Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NattuVishasham

Pathanamthitta

സഹയാത്രയുമായി സ്നേഹിത; ബസ് സ്റ്റാൻഡുകളിൽ വേറിട്ട ബോധവത്കരണ കാന്പെയിൻ

പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്‍റെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്‍റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ അവബോധം ശക്തിപ്പെടുത്തുന്നതിനായി സഹയാത്ര എന്ന പേരിൽ ജില്ലാതലബോധവത്കരണ കാന്പെയിൻ സംഘടിപ്പിക്കും. ഇന്നു മുതൽ 25വരെയും 27നുമായി യഥാക്രമം തിരുവല്ല, അടൂർ, പന്തളം, പത്തനംതിട്ട ബസ് സ്റ്റാൻഡുകളിലാണ് പരിപാടി നടക്കുക.

സ്നേഹിതയുടെ സേവനങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കുക, കൗൺസലിംഗ്, മാനസികാരോഗ്യ പിന്തുണ, നിയമസഹായം, സ്ത്രീ-ശിശു സുരക്ഷാ സേവനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് കാന്പെയിന്‍റെ പ്രധാന ലക്ഷ്യം. തിരുവല്ലയിൽ നഗരസഭ ചെയർപേഴ്സൺ എസ്. ലേഖയുടെ അധ്യക്ഷതയിൽ വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. അടൂരിൽ നഗരസഭ ചെയർപേഴ്സൺ റീന സാമുവേലിന്‍റെ അധ്യക്ഷതയിൽ സി.വി. ശാന്തകുമാർ എംഎൽഎ‍യും പന്തളത്ത് സിഡിഎസ് ചെയർപേഴ്സൺ സിനി മോട്ടിലാലിന്‍റെ അധ്യക്ഷതയിൽ നഗസഭ ചെയർപേഴ്സൺ എം.ആർ. കൃഷ്ണകുമാരിയും പത്തനംതിട്ടയിൽ സിഡിഎസ് ചെയർപേഴ്സൺ ലേഖയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സിന്ധു അനിലും കാമ്പെയിൻ ഉദ്ഘാടനം ചെയ്യും.

കാന്പെയിന്‍റെ ഭാഗമായി സ്നേഹിതയുടെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുകയും ആവശ്യക്കാർക്ക് കൗൺസലിംഗ്, നിയമസഹായം, മാനസിക പിന്തുണ എന്നിവ ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. സ്ത്രീ-ശിശു സുരക്ഷ, ലിംഗസമത്വം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, മാനസികാരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

District News

കോൺഗ്രസ് പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു

അടൂർ: ഡൽഹിയിൽ കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമുൾപ്പെടെയുള്ള നേതാക്കൾക്കെതിരേ പോലീസ് നടത്തിയ നടപടിയിലും നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളിലും പ്രതിഷേധിച്ച്കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു.

ബ്ലോക്ക് പ്രസിഡന്‍റ് ആബിദ് ഷെഹീമിന്‍റെ നേതൃത്വത്തിൽ പ്രകടനമായി എത്തിയ പ്രവർത്തകർ പോസ്റ്റ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കി അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടർന്ന് സി. വി. ശാന്തകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ കെ.പി. റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധയോഗം സി. വി. ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്‍റ് ആബിദ് ഷെഹീം അധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഏഴംകുളം അജു, ബിജു വർഗീസ്, മണ്ണടി പരമേശ്വരൻ, നഗരസഭ ചെയർപേഴ്സൺ റീനാ ശാമുവേൽ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ. എ. ലത്തീഫ്, നിസാർ കാവിളയിൽ, ഗീത ചന്ദ്രൻ, പി. കെ. മുരളി, സുരേഷ് കുഴിവേലി, എൻ. കണ്ണപ്പൻ, സി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

District News

അഞ്ചുകുഴി - നാറാണംമൂഴി റോഡ് തകർച്ചയിൽ

അത്തിക്കയം: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുഴി - നാറാണംമൂഴി റോഡ് പൂർണമായും തകർന്നു തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. ചെത്തോങ്കര – അത്തിക്കയം റോഡിലെ അഞ്ചുകുഴിയിൽനിന്ന് ആരംഭിച്ച് മൂങ്ങാപ്പാറ വഴി നാറാണംമൂഴിയിൽ സംഗമിക്കുന്ന റോഡിന്‍റെ പലഭാഗങ്ങളിലും ടാറിംഗ് ഇളകി മെറ്റൽതന്നെ നഷ്ടപ്പെട്ട സ്ഥിതിയാണ്.

റോഡിന്‍റെ ഭൂരിഭാഗം ഭാഗങ്ങളിലും ടാറിംഗ് പൂർണമായും ഇളകിമാറി മെറ്റലുകൾ മാത്രമായി അവശേഷിക്കുന്ന അവസ്ഥയിലാണ്. ഇതുവഴിയുള്ള വാഹനയാത്ര അങ്ങേയറ്റം ദുഷ്കരവും അപകടം നിറഞ്ഞതുമായി മാറിയിരിക്കുകയാണ്. 15 വർഷത്തോളമായി റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന് പറയുന്നു.

നിലവിൽ വലിയ കുഴികളും കൂർത്ത മെറ്റൽ കക്ഷണങ്ങളും നിറഞ്ഞ പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഇരുചക്ര വാഹന യാത്രികർ മെറ്റലിൽ തെന്നിവീണ് അപകടത്തിൽപെടുന്നത് ഇവിടെ നിത്യസംഭവമായി. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടേക്ക് വരാൻ മടിക്കുകയാണ്.

റോഡിന്‍റെ പുനരുദ്ധാരണത്തിനായി നാട്ടുകാർ പലതവണ ജനപ്രതിനിധികളോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലവർഷം ശക്തമാകുന്നതോടെ ബാക്കി റോഡ് കൂടി പൂർണമായി ഒലിച്ചുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

വളവുകളും കയറ്റങ്ങളുമില്ലാത്ത പാത

ചെത്തോങ്കര - അത്തിക്കയം പാതയിൽ നിരവധി അപകട വളവുകളും കയറ്റവും ഉള്ളപ്പോൾ ഈ പാത ഏറെ സുരക്ഷിതമാണ്. കൊടും വളവുകളില്ല, വശങ്ങളിൽ വലിയ കുഴികളില്ല, ശബരിമല തീർഥാടക വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും സുഗമമായി യാത്ര ചെയ്യാം. വാഹനങ്ങൾ അഞ്ചുകുഴി, കരികുളം, കക്കൂടുമൺ എന്നിവിടങ്ങളിലെ കയറ്റങ്ങൾ കയറാൻ ഏറെ പ്രയാസപ്പെടുന്പോൾ അഞ്ചുകുഴി - നാറാണംമൂഴി റോഡ് പരിഹാരമാണ്. യാത്രാക്ലേശം പരിഹരിക്കാൻ റോഡിന്‍റെ റീടാറിംഗ് ജോലികൾ അടിയന്തരമായി ആരംഭിച്ച് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.

District News

വിള ഇൻഷ്വറൻസ് ആനുകൂല്യം വേഗത്തിലാക്കണം: ഐക്യ കർഷക സംഘം

കോന്നി: വിള ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർഎസ്പി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. ഐക്യ കർഷക സംഘം കോന്നി നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നതു തടയാൻ വനം മന്ത്രിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ പ്രസിഡന്‍റുമാരെയും ജനപ്രതിനിധികളെയും മുൻനിർത്തി ആരംഭിച്ച നടപടികൾ കർഷകർക്ക് ആശ്വാസകരമാണെന്ന് കൺവൻഷൻ വിലയിരുത്തി.

സോളർ വേലികളുടെ നിർമാണ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ഇ-ടെൻഡറിലൂടെ പരിചയസമ്പന്നരായ കോൺട്രാക്‌ടർമാരെ കണ്ടെത്തണം. കഴിഞ്ഞ അഞ്ചു വർഷമായി സ്ഥാപിച്ച സോളർ വേലികളുടെ ഗുണനിലവാരത്തെക്കുറിച്ചും ഇതിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അഴിമതികൾ നടന്നിട്ടുണ്ടെങ്കിൽ അതേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് രവിപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. ബാബു ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യുടിയുസി ജില്ലാ സെക്രട്ടറി എൻ. സോമരാജൻ, ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, ചിറ്റാർ രാധാകൃഷ്ണൻ, സുനിൽ ഏലിയാസ്, സലീൽ വയലാത്തല, പി.പി. ജോൺ, ഷാജി തിരുവല്ല, പൊടിമോൻ കെ. മാത്യു, പെരിങ്ങര രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഷൈലജ പ്രദീപ് സ്വാഗതവും സുനിൽ എലിയാസ് നന്ദിയും പറഞ്ഞു. ഐക്യ കർഷക സംഘം കോന്നി മണ്ഡലം പ്രസിഡന്‍റായി ഷൈലജപ്രദീപിനെയും സെക്രട്ടറിയായി സുനിൽ ഏലിയാസിനെയും തെരഞ്ഞെടുത്തു.

District News

സ്നേഹഭവനം സമ്മാനിച്ചു

പത്തനംതിട്ട: സ്വന്തമായി വീട് നിർമിക്കാൻ സൗകര്യമില്ലാതെ കുടിലുകളിൽ കഴിയുന്ന വിധവകളായ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിനു സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിലിന്‍റെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന 381-മത് സ്നേഹഭവനം മണ്ണടി പാണ്ടിമലപ്പുറം പനമ്പിന്‍ചിറകുഴി വിധവയായ സരസ്വതിക്കും കുടുംബത്തിനും ആയി നിർമിച്ചുനൽകി. വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും സ്പോൺസർ സാറാമ്മ നിർവഹിച്ചു. ചടങ്ങിൽ പ്രോജക്ട് കോഓർഡിനേറ്റർ കെ.പി. ജയലാൽ, ലയൺസ് ക്ലബ് സോണൽ പ്രസിഡന്‍റ് സന്തോഷ് എം. സാം, സിന്ധു ദിലീപ്, ബിനോയി സ്കറിയ, ദിയ ജോയ് എന്നിവർ പ്രസംഗിച്ചു.

District News

പൊതുസ്ഥലത്തെ മരങ്ങളുടെ മൂല്യനിർണയാവകാശം വനംവകുപ്പിന്

പത്തനംതിട്ട: പൊതുസ്ഥലത്ത് അപകടകരമായതും വിവിധ പദ്ധതികളുടെ ഭാഗവുമായും മുറിക്കേണ്ട മരങ്ങളുടെ മൂല്യനിർണയം ഇനി വനംവകുപ്പ് നട‌ത്തും. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനിയർമാർക്ക് പൊതുസ്ഥലത്തെ മരങ്ങൾ മൂല്യനിർണയം നടത്താനോ മുറിച്ചുമാറ്റാനോ അധികാരമില്ലെന്ന ഹൈക്കോട‌തി ഉത്തരവായതോടെയാണിത്.

പാലക്കാട് മണ്ണാർകാട് സ്വദേശി കെ. സതീഷ് കുമാറിന്‍റെ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് പൊതുസ്ഥലത്തെ മരങ്ങളുടെ മൂല്യനിർണയം വനംവകുപ്പ് തന്നെ നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്.

സംസ്ഥാന സർക്കാർ 2024ൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുഭൂമിയിലെ മരങ്ങളുടെ മൂല്യനിർണയം വനംവകുപ്പിൽ നിന്ന് തദ്ദേശ സ്ഥാപന അസിസ്റ്റന്‍റ് എൻജിനിയർമാർക്ക് കൈമാറിയിരുന്നു. ഇത് നിയമപരമായും യുക്തിപരമായും അംഗീകാരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. വനംവകുപ്പിലെ അസിസ്റ്റന്‍റ് കൺസർവേറ്റർക്കാണ് മരങ്ങളുടെ മൂല്യനിർണയം നടത്തേണ്ട ചുമതല.

പൊതുസ്ഥലത്തെ അപകടകരമായ മരങ്ങളുടെ ഇനം, പ്രായം, ഗുണനിലവാരം തുടങ്ങിയവ കണക്കാക്കി നിലവിൽ വില നിശ്ചയിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനിയർമാരാണ്.

മരത്തിന്‍റെ ഇനം, പ്രായം, ആയുസ്, ആരോഗ്യനില, പരിസ്ഥിതി പ്രാധാന്യം, ജൈവമൂല്യം, സാമ്പത്തിക മൂല്യം എന്നിവ വിലയിരുത്തുന്നത് പൊതുമരാമത്ത് എൻജിനിയറിംഗ് ജോലി അല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങളിൽ വനശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രത്യേക വൈദഗ്ധ്യവും അനുഭവപരിചയവും ആവശ്യമാണ്. പൊതുമരാമത്ത് അസി.എൻജിനിയർ വനംവകുപ്പിലെ അസിസ്റ്റന്‍റ് കൺസർവേറ്റർക്ക് പകരമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ട്രീ കമ്മിറ്റികൾ നിർജീവം

തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റികൾ നിർജീവമായതോടെ ഉദ്യോഗസ്ഥ - തടി വ്യാപാര ലോബി സജീവമായതായി ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരും തടി ലോബികളും ചേർന്ന് പൊതുസ്ഥലത്തെ വിലപിടിപ്പുള്ള മരങ്ങൾ അപകടകരമാണെന്നു ചൂണ്ടിക്കാട്ടി മുറിക്കുകയും വില്പന നടത്തുകയും കമ്മീഷൻ കൈപ്പറ്റുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. മഴക്കാലത്താണ് മരങ്ങൾ വ്യാപകമായി വെട്ടിമാറ്റുന്നത്.

പ്രദേശത്തെ മരങ്ങളുടെ സർവേ നടത്തുക. മരം നട്ടുപിടിപ്പിക്കുക, വെട്ടേണ്ട മരങ്ങൾക്ക് ശിപാർശ നൽകുക, അപകടാവസ്ഥയിലുള്ള മരങ്ങൾ പരിശോധിക്കുക, ഹരിതകേര പദ്ധതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ട്രീ കമ്മിറ്റികളുടെ ചുമതലയിൽപെടുന്നത്. പ്രതിമാസ യോഗം കൂടണമെന്നാണ് ചട്ടമെങ്കിലും നടക്കുന്നില്ല. തദ്ദേശ സ്ഥാപന അധ്യക്ഷർ, സ്ഥിരം സമിതി അധ്യക്ഷർ, പൊതുമരാമത്ത് പ്രതിനിധി, വനംവകുപ്പ് പ്രതിനിധി, വില്ലേജ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളാണ്.

District News

സ്കൂളുകളിൽ ചാന്ദ്രദിനാഘോഷം

കോന്നി: ഗവൺമെന്‍റ് എൽപി സ്കൂളിൽ ചാന്ദ്രദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കമായി. ചാന്ദ്രദിനത്തിന്‍റെ പ്രാധാന്യവും ബഹിരാകാശ ശാസ്ത്രത്തിന്‍റെ നേട്ടങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

റിട്ട.അധ്യാപകൻ വർഗീസ് മാത്യു ചാന്ദ്ര പര്യവേഷണത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ചന്ദ്രനിൽ മനുഷ്യൻ നടത്തിയ ആദ്യ കാൽവയ്പും ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രവും അദ്ദേഹം വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേഷം ധരിച്ച് അഭിമുഖ പരിപാടി അവതരിപ്പിച്ചു. ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ, പരിശീലനം, ശാസ്ത്രത്തിന്‍റെ പ്രാധാന്യം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ കഥാപാത്രങ്ങളായി മറുപടി നൽകി. കൂടാതെ വിദ്യാർഥികൾ റോക്കറ്റ് നിർമിച്ചു പ്രദർശിപ്പിച്ചു.

