ്ങളോളം കളത്തിൽ ഇടേണ്ട സ്ഥിതിയാണെന്നു പനമരം കരിന്പുമ്മലിലെ കർഷകൻ പാന്പനാൽ ശിവദാസ് പറഞ്ഞു. കാലാവസ്ഥയിലെ വ്യതിയാനം കാപ്പിക്കൃഷിക്കാരെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രതിസന്ധിയാണെന്നു സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ പ്രമുഖ കാപ്പി ഉത്പാദക പ്രദേശമാണ് വയനാട്. കോഫി ബോർഡിന്‍റെ കണക്കനുസരിച്ച് ജില്ലയിൽ 67,560 ഹെക്ടറിലാണ് കാപ്പിക്കൃഷി. ഇത് സംസ്ഥാനത്തെ ആകെ കാപ്പിക്കൃഷിയുടെ 80 ശതമാനത്തിനടുത്താണ്. 60,000നു മുകളിലാണ് ജില്ലയിൽ കാപ്പിക്കർഷകരുടെ എണ്ണം. ചെറുകിടക്കാരാണ് ഇതിൽ ഭൂരിപക്ഷവും. ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കാപ്പിക്കൃഷിയുണ്ട്. 70,000-75,000 ടണ്‍ ഉണ്ടക്കാപ്പിയാണ് ജില്ലയിലെ പ്രതിവർഷ ഉത്പാദനം. നവംബർ രണ്ടാം പകുതിയോടെ തുടങ്ങി ഫെബ്രുവരി ആദ്യംവരെ നീളുന്നതാണ് ജില്ലയിലെ കാപ്പി വിളവെടുപ്പ് സീസണ്‍.

ഗതകാലത്തെ അപേക്ഷിച്ച് കൂടുതൽ കർഷകർ കാപ്പിക്കൃഷിയിലേക്ക് തിരിയുന്നുണ്ടെന്ന് സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് പറഞ്ഞു. കൃഷിയിടങ്ങളിൽ നട്ടുപരിപാലിക്കുന്നതിന് മേത്തരം കാപ്പിച്ചെടികൾ കുടകിലേതടക്കം നഴ്സറികളിൽ അന്വേഷിക്കുകയാണ് കർഷകർ. ഉയർന്ന വിലയാണ് ഭൂവുടമകൾ കാപ്പിക്കൃഷിയിലേക്ക് തിരിച്ചുനടക്കാൻ ഇടയാക്കിയത്. ഇപ്പോൾ കാപ്പിപ്പരിപ്പ് ക്വിന്‍റലിന് 35,000 രൂപ വിലയുണ്ട്.

2018ൽ ഉണ്ടക്കാപ്പി ചാക്കിനു 4,000ഉം പരിപ്പ് ക്വിന്‍റലിനു 13,500ഉം രൂപയാണ് വില ലഭിച്ചത്. വർഷങ്ങളുടെ ഇടവേളയ്ക്കൊടുവിൽ 2023 തുടക്കത്തിലാണ് കാപ്പി വില ഉയരാൻ തുടങ്ങിയത്. കാലാവസ്ഥയിലെ താളപ്പിഴമൂലം ബ്രസീൽ, കൊളംബിയ, ഇന്തൊനീഷ്യ, കെനിയ എന്നിവിടങ്ങളിൽ കാപ്പി ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവും കർണാടകയിലെ കുടക്, കേരളത്തിലെ വയനാട്, ഇടുക്കി, നെല്ലിയന്പാതി പ്രദേശങ്ങളിൽ ഉത്പാദനം വർധിക്കാത്തതും ഉയർന്ന ഡിമാൻഡുമാണ് ആഭ്യന്തര വിപണിയിൽ കാപ്പിവില ഉയരുന്നതിനു സഹായകമായത്.

മറ്റിടങ്ങളെ അപേക്ഷിച്ച് വയനാട്ടിൽ കാപ്പി ഉത്പാദനക്ഷമത കുറവാണ്. ജില്ലയിൽ ഏക്കറിന് ശരാശരി 320 കിലോഗ്രാം കാപ്പിപ്പരിപ്പാണ് ഉത്പാദനം. എന്നാൽ കർണാടകയിലെ കുടകിൽ ഇത് ഏക്കറിൽ ശരാശരി 1,000 കിലോഗ്രാമാമാണ്. രാജ്യത്ത് കാപ്പി ഉത്പാദനം വർധിപ്പിക്കുന്നതിന് കോഫി ബോർഡ് വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണ്. നിലവിൽ രാജ്യത്ത് പ്രതിവർഷ കാപ്പി ഉത്പാദനം 3.5 ലക്ഷം ടണ്ണാണ്. അടുത്ത 25 വർഷത്തോടെ ഉത്പാദനം ഇരട്ടിയാക്കുകയാണ് ബോർഡ് ലക്ഷ്യം.

കേരളത്തിലെ പ്രമുഖ കാപ്പി ഉത്പാദകമേഖല എന്ന നിലയിൽ കോഫി ബോർഡിന്‍റെ പുതിയ പദ്ധതികളുടെ ഗുണം വയനാടിനും ലഭിക്കുമെന്നാണ് പൊതുവെ പ്രതീക്ഷ.

ലോകബാങ്കിന്‍റെ സാന്പത്തിക പിന്തുണയോടെ വയനാട്ടിൽ കാർഷിക മേഖലയിൽ കൃഷിവകുപ്പ് മുഖേന നടപ്പാക്കുന്ന കേര അടക്കം പദ്ധതികളിൽ കാപ്പിക്കൃഷിക്ക് പ്രാധാന്യം നൽകുന്നുണ്ട്. ജില്ലയിലെ ചെറുകിട കർഷകരിൽ അധികവും സ്വന്തമായി ജലസേചന സൗകര്യം ഇല്ലാത്തവരാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് കോഫി ബോർഡ് ഇടപെടൽ നടത്തിവരികയാണ്.

Kannur

കാമറകളിൽ പുലിയു‌ടെ ദൃശ്യം പതിഞ്ഞില്ല; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ, നീലായി മേഖലകളിൽ വീണ്ടും പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെ തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല.

ചതിരൂർ, നീലായി എന്നിവിടങ്ങളിൽ ഓരോ കാമറകളായിരുന്നു വനംവകുപ്പ് സ്ഥാപിച്ചത്. പുലിയുടെ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ വനംവകുപ്പ് മേഖലകളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ആറളം പഞ്ചായത്ത് പ്രസിഡന്‍റ് വി.ശോഭയുടെ അധ്യക്ഷതയിൽ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും വനംവകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

പുലിയെ കൂട് സ്ഥാപിച്ച് പിടിയ്ക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിച്ച ശേഷമേ കൂട് സ്ഥാപിക്കാനാവൂ എന്നതിനാലായിരുന്നു കാമറകൾ സ്ഥാപിച്ചത്. വനാതിർത്തിയിലെ സോളർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുകയറി കിടക്കുന്ന സ്ഥലങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കാനും യോഗം നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ പ്രദേശത്ത് വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് കീഴ്പള്ളി സെക്ഷനിലെ ജീവനക്കാർ പട്രോളിംഗ് ഉൾപ്പടെ ശക്തമാക്കിയിട്ടുണ്ട്.

