District News
വെള്ളറട: അമ്പൂരി പഞ്ചായത്തിലെ തേക്കുപാറയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ആര്. ആര്.ജി. നെയ്യ് ഫാക്ടറി പൂട്ടിച്ചു. ഹെല്‍ത്ത് അധികൃതരും പഞ്ചായത്തും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് മതിയായ രേഖകളില്ലാതെയാ ണ് ഫാക്ടറി പ്രവർത്തിച്ചിരുന്ന തായി കണ്ടെത്തിയത്.
ആര്.ആര്.ജി. നെയ്യെന്ന പേരില്‍ പാല് ഉത്പന്നങ്ങളോ അതുമായി ബന്ധപ്പെട്ട ഒരു സാധനങ്ങളുമില്ലാതെ അനധികൃതമായി നെയ്യ് നിര്‍മിക്കുന്ന ഫാക്ടറിയാണ് പൂട്ടിച്ചത്. ഒപ്പം അനധികൃതമായി റൂമില്‍ പൂട്ടി വെച്ചിരുന്ന വ്യാജ തേന്‍ ശേഖരവും കണ്ടെത്തി. ചത്ത പല്ലികളുടെയും ഈച്ചകളുടെയും ഈറ്റില്ലമായി കണ്ടെത്തിയ തേന്‍ ശേഖരവും പിടിച്ചെടുത്തു.
ബാബുരാജ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് അനധികൃത നെയ്യ് നിര്‍മാണവും നിലവാരമില്ലാത്ത തേന്‍ ഫാക്ടറിയും പ്രവര്‍ത്തിച്ചിരുന്നത്. തീര്‍ത്തും രോഗഭീതി പരത്തുന്ന ഈ സ്ഥാപനത്തിന് അമ്പൂരി പഞ്ചായത്തിന്റെയോ ആരോഗ്യ വിഭാഗത്തിന്റെയോ അനുമതി യും ഉണ്ടായിരുന്നില്ലെന്നും ക ണ്ടെത്തി. മലീമസമായ 700 ലിറ്ററിലധികം തേനാണ് പിടിച്ചെ ടുത്തത്. റെയ്ഡിനെത്തിയ ഹെല്‍ത്ത് അധികൃതരോട് ഉടമ ബാബുരാജ് തർക്കത്തിൽ ഏർപ്പെ ട്ടെങ്കിലും പോലീസ് ഇടപെട്ട തോടെ ഇയാൾ പിന്മാറി. അമ്പൂരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വെറ്ററിനറി വകുപ്പും ഫുഡ് സേഫ്റ്റി വിഭാഗവും പഞ്ചായത്തും പോലീസും ഒന്നിച്ചു നടത്തിയ പരിശോധനയാണ് വിജയം കണ്ടത്.
District News
വിഴിഞ്ഞം: ഓണത്തെ വരവേൽക്കാൻ കോവളം ഒരുങ്ങി. നാളെ മുതൽ വിവിധ കലാവേദികൾ സജീവമാകും.
വെള്ളാർ ക്രാഫ്റ്റ് വില്ലേജ്, കോവളം ഗ്രോ ബീച്ച്, വെള്ളായണി എന്നിവയ്ക്കുപരി ആദ്യമായി കിരീടം പാലവും ഓണാഘോഷത്തിനു വേദിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആറുദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാമാങ്കത്തിന് 500-ൽപ്പരം കലാകാരൻമാർ ദൃശ്യ വിരുന്നൊരും.
ജില്ലാ ടൂറിസം പ്രമേഷൻ കൗൺസിലിനൊപ്പം ആദ്യമായി ടൂറിസം വകുപ്പും സംയുക്തമായി വമ്പൻ പരിപാടികളാണ് ഒരുക്കുന്നത്. നാളെ വൈകുന്നേരം ഏഴ് മുതൽ ഒൻപത് വരെ നടക്കുന്ന മ്യൂസിക് ബാന്റോടു കൂടിയാണ് പ്രധാന കേന്ദ്രമായ വെള്ളാർ ക്രാഫ്റ്റ് വില്ലേജിലെ വേദിയുണരുന്നത്.
നാളെ വൈകുന്നേരം ആറു മുതൽ ഏഴുവരെ കർണാട്ടിക് ഹിന്ദുസ്ഥാനി വോക്കൽ ജൂഗൽ ബന്ധി, മധുര രാഗം മധുരം മ്യൂസിക് നൈറ്റ് എന്നിവയുണ്ടാ കും. 27ന് വൈകുന്നേരം ആറു മുതൽ ഏഴ് വരെ ദീക്ഷിത് ബാന്റ്, ഏഴ്മുതൽ ഒൻപത് വരെ ഗാനമേള. 28ന് വൈകുന്നേരം ആറ് മുതൽ ഏഴുവരെ തെയ്യം, ഏഴ് മുതൽ ഒൻപത് വരെ ചന്ദ്രകളഭംമ്യൂസിക് നൈറ്റ്. 29ന് ആറു മുതൽ സുഡാപ്പ കഥക്, ഏഴ് മുതൽ മെഗാ ഫ്യൂഷൻ മ്യൂസിക്. 30ന് വൈകുന്നേരം ഏഴു മുതൽ നടക്കുന്ന മ്യൂസിക് ഷോയോടെ കലാമേളക്ക് പരിസമാപ്തിയാകും.
കോവളത്തെ വേദികളെല്ലാം ദിവസവും വൈകുന്നേരം ഏഴ് മുതൽ സജീവമാകും. നാളെ ആരവം മെഗാ ഷോ, 26ന് തിമൃതോം മെഗാ ഷോ, 27ന് ഗന്ധർവ്വയാമം, 28ന് മ്യൂസിക് ബാന്റ്, 29 ന് മ്യൂസിക് ബാന്റ് എന്നിങ്ങനെയുള്ള വമ്പൻ കലാപരിപാടികളോടെ അഞ്ചു ദിനം കോവളം ഉണർന്നിരിക്കും.
നാലുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്കാണ് വെള്ളയാണി വേദിയൊരുക്കുന്നത്. നാളെ വൈകുന്നേരം ആറിനുള്ള വീണ ഫ്യൂഷൻ കഴിഞ്ഞ് ഒൻപത് മണി വരെ നീളുന്ന ഗാനമേളവരെ വേദി ഉണർന്നിരിക്കും. 26ന് വൈകുന്നേരം കഥാപ്രസംഗം, 9.30 വരെ ഗാനമേള, 27ന് വൈകു ന്നേരം 6.30 മുതൽ 7.30 വരെ കോമഡിഷോ, 9.30 വരെ ഗാനമേള, 28ന് വൈകുന്നേരം ആറ് മുതൽ ജുഗൽ ബന്ധി, 9.30 വരെ ഗാനമേള എന്നിവയുണ്ടാകും.
കിരീടം പാലത്തിൽ നാളെ വൈകുന്നേരം നാലു മുതലുള്ള ഘോഷയാത്രയോടും ഉദ്ഘാടന സമ്മേളനത്തോടെയും അരങ്ങുണരം. തുടർന്ന് ആറു മുതൽ സോപാന സംഗീതം, ഹലോ ഗൈസ് എന്നിവ നടക്കും. 26 ന് വൈകുന്നേരം അഞ്ചിനു ക്ലാസിക്കൽ ഫ്യൂഷൻ, ആറിനു തിരുവാതിര എന്നിവയുണ്ടാകും.
നെടുമങ്ങാട്: താലൂക്ക് ഓഫീസും ആർഡി ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഒണാഘോഷം ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ് തു. ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി. മെഗാ പൂക്കളവും സദ്യയും ഒരുക്കിയിരുന്നു. സമൂഹത്തിലെ നിർധനർക്കുള്ള ഓണക്കിറ്റ്, ഓണക്കോടി വിതരണവും നടന്നു
District News
തിരുവനന്തപുരം: കഴിഞ്ഞദിവസം കടൽക്ഷോഭത്തിൽപ്പെട്ടു മരിച്ച അടിമലത്തുറ സ്വദേശി ബെഞ്ചമിൻ ആന്റണിയുടെ വീട്ടിൽ സഹായ ഹസ്തവുമായി ലത്തീൻ കത്തോലിക്ക ഐക്യവേദി. ലത്തീൻ കത്തോലിക്ക ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് നേതൃത്വം വഹിച്ചു.
അടിമലത്തുറ ഇടവക വികാരി ഫാ. ഷാബിൻ ലീൻ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. ലത്തീൻ കത്തോലിക്ക ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. ട്രിസ ഫെർണാണ്ടസും ഇടവക വികാരി ഫാ. ഷാബിൻ ലീനും ചേർന്നു ബെഞ്ചമിൻ ആന്റണിയുടെ ഭാര്യ കുഞ്ഞുമേരിക്ക് ധനസഹായം കൈമാറി. ലത്തീൻ ഐക്യവേദി ഭാരവാഹികളായ ജോണ്‍ ബോസ്കോ ഡിക്രൂസ്, അഡ്വ.അഡോൾഫ് മോറായിസ് പുല്ലുവിള, രാജൻ വിഴിഞ്ഞം, ജോണ്‍.പി.ഗോമസ് അടിമലത്തുറ, ഫ്രാൻസിസ് തെന്നൂർ ക്കോണം, ആന്റണി, ഫ്രാൻസിസ് അടിമലത്തുറ എന്നിവർ പങ്കെടുത്തു.
District News
വട്ടിയൂർക്കാവ്: നെട്ടയം ഇരുകുന്നം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനംവട്ടിയൂർക്കാവ് സിഐ വി. അജീഷ് നിർവഹിച്ചു. ഓണക്കോടി, പെൻഷൻ, ചികിത്സാ സഹായം, കുടുംബാംഗങ്ങൾക്കുള്ള ഓണക്കിറ്റ് എന്നിവ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി വിഷ്ണു എസ്. നായർ, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജയൻ, ട്രഷറർ മനോജ് എന്നിവർ പങ്കെടുത്തു. അസോസിയേഷനിലെ വനിതാവേദി പ്രവർത്തകർ അത്തപ്പൂക്കളം ഒരുക്കി.
വെള്ളറട : വെള്ളറട പോലീസ് സ്റ്റേഷനിലെ ഓണാഘോഷം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ മനോജ് ലഹരിക്കെതിരേ ബോധവത്കരണ സന്ദേശം നല്കി. അഡീഷണല്‍ എസ്ഐ അനില്‍, എഎസ്ഐ ജോസ്, റൈറ്റര്‍ ക്രിസ്റ്റഫര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങി സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തു. പോലീസുകാരുടെ കുടുംബാംഗങ്ങളും അവരുടെ വിദ്യാര്‍ഥികളായ കുട്ടികളുടെയും വിവിധതരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറി.
വെഞ്ഞാറമൂട്: കെജെയു വെഞ്ഞാറമൂട് മേഖല കമ്മിറ്റി ഓണഘോഷവും കുടുംബസംഗമവും പ്രതിഭകളെ ആദരിക്കലും ആശ വർക്കർമാർക്കും കെജെയു അംഗങ്ങൾക്കുമുള്ള ഓണാക്കോടി വിതരണവും നടത്തി. സുധീർഷാ പാലോട് എംഎൽഎ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സലിം മൈലയ്ക്കൽ അധ്യക്ഷത വഹിച്ചു. മുൻ ഡി.കെ. മുരളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം അഖിൽ കവലയൂർ മുഖ്യാഥിതിയായി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെയും മുതിർന്ന മാധ്യമ പ്രവർത്തകരേയും ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.വി. രാജേഷ്, കെജെയു ജില്ലാ പ്രസിഡന്റ് സതീഷ് ചന്ദ്രൻ, കെ. സതീഷ് ചന്ദ്രൻ, സെക്രട്ടറി എസ്.പി. രാകേഷ്, ട്രഷറര്‍ ടി. കൃഷ്ണ കുമാർ, സെന്റ് ജോൺസ് ചർച്ച് ഫാ. ജോസ് കിഴക്കേടത്ത്, എംഎകെ എഎം ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ ഡയറക്ടർ നാസർ ഖാൻ, ചലച്ചിത്ര പിന്നണി ഗായകൻ വിഭു വെഞ്ഞാറമൂട്, നൗഷാദ് അസോസിയേഷൻ സംസ്ഥാന ട്രഷറര്‍ നൗഷാദ് മൈലയ്ക്കൽ, മേഖല സെക്രട്ടറി കെ. മുഹമ്മദ് റാഫി, എക്സിക്യൂട്ടീവ അംഗങ്ങളായ ഫൈസൽ, ആദർശ്, റാഫി മുദാക്കൽ, ഷിബു അൽഫസ് പങ്കെടുത്തു.
തിരുവനന്തപുരം: ആയൂര്‍വേദ കോളേജ് ധര്‍മ്മാലയം റോഡില്‍ പ്രവര്‍ത്തിക്കുന്ന എമ്പയര്‍ ബില്‍ഡിംഗിലെ സ്ഥാപന കൂട്ടായ്മയുടെ ഓണാരവം തമ്പാനൂര്‍ കൗണ്‍സിലര്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി ജില്ലാ പ്രസിഡന്റ് കരകുളം രാജ് കുമാര്‍ അധ്യക്ഷത വഹിച്ചു. നടന് ശിവമുരളി ഓണകേക്ക് മുറിച്ചു. പ്രേംനസീര്‍ സുഹൃത് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ സ്വാഗതമാശംസിച്ചു. ജെ.എച്ച്. അസോസിയേറ്റ് സാരഥി ഹരികൃഷ്ണന്, ഭാരത് പവന് ടെക്നോളജീസ് സാരഥി വിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.
നെടുമങ്ങാട്: തണൽ കർഷക സ്വയംസഹായ സംഘത്തിന്റെ ഓണാഘോഷ പരിപാടികൾ ഓണക്കിറ്റ് നൽകിക്കൊണ്ട് ജി.ആർ. അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ഹരികുമാർ സ്വാഗതം പറഞ്ഞു, കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ സജീവ് തൈക്കാട് ഓണവും ജെൻസികളും എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പി. ഹരികേശൻ നായർ കർഷകരെ ആദരിച്ചു. ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ആർ. അനിൽകുമാർ ഒരു പ്രസവത്തിൽ ജനിച്ച നാല് കുഞ്ഞുങ്ങൾക്ക് ഓണക്കോടി നൽകി. പി.എസ്. ശാന്തി, കെ. ഗിരീശൻ, ഡി. കുമാരി, ഷിബു അലക്സ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നൂറിലധികം പേർക്ക് ഓണക്കിറ്റ് നൽകി.
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ ഓണംമേള മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ. പ്രദീപ് നാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് അഞ്ജന സജിത്ത്, വൈസ് പ്രസിഡന്റ് എസ്.കെ. രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജിജി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എൻ. ജയമോഹനൻ, വി. വിജു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. പ്രസന്നകുമാരി, നിഷ സജി കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റ് ചെയർമാൻമാരായ എ.എസ്. ഷീജ, എ. നാസറുദീൻ, എ. ഷിബിന, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ഇ.എസ്. കൃഷ്ണ കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. 29 ന് മേള സമാപിക്കും.
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് അമ്മമാർക്ക് ഓണപുടവ നൽകി ആദരിച്ചു. ട്രാവൻകൂർ സോഷ്യൽ ജസ്റ്റിസ് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് പാപ്പനംകോട് രാജൻ അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ വട്ടിയൂർക്കാവ് രവി, എസ്.ആർ. കൃഷ്ണകുമാർ, ആർ. ബാലചന്ദ്രൻ നായർ, എൻ.പി. ഗീരിഷ്, വി.എസ്. രാജേഷ്, ജി.എസ്. പദ്മകുമാർ എന്നിവർ പങ്കെടുത്തു.
പോത്തൻകോട്: ശാന്തിഗിരി വൺ കണക്ട് ഓണാഘോഷത്തിന്റെ ഭാഗമായി ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിനു കീഴിലുള്ള ശാന്തിഗിരി പ്യൂവർ വെജ് റസ്റ്റോറന്റ്, ഹാപ്പി സിപ്സ്, ടോട്ടൽ മാർട്ട് എന്നിവയെ ഏകോപിപ്പിച്ചുള്ള പുതിയ പതിപ്പിനു തുടക്കമായി. വി.കെ.എൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വർഗീസ് കുര്യനും പത്നി ലിസിയാമ്മ കുര്യനും ചേർന്നാണ് പുതിയ പതിപ്പിന്റെയും ഓണാഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചത്.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.വി. രാജേഷ്, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഡി. ശാന്തകുമാരി, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി. ഉഷ, കോലിയക്കോട് മഹീന്ദ്രൻ, എസ്. നസീജ ബീവി, ബി.എസ്. നൈജ, വർണ ലതീഷ്, പി.എസ്. ബിനു, എസ്. സുജാത, എസ്.വി. സിജി, ബിജെപി ജില്ലാ സെക്രട്ടറി എം. ബാലമുരളി, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എ.എം. റാഫി, കുതിരകുളം ജയന്, ടി.ആർ. അനിൽ കുമാർ, പൂലന്തറ കെ. കിരൺദാസ്, ജി. രാധാകൃഷ്ണൻ, ആർ. സഹീറത്ത് ബീവി, പൂലന്തറ ടി. മണികണ്ഠൻ തുടങ്ങിയവർ.