ശാസ്ത്രബോധവും സൃഷ്ടിപരമായ ചിന്തയും വളർത്താൻ സഹായകമായ പരിപാടിയിൽ പ്രഥമ അധ്യാപിക ജെമ്മി ചെറിയാൻ, പ്രസിഡന്‍റ് എ.എസ്. ഷിജു, അധ്യാപകരായ എസ്. സാജിത, ശ്രീസൗമ്യ, ഹംദ നജീബ് തുടങ്ങിയവർ പ്രസംഗിച്ചു.

District News

ആർട്ട് ഓഫ് പേരന്‍റിംഗ് സെമിനാർ

ചിറ്റാർ: ലിറ്റിൽ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ജുവനൈൽ ജസ്റ്റീസ് ബോർഡ് വിത്ത് പ്രോഗ്രാമിന്‍റെ ഭാഗമായി സ്കൂൾ ജൂണിയർ റെഡ്ക്രോസ് യൂണിറ്റ് സെമിനാർ നടത്തി. ജില്ലയിലെ ജൂണിയർ റെഡ്ക്രോസ് യൂണിറ്റുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിത്ത് പ്രോഗ്രാമിലെ ആദ്യ പരിപാടിയായിരുന്നു ഇത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാ കുമാരി അധ്യക്ഷത വഹിച്ചു. അക്കാഡമിക് ഡയറക്‌ടർ ആദർശ വർമ, ജെ ആർ സ്കൂൾ കൗൺസിലർ ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.

ആർട്ട് ഓഫ് പേരന്‍റിംഗ് എന്ന വിഷയത്തിൽ ജെജെ ബോർഡ് മെംബർ ഷാൻ രമേശ് ഗോപൻ, കുട്ടികളുമായി ബന്ധപ്പെട്ട നിയമ സംവിധാനങ്ങൾ എന്ന വിഷയത്തിൽ ജെജെ ബോർഡ് മെംബർ എം.എസ്. ദീപ എന്നിവർ വിഷയാവതരണം നടത്തി.

District News

ചാന്ദ്ര എക്സ്പോ ഉദ്ഘാടനം

തിരുവല്ല: ഇരുവള്ളിപ്ര സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമിച്ച ചാന്ദ്ര അറിവിന്‍റെ വിവിധ നിർമിതി പ്രദർശനത്തിന്‍റെ ഉദ്ഘാടനം ഹയർ സെക്കൻഡറി ശാസ്ത്ര അധ്യാപകൻ ടൈറ്റസ് ജോർജ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശാലു ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സയൻസ് ക്ലബ് കോഓർഡിനേറ്റർ സിബി സ്റ്റീഫൻ, ശാസ്ത്ര അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ടെലിസ്കോപ്പ്, ബഹിരാകാശ നീരിക്ഷണ പഠന ആപ്ലികേഷൻ സ്റ്റെലെരീയം എന്നിവയുടെ പരിചയപ്പെടുത്തൽ കുട്ടികൾക്കു നവ്യ അനുഭവമായി.

District News

തെരുവുനായ പ്രശ്നം: പ്രതിഷേധം വ്യാപകം

അടൂർ: തെരുവുനായ പ്രശ്നത്തിൽ അധികൃതർ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് ഏഴംകുളം മേഖലയിൽ തെരുവുനായ്ക്കളുടെ കടിയേറ്റത്.

ശനിയാഴ്ച തൊടുവക്കാട്ട് ഒന്നര വയസുകാരനെ നായക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. പിന്നാലെ ഞായറാഴ്ച ഏഴംകുളം ടൗണിന് സമീപം പത്തോളം പേരെ തെരുവ് നായ കടിച്ചു. ഇതേ നായ അറുകാലിക്കൽ പടിഞ്ഞാറ് ഭാഗത്ത് മറ്റ് നായ്ക്കളെയും കടിച്ചതായി പറയുന്നു. നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കുട്ടികളെ സ്കൂളിലേക്ക് കാൽനടയായി അയയ്ക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏഴംകുളത്തെ തെരുവുനായ പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം ഏഴംകുളം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. കേരള കോൺഗ്രസ്- എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡോ. വർഗീസ് പേരയിൽ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി എ.സി. ബോസ്, ആർജെഡി മണ്ഡലം സെക്രട്ടറി ശശികുമാർ താന്നിക്കൽ, സാം വാഴോട്ട്, ബിനോയ് കുഴിവിള, ടിബി കുരിശുമൂട്ടിൽ, സജി തോമസ്, ഗോപിനാഥപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

District News

വൈഎംസിഎ വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

തിരുവല്ല: സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെയും ജീവകാരുണ്യ ഇടപെടലുകളിലൂടെയും മതാതീത മാനവികതയുടെ മാതൃകയായി വൈഎംസിഎ വളർന്നത് ക്രിസ്തുസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെയാണെന്ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തിരുവല്ല വൈഎംസിഎയുടെ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയും മനുഷ്യസ്നേഹവും സമന്വയിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്‍റെ സമഗ്രവളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിക്കാൻ വൈഎംസിഎയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.

ജാതി, മത, വർഗ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെ ചേർത്തുപിടിക്കുന്ന സേവനങ്ങളാണ് വൈഎംസിഎയുടെ മുഖമുദ്ര. ആശയറ്റവർക്കും നിരാശയിലായവർക്കും പ്രത്യാശയും ആശ്വാസവും പകരുന്ന പ്രവർത്തനങ്ങളാണ് ഒരു സമൂഹത്തിന്‍റെ യഥാർഥ ശക്തിയെന്നും ദുരിതമനുഭവിക്കുന്നവരുടെ ജീവിതത്തിലേക്ക് കരുതലും കരുണയും എത്തിക്കുന്ന സേവനങ്ങളിലൂടെ വൈഎംസിഎ മാനവികതയുടെ പ്രകാശമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വജ്രജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ വർഗീസ് മാമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹസന്ദേശം നൽകി. കേരള റീജിൺ ചെയർമാൻ പ്രഫ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ് പ്രഫ. ഇ. വി. തോമസ്, ദേശീയ നിർവാഹക സമിതി അംഗം ജോ ഇലത്തിമൂട്ടിൽ, ദേശീയ എക്യൂമെനിക്കൽ ആൻഡ് ഇന്‍റർ റിലിജിയസ് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്ക, സബ് റീജിൺ ചെയർമാൻ ജോജി പി. തോമസ്, ജൂബിലി കമ്മിറ്റി വൈസ് ചെയർമാൻ സാജൻ വർഗീസ്, ജനറൽ കൺവീനർ പ്രഫ. കുര്യൻ ജോൺ, കൺവീനർ ഇ.എ. ഏലിയാസ്, വൈഡബ്ല്യുസിഎ പ്രസിഡന്‍റ് ഐറിൻ കോശി, പ്രഫ. പി.എസ്. സഖറിയ, ജൂവാൻ തോമസ്, ലോണി ടൈറ്റസ്, റോയിസ് മാത്യു, സെക്രട്ടറി ജോയി ജോൺ എന്നിവർ പ്രസംഗിച്ചു.

തിരുവല്ല എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട വൈഎംസിഎ മുൻ പ്രസിഡന്‍റ് വർഗീസ് മാമ്മൻ, വൈഎംസിഎ ദേശീയ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോ ഇലത്തിമൂട്ടിൽ, ലിനോജ് ചാക്കോ, ജൂബിൻ ജോൺ, സ്ത്രീശക്തി പുരസ്കാര ജേതാവ് സീന സാറാ മജ്നു, സുനിൽ കോശി ജോർജ് (ടേബിൾ ടെന്നീസ് വെട്രിൻ ചാമ്പ്യൻ), ചെറിയാൻ എൻ. കൊച്ചി ഇന്‍റർ സ്കൂൾ സംസ്ഥാന ചാമ്പ്യൻ, വികാസ് സ്കൂൾ പ്രിൻസിപ്പൽ ലത രാജേഷ്, സെക്രട്ടറി ജോയി ജോൺ എന്നിവരെ ആദരിച്ചു.

District News

ഹൈക്കോടതി പറഞ്ഞിട്ടും ഓട്ടോസ്റ്റാൻഡ് മാറ്റുന്നില്ല; വ്യാപാരികൾ പ്രതിസന്ധിയിൽ

ഏറ്റുമാനൂർ: ഹൈക്കോടതി ഉത്തരവിട്ടിട്ടും വ്യാപാര സ്ഥാപനത്തിന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് മാറ്റുന്നില്ലെന്ന പരാതി.

അതിരമ്പുഴ ടൗൺ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിനെതിരേയാണ് വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമയും വ്യാപാരിയുമായ മാത്തുക്കുട്ടി മാങ്കോട്ടിൽ പരാതി ഉന്നയിക്കുന്നത്.

വ്യാപാര സ്ഥാപനത്തിന് തടസമായ ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്ന ഉടമയുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പഞ്ചായത്തോ മറ്റ് അധികൃതരോ കോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരിയുടെ പരാതി.

തിരക്കേറിയ കോട്ടയം-ഏറ്റുമാനൂർ പിഡബ്ല്യുഡി റോഡിനോട് ചേർന്നാണ് ഓട്ടോ സ്റ്റാൻഡ്. വ്യാപാര സ്ഥാപനങ്ങളോടു ചേർന്നുള്ള അനധികൃത പാർക്കിംഗ് കച്ചവടത്തെ ബാധിക്കുന്നതായും പല വ്യാപാര സ്ഥാപനങ്ങളും നിർത്തിപോയതായും വ്യാപാരികളും പറയുന്നു.

വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് മൂലം ഉപഭോക്താക്കൾക്ക് വ്യാപാര സ്ഥാപനത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല.

വാഹനങ്ങളിൽ എത്തുന്ന ഉപഭോക്താക്കളെ ഓട്ടോ ഡ്രൈവർമാർ കൂട്ടമായിയെത്തി അധിക്ഷേപിക്കുന്നുവെന്നും വ്യാപാരികൾ പരാതിപ്പെട്ടിരുന്നു.ഹൈക്കോടതി ഉത്തരവ് വന്ന് ആറ് മാസമായിട്ടും വിധി നടപ്പാകാത്തതിനാൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ പറഞ്ഞു.

District News

കൂരോപ്പട ബാങ്കിനെതിരേ വ്യാജപ്രചാരണം നിയമനടപടിയുമായി ഭരണസമിതി

പാമ്പാടി: കൂരോപ്പട സഹകരണ ബാങ്കിന്‍റെ മറ്റപ്പള്ളി ശാഖയിലെ താത്കാലിക സ്വീപ്പർ ജ്യോത്സന തോമസും കുടുംബവും ജീവനൊടുക്കിയ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ബാങ്ക് ഭരണസമിതി. ദാരുണ സംഭവത്തിന് പിന്നാലെ ബാങ്കിനെയും ജീവനക്കാരെയും ബന്ധപ്പെടുത്തി ചില കേന്ദ്രങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ് അറിയിച്ചു. മരണപ്പെട്ട ജ്യോത്സനയ്ക്കും ഭർത്താവിനും ബാങ്കിന്‍റെ മറ്റപ്പള്ളി ശാഖയിൽ ഏതാനും ചിട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഇതല്ലാതെ ബാങ്കുമായി മറ്റ് യാതൊരുവിധ സാമ്പത്തിക ഇടപാടുകളോ ബാധ്യതകളോ ഉണ്ടായിരുന്നില്ല. വസ്തുത ഇതായിരിക്കെ, ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ വഴിയും മറ്റും പ്രചരിപ്പിക്കുന്നത്. നാടിന്‍റെ വികസനത്തിൽ സ്തുത്യർഹമായ പങ്ക് വഹിച്ച് പ്രവർത്തിക്കുന്ന ബാങ്കിന്‍റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരേ പാമ്പാടി പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

കുറ്റക്കാർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സഹകാരികളുടെയും നാട്ടുകാരുടെയും നിർലോപമായ പിന്തുണയോടെയാണ് ബാങ്ക് സാമ്പത്തികസ്ഥിരത കൈവരിച്ചത്. സഹകരണ നിയമം അനുശാസിക്കുന്ന നിക്ഷേപ, വായ്പ, കരുതൽ ധന അനുപാതം ബാങ്ക് കർശനമായി പാലിക്കുന്നുണ്ട്. ഇടപാടുകാരുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കാൻ പ്രാപ്തിയുള്ള സ്ഥാപനമാണിത്. അംഗങ്ങൾക്ക് ഡിവിഡന്‍റ് നൽകി ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്കിനെതിരായ വ്യാജപ്രചാരണങ്ങളിൽ ഇടപാടുകാർ വഞ്ചിതരാകരുതെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

ജ്യോത്സനയുടെയും കുടുംബത്തിന്‍റെയും ആത്മഹത്യ സംബന്ധിച്ച് അധികാരികളുടെ ഭാഗത്തുനിന്ന് സത്യസന്ധമായ അന്വേഷണം ഉണ്ടാകണം. ദുരന്തത്തിന് പിന്നിലെ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരണമെന്നും ബാങ്ക് പ്രസിഡന്‍റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ബിജെപി

പാമ്പാടി: കൂരോപ്പടയിലെ കൂട്ട ആത്മഹത്യ സംബന്ധിച്ച ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി. ധനകാര്യ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരിയായ മരിച്ച ജ്യോത്സനയ്ക്ക് ചിട്ടി നടത്തിപ്പിൽ ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ബാങ്കുകളിൽനിന്ന് വായ്പയെടുത്തിട്ടുള്ളതായും പറയപ്പെടുന്നു. ഈ തുകകൾ എന്തിനു വിനിയോഗിച്ചു എന്നുള്ള കാര്യത്തിലും ദുരൂഹതയുണ്ട്. കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തിട്ടും അന്വേഷിക്കാതിരുന്ന പുതുപ്പള്ളി എംഎൽഎ, ഒരു മുൻ മന്ത്രി എന്നിവർക്ക് സംഭവം മൂടിവയ്ക്കുന്നതിൽ പങ്കുണ്ടെന്നു സംശയിക്കുന്നതായി മണ്ഡലം പ്രസിഡന്‍റ് സി.ജി. ഗോപകുമാർ പറഞ്ഞു.

ജ്യോത്സനയുടെ മകൾ മരിയ തോമസിന്‍റെ ബുക്കിൽനിന്ന് കണ്ടെടുത്തു എന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പും മരണമൊഴിയും ധനകാര്യ സ്ഥാപനത്തിന്‍റെ ചിട്ടി പാസ് ബുക്കുകളും പുറത്തു കൊണ്ടുവരണം. സ്ഥാപനത്തിലെ മേലുദ്യോഗസ്ഥയ്ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ സത്യാവസ്ഥ അധികൃതർ വ്യക്തമാക്കണം. വ്യക്തമായ ഉത്തരം കിട്ടാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് മണ്ഡലം പ്രസിഡന്‍റ് സി.ജി. ഗോപകുമാർ, കൂരോപ്പട പഞ്ചായത്ത്‌ പ്രസിഡന്‍റ് വർഗീസ് താഴത്ത്, ജനറൽ സെക്രട്ടറി കെ.കെ. രാജൻ എന്നിവർ അറിയിച്ചു.

District News

സന്തോഷ് വിടപറഞ്ഞു; സിനിയുടെ സന്തോഷം മാഞ്ഞു

അതിരമ്പുഴ: ശയ്യാവലംബിയായി നീണ്ട 17 വർഷം സിനിയുടെ സ്നേഹപരിചരണം ഏറ്റുവാങ്ങിയ സന്തോഷ് വിട ചൊല്ലി. വിവാഹത്തിന്‍റെ സന്തോഷ നാളുകളിൽ തന്നെ ശയ്യാവലംബിയായ സന്തോഷിന്‍റെ സർവവുമായി ഭാര്യ സിനി ഇക്കാലമത്രയും കിടക്കയ്ക്കരികേ തന്നെയായിരുന്നു.