Kasaragod

അടുത്ത പരീക്ഷണം: കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് ആലാമിപ്പള്ളി ബസ്‌സ്റ്റാൻഡിലേക്ക് മാറ്റാൻ നീക്കം

കാഞ്ഞങ്ങാട്: കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആളുകയറാത്ത ആലാമിപ്പള്ളിയിലെ പുതിയ ബസ്‌സ്റ്റാൻഡിനെ സജീവമാക്കാൻ നഗരസഭ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. കാലങ്ങളായി പുതിയകോട്ടയിൽ പ്രവർത്തിക്കുന്ന നഗരസഭ ഓഫീസ് പുതിയ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിലേക്ക് മാറ്റാനാണ് നീക്കം. നഗരസഭാ ചെയർമാൻ വി.വി. രമേശൻ തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നഗരസഭാ ഓഫീസിന് സമീപത്തുണ്ടായിരുന്ന സബ് ട്രഷറി കെട്ടിടം പൊളിച്ചുപണിയുന്നതിനാൽ ഇപ്പോൾ ട്രഷറി താത്കാലികമായി പുതിയ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതോടെ ട്രഷറി ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം ഇവിടേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് കൂടുതൽ സർക്കാർ ഓഫീസുകൾ ഇവിടേക്ക് കൊണ്ടുവന്നാൽ ആളനക്കമുണ്ടാകുമെന്ന ആശയം നഗരസഭ അധികൃതരുടെ മുന്നിൽ ഉയർന്നുവന്നത്.

പുതിയ കെട്ടിടത്തിന്‍റെ പണി പൂർത്തിയാകുന്നതോടെ ട്രഷറി ഇവിടെനിന്ന് തിരിച്ചുപോകുമെന്ന കാര്യം ഉറപ്പാണ്. നഗരത്തിലെ മറ്റു പ്രധാന സർക്കാർ ഓഫീസുകൾക്കെല്ലാം മിനി സിവിൽ സ്റ്റേഷനിൽ ഇടമുണ്ട്. എല്ലാ ഓഫീസുകളും ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ആലാമിപ്പള്ളിയിലേക്ക് മാറാൻ പൊതുവേ ആരും തയാറാവുകയുമില്ല. ഈ സാഹചര്യത്തിലാണ് മറ്റുള്ളവരെ നിർബന്ധിക്കുന്നതിനു പകരം നഗരസഭാ ഓഫീസ് തന്നെ ഇങ്ങോട്ടു മാറ്റാമെന്ന ആലോചന വന്നത്.

ദശകങ്ങളുടെ പഴക്കമുള്ള നിലവിലുള്ള നഗരസഭ ഓഫീസിൽ സ്ഥലപരിമിതിയുടെ പ്രശ്നം നേരത്തേയുണ്ട്. ജില്ലയിലെ ഏറ്റവും വലിയ നഗരസഭയെന്ന നിലയിലുള്ള തിരക്കിനും ജോലിഭാരത്തിനും അനുസരിച്ച സൗകര്യങ്ങൾ നഗരസഭാ കെട്ടിടത്തിലില്ലെന്ന പരാതി കാലങ്ങളായി ഉയരുന്നതാണ്. പാർക്കിംഗ് സൗകര്യവും തീർത്തും പരിമിതമാണ്. നീലേശ്വരം നഗരസഭയ്ക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ബഹുനില ഓഫീസ് കെട്ടിടം പണിതപ്പോൾ തന്നെ കാഞ്ഞങ്ങാടിനും അതുപോലെ ഒരെണ്ണം വേണമെന്ന ആവശ്യം ഉയർന്നുകേട്ടതാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും കോടികളുടെ ഫണ്ട് കണ്ടെത്തി പുതുതായി ഒരു കെട്ടിടം പണിയുന്നതിനു പകരം ആലാമിപ്പള്ളിയിൽ വെറുതെ കിടക്കുന്ന കെട്ടിടവും സ്ഥലസൗകര്യവും ഉപയോഗപ്പെടുത്തിയാൽ മതിയാകില്ലേയെന്ന ആശയം ഉയർന്നുവന്നത്.

പുതിയ ബസ്‌സ്റ്റാൻഡിന്‍റെ പടിഞ്ഞാറുഭാഗത്ത് ഇപ്പോൾ സബ് ട്രഷറി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു തന്നെയാണ് നഗരസഭ ഓഫീസും മാറ്റാനുദ്ദേശിക്കുന്നത്. ട്രഷറി ഇവിടെനിന്ന് മാറ്റാതെ തന്നെ നഗരസഭാ ഓഫീസ് കൂടി പ്രവർത്തിക്കുന്നതിനുള്ള സ്ഥലസൗകര്യം ഇവിടെയുണ്ട്.

നഗരസഭയിലെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ചെറിയ മാറ്റങ്ങളും അധികസൗകര്യങ്ങളും മാത്രം വരുത്തിയാൽ മതിയാകും. വിശാലമായ കോൺഫറൻസ് ഹാൾ ഉൾപ്പെടെ ഉള്ളതിനാൽ നഗരസഭ കൗൺസിൽ യോഗങ്ങൾ ചേരാനും സൗകര്യമുണ്ട്.

നഗരസഭയുടെ മുഖ്യ ഓഫീസ് ഇവിടേക്ക് മാറ്റിയാലും പുതിയകോട്ടയിലെ നിലവിലുള്ള ഓഫീസ് കോർപറേഷനുകളുടെ മാതൃകയിൽ സോണൽ ഓഫീസായി നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. നികുതികളും അപേക്ഷകളും സ്വീകരിക്കുന്നതിനും പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള സൗകര്യം ഇവിടെയും ഉണ്ടാകും.
കാലക്രമത്തിൽ സബ് ട്രഷറി ഇവിടെനിന്ന് മാറുന്നതോടെ നഗരസഭ ഓഫീസിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും നഗരസഭയുടെ അനുബന്ധ ഓഫീസുകളെയെല്ലാം ഇവിടേക്ക് കൊണ്ടുവരാനും സാധിക്കും. ഇതോടെ ആലാമിപ്പള്ളി ബസ്‌സ്റ്റാൻഡിൽ ആളനക്കമില്ലെന്ന പരാതി തീരുമെന്നാണ് പ്രതീക്ഷ.