നെയ്യാറ്റിൻകര : കെഎസ്ആർടിസി നെയ്യാറ്റിൻകര യൂണിറ്റിലെ ജീവനക്കാർ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ നെയ്യാറ്റിൻകര പോലീസ് സർക്കിൾ ഇൻസ്പെക്ടർ വിനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. അസി. ട്രാൻസ്പോർട്ട് ഓഫീസർ കെ.ജി. സൈജു അധ്യക്ഷത വഹിച്ചു.
കൺട്രോളിംഗ് ഇൻസ്പെക്ടർ പി. വിനോദ്കുമാർ, ഡിപ്പോ എൻജിനിയർ ഷിബു, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ സുനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എൻ.കെ. രഞ്ജിത്ത്, സുപ്രണ്ട് രശ്മി രമേഷ്, ട്രേഡ് യൂണിയൻ നേതാക്കളായ എസ്. അനീഷ്, എസ്ബി അജികുമാർ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾക്ക് എസ്.ജി. രാജേഷ്, വി.കെ. ലേഖ, എസ്. സുജ, കെ.പി. ദീപ, ആര്യ പ്രേമജ, ജി. ധന്യ, എം.എൻ. സതീഷ്, ജിനു തുടങ്ങിയവർ നേതൃത്വം നൽകി.
നെടുമങ്ങാട്: വെള്ളനാട് ടൗൺ ആട്ടോ ഡ്രൈവേഴ്സ് സൗഹൃദ അസോസിയേഷൻ വാർഷികവും ഓണാഘോഷവും കൊല്ലം ആർടിഒ കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ആർ സരിത്ത് രാജൻ സ്വാഗതം പറഞ്ഞു. കാട്ടാക്കട ഡിവൈഎസ്പി ജി. ബിനു മുഖ്യാതിഥിയായി. ആര്യനാട് സിഇഐ സജിൻ ലൂയിസ്, കല്ലിംഗൽ മോട്ടേഴ്സ് എംഡി കല്ലിംഗൽ ഷെഫീക്ക്, സന്തോഷ് പാറശാല, മാധവൻ പിളള, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
വിഴിഞ്ഞം : കിടാരക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം സിഎസ്ഐ മുക്കോല പള്ളി വികാരി ഫാ. അലക്സ് ദാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു, ഭരണസമിതി അംഗങ്ങളായ പി. മോഹനൻ, സി.എസ്. ഹരിചന്ദ്രൻ, തോട്ടം കാർത്തികേയൻ, എസ്.ആർ. സുജി, ഷാബു ഗോപിനാഥ്, മുജീബ് റഹ്മാൻ, ബിന്ദു ടീച്ചർ വൈഷ്ണവി, ആതിര, ബിജു, ബി ഗീതാദേവി എന്നിവർ പ്രസംഗിച്ചു.
വിതുര: ദൈവ പരിപാലന ദേവാലയ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ ഓണഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. ബിസിസി ആനിമേറ്റർ രാജൻ, മദർ ജെട്രൂഡ് ആന്റണി, സിസ്റ്റർ ഷൈനി മാർട്ടിൻ, പ്രധാന അധ്യാപിക ഷീബ ജോയി, പിടിഎ പ്രസിഡന്റ് യേശുദാസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഓണപ്പാട്ട്, കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ നടന്നു.
നെയ്യാർ ഡാം ഓണം വാരാഘോഷം ഇന്നുമുതൽ
നെയ്യാർ ഡാം: വിനോദ സഞ്ചാരകേന്ദ്രത്തിലെ ഓണം വാരാഘോഷം 24നു കൊടിയേറും. 28ന് സാംസ്കാരിക ഘോഷയാത്രയോടെ സമാപനം. ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമവും സി.കെ.ഹരീന്ദ്രൻ എംഎൽഎ നിർവഹിക്കും.
അമ്യൂസ്മെന്റ് പാർക്ക്, വിപണന മേള, കലാ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ രാത്രി എട്ടിനു വിൽക്കലാമേള, 26ന് വൈകുന്നേരം 6.30ന് കരോക്കെ ഗാനമേള, രാത്രി എട്ടിനു നാടകം. 27ന് രാത്രി എട്ടിനു ഗാനമേള, 28നു വൈകു ന്നേരം ഏഴിന് മ്യൂസിക്കൽ ഫ്യൂഷൻ ബാൻഡ്, രാത്രി ഒന്‍പതിന് ഗാനമേള. സമാപന ദിനമായ 29ന് ഉച്ചയ്ക്കു രണ്ടിനു കള്ളിക്കാട് ജംഗ്ഷനിൽ മ്യൂസിക് ഫ്യൂഷൻ, വൈകുന്നേരം നാലിനു സാംസ്കാരിക ഘോഷയാത്ര എന്നിവയുണ്ടാകും. മന്ത്രി പി.സി. വിഷ്ണുനാഥ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വൈകുന്നേരം ആറിനു നെയ്യാർ ഡാമിൽ കരോക്കെ ഗാനമേള, രാത്രി 8.30ന് ലൈവ് മ്യൂസിക് ആൻഡ് ഡി.ജെ.എക്സ്പീരിയൻസ് എന്നിവയും ഉണ്ടായിരിക്കും.
District News
കുടപ്പനക്കുന്ന്: ദയാനഗർ കല്ലിക്കുഴി ഭാഗത്തുണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ പേരൂർക്കട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളായ മൂന്നുപേർക്കും കണ്ടാലറിയാവുന്ന ഒരാൾക്കുമെതിരയാണ് കേസെടുത്തിട്ടുള്ളത്. മംഗലാപുരം സ്വദേശികളായ മഹി (22), റാണ (22), കുടപ്പനക്കുന്ന് സ്വദേശി അജിത്ത് (23), കണ്ടാലറിയാവുന്ന ഒരാൾ എന്നിവരാണ് ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
ദയാ നഗറിൽ താമസിക്കുന്ന അജിത്ത് മംഗലാപുരത്തുള്ള തന്റെ സുഹൃത്തായ മഹിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്യുന്നതിനാണ് ഇയാൾ മറ്റൊരു സുഹൃത്തായ റാണയുമായി ബൈക്കിൽ കുടപ്പനക്കുന്നിലെത്തിയത്. ഇവിടെവച്ചു നാലുപേരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. കൈയിലിരുന്ന ആയുധം ഉപയോഗിച്ചും സമീപത്തു കിടന്ന ബിയർ കുപ്പി പൊട്ടിച്ചും ഇവർ പരസ്പരം ആക്രമിച്ചു. മഹിയും റാണയുമാണ് തലയ്ക്ക് പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മറ്റു രണ്ടുപേരുടെ പരിക്കു ഗുരുതരമല്ലെങ്കിലും ഇവർ ആശുപത്രിയിൽ ചികിത്സതേടിയശേഷം സ്ഥലം വിട്ടു. സംഘർഷത്തിൽ ഉൾപ്പെട്ട നാലാമന്റെ പേര് വ്യക്തമായിട്ടില്ല. കൊലപാതകശ്രമത്തിനും ആയുധംകൊണ്ട് മുറിവേൽപ്പിച്ചതിനുമാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്. പരസ്പരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
വലിയതുറ: ട്യൂഷന് കഴിഞ്ഞ് മടങ്ങവേ ടീച്ചറുടെ സ്വര്‍ണ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്ന കേസിലെ മൂന്നു പേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് ഇളവുങ്കല്‍ വീട്ടില്‍ നന്ദു (19) , കോന്നി ചിറ്റാര്‍ പടിഞ്ഞാറേ തെരുവ് വീട്ടില്‍ അദ്വൈത് (19) , പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
18ന് രാത്രി വള്ളക്കടവ് ഗാന്ധി നഗറില്‍ ട്യൂഷന് പഠിപ്പിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയ്യാമൂല സ്വദേശി കുമാരി ഷീലയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ച് കടന്നത്. അഞ്ചുഗ്രാം തൂക്കും വരുന്ന മാല ചാലയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റു. ലഭിച്ചപണം ഉപയോഗിച്ചു ഐ ഫോണു കൾ വാങ്ങിയശേഷം പ്രതികള്‍ തൃപ്പുണിത്തുറയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ടീച്ചര്‍ വാഹനത്തിന്റെ നമ്പര്‍ മനസിലാക്കിയിരുന്നതും സ്വര്‍ണ കടയില്‍ പ്രതികൾ തിരിച്ചറിയല്‍ രേഖ നല്കിയതും പോലീസിന്റെ ദൗത്യം എളുപ്പത്തിലാക്കി.
പോലീസ് സ്വര്‍ണക്കടയിലെത്തി മാല കണ്ടെടുത്തു. പ്രതികൾ കുറ്റകൃത്യം ചെയ്യുന്നതിനായി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ രണ്ടു പേരെയും 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.
District News
കള്ളിക്കാട്: കള്ളിക്കാട് ദേവൻകോട്ടിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് മാരുതി കാറിൽ ഇടിച്ച് അപകടം. ഇന്നലെ വൈകുന്നേരമാണു നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന വെള്ളറട ഡിപ്പോയിലെ കെഎസ്ആർടിസി പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടത്. മാരുതി കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസ് കാറിന്റെ ഡ്രൈവർ സൈഡ് ഭാഗത്ത് ഉരസിയതിനെ തുടർന്നു കാർ നിയന്ത്രണം നഷ്ടപ്പെട്ടു ബസിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. മാരുതി 800 കാറിന്റെ മുൻഭാഗത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കെഎസ്ആർടിസി ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
District News
ശാസ്താംകോട്ട : ഓണത്തിരക്കേറിയതോടെ ഭരണിക്കാവ് ജംഗ്ഷനിലെ യാത്ര ദുരിതത്തിലായി. പലപ്പോഴും ഒരു മണിക്കൂര്‍വരെ ഗതാഗതക്കുരുക്കില്‍പെട്ടു കിടന്ന് യാത്രക്കാര്‍ വലയുകയാണ്. കൊല്ലം-തേനി, ഭരണിക്കാവ്-വണ്ടിപ്പെരിയാര്‍ ദേശീയപാതകള്‍ കടന്നുപോകുന്ന മേഖലയിലാണ് മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത്.
അനധികൃത പാര്‍ക്കിംഗ്, ബസുകള്‍ തോന്നിയപോലെ നിര്‍ത്തുന്നത് എന്നിവയാണ് ഗതാഗത കുരുക്കിന് പ്രധാനമായി ഇടയാക്കുന്നത്. റോഡ് വീതി കൂട്ടാതിരിക്കുകയും വാഹന തിരക്കേറുന്നതുമാണ് ഗതാഗത കുരുക്കിന് അടിസ്ഥാന കാരണം. വിവിധ വശങ്ങളിലേക്ക് വാഹനങ്ങളെ കടത്തിവിടുമ്പോള്‍ മറുവശത്ത് വാഹനങ്ങളുടെ നിര നീളുകയാണ്.
ഓണക്കാലമായതോടെ എല്ലാവരും സ്വകാര്യ വാഹനങ്ങളുമായി റോഡിലിറങ്ങുന്നതിനാല്‍ റോഡില്‍ വാഹനങ്ങളുടെ എണ്ണം സാധാരണത്തേതിനേക്കാള്‍ പത്തിരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.
പാര്‍ക്കിംഗാണ് നേരിടുന്ന വലിയ പ്രതിസന്ധി. എത്തിച്ചേരുന്നവര്‍ക്ക് പാര്‍ക്കിംഗിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടില്ല. വലിയ ജംഗ്ഷനുകളില്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ വേണമെന്ന കോടതി വിധി ഇതേവരെ പ്രദേശത്ത് നടപ്പാക്കിയിട്ടില്ല. എത്തിച്ചേരുന്നവര്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. ബസുകള്‍ നിയന്ത്രണം പാലിക്കാതെ തോന്നിയതുപോലെ നിര്‍ത്തുകയും യാത്രക്കാരെ കയറ്റിയിറക്കുകയുമാണ്. തിരക്കേറിയപതോടെ സിഗ്നല്‍ സമ്പ്രദായം നടപ്പാകാത്ത സ്ഥിതിയാണ്.
ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും ശാസ്താംകോട്ട പോലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. വാഹനനിയന്ത്രണം ഹോം ഗാര്‍ഡാണ് നിയന്ത്രിക്കുന്നത്. ഗതാഗത തടസം ഉണ്ടാക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിന് കഴിയാത്ത സ്ഥിതിയാണുള്ളത്. ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കണമെന്ന് നേരത്തേ സര്‍വകക്ഷിയോഗത്തില്‍ ധാരണ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് നിലച്ചുപോയി. ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുന്ന വാഹന യാത്രിക്കാര്‍ തമ്മില്‍ പലപ്പോഴും വാക്കേറ്റം പതിവാകുകയാണ്.
District News
ചവറ : സെഞ്ച്വറി ലൈബ്രറിയുടെ 41-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന് രാജസേനനും നവീകരിച്ച കെട്ടിട ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്തംഗം സി.പി സുധീഷ് കുമാറും നിര്‍വഹിച്ചു.
അശോകന് ചാവട്ടിത്തറയില് അധ്യക്ഷനായി. ചടങ്ങിനോടനുബന്ധിച്ച് ചവറ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ദേവി പെന്ഷന് വിതരണവും ജില്ലാ പഞ്ചായത്തംഗം ഐ. ജയലക്ഷ്മി പഠന സഹായ വിതരണവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
ലൈബ്രറി ഖജാന്‍ജി ജിതീഷ് കൃഷ്ണന്, വനിതാ വേദി സെക്രട്ടറി അഞ്ജു ലൈബ്രറി സെക്രട്ടറി ജിഷ്ണു കുമാര്‍ തുടങ്ങിയവര്‍ പ്രസം ഗിച്ചു.
District News
കൊല്ലം: കിടപ്പുരോഗികള്‍ക്കും അര്‍ബുദരോഗികള്‍ക്കും അശരണര്‍ക്കും ഓണത്തിനാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ അവരുടെ വീടുകളില്‍ കൊണ്ടെത്തിക്കുന്ന വി കെയര്‍ പാലിയേറ്റീവ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പദ്ധതിയായ ഓണവണ്ടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും കരുതല്‍ അക്കാഡമി ഗ്രൗണ്ടില്‍ കൊല്ലം മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിച്ചു.
രോഗികളെയും അശരണരെയും മുന്നില്‍ കൊണ്ടിരുത്തി അവരുടെ ഫോട്ടോകള്‍ എടുത്തും വേദനിക്കുന്ന ആ മുഖങ്ങളെ മാര്‍ക്കറ്റ് ചെയ്തും നടക്കുന്ന പ്രഹസനങ്ങള്‍ക്കിടയില്‍ രോഗികളുടെ വീട്ടിലേക്ക് ഓണക്കിറ്റ് കൊണ്ടെത്തിക്കുന്ന വി കെയര്‍ പാലിയേറ്റിവിന്റെ ഈ പദ്ധതി തന്റെ കണ്ണ് നിറച്ചുവെന്ന് മേയര്‍ പറഞ്ഞു. മറ്റുള്ളവര്‍ ഇത് കണ്ട് പഠിക്കണമെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ സൂചിപ്പിച്ചു .
പത്താം വര്‍ഷമാണ് വി കെയര്‍ പാലിയേറ്റീവ് രോഗികള്‍ക്കായുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷം ജ്വാല വിമന്‍സ് പവര്‍, ഇന്റര്‍നാഷണല്‍ പീപ്പിള്‍ ലീപ് ഓര്ഗനൈസേഷന്, കരുതല്‍ അക്കാഡമി എന്നിവയുടെ സഹകരണവുമുണ്ട്.
വി കെയര്‍ പാലിയേറ്റീവ് ചെയര്മാന് ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തില്‍ നാടക സിനിമാനടന് കെപിഎസി ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജ്വാല വിമന്‍സ് പവര്‍ പ്രസിഡന്റ് ബെറ്റ്സി എഡിസണ്, വി കെയര്‍ കായിക കേന്ദ്രം ചെയര്മാന് റിട്ടയേര്‍ഡ് എസ്ഐ എച്ച്. ഷാനവാസ്, റിട്ടയേര്‍ഡ് ഡെപ്യൂട്ടി കമാണ്ടന്റ് കെ.ചന്ദ്രന്, സാഹിത്യകാരന് വി.ടി. കുരീപ്പുഴ, വി കെയര്‍ പാലിയേറ്റീവ് വൈസ് ചെയര്മാന് ഇഗ്നേഷ്യസ് വിക്ടര്‍, ജോയിന്റ് സെക്രട്ടറി എഫ്രോണ്‍ ജോര്‍ജ്, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്, സാഹിത്യകാരന് ശിവരാജന് കോവിലഴികം, കാരുണ്യ പ്രവര്‍ത്തകരായ തേവള്ളി പ്രദീപ്, ജുബൈദത് ബീവി, ഗോകുല്‍ എസ്.കെ.കടവൂര്‍, ആര്‍തര്‍ എന്നിവര്‍ പ്രസം ഗിച്ചു.