തടിവെട്ട് തൊഴിലാളിയായിരുന്നു അതിരമ്പുഴ മറാമ്പിൽ തടത്തിൽ സന്തോഷ് കുര്യൻ. ജോലിക്കിടെ മരം വീണ് നട്ടെല്ലിന് പരിക്കേറ്റ സന്തോഷ് കഴിഞ്ഞ 17 വർഷമായി കിടപ്പിലായിരുന്നു. അപകടത്തിന് മൂന്നു മാസം മുമ്പായിരുന്നു സന്തോഷിന്‍റെ വിവാഹം. സ്ലീവാപുരം ഇടത്തിനാൽ കുടുംബാംഗമായ സിനി അന്നു മുതൽ സന്തോഷിനെ ശുശ്രൂഷിച്ച് ഒപ്പമുണ്ട്. കുടുംബ ജീവിതത്തിന്‍റെ സന്തോഷമുഹൂർത്തങ്ങളെല്ലാം നഷ്ടപ്പെട്ട ദമ്പതികൾക്ക് പരിധിയില്ലാത്ത സ്നേഹസമർപ്പണത്തിന്‍റെ ഉദാത്ത മാതൃകയാകാൻ കഴിഞ്ഞു.

ചങ്ങനാശേരി ആർച്ച്ബഷപ് മാർ തോമസ് തറയിൽ കഴിഞ്ഞ ദിവസം സന്തോഷിനെ സന്ദർശിക്കാൻ എത്തിയിരുന്നു. സന്തോഷിന്‍റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു.

District News

പ്രവേശനപരീക്ഷാ ക്രമക്കേട് ആശങ്കകള്‍ക്കു പരിഹാരം വേണമെന്ന് യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്

കോട്ടയം: മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ യുവജനങ്ങളും വിദ്യാര്‍ഥികളും ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാധ്യമവിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത. ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിഷയത്തിന്‍റെ ഗൗരവം സൂചിപ്പിക്കുന്നു. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്നുണ്ടായ പരീക്ഷാ റദ്ദാക്കലുകളും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയുമാണ് മാനസികമായി തളര്‍ത്തിയത്. സ്വപ്നങ്ങള്‍ തകര്‍ന്ന് ആത്മഹത്യ ചെയ്ത പിഞ്ചുമക്കളും അവരുടെ കണ്ണീരണിഞ്ഞ കുടുംബങ്ങളും നമ്മുടെ മനഃസാക്ഷിക്കു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. അറിവിന്‍റെ പുസ്തകത്താളുകളില്‍ അഴിമതിയുടെ കറപുരളുന്നത് പുരോഗമന സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. വിദ്യാഭ്യാസമേഖല പൂര്‍ണമായും സുതാര്യവും അഴിമതിരഹിതവുമാകണമെന്ന തികച്ചും ന്യായമായ ആവശ്യത്തെ കേള്‍ക്കാനും അനുഭാവപൂര്‍വം പരിഗണിക്കാനും അധികൃതര്‍ അടിയന്തരമായി തയാറാകേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

പ്രതിഷേധങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിഷപ് ഡോ. മലയില്‍ സാബു

കോട്ടയം: രാജ്യത്തെ ദേശീയ പ്രവേശനപരീക്ഷാ ക്രമക്കേടുകളില്‍ വേദനയുണെന്നും യുവജനങ്ങളും വിദ്യാര്‍ഥികളും നടത്തുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍. വിദ്യാഭ്യാസ സംവിധാനത്തിന്‍റെ സുതാര്യതയും നീതിയും തകര്‍ക്കുന്ന പ്രവേശനപരീക്ഷാ ക്രമക്കേടുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ആശങ്ക അറിയിക്കുന്നതായും യുവജനങ്ങളുടെ ആത്മവിശ്വാസത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച പരീക്ഷാ ക്രമക്കേടുകളെ ശക്തമായി അപലപിക്കുന്നതായും ബിഷപ് പറഞ്ഞു.

പ്രവേശനപരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ചുയര്‍ന്നുവന്ന ആരോപണങ്ങളില്‍ സമഗ്രവും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി തെറ്റുകള്‍ക്ക് ഉത്തരവാദികളായവരെ നീയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഭരണപരമായ വീഴ്ചകളുടെയും അനാസ്ഥകളുടെയും ഇരകളായി യുവജനങ്ങളുടെ ഭാവി തകര്‍ക്കപ്പെടരുതെന്നും ബിഷപ് പറഞ്ഞു.

District News

പോലീസ് ഉദ്യോഗസ്ഥന്‍റെ കാർ മോഷ്‌ടിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ചിങ്ങവനം: പോലീസ് സ്‌റ്റേഷനു മുന്നിലെ റോഡരികില്‍ പാർക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍റെ വാഹനം മോഷ്‌ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ സിറാജുള്‍ ഇസ്‌ലീമി(24)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന ലോറിയില്‍നിന്നു സാധനങ്ങളെടുത്ത ശേഷമാണ് പ്രതി കാർ മോഷ്‌ടിക്കാനായി പ്രതി എത്തിയത്. കാറിന്‍റെ ചില്ലുകള്‍ തല്ലിത്തകർത്തു കാറിലുണ്ടായിരുന്ന പണവും മൊബൈലും എടുത്തതിനു ശേഷം മോഷണശ്രമം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

സംഭവത്തെത്തുടർന്ന് പ്രദേശത്തെ അൻപതോളം സിസിടിവി കാമറ പരിശോധിച്ചാണ് പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിങ്ങവനം എസ്എച്ച്‌ഒ എസ്. പ്രദീസ്, എസ്ഐമാരായ പ്രവീണ്‍, എസ്. കൃഷ്ണകുമാർ, സിവില്‍ പോലീസ് ഓഫീസർമാരായ സുമേഷ്, സാല്‍ബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.‍

District News

പ്രതിഷേധിച്ചു

കോട്ടയം: രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി അടക്കമുള്ള എംപിമാരെയും തെരുവില്‍ കൈയേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍കം ടാക്‌സ് ഓഫീസിനു മുന്നില്‍ പ്രതിഷേധ യോഗം നടത്തി. സെറ്റോ ജില്ലാ ചെയര്‍മാന്‍ രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ആര്‍.എല്‍. ശ്യാംരാജ് അധ്യക്ഷത വഹിച്ചു. ടി.എസ്. അന്‍സാരി, അരുണ്‍കുമാര്‍, മാത്തുക്കുട്ടി കുരുവിള, ഷീജ ബീവി, സാബു ജോസഫ്, ഒ.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അയർക്കുന്നം: പാർലമെന്‍റ് മാർച്ചിലെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അയർക്കുന്നം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടങ്ങൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ അനീഷ് അന്ത്രയോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്‍റ് രഞ്ജിത്ത് ബിജു അധ്യക്ഷനായി.

പാമ്പാടി: രാഹുൽ ഗാന്ധിക്കു നേരേ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് പാമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്‍റ് കെ.ആർ. ഗോപകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജയ്ജി പാലക്കലോടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷേർലി തര്യൻ, പഞ്ചായത്ത്‌ പ്രസിഡന്‍റ് സിജു കെ. ഐസക്, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഉഷാകുമാരി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റ് എൻ.ജെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

പള്ളിക്കത്തോട്: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള എംപിമാരെയും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോജി മാത്യു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ സുനിൽ മാത്യു, സുമേഷ് കെ. നായർ, ബെന്നി ഒഴുക, സൗമ്യ ടീച്ചർ, ലൈസമ്മ സണ്ണി, സുരജ്, പി.ജെ. ഏബ്രഹാം, സാജു മറ്റം, ഇ.വി. തോമസ്, ജോഷിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

District News

വിവര്‍ത്തന ശില്പശാല നടത്തി

കോട്ടയം: ബിസിഎം കോളജിലെ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്‍റെയും എംജി യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തില്‍ വിവര്‍ത്തന ശില്പശാല സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി മുന്‍ എഡിറ്റര്‍ ഡോ. എ.ജെ. തോമസ്, പെന്‍ഗ്രാന്‍റ് അവാര്‍ഡ് ജേതാവ് ഡോ. വൃന്ദ വര്‍മ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഡോ. കെ.വി. തോമസ്, പൊന്നു ലിസ് മാളിയേക്കല്‍, ഡോ. നിത്യ മറിയം ജോണ്‍, ആന്‍സി സിറിയക്, ആന്‍മരിയ സാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില്‍ അധ്യാപകരും ഗവേഷക വിദ്യാര്‍ഥികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ അന്‍പതിലധികം പേര്‍ പങ്കെടുത്തു.

District News

കുമരകത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ വൻ വികസന പദ്ധതികൾ

കുമരകം: ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി കുമരകം പഞ്ചായത്തിന്‍റെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ 6.15 കോടിയുടെ വികസന പദ്ധതികൾക്ക് ഉടൻ തുടക്കമാകും. 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്‍റിൽ ഉൾപ്പെടുത്തി കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 4.5 കോടി ചെലവിൽ പുതിയ ഒപി ബ്ലോക്ക് നിർമിക്കുന്നതിനും, കുമരകം സൗത്ത്, ആട്ടിപ്പീടിക, ആപ്പിത്തറ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 55 ലക്ഷം രൂപ വീതം ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനുമാണ് പദ്ധതി. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും കുമരകം പഞ്ചായത്തും സംയുക്തമായി പ്രവർത്തിച്ചുവരികയാണ്. സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതിനും പദ്ധതി നടത്തിപ്പിനാവശ്യമായ അധിക സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുമായി ഇരു തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പദ്ധതി വിഹിതത്തിൽനിന്ന് കൂടുതൽ ഫണ്ട് വകയിരുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

നിർമാണപ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി വിലയിരുത്തുന്നതിനും തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ യോഗം ചേർന്നു.

യോഗത്തിൽ ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൾട്ടന്‍റ് (എൻജിനിയറിംഗ്) രഞ്ജിനി രാജ്, നിർമാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള കൺസൾട്ടൻസി സ്ഥാപനത്തിലെ നിർവഹണ ഉദ്യോഗസ്ഥൻ, കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഗോപി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലൻ കുര്യാക്കോസ്, കുമരകം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സീമ എന്നിവർ പങ്കെടുത്തു.

District News

കങ്ങഴയിൽ പെരുമ്പാന്പ് ഭീതി പടർത്തുന്നു

കറുകച്ചാൽ: കങ്ങഴ മേഖലയിൽ ജനങ്ങളെ വലച്ച് പെരുമ്പാമ്പുകൾ ഇഴയുന്നു. കങ്ങഴ ഇടയിരിക്കപ്പുഴ, പ്ലാക്കൽപടി, പത്തനാട്-മൂലേപ്പീടിക, മൂക്കൻപാറ, തുടങ്ങിയ സ്ഥലങ്ങളിലാണ് പെരുമ്പാമ്പുകളെ നാട്ടുകാർ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ മൂക്കൻപാറയ്ക്ക് സമീപം ബൈക്ക് യാത്രികർ ഇഴഞ്ഞു പോകുന്ന നിലയിൽ റോഡിൽ പെരുമ്പാമ്പിനെ കണ്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർഥികളും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടു. പത്തടിയിലേറെ വലിപ്പമുള്ള പാമ്പിനെയാണ് കണ്ടതെന്ന് ഇവർ പറയുന്നു. കഴിഞ്ഞ മാസം മണിമല റോഡിൽ പ്ലാക്കൽപടിയിലും പെരുമ്പാമ്പ് എത്തിയിരുന്നു. സമീപത്തെ പുരയിടത്തിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. പിറ്റേന്ന് രാത്രിയിൽ മണിമല റോഡിലൂടെ ഇഴഞ്ഞു വന്ന പെരുമ്പാമ്പ് സമീപത്തെ റേഷൻകട കെട്ടിടത്തിന് സമീപത്തെ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്തേക്ക് ഇഴഞ്ഞുമറഞ്ഞു.

പത്തനാട്-മൂലേപ്പീടിക റോഡിലും രണ്ടാഴ്ച മുൻപ് പെരുമ്പാമ്പിനെ കണ്ടിരുന്നു. കൊന്നയ്ക്കൽ ഭാഗത്ത് റോഡിലും ബൈക്ക് യാത്രികർ പെരുമ്പാമ്പിനെ കണ്ടിരുന്നു. ഈ പ്രദേശങ്ങളിലെ തോട്ടങ്ങളിലും പുരയിടങ്ങളിലും പാഴ്ച്ചെടികൾ കയറിയതോടെയാണ് പെരുമ്പാമ്പുകൾ പെരുകിയതെന്ന് നാട്ടുകാർ പറയുന്നു.

District News

കാട്ടുപന്നികളെ തുരത്താൻ ഷൂട്ടർമാർ എത്തുന്നു

നെടുംകുന്നം: കാട്ടുപന്നികളെ തുരത്താൻ ഷൂട്ടർമാർ എത്തുന്നു. കാട്ടുപന്നികൾ വിഹരിക്കുന്ന നെടുംകുന്നം പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇവയെ തുരത്താൻ വിദഗ്ധരായ ഷൂട്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനമായി.

മാന്തുരുത്തി മേഖല, മുളയംവേലി, കുരുന്നംവേലി, ഇടത്തിനാട്ടുപടി, നെടുമണ്ണി, ആര്യാട്ടുകുഴി, വീരമലക്കുന്ന് ഭാഗങ്ങൾ, മൈലാടി പ്രദേശങ്ങൾ, തുടങ്ങിയ ഇടങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണ്. ഈ പ്രദേശങ്ങളിലെ നിരവധി കർഷകരുടെ കപ്പ, ചേന, കാച്ചിൽ ചേമ്പ്, വാഴ, കമുകുതൈകൾ, തുടങ്ങിയ വിളകൾ വൻതോതിലാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതുമൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. മാന്തുരുത്തി, നെടുംകുഴി, വള്ളിമല , തുണ്ടിയിൽപ്പടി, കോവുകുന്നേൽപ്പടി തുടങ്ങിയ പ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ പോലും കാട്ടുപന്നികൾ വിഹരിക്കുന്നതായി നാട്ടുകാർ പറയുന്നു.

മാന്തുരുത്തി ജംഗ്ഷനു സമീപം തുണ്ടിപ്പടിറോഡിൽ വള്ളിപ്പടർപ്പുകളും പടലുകളും നിറഞ്ഞ സ്വകാര്യ വസ്തുവിൽ കഴിഞ്ഞ ദിവസം സ്കൂൾ കുട്ടികൾ ഇവയെ കണ്ടിരുന്നു. നിരവധി നാട്ടുകാർ സഞ്ചരിക്കുന്ന ഈ റോഡിൽ പകൽ നേരങ്ങളിൽ ഇവയെ കണ്ടതിൽ ജനങ്ങൾ ആശങ്കയിലാണ്. നിരവധി ടാപ്പിംഗ് തൊഴിലാളികളും മറ്റും പുലർച്ചെ സഞ്ചരിക്കുന്ന വഴിയാണിത്. ഈ പ്രദേശങ്ങളിലെ കൃഷികൾ നശിപ്പിക്കുന്നതുകൂടാതെ വീടുകളിൽ രാത്രി സമയങ്ങളിൽ എത്തി വീട്ടുമുറ്റങ്ങൾ വരെ കുത്തി ഇളക്കുന്നതും പതിവാണ്. ജനങ്ങളുടെ പരാതികളെ തുടർന്നാണ് കാട്ടുപന്നികളെ തുരത്താൻ വിദഗ്ധരായ ഷൂട്ടർമാരെ നിയമിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.