ഇതോടൊപ്പം ആലാമിപ്പള്ളി ബസ്‌സ്റ്റാൻഡിനു പിന്നിൽ കൂടുതൽ സ്ഥലം ഏറ്റെടുത്ത് നിലവിൽ പണി പൂർത്തിയാകുന്ന ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഇതിനു തൊട്ടടുത്തായുള്ള ആറേക്കർ സ്ഥലം ഏറ്റെടുത്ത് ഓപ്പൺ സ്റ്റേഡിയം നിർമിക്കാനും ആലോചനയുണ്ടെന്ന് ചെയർമാൻ പറഞ്ഞിരുന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഫാ. റോജന്‍ ചെറിയാടന്‍റെ പിതാവ് ജോര്‍ജ്

ഇരിങ്ങാലക്കുട: ഫാ. റോജന്‍ ചെറിയാടന്‍റെ പിതാവ് തെക്കേ അങ്ങാടി പുതുശേരി ചെറിയാടന്‍ കൊച്ചാപ്പു മകന്‍ ജോര്‍ജ് (81) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 10.30ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍. ഇരിങ്ങാലക്കുടയിലെ ആദ്യത്തെ വാര്‍ത്താവാരികയായ നവനാദം വാരികയുടെ സബ് എഡിറ്റര്‍ ആയിരുന്നു. ഭാര്യ: ആനി. മക്കള്‍: മിനി, റോയ് (അബുദാബി), ഫാ. റോജന്‍ (സെന്‍റ് നിക്കോളാസ് ദേവാലയം, ഓസ്‌ട്രേലിയ). മരുമക്കള്‍: ഫ്രാന്‍സീസ്, ഫെലിസിറ്റ.

ലില്ലിക്കുട്ടി ആന്‍റണി

തിരുവനന്തപുരം: നന്തികാട്ട് പരേതനായ ചാക്കോ എന്‍. തോമസിന്‍റെ (റിട്ട. സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍, എജീസ് ഓഫീസ്) ഭാര്യ ലില്ലിക്കുട്ടി ആന്‍റണി (82, റിട്ട. അഡീഷണല്‍ സെക്രട്ടറി, ഗവ. സെക്രട്ടറിയറ്റ്) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് പൊന്‍കുന്നം ഇളങ്ങുളം സെന്‍റ് മേരീസ് പള്ളിയില്‍. പരേത ചങ്ങനാശേരി ഫാത്തിമാപുരം മണലോടിപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഡോ. വിനു തോമസ് (ഡീന്‍ അക്കാദമിക്, എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല), ദിപു തോമസ് (യുഎസ്എ). മരുമക്കള്‍: ഡോ. സുമിത മാത്യു (മോഡല്‍ എന്‍ജിനിയറിംഗ് കോളജ്, കൊച്ചി), ക്രിസ് തോമസ് (യുഎസ്എ). മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് തിരുവനന്തപുരം നന്തന്‍കോടുള്ള വസതിയില്‍ കൊണ്ടുവരും.

മാത്യു ചാക്കോ

മാമ്പുഴക്കരി: പ്രമുഖ നെല്‍കര്‍ഷകന്‍ നാല്‍പ്പതാംകളം മാത്യു ചാക്കോ (അപ്പച്ചന്‍ -76) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിനു ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മാമ്പുഴക്കരി ലൂര്‍ദ്ദ്മാതാ പള്ളിയില്‍. ഭാര്യ: മോളിക്കുട്ടി മാത്യു പാലാ കാപ്പില്‍ കുടുംബാംഗം. മക്കള്‍: ജേക്കബ് മാത്യു, സാമോന്‍ മാത്യു (അയര്‍ലൻഡ്), ആന്‍റണി മാത്യു (ഭാരത് ഹോസ്പിറ്റല്‍ കോട്ടയം), ജോര്‍ജ് മാത്യു (അസി. പ്രഫസര്‍, എസ്ബി കോളജ് ചങ്ങനാശേരി). മരുമക്കള്‍: നീതു സാം കുന്നത്തുപുരയിടം പിണ്ണാക്കനാട് (അയര്‍ലൻഡ്), ഡാലിയ മാത്യു പാറപ്പുറം കൂത്താട്ടുകുളം, ബ്ലസ് കെ. കുര്യന്‍ കൊല്ലംപറമ്പില്‍ പനയമ്പാല (ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിആര്‍സി തലവടി).

ഔസേഫ് മാത്യു

ചമ്പക്കുളം: മാതിരംപള്ളി കിഴക്കേപറമ്പിൽ ഔസേഫ് മാത്യു (ജോയിച്ചൻ -78) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് ബസലിക്കയിൽ. ഭാര്യ:അന്നമ്മ പുളിങ്കുന്ന് പൊട്ടുമുപ്പതിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മേരി മഗ്ദ (മിഷനറീസ് ഓഫ് ചാരിറ്റീസ് ബിഹാർ), സോഫി, ആന്‍റപ്പൻ (സുബേദാർ മേജർ, സിഗ്നൽസ്), പരേതയായ ഷൈനിമോൾ. മരുമക്കൾ: സിബിച്ചൻ മറ്റത്തിൽ പരിയാപുരം, ബിൻസി കൊച്ചുപറമ്പിൽ- കാവിലവീട്ടിൽ മരിയാപുരം, ബിനോയ് നെടുങ്ങാട് പാറത്തോട്.

കെ.എം. മൈക്കിള്‍

പ്രവിത്താനം: കുഴിഞ്ഞാലില്‍ കെ.എം. മൈക്കിള്‍ (ജോണി -83) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് ഭവനത്തിലാരംഭിച്ച് പ്രവിത്താനം സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ മറിയമ്മ അരുവിത്തുറ വലിയവീട്ടില്‍ കുടുംബാംഗം. മക്കള്‍: പരേതയായ ജൂഡി മാത്യു, ജോവാന്‍ ജോമസ്, ഹെലന്‍ ഏബ്രഹാം, ജെയ്ന്‍ സജി, ഡേവിസ് മൈക്കിള്‍, തോമസ് മൈക്കിള്‍. മരുമക്കള്‍: മാത്യു പ്ലാക്കാട്ട്, തോമസ് പുതുമന, ഏബ്രഹാം പുതുമന, സജി പന്തോളില്‍, മിയാ ഡേവിസ് വെള്ളൂക്കുന്നേല്‍, നിമിത തോമസ് കാവളക്കാട്ട്. ഫാ. മാത്യു കുഴിഞ്ഞാലില്‍ (രാമേശ്വരം മിഷന്‍) സഹോദരനാണ്.

ഏലിക്കുട്ടി ജോർജ്

ചെമ്മലമറ്റം: വടകര പരേതനായ വർക്കി ഫ്രാൻസിസിന്‍റെ (കുഞ്ഞാപ്പൻ) ഭാര്യ ഏലിക്കുട്ടി ജോർജ് (91) അന്തരിച്ചു.സംസ്കാരം നാളെ 10 നു ഭവനത്തിൽ ആരംഭിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിയിൽ. പരേത കിഴപറയാർ രണ്ടുപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോയിച്ചൻ, ലൂസി ജോസ് വടക്കേൽ മല്ലികശേരി. മരുമക്കൾ: മേരിയമ്മ ഫ്രാൻസിസ് കളത്തൂർ (തിടനാട്), ജോസ് സെബാസ്റ്റ്യൻ വടക്കേൽ (മല്ലികശേരി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരും.