District News
മുക്കാട്: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ 62-ാം വാര്‍ഷിക യോഗത്തില്‍ ജവഹര്‍ പുരസ്കാരം, ഗ്ലോബല്‍ എഡ്യൂക്കേറ്റര്‍ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ഹിന്ദി ഒളിമ്പ്യാഡ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയ വിദ്യാഭ്യാസ വിചക്ഷണനും കോണ്‍ഫറന്‍സിന്റെ മുന്‍ പ്രസിഡന്റുമായ ഡോ. ബ്രൂണോ ഡൊമിനിക് നസ്രത്തിനെ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി ആദരിച്ചു. മുക്കാട് ഇടവക വികാരി ഫാ.ജോണ്‍ പോള്‍ സൊസൈറ്റിയുടെ ഉപഹാരം ബ്രൂണോയ്ക്ക് സമ്മാനിച്ചു.
ജോയി ആന്റണി, ജോസഫ് തൊബിയാസ്, ഫ്രാന്‍സിസ് ഡേവിഡ്, ഫ്രാങ്ക്ളിന് ഡാനിയേല്‍, ജെയ്സണ്‍ സേവ്യര്‍, എഡ്വേര്‍ഡ് നസ്രത്ത് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
District News
കരുനാഗപ്പള്ളി: സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഓള് കേരള രക്തദാന സേനയുടെയും ഏഴാമത് വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനന് ഉദ്ഘാടനവും സ്നേഹാദരവുകളും നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്മാന് ആന്റണി മരിയാന് അധ്യക്ഷനായി. ചികിത്സാധനസഹായങ്ങള് കാരുണ്യ തീരം ബാലഭവന് ഡയറക്ടര്‍ സിസ്റ്റർ തെരേസ പുതുപ്പറമ്പില്‍ വിതരണം ചെയ്തു.
ഓണക്കിറ്റുകളുടെ വിതരണം ബഥാന്യ ഭവന് ഡയറക്ടര്‍ സിസ്റ്റര്‍ ഹെലന് നിര്‍വഹിച്ചു. ഓണക്കോടികള്‍ സ്നേഹവീട് ഡയറക്ടര്‍ ആരിഫ് അടൂര്‍ വിതരണം ചെയ്തു.
നഗരസഭ കൗണ്‍സിലര്‍മാരായ ജി. രാജേഷ്, ശ്രീവിദ്യ, സലാഹ് അമ്പുവിള, ബിന്ധ്യ, റോട്ടറി ക്ലബ് പ്രസിഡന്റ് ആര്. മനോജ്, സെക്രട്ടറി രാജീവ് ഈസ്റ്റ് ഇന്ത്യ, അമ്മവീട് ഡയറക്ടര്‍ ഡോ. ഷെഫീഖ് ജൗഹരി, കണ്‍വീനര്‍ ഷിഹാബ് മാരാരിത്തോട്ടം, കോ - ഓര്‍ഡിനേറ്റര്‍ ജിത്തു വള്ളികുന്നം എന്നിവര്‍ പ്രസംഗിച്ചു.
District News
കൊട്ടിയം: നെടുമ്പന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ നല്ലില പഞ്ചായത്ത് മൈതാനിയില്‍ ഓണം വിപണനമേള സംഘടിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദിന് ലബ്ബ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സുമലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുബീന, ലാവണ്യ സജീവ്,ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷഹീന ഹാഷിം, രാജേന്ദ്രന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിജി പ്രസാദ്, ഷെഹിര്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീല മനോഹരന്, സുമ മോഹന്‍,എം. വേണുഗോപാല്‍, സി.സന്തോഷ്, ജേക്കബ് മാത്യു, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പി.ശ്രീലേഖ എന്നിവര്‍ പ്രസം ഗിച്ചു.
District News
ചവറ: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനത്തിന് ഇക്കുറി ഓണം കെങ്കേമമായി ആഘോഷിക്കാന്‍ കഴിയുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചവറ കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ആധാരം എഴുത്ത് അസോസിയേഷന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 101 പേര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിച്ചു. ഷിബു ബേബി ജോണിനെ അസോസിയേഷന് പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു.
അസോസിയേഷന് പ്രസിഡന്റ് എം.ജി. ഗോപിനാഥന്‍പിളള അധ്യക്ഷനായി. മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ആര്. അരുണ്‍രാജ് മുതിര്‍ന്ന ആധാരം എഴുത്തുകാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ്, ജില്ലാ പഞ്ചായത്തംഗം ഐ.ജയലക്ഷ്മി, ചവറ പഞ്ചായത്ത് പ്രസിഡന്റ് വി. അബികദേവി, ചവറ സുരേന്ദ്രന്‍പിള്ള, പന്മന ബാലകൃഷ്ണൻ, ആര്. ജയപ്രകാശ്, ശിവപ്രസാദന്‍ പിള്ള, ജറോം നെറ്റോ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊല്ലം: ദേശീയപാതയില്‍ കല്ലുംതാഴത്തെ ഉയരപ്പാതയുടെ ഒരു ഭാഗം തുറന്നതോടെ ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് ശമനമായി. പാലം തുറന്നതിനാല്‍ ഓണക്കാലത്ത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയാന്‍ സഹായിക്കും. ഉയരപ്പാതയുടെ ഒരുവശം തുറന്നെങ്കിലും കല്ലുംതാഴം ജംക്ഷനില്‍ പോകണമെങ്കില്‍ പുളിയത്തുമുക്ക് കല്ലുംതാഴം പെട്രോള്‍ പമ്പ് റോഡിലൂടെ വേണം പോകേണ്ടിവരും. ഇവിടെയുള്ള ലെവല്‍ ക്രോസ് അടച്ചു കഴിഞ്ഞാല്‍ ഈ ഇടുങ്ങിയ റോഡില്‍ വാഹനങ്ങളുടെ വലിയ നിര രൂപപ്പെട്ട് ഗതാഗത കുരുക്കേറും. ഉയരപ്പാതയ്ക്ക് ഇരുവശത്തുമുള്ള രണ്ട് സര്‍വീസ് റോഡുകള്‍ റെയില്‍വേ പാളത്തിന് സമീപം എത്തി നില്‍ക്കുകയാണ്.
ആര്‍ച്ച് പാലവുമായി ബന്ധിക്കുന്ന പാല്‍ക്കുളങ്ങര ഭാഗത്തെ അപ്രോച്ച് റോഡ് നിര്‍മാണം കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഉയരപ്പാതയുടെ ഇരുവശത്തു കൂടിയും വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാന്‍ കഴിയുകയുള്ളൂ. ദേശീയപാത അടച്ചതിനാല്‍ നഗരത്തില്‍ വലിയ ഗതാഗത കുരുക്ക് ആറുമാസമായി നേരിട്ടുവരികയായിരുന്നു.
റെയില്‍വേ പാളത്തിന് കുറുകെ ആര്‍ച്ച് പാലം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഉയരപ്പാത അടച്ചത്. ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് തുറന്നു കൊടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും റോഡ് അടച്ച് ആറു മാസത്തിനു ശേഷമാണ് റോഡിന്റെ ഒരുവശം തുറക്കാനായത്. മന്ത്രിമാരും എംപിയും ഔദ്യോഗിക വാഹനങ്ങളില്‍ യാത്ര ചെയ്തായിരുന്നു റോഡ് തുറന്ന കൊടുത്തത്.
മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ, എന്‍.കെ. പ്രേമചന്ദ്രന് എംപി, കളക്ടര്‍ ആനി ജൂല തോമസ് എന്നിവര്‍ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തു.
District News
കൊല്ലം : യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനു പരിഹാരവുമായി കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയിലെ 10 സ്റ്റേഷനുകളുടെ നീളം കൂട്ടുന്നു. 20.33 കോടി രൂപയുടെ കരാര്‍ ചെന്നൈ ശ്രീബാലാജി എന്റര്‍പ്രൈസസിന് നിര്‍മാണ കമ്പനിക്കാണ് ലഭിച്ചത്. മുമ്പ്, 18 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.
ന്യൂആര്യങ്കാവ്, തെന്മല, ഇടമണ്‍, ആവണീശ്വരം, കുര, കൊട്ടാരക്കര, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂര്‍ എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളമാണ് കൂട്ടുന്നത്. മുടങ്ങിക്കിടന്നിരുന്ന പദ്ധതി റീ-ടെന്‍ഡര്‍ ചെയ്യുകയാണുണ്ടായത്. കരാര്‍ പ്രകാരം ഒരുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം.
എഴുകോണ്‍, ആര്യങ്കാവ് സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്. എഴുകോണില്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്. ആര്യങ്കാവില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്ലാറ്റ്ഫോമുകള്‍ക്ക് നീളം വര്‍ധിപ്പിക്കാത്തതിനാല്‍ കോച്ചുകളുടെ എണ്ണം കൂട്ടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 12 സ്റ്റേഷനുകളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന, ദീര്‍ഘകാല ആവശ്യത്തിന് ഒരുപരിധിവരെ പുതിയ കരാറോടെ പരിഹാരമാകും.
അതേസമയം ഒറ്റക്കല്‍, കഴുതുരുട്ടി, ഇടപ്പാളയം എന്നീ മൂന്ന് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നീളംകൂട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മൂന്നിടത്തെയും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. ഈ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകള്ക്കുകൂടി നീളം കൂട്ടിയാല്‍ മാത്രമേ ഗുരുവായൂര്‍-മധുര എക്സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.
മധുര റെയില്‍വേ ഡിവിഷന്റെ അധികാരപരിധിയിലാണ് കിളികൊല്ലൂര്‍ മുതല്‍ ആര്യങ്കാവ് വരെയുള്ള 72 കിലോമീറ്റര്‍ ഭാഗം. ഈ ഭാഗത്തെ വികസനത്തെ ഡിവിഷന് അധികൃതര്‍ അവഗണിക്കുന്നതായാണ് ആക്ഷേപം. ഇപ്പോള്‍ റീ-ടെണ്ടര്‍ ചെയ്ത, പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയിട്ട് ഏറെ നാളായി.
District News
കുണ്ടറ: നെടുമ്പായിക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും എട്ടു നോമ്പാചരണത്തിനും കണ്‍വന്‍ഷനും കൊടിയേറി.
ഇന്നലെ രാവിലെ ഏഴിന് വികാരി ഫാ.കെ. ലൂക്കോസിന്റെ സഹകാര്മികത്വത്തില് നടന്ന പ്രഭാത നമസ്കാരം നടന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഫാ. കെ.കെ. ഗീവര്‍ഗീസ് റമ്പാന് കോടിയേറ്റി തുടര്‍ന്ന് നേര്‍ച്ച വിളമ്പു നടന്നതോടെ ഈ വര്‍ഷത്തെ എട്ടു നോമ്പിനു തുടക്കമായി.
31ന് വൈകുന്നേരം സന്ധ്യാനമസ്കാരത്തോടുകൂടി ആരംഭിക്കുന്ന പെരുന്നാള്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ ഏഴിനുള്ള വിശുദ്ധ മൂന്നിന്മേൽ കുര്‍ബാനയോടെ കൊടിയിറങ്ങും.
District News
കുണ്ടറ: ആറുമുറിക്കട സെന്റ്് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് യാക്കോബ് മോര് അന്തോണിയോസ് മെത്രോപ്പോലീത്ത കൊടിയേറ്റ് നടത്തി. ഇന്നലെ രാവിലെ യാക്കോബ് മോര് അന്തോണിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്മികത്വത്തില്നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ആദരവും അവാര്‍ഡ്ദാനവും നടന്നു. ഇടവക വികാരി ഫാ. ബേസില്‍ ജേക്കബ്, ഫാ.ഗീവര്‍ഗീസ് തരകന്, ഇടവക ട്രസ്റ്റി സന്തോഷ് പി. ജോര്‍ജ്, സെക്രട്ടറി മോഹന്‍ മത്തായി, ട്രഷറർ റിനു മാത്തുണ്ണി എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റ് നടന്നത്.
31ന് സന്ധ്യാ നമസ്കാരത്തോടുകൂടി ആരംഭിക്കുന്ന പെരുന്നാള്‍ എട്ടിന് വിശുദ്ധ അഞ്ചിന് മേല്‍ കുര്ബാനയോടം സമാപിക്കും. ഒന്നു മുതല്‍ എല്ലാ ദിവസവും വൈകുന്നേരം സന്ധ്യാ നമസ്കാരവും പ്രസംഗവും രാവിലെ കുര്‍ബാനയും ഉണ്ടായിരിക്കും.
മൂന്ന്, നാല്, അഞ്ചു തീയതികളില്‍ രാവിലെ 10.30ന് ധ്യാനവും ഏഴിനു വൈകുന്നേരം 6.30ന് ദൈവമാതാവിന്റെ സൂനോറോയും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ റാസയും ആറിനും എട്ടിനും വിശുദ്ധ അഞ്ചില്‍ കുര്‍ബാനയും എട്ടിന് സന്ധ്യയ്ക്ക് 6.45ന് ഭജന്‍, ക്രിസ്ത്യന്‍ ഗ്രൂപ്പ് ഡാന്‍സ്, മ്യൂസിക്കല്‍ ഡ്രാമ നിഴല്‍ നാടകം എന്നിവയും നടക്കും.
District News
അഞ്ചല്‍ : അലയമണ്‍ കൃഷി ഭവനും പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം ചന്തയ്ക്ക് തുടക്കമായി. പുത്തയം ജംഗ്ഷനില്‍ ഉത്രാട ദിനം വരെയാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക. സ്ഥിരംസമിതി അധ്യക്ഷന്‍ എച്ച്. സുനില്‍ ദത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അസീമ സലീം, കൃഷി ഓഫീസര്‍ അഞ്ജന ജെ. മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിഷരഹിതമായ പച്ചക്കറികള്‍ ചന്തയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്ക് മികച്ച ലാഭം ഉറപ്പാക്കി കൊണ്ട് മെച്ചപ്പെട്ട വിലയ്ക്ക് ഉത്പന്നങ്ങള്‍ ശേഖരിക്കുക കൂടി ലക്ഷ്യമിട്ടാണ് ഓണച്ചന്തയ്ക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് കൃഷിവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
തെന്മല : ഉറുകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിഎഫ്പിസികെ, ഇടമണ്‍ സ്വാശ്രയ കര്‍ഷക സമിതി എന്നിവരുമായി സഹകരിച്ച് ഓണം ചന്ത ആരംഭിച്ചു. ഉറുകുന്നു ജംഗ്ഷനില്‍ ബാങ്ക് ഹെഡ് ഓഫീസ് പടിക്കലാണ് ഓണച്ചന്ത ആരംഭിച്ചത്. തെന്മല പഞ്ചായത്ത് പ്രസിഡന്റ് ശോഭ സതീശന് ഉദ്ഘാടനം നിര്‍വഹിച്ചു.
ബാങ്ക് പ്രസിഡന്റ് എന്‍.ജെ. രാജന് അധ്യക്ഷനായി. തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി ഷൈനു ആദ്യ വിൽന നടത്തി. വിഎഫ്പിസികെ ഡെപ്യുട്ടി മാനേജര്‍ തോമസ് കോശി, തെന്മല പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, ആരോമല്‍, ഇടമണ്‍ സ്വശ്രയ കര്‍ഷകസമിതി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍, ബാങ്ക് ബോര്‍ഡ് അംഗം മോഹനന്, പൊതുപ്രവര്‍ത്തകരായ ആര്. സുരേഷ്, എസ്.ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കുണ്ടറ : കളക്ടറുടെ കുട്ടിക്കുപ്പായം പ്രോജക്റ്റിലേക്ക് കുഞ്ഞ് മക്കള്‍ക്ക് വേണ്ടിയുള്ള പുതുവസ്ത്രങ്ങള്‍ നല്കി ഹൃദയം കൂട്ടായ്മ. കുഞ്ഞുങ്ങള്‍ക്ക് പുത്തനുടുപ്പുമായി ഹൃദയത്തിലെ സണ്ണി ഷിജു, ഷഹിന ശിഹാബ്, ഉഷ ഷാജി, ശൈലജ നാസറുദീന്‍, പ്രകാശ് മയൂരി, ജിജുമോന്‍ മത്തായി, ആതിര കൊല്ലം എന്നിവര്‍ പങ്കെടുത്തു.
