x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷണ്മുഖം കനാലില്‍ പുളിക്കെട്ട്: ആവശ്യം ശക്തമാകുന്നു


Published: January 4, 2026 02:23 AM IST | Updated: January 4, 2026 02:23 AM IST

പടിയൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഷണ്മുഖംകനാലില്‍ കാക്കത്തുരുത്തി ഭാഗത്ത് എല്ലാവര്‍ഷവും കനാ ലില്‍ പുളിക്കെട്ട് പണിയുന്ന ഭാഗം.

പടിയൂര്‍: കനോലി കനാലില്‍നിന്ന് ഉപ്പുവെള്ളം കയറുന്നതു തടയാന്‍ ഷണ്മുഖം കനാലില്‍ അടിയന്തരമായി പുളിക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാ കുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ ആദ്യ ആഴ്ചകളില്‍ ഷണ്മുഖം കനാലില്‍ കാക്കത്തുരുത്തി ഭാഗത്ത് പുളിക്കെട്ട് നിര്‍മിക്കാറുള്ളത്.

എന്നാല്‍ ഇത്തവണ നിര്‍മാണം നടന്നിട്ടില്ല. കനാലില്‍ ഉപ്പുവെള്ളം കടന്നാല്‍ പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലെ കോള്‍മേഖലയേയും മറ്റ് കൃഷിയിടങ്ങളേയും കാക്ക ത്തുത്തി മേഖലയിലെ ജല സ്രോതസുകളെയും ബാധിക്കും.

എല്ലാ വര്‍ഷവും അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണു പഞ്ചായത്തിന്‍റെ നേതൃ ത്വത്തില്‍ ഷണ്‍മുഖം കനാലില്‍ പുളിക്കെട്ടും അനുബന്ധ ഇടക്കെട്ടുകളും നിര്‍ മിക്കുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതോടെ ഇത് പൊളിച്ചു നീക്കുകയാണ് പതിവ്. പുളിക്കെട്ട് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം വ്യാപക കൃഷി‌നാശത്തിനും ശുദ്ധജലക്ഷാമത്തിനും ഇടയാകുമെന്ന് ജനങ്ങ ളുടെ ആശങ്ക പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജെപി പഞ്ചായത്ത് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ബിനോയ് കോലാന്ത്ര, അപര്‍ണ നിമേഷ്, ഈശ്വരി ജയന്‍, പ്രഭാത് വെള്ളാപ്പിള്ളി, ടി.എസ്. സുദേവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം അധികമഴ ലഭിച്ചതിനാല്‍ നിലവില്‍ ഷണ്‍മുഖം കനാലിലേക്ക് ഉപ്പുവെള്ളം‌കയറുന്ന സാഹചര്യം ഇല്ല. അതിനാലാണ് പുളിക്കെ ട്ട് നിര്‍മാണം ഡിസംബറില്‍ ചെയ്യാതിരുന്നത്. പഞ്ചായത്തിലെ 11, 14 വാര്‍ഡു കളിലൂടെ കനാല്‍ കടന്നുപോകുന്ന ഭാഗത്ത് താത്കാലികമായി പണിയുന്ന ഇടക്കെട്ടുകളുടെ പണികള്‍ ആരംഭിച്ചെന്നും കാക്കത്തുരത്തിയില്‍ പുളിക്കെട്ടി ന്‍റെ നിര്‍മാണം വരുംദിവസങ്ങളില്‍ ആരംഭിക്കുമെന്നും നടപടികള്‍ പൂര്‍ത്തി യായെ ന്നും പഞ്ചായത്ത് കെ.പി. കണ്ണന്‍ പറഞ്ഞു.

Tags : Tiger attack nattuvishasham local news

Recent News

Corehub Up