District News

ഫാ. ജോര്‍ജ് വലിയവീട്ടില്‍ സ്മാരക പുരസ്‌കാരം സിബി മുക്കാടന്

പുളിങ്കുന്ന്: ചങ്ങനാശേരി അതിരൂപതയിലെ വൈദികനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനത്തിലും നിറസാന്നിധ്യവുമായിരുന്ന ഫാ. ജോര്‍ജ് വലിയവീട്ടിലിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സ്മാരക പുരസ്‌കാരം 15001 രൂപയും പ്രശസ്തിപത്രവും ആലപ്പുഴ തത്തംപള്ളി സെന്‍റ് മൈക്കിള്‍ ഹൈസ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ സിബി മുക്കാടന് ലഭിച്ചു.

നാളെ രാവിലെ 11ന് കിടങ്ങറ സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ നടക്കുന്ന ഫാ. ജോര്‍ജ് വലിയവീട്ടില്‍ അനുസ്മരണ സമ്മേളനത്തില്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അവാര്‍ഡ് സമ്മാനിക്കും.

District News

അയൽവാസിയുടെ വീട് ആക്രമിച്ചു തീയിട്ടയാൾ പിടിയിൽ

കങ്ങഴ: ഭാര്യയുമായി അവിഹിതമുണ്ടെന്നാരോപിച്ച് അയൽവാസിയുടെ വീട് ആക്രമിച്ച് വയോധികനായ ഗൃഹനാഥനെ മർദിച്ചശേഷം വീടിനു തീയിട്ട യുവാവ് പോലീസിന്‍റെ പിടിയിലായി. പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി.നായർ (37) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ പത്തനാട് കുടപ്പനക്കുന്നേൽ രാധാകൃഷ്ണപിള്ള (64)യ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം.
രാധാകൃഷ്ണപിള്ളയുടെ മകന് തന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ സൂരജ് വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകനെ അന്വേഷിച്ചശേഷം രാധാകൃഷ്ണപിള്ളയെ മർദിക്കുകയും വീടിന് തീയിടുകയുമായിരുന്നു. നാട്ടുകാർ ചേർന്ന് രാധാകൃഷ്ണപിള്ളയെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് എത്തിയ കറുകച്ചാൽ പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സൂരജിനെതിരേ കാപ്പാ ചുമത്താൻ പോലീസ് നടപടികൾ സ്വീകരിച്ചു വരികയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കറുകച്ചാൽ എസ്എച്ച്ഒ എസ്. രാജേഷ്, എസ്ഐ ടി.എസ്. ജയകൃഷ്ണൻ, എഎസ്ഐ ജോൺസൺ, സിപിഒമാരായ ജിബിൽ ലോബാ, സനൂജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

District News

സഹപാഠികള്‍ക്ക് വീട് നല്‍കി വാഴപ്പള്ളി സെന്‍റ് തെരേസാസ്

ചങ്ങനാശേരി: രണ്ട് സഹപാഠികള്‍ക്ക് വീട് നിർമിച്ചുനല്‍കി വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു. അക്ഷരങ്ങളോടൊപ്പം കരുതലും എന്ന സന്ദേശം ഉയര്‍ത്തിയാണ് ഈ കലാലയം സ്‌നേഹത്തിന്‍റെ പുത്തന്‍പാഠം പകരുന്നത്. വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്‌കൂളിന്‍റെ ഹയര്‍സെക്കന്‍ഡറി വിഭാഗം രജതജൂബിലി സ്മാരകമായി നിർമിച്ച ആദ്യഭവനത്തിന്‍റെ താക്കോല്‍ദാനവും അടുത്ത ഭവനത്തിന്‍റെ ശിലാസ്ഥാപനവും അതിരൂപതാ വികാരി ജനറാൾ ഫാ.ഡോ. സ്‌കറിയ കന്യാകോണില്‍ നിര്‍വഹിച്ചു.

വിനു ജോബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജൂബിലിഭവന നിര്‍മാണ പദ്ധതി കണ്‍വീനര്‍ ജയിംസ് ജോസഫിനെ യോഗത്തില്‍ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ചാള്‍സ് പാലാത്ര, വികാര്‍ പ്രൊവിന്‍ഷ്യൽ്‍ സിസ്റ്റര്‍ ടിസ പടിഞ്ഞാറേക്കര, മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, പിടിഎ പ്രസിഡന്‍റ് ജീന്‍ സോജന്‍, അധ്യാപക പ്രതിനിധി ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

District News

കൃപാഭിഷേക കണ്‍വന്‍ഷന്‍: ഓഫീസ് ഉദ്ഘാടനം ചെയ്തു

ചങ്ങനാശേരി: ഓഗസ്റ്റ് 20 മുതല്‍ 24 വരെ എസ്ബി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കൃപാഭിഷേകം കരിസ്മാറ്റിക് ജൂബിലി കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങളുടെ ഏകോപനത്തിന് വേണ്ടിയുള്ള ഓഫീസ് ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിലുള്ള സന്ദേശനിലയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഡയറക്ടർ റവ. ഡോ. തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു.

അതിരൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. മാത്യു താന്നിയത്ത്, ആനിമേറ്റര്‍ സിസ്റ്റര്‍ ചെറുപുഷ്പം, ജനറല്‍ കണ്‍വീനര്‍ മഞ്ജു മാത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്‍മനാല്‍ കണ്‍വന്‍ഷന്‍ നയിക്കും. എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍ സമയം.

District News

സഹനം‍ സ്വര്‍ഗത്തിലേക്കുള്ള വഴിയെന്ന് അല്‍ഫോന്‍സാമ്മ കാണിച്ചുതന്നു: മോണ്‍. വേത്താനത്ത്

ഭരണങ്ങാനം: രോഗങ്ങള്‍, വിമര്‍ശനങ്ങള്‍, തെറ്റിദ്ധാരണകള്‍ തുടങ്ങിയ സഹനങ്ങള്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയായി സ്വീകരിച്ച് നമുക്ക് മുന്‍പേ സ്വര്‍ഗത്തിലെത്തിയ വിശുദ്ധയാണ് അല്‍ഫോൻസാമ്മയെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. ഭരണങ്ങാനത്ത് അല്‍ഫോന്‍സ തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിലെ ഒരു സഹനവും നിരര്‍ത്ഥകമല്ല. അതിന് ദൈവികമായ പദ്ധതിയുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് തങ്ങളുടെ ജീവിതത്തില്‍ അല്‍ഫോന്‍സാമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹത്തിന് നന്ദി പറയാന്‍ എത്തുന്നവരുടെ സാക്ഷ്യം അല്‍ഫോന്‍സാമ്മ ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു എന്നതിന്‍റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുനാളിന്‍റെ നാലാം ദിവസമായ ഇന്നലെ ഫാ. ജോസഫ് താന്നിക്കാപ്പാറ, ഫാ. ഏബ്രഹാം കണിയാംപടിക്കല്‍, ഫാ. മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോര്‍ജ് തെരുവില്‍, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ.ഡോ. തോമസ് മേനാച്ചേരി, ഫാ. ജേക്കബ് പുതിയാപറമ്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. വൈകുന്നേരം 6.15ന് ഫാ. സെബാസ്റ്റ്യന്‍ ചെരിപുറത്ത് ജപമാല തിരിപ്രദക്ഷിണം നയിച്ചു.

ഇന്നലെ അല്‍ഫോന്‍സിയന്‍ പ്രവാസിദിനമായി ആചരിച്ചു. പ്രവാസികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ഥന നടത്തി.

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് തിരുനാള്‍ ഗാനം പ്രകാശനം ചെയ്തു. റെക്ടര്‍ ഫാ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. മാത്യു കുറ്റിയാനിക്കല്‍, ഫാ. ആന്‍റണി തോണക്കര, ഫാ. അലക്‌സ് കാഞ്ഞിരത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഭരണങ്ങാനത്ത് ഇന്ന്

അല്‍ഫോന്‍സിയന്‍ കുടുംബദിനം

പുലര്‍ച്ചെ 5.30 വിശുദ്ധ കുര്‍ബാന: ഫാ. മാത്യു തുരുത്തിപ്പള്ളി (ഡയറക്ടര്‍ മാര്‍ സ്ലീവാ മെഡിസിറ്റി, 6.45ന് വിശുദ്ധ കുര്‍ബാന: ഫാ.ഡോ. ജോസഫ് തെക്കേക്കരോട്ട് എംഎസ്ടി (അസിസ്റ്റന്‍സ് സുപ്പീരിയര്‍ ജനറല്‍ എംഎസ്ടി ഭരണങ്ങാനം), 8.30ന് വിശുദ്ധ കുര്‍ബാന: ഫാ. ജോണ്‍സണ്‍ പുള്ളീറ്റ് (വികാരി തുടങ്ങനാട് ഫൊറോന പള്ളി), പത്തിന് വിശുദ്ധ കുര്‍ബാന: ഫാ.ഡോ. ജോസ് കാക്കല്ലില്‍ (സ്പിരിച്വല്‍ ഡയറക്ടര്‍ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി ആലുവ), 11.30 ന് വിശുദ്ധ കുര്‍ബാന ലത്തീന്‍ക്രമം: മാര്‍ ആന്‍റണി കാട്ടിപ്പറമ്പില്‍ (കൊച്ചി ബിഷപ്). ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന: ഫാ.ഡോ. കുര്യാക്കോസ് വടക്കേതകിടിയേല്‍ (ലക്ചറര്‍ അല്‍ഫോന്‍സാ കോളജ് പാലാ), 3.30 ന് വിശുദ്ധ കുര്‍ബാന: ഫാ.ഡോ. തോമസ് പുന്നത്താനത്ത് (വികാരി കിഴതടിയൂര്‍), വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന: ഫാ. ജോണ്‍ പാളിത്തോട്ടം (വികാരി കടുത്തുരുത്തി ഫൊറോന പള്ളി), കുടുംബങ്ങള്‍ക്കുവേണ്ടി പ്രത്യേക ആശീര്‍വാദ പ്രാര്‍ഥന. 6.15ന് ജപമാല പ്രദക്ഷിണം: ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത് (അസിസ്റ്റന്‍റ് വികാരി കാഞ്ഞിരമറ്റം), ഏഴിന് വിശുദ്ധ കുര്‍ബാന: ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍ (വികാരി തിടനാട്).

 

District News

തിരുനാൾ

അൽഫോൻസാ നഗർ: ഇടുക്കി രൂപതയിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള പ്രഥമ ദേവാലയമായ അൽഫോൻസാ നഗർ ഇടവക ദേവാലയത്തിൽ ഇടവക തിരുനാൾ 26, 27, 28 തീയതികളിൽ ആഘോഷിക്കും.

26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, നൊവേന, ലദീഞ്ഞ് - വികാരി ഫാ. ടോമി പാറയ്ക്കൽ. 27ന് വൈകുന്നേരം 4.15ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. അലക്സ് ചേനംകുളം , പ്രദക്ഷിണം പോത്തുപാറ കപ്പേളയിലേക്ക്. 28ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് ലദീഞ്ഞ്, നൊവേന, കാഴ്ചസമർപ്പണം, 10.30ന് ആഘോഷമായ തിരുനാൾ കുർബാന , സന്ദേശം - ഫാ. ജേക്കബ് മാട്ടേൽ, പ്രദക്ഷിണം.

District News

ഇന്‍ഫാം ഹൈറേഞ്ച് മേഖല അസംബ്ലി

പാറത്തോട്: കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും മികച്ച കൃഷിരീതികള്‍ സ്വായത്തമാക്കാനും പരസ്പരം അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കാനുമുള്ള ശക്തമായ വേദിയായി ഇന്‍ഫാം മാറിയെന്ന് കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ സഹരക്ഷാധികാരി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍.

ഇന്‍ഫാം ഹൈറേഞ്ച് മേഖല അസംബ്ലി പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകന് തന്‍റെ സ്വത്വബോധം വീണ്ടെടുക്കാനും ആത്മാഭിമാനത്തോടെ സമൂഹത്തില്‍ നിലകൊള്ളാനും ഇന്‍ഫാമിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ ബോധവത്കരണത്തിനും ശക്തീകരണത്തിനും സംഘടന പ്രത്യേക പ്രാധാന്യം നല്‍കുന്നു. മാനസികമായ കരുത്തും കാര്‍ഷിക മേഖലയിലെ അറിവും വര്‍ധിക്കുന്നതിലൂടെ സാമ്പത്തിക മുന്നേറ്റവും സാധ്യമാകുമെന്നും ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ കൂട്ടിച്ചേർത്തു.

വികേന്ദ്രീകൃത വികസന പദ്ധതികളിലൂടെ കര്‍ഷക കുടുംബങ്ങളുടെ ഉന്നതി ലക്ഷ്യംവച്ച് ഇന്‍ഫാമിന്‍റെ ഓരോ തലത്തി ലുമുള്ള നേതാക്കള്‍ പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
കൃഷിയുടെ അടിസ്ഥാന ഘടകങ്ങളായ മണ്ണ്, ജലം, വിത്ത് എന്നിവയുടെ സംരക്ഷണ, പരിപോഷണ പദ്ധതികള്‍ വിവിധ തലങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ കാര്‍ഷികജില്ലാ ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, കാര്‍ഷിക ജില്ലാ സെക്രട്ടറി തോമസുകുട്ടി വാരണത്ത്, മഹിളാസമാജ് ജില്ലാ പ്രസിഡന്‍റ് ജയമ്മ ജേക്കബ് വളയത്തില്‍, ഹൈറേഞ്ച് മേഖലാ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ ജോസഫ് മുക്കുങ്കല്‍, മേഖല സെക്രട്ടറി ജോസ് വടക്കേടത്ത്, ഹൈറേഞ്ച് മേഖല മഹിള സമാജ് പ്രസിഡന്‍റ് റോഷ്‌ന ഷിന്‍റോ കണ്ടപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

അസംബ്ലിയില്‍ ഉപ്പുതറ, കട്ടപ്പന, മുണ്ടിയെരുമ, അണക്കര, കുമളി കാര്‍ഷിക താലൂക്കുകളിലെ ഇന്‍ഫാമിന്‍റെയും മഹിളാസമാജിന്‍റെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വരുംവര്‍ഷം നടപ്പാക്കാനുദേശിക്കുന്ന പദ്ധതികളും വിശദീകരിച്ചു.

District News

രാഹുല്‍ ഗാന്ധിക്കെതിരേ അതിക്രമം: കോണ്‍ഗ്രസ് പ്രകടനം നടത്തി

തൊടുപുഴ: വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയിലെ തെരുവീഥികളിലൂടെ വലിച്ചിഴച്ച മോദി പോലീസിന്‍റെ നടപടിക്കെതിരേ തൊടുപുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെന്ന പരിഗണന നല്‍കാതെയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, കെ.സി.വേണുഗോപാല്‍, മന്ത്രി പി.സി. വിഷ്ണുനാഥ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യക്കോസ് എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കാനുള്ള അവകാശത്തെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും എസ്.അശോകന്‍ വ്യക്തമാക്കി.

തൊടുപുഴ മുനിസിപ്പല്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. നിഷ സോമന്‍, ഷിബിലി സാഹിബ്, ജോയി മൈലാടി, ടി.ജെ.പീറ്റര്‍ തുടങ്ങിയവർ പ്രസംഗിച്ചു.

District News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം: സി.പി. മാത്യു

ചെറുതോണി: നീറ്റ് പരീക്ഷയുൾപ്പെടെ ഒരു പരീക്ഷയും നേരേചൊവ്വേ നടത്താനറിയാത്ത എൻടിഎയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

രാജി വയ്ക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരേ നടത്തിയ അതിക്രമം അത്യന്തം പ്രതിഷേധാർഹവും അപലപനീയമാണെന്ന് സി.പി. മാത്യു പറഞ്ഞു. ഡിസിസി സെക്രട്ടറി എം.ഡി. അർജുനൻ അധ്യക്ഷത വഹിച്ചു.