District News
കുണ്ടറ: ഓണ വിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശിനികള്‍ പിടിയില്‍. ഡാന്‍സാഫ് സംഘവും കുണ്ടറ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ഒഡീഷ ഗജപതി ജില്ലയില്‍ നിന്നുള്ള മിനി പ്രധാന് (35), അഫ്രിന് (38) എന്നിവരാണ് പിടിയിലായത്. ഓണ വിപണി ലക്ഷ്യമിട്ട് ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ട്രെയിന്‍ മാര്‍ഗം ആലപ്പുഴയില്‍ എത്തിയ ശേഷം കഞ്ചാവുമായി ഇവര്‍ ഓട്ടോറിക്ഷയില്‍ കുണ്ടറയിലേക്ക് വരുമ്പോഴാണ് പിടിയിലായത്.
District News
അഞ്ചല്‍ : എംസി റോഡില്‍ വയ്ക്കലിന് സമീപം വഞ്ചിപ്പെട്ടി ഭാഗത്ത് പെട്രോള്‍ ടാങ്കര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. വളവില്‍ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തിരുവനന്തപുരം ഉള്ളൂരില്‍ ഇന്ധനം ഇറക്കിയതിനു ശേഷം എറണാകുളത്തേക്ക് തിരികെ പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലോറിയിലേക്ക് മൂഴിയാറില്‍നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്.
അപകടത്തില്‍ ബസ് യാത്രികര്‍, ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്നു ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടു കാബിന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാലിന് പരിക്കേറ്റ ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ബസ് വളവില്‍ ഓവര്‍ടേക്ക് ചെയ്തതും അമിത വേഗവുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. അപകട സമയം ലോറിയില്‍ ഇന്ധനമില്ലാതിരുന്നതിനാല് വലിയ ദുരന്തമാണ് ഒഴിവായത്. കൊട്ടാരക്കര ചടയമംഗലം പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
District News
കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പും ചുമത്തി.
നാലു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചു എന്ന് യുവതി കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. കൗണ്‍സിലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നല്‍കുകയും ചെയ്തു. പിന്നാലെയാണ് ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പ് ചുമത്തിയത്. പരാതി നല്കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പോക്സോ ചുമത്താന്‍ പോലീസ് തയാറായത്.
ഭര്‍ത്താവ് കുഞ്ഞിനു മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചത് തെളിവുകള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു.
കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്നുമാണ് യുവതിയുടെ പരാതി.
ഏറെ വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14നാണ് നാട്ടിലെത്തിയത്. യുകെയില്‍ വച്ചാണ് സ്വകാര്യ ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ് സൈറ്റുകള്‍ക്കു ഭര്‍ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സലിംഗിനു വിധേയമാക്കിയെങ്കിലും പിന്നീടും മര്‍ദനമേല്‍ക്കേണ്ടി വന്നുവെന്നു യുവതി മൊഴി നല്കി.
District News
തലയോലപ്പറമ്പ് : വീതികുറഞ്ഞ ഇല്ലിത്തൊണ്ട് റോഡിലൂടെ ഭാരവാഹനങ്ങൾ ഇതടവില്ലാതെ കടന്നുപോകുന്നത് അപകടങ്ങൾ പതിവാക്കുന്നു. തലയോലപ്പറമ്പ്, എറണാകുളം, തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾക്ക് തലയോലപ്പറമ്പ് ടൗണിൽ കയറാതെ കോട്ടയം റോഡിലേക്ക് കയറാനുള്ള എളുപ്പ മാർഗമാണ് ഇല്ലിത്തൊണ്ട് റോഡ്. വീതികുറഞ്ഞ ഈ വഴിയിലൂടെ വൺവേ ലംഘിച്ചാണ് വാഹനങ്ങൾ പാഞ്ഞെത്തുന്നത്. ഭാരവണ്ടികളടക്കം നിരത്ത് കൈയടക്കിയതോട പ്രദേശത്ത് ഗതാഗതക്കുരുക്കും പ്രദേശവാസികളുമായി സംഘർഷങ്ങളും പതിവായി.
400-മീറ്റർ ദൂരമുള്ള ഈ റോഡിന്റെ പലഭാഗങ്ങളിലും മൂന്നര മീറ്റർ മാത്രമാണ് വീതി. ഇവിടെ വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹന യാത്രികർ ഇത് ലംഘിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വലിയചരക്കു വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. റോഡിന്റെ വീതിക്കുറവുമൂലം കാൽനട യാത്രക്കാർക്കുപോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആംബുലൻസുകൾ ഉൾപ്പെടെ പതിവായി ഇവിടെ ബ്ലോക്കിൽപ്പെടുന്നു.
ഒതുക്കാൻ ഇടമില്ലാതെ വരുന്നതോടെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മതിലുകളിൽ വാ ഹനങ്ങൾ ഇടിച്ചുകയറി കേടുപാടുകൾ സംഭവിക്കുന്നതുംപതിവാണ്. പ്രദേശവാസികളുടെ വാഹനങ്ങൾ റോഡിലേക്ക് ഇറക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. സഹികെട്ട നാട്ടുകാർ ഭാരവണ്ടികൾ കയറുന്നത് തടയാൻ റോഡിൽ വീപ്പയും മറ്റും നിരത്തി പ്രതിരോധം തീർത്തു. ഇന്നലെയും ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. ഒരാഴ്ച മുമ്പ് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന യുവാവിനും യുവതിക്കും പരിക്കേറ്റിരുന്നു. രണ്ടാഴ്ച മുമ്പ് നിയന്ത്രണം തെറ്റിയ കാർ ഇവിടെ തല കീഴായി മറിഞ്ഞിരുന്നു.
വീതി കുറഞ്ഞ വഴിയിലൂടെയുള്ള ഭാരവണ്ടികളുടെ സഞ്ചാരം നിയന്ത്രിച്ചാൽ മാത്രമേ പ്രദേശവാസികൾക്ക് അപകട ഭീതിയില്ലാതെ സഞ്ചരിക്കാനാകുകയുള്ളുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇല്ലിത്തൊണ്ട് റോഡ് പിഡബ്ല്യുഡിയുടെ അധീനതയിലുള്ളതാണെന്നും ഒരു വിഭാഗം ആളുകൾ വീപ്പകൾ നിരത്തി വഴി തടഞ്ഞതിനെത്തുടർന്ന് ചെറുവാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ ജനങ്ങളുടെ പരാതിയെ തുടർന്നാണ് പോലീസ് സഹായത്തോടെ വീപ്പകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതെന്ന് പിഡബ്ല്യുഡി അധികൃതർ പറയുന്നു. ഭാരവണ്ടി നിരോധിക്കണമെങ്കിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കണമെന്നും ഇതിന് പഞ്ചായതത്താ ണ് മുൻകൈയെടുക്കേണ്ടതെന്നും പിഡബ്ല്യൂഡി അധികൃതർ പറയുന്നു.
District News
കുറവിലങ്ങാട്: ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ ഡിസിഎംഎസ് ഭാരവാഹികൾക്ക് അവസരമൊരുക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. പാലാ രൂപത നീതിഞായറാചരണത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസിഎംഎസ് പാലാ രൂപത കമ്മിറ്റി മന്ത്രിക്ക് നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ചർച്ചയ്ക്കുള്ള ക്രമീകരണം നടത്തുമെന്നാണ് മന്ത്രി ഉറപ്പുനൽകിയത്. പരിവർത്തിത ക്രൈസ്തവ ശിപാർശിത വികസന കോർപ്പറേഷന് സാമ്പത്തികമായ പ്രവർത്തനശക്തിക്ക് സംസ്ഥാന സർക്കാർ അവസരമൊരുക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ഡിസിഎംഎസ് പാലാ രൂപത പ്രസിഡന്റ് ബിനോയി ജോൺ അമ്പലംകട്ടയിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, ഡിസിഎംഎസ് സംസ്ഥാന ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, രൂപത ഡയറക്ടർ ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത്, സംസ്ഥാന പ്രസിഡന്റ് ഷിബു ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ഡിസിഎംഎസ് രൂപത സെക്രട്ടറി ബിന്ദു ആന്റണി, ഫൊറോന പ്രസിഡന്റ് ആൽവിൻ മാത്യു, യൂണിറ്റ് പ്രസിഡന്റ് കെ.ഡി. ജോസഫ് കപ്പലുമാന്തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.
District News
ആദിത്യപുരം: കെഎച്ച്ഡിപിയില് ഓണത്തോടനുബന്ധിച്ച് ഓണസമൃദ്ധി 2026 കര്‍ഷക ചന്ത ആരംഭിച്ചു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് മെംബർ മിനു സാവിയോ ആദ്യവില്പന നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷന്‍ ടോമി മാത്യു പ്രാലടി, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ ജി.ലേഖ, കര്‍ഷകസമിതി സെക്രട്ടറി ജ്യോതി അനില്‍കുമാർ, പ്രസിഡന്റ് ടോം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നും നാളെയും ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് വിലക്കുറവില്‍ ഇവിടെ നിന്നും വാങ്ങാന്‍ സൗകര്യമുണ്ടാവും.
District News
കടുത്തുരുത്തി: ക്ഷീരസഹകാരികള്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുമുള്ള പരിശീലനവും ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ വൈക്കോല്‍ വിതരണ പദ്ധതി ഉദ്ഘാടനവും നടന്നു. ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ഷീരസംഘം പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്ക്കുമായിട്ടാണ് പരിശീലന പരിപാടിയും ത്രൈമാസ അവലോകന യോഗവും സംഘടിപ്പിച്ചത്.
ഇതോടനുബന്ധിച്ചു സബ്സിഡി നിരക്കിലുള്ള വൈക്കോല്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷന്‍ ശ്യാം മോഹന്‍ അധ്യക്ഷത വഹിച്ചു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന സബ്സിഡി നിരക്കിലുള്ള വൈക്കോല്‍ വിതരണ പദ്ധതി കരിപ്പാടം ക്ഷീരസംഘം പ്രസിഡന്റ് കെ.രമേശന്, കെ എസ് പുരം ക്ഷീരസംഘം പ്രസിഡന്റ് ജോസഫ് കുര്യന് എന്നിവര്‍ക്ക് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജനപ്രതിനിധികളായ മിനിമോള്‍ ബാബു, മിനി ടോമി, ജോസ് പുത്തന്‍കാലായിൽ, കെ.പി. ഷാനോ, പി.പി. ഷാജി, ചിക്കു ശരത്, ബോബന് പോൾ, ലൈസാമ്മ തോമസ്, ധന്യ വേണുഗോപാൽ, സീതു ശശിധരന്, കെഎസ് പുരം ക്ഷീരസംഘം പ്രസിഡന്റ് ജോസഫ് കുര്യന്, പെരുന്തുരുത്ത് ക്ഷീരസംഘം സെക്രട്ടറി കെ.എൻ. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കടുത്തുരുത്തി ക്ഷീരവികസന ഓഫീസര്‍ എം.രാഗേഷിന്റെ നേതൃത്വത്തില്‍ ക്ഷീരസംഘം ഭാരവാഹികള്‍ക്കായുള്ള പരിശീലന ക്ലാസും അവലോകന യോഗവും നടന്നു.
District News
കോതനല്ലൂര്‍: അമലഗിരി ബികെ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോതനല്ലൂര്‍ കുറുമ്പേനി തോട് വൃത്തിയാക്കി. മാഞ്ഞൂര്‍ പഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള ഈ ശുദ്ധജല സ്രോതസ് വരും തലമുറകള്‍ക്കായി കാത്തു സൂക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെംബര്‍ കെ.ബി. രാജേഷ് നിര്‍വഹിച്ചു. പദ്ധതിയിലൂടെ ബികെ കോളജ് എന്‍എസ്എസ് യൂണിറ്റ് സംരക്ഷിക്കുന്ന ആറാമത്തെ ശുദ്ധജല സ്രോതസ്സാണ് കുറുമ്പേനി തോട്. പ്രോഗ്രാം ഓഫീസര്‍മാരായ മെല്‍ബി ജേക്കബ്, സിസ്റ്റര്‍ അജി ജോസഫ്, എല്‍എസ്എസ് വോളന്ററിയേഴ്സ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
District News
വൈക്കം: തേജസ് നഗർ റസിഡന്റ്സ് അസോസിയേഷൻ, ഗീവ് സൈറ്റ് ഫൗണ്ടേഷൻ, ആർസിഎംഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.
ടിവിപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കണിച്ചേരി അങ്കണവാടിയിൽ നടന്ന ക്യാമ്പ് ടിവിപുരം പഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെംബറുമായ കവിതാ റെജി ഉദ്ഘാടനം ചെയ്തു. തേജസ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റിട്ടയേർഡ് ക്യാപ്റ്റൻ എ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ജെ. ഷാജിമോൻ, വൈസ് പ്രസിഡന്റ് സെൽവരാജ് മണലേഴത്ത്, ടി.കെ. വിജയൻ, അമ്പിളി ടി. വിനോദ്, ഗംഗ എസ്. നായർ തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പ് ആർ സി എം ഹോസ്റ്റലിലെ ഡോ. ഐശ്വര്യ ക്യാമ്പ് നയിച്ചു.
District News
പെരുവ: മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ദിനാചരണവും ബോധവത്കരണ ക്ലാസും നടത്തി. ഏബ്രഹാം തോട്ടുപുറത്തിന്റെ ഭവനാങ്കണത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന മികച്ച അധ്യാപക അവാര്‍ഡ് ജേതാവ് ജോസ് രാഗാദ്രി മുഖ്യാതിഥിയായി.
ഇതോടനുബന്ധിച്ചു വെള്ളൂര്‍ പോലീസ് എസ്എച്ച്ഒ കെ.ജി. ജയകുമാര്‍ തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.
അസോസിയേഷന് പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.സി. ഫിലിപ്പ്, രാജന് ചേരുംകുഴി, പത്മാ ചന്ദ്രന്, ഡോ. ദിവ്യ സി. നായർ, ശ്രേയ വിനോദ്, റോസിലി തങ്കന്, വര്‍ഗീസ് ആക്കാംപറമ്പിൽ, ഏബ്രഹാം തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ഏറ്റവും മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
District News
വൈക്കം: സീനിയർ ചേംബർ ഇന്റർനാഷണൽ വൈക്കം ലീജിയന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് അഡ്വ. എം. പി. മുരളിധരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഘോഷ പരിപാടി മുൻ പ്രസിഡന്റും നാഷണൽ ഡയറക്ടറുമായ കെ.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നാഷണൽ കോ-ഓർഡിനേറ്റർ എസ്.ഡി.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ. ശിവപ്രസാദ്, പ്രോഗ്രാം ഡയറക്ടർ പി. അംബുജാക്ഷൻ, ഗീതാഗോപകുമാർ, ദേവീക അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾതലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ വാട്ടർ കളർ പെയിന്റിംഗിൽ എ ഗ്രേഡ് നേടിയ വി.എസ്.അനന്യയെ ആദരിച്ചു. തുടർന്ന് നറുക്കെടുപ്പിൽ വിജയികളായ അംഗങ്ങൾക്ക് ഉപഹാരം നൽകി.
District News
ചങ്ങനാശേരി: അധരംകൊണ്ടു ചെയ്യുന്ന തിന്മകളെല്ലാം ദൈവത്തിനെതിരായ ധിക്കാരമാണെന്നും അതിനാല്‍ ദൈവഹിതമനുസരിച്ച് നാവിനെ നിയന്ത്രിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
എസ്ബി കോളജ് മൈതാനത്തു നടന്നു വരുന്ന കേരള കത്തോലിക്ക കരിസ്മാറ്റിക് ജൂബിലി ബൈബിള്‍ കണ്വന്ഷന് കൃപാഭിഷേകത്തിന്റെ നാലാം ദിനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വചനം ഹൃദയത്തില്‍ ഫലമണിയണമെങ്കില്‍ ദൈവകൃപ ഉണ്ടാകണമെന്നും കര്‍ദിനാള്‍ പറഞ്ഞു.അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളമ്നാലാണ് കണ്വന്ഷന് നയിക്കുന്നത്.
ഫാ. മാത്യു താന്നിയത്ത് പ്രസംഗിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് ദിവസവും കണ്വന്ഷന് പന്തലില്‍ എത്തിച്ചേരുന്നത്.
കണ്‍വന്‍ഷന്റെ സമാപന ദിനമായ ഇന്ന് (24-8-26)3.30ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാന. രാത്രി ഒമ്പതുവരെയാണ് ബൈബിള്‍ കണ്വന്ഷൻ.