ശ്യാമള

രാമപുരം: മേതിരി കൊച്ചിലേടത്ത് പരേതനായ സുകുമാരന്‍ നായരുടെ ഭാര്യ ശ്യാമള (75) ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് മേതിരിയിലുള്ള വീട്ടുവളപ്പില്‍ . പരേത മോനിപ്പിള്ളി അറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ശ്രീകുമാര്‍ (ദുബായ്), ഹരികുമാര്‍ (ഓസ്‌ട്രേലിയ), സന്തോഷ് കുമാര്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍ സ്മിത കാഞ്ഞിരവയലില്‍ ആരക്കുന്നം (ദുബായ്), അമ്പിളി ഉന്നക്കല്ലുങ്കല്‍ ഉഴവൂര്‍ (ഓസ്‌ട്രേലിയ), ശ്രീലക്ഷ്മി മണവത്ത് ഓണംതുരുത്ത് (ഓസ്‌ട്രേലിയ). മൃതദേഹം നാളെ രാവിലെ 10 ന് വീട്ടില്‍ കൊണ്ടുവരും.

സിസ്റ്റർ ആനി ഓടക്കൽ എസ്എബിഎസ്

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് വഴിത്തല മഠാംഗമായ സിസ്റ്റർ ആനി ഓടക്കൽ എസ്എബിഎസ് (ചിന്നമ്മ -85) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മാറിക മഠം ചാപ്പലിൽ ആരംഭിച്ച് മഠം വക സെമിത്തേരിയിൽ. പരേത ഏഴല്ലൂർ ഓടക്കൽ പരേതരായ വർക്കി-ബ്രിജീത്ത ദന്പതികളുടെ മകളാണ്. കോടിക്കുളം, കാളിയാർ, മാറിക, ചെപ്പുകുളം, പന്നിമറ്റം, തങ്കമണി, കലയന്താനി, വാഴത്തോപ്പ്, ലില്ലി ഹോം, ശാന്തി ഭവൻ, പെരുന്പള്ളിച്ചിറ എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : ജേക്കബ്, മാത്യു, അൽഫോൻസാ, വൽസമ്മ.

സിസ്റ്റര്‍ ഇന്‍ഫന്‍റ് ട്രീസ

അങ്കമാലി: സിഎംസി അങ്കമാലി മേരിമാതാ പ്രോവിന്‍സിലെ കരുമാലൂര്‍ സെന്‍റ് മേരീസ് മഠാംഗമായ സിസ്റ്റര്‍ ഇന്‍ഫന്‍റ് ട്രീസ (ത്രേസ്യാമ്മ ടീച്ചര്‍ - 90) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കരുമാലൂര്‍ മഠത്തില്‍. പരേത ചങ്ങനാശേരി മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ പള്ളി ഇടവക കാവാലം പുതുപറമ്പില്‍ കുടുംബാംഗമാണ്. കരുമാലൂര്‍, ജലന്ധര്‍, എടനാട്, ആലങ്ങാട്, കരിയാട് എന്നീ മഠങ്ങളില്‍ സിസ്റ്റര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അബ്ദുൽ അസീസ്

പെരുമ്പാവൂർ: മാറമ്പിള്ളി കടവിൽ (എണ്ണാടി) വീട്ടിൽ അബ്ദുൽ അസീസ് (72) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: പോഞ്ഞാശേരി മിനികവല മുണ്ടേത്ത് തെക്കേവീട് കുടുംബാംഗം ആമിന. മക്കൾ: ഷാരിജ (ലക്ചറർ, എംഇഎസ് കോളജ് മാറമ്പിള്ളി), മുഹമ്മദ് ഷംനാദ് (ബിസിനസ്), ഷംസിന (ദുബായ്), ഷഫ്ന (ഖത്തർ). മരുമക്കൾ: മുബാറക് (ലക്ചറർ, ഗവ. എൻജിയറിംഗ് കോളജ് കോഴിക്കോട്), റിമിയ, റിസ് വിൻ (ദുബായ്), ആസിഫ് (ഖത്തർ). വാഴക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗമായ ഇദ്ദേഹം മാറമ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, മാറമ്പിള്ളി ജമാഅത്ത് പ്രസിഡന്‍റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്, ഡിസിസി അംഗം, കർഷക കോൺഗ്രസ് ജില്ല ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബേബി പോൾ

അങ്കമാലി: പീച്ചാനിക്കാട്‌ മൂലനവത്തൂട്ട് (കൂരൻതാഴത്തുപറമ്പിൽ) ബേബി പോൾ (77, റിട്ട. മാനേജർ കാനറ ബാങ്ക്) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് കിഴക്കേ പുത്തൻ പള്ളിയിൽ. ഭാര്യ: റേയ്ച്ചൽ (അമ്മു) ചേലാട് കുന്നത്ത്‌ കുടുംബാംഗം. മക്കൾ: ബബി ജോസ് (അധ്യാപിക, ബിടിസി പുത്തൻകുരിശ്), സബിമോൾ (കുവൈറ്റ്‌). മരുമക്കൾ. ജോസ് പോൾ (എജിഎം, ബിഎസ്എൻഎൽ), അനിൽ തോമസ് (എൻജിനീയർ, കുവൈറ്റ്). പരേതൻ കൂരൻ താഴത്തുപറമ്പിൽ ഫാമിലി ട്രസ്റ്റ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. റോജന്‍ ചെറിയാടന്‍റെ പിതാവ് ജോര്‍ജ്

ഇരിങ്ങാലക്കുട: ഫാ. റോജന്‍ ചെറിയാടന്‍റെ പിതാവ് തെക്കേ അങ്ങാടി പുതുശേരി ചെറിയാടന്‍ കൊച്ചാപ്പു മകന്‍ ജോര്‍ജ് (81) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 10.30ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍. ഇരിങ്ങാലക്കുടയിലെ ആദ്യത്തെ വാര്‍ത്താവാരികയായ നവനാദം വാരികയുടെ സബ് എഡിറ്റര്‍ ആയിരുന്നു. ഭാര്യ: ആനി. മക്കള്‍: മിനി, റോയ് (അബുദാബി), ഫാ. റോജന്‍ (സെന്‍റ് നിക്കോളാസ് ദേവാലയം, ഓസ്‌ട്രേലിയ). മരുമക്കള്‍: ഫ്രാന്‍സീസ്, ഫെലിസിറ്റ.