District News

പോക്‌സോ കേസില്‍ 13 വർഷം കഠിനതടവും പിഴയും

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയൊടുക്കാനും ശിക്ഷ. പീരുമേട് കരടിക്കുഴി കരുവാടുംമുഴി ആനന്ദി(26)നെയാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ജി.ആര്‍. ബില്‍കുല്‍ ശിക്ഷിച്ചത്.

2020ല്‍ പീരുമേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി. പോക്‌സോയുടെ വിവിധ വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിനതടവിനും 50,000 രൂപ പിഴയും വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് വര്‍ഷത്തെ കഠിന തടവിനും 5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം മൂന്നു മാസംകൂടി കഠിന തടവ് അനുഭവിക്കണം. പീരുമേട് മുന്‍ എസ്എച്ച്ഒ ഡി. രജീഷ് കുമാറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

District News

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

തൊടുപുഴ: നഗരത്തിനു സമീപം വെങ്ങല്ലൂര്‍ - ഊന്നുകല്‍ റോഡില്‍ ആരവല്ലിക്കാവ് ജംഗ്ഷനിലെ അപകടക്കുഴിയില്‍ വീണ്ടും അപകടം. രാവിലെ ജോലിക്കുപോയ ഇരുചക്ര വാഹന യാത്രക്കാരനാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. കുഴിയില്‍വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടും കണ്ണുതുറക്കാതിരുന്ന അധികൃതര്‍ ഇതോടെ ഉണര്‍ന്നു. ഇവിടെ താത്കാലികമായി വെള്ളം ഒഴുക്കിക്കളഞ്ഞ് കുഴി മൂടാനുള്ള നടപടിയാണുണ്ടായത്. അപകടങ്ങള്‍ പതിവായതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.

ഇന്നലെ രാവിലെയാണ് മടക്കത്താനം കുന്നത്ത് രഘു ഇവിടെ അപകടത്തില്‍പ്പെട്ടത്. രാവിലെ കെട്ടിട നിര്‍മാണ ജോലിക്കായി പോകുന്ന വഴിയാണ് എതിരേവന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിച്ച രഘു കുഴിയില്‍വീണത്. ഇരു കാലുകളിലും പരിക്കുകളേറ്റ രഘു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തൊടുപുഴയില്‍നിന്ന് മൂന്നാര്‍, അടിമാലി ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. റോഡില്‍ ടൈല്‍ പാകിയിരിക്കുന്നതിന് ചേര്‍ന്നായിരുന്നു കുഴി രൂപപ്പെട്ടത്. ടൈലിട്ടപ്പോള്‍ റോഡ് ഉയര്‍ന്നതും വെള്ളം കെട്ടിക്കിടക്കാന്‍ കാരണമായി. സമീപത്തുള്ള റോഡിലൂടെയാണ് വെള്ളം പാടത്തേക്കു പോയിരുന്നത്. എന്നാല്‍ റോഡില്‍ പൈപ്പിട്ടതോടെ ജലമൊഴുക്ക് തടസപ്പെട്ടു.

ഏതാനും ദിവസം മുമ്പും ഇവിടെ ഇരുചക്രവാഹന യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കാല്‍നടയാത്രക്കാരിയുടെ ഫോണ്‍ വെള്ളക്കെട്ടില്‍ വീണപ്പോള്‍ അത് വീണ്ടെടുക്കാന്‍ അഗ്‌നിരക്ഷാസേനയെത്തി കുഴിയിലെ വെള്ളം വറ്റിക്കേണ്ടി വന്നിരുന്നു.

ഇന്നലെ രഘു വീണതിനു പിന്നാലെ മാധ്യമങ്ങള്‍ പ്രദേശത്ത് എത്തിയതോടെയാണ് വൈകുന്നേരത്തോടെ കുഴികള്‍ മൂടാന്‍ തീരുമാനമായത്.

വിഷയം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ബിജി സുരേഷ് കത്തു നല്‍കി. പ്രശ്‌നം ശാശ്വതമായി പരിഹരിച്ച് അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

പ്രതിഷേധ പ്രകടനം നടത്തി

കട്ടപ്പന: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യുവജനങ്ങൾ നടത്തുന്ന സമരം അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ സമരം ചെയ്ത കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി ,പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു. കട്ടപ്പന രാജീവ് ഭവനിൽനിന്നാരംഭിച്ച പ്രകടനം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു .

കെപിസിസി സെക്രട്ടറി തോമസ് രാജൻ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

District News

ഏഷ്യൻ അണ്ടർ-23 അത്‌ലറ്റിക്സ്: സാന്ദ്രാമോൾ സാബുവിന് സ്വീകരണം

കട്ടപ്പന: അണ്ടർ-23 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ മെഡൽ നേടിയ സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ പഞ്ചായത്ത് പൗരസ്വീകരണം നൽകി.

ചൈനയിൽ നടന്ന ഏഷ്യൻ അണ്ടർ-23 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാന്ദ്രാമോൾ സാബു 4 x 400 മീറ്റർ മിക്സഡ് റിലേയിലും വുമൺസ് റിലേയിലും ഗോൾഡ് മെഡൽ കരസ്ഥമാക്കിയിരുന്നു. റോയി കെ പൗലോസ് എംഎൽഎ ഉദ്ഘടനം ചെയ്തു.

കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്‍റ് സെലിൻ തോമസ് അധ്യക്ഷത വഹിച്ചു. കാഞ്ചിയാർ പഞ്ചായത്ത് ഏർപ്പെടുത്തിയ കാഷ് അവാർഡ് സാന്ദ്രാ മോൾക്ക് കൈമാറി. സ്വീകരണ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് മണ്ണൂർ, രാഷ്‌ട്രീയ നേതാക്കളായ മാത്യു ജോർജ്, ജോർജ് ജോസഫ് പടവൻ തുടങ്ങിയവർ പ്രസംഗിച്ചു.

District News

പോലീസ് വാഹനത്തില്‍ മദ്യക്കുപ്പി: ഉദ്യോഗസ്ഥരുടെ രക്ത പരിശോധനാഫലം വൈകുന്നു

തൊടുപുഴ: പോലീസ് ജീപ്പില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും പുകയില ഉത്പന്നവും ചീട്ടും കണ്ടെടുത്ത സംഭവത്തില്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ രക്ത പരിശോധനാ ഫലം ലഭ്യമായില്ല. ഇന്നലെ പരിശോധനാ ഫലം ലഭിക്കുമെന്നായിരുന്നു സൂചന. ഇതിനായി പോലീസ് ഉദ്യോഗസ്ഥന്‍ കാക്കനാട് കെമിക്കല്‍ ലാബില്‍ പോയെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചില്ല. വാഹനത്തിലുണ്ടായിരുന്ന കരിമണ്ണൂര്‍ എസ്‌ഐ എന്‍.എസ്. റോയിയും സിപിഒ ജിജോ ആന്‍റണിയും മദ്യപിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്.

ഇതിനിടെ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരണം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി പി.എം.ബൈജുവിനോട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ സിഐ സിജോ വര്‍ഗീസ് പ്രാഥമിക റിപ്പോര്‍ട്ട് ഡിവൈഎസ്പിക്കും കൈമാറിയിട്ടുണ്ട്.

District News

കൊക്കയിലേക്കു വീണ് വിനോദ സഞ്ചാരിയായ യുവാവിന് ഗുരുതര പരിക്ക്

രാജാക്കാട്: കൊളുക്കുമലയിൽനിന്ന് തലകറങ്ങി കൊക്കയിലേക്കു വീണ് വിനോദ സഞ്ചാരിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ ചെങ്കൽപ്പേട്ട് സ്വദേശി കാർത്തിക്(31)നാണ് പരിക്കേറ്റത്.

കാർത്തിക് ഉൾപ്പെടെ ആറംഗ സംഘം ചൊവ്വാഴ്ച രാവിലെയാണ് കൊളുക്കുമല സന്ദർശനത്തിന് എത്തിയത്. തമിഴ്നാടിന്‍റെ അധീനതയിലുള്ള സിംഹപ്പാറയ്ക്ക് സമീപത്തുനിന്ന് ഫോട്ടോയെടുക്കുകയായിരുന്ന കാർത്തിക് തലകറങ്ങി 500 അടിയിലേറെ താഴ്ചയിലുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടംനടന്ന സ്ഥലം തമിഴ്നാട് കുരങ്ങിണി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കൂടെയുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികൾ വിവരമറിയിച്ചതിനെത്തുടർന്ന് മൂന്നാറിൽനിന്ന് എത്തിയ ഫയർ ഫോഴ്സും കൊളുക്കുമലയിലേക്ക് ജീപ്പ് സവാരി നടത്തുന്ന ഡ്രൈവർമാരും ചേർന്ന് അഞ്ചു മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കാർത്തിക്കിനെ വടത്തിൽകെട്ടി മുകളിലെത്തിച്ചത്.

ഇരു കൈകളും ഒടിയുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കാർത്തിക്കിനെ ആദ്യം മൂന്നാർ ജിഎച്ച് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

District News

വാഗമൺ വരട്ടുമേട്ടിൽ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു; ട്രക്കിംഗ് തടഞ്ഞു, പ്രകാശ് രാജിന്‍റെ ഭൂമിക്കും നോട്ടീസ്

വാഗമൺ: വാഗമൺ വരട്ടുമേട്ടിൽ വ്യാജരേഖ ചമച്ചും അല്ലാതെയുമുള്ള വൻ ഭൂമി കൈയേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. പീരുമേട് തഹസിൽദാർ ജോജോ വി. സെബാസ്റ്റ്യൻ, എൽഎ തഹസിൽദാർ ആർ. ഹരീന്ദ്രനാഥ്‌ , വാഗമൺ വില്ലേജ് ഓഫീസർ പി.ബി. ഗോപീകൃഷ്ണൻ, ഏലപ്പാറ വില്ലേജ് ഓഫീസർ വിജയകുമാർ, ഓഫീസർമാരായ ആർ. പ്രദീപ്, എ.നജീബ്, സിദ്ദിഖ്, ദ്രുതകർമസേന ഉദ്യോഗസ്ഥൻ എസ്. രാജ്കുമാർ, ഭൂസംരക്ഷണസേന ഉദ്യോഗസ്ഥൻ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

വരട്ടുമേട്ടു വിനോദസഞ്ചാര കേന്ദ്രത്തിൽ സെബിൻ ആന്‍റണി എന്നയാൾക്കുള്ള 1.25 ഏക്കർ പട്ടയ ഭൂമിയോടു ചേർന്നുള്ള പത്തേക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി കെട്ടിടങ്ങൾ നിർമിക്കുകയും കൃഷി നടത്തുകയും മതിൽ കെട്ടുകയും മുള്ളുകമ്പിവേലി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ കൈയേറ്റങ്ങളെല്ലാം അധികൃതർ ഇന്നലെ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി. പട്ടയമില്ലാത്ത ഭൂമിയായതിനാൽ നോട്ടീസ് നൽകാതെയാണ് പൊളിച്ചുനീക്കിയത്. രണ്ട് ദിവസംകൊണ്ട് നിർമിതികൾ പൂർണമായും പൊളിച്ച് നീക്കി സർക്കാർ ബോർഡ് സ്ഥാപിക്കും.

District News

സ്‌പൈസസ് ബോര്‍ഡ് ഓഫീസില്‍ മിന്നല്‍ പരിശോധന

നെടുങ്കണ്ടം: സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സംഗീത വിശ്വനാഥന്‍ നെടുങ്കണ്ടത്തെ സ്‌പൈസസ് ബോര്‍ഡ് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി.
സ്പൈസസ് ബോര്‍ഡ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ യഥാസമയം കര്‍ഷകരിലേക്കെത്തിക്കുന്നതില്‍ സ്പൈസസ് ബോര്‍ഡിലെ ചില ജീവനക്കാര്‍ വീഴ്ചവരുത്തുന്നതായുള്ള വ്യാപക പരാതിയെത്തുടര്‍ന്നാണ് ചെയര്‍പേഴ്‌സന്‍ മിന്നല്‍ പരിശോധന നടത്തിയത്.

ഏലം കൃഷിയുടെ ഉത്പാദനക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനായി സ്പൈസസ് ബോര്‍ഡുമായി സഹകരിച്ച് നടത്തുന്ന കേര പ്രോജക്ടിന്‍റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്കായി കര്‍ഷകര്‍ നല്‍കിയ അപേക്ഷകള്‍ യഥാസമയം തീര്‍പ്പാക്കിയില്ല എന്ന പരാതി വ്യാപകമായിരുന്നു.

വിവിധ പദ്ധതികള്‍ വഴി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങള്‍ ഇതുമൂലം നഷ്ടമാകുന്ന സാഹചര്യമുണ്ടായി. കേര പ്രോജക്ടിന്‍റെ ആനുകൂല്യം ലഭിക്കുന്നതിനായി സി.ആര്‍. സര്‍ട്ടിഫിക്കറ്റ്, സ്‌കെച്ച് തുടങ്ങി ആറോളം രേഖകള്‍ തയാറാക്കി കര്‍ഷകര്‍ നെടുങ്കണ്ടത്തെ സ്‌പൈസസ് ബോര്‍ഡ് ഓഫീസില്‍ നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ബന്ധപ്പെട്ട രേഖകള്‍ പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ചില്ല.

കൂടാതെ പല കര്‍ഷകരുടെയും അപേക്ഷകള്‍ ഓഫീസില്‍ ലഭ്യമായില്ലെന്ന് ജീവനക്കാര്‍ പറയുകയും ചെയ്തു. ഇതോടെയാണ് വ്യാപകമായ പ്രതിഷേധമുണ്ടായത്. തുടര്‍ന്നാണ് ചെയര്‍പേഴ്‌സണ്‍ നേരിട്ടെത്തി പരിശോധനകള്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് കര്‍ഷകരുടെ പരാതി പരിഹരിച്ചുകൊള്ളാമെന്നും കൃത്യവിലോപം നടത്തിയ ജീവനക്കാരെ താക്കീത് ചെയ്യാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ചെയര്‍പേഴ്‌സന് ഉറപ്പു നല്‍കി.

District News

ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു

തൊടുപുഴ: റിവര്‍വാലി ലയണ്‍സ് ക്ലബിന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. മുന്‍ ഡിസ്ട്രിക്‌ട് ഗവര്‍ണര്‍ രാജന്‍ എന്‍. നമ്പൂതിരി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. സന്തോഷ് കമല്‍ - പ്രസിഡന്‍റ്, ഡിജോ ജോസഫ് - സെക്രട്ടറി, അനില്‍ കുമാര്‍ - ട്രഷറാര്‍ എന്നിവര്‍ സ്ഥാനമേറ്റു. സേവന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് നിര്‍വഹിച്ചു.

രാജാക്കാട്: റോട്ടറി ക്ലബ് ഓഫ് രാജാക്കാടിന്‍റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്‌ടുകളുടെ ഉദ്ഘാടനവും രാജാക്കാട് വൈസ്മെൻസ് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു.