District News
തെങ്ങണ: നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയില്‍ ഓണാഘോഷം നാളെ നടക്കും. രാവിലെ ഒമ്പതുമുതല്‍ കലാകായിക മത്സരങ്ങള്‍ ആരംഭിക്കും. വടംവലി, പൂക്കളം, ആലപ്പുഴ സോപാനം ബീറ്റ്സിന്റെ മെഗാ ഗാനമേള എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം ആറിനു ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് വി.പി. മോഹനന് അധ്യക്ഷത വഹിക്കുന്നതാണ്. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്ര നടന് കൃഷ്ണപ്രസാദ് ഓണസന്ദേശം നല്‍കും.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ ചാക്കോ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ ജി, പഞ്ചായത്ത് മെംബർമാരായ സിന്ധു സി.എ, നിഷാദ് വി.കെ, മാടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു കുരീത്ര, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഷറഫുദ്ദീന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.സി. ആന്റണി, നാലുന്നാക്കല്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ സി.കെ. അന്‍സാരി, എ.എം. ഷെരീഫ്, സജി മാത്യു, അഭിലാഷ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
District News
ചങ്ങനാശേരി: ഒരുമയില്‍ ഒരുങ്ങിയ മെഗാപ്പൂക്കളം ചങ്ങനാശേരിക്ക് വിസ്മയകാഴ്ചയായി. റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, തൃക്കൊടത്താനം, പായിപ്പാട്, വാഴപ്പള്ളി എന്നീ പഞ്ചായത്തുകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഒരുമയിലൊരോണം ഓണാഘോഷത്തിന്റെ ഭാഗമായി എസ്എച്ച് സ്കൂളില്‍ സജ്ജമാക്കിയ മെഗാപൂക്കളമാണ് വൈവിധ്യംകൊണ്ട് ശ്രദ്ധേയമായത്.
1500 ചതുരശ്രയടി വിസ്തൃതിയിലാണ് പൂക്കളം സജ്ജമാക്കിയത്. വിവിധ പഞ്ചായത്തുകളില്‍ നിന്നും നഗരസഭയില്‍ നിന്നുമുള്ള ടീമുകള്‍ വീറോടെ മത്സരത്തില്‍ പങ്കെടുത്തു. വിവിധ പൂക്കളങ്ങള്‍ മത്സരത്തിനു ശേഷം മെഗാ പൂക്കളമായി ചങ്ങനാശേരിക്ക് സമ്മാനിച്ചു. മത്സരം വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാള്‍ മോൺ. ആന്റണി എത്തയ്ക്കാട് അധ്യക്ഷത വഹിച്ചു. മീഡിയ വില്ലേജ് എക്സിക്യുട്ടീവ് സയക്ടര് ഫാ. ജോഫി പുതുപ്പറമ്പിൽ, ഫാ. ലിബിന് തുണ്ടുകളം, ജസ്റ്റിന് പോൾ, ടോജി കളത്തിപ്പറമ്പില്‍, സിജോ ആന്റണി, ടെസി വര്‍ഗീസ്, ജോസുകുട്ടി കുട്ടംപേരൂര്‍, ജോബി തൂമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ മീഡിയാ വില്ലേജ് അങ്കണത്തില്‍ നാടൻപാട്ട്, കൈകൊട്ടിക്കളി, മലയാളി മങ്ക , കുട്ടി കേസരി, പൊതു മത്സരങ്ങള്‍ എന്നിവ നടക്കും. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
District News
വൈക്കം: തണ്ണീർമുക്കം ബണ്ട് റോഡിൽ വൻകുഴികൾ രൂപപ്പെട്ടതോടെ ഗതാഗതം ദുഷ്കരമായി. വേമ്പനാട്ടുകായലിന് കുറുകയുള്ള ബണ്ടിലെ റോഡ് തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടതിനെത്തുടർന്ന് ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. തണ്ണീർമുക്കം ബണ്ടിന്റെ വെച്ചൂർ പരിധിയിലെ റോഡ് തകർന്ന ഭാഗം മുതൽ വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷൻ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഗതാഗതക്കുരുക്കിനെ ത്തുടർന്ന് വെച്ചൂർ കുമരകം വഴി കോട്ടയം പോകുന്നവരും വെച്ചൂർ-ഇടയാഴം-കല്ലറ വഴി കോട്ടയം പോകുന്നവരും വെച്ചൂർ വഴി വൈക്കം ഭാഗത്തേക്ക് വരുന്നവരും മിനിട്ടുകളോളം ഗതാഗതകുരുക്കിൽ അകപ്പെടുകയാണ്.
കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കാൻ അധികൃതർ ശ്രമം നടത്തിയിട്ടും പണി ഏറ്റെടുക്കാൻ കരാറുകാർ വിമുഖത കാട്ടുന്നതാണ് തിരിച്ചടിയാകുന്നത്. ബണ്ട് റോഡിൽ നിലവിൽ നിരവധി കുഴികൾ ഉണ്ടെങ്കിലും ഈ ഭാഗത്ത് രൂപപ്പെട്ട ഒരു വലിയ കുഴിയാണ് ഗതാഗതകുരുക്കിന് പ്രധാന കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.
കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിലെ തുടക്കത്തിലും അവസാനത്തെയും പാലങ്ങൾ കാലപ്പഴക്കമേറിയതാണ്. 16 ചക്രമുള്ള കൂറ്റൻ ടോറസുകൾ ലോഡുമായി പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലുടനീളം കുഴികളുള്ളതിനാൽ ഇരുചക്രവാഹനങ്ങളടക്കം അപകടം പതിവാകുകയാണ്. ബണ്ടിലെ റോഡ് ടാറിംഗിലെ അപാകതയെ പറ്റി നേരത്തേതന്നെ പരാതി ഉയർന്നിരുന്നതാണ്. അശാസ്ത്രീയമായ റോഡ് ടാറിംഗ് നടത്തിയ കരാറുകാരനെതിരേ യാതൊരു നടപടിയെടുക്കാനും അധികൃതർ തുനിഞ്ഞില്ല. അപകടം ഉണ്ടായാൽ യാത്രക്കാർ തെറിച്ച് കായലിൽ വീഴുന്ന സ്ഥിതിയാണുള്ളത്.
വീതികുറഞ്ഞ പാലത്തിൽ കുഴികൾ ഒഴിവാക്കാൻ വാഹനം വെട്ടിക്കുമ്പോൾ കൈവരി തകർത്ത് വാഹനമടക്കം വെള്ളത്തിൽ വീഴുമെന്ന ആശങ്കയുമുണ്ട്.. വെച്ചൂർ ഭാഗത്തും തണ്ണീർമുക്കം ഭാഗത്തുമാണ് ബണ്ടിലെ റോഡ് പാടെ തകർന്നു കിടക്കുന്നത്. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ടിലെ റോഡ് കുറ്റമറ്റതാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ഗാന്ധിനഗർ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ എസ്വിഇപി സംരംഭമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തനമാരംഭിച്ചു.
ജില്ലയിലെ രണ്ടാമത്തെ കുടുംബശ്രീ പ്രീമിയം കഫേയാണ് മെഡിക്കൽ കോളജിൽ ആരംഭിച്ചത്. കുറവിലങ്ങാട് പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയാണ് ജില്ലയിൽ ആദ്യത്തേത്. നാട്ടകം സുരേഷ് എംഎൽഎ കഫേയുടെ ഉദ് ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ആർഎംഒ സാം ക്രിസ്റ്റി മാമൻ, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, അയ്മനം കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശുഭ ചന്ദ്രൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ, സംരംഭക രാഖി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
ആറുപേരടങ്ങുന്ന സംരംഭക യൂണിറ്റാണ് കുടുംബശ്രീ പ്രീമിയം കഫേയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മെഡിക്കൽ കോളജ് ആശു പത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും മികച്ച ഭക്ഷണവും സേവനവും ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യസംസ്കരണം, പാഴ്സൽ സർവീസ് തുടങ്ങിയ മേഖലകളിലും മികച്ച സൗകര്യങ്ങളാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. പ്രത്യേകം രൂപകല്പന ചെയ്ത ലോഗോയും ജീവനക്കാർക്കുള്ള ഏകീകൃത യൂണിഫോമും ഉൾപ്പെടെ പ്രഫഷണൽ രീതിയിലാണ് കഫേയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേ മെഡിക്കൽ കോളജിലെത്തുന്നവർക്ക് ഏറെ പ്രയോജനകരമാകും.ഗുണമേന്മയുള്ള ഭക്ഷണവും ശുചിത്വവും മികച്ച സേവനവും ഉറപ്പാക്കുന്നതിനൊപ്പം വനിതകൾക്ക് സ്ഥിരമായ വരുമാനവും തൊഴിൽ അവസരവും ഒരുക്കുന്ന സംരംഭം കൂടിയാണ് കുടുംബശ്രീ പ്രീമിയം കഫേ.
District News
പാമ്പാടി: പഞ്ചായത്തും കുടുംബശ്രീ മിഷനും ചേര്‍ന്ന് പാമ്പാടി ബസ് സ്റ്റാന്ഡിലാരംഭിച്ച ഓണച്ചന്ത പഞ്ചായത്തംഗം ഷേര്‍ളി തര്യന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.ആര്. ഗോപകുമാര്‍, രഞ്ജു കെ. രാജു, ബ്ലോക്ക് അംഗം മേരിക്കുട്ടി മാര്‍ക്കോസ്, മാത്തച്ചന് പാമ്പാടി, പി. ജയചന്ദ്രന് നായര്‍, ഇ.എ. കുര്യാക്കോസ്, സൂസന് ഇ. കുരുവിള എന്നിവര്‍ പ്രസംഗിച്ചു. നാളെ വരെ ഓണച്ച ന്ത ഉണ്ടാകും.
മീനടം: സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി കര്‍ഷകച്ചന്ത -2026 മാളികപ്പടി ഇക്കോ ഷോപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
നാളെ വരെയാണ് കര്‍ഷകച്ചന്ത പ്രവര്‍ത്തിക്കുക. കര്‍ഷകരില്‍നിന്ന് ഉത്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ 10 ശതമാനം അധിക വിലയ്ക്ക് സംഭരിച്ച്, പൊതുജനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും. പഞ്ചായത്തംഗങ്ങളായ സൂസി രാജു, ഏലിയാമ്മ മത്തായി, മോനിച്ചന് കിഴക്കേടം, ബിനീഷ് ബെന്നി, കെ.വി.നോബി, സിന്ധു കൃഷ്ണ, റാണി ബിനോയ്, കൃഷി ഓഫീസര്‍ മുഹമ്മദ് അന്‍സീം, കൃഷി അസിസ്റ്റന്റ് എം.വി.അതുല്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കിടങ്ങൂര്‍: പഞ്ചായത്തിന്റെയും ലയണ്‍സ് ക്ലബ് ഓഫ് കിടങ്ങൂരിന്റെയും നേതൃത്വത്തില്‍ സൗജന്യ തിമിര നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ബി ജില്ലാ പ്രോജക്ടിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
കിടങ്ങൂര്‍ ഗവ. എല്‍പി സ്കൂളില്‍ നടന്ന ക്യാമ്പില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പ്രത്യേക പരിഗണന നല്കി നേത്രപരിശോധനയും ചികിത്സാ നിര്‍ദേശങ്ങളും ലഭ്യമാക്കി.
പരിശോധനയില്‍ തിമിരം കണ്ടെത്തിയ അര്‍ഹരായവര്‍ക്ക് തുടര്‍ചികിത്സയും സൗജന്യ തിമിര ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും ഒരുക്കി. ദേശീയ അന്ധതാ നിവാരണ സമിതിയുടെ സഹായത്തോടെയാണ് അര്‍ഹരായവര്‍ക്ക് സദാശയ തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടോമി ലൂക്കോസ് അധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് നയനം സഹസ്രം തിമിര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ബി. ശ്രീജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് അപ്പു മാഷ്, ലയണ്‍സ് ക്ലബ് സെക്രട്ടറി പി.പി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
District News
ഏറ്റുമാനൂർ: ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺ അസോസിയേഷൻ, പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രി, ഫെഡറൽ ബാങ്ക് എന്നിവ സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു.
ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽനിന്നാരംഭിച്ച വാക്കത്തോൺ സീനിയർ സിറ്റിസൺ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ 21 സീനിയർ സിറ്റിസൺ യൂണിറ്റുകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
പേരൂർകവല, സെൻട്രൽ ജംഗ്ഷൻ, അതിരമ്പുഴ റോഡ്, കോടതിപ്പടി, എംസി റോഡ്, സെൻട്രൽ ജംഗ്ഷൻ, പടിഞ്ഞാറേനട ചുറ്റി നന്ദാവനം ഓഡിറ്റോറിയത്തിൽ തിരികെയെത്തി സമാപിച്ചു. തുടർന്നു നടത്തിയ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.വി. സോമൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി എംഡി ഫാ. മാത്യു തെക്കേൽ മുഖ്യ പ്രഭാഷണം നടത്തി. മാർ സ്ലീവാ മെഡിസിറ്റി ജറിയാട്രിക് വിഭാഗത്തിന്റെ സേവനങ്ങളുടെ പ്രഖ്യാപനവും നടത്തി. മുതിർന്ന പൗരന്മാർക്ക് ജറിയാട്രിക് മെഡിസിൻ വിഭാഗത്തിൽ ഒരു മാസത്തെ സൗജന്യ കൺസൾട്ടേഷനാണ് പ്രഖ്യാപിച്ചത്. ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ കെ. സോജ ബേബിയെ ചടങ്ങിൽ ആദരിച്ചു.
മാർ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടർ ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഡോ. കെ.എൻ. സോമദാസൻ ജില്ലാ സെക്രട്ട പി.ജെ. ഹരികുമാർ, ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസ് എയർ കൊമഡോർ ഡോ. പോളിൻ ബാബു, ഫെഡറൽ ബാങ്ക് പാല ബ്രാഞ്ച് ഹെഡ് ജിതിൻ വി. ജിമ്മി എന്നിവർ പ്രസംഗിച്ചു.
District News
കോട്ടയം: ജില്ലാ ഭരണകൂടവും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, കോട്ടയം നഗരസഭയും സംയുക്തമായി നടത്തുന്ന ജില്ലാതല ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര ഇന്നു വൈകുന്നേരം നാലിന് കോട്ടയം ബസേലിയോസ് കോളജിനു സമീപത്തുനിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കുന്നു.
ഇതിന്റെ ഭാഗമായി നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സാംസ്കാരിക ഘോഷയാത്ര ആരംഭിക്കുന്ന സമയം കെ.കെ. റോഡിൽ കഞ്ഞിക്കുഴി ഭാഗത്തുനിന്ന് കോട്ടയം ടൗൺ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കോട്ടയം കളക്ടറേറ്റ് ജംഗ്ഷനിൽനിന്നു വലത്തേക്ക് തിരിഞ്ഞ് ശാസ്ത്രിറോഡ്, വഴി കോട്ടയം ടൗണിലേക്കും പ്രൈവറ്റ് ബസുകൾ ശാസ്ത്രിറോഡ്, കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കും പോകണം. കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് കോട്ടയം ടൗണിലേക്കുള്ള ഭാഗത്തേയ്ക്കുള്ള പ്രൈവറ്റ് ബസ് ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും ശാസ്ത്രി റോഡ് വഴി ശീമാട്ടി റൗണ്ടിലെത്തി പോകേണ്ടതാണ്. സാംസ്കാരിക ഘോഷയാത്ര മനോരമ ജംഗ്ഷൻ കടന്നുപോകുന്ന സമയം ചെറിയ വാഹനങ്ങൾ മനോരമ ജംഗ്ഷനിൽനിന്നു തിരിഞ്ഞ് ഈരയിൽക്കടവ് ബൈപാസ് റോഡിലൂടെ തെക്കോട്ടും പോകണം.
District News
കൽപ്പറ്റ: പതിറ്റാണ്ടുകളായി കൈവശം വയ്ക്കുന്ന ഭൂമിക്ക് ഉടമാവകാശം ലഭിക്കുന്നതിന് ഇരുളം വില്ലേജിലെ അങ്ങാടിശേരിയിലുള്ള കർഷക കുടുംബങ്ങൾ നടത്തുന്ന പോരാട്ടം ലക്ഷ്യത്തോട് അടുക്കുന്നു. 160/2/ എ1എ1 സർവേ നന്പറിൽപ്പെട്ടതിൽ 22.25 ഏക്കർ ഭൂമിയിൽ അവകാശത്തിന് കൈവശ കുടുംബങ്ങൾ നടത്തുന്ന പരിശ്രമമാണ് അന്തിമഘട്ടത്തിലേക്ക്.
സൗത്ത് വയനാട് വനം ഡിവിഷൻ ഓഫീസർ ഇക്കഴിഞ്ഞ മെയ് ആറിന് പാലക്കാട് സിസിഎഫിന് അയച്ച കത്തും ഏറ്റവും ഒടുവിൽ മീനങ്ങാടിയിൽ വനം വകുപ്പ് നടത്തിയ അദാലത്തും കൈവശ കുടുംബങ്ങളുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ്. തങ്ങൾക്ക് അനുകൂലമായ വനം വകുപ്പ് റിപ്പോർട്ട്
മാനന്തവാടി ലാൻഡ് ട്രൈബ്യൂണലിൽ വൈകാതെ എത്തുമെന്ന വിശ്വാസത്തിലാണ് കൈവശ കുടുംബങ്ങൾ.
