പ്രതീകാത്മക ചിത്രം
പൂജപ്പുര: സെൻട്രൽ ജയിലിൽ ഓണാഘോഷ പരിപാടിക്കിടെ യുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസിനു കേസെടുക്കാൻ സാധിച്ചിട്ടില്ല. ആരും പരാതി നൽകാത്തത് കൊണ്ടാണ് സംഭവത്തിൽ കേസെടുക്കാത്തത്.
കഴിഞ്ഞദിവസം സെൻട്രൽ ജയിലിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് കൈയാങ്കളി ഉണ്ടായത്. ജൂണിയർ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികളും ഡിജെ പാർട്ടിയും നടത്തിയത്. ഇതിനിടെ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഓർഡർ പുറത്തിറങ്ങിയതിനെപ്പറ്റി സംസാരമായി. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ ചേർന്നു പരസ്പരം വാക്കേറ്റവും കൈയാങ്കളിയു മുണ്ടാവുകയായിരുന്നു. കോൺഗ്രസ് അനുഭാവികളായ ആളുകൾ മാത്രമാണ് ഡിജെ പാർട്ടിയിലും ഓണാഘോഷ പരിപാടികളിലും പങ്കെടുത്തത്.
സംഘർഷത്തിൽ അഞ്ചോളം പേർക്കു പരിക്കേൽക്കുകയും നിരവധിപേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായി പറയുന്നുണ്ടെങ്കിലും ഇതിനുതക്ക തെളിവുകൾ പോലീസിനു ലഭിച്ചിട്ടില്ല. അതേസമയം പരിക്കേറ്റ ഒരു ഉദ്യോഗസ്ഥൻ ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്. എന്നാൽ താൻ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തുവെന്നും അതേസമയം ഡിജെ പാർട്ടികളെ സംഘർഷം ഉണ്ടായിട്ടില്ലെന്നും ബൈക്കിൽ നിന്നു വീണു പരിക്കേറ്റതുകൊണ്ടാണ് ആശുപത്രിയിൽ ചികിത്സ തേടിയ നിന്നുമാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ലാത്തതുകൊണ്ടും സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതുകൊണ്ടും ആധികാരികമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് സാധിച്ചിട്ടില്ല.
ഈ ഭാഗത്തൊന്നും സിസിടിവി കാമറകൾ ഇ ല്ലാ ത്തത് തിരിച്ച ടിയായിരിക്കുക യാണ്. തിരുവനന്തപുരം സെൻട്രൽ ജയിൽ പോലെ പ്രധാനപ്പെട്ട ഒരു ഒരു സ്ഥലത്ത് സിസിടിവി കാമറകൾ ആവശ്യം വേണ്ടുന്നതാണ്. എന്നാൽ പ്രധാനപ്പെട്ട പരിപാടികൾ നടത്തുന്ന ഓഡിറ്റോറിയത്തിൽ കാമറകൾ ഇല്ലെന്നുള്ളത് സുരക്ഷാവീഴ്ചയിലേക്കും വിരൽചൂണ്ടുന്നുണ്ട്.
Tags : CCTV NattuVishasham DistrictNews