ഐഎഫ്ആർഎം ചെയർമാൻ മോഹൻ എസ്. മേനോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്‌ട് ചെയർമാൻ ടോം പി. ജോസഫ്, ഡിസ്ട്രിക്‌ട് ഡയറക്ടർ യൂനുസ് സിദ്ദിഖ്, ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടർ ജേക്കബ് കല്ലറയ്ക്കൽ, അസി. ഗവർണർമാരായ സാജോ ജോസഫ്, മനോജ് അഗസ്റ്റ്യൻ, ജിജിആർമാരായ പി. ഭാനുകുമാർ,സുധീഷ് കുമാർ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് കിങ്ങിണി രാജേന്ദ്രൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റ് പ്രസിഡന്‍റ് വി.എസ്. ബിജു, ജോഷി കന്യാക്കുഴി, രാജകുമാരി സെന്‍റ് മേരീസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി മാതാളികുന്നേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

District News

പാതിവഴിയില്‍ യാത്രക്കാരെയിറക്കി കെഎസ്ആര്‍ടിസി ബസുകള്‍

വണ്ണപ്പുറം: വണ്ണപ്പുറം-ചേലച്ചുവട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കള്ളിപ്പാറയില്‍ കുത്തനെയുള്ള കയറ്റം കയറാന്‍ കഴിയാതെ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി സര്‍വീസ് നടത്തുന്നതായി പരാതി.

കഴിഞ്ഞ ദിവസം രണ്ടു ബസുകളാണ് കമ്പക്കാനം മുതല്‍ കള്ളിപ്പാറ വരെയുള്ള കയറ്റം കയറാനാകാതെ പകുതി യാത്രക്കാരെ ഇറക്കിയ ശേഷം കയറ്റം കയറിയത്. കുത്തനെയുള്ള കയറ്റങ്ങളും വളവുകളും നിറഞ്ഞ ഈ റൂട്ടില്‍ കാലപ്പഴക്കംചെന്ന ബസുകളാണ് സര്‍വീസ് നടത്തുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും എന്‍ജിന്‍റെ കാര്യക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രിയദര്‍ശിനി സര്‍വീസുകള്‍ ആരംഭിച്ചതോടെ ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ നിലവിലെ ബസുകള്‍ അപര്യാപ്തമാണെന്നും സുരക്ഷിതമായി സര്‍വീസ് ഉറപ്പാക്കാന്‍ പുതിയ ബസുകള്‍ ഈ റൂട്ടില്‍ അനുവദിക്കണമെന്നുമാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

District News

ന്യൂമാന്‍ കോളജില്‍ സെല്‍ഫ് ഫിനാന്‍സിംഗ് ഫോറം ഉദ്ഘാടനം

തൊടുപുഴ: ന്യൂമാന്‍ കോളജിലെ സ്വാശ്രയ വിഭാഗമായ ന്യൂമാന്‍ സെല്‍ഫ് ഫിനാന്‍സിംഗ് ഫോറത്തിന്‍റെ 2026-27 വര്‍ഷത്തെ ഉദ്ഘാടനം നടത്തി. കോളജ് പൂര്‍വവിദ്യാര്‍ഥിയും ദ കേക്ക് സ്മിത്ത് കേക്ക് ഷോപ്പ് സംരംഭകയുമായ റ്റീനു മാത്യു ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ജെന്നി കെ. അലക്‌സ് അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. അലന്‍ അലക്‌സ്, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. ബിജു പീറ്റര്‍, മേജര്‍ പ്രജീഷ് സി. മാത്യു, വകുപ്പ് മേധാവി ശോഭ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എംജി സര്‍വകലാശാല പരീക്ഷയില്‍ റാങ്ക് നേടിയ ആനന്ദ് എസ്.ചുണ്ടാട്ട്, ജെ. നന്ദകിഷോര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിഎംഎ ഹോള്‍ഡറും പൂര്‍വവിദ്യാര്‍ഥിയുമായ ആഷ്‌ലി അജി കോളജ് അനുഭവങ്ങളും തൊഴില്‍രംഗത്തെ വിജയമന്ത്രവും പങ്കുവച്ചു.

പരിപാടിയുടെ ഭാഗമായി ദ കേക്ക് സ്മിത്ത് കേക്ക് ഷോപ്പും ന്യൂമാന്‍ സെല്‍ഫ് ഫിനാന്‍സിംഗ് ഫോറവും സംയുക്തമായി കേക്കുമേളയും സംഘടിപ്പിച്ചു.

District News

ലോറിയിൽ കടത്താൻ ശ്രമിച്ച കക്കാത്തോട് പിടികൂടി

വൈക്കം: ലോറിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പെർമിറ്റില്ലാത്ത കക്കാത്തോട് ഫിഷറീസ് അധികൃതർ പിടികൂടി. വെച്ചൂർ ബണ്ട് റോഡിനു സമീപം ചേരകുളങ്ങര ഭാഗത്തുനിന്നുമാണ് 3.5 ടൺ കക്കാത്തോട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കക്കസംഘങ്ങൾക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റ് ഇല്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വകാര്യ വ്യക്തികൾക്ക് 200 കിലോയിൽ കൂടുതൽ കക്കയോ കക്കാതോടോ കക്ക ഇറച്ചിയോ ജലമാർഗമോ കരമാർഗമോ കൊണ്ടുപോകണമെങ്കിൽ പെർമിറ്റ്‌ നിർബന്ധമാണ്. സമീപ ദിവസങ്ങളിലും പെർമിറ്റ്‌ ഇല്ലാതെ കക്കാതോട് കടത്താൻ ശ്രമിച്ചവർക്കെതിരെ ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.

ഫിഷറീസ് വകുപ്പ് നൽകുന്ന പെർമിറ്റിന്‍റെ അടിസ്ഥാനത്തിൽ കക്ക സംഘങ്ങൾ അനുവദിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമേ കക്കാതോട് വാഹനങ്ങളിൽ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. നിയമാനുസൃത രേഖകളില്ലാതെ വെച്ചൂർ ബണ്ട് റോഡ് ഭാഗത്ത് വാഹനത്തിൽ കക്കാതോട് കയറ്റി പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥർ വാഹനത്തെ പിന്തുടർന്ന് പിടികൂടിയത്. നിയമലംഘനം നടത്തിയവർക്കെതിരെ കെഐഎഫ്എ ആക്ട് (KIFA act) പ്രകാരം 15,900 രൂപ പിഴ ഈടാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കോട്ടയം ജില്ല ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ എ. കൃഷ്ണകുമാരിയുടെ നിർദേശനുസരണം നടത്തിയ പരിശോധനയിൽ വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിലെ അസിസ്റ്റന്‍റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മറ്റം മെറിറ്റ് കുര്യൻ, ഫിഷറീസ് ഓഫീസർ സി.കെ. സ്മിത, ജിഷ്ണു, ഗിരീഷ്, വിപിൻ, സ്വാതിഷ് എന്നിവർ പങ്കെടുത്തു.

District News

വൈക്കം താലൂക്ക് ആശുപത്രി: പുതിയ കെട്ടിടത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിലേക്ക്

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടിടസമുച്ചയത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. 86 കോടി രൂപയാണ് കിഫ്ബി ആശുപത്രി നിർമാണത്തിനായി അനുവദിച്ചത്. ഇതിൽ 52കോടി രൂപ കെട്ടിടനിർമാണത്തിനും ബാക്കി തുക ആശുപത്രിയിലെ ഉപകരണങ്ങൾക്കും മറ്റുമാണ് വിനിയോഗിക്കുന്നത്.

70 മീറ്റർ നീളത്തിലും 35 മീറ്റർ വീതിയിലുമാണ് കെട്ടിടം നിർമിക്കുന്നത്. വൈക്കം കോടതി സമുച്ചയം തീർത്ത കൊല്ലം കരുനാഗപ്പള്ളിയിലെ ഇ.ജെ. കൺസ്ട്രക്‌ഷൻസാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചയം നിർമിക്കുന്നത്. കെട്ടിടസമുച്ചയത്തിന്‍റെ 90 ശതമാനം പണികളും പൂർത്തിയായി. ഇനി സിവിൽ, ഇലക്‌ട്രിക്കൽ ജോലികളാണ് ശേഷിക്കുന്നത്.

വേമ്പനാട്ടുകായലോരത്ത് ആറേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യമുള്ള അമ്മയും കുഞ്ഞും ആശുപത്രി താലുക്ക് ആശുപത്രി വളപ്പിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. പലയിടങ്ങളിലായി ചിതറിക്കിടന്ന ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടസമുച്ചയത്തിന്‍റെ നിർമാണം ആരംഭിച്ചത്.

ദ്രുതഗതിയിൽ നിർമാണം പുരോഗമിക്കുന്ന ആശുപത്രി കെട്ടിടസമുച്ചയം പൂർത്തിയാകുന്നതോടെ ഹൃദ്‌രോഗത്തിനടക്കം മികച്ച ചികിത്സ ലഭ്യമാകുന്നിടമായി വൈക്കം താലൂക്ക് ആശുപത്രി മാറുമെന്നാണ് പ്രതീക്ഷ.

പുതുക്കിയ കരാർ പ്രകാരം സെപ്റ്റംബർ 30നകം പണികൾ പൂർത്തീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ആശുപത്രി കെട്ടിടത്തിന്‍റെ നിർമാണ പുരോഗതി വിലയിരുത്താൻ ഉടൻ എത്തുമെന്നും കെ. ബിനിമോൻ എംഎൽഎ പറഞ്ഞു.

വാട്ടർ ടാങ്കിന്‍റെ നിർമാണം തുടങ്ങി

പുതിയ കെട്ടിടസമുച്ചയത്തിന്‍റെ മുൻവശത്ത് 40 മീറ്റർ നീളത്തിലും15 മീറ്റർ വീതിയിലുമായി ജലസംഭരണിയുടെ നിർമാണം തുടങ്ങി. ആശുപത്രിയിലെ വിവിധാവശ്യങ്ങൾക്കും അഗ്നിശമന പ്രവർത്തനങ്ങൾക്കും വെള്ളം ലഭ്യമാക്കാൻ മൂന്ന് ചേംബറുകളിലായി വെള്ളം സംഭരിക്കുന്നതിനാണ് ടാങ്ക് നിർമിക്കുന്നത്. മൂന്ന് ചേംബറിലുമായി അഞ്ചര ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനാകും. ടാങ്ക് നിർമാണത്തിനുശേഷം ഇവിടം വാഹന പാർക്കിംഗിനായും വിനിയോഗിക്കും.

District News

റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

കടുത്തുരുത്തി: കടുത്തുരുത്തി റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികളായി. നോറ റിട്രീറ്റ് ഹോംസ്റ്റേയിൽ നടന്ന യോഗത്തില്‍ ജോര്‍ജ് ജി. മുരിക്കന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. രോഗികളും വീടില്ലാത്തവരും ഉള്‍പ്പെടെ നിരവധി അപേക്ഷകളാണ് ദിവസവും വരുന്നതെന്നും സര്‍ക്കാര്‍, റോട്ടറി ക്ലബ്ബുമായി സഹകരിച്ചു പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രസിഡന്‍റായി - എം.യു. ബേബി മുല്ലക്കര, സെക്രട്ടറി-ജോമോന്‍ ജോസഫ്, ട്രഷറര്‍ -തോമസ് തോമസ് എന്നിവര്‍ ചുമതലയേറ്റു. അഡ്വ. ജോസ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൂറിലധികം തവണ ബ്ലഡ് ഡൊണേഷന്‍ നടത്തിയ ഓമനക്കുട്ടനെ യോഗത്തില്‍ ആദരിച്ചു. പി.ടി. സുരേഷ് മാത്യു, റവന്യൂ ഡിസ്റ്റിക് ഡയറക്ടര്‍ അരുണ്‍ സെബാസ്റ്റ്യന്‍, ഡാല്‍ പോള്‍, ജില്ലാ സെക്രട്ടറി സാം മാത്യു, ജോസ്‌മോന്‍, ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്നേഹവിരുന്നും സൗഹൃദ കൂട്ടായ്മയും നടന്നു.

District News

ഗ്രാമീണ ജനത ആടുവളർത്തൽ ഉപേക്ഷിക്കുന്നു

മറവൻതുരുത്ത്: തെരുവുനായ്ക്കൾ കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് പതിവായതോടെ നിർധന കുടുംബങ്ങൾ ആട്, കോഴി, താറാവ് വളർത്തൽ ഉപേക്ഷിക്കുന്നു.

മറവൻതുരുത്ത് ഇവടവട്ടത്ത് അയ്യപ്പകൃപയിൽ ലേഖയുടെ ആടിനെ കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ തെരുവുനായക്കൂട്ടം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. വയറിനു പിന്നിൽ ഉണ്ടായ വലിയ മുറിവിൽ നിരവധി തുന്നലിടേണ്ടിവന്നു. പറമ്പിൽ നാല് ആടുകളെ ഒരുമിച്ച് തീറ്റാൻ കെട്ടിയിടത്താണ് തെരുവുനായ്ക്കളെത്തി ആക്രമണം നടത്തിയത്. ആടിന്‍റെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിവന്നതാണ് രക്ഷയായത്.

ഒരുമാസം മുമ്പ് ലേഖയുടെ ഒരു വയസ് പ്രായമുള്ള ആടിനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു. ലേഖയുടെ നാല് ആടുകൾ ഇതിനകം തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

ഇതിൽ രണ്ടെണ്ണം ചത്തു. 20 വർഷമായി ലേഖയും കൂലിപ്പണിക്കാരനായ ഭർത്താവ് രാജുവും ചേർന്ന് ഉപജീവനത്തിനായി ആട് വളർത്തുന്നുണ്ട്. വർഷംതോറും ആട്ടിൻകുഞ്ഞുങ്ങളെ വിറ്റ് ഒരുലക്ഷത്തിനടുത്ത് ഈ കുടുംബം വരുമാനം നേടിയിരുന്നു. 11 ആടുകൾ ഉണ്ടായിരുന്ന ഇവർ തെരുവുനായ ആക്രമണം മൂലം ആടുകളുടെ എണ്ണം ഇപ്പോൾ നാലായി ചുരുക്കി.

നിർധന കുടുംബങ്ങൾ അധികവരുമാനത്തിനായി ഏർപ്പെടുന്ന ആട്, കോഴി, താറാവ് കൃഷികൾ തെരുവുനായ്ക്കളുടെ ശല്യം കടുത്തതോടെ മൃഗസംരക്ഷണ മേഖലയിൽ നിന്ന് കുടുംബങ്ങൾ പിൻവാങ്ങാൻ നിർബന്ധിതരാകുകയാണ്.

ഉൾപ്രദേശങ്ങളിലും പാതയോരങ്ങളിലും ജൈവമാലിന്യ നിക്ഷേപം വർധിച്ചത് തെരുവുനായ്ക്കൾ പെരുകാൻ കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇടവട്ടം നിവാസികളായ വിജിമോൾ, ആതിര, സുധീന തുടങ്ങിയവരുടെ ആടുകളും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അടുത്തകാലത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.

വിദ്യാർഥികൾക്കും വയോജനങ്ങൾക്കും ഭീഷണിയാകുന്ന തെരുവുനായ്ക്കൾ ഉപജീവനമാർഗവും ഇല്ലാതാക്കുന്നതിലൂടെ ഗ്രാമീണ മേഖലയിൽ നിർധന കുടുംബങ്ങൾക്ക് വലിയ ജീവിത പ്രതിസന്ധിയാണുണ്ടാകുന്നത്.

District News

സംസ്ഥാന വ്യാപാരി-വ്യവസായി സമിതി

കടുത്തുരുത്തി: സംസ്ഥാന വ്യാപാരി-വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനം നടന്നു. പ്രസിഡന്‍റ് രാജേഷ് മൂലയിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ബിജു വര്‍ക്കി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ചെറുകിട വ്യാപാരികളോടുള്ള അവഗണനയും വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന നയവും ഓണ്‍ലൈന്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതും ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കാത്തതും അവഗണനയാണെന്ന് യോഗം കുറ്റപ്പെടുത്തി.