കൈവശഭൂമിക്ക് ഉടമാവകാശം ലഭിക്കുന്നതിലെ തടസം നീക്കുന്നതിന് അങ്ങാടിശേരിയിലെ 37 കുടുംബങ്ങളാണ് വനം അദാലത്തിൽ അപേക്ഷ നൽകിയത്. അങ്ങാടിശേരിയിലെ ഭൂമി ’ലെഫ്റ്റ്-ഒൗട്ട് വെസ്റ്റഡ് ഫോറസ്റ്റ് ലാൻഡ്’ പരിധിയിൽനിന്നു ഒഴിവാക്കുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് അദാലത്തിനുശേഷം ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ കൈവശ കുടുംബങ്ങൾക്ക് നൽകിയ സൂചന. ‘ലെഫ്റ്റ്-ഒൗട്ട് വെസ്റ്റഡ് ഫോറസ്റ്റ് ലാൻഡ്’ ആയി വിജ്ഞാപനം ചെയ്തിരുന്ന ഭൂമിയുടെ സർവേ നടത്തുന്നതിന് ഫോറസ്റ്റ് സർവേ സംഘം ശ്രമം നടത്തിയപ്പോൾ അതിർത്തികൾ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചിച്ചില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ പാലക്കാട് സിസിഎഫിന് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. വിജ്ഞാപനം ചെയ്ത ഭൂമി വനത്തിന്റെ സവിശേഷതകൾ പ്രകടമാക്കുന്നില്ലെന്നും സർവേ നടപടികൾ ആരംഭിക്കുന്നത് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിനും ക്രമസമാധാന പ്രശ്നത്തിനും കാരണമായേക്കാമെന്നും ഡിഎഫ്ഒയുടെ കത്തിലുണ്ട്. ഇത് തങ്ങളോടുള്ള വനം വകുപ്പിന്റെ സമീപനത്തിലെ മാറ്റമായാണ് അങ്ങാടിശേരിയിലെ ൈവശ കുടുംബങ്ങൾ കാണുന്നത്.
ലാൻഡ് ട്രൈബ്യൂണൽ 1982ൽ അനുവദിച്ച ക്രയ സർട്ടിഫിക്കറ്റുകളിൽ ഒന്‍പതെണ്ണം കുടിയായ്മയില്ലെന്നു പറഞ്ഞ് കണ്ണൂർ അപ്ലെറ്റ് അഥോറിറ്റി റദ്ദുചെയ്തതാണ് അങ്ങാടിശേരിയിലെ കുടുംബങ്ങൾക്ക് വിനയായത്.
തിരുവനന്തപുരം ലാൻഡ് റവന്യു കമ്മീഷണറുടെ 2000 നവംബർ 26ലെ നിർദേശാനുസരണം ജില്ലാ കളക്ടർ കണ്ണൂർ അപ്ലെറ്റ് അഥോറിറ്റിയിൽ ഫയൽ ചെയ്ത അപ്പീലാണ് ക്രയ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിനു ഇടയാക്കിയത്.
ബത്തേരി സബ് രജിസ്ട്രാർ ഓഫീസിലെ 1971 ജനുവരി 27ലെ 236/71 നന്പർ ആധാരപ്രകാരം ബോംബെ ബർമ ട്രേഡിംഗ് കോർപറേഷനിൽനിന്നു പി. രാഘവൻ, വി. അഗസ്റ്റിൻ എന്നിവർ ഹൈലാൻഡ് പ്ലാന്േറഷൻസിനുവേണ്ടി വാങ്ങിയ 100 ഏക്കറിൽപ്പെട്ടതാണ് അങ്ങാടിശേരിയിൽ ഉടമാവകാശ നിഷേധം നേരിടുന്ന കുടുംബങ്ങളുടെ പക്കലുള്ള ഭൂമി. കോർപറേഷനിൽനിന്നു വാങ്ങിയതിൽ 46 ഏക്കർ രാഘവൻ 15 പേർക്കു പാട്ടത്തിനു നൽകി.
ഇവരിൽനിന്നു 1970-71 മുതൽ നികുതി സ്വീകരിക്കുന്നതായി ബത്തേരി താലൂക്ക് ലാൻഡ് ബോർഡ് രേഖകളിലുണ്ട്. കൈവശക്കാർ പിന്നീട് ലാൻഡ് ട്രൈബ്യൂണലിൽനിന്നു ക്രയ സർട്ടിഫിക്കറ്റ് സന്പാദിച്ചു. ഇതിൽ ഒന്‍പതു എണ്ണമാണ് കണ്ണൂർ അപ്ലെറ്റ് അഥോറിറ്റി റദ്ദു ചെയ്തത്. ലാൻഡ് ട്രൈബ്യൂണൽ നിയമാനുസൃതം അന്വേഷണം നടത്തി അനുവദിച്ചതാണ് റദ്ദാക്കിയ ക്രയ സർട്ടിഫിക്കറ്റുകൾ. റദ്ദാക്കിയ ക്രയ സർട്ടിഫിക്കറ്റുകളുടെ ഉടമകളും അനന്തരാവകാശികളും അടങ്ങുന്നതാണ് നിലവിൽ ഭൂപ്രശ്നം നേരിടുന്ന കുടുംബങ്ങൾ.
കൈവശക്കാർ ഫയൽ ചെയ്ത സിവിൽ റിവിഷൻ പെറ്റീഷനുകളിൽ അപ്ലെറ്റ് അഥോറിറ്റി ഉത്തരവ് 2007 ജൂലൈ 27നു ഹൈക്കോടതി റദ്ദുചെയ്തിരുന്നു. അപ്പീൽ പുനഃപരിശോധിച്ചു തീർപ്പാക്കാനും കോടതി ഉത്തരവായി. ഇതനുസരിച്ച് അപ്ലെറ്റ് അഥോറിറ്റി മാനന്തവാടി ലാൻഡ് ട്രൈബ്യൂണലിനു വിട്ട എസ്എംസി കേസുകൾ തീർപ്പായിട്ടില്ല. ‘ലെഫ്റ്റ്-ഒൗട്ട് വെസ്റ്റഡ് ഫോറസ്റ്റ് ലാൻഡ് വിജ്ഞാപനം റദ്ദാക്കുന്നതിന് അങ്ങാടിശേരിയിലെ കൊല്ലിയിൽ ജോർജ് ഫയൽ ചെയ്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
District News
സുൽത്താൻ ബത്തേരി: രാസവളങ്ങളുടെ വിലവർധനയ്ക്കു പിന്നാലെ യൂറിയയുടെ ലഭ്യതക്കുറവും രൂക്ഷമായതോടെ ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ. നെല്ല്, വാഴ, തെങ്ങ്, കിഴങ്ങുവർഗ വിളകൾ തുടങ്ങിയവയ്ക്ക് വളർച്ചാകാലത്ത് നിർണായകമായ യൂറിയ ആവശ്യത്തിന് ലഭിക്കാത്തതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. സർക്കാർ നിയന്ത്രിത വിതരണകേന്ദ്രങ്ങളിലും സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള വിൽപനയിലും ആവശ്യത്തിന് യൂറിയ ലഭിക്കാത്ത സ്ഥിതിയാണെന്നാണ് കർഷകരുടെ പരാതി.
50 കിലോഗ്രാം യൂറിയ ചാക്കിന് നേരത്തെ ഏകദേശം 400 രൂപയോളം മാത്രമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പൊതുവിപണിയിൽ ഇതേ അളവിലുള്ള വളത്തിന് 1,600 രൂപ വരെ ഈടാക്കുന്നതായാണ് കർഷകർ പറയുന്നത്. വിലക്കയറ്റത്തിനൊപ്പം ലഭ്യതക്കുറവും കൂടിയായതോടെ വളപ്രയോഗം തന്നെ മുടങ്ങുന്ന സ്ഥിതിയാണ്.നെൽക്കൃഷിയിൽ തൈകൾ നട്ടതിനുശേഷം ചെടിയുടെ വളർച്ച ശക്തിപ്പെടുത്തുന്നതിനും കതിരിടലിന് ആവശ്യമായ വളർച്ച ഉറപ്പാക്കുന്നതിനുമായി നൈട്രജൻ അടങ്ങിയ വളങ്ങൾ കൃത്യസമയത്ത് നൽകേണ്ടത് പ്രധാനമാണ്. സാധാരണയായി നെല്ലിൽ ആദ്യത്തെ മേൽവളപ്രയോഗം നട്ട് ഏകദേശം 15–20 ദിവസത്തിനുള്ളിലും തുടർ വളപ്രയോഗം വളർച്ചയുടെ അടുത്ത ഘട്ടങ്ങളിലുമാണ് നടത്തുന്നത്. കിഴങ്ങുവർഗ വിളകളിലും വളർച്ചയുടെ തുടക്കഘട്ടത്തിൽ ആവശ്യമായ നൈട്രജൻ ലഭിക്കേണ്ടത് വിളവിനെ നേരിട്ട് ബാധിക്കും.
മഴ ലഭിക്കുന്ന കാലയളവിൽ വളപ്രയോഗം നടത്തുന്നത് വളം മണ്ണിൽ ലയിച്ച് ചെടിക്ക് ലഭ്യമാകാൻ സഹായിക്കുന്നതിനാൽ കാലാവസ്ഥയും വളപ്രയോഗത്തിന്റെ സമയവും പ്രധാനമാണ്. കാലവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പല കൃഷിയിടങ്ങളിലും സമയബന്ധിതമായി വളപ്രയോഗം നടത്താനായിട്ടില്ല. മഴയുടെ കുറവും കാലാവസ്ഥാ വ്യതിയാനവും നേരത്തെ തന്നെ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ആവശ്യമായ രാസവളങ്ങൾ ലഭ്യമല്ലാതായിരിക്കുന്നത്.
യൂറിയ ഉൾപ്പെടെയുള്ള രാസവളങ്ങൾ സർക്കാർ സംവിധാനങ്ങൾ വഴിയും സഹകരണ സ്ഥാപനങ്ങൾ വഴിയും കർഷകർക്ക് ആവശ്യമായ അളവിൽ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം അമിതവില ഈടാക്കുന്നത് തടയാനും അധികൃതർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
വിലക്കയറ്റം നിയന്ത്രിക്കണമെന്ന്
സുല്‍ത്താന്‍ബത്തേരി: രാസവളങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ പഴം-പച്ചക്കറി മാര്‍ക്കറ്റിംഗ് സഹകരണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാസവളങ്ങളുടെ വില കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത വിധത്തിലാണ് വര്‍ധിച്ചത്. മറ്റു ചെലവുകളും കൂടുകയാണ്. ഉത്പാദനച്ചെലവിലുണ്ടായ കയറ്റം കൃഷി നഷ്ടത്തിലാക്കുകയാണ്. കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. കൃഷി ലാഭകരമാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.വി. പോക്കര് ഹാജി, സി. രാജീവന്, കെ. ബാബു, എ.എം. ശാന്തകുമാരി, എ.കെ. അഫ്സല്, വി.വി. മീനാമോള്‍, എം.പി. രേണുക എന്നിവര്‍ പ്രസംഗിച്ചു.
District News
പുല്‍പ്പള്ളി: ഫാക്ടംഫോസ്, പൊട്ടാഷ് മുതലായ രാസവളങ്ങളുടെവില അനിയന്ത്രിതമായി വര്‍ധിച്ചത് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വന്യമൃഗശല്യവും കാലാവസ്ഥ വ്യതിയാനവുംമൂലം ദുരിതത്തിലായ കര്‍ഷകരെ കൂടുതല്‍ ദുസഹമായ ജീവിത സാഹചര്യത്തിലേക്ക് തള്ളിവിടുന്ന നിലപാടാണ് രാസവള വിലവര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് യോഗം വിലയിരുത്തി.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, കെ.ഇ. വിനയന്, സംഷാദ് മരയ്ക്കാര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി. മധു, ബീന ജോസ്, എന്‍.യു. ഉലഹനാന്, ടി.എസ്. ദിലീപ് കുമാര്‍, കെ.ജി. ബാബു, മനോജ് ചന്ദനക്കാവ്, സണ്ണി ചാമക്കാല, എം.ജി. എല്‍ദോസ്, എന്‍.ആര്. സോമന്, വി.ഡി. നാരായണന് നായര്‍, വിന്സെന്റ്ചേരവേലില് എന്നിവര്‍ പ്രസംഗിച്ചു.
District News
പുല്‍പ്പള്ളി: കബനി നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് മധ്യവയസ്കനെ കാണാതായ. വെട്ടത്തൂര്‍ ഉന്നതിയിലെ ചന്ദ്രന് (50)നെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വെട്ടത്തൂര്‍ ഉന്നതിക്ക് സമീപമുള്ള കബനി പുഴയില്‍ കാണാതായത്. ഉന്നതയിലുള്ളവര്‍ കൊട്ടതോണി മറിയുന്നത് ദൂരെ നിന്നും കണ്ടിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും പ്രദേശവാസികളും അഗ്നിരക്ഷാസേനയും തെരച്ചില്‍ നടത്തി. ഉള്‍വനത്തിലാണ് ഉന്നതി. അപകടമുണ്ടായത് ഉള്വനത്തിനോട് ചേര്‍ന്ന കബനി പുഴയിലാണ്. ഇവിടേക്ക് ഗതാഗതവും ഏറെ ദുഷ്കരമാണ്. അതിനാല്‍ വൈകിയാണ് തെരച്ചില്‍ ആരംഭിച്ചത്. പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ തെരച്ചിലും ഏറെ ദുഷ്കരമാണ്. കുടുതല്‍ മുങ്ങല്‍ വിദ്ഗധര്‍ ഉള്‍പ്പടെയെത്തി ഏറെ വൈകിയും തെരച്ചില്‍ തുടരുകയാണ്.
District News
പുല്‍പ്പള്ളി: ചീയമ്പം പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു സഹോദര പള്ളികളിലെ വികാരി ട്രസ്റ്റി സെക്രട്ടറിമാരുടെ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ വികാരി ഫാ. ബേസില്‍ പോള്‍ കരനിലത്ത് അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി സിജു പൗലോസ്, ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. എല്‍ദോ ചീരകത്തോട്ടത്തില്‍, ഫാ. മനീഷ് പുല്യാട്ടേല്‍, ഫാ. ജിബിന്‍ പുന്നേശേരി, ഫാ. ഷിനോജ് പുന്നശേരി, എ.ടി. റെജി, സെക്രട്ടറി എ.കെ. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
പെരുന്നാളുമായി ബന്ധപ്പെട്ട ക്ര മീകരണങ്ങള്‍, പരസ്പര സഹകരണം, വിവിധ പരിപാടികളുടെ ഏകോപനം എന്നിവ യോഗം ചര്‍ച്ച ചെയ്തു.
District News
കൽപ്പറ്റ: മഴക്കാല ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ ഉപകരണങ്ങൾ വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യയുടെ സേഫ് വിത്തിൻ പദ്ധതിയുടെ ഭാഗമായി ജില്ലാ ദുരന്തനിവാരണ സേനാംഗങ്ങൾക്കും സന്നദ്ധ രക്ഷാപ്രവർത്തകർക്കുമാണ് ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സുരക്ഷാ ഉപകരണങ്ങൾ കൈമാറിയത്.
ഗംബൂട്ട്, റിഫ്ളക്ടർ ജാക്കറ്റ്, റെയിൻകോട്ട്, സുരക്ഷാ ഹെൽമറ്റ്, റോപ്പ്, ഗ്ലൗസ്, ലൈഫ് ബോയി, സ്ട്രെച്ചർ, ലൈഫ് ജാക്കറ്റ്, ഹെഡ്ലൈറ്റ്, എമർജൻസി ലൈറ്റ്, പവർ ബാങ്ക്, വിസിൽ തുടങ്ങിയ രക്ഷാപ്രവർത്തനങ്ങൾക്ക് അനിവാര്യമായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. എഡിഎം കെ. അജീഷ് ിതരണോദ്ഘാടനം നിർവഹിച്ചു. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളുടെയും പ്രാദേശിക സമൂഹത്തിന്റെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തസമയത്തെ മുൻകരുതലും സജ്ജീകരണങ്ങളുമാണ് ജീവൻ രക്ഷിക്കുന്നതിലെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ വർഗീസ് കുര്യൻ, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഐഎജി കണ്‍വീനറും ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. ഡേവിഡ് ആലിങ്കൽ, പ്രോജക്ട് മാനേജർ കെ.പി. ഷാജി,സേഫ് വിത്തിൻ കോഓർഡിനേറ്റർ മഞ്ജു, ശ്രേയസ് പ്രോഗ്രാം കോഓർഡിനേറ്റർ പി.കെ. മെൽന റോമിയോ എന്നിവർ പ്രസംഗിച്ചു.
District News
നടവയല്‍: കത്തോലിക്ക കോണ്‍ഗ്രസ് ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഇടവകയിലെ മികച്ച കര്‍ഷകരെ ആദരിച്ചു.