മുഹമ്മദ്കുട്ടി ഹാജി

മഞ്ചേരി: കാരക്കുന്ന് 34 ലെ റിട്ടയേർഡ് പിഡബ്ല്യുഡി എൻജിനീയർ നെല്ലിപ്പറന്പൻ പെട്ടിക്കൽ മുഹമ്മദ് കുട്ടി ഹാജി(75) അന്തരിച്ചു. യുഎസ്എ ടെക്സാസിലെ ട്രൈലർ പെട്രോളിയം, സിൽബാങ്ക് കോം ഐടി കന്പനി എന്നിവയുടെ സ്ഥാപകനും സിഇഒയും കാരക്കുന്നിലെ നെല്ലിക്ലോഡ് കിച്ചണ്‍ ഉടമയുമായ സബീർ മുഹമ്മദ് മകനാണ്. ഭാര്യ: നഫീസ കട്ടക്കാടൻ (പത്തിരിയാൽ). മറ്റു മക്കൾ : സഗീർ മുഹമ്മദ് (യുഎസ്എ), മഞ്ചേരി മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മുൻ ആർഎംഒയും മഞ്ചേരിയിലെ പേവിൻഡ് ഐടി കന്പനി ഉടമ ഡോ. സഹീർ മുഹമ്മദ് നെല്ലിപ്പറന്പൻ. മരുമക്കൾ : മാജിദ തോട്ടത്തിൽ (മുണ്ടുപറന്പ്), ഫാഹീദ ചിറ്റാനൂർ (വാഴക്കാട്) (ഇരുവരും ടെസ്ക്സാസ്, യുഎസ്എ), ബേബി ശബാന (കരുളായി).

അന്നമ്മ ജോസ്

ബംഗളൂരു: കുറവിലങ്ങാട് മോനുപ്പള്ളി കന്നുംകുളമ്പില്‍ ജോസിന്‍റെ ഭാര്യ അന്നമ്മ ജോസ് (66) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10ന് ബംഗളൂരു പാലിയ ബാബുസാഹിദ് സെന്‍റ് ജോസഫ് പള്ളിയില്‍. കൂടത്തായി പൂവ്വക്കോട്ട് കുടുംബാംഗമാണ് പരേത. മക്കള്‍: ജോജോ ജോസ്, ജെന്‍സി ജോസ്. മരുമക്കള്‍: സല്‍മ പെരുംകല്ലിപുറത്ത്, ടിനു പയ്യപ്പള്ളി (ചാലക്കുടി).സഹോദരങ്ങള്‍: പരേതനായ തോമസ്, പരേതയായ ഏലമ്മ കുളത്തിങ്കല്‍ കാലായില്‍ (കുറവിലങ്ങാട്), ജോസഫ് (കൂടത്തായി), പരേതനായ മാണി, ജോര്‍ജ് (കൂടത്തായി), ജോയി (കൂടത്തായി), മേരി മാനാച്ചേരി (പാലക്കാട്), സെലല്‍ പൊട്ടനാനിക്കല്‍ (കൂടത്തായി).

ടി.ഡി. ദേവസ്യ

കോടഞ്ചേരി: കോടഞ്ചേരി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ഓഫീസ് സ്റ്റാഫായിരുന്ന തെങ്ങുംതോട്ടത്തിൽ ടി.ഡി. ദേവസ്യ(93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്പതിന് കോടഞ്ചേരി സെന്‍റ് മേരീസ് ഫോറോന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി ദേവസ്യ (പരത്തമല). മക്കൾ: ജോൺസൺ (റിട്ട. ക്ലാർക്ക്, സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോടഞ്ചേരി), മാർട്ടിൻ (റിട്ട. അസി. പ്രഫസർ, ഗവ. കോളേജ്, കോടഞ്ചേരി), ജോസ് (അധ്യാപകൻ, സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ, പാറോപ്പടി), ഇമ്മാനുവൽ ( ഓഫീസ് അസിസ്റ്റന്‍റ് സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോടഞ്ചേരി), ജോൺ (സോഷ്യൽ വർക്കർ, യുകെ). മരുമക്കൾ: മിനി മക്കോളിൽ, ഡോ.ലൗലി പെണ്ണാപറമ്പിൽ (മരിയ ഹോമിയോ ക്ലിനിക്, കോടഞ്ചേരി), സോളി ഉഴത്തിൽ (നഴ്‌സ്, യുകെ), മിനി ചെത്തിപ്പുഴ കോടഞ്ചേരി,വാണി (സീനിയർ സോഷ്യൽ വർക്കർ, യുകെ).

നാരായണൻ നമ്പൂതിരി

ഇരിട്ടി: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നാലു പതിറ്റാണ്ടിലേറെക്കാലം മേൽശാന്തിയായി സേവനമനുഷ്ഠിച്ച കെ.സി.ടി.പി. നാരായണൻ നമ്പൂതിരി (95) അന്തരിച്ചു. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: ഗായത്രി അന്തർജനം, കൃഷ്ണൻ നമ്പൂതിരി (കാവുംപടി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം), ശ്രീജിത്ത് നമ്പൂതിരി (ഭാഗവതാചാര്യൻ, മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം മുൻ മേൽശാന്തി). മരുമക്കൾ: ശങ്കരൻ നമ്പൂതിരി (കരിവള്ളൂർ), സുജിത അന്തർജനം.

എം.എൻ. സുധൻ അപ്പദുരൈ

കോയന്പത്തൂർ : കോയന്പത്തൂരിലെ പ്രശസ്ത പരസ്യ ഏജൻസി സുധൻ പബ്ലിസിറ്റിയുടെ സ്ഥാപകൻ എം.എൻ. സുധൻ അപ്പദുരൈ (82) അന്തരിച്ചു. ആഫ്റ്റർനൂണ്‍ എന്ന സായാഹ്ന പത്രത്തിന്‍റെ എഡിറ്റർ ഇൻ ചീഫ്, സി എസ് ഐ ക്രൈസ്റ്റ് ചർച്ചിന്‍റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ട്രിച്ചി റോഡ് സി എസ് ഐ സെമിത്തേരിയിൽ നടത്തി. ഭാര്യ: ഹെലൻ സുധൻ അപ്പദുരൈ. മക്കൾ: ആദം അപ്പദുരൈ, ഡേവിഡ് അപ്പദുരൈ, ഡോ. ഗ്രേസ് പ്രിയദർശിനി, ഡോ. ജാസ്മിൻ സുഹൃത.

ആര്‍.എസ്. ഷെട്ടിയാന്‍

മംഗലാപുരം: മംഗലാപുരം അഥേന ആശുപത്രി, അഥേന ഗ്രൂപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും വൈഎംസിഎ കര്‍ണാടക റീജിയന്‍ റീജിയണ്‍ ചെയര്‍മാനുമായ മംഗലാപുരം സ്വദേശി ആര്‍.എസ്. ഷെട്ടിയാന്‍ (66) അന്തരിച്ചു. സംസ്‌കാരം ഇന്നു 4.30ന് മംഗലാപുരം സിഎസ്‌ഐ ഗൊറോഗുഡ പള്ളിയില്‍. വൈഎംസിഎ ദേശീയ ട്രഷററും ഏഷ്യ പസഫിക് അലയന്‍സ് കമ്മിറ്റി അംഗവുമായിരുന്നു. സിഎസ്‌ഐ ബിഷപ് പരേതനായ റവ. ഡോ. ഡി.പി. ഷെട്ടിയാന്‍റെയും പരേതയായ ഡൊറോത്തി പി. ഷെട്ടിയാന്‍റെയും മകനാണ്. ഭാര്യ: ആശാ ഷെട്ടിയാന്‍. മക്കള്‍: ഡോ. നിഷിത, ഡോ. ആഷിത്. മരുമക്കള്‍: റയാന്‍, ലവീന.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

04-01-2026

എന്‍റെ മകളുടെ ചെണ്ട അരങ്ങേറ്റം; വീഡിയോ പങ്കുവച്ച് മേനക സുരേഷ്

മകൾ രേവതിയുടെ ചെണ്ട അരങ്ങേറ്റത്തിന്‍റെ വീഡിയോ പങ്കുവച്ച് നടി മേനക സുരേഷ് കുമാർ. ആറ്റുകാൽ ദേവിക്ഷേത്രത്തിൽ ചെണ്ട മേളം നടത്തുന്ന രേവതി സുരേഷിന്‍റെ വീഡിയോയാണ് മേനക പങ്കുവച്ചിരിക്കുന്നത്.