സ്വാഗത സംഘം കണ്‍വീനര്‍ കെ.കെ. ബാബു, ജില്ലാ പ്രസിഡന്‍റ് ഔസേപ്പച്ചന്‍ തകിടിയേല്‍, ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ഏരിയ സെക്രട്ടറി ബേബിച്ചന്‍ തയ്യില്‍, കെ. ജയകൃഷ്ണന്‍, പി.വി. സുനില്‍, എം.ഐ. ശശിധരന്‍, സമിതി സംസ്ഥാന കമ്മിറ്റിയംഗം അന്നമ്മ രാജു, എന്‍.കെ. രാജന്‍, ടോമി മ്യാലില്‍, കെ.ജി. സജീവ്, സി.വി. കുര്യാക്കോസ്, സാജന്‍ മാത്യു, കെ.ജി. പ്രകാശ്, ടി.എം. രാജന്‍ എന്നിവർ പ്രസംഗിച്ചു. യോഗത്തില്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു.

2026-29 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്‍റ് രാജേഷ് മൂലയില്‍, സെക്രട്ടറി ബേബിച്ചന്‍ തയ്യില്‍, ട്രഷറര്‍ കെ.ജി. പ്രകാശ് എന്നിവരെയും 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

District News

അരുവിത്തുറ കോളജിൽ ഇക്കോൺ ഹബ്ബ് പ്രവർത്തനമാരംഭിച്ചു

അരുവിത്തുറ: വിദ്യാർഥികളുടെ ധനതത്വശാസ്ത്ര അഭിരുചികളും അറിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്‍റ് ജോർജസ് കോളജിലെ ഇക്കണോമിക്സ് ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് പ്രവർത്തനമാരംഭിച്ചു.

ഹബ്ബിന്‍റെ ഉദ്ഘാടനം കേന്ദ്ര ഫിനാൻസ് മന്ത്രാലയം ഡയറക്‌ടർ ഡോ. മനു ജെ. വെട്ടിക്കൻ ഐഇഎസ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥി പ്രഭാഷണ പരമ്പരയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.

ധനതത്വശസ്ത്രം ബുദ്ധിപൂർവമായ തെരഞ്ഞെടുക്കലുകളുടെ അവസരമാണെന്നും താത്പര്യത്തോടെയുള്ള ധനതത്വശാസ്ത്രപഠനം വിദ്യാർഥികളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, ഇക്കണോമിക്സ് വിഭാഗം അധ്യാപകനായ ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

District News

ദേശീയപാതയിൽ മാസങ്ങളായി കുടിവെള്ളം പാഴാകുന്നു; നടപടിയെടുക്കാതെ അധികൃതർ

വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ ഏത്തായി ദേശീയപാതയിൽ കുടിവെള്ളം പാഴാകുന്നു. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത സർവീസ് റോഡിലാണ് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴായിപ്പോകുന്നത്.
പൈപ്പ് പൊട്ടിയതുമൂലം റോഡിൽ വലിയ കുഴികളാണു രൂപപ്പെട്ടത്. ഇതുമൂലം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതു പതിവാണ്. ദേശീയപാതയിലുള്ള കുടിവെള്ള പൈപ്പിന്‍റെ അറ്റകുറ്റപ്പണി നടത്തേണ്ടതു ദേശീയപാത കരാർ കമ്പനിയെന്നാണ് വാട്ടർ അഥോറിറ്റി പറയുന്നത്.

ദേശീയപാത അധികൃതർ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ തയാറാകുന്നില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണിത്. ഇപ്പോഴും ഇവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. അടിയന്തരമായി കുടിവെള്ള പൈപ്പിന്‍റെ അറ്റകുറ്റപ്പണി നടത്തി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

District News

വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് അധികൃതർ കെട്ടിയടച്ചു

വടക്കാഞ്ചേരി: പഴയ റെയിൽവേ ഗേറ്റ് സുരക്ഷയുടെ ഭാഗമായി റെയിൽവേ അധികൃതർ കെട്ടിയടച്ചു. റെയിൽവേ ട്രാക്കിനുസമീപം അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് റെയിൽവേയുടെ നടപടി. വാഹനങ്ങൾ കടന്നു പോകാത്തവിധം ഇരുമ്പ് പാത്തികൾ ഉപയോഗിച്ചാണ് വഴി തടഞ്ഞിരിക്കുന്നത്.

പഴയ റെയിൽവേ ഗേറ്റിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് റെയിൽവേ അധികൃതർ പുതിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയത്. ഒഴിഞ്ഞുകിടക്കുന്ന ഗേറ്റ് പരിസരത്ത് റെയിൽവേ ട്രാക്കിന് തൊട്ടടുത്തായി വാഹനങ്ങൾ അശ്രദ്ധമായി പാർക്കുചെയ്യുന്നത് പതിവായിരുന്നു. ഇത് ട്രെയിൻ ഗതാഗതത്തിനും യാത്രക്കാർക്കും വലിയ അപകടഭീഷണി ഉയർത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി ഒരാൾ പൊക്ക ത്തിൽ ഇരുമ്പ് പാത്തികൾ സ്ഥാപിച്ച് ഗേറ്റ് കെട്ടിയടച്ചത്. കാൽനടയാത്രക്കാർക്ക് മാത്രം സുഗമ മായി കടന്നുപോകാൻ കഴിയുന്ന വിധത്തിലാണ് ഇതിന്‍റെ ക്രമീകരണം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ട്രാക്കിന് അടുത്തേക്ക് കടന്നുചെല്ലാത്തവിധം സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെ പഴയ ഗേറ്റ് പരിസരത്തെ അപകടസാധ്യതയ്ക്കു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

District News

നവവൈദികർ പാലയൂർ തീർഥകേന്ദ്രത്തിൽ സമൂഹബലിയർപ്പിച്ചു

പാലയൂർ: അതിരൂപതയിലെ നവ വൈദികർ ഒന്നുചേർന്ന് മാർ തോമാശ്ലീഹാ സ്ഥാപിച്ച പാലയൂർ തീർഥകേന്ദ്രത്തിൽ സമൂഹദിവ്യബലി അർപ്പിച്ചു. ഫാ. എഡ്‌വിൻ ജോർജ് അപ്പോകൊട്ട് മുഖ്യകർമികത്വം നൽകി. ഫാ. ജീസ് ചാഴൂർ സന്ദേശം നൽകി. ഫാ. ജിജോ തറയിൽ, ഫാ. ആക്ടൻ പല്ലിശേരി, ഫാ. നിതിൻ താഴത്ത്, ഫാ. ജോസഫ് ബ്രഹ്മകുളം, ഫാ. ജോബിൻ ഐനിക്കൽ, ഫാ. ഇലോയ് ചിറമൽ, ഫാ. നോബൽ ഐനിക്കൽ, ഫാ. സാന്‍റിയോ എലുവത്തിങ്കൽ എന്നിവർ സഹ കാർമികരായി.

തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ.ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. ദനഹ തിരുനാൾ ആഘോഷത്തിന്‍റെ ഭാഗമായി പള്ളിയങ്കണത്തിൽ ദർശന സഭ ഒരുക്കിയ പിണ്ടി തെളിയിച്ച് നവവൈദികർ ഉദ്ഘാടനം നിർവഹിച്ചു. ഇടവകയിലെ കുടുംബക്കൂട്ടായ്മകൾക്കായി പള്ളിയങ്കണത്തിൽ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ പിണ്ടി തെളിയിക്കൽ മത്സരവുംസംഘടിപ്പിച്ചു.

സഹ വികാരി ഫാ. ക്ലിന്‍റ് പാണേങ്ങാടൻ, ട്രസ്റ്റി സേവ്യർ വാകയിൽ, കേന്ദ്ര‌സമിതി കൺവീനർ സി.ടി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ഫ്രാൻസി ചൊവ്വല്ലൂർ, പി.എ. ഹൈസൺ, സെക്രട്ടറിമാരായ പിയൂസ് ചിറ്റിലപ്പിള്ളി, ജോയ് ചിറമ്മൽ തുടങ്ങിയ വർ നേതൃത്വം നൽകി.

District News

മമ്മിയൂരിൽ മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 13 പേർക്കു പരിക്ക്

ഗുരുവായൂർ: മമ്മിയൂരിൽ മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പതിമൂന്നുപേർക്കു പരിക്ക്. ഇന്നലെ പുലർച്ചെ 1.45നായിരുന്നു അപകടം.

കർണാടക സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസും ടോറസ് ലോറിയുമാണു കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ്, ഗുരുവായൂർ ആക്ട്സ്, 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് ആദ്യം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ടോറസ് ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ലോറി ഡ്രൈവർ പാലക്കാട് മുതുതല വീട്ടിൽ ഷാക്കിർ(24)നെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുവായൂർ ഫയർഫോഴ്സ്, ഗുരുവായൂർ ടെമ്പിൾ പോലീസ്, ഗുരുവായൂർ പോലീസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തിൽ നാലു കടകളുടെ മുൻ ഭാഗം ഭാഗികമായി തകർന്നു. മുസ്‌ലിംവീട്ടിൽ സുലൈഖയുടെ മതിലും ഗേറ്റും തകർന്നു. റോഡ് അരികിലെ ഇലക്ട്രിക് പോസ്റ്റ് തകർന്നുവീണു.

ഇരിങ്ങപ്പുറം രമേശിന്‍റെ വസന്തം ലക്കി സെന്‍റർ, ജോണിയുടെ ഉടമസ്ഥതയിലുള്ള ചിരിയങ്കണ്ടത്ത് പലചരക്ക് കട, ഷാജന്‍റെ നീലംങ്കാവിൽ സ്റ്റോഴ്സ്, സുധാകരന്‍റെ അമ്പാടി ഹോട്ടൽ എന്നിവയുടെ മുൻവശമാണ് തകർന്നത്. വിവരമറിഞ്ഞ് ഗുരുവായൂർ എസിപി സി. പ്രേമാനന്ദകൃഷ് ണൻ സ്ഥലത്തെത്തി.

കല്ലൂരില്‍ കാര്‍ വീട്ടുമതിലില്‍ ഇടിച്ച് അപകടം

കല്ലൂര്‍: നിയന്ത്രണംവിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച് അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പത്തോടെ കല്ലൂര്‍ - ആമ്പല്ലൂര്‍ റോഡിലെ നായരങ്ങാടി മഠം റോഡിലായിരുന്നു സംഭവം. പൊറത്തൂക്കാരന്‍ ജോസിന്‍റെ വീട്ടുമതില്‍ അപകടത്തില്‍ തകര്‍ന്നു. വരന്തരപ്പിള്ളി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലമാണിത്.

വളവ് ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാനയിലും റോഡിലേക്കും മറിഞ്ഞുവീഴുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. ജോസിന്‍റെ വീടിന്‍റെ മതില്‍ മുന്‍പും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. അപകടങ്ങള്‍ പതിവായതോടെ ഡ്രൈ വര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

District News

പുതുക്കാട് സെന്‍റ് ആന്‍റണീസിൽ ഇടവകദിനാഘോഷം

പുതുക്കാട്: സെന്‍റ് ആന്‍റണീസ് ഫൊറോന പളിയിൽ ഇടവ കദിനാഘോഷംനടത്തി. വികാരി ഫാ. പോൾ തേക്കാനത്ത് അധ്യക്ഷതവഹിച്ചു. മേരിമാതാ മേജർ സെമിനാരി റെക്ടർ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ ഉദ്ഘാട‌നം ചെയ്തു.

നവവൈദികർ ഫാ. ഷാന്‍റോ കുളങ്ങര, ഫാ. എലോയ് ചിറക്കൽ എന്നിവർക്കു സ്വീകരണംനൽകി.

വിവാഹത്തിന്‍റെ സിൽവർ, ഗോൾഡൻ ജൂബിലി ആഘോഷിച്ചവർ, അവാർഡ് ജേതാക്കൾ, ഉന്നതവിജയം നേടിയവർ, ബൈബിൾ പകർത്തി എഴുതി സമർപ്പിച്ചവർ എന്നിവർക്കു സമ്മാനങ്ങൾ നൽകി.

പുതുക്കാട് ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്‍റ് കെ.ജെ. ജോജു, അസി. വികാരി ഫാ. ഡെറിൻ അരിമ്പൂർ, സിസ്റ്റർ ടിജി, കുടുംബകൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്‍റ് മാർട്ടിൻ പുളിക്കൻ, ജോസ്‌ തെക്കിനിയത്ത്, പോൾസൻ കൊ ടകരക്കാരൻ എന്നിവർ പ്രസംഗിച്ചു.

District News

ആത്മീയപ്രഭ ചൊരിഞ്ഞ് കമ്പിടിത്തിരുനാൾ

ചിറ്റാട്ടുകര: വിശ്വാസികളിൽ ആത്മീയപ്രഭചൊരിഞ്ഞ തിരുക്കർമങ്ങളോടെ വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ് നടന്നു. ചിറ്റാട്ടുകര സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ കമ്പിടി തിരുനാളിനോടനുബന്ധിച്ചാണു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ദേവാലയത്തിനു പുറത്തേക്ക് എഴുന്നള്ളിച്ചത്. ദേവാലയവും പരിസരവും ബഹുവർണ ദീപങ്ങളാലും വർണതോരണങ്ങളാലും വലിയ പിണ്ടികളാലും അലങ്കരിച്ച് മനോഹരമാക്കി.

ഇന്നലെ വൈകീട്ട് നടന്ന ആഘോഷമായ സമൂഹദിവ്യബലി, തിരുനാൾ പ്രസിദേന്തി വാഴ്ച, ഭക്തിനിർഭരമായ വേസ്പര എന്നിവയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികനായി. ഫാ. ഡേവിസ് പുലിക്കോട്ടിൽ ജൂനിയർ, ചിറ്റാട്ടുകര പള്ളി വികാരി ഫാ. ജെയിംസ് വടക്കൂട്ട് എന്നിവർ സഹകാർമികരായി. തുടർന്ന് തിരുനാൾ ആഘോഷ കമ്മിറ്റി ഒരുക്കിയ ആകാശ വിസ്മയം വെടിക്കെട്ട് പ്രേമികൾക്ക് ആവേശം പകർന്നു. രാത്രി കുടുംബ കൂട്ടായ്മകളും സമുദായങ്ങളും നേതൃത്വം നൽകിയ ഭക്തിനിർഭരവും ആകർഷകവുമായ അമ്പു പ്രദക്ഷിണങ്ങൾ വാദ്യമേളങ്ങളോടെ ദേവാലയത്തിൽ സമാപിച്ചു.

തിരുനാൾ ദിനമായ ഇന്ന് ആഘോഷമായ തിരുനാൾ ഗാനപൂജയും ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും അമ്പ് എഴുന്നള്ളിപ്പും ബാൻഡ് ഫെസ്റ്റും വർണമഴയും നടക്കും.
ട്രസ്റ്റിമാരായ എ.സി. ജെയിംസ്, ടി.വി. ആന്‍റോ, ജോഷി തോമസ്, ജനറൽകൺവീനർ പി.ഡി. ജോസ്, ജോയിന്‍റ്് ജനറൽ കൺവീനർ ആന്‍റണി ജോസഫ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ റിജോ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തിരുനാളിനു നേതൃത്വം നൽകുന്നത്.