ജോയ് മുണ്ടത്താനത്ത്, ബിജു ചീങ്കല്ലേല്‍, ജോസ് കുളത്തിങ്കല്‍ എന്നിവരെയാണ് ആദരിച്ചത്. ഇതിനുചേര്‍ന്ന യോഗം വികാരി ആര്‍ച്ച് പ്രീസ്റ്റ് ഫാ. വിന്‍സന്റ് കളപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ അദ്ദേഹം പൊന്നാട അണിയിച്ച് മെമന്റോ കൈമാറി. കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് സജി ഇരട്ടമുണ്ടക്കല്‍ അധ്യക്ഷത വഹിച്ചു. വിന്‍സന്റ് ചേരവേലില്‍, അന്നക്കുട്ടി ഉണ്ണിക്കുന്നേല്‍, മേഴ്സി സാബു, സന്ധ്യ ലിഷു, സ്റ്റാാലി വര്‍ക്കി, സാബു നിരപ്പേല്‍, സിസ്റ്റര്‍ ഷിജി സിഎംസി, ജെയ്സണ്‍ കണ്ടത്തില്‍, സണ്ണി ആലഞ്ചേരി, ഇ.കെ. പൗലോസ്, പോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പനമരം: മെട്രോമാന് ഡോ. ഇ. ശ്രീധരന് വിഭാവനം ചെയ്യുന്ന ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ വയനാട്ടിലെ സാധ്യതാപഠനത്തിന്റെ ഭാഗമായ വെഹിക്കിള്‍ ട്രാഫിക് സെന്‍സസില്‍ ഡബ്ല്യുഎംഒ ഐജി കോളജിലെ 14 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വൈത്തിരി, തളിപ്പുഴ പ്രദേശങ്ങളിലാണ് 72 മണിക്കൂര്‍ തുടര്‍ച്ചയായി സെന്‍സസ് നടന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോ ഓര്‍ഡിനേറ്റര്‍ വിവേക് ശ്രീധരന് വിതരണം ചെയ്തു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് ഗാരേജ് അതിവേഗ റെയില്‍പാത ഭാവി കേരളത്തിന് അനിവാര്യമാണ്. വയനാടിനും ഇതിന്റെ പ്രയോജനം ലഭിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ആരംഭിച്ചതെന്ന് വിവേക് ശ്രീധരന് പറഞ്ഞു.
District News
കരുവാരകുണ്ട്: ഓണത്തോടനുബന്ധിച്ച് സർക്കാർ സംവിധാനത്തിൽ നടത്തുന്ന ഓണം വിപണി പൊതുജനങ്ങൾക്ക് ആശ്വാസം പകരുന്നു. ഓണവിപണിയിൽ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതാണ് ജനങ്ങൾക്ക് ആശ്വാസമാകുന്നത്. ഓരോ കുടുംബങ്ങളും ആവശ്യസാധനങ്ങൾ ഓണം വിപണി വഴി വാങ്ങിയതിനെത്തുടർന്ന് സ്വകാര്യ പൊതുമാർക്കറ്റുകളിലും വില വർധന അനുഭവപ്പെട്ടിട്ടില്ല. ചില സഹകരണ പണമിടപാട് സ്ഥാപനങ്ങൾക്കു കീഴിൽ നടത്തുന്ന ഓണം വിപണികളിൽ
ജയ, കുറുവ തുടങ്ങിയ മുന്തിയ ഇനം അരികൾക്ക് കിലോ 33 രൂപ നിരക്കാണ് ഈടാക്കുന്നത്. ഒറിജിനൽ വെളിച്ചെണ്ണ ലിറ്ററിന് 250 രൂപയും ഉണക്ക മുളക്, മല്ലി എന്നിവക്കും 30 ശതമാനവും വിലക്കുറവുണ്ട്. ഉഴുന്നുപരിപ്പ്, ചെറുപയർ, വൻപയർ തുടങ്ങിയവ താങ്ങാവുന്ന വിലയ്ക്കാണ് വിൽപന. സപ്ലൈകോയുടെ മാവേലി സ്റ്റോർ വഴി വിതരണം നടത്തുന്ന നിത്യോപയോഗ സാധനങ്ങളും ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്.
കൃഷിഭവനുകൾക്കു കീഴിൽ നടത്തിവരുന്ന നാടൻ പച്ചക്കറികളും കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്. നാടൻ വെള്ളരിക്ക കിലോ 20, മുരിങ്ങക്ക - 30, കറി നാരങ്ങ ഒരു കിലോ - 30 ചേന-കിലോ 35- നേന്ത്രക്ക 50, നേന്ത്രപ്പഴം 50, തക്കാളി - 16 എന്നിങ്ങനെയാണ് വില.
എന്നാൽ സവാള, ചെറിയ ഉള്ളി എന്നിവയ്ക്ക് പൊതുമാർക്കറ്റുകളെ അപേക്ഷിച്ച് കാര്യമായ വില മാറ്റമില്ല. അതത് പ്രദേശങ്ങളിലെ കുടുംബശ്രീയുടെ കീഴിൽ നടത്തുന്ന ഓണം വിപണനമേളകളിലും ജനസാന്നിധ്യം വർധിച്ചുവരുന്നു. കുടുംബശ്രീയുടെ കീഴിൽ തയാറാക്കുന്ന വിവിധ തരം അച്ചാറുകൾ, നാടൻ പലഹാരങ്ങൾ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഏലക്ക, സാന്പാർ കൂട്ടുകൾ തുടങ്ങി നാടൻ തനിമയിൽ തയാറാക്കുന്ന ഒട്ടനേകം ആവശ്യ സാധനങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്.
ഉത്രാടത്തിനു മുന്‍പേ തന്നെ അവശ്യവസ്തുക്കൾ ശേഖരിക്കുന്നതിനുള്ള തിരക്കിലാണ് വീട്ടമ്മമാർ. അതേസമയം പൊതുമാർക്കറ്റിൽ ചിലയിടങ്ങളിൽ പച്ചക്കറികളും മറ്റും ഓണവിപണിയെ അപേക്ഷിച്ച് കുറഞ്ഞ വിലകയ്്ക് വിൽപന നടത്തി ജനങ്ങളെ അങ്ങോട്ട് ആകർഷിപ്പിക്കാനുള്ള കച്ചവട തന്ത്രങ്ങളും പരീക്ഷിക്കുന്നുണ്ട്.
ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് വിവിധതരത്തിലുള്ള ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തിന് പ്രത്യേകിച്ച് ആവശ്യമില്ലാത്ത വസ്തുക്കളുടെ വിപണന കേന്ദ്രങ്ങൾവരെ സമ്മാനങ്ങളും ഓഫറുകളും വിളംബരം ചെയ്തിരിക്കുകയാണ്. കടകൾ അലങ്കരിച്ചും തോരണങ്ങൾ തൂക്കിയും മാവേലിയുടെ ചിത്രങ്ങൾ പതിച്ചും ഓണാശംസകൾ ആലേഖനം ചെയ്ത പോസ്റ്ററുകൾ പതിച്ചും കച്ചവട തന്ത്രങ്ങൾ പൊടിപൊടിക്കുന്നു. വസ്ത്രശാലകളാണ് ആഘോഷത്തെ വരവേൽക്കാനുള്ള തന്ത്രങ്ങളിൽ മുന്‍പന്തിയിൽ.
ഇലക്ട്രോണിക്, മൊബൈൽ ഷോപ്പുകൾ വാഹന വിൽപ്പന കടകൾ, ഫർണിച്ചർ കടകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെല്ലാം ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുകയാണ്. എന്നാൽ ഇടക്കിടെ പെയ്യുന്ന മഴ വ്യാപാര കേന്ദ്രങ്ങൾക്കും ജനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
District News
എടക്കര: ഉപ്പട ആനക്കല്ല് സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രം തിരുനാളിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തിരുനാളിന് തീർഥാടന കേന്ദ്രം റെക്ടർ ഫാ. ഡോ. ജോണ്‍ ശങ്കരത്തിൽ കൊടിയേറ്റ് നടത്തി. വൈസ് റെക്ടർ ഫാ. ഇമ്മാനുവൽ മുകളേത്തുകിഴക്കേതിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിൽ മുഖ്യകാർമികത്വം വഹിച്ചു. വിവിധ ശുശ്രൂഷകൾക്ക് ജേക്കബ് ചുണ്ടേകാട്ട് കോർ എപ്പിസ്കോപ്പ, ഫാ. തോമസ് ചാപ്രത്ത്, ഫാ. തോമസ് മേനേക്കാട്ടിൽ, ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ, ഫാ. പോൾ കൂട്ടാല എന്നിവർ നേതൃത്വം വഹിച്ചു. തുടർന്ന് വിശുദ്ധ അന്തോണിയോസിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദിക്ഷണവും നേർച്ചയും നടന്നു.
ഇന്ന് രാവിലെ 9.30ന് ജപമാല, തുടർന്ന് വിശുദ്ധ കുർബാന, വാഹന വെഞ്ചരിപ്പ് എന്നിവ നടക്കും. 11.10 ന് ഫാ. ജിന്റോ തട്ടുപറന്പിൽ വചന പ്രഘോഷണം നടത്തും.
ഉച്ചയ്ക്ക് ഒന്നിന് ദിവ്യകാരുണ്യ ആരാധന, 1.45 ന് നൊവേന. ഫാ. റെയ്ഗണ്‍ പള്ളുരുത്തിയിൽ കാർമികത്വം വഹിക്കും. ഫാ. മത്തായി ഐരാണിത്തറ സമാപനാശീർവാദം നൽകും. പ്രധാന തിരുനാൾ ദിനമായ ചൊവ്വാഴ്ച രാവിലെ 9.15 ന് ജപമാല, 9.45 ന് തിരുശേഷിപ്പ് പ്രതിഷ്ഠ, പത്തിന് ദിവ്യകാരുണ്യ ആരാധന, 11 ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നൊവേന, ഒരു മണിക്ക് തിരുശേഷിപ്പ് വണക്കം. വൈകിട്ട് അഞ്ചിന് കൊടിയിറക്ക് എന്നിവയോടെ തിരുനാളിന് സമാപനമാകും.
District News
എടക്കര: മുണ്ട മാർ ഇമ്മാനുവൽ മാർത്തോമ പള്ളിയുടെ പ്ലാറ്റിനം ജൂബിലിക്ക് സമാപനമായി. ഇന്നലെ നടന്ന വിശുദ്ധ കുർബാനക്ക് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് സമാപന സമ്മേളനം സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
1951 ൽ ആരംഭിച്ച ഇടവകയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ ഒരുവർഷം നടത്തിവന്ന വിവിധ പ്രവർത്തനങ്ങളുടെ സമാപനമായാണ് പരിപാടി സംഘടിപ്പിച്ചത്. ആത്മീയ സാമൂഹിക, ജീവകാരുണ്യ വികസന പദ്ധതികൾ തുടർന്നും ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനമായി "സ്റ്റെപ്പിംഗ് ടു വാർഡ്സ് 80’ യുടെ ലോഗോ പ്രകാശനം ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിർവഹിച്ചു.
വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റലേത്ത് നെയ്തക്കോടൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിൽവി മനോജ്, ബിനു പോൾ, ഭദ്രാസന നിയുക്ത ട്രഷറർ ഡോ. രാജീവ് തോമസ്, ഫാ. സജി ബി. ജോണ്‍, ഫാ. വർഗീസ് മാത്യു, ഫാ. തോമസ് ബേബി, വികാരി ഫാ. സാജൻ ജോർജ്, ഫാ. ലിജോ ജോസഫ്, ഫാ. ലെതിൻ ജോസഫ്, വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, സെക്രട്ടറി ബിനു ഏബ്രഹാം, ട്രസ്റ്റി ടി.എം. വർഗീസ്, പ്രോഗ്രാം കണ്‍വീനർ എലിസബത്ത് മാത്യു എന്നിവർ സംബന്ധിച്ചു.
District News
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം വൈഎംസിഎ സ്ത്രീശക്തീകരണ സമ്മേളനം നടത്തി. തേഞ്ഞിപ്പലം പഞ്ചായത്ത് പത്താം വാർഡ് മെംബറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷഹാന ജംഷീർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തെരഞ്ഞെടുക്കപ്പെട്ട തങ്ക പള്ളിക്കര, സംസ്ഥാന വൈഎംസിഎയിൽ നിന്ന് വിദ്യാനിധി സ്കോളർഷിപ്പ് ലഭിച്ച കെ. നന്ദിത എന്നിവരെ അനുമോദിച്ചു. വിധ്യാനിധി സ്കോളർഷിപ്പിന്റെ ചെക്ക് വനിതാ ഫോറം പ്രസിഡന്റ് ഇ.എസ്. മാർഗരേത്ത് നഴ്സിംഗ് കോഴ്സിന് പ്രവേശനം ലഭിച്ച കെ. നന്ദിതയ്ക്ക് കൈമാറി. പ്രസിഡന്റ് പി.ജെ. സണ്ണിച്ചൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി. അഗസ്റ്റിൻ, പതിനൊന്നാം വാർഡ് മെംബർ റീജ മധു, ഇ.എസ്. മാർഗരേത്ത്, സെക്രട്ടറി സെലീന ഡിക്രൂസ്, അഡ്വ. ടി.പി. വർഗീസ്, തങ്ക പള്ളിക്കര, കെ. നന്ദിത എന്നിവർ പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ: ദേശീയ ഹാൻഡ് സർജറി ദിനാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ കിംസ് ഹെൽത്ത് അൽശിഫ ആശുപത്രിയും അൽശിഫ കോളജ് ഓഫ് നഴ്സിംഗും സംയുക്തമായി ഒരാഴ്ച നീണ്ടുനിന്ന ബോധവത്കരണ എക്സിബിഷൻ, ശില്പശാല, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
കൈകൾക്ക് സംഭവിക്കുന്ന വിവിധ പരിക്കുകൾ, ക്ഷതം, അറ്റുപോകൽ തുടങ്ങിയവയ്ക്കുള്ള പ്രഥമ ശുശ്രൂഷ രീതികളും അവബോധവും പൊതുജനങ്ങളിലും സന്നദ്ധ പ്രവർത്തകരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഹാൻഡ് സർജറി ദിനാചരണം സംഘടിപ്പിക്കുന്നത്.
അക്കാഡമിക് ഹാളിൽ നടന്ന സമാപന ശില്പശാല സിഇഒ കെ.സി. പ്രിയൻ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്ററും എമർജൻസി വിഭാഗം മേധാവിയുമായ ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു.
ശില്പശാലയിൽ ഹാൻഡ് ആൻഡ് മൈക്രോ വാസ്കുലാർ സർജൻമാരായ ഡോ. ജിതിൻ ജോസ് തോമസ്, ഡോ. മുഹമ്മദ് നജീബ്, രജിസ്ട്രാർ ഡോ. കെ.പി. ജൗഹർ അലി, ഹാൻഡ് ആൻഡ് മൈക്രോ വാസ്കുലാർ സർജറി വിഭാഗം മേധാവി ഡോ. തുഷാര, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സാജൻ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം, പാലക്കാട് ജില്ലയിലെ സാമൂഹിക സന്നദ്ധ പ്രവർത്തകർ, ട്രോമാ കെയർ വോളണ്ടിയർമാർ, വുമണ്‍സ് വേവ് പ്രവർത്തകർ, ബ്ലഡ് ഡോണേഴ്സ് കേരള വോളണ്ടിയർമാർ, ആംബുലൻസ് വർക്കേഴ്സ്, കുടുംബശ്രീ-ആശാ പ്രവർത്തകർ, പാലിയേറ്റിവ് വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു. ഫോണ്‍: 04933 299299, 224 365.
District News
പന്തല്ലൂർ ഹിൽസ്: നെൻമേനി സെന്റ് ജോസഫ് ഇടവക സമൂഹം ഓണം ആഘോഷിച്ചു. ഇന്നലെ രാവിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം പള്ളി അങ്കണത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഇടവക വികാരി ഫാ. ജോസഫ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി സിസ്റ്റർമാരും 10, 11, 12 മതപഠന ക്ലാസുകളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പൂക്കളം തീർത്തു.
തുടർന്ന് മാതൃവേദി അംഗങ്ങളുടെ തിരുവാതിരക്കളി, പുരുഷൻമാരുടെയും വനിതകളുടെയും കസേരകളി തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ അരങ്ങേറി.
ഫാ. ജോസഫ് അറയ്ക്കൽ, സിസ്റ്റർമാർ, പള്ളി കമ്മിറ്റി അംഗങ്ങൾ, പിതൃവേദി, മാതൃവേദി, യുവജന സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുടുംബ കൂട്ടായ്മ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഓണസദ്യയും ഒരുക്കിയിരുന്നു.
മക്കരപ്പറന്പിൽ "യൂത്തോണം’
മക്കരപ്പറന്പ്: മക്കരപ്പറന്പ് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് "യൂത്തോണം’ സംഘടിപ്പിച്ചു. കെവിവിഇഎസ് യൂത്ത് സ്റ്റേറ്റ് പ്രസിഡന്റ് അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് ഷഫീഖ് പുത്തനങ്ങാടി അധ്യക്ഷനായിരുന്നു.