നിർമാതാവ് സുരേഷ് കുമാറിന്‍റെയും മേനകയുടെയും മൂത്ത മകളാണ് രേവതി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മകൾ വാദ്യകലയിൽ ചുവടുവെക്കുന്നത് കണ്ട സന്തോഷം താരം ആരാധകരുമായി പങ്കുവക്കുകയായിരുന്നു മേനക.

 

04-01-2026

എന്‍റെ മകളുടെ ചെണ്ട അരങ്ങേറ്റം; വീഡിയോ പങ്കുവച്ച് മേനക സുരേഷ്

മകൾ രേവതിയുടെ ചെണ്ട അരങ്ങേറ്റത്തിന്‍റെ വീഡിയോ പങ്കുവച്ച് നടി മേനക സുരേഷ് കുമാർ. ആറ്റുകാൽ ദേവിക്ഷേത്രത്തിൽ ചെണ്ട മേളം നടത്തുന്ന രേവതി സുരേഷിന്‍റെ വീഡിയോയാണ് മേനക പങ്കുവച്ചിരിക്കുന്നത്.

നിർമാതാവ് സുരേഷ് കുമാറിന്‍റെയും മേനകയുടെയും മൂത്ത മകളാണ് രേവതി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മകൾ വാദ്യകലയിൽ ചുവടുവെക്കുന്നത് കണ്ട സന്തോഷം താരം ആരാധകരുമായി പങ്കുവക്കുകയായിരുന്നു മേനക.

 

26-12-2025

തിരിച്ചുവരവില്‍ നിവിന്‍, സര്‍വം ഫീല്‍ഗുഡ് മായ!

നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന്‍ സിനിമ സര്‍വ്വംമായ.

പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്‍റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്‌ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്നുതന്നെ പറയാം.

നൂറ്റാണ്ടുകളായി പൂജയും ഹോമകര്‍മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന്‍ പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.

ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്‍ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന്‍ നീലകണ്ഠന്‍ നമ്പൂതിരിയും മൂത്തമകന്‍ ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.

അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.

ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.

04-01-2026

അഖിലം മായാജാലം

വര്‍ഷങ്ങള്‍ക്കുശേഷം നിവിന്‍ പോളി, കുടുംബങ്ങളിലേക്കു തിരിച്ചെത്തിയിരിക്കുന്നു. നിവിന്‍-അജു ഹിറ്റ് കോംബോയുടെ പുത്തന്‍ കാഴ്ചകളും കൈയടി നേടുന്നു. പ്രീതി മുകുന്ദനൊപ്പം റിയ ഷിബുവിന്‍റെ ജെന്‍ സി പ്രേതം ഡെലേലുവും പ്രിയതരമാകുന്നു. 50 കോടിയും കടന്ന് പുതുവര്‍ഷത്തിലും "സര്‍വം മായ’ മുന്നേറുമ്പോള്‍ സംവിധായകന്‍ അഖില്‍ സത്യന്‍ ഹാപ്പിയാണ്.

"ഇതില്‍ ഇമോഷനുണ്ട്. തോക്കും ബോംബുമൊന്നുമില്ലാതെ തന്നെ തിയറ്ററില്‍ അനുഭവിച്ചറിയാനാകുന്ന സിനിമ. ഇതിന്‍റെ സൗണ്ട് ഡിസൈനും സാങ്കേതികത്തികവുമെല്ലാം നന്നായി പണംമുടക്കിത്തന്നെയാണു ചെയ്തത്. തിയറ്ററില്‍ എല്ലാവരും ഒന്നിച്ചിരുന്നു കാണേണ്ട എന്‍ഗേജിംഗ് എന്‍റര്‍ടെയ്നറാണിത്’-അഖില്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.

ഈ സിനിമ രൂപപ്പെടുത്തിയത്..‍?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

04-01-2026

മലയാളി കുടുംബത്തിലെ നാലുപേർ മദീനക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു

റിയാദ്: മലയാളി കുടുംബത്തിലെ നാലുപേർ മദീനക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിന്‍റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.

 മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിന്‍റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിംഗ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കുടുംബം സഞ്ചരിച്ച ജിഎംസി വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്‍റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്.

സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മദീന കെഎംസിസി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

04-01-2026

മലയാളി കുടുംബത്തിലെ നാലുപേർ മദീനക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു

റിയാദ്: മലയാളി കുടുംബത്തിലെ നാലുപേർ മദീനക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിന്‍റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.

 മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിന്‍റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിംഗ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കുടുംബം സഞ്ചരിച്ച ജിഎംസി വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്‍റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്.

സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മദീന കെഎംസിസി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

13-11-2025

ദക്ഷിണാഫ്രിക്കയിൽ ‍കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ‍കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.

രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.

04-01-2026

ഏലിക്കുട്ടി ഫ്രാൻസിന്‍റെ നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്‍റെ അനുശോചനം

ഡാളസ്: ഡാളസിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും നോർത്ത് ടെക്സാസ് ഇൻഡോ അമേരിക്കൻ നഴ്സ് അസോസിയേൻ സ്ഥാപക നേതാവും, ജീവ കാരുണ്യ സജീവ പ്രവർത്തകയുമായിരുന്ന പരേതയായ ഏലിക്കുട്ടി ഫ്രാൻസിന്‍റെ നിര്യാണത്തിൽ അമേരിക്കാൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

നാലു ദശകത്തിലേറെ പാർക്കലാണ്ട് ഹോസ്പിറ്റലിൽ നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്തു വിരമിച്ച പരേത അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്‍റെ ഉറ്റു ചങ്ങാതിയും, ഡാളസിലെ പ്രവാസി മലയാളി സംഘടനകൾക്ക് സാമ്പത്തീക സഹായവും അതിലുപരി സാംസ്കാരിക നേതൃത്വവും നൽകി സ്നേഹിച്ച ഒരു വിശിഷ്ഠ വനിത ആയിരുന്നു.

പരേതയുടെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്‍റെ അനുശോചനം അറിയിക്കുന്നതോടൊപ്പം  കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ്  അറിയിച്ചു.