വനിതാ വിംഗ് പ്രസിഡന്റ് അബിദ കൂരി, യൂണിറ്റ് പ്രസിഡന്റ് അനീസുദ്ദീൻ മുല്ലപ്പള്ളി, യൂത്ത് ജനറൽ സെക്രട്ടറി അർഷദ് ഡാനീസ്, വനിതാ വിംഗ് ജനറൽ സെക്രട്ടറി അജ്ന, യൂണിറ്റ് സെക്രട്ടറി റിസ് വാൻ ഗ്രീൻ സോളാർ, ആരിഫ് ചുണ്ടയിൽ, ഷബീർ വീനസ്, യൂത്ത് ട്രഷറർ മൻസൂർ അഹമ്മദ്, ട്രഷറർ റസിയ, ഫാസിൽ എന്നിവർ നേതൃത്വം നൽകി.
പൂക്കോട്ടുംപാടത്ത് ഓണക്കിറ്റ് വിതരണം
പൂക്കോട്ടുംപാടം: അമരന്പലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ ലീഗിന്റെ പോഷക ഘടകങ്ങളിൽപ്പെട്ട ദളിത് ലീഗ്, ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, തുടങ്ങിയവർക്കായി പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്തത്. പൂക്കോട്ടുംപാടം ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ റാഫി മോഡേണ്‍ വിതരണോദ്ഘാടനം നിർവഹിച്ചു.
ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ മജീദ് അധ്യക്ഷത വഹിച്ചു. ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.എം. സീതിക്കോയ തങ്ങൾ, അഷ്റഫ് മുണ്ടശേരി, പൊട്ടിയിൽ ചെറിയാപ്പു, എം.ടി. നാസർബാൻ, ഫവാസ് ചുള്ളിയോട്, നൊട്ടത്ത് മുഹമ്മദ്, തോരപ്പ കുഞ്ഞിമുഹമ്മദ്, സഫ് വാൻ ഇല്ലിക്കൽ, ഹുസൈൻ തോട്ടേക്കാട്, റഷീദ് കൂറ്റന്‍പാറ, അസീസ് കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
District News
രാമപുരം: ഓണത്തിന്റെ കരുതലും ആനന്ദവും പങ്കുവച്ച് രാമപുരം തണൽ തെക്കേപ്പുറം ചാരിറ്റബിൾ സൊസൈറ്റി. കനിവിന്റെ തണലോണത്തിന്റെ ഭാഗമായി ഓണക്കോടിയുമായി അർഹരായ കുടുംബങ്ങളുടെ വീടുകളിലെത്തിയാണ് കൂട്ടായ്മ ഓണസന്ദേശം പങ്കുവച്ചത്.
ഇന്നലെ രാവിലെ മുതലാണ് തണൽ തെക്കേപ്പുറം പ്രവർത്തകർ ഓണക്കോടിയുമായി വീടുകളിലേക്ക് എത്തിയത്. ഓണക്കോടി ഒരു വസ്ത്രം എന്നതിലുപരി സ്നേഹത്തിന്റെ സമ്മാനവും കരുതലിന്റെ സ്പർശവും കൂടിയാണെന്ന സന്ദേശത്തോടെയായിരുന്നു വിതരണം. തെക്കേപ്പുറം പ്രദേശത്തിന്റെ ജീവകാരുണ്യ, സാമൂഹിക കൂട്ടായ്മയാണ് തണൽ. ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായി പ്രവർത്തനം ആരംഭിച്ച സംഘടന, വർഷങ്ങളായി നിരവധി ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
ഓണവും പെരുന്നാളും അടക്കമുള്ള ആഘോഷവേളകളിൽ അർഹരായ കുടുംബങ്ങളിലേക്ക് ഭക്ഷണവും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുന്നതിനൊപ്പം ആവശ്യഘട്ടങ്ങളിൽ വിവിധ സഹായങ്ങളുമായി തണൽ പ്രവർത്തകർ രംഗത്തിറങ്ങാറുണ്ട്.
ആഘോഷങ്ങളുടെ സന്തോ ഷം ഏതാനും വീടുകളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
District News
പെരിന്തൽമണ്ണ: നാടിന്റെ നൻമക്കായി അഹോരാത്രം പണിയെടുക്കുന്ന സാമൂഹ്യപ്രവർത്തകരെ ആദരിച്ചും ചേർത്തുപിടിച്ചും പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച "ക്രിയോണം’ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ഷിഫ കണ്വൻഷൻ സെന്ററിൽ നടന്ന ഓണാഘോഷം മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.
നാടിന്റെ പുരോഗതിക്കായി വനിതകൾക്ക് വലിയ സംഭാവന നൽകാൻ സാധിക്കുമെന്നും സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ വികസനം സന്പൂർണമാകില്ലെന്നും മന്ത്രി പറഞ്ഞു.
പെരിന്തൽമണ്ണ മണ്ഡലത്തിലെ ജനങ്ങൾക്ക് രാപകലില്ലാതെ തണലേകുന്ന അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, പാലിയേറ്റീവ് പരിരക്ഷാ നഴ്സുമാർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് ഭാരവാഹികൾ, സാക്ഷരത പ്രേരക്മാർ തുടങ്ങി വിവിധ മേഖലകളിലെ ആയിരത്തിലധികം പേർ ഓണാഘോഷത്തിൽ പങ്കാളികളായി.
കഴിഞ്ഞ അഞ്ചുവർഷമായി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിവരുന്നതാണ് ക്രിയോണം. തിരുവാതിരക്കളി, ഒപ്പന, നാടൻപാട്ടുകൾ, നൃത്തം തുടങ്ങിയവ അരങ്ങേറി.
ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു. നാലകത്ത് സൂപ്പി, നഗരസഭാ അധ്യക്ഷ സുരയ്യ ഫാറൂഖ്, വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആയിഷ മേക്കോട്ടിൽ, ഷഹീന മോൾ, സുധ പൊട്ടിപ്പാറ, സുലൈഖ കരിന്പന, റംസീന മുജീബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഹസീബ് വളപുരം, അപ്പു എന്ന മോഹൻദാസ്, കെ. ഭാരതി തുടങ്ങിയവർ പ്രസംഗിച്ചു.
District News
എടക്കര: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിൽ കേരളം (വിഎഫ്പിസികെ) ഓണച്ചന്ത ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൈമൂന, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ്, പഴം പച്ചക്കറി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി മാനേജർ നിത്യജോസ്, സമിതി പ്രസിഡന്റ് എം.ആർ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ശശിധരൻ, ട്രഷറർ ശിവദാസൻ, സെക്രട്ടറി സുധീഷ് എന്നിവർ പ്രസംഗിച്ചു.
മൂത്തേടം ഗ്രാമപഞ്ചായത്ത് ഓണച്ചന്ത പ്രസിഡന്റ് കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വാർഡംഗം ഉമ്മർ മുണ്ടയിൽ, നിത്യജോസ്, സമിതി ഭാരവാഹികളായ രാജു കീച്ചേരി, ബാബു, ലത്തീഫ് സെക്രട്ടറി ജംഷീർ എന്നിവർ പ്രസംഗിച്ചു.
District News
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിനെ പരിസ്ഥിതി ലോല മേഖലയിൽ (ഇഎസ്എ) ഉൾപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ പള്ളിപ്പടി റെസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.
പതിറ്റാണ്ടുകളായി മലയോര മേഖലയിൽ കൃഷി ചെയ്തും വീടുവെച്ചും സമാധാനപരമായി ജീവിക്കുന്ന സാധാരണക്കാരെ വഴിയാധാരമാക്കുന്ന തീരുമാനമാണിതെന്ന് യോഗം ആരോപിച്ചു.
ജനവാസ മേഖലകളെയും കാർഷിക ഭൂമികളെയും പൂർണമായും ഒഴിവാക്കി മാത്രമേ പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു. തിരുവമ്പാടിയെ ഇഎസ്എ. പട്ടികയിൽനിന്ന് അടിയന്തരമായി ഒഴിവാക്കാൻ ഗ്രാമപഞ്ചായത്തും അധികാരികളും ജനപ്രതിനിധികളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രദേശവാസികളുടെ പ്രതിഷേധം ഇ-മെയിൽ മുഖേനയും കത്ത് മുഖേനയും അധികാരികളെ അറിയിക്കുന്നതിനായി പുല്ലൂരാംപാറ ഹെൽപ് ഡെസ്ക് വരും ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അസോസിയേഷൻ പ്രസിഡന്റ് ടി.ടി. കുര്യൻ അധ്യക്ഷത വഹിച്ചു. ജോസ് മാത്യു, ജോർജ് ഓണാട്ട്, ഷിജു ചെമ്പനാനി, പി.ജെ. ലാൽ, മാത്യു കുമ്പാനി, ബേബി അരഞ്ഞാണി, ഷീജ ജോൺസൺ, റീബ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രതിസന്ധി രൂക്ഷം.
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തികകൾ വർധിപ്പിക്കാത്തതും ഉള്ള ജീവനക്കാരെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് സ്ഥലം മാറ്റിയതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സമീപ കാലത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകളായി പനിക്കാലം കൂടിയായതോടെ രോഗികളുടെ എണ്ണവും കുത്തനെ കൂടി. ജൂലൈയിൽ 30,208 പേരാണ് പനി ബാധിച്ച് എത്തിയത്. ഈ മാസം ഇതുവരെ ഇത് ഇരുപതിനായിരത്തോളം വരും. വിവിധ അസുഖങ്ങൾ ബാധിച്ച് ശരാശരി 500ലേറെ പേരെയാണ് ഒരു ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഇത് നഴ്സുമാരുടെയും ഡോക്ടർമാരുടെയും ജോലി ഭാരവും വർധിപ്പിച്ചിട്ടുണ്ട്. ഒരു നഴ്സ് അമ്പതും നൂറും വരെ രോഗികളെ വരെ പരിചരിക്കേണ്ട സാഹചര്യം പലപ്പോഴുമുണ്ടാകുന്നുണ്ട്.
സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴും ഇൻഫെക്ഷൻ ഡിസീസസ് വിഭാഗത്തിൽ നാലു വർഷമായി ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്. 1961ൽ നിശ്ചയിച്ച സ്റ്റാഫ് പാറ്റേൺ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും പല തസ്തികകളും നിലനിൽക്കുന്നത്.
വിവിധ ബ്ലോക്കുകളിലായി മൂവായിരത്തിലധികം കിടക്കകളുണ്ടെങ്കിലും ഇതിന് ആനുപാതികമായി സ്ഥിരം തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പോലും ആവശ്യത്തിന് സ്ഥിരം നഴ്സിംഗ് തസ്തികകൾ അനുവദിച്ചിട്ടില്ല.
District News
തദ്ദേശ പൂക്കള മത്സരം: കുന്നമംഗലം ഒന്നാമത്
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ കുന്നമംഗലം പഞ്ചായത്തിന് ഒന്നാം സ്ഥാനം. വേളം പഞ്ചായത്ത് രണ്ടും തിരുവമ്പാടി പഞ്ചായത്ത് മൂന്നും സ്ഥാനം നേടി. ഇവർക്ക് യഥാക്രമം ഒരു ലക്ഷം , 50,000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. ജില്ലയിലെ 90 തദ്ദേശസ്ഥാപനങ്ങൾ മത്സരത്തിൽ മാറ്റുരച്ചു.ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് പുറമെ നഗരസഭകളും കോർപറേഷനും മത്സരത്തിൽ പങ്കാളികളായി.
നിയോജക മണ്ഡല അടിസ്ഥാനത്തിൽ ക്ലസ്റ്ററുകളാക്കി തിരിച്ചായിരുന്നു മത്സരം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് പൂക്കളങ്ങൾ ഒരുക്കിയത്.
വിളംബര ജാഥ സംഘടിപ്പിച്ചു
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ബീച്ചിലെ മെയിന്‍ സ്റ്റേജ് വരെയായിരുന്നു വിളംബരജാഥ.കെ ജയന്ത് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.വിവിധ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, കായിക പ്രകടനങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു വിളംബര ജാഥ.
വടംവലി; ദേവഗിരി ജേതാക്കളായി
കോടഞ്ചേരി: ഓണാഘോഷത്തിന്റെ ഭാഗമായി താമരശേരി രൂപത മാതൃവേദി കുടുംബ കൂട്ടായ്മ കുന്നമംഗലം സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തിയ വടം വലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ദേവഗിരി സെന്റ് ജോസഫ് ടീം ജേതാക്കളായി. വേനപ്പാറ ഹോളി ഫാമിലി ടീം, വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻ ടീം, നൂറാംതോട് സെന്റ് ജോസഫസ് ടീം എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വനിത വിഭാഗത്തിൽ ഈരൂട് സെന്റ് ജോസഫ് ടീം, കട്ടിപ്പാറ ഹോളി ഫാമിലി ടീം, വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻ ടീം, പശുക്കടവ് സെന്റ് തെരേസാസ് ടീം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആം റെസ്ലിംഗ് ദേശീയ ചാന്പ്യൻ ഷാജി ജോൺ കൂമുള്ളി വടം വലി മത്സരം ഉദ്ഘാടനം ചെയ്തു.
ഓണപ്പൂക്കളമിട്ട് ഹരിത കർമ്മ സേന
പേരാമ്പ്ര: മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) യെ മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിക്കുന്ന ഇടം മാത്രമല്ല, കൂട്ടായ്മയുടെയും ആഘോഷങ്ങളുടെയും വേദിയാക്കി മാറ്റി പേരാമ്പ്ര പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ഓണാഘോഷം.ഹരിത കർമ്മസേന പ്രവർത്തകർ ഓണാഘോഷത്തിനായി ഒരുമിച്ചപ്പോൾ എംസിഎഫിന് അത് ഉല്‍സവ ഉത്സവ ഛായ പകര്‍ന്നു.
ഓണ സദ്യയും കലാ പരിപാടികളും അരങ്ങേറി. എംസിഎഫ് മാലിന്യം സംഭരിക്കുന്ന കേന്ദ്രം മാത്രമല്ല, പൊതു ജനങ്ങൾക്ക് എത്താനും പഠിക്കാനും കൂട്ടായ്മകൾ സംഘടിപ്പിക്കാനും കഴിയുന്ന ഇടം കൂടിയാണെന്ന ആശയമാണ് ആഘോഷത്തിലൂടെ മുന്നോട്ടു വെച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുംകര, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി.വി. സുജിന്ദ്രൻ, രണ്ടാം വാർഡ് മെമ്പർ വിനു, ശുചിത്വ മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.പി. ഷൈനി, ആർ.ജി.എസ്.എ. കോ-ഓർഡിനേറ്റർ സനിത, ഹരിത കർമ്മസേന സെക്രട്ടറി സജിലത, പ്രസിഡന്റ് നിർമ്മല എന്നിവർ ആഘോഷ ചടങ്ങിൽ പ്രസംഗിച്ചു.
ഓണാഘോഷം
കൂടരഞ്ഞി :കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സംയുക്ത ഓണാഘോഷം ബാങ്ക് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാൻ , സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ, ഭരണസമിതി അംഗങ്ങളായ സോമനാഥൻ കുട്ടത്ത്, സജി പെണ്ണാപറമ്പിൽ, അബ്ദുറഹിമാൻ കുഴിയിൽ, ബിജു മുണ്ടക്കൽ, സോളമൻ മഴുവഞ്ചേരിൽ എന്നിവർ സംസാരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് ഒരുക്കിയ പൂക്കളവും മാവേലി മന്നന്റെ വരവേൽപ്പും ശ്രദ്ധേയമായി. തുടർന്ന് പായസ മത്സരം, വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി തുടങ്ങിയ വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. പങ്കെടുത്തവർക്കായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
കൊടുവള്ളി: കൊടുവള്ളി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽബോഡി യോഗവും ഓണാഘോഷവും കൊടുവള്ളി കെആർഎഫ് റിസോർട്ടിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉന്നത വിജയികളായ കുട്ടികളെയും,120 വർഷത്തെ കൊടുവള്ളിയിലെ സ്വർണ വ്യാപാരത്തെ സംബന്ധിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ ഡോ. ഷാഹുൽ, ഡോ. മജീദ് നൂറാനി പെരിന്തൽമണ്ണ എന്നിവരെയും ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് തങ്ങൾസ് മുഹമ്മദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.പി. നാസർ, ഫിറോസ് ബാബു സിൽസില എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷം കളറാക്കി അൽഫോൻസ കോളജ്
തിരുവമ്പാടി: അൽഫോൻസ കോളജിൽ ‘കൽഹാര’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോളജ് മാനേജർ ഫാ. ആന്റണി ജോർജ് കരിക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. കോളജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, പ്രിൻസിപ്പൽ ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ എം.സി. സെബാസ്റ്റ്യൻ, അധ്യാപകരായ റോബിൻ ജോർജ്, സബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.