 

03-01-2026

രാഗം മൂന്നാം സീസൺ ബ്രിസ്റ്റോളിൽ മാർച്ച്‌ ഒന്നിന്; അദ്വയ പുരസ്‌കാരം ബാബു ഏബ്രഹാമിന്

ബ്രിസ്റ്റോൾ: അദ്വൈത ആർട്സ് ആഭിമുഖ്യത്തിൽ ഇന്ത്യൻ കലാ സംഗീതോത്സവമായ "രാഗം മൂന്നാം സീസൺ' ബ്രിസ്റ്റോളിൽ മാർച്ച്‌ ഒന്നിന് മൂന്നു മുതൽ ഏഴു വരെ നടക്കും. ബാബു എബ്രഹാം രചിച്ച "കമ്പിളി കണ്ടത്തെ കൽഭരണികൾ' എന്ന ആത്മകഥാപരമായ രചനയ്ക്ക് ആണ് അദ്വൈതയുടെ പ്രഥമ അദ്വയ പുരസ്കാരം.

മാർച്ച്‌ ഒന്നിന് ബ്രിസ്റ്റോളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും. ബ്രിസ്റ്റളിലെ തെരഞ്ഞെടുക്കപെടുന്ന ഗായകന് ജി. ദേവരാജൻ പുരസ്കാരവും നൽകും. നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തത്തോടെ ആണ് പരിപാടികൾ ആരംഭിക്കുക.

 

01-01-2026

പുതുവത്സരത്തെ വരവേറ്റ് ഓസ്‌ട്രേലിയ

സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്‌ട്രേലിയ. സിഡ്നി നഗരത്തിന്‍റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.

ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.

പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.

02-01-2026

ഡിഎംഎയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ഞായറാഴ്ച

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ "ശാന്തരാത്രി പുതുരാത്രി' ഞായറാഴ്ച ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറും.

2:30 മുതൽ അരങ്ങേറുന്ന കരോൾ ഗാന മത്സരത്തിൽ അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്‌പുരി, ആയാ നഗർ, ബദർപുർ, കാൽക്കാജി, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തംനഗർ - നാവാദാ, വികാസ്‌പുരി - ഹസ്‌തസാൽ, വിനയ് നഗർ - കിദ്വായ് നഗർ, 16 ഡിഎംഎ ഏരിയ ടീമുകൾ പങ്കെടുക്കും. 

ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 15,000, 10,000, 7,500 രൂപ സമ്മാനമായി നൽകും. വൈകുന്നേരം 5.30ന് ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ക്രിസ്‌മസ്‌ സന്ദേശം നൽകും.

ചടങ്ങിൽ പോലീസ് അസിസ്റ്റന്‍റ് കമ്മീഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാതിഥിയും വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയുമാകും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷററുമായ മനോജ് പൈവള്ളിൽ, കരോൾ മത്സര കോഓർഡിനേറ്ററും ചീഫ് ട്രെഷററുമായ മാത്യു ജോസ് തുടങ്ങിയവർ പ്രസംഗിക്കും.

ചടങ്ങിൽ ഡിഎംഎ ത്രൈമാസിക ലക്കം 12, ക്രിസ്മസ് - പുതുവത്സരപ്പതിപ്പിന്‍റെ പ്രകാശനവും സ്ത്രീ ശാക്തീകരണ സമിതിയുടെ നേതൃത്വത്തിൽ ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും നടക്കും.

തുടർന്ന് അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്‌പുരി, കാൽക്കാജി, മഹിപാൽപുർ - കാപ്പസ്ഹേഡാ, മായാപുരി - ഹരിനാഗർ, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർ കെ പുരം, വികാസ്‌പുരി - ഹസ്‌തസാൽ എന്നീ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ശാന്ത രാത്രി പുതുരാത്രിക്ക്‌ ചാരുതയേകും.

അന്വേഷണങ്ങൾക്ക് 9868990001, 9811285181 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

12-12-2025

ജെസിയ എല്‍സ തോമസ് അന്തരിച്ചു

ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്‍) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.  

ബംഗളൂരു ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.

സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയ കുവൈറ്റ്).

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

03-01-2026

ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്

പല വട്ടം ഉപ്പ് ചേർക്കരുത്

പാകം ചെയ്യുമ്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളമ്പുമ്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.

തൈരിലും സാലഡിലും..?

തൈര്, സാലഡ് എന്നിവ കഴിക്കുമ്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം.

അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.

മിതമായി

വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.

അയഡിൻ ചേർത്ത കറിയുപ്പ്

അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്.

വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്.

പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്‍ട്രോൾ പ്രോഗ്രാം.

അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്‍റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.

ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?

എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം.

അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

03-01-2026

ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്

പല വട്ടം ഉപ്പ് ചേർക്കരുത്

പാകം ചെയ്യുമ്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളമ്പുമ്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.

തൈരിലും സാലഡിലും..?

തൈര്, സാലഡ് എന്നിവ കഴിക്കുമ്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം.

അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.

മിതമായി

വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.

അയഡിൻ ചേർത്ത കറിയുപ്പ്

അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്.

വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്.

പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്‍ട്രോൾ പ്രോഗ്രാം.

അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്‍റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.

ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?

എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം.

അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

02-01-2026

വേനലിനെ തണുപ്പിക്കും കാരറ്റ് സംഭാരം, അവിൽ മിൽക്ക്

വേനൽക്കാലത്തു ശരീരത്തിനു കുളിർമയും ഉന്മേഷവും തരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. കാരറ്റ് സംഭാരവും അവിൽ മിൽക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

കാരറ്റ് സംഭാരം

ചേരുവകൾ

  • തൈര്
  • വെള്ളം
  • കാരറ്റ്
  • പച്ചമുളക്
  • ഇഞ്ചി
  • ചെറിയ ഉള്ളി 2-3 എണ്ണം
  • ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

മേൽപ്പറഞ്ഞ ചേരുകളെല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക. പ്രിയപ്പെട്ടവർക്കു നൽകാൻ സംഭാരം തായാർ.

അവിൽ മിൽക്ക്

ചേരുവകൾ

  • അവിൽ 3 പിടി
  • പാളയംകോടൻ പഴം 3 എണ്ണം
  • തണുത്ത പാൽ അര ഗ്ലാസ്
  • നിലക്കടല (തൊലികളഞ്ഞത്) - ഒരു പിടി
  • കശുവണ്ടി ആവശ്യത്തിന്
  • പഞ്ചസാര ആവശ്യത്തിന്
  • ചെറി ആവശ്യത്തിന്

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ പഴം പഞ്ചസാരയും ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അവിൽ ഒഴികെയുള്ള ചേരുവകൾ ചേർത്തിളക്കുക.

ഗ്ലാസിലേക്ക് ഒഴിച്ച് അവിലും ചേർത്തു സ്പൂണ്‍കൊണ്ട് നന്നായി കലരുന്ന വിധം അടിക്കുക. ഇനി ഉപയോഗിക്കാം.

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

15-10-2025

ബ്രസ്റ്റ് റീകണ്‍സ്ട്രക്‌ഷന്‍ സര്‍ജറി

സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു കാന്‍സറാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. ഈ രോഗത്തിന്‍റെ ചികിത്സയുടെ ഭാഗമായി മാറിടം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാം.

അങ്ങനെ നീക്കം ചെയ്തതിനു ശേഷം ശിഷ്ടകാലം പാഡഡ് ബ്രാ ധരിച്ച് നടക്കേണ്ടിവരുന്നത് സാധാരണമാണ്. എന്നാല്‍ മാറ് പുനര്‍നിര്‍മിക്കാവുന്ന ശസ്ത്രക്രിയകള്‍ ഉണ്ട്.

എന്തിനാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

സ്തനാര്‍ബുദം സാധാരണയായി കാണുന്നത് മാറിലെ മുഴകളായിട്ടാണ്. അതിന്‍റെ ചികിത്സ മുഴ മാത്രം നീക്കം ചെയ്യുന്നതല്ല. മറിച്ച് മുഴയുടെ ചുറ്റുമുള്ള മാറിന്‍റെ ഭാഗമോ (breast conservation surgery) അല്ലെങ്കില്‍ ആ വശത്തെ മാറ് മുഴുവനായോ നീക്കം ചെയ്യേണ്ടി വരും (mastectomy).

അതേ തുടര്‍ന്ന് ഇരുവശങ്ങളിലെ മാറുകള്‍ തമ്മില്‍ വലുപ്പ വ്യത്യാസവും അഭംഗിയും ഉണ്ടാകാം.

എങ്ങനെയാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

ശരീരത്തിന്‍റെ മറ്റ് ഏതെങ്കിലും ഭാഗത്തുനിന്ന് ദശയെടുത്ത് മാറിന്‍റെ ഭാഗത്തുവച്ച് ശസ്ത്രക്രിയ ചെയ്താണ് മാറുകള്‍ പുനര്‍നിര്‍മിക്കുന്നത്. എത്രമാത്രം മാറ് നീക്കം ചെയ്തിട്ടുണ്ട് എന്നതിനനുസരിച്ചാണ് ശരീരത്തിന്‍റെ ഏതു ഭാഗത്തു നിന്നാണ് ദശ നീക്കി വയ്‌ക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.

മുഴയും മുഴയുടെ ചുറ്റുമുള്ള മാറും മാത്രമാണു നീക്കം ചെയ്യുന്നതെങ്കില്‍ (ബ്രസ്റ്റ് കണ്‍സര്‍വേഷന്‍ സര്‍ജറി), ശരീരത്തിന്‍റെ പുറംഭാഗത്തുനിന്ന് ദശ നീക്കി മാറിലേക്ക് വച്ച് മാറിന്‍റെ വലുപ്പം പഴയപടി ആക്കാവുന്നതാണ്.

ഒരു വശത്തെ മാറ് മുഴുവനായി നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ അത് പുനര്‍നിര്‍മിക്കാന്‍ കൂടുതല്‍ ദശ വേണ്ടിവരും. ഇതിനായി വയറിലെ ദശ എടുത്ത് വയറില്‍ നിന്നും രക്തക്കുഴലോടു കൂടി അത് പൂര്‍ണമായി വേര്‍പെടുത്തി മാറിന്‍റെ ഭാഗത്ത് വച്ചു പിടിപ്പിച്ച് രക്തക്കുഴലുകള്‍ തമ്മില്‍ തുന്നിച്ചേര്‍ക്കുന്നു.

സാധാരണയായി വയറില്‍ നിന്നാണ് ദശയെടുക്കുന്നത്. എങ്കിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളായ തുടയില്‍ നിന്നും പുറംഭാഗത്തു നിന്നും ദശ എടുക്കാന്‍ സാധിക്കും. ദശ എടുത്തു വയ്ക്കുന്നതിനു പകരം ശരീരത്തിന്‍റെ പുറംഭാഗത്തു നിന്നും പേശി എടുത്തുവച്ചശേഷം അതിന്‍റെ അടിയിലായി ബ്രസ്റ്റ് ഇംപ്ലാന്‍റുകൾ നിക്ഷേപിച്ചും മാറ് പുനര്‍നിര്‍മിക്കാവുന്നതാണ്.

അസുഖം ബാധിക്കാത്ത മറുവശത്തെ മാറ് ഒരുപാട് വലുപ്പമുള്ളതും തൂങ്ങിപ്പോയതും ആണെങ്കില്‍ അതിനെ പുനര്‍നിര്‍മിക്കുന്നതിനായി ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി ചെയ്യാന്‍ സാധിക്കും. അതായത് അസുഖമുള്ള വശത്ത് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയും അസുഖമില്ലാത്ത വശത്ത് ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറിയും ഒരേ സമയം ചെയ്യാന്‍ സാധിക്കും.

എപ്പോഴാണ് മാറ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ ചെയ്യുന്നത്?

കാന്‍സറിനെ തുടര്‍ന്ന് മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിനോടൊപ്പം തന്നെ ദശയെടുത്ത് വയ്ക്കുന്ന ശസ്ത്രക്രിയയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുറിവ് ഉണങ്ങിയതിനുശേഷമേ കീമോതെറാപ്പി ആവശ്യമാണെങ്കില്‍ അത് തുടങ്ങാനാകൂ.

മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്ത് കീമോ, റേഡിയേഷന്‍ മുതലായവയെല്ലാം പൂര്‍ത്തീകരിച്ചതിനുശേഷവും ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്.

ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയുടെ പ്രാധാന്യമെന്താണ്?

മാറില്‍ മുഴ കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകാതെ ഇരിക്കുന്ന കുറേയധികം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. മാറ് നീക്കം ചെയ്താല്‍ അതില്ലാതെ ജീവിക്കുന്നതാലോചിച്ച് ചികിത്സ വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളുമുണ്ട്.

അങ്ങനെയുള്ളവര്‍ക്ക് ചികിത്സ തേടാന്‍ പ്രചോദനമാകുന്ന ഒരു കാര്യമാണ് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ലിഷ എൻ.പി.
പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജൻ, എസ്‌യുറ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം.

29-07-2025

ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാൻസറിന്‍റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്‍റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.

ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി

കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.

പുനരധിവാസം

ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.

രോഗപ്രതിരോധം

ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.

എച്ച്പിവിവാക്സിനേഷൻ

എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

'ബൈബിൾ വായിക്കുന്നത് എങ്ങനെ മതപരിവർത്തനമാകും'
വാഹനങ്ങൾക്ക് തീപിടിത്തം വ്യാപകം, കാരണം; ഇന്നത്തെ പ്രധാന വാർത്തകൾ
കൂട്ട ബലാത്സംഗത്തിൻ്റെ ഇരയല്ല, എട്ടു വർഷത്തിലേറെയായി തീക്കനലുകളിലൂടെ മാത്രം നടന്ന ഉരുക്കുവനിത
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up