District News

എയ്ഡഡ് പ്രൈമറി സ്കൂൾ ടീച്ചേഴ്സ് സഹ. സംഘം സുവർണജൂബിലി ആഘോഷം

ചാലക്കുടി: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല എയ്ഡഡ് പ്രൈമറി സ്കൂൾ ടീച്ചേഴ്സ് സഹകരണ സംഘം സുവർണ ജൂബിലി ആഘോഷം നടത്തി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ്് സാജു ജോർജ് അധ്യക്ഷനായിരുന്നു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജാൻസി പൗലോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്‍റ്് കെ. അബ്ദുൾ മജീദ്, പി.സി. പദ്മനാഭൻ , പി.കെ. ജയപ്രകാശ്, പ്രവീൺ എം കുമാർ, പി.കെ. ജോർജ്, കൗൺസിലർ അൽഫോൻസ ചാക്കോ, ഇ.എ. മുഹമ്മദ് അലി , ടി.എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സംഘം മുൻ പ്രസിഡന്‍റുമാരെയും ജീവനക്കാരെയും ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

District News

സ്കൂളുകളിൽ വാർഷികാഘോഷം

കുറ്റിക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്

കുറ്റിക്കാട്: സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ ഇരുപത്തിയാറാമത്തെ വാർഷികാഘോഷം നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ഫാ. ലിജു പോൾ പറമ്പേത്ത് അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.കെ. ആന്‍റു, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ പെല്ലിശേരി, ബ്ലോക്ക് മെമ്പർ ഷാജു വല്ലത്തുകാരൻ, കെ.ഒ.സാവിയോ, പിടിഎ വൈസ് പ്രസിഡന്‍റ്് സിൽജ ജിയോ, ഹൈസ്കൂൾ എച്ച്എം എം.ടി. ജയ്സൺ, ജെസി ജോസ്, പി.വി. ഷിബു, സ്റ്റാഫ് സെക്രട്ടറി എം.കെ. ഷേളി, ആമിൽ ആഷിക്, റിട്ടയർ ചെയ്യുന്ന അധ്യാപികമാരായ സിന്ധു സി. ചെരടായി, വിജി പോൾ, പി.പി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.

അന്നമനട വിവേകോദയം
വിദ്യാമന്ദിർ

അന്നമനട: വിവേകോദയം വിദ്യാമന്ദിർ സിബിഎസ്ഇ സെക്കൻഡറി വിദ്യാലയത്തിലെ വാർഷികാഘോഷം കാരിക്കേച്ചറും സിനിമ നടനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.സ്കൂളിൻന്‍റെെ ചെയർമാൻ അന്നമനട ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

അന്നമനട എസ്എൻ ട്രസ്റ്റ് പ്രസിഡന്‍റ് ശ്രീധരൻ മാസ്റ്റർ, സെക്രട്ടറി എം.കെ. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. വേലായുധൻ, കെ.കെ. ബിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ ദേവദാസ്, സ്കൂൾ പ്രിൻസിപ്പൽ പി.ആർ. സുനിത, ക്ഷേമ ട്രസ്റ്റ് സെക്രട്ടറി ടി.എസ്.ദിലീപൻ, വി.സി. ശ്രീകാന്ത്, രേഷ്‌മ പ്രഭാകർ, വി. ഷിബു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

District News

തിരുവഞ്ചിക്കുളം ക്ഷേത്രം കൊട്ടാരവളപ്പിൽ പൂങ്കാവനം

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിൽ ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്‍റേയും ഹരിതം ഗ്രൂപ്പ്‌ പെരിഞ്ഞനത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 7.30 ന് ക്ഷേത്രം കൊട്ടാരവളപ്പിൽ ഹരിതം ഗ്രൂപ്പിന്റെ തോട്ടത്തിൽ നിന്നും കൊണ്ടുവന്ന ഹൈബ്രിഡ് പച്ചക്കറി തൈകളും, തെച്ചി, തുളസി, കദളിവാഴ തുടങ്ങിയ ക്ഷേത്രത്തിലേക്ക് ആവശ്യമായ വിഷരഹിതമായ വിഭവങ്ങളും ഒരുക്കുവാൻ പൂങ്കാവനത്തിന് തുടക്കം കുറിച്ചു.

ദേവസ്വം ഓഫീസർ സുധീർ മേലെപ്പാട്ടിന്‍റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സായ് ട്രസ്റ്റ്‌ ചെയർമാൻ മൗനിയോഗി സ്വാമി ഹരിനാരായണൻ തൈ നട്ട് ഉദ്ഘാടനം നടത്തി.
ഹരിതം ഗ്രൂപ്പ് ചെയർമാൻ ഹരിദാസ് സ്വാമി, കോർഡിനേറ്റർ സജീവൻപടിഞ്ഞാറേ കുറ്റിയിൽ, അജിത് പ്രസാദ്, രാജേഷ് പി കെ, വാർഡ് കൗൺസിലർ വിജയകുമാർ, സമിതി പ്രസിഡന്‍റ് സത്യധർമ്മൻ അടികൾ, ജീവനക്കാർ ഭക്തജനങ്ങൾ മുതൽ മുതൽപേരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ധന്യമാക്കി.

District News

ഇരിങ്ങാലക്കുട എഡ്യുക്കേഷണല്‍ ഹബ് യാഥാര്‍ഥ്യമാകുന്നു: മന്ത്രി

ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് എഡ്യു ക്കേഷണല്‍ ഹബ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും

നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. 2025 സംസ്ഥാന ബജറ്റില്‍ ആറുകോടി രൂപ അനുവദിക്കപ്പെട്ട പദ്ധതിയുടെ പ്രാരംഭ പ്രവൃ‍ത്തികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇത് അന്തിമഘട്ടത്തിലാണ്.

പ്രൈവറ്റ് ബസ് സ്റ്റാൻഡിനോടുചേര്‍ന്ന് കിടക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എഡ്യുക്കേഷണല്‍ ഹബ് ഉയരുക. പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തെ പ്രധാന സ്ഥാപനമായ സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരള(സിവില്‍ സര്‍വീസ് അക്കാദമി), അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് ), കേരള ലാംഗ്വേജ് നെറ്റ്‌വര്‍ക്ക്, സംഗമഗ്രാമ മാധവന്‍ പഠന ഗവേഷണകേന്ദ്രം, അച്ചടി പഠനരംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റ്, നിര്‍ദിഷ്ടസ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുട എഡ്യുക്കേഷണല്‍ ഹബ്ബില്‍ പ്രവര്‍ത്തനം ആരംഭിക്കുക.

എഡ്യുക്കേഷണല്‍ ഹബ് നിര്‍മാണത്തിന്‍റെ നോഡല്‍ ഓഫീസര്‍ പി. സുരേഷ്, ആര്‍. ഇന്ദുലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

District News

പാർശ്വഭിത്തിക്കായി കെട്ടിപ്പൊക്കിയ പ്രീ കാസ്റ്റ് കോൺക്രീറ്റ് പാനലുകൾ എടുത്തുമാറ്റി

കൊരട്ടി: ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിന്‍റെ ഭാഗമായി പാർശ്വഭിത്തിക്കായി കെട്ടിപ്പൊക്കിയ പ്രീ കാസ്റ്റ് കോൺക്രീറ്റ് പാനലുകളിൽ കുറച്ച് ജെസിബിയുടെ സഹായത്തോടെ തൊഴിലാളികൾ എടുത്തുമാറ്റി.

അപ്രോച്ച് റോഡിനായി മണ്ണിട്ട് നികത്തുന്നതിനു വേണ്ടി സ്ഥാപിച്ച പടിഞ്ഞാറു ഭാഗത്തുള്ള കുറച്ചു പാനലുകളാണ് നീക്കം ചെയ്തിരിക്കുന്നത്. നിർമാണത്തിലെ അപാകതയാണ് അഴിച്ചു മാറ്റാൻ കാരണമെന്നാണ് പറയപ്പെടുന്നത്.

പ്രീ കാസ്റ്റ് സ്ലാബുകൾ നിർമാണ ഇടങ്ങളിലേക്ക് ട്രെയിലറുകളിലാണ് കൊണ്ടുവരുന്നത്. ഇവ കൂട്ടി യോജിപ്പിച്ചാണ് പാർശ്വഭിത്തികൾ പണിയുന്നത്. മരത്തിന്‍റെ പൂളുകൾ ഉപയോഗിച്ചാണ് ഈ പാനലുകൾ പരസ്പരം ഘടിപ്പിക്കുന്നത്. എന്നാൽ പാനലുകൾ കെട്ടിപ്പൊക്കുന്നതും ഘടിപ്പിക്കുന്നതും കുറ്റമറ്റരീതിയിൽ അല്ലെന്നും അപാകതകൾ ഉണ്ടെന്നും വിവിധ കോണുകളിൽ നിന്നും പരാതികളും ഉയരുന്നുണ്ട്.

മുരിങ്ങൂരിലും സ്ഥിതി വ്യത്യസ്തമല്ല. അടിപ്പാതയുടെ അപ്രോച്ച് റോഡിനായി ലോഡുകണക്കിന് മണ്ണാണ് ടോറസുകളിൽ കൊണ്ടുവരുന്നത്. പാർശ്വഭിത്തി മുകളിലേക്ക് ഉയരുംതോറും അപകടസാധ്യത മുന്നിൽ കാണേണ്ടതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമുണ്ട്.

തിങ്കളാഴ്ച ചിറങ്ങരയിൽ കണ്ടെയ്നർ ലോറി ജെസിബിയുടെ ബക്കറ്റിൽ തട്ടി. കോൺക്രീറ്റ് പാനൽ ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലാണ്. നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനൊപ്പം നാഷണൽ ഹൈവേ അഥോറിറ്റിയുടെ ഭാഗത്തുനിന്ന് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

District News

ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്‍ ഇന്നു കൊടിയേറും

ഇരിങ്ങാലക്കുട: സെന്‍റ് തോമസ് കത്തീഡ്രലില്‍ പിണ്ടിപ്പെരുന്നാളിന് ഇന്നു കൊടിയേറും 10,11,12 തീയതികളിലാണ് തിരുനാള്‍.

ഇന്നു രാവിലെ ആറിനു ദിവ്യബലി, തുടര്‍ന്നു കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വഹിക്കും. ഇന്നും നാളെയും മറ്റന്നാളും വൈകീട്ട് 5.30 ന്‍റെ ദിവ്യബലിക്കുശേഷം പ്രസുദേന്തിവാഴ്ച, പള്ളിചുറ്റി പ്രദക്ഷിണം.

ശനിയാഴ്ച രാവിലെ ആറിനു നടക്കുന്ന ദിവ്യബലിക്കുശേഷം തിരുസ്വരൂപങ്ങള്‍ രൂപക്കൂടുകളിലേക്ക് ഇറക്കിസ്ഥാപിക്കുന്നു. തുടര്‍ന്ന് യൂണിറ്റുകളിലേക്കു കൊണ്ടുപോകുന്ന അമ്പുകള്‍ വെഞ്ചരിക്കും. വൈകീട്ട് 5.30 നു നൊവേന, ആഘോഷമായ ദിവ്യബലി, നേര്‍ച്ചവെഞ്ചരിപ്പ്, പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, തുടര്‍ന്ന് വൈകീട്ട് എട്ടിനു സീയോന്‍ ഹാളില്‍ മതസൗഹാര്‍ദസമ്മേളനം. സമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം മന്ത്രി ഡോ. ആര്‍. ബിന്ദു, നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍, തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, വിവിധ മത-സാമുദായികനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

തിരുനാള്‍ദിനമായ11 നു രാവിലെ 10.30 ന്‍റെ ദിവ്യബലിക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ദിവസം രാവിലെ 5.30 നും 7.30 നും ഉച്ചകഴിഞ്ഞ് 2.30 നും കത്തീഡ്രലിലും രാവിലെ 6.30 നും എട്ടിനും കിഴക്കേപള്ളിയിലും ദിവ്യബലി ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് തിരുനാള്‍പ്രദക്ഷിണം.

തിരുനാളിന്‍റെ ഭാഗമായി നിര്‍ധനരോഗികള്‍ക്കു മരുന്നുനല്‍കല്‍, ഭവനരഹിതര്‍ക്കായുള്ള ഭവനനിര്‍മാണപദ്ധതികള്‍, കിഡ്‌നി രോഗികള്‍ക്കുള്ള ഫ്രീ ഡയാലിസിസ് തുടങ്ങിയ ജീവകാരുണ്യപ്രവൃത്തികള്‍ നടത്തും.

നാളെ രാത്രി 7.30 നു പഞ്ചാരിമേളം. വെള്ളിയാഴ്ച വൈകീട്ട് ഏഴിനു ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം റൂറല്‍ പോലീസ് അസിസ്റ്റന്‍റ് സൂപ്രണ്ട് ടി.എസ്. സിനോജ് നിര്‍വഹിക്കും. തുടര്‍ന്ന് വൈകീട്ട് 7.30 ന് ഫ്യൂഷന്‍ മ്യൂസിക് ഷോ. ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ അഞ്ചുവരെ ബാൻഡ് മേളം. തിങ്കളാഴ്ച രാത്രി ഒമ്പതിനു വര്‍ണമഴ. 18 ന് തിരുനാള്‍ എട്ടാമിടം. വൈകീട്ട് 5.30 ന് ആഘോഷമായ ദിവ്യബലി, പള്ളിചുറ്റി പ്രദക്ഷിണം, തുടര്‍ന്നു തിരുനാള്‍കൊടിയിറക്കം, വര്‍ണമഴ, ഫ്യൂഷന്‍ നൈറ്റ് എന്നിവ ഉണ്ടായിരിക്കും.

കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്‍റണി നമ്പളം, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന്‍ മാണിക്കത്തുപറമ്പില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോയിന്‍റ് കണ്‍വീനര്‍മാരായ കെ.കെ. ഷാജു കണ്ടംകുളത്തി, സൈമണ്‍ കുറ്റിക്കാടന്‍, തോമസ് കെ. ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോമി ചേറ്റുപുഴക്കാരന്‍, ജോയിന്‍റ് കണ്‍വീനര്‍ ഷാബു പാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

District News

മേയർ വിലക്കിയ പാർക്കിംഗ് ഫീസ് വീണ്ടും ഈടാക്കുന്നെന്നു പരാതി

തൃശൂർ: കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിൽ വീണ്ടും പാർക്കിംഗ് ഫീസ് ഈടാക്കുന്നെന്നു പരാതി. 15 മിനിറ്റ് പാർക്ക് ചെയ്യാൻ ബൈക്കിന് 15 രൂപ ഈടാക്കുന്നെന്നാണു പരാതി. കാറുകൾക്കും മറ്റു വാഹനങ്ങൾക്കും കൂടുതൽ നിരക്കുണ്ടെന്നും നിരവധിപ്പേർ പറഞ്ഞു. മുൻമേയർ എം.കെ. വർഗീസ് നേരിട്ടെത്തി നിർത്തലാക്കിയ ഫീസ് പിരിവാണ് പുതുവത്സരത്തിൽ വീണ്ടും ആരംഭിച്ചത്.

വാഹനങ്ങളുമായി പ്രവേശിച്ചുകഴിയുന്പോഴാണ് ഇക്കാര്യം അറിയുന്നത്. പാർക്കിംഗ് ഫീസ് കൊടുക്കാതെ പുറത്തേക്കു കടത്തിവിടുന്നില്ലെന്നും പരാതിയുണ്ട്. മാളിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാർക്കിംഗ് ഫീസുമായി ബന്ധപ്പെട്ട വിവരങ്ങളില്ലെന്നും പറയുന്നു.
മാളിൽ പിരിവു നടക്കുന്നെന്ന പരാതിയെത്തുടർന്നു മുൻമേയർ ഉദ്യോഗസ്ഥരുമായി നേരിട്ടെത്തിയാണ് മാളിൽ പരിശോധന നടത്തിയത്. നിയമം ലംഘിച്ച് പണംവാങ്ങി പാർക്കിംഗ് നടത്തുന്നെന്നു കണ്ടെത്തിയതോടെ പാടില്ലെന്നു വിലക്കുകയും പാർക്കിംഗ് ഏരിയയിൽനിന്ന് വാഹനങ്ങൾ തുറന്നുവിടുകയും ചെയ്തു. ഇനി പാർക്കിംഗ് ഫീസ് പിരിച്ചാൽ മാൾ പൂട്ടിക്കുമെന്നും അന്നു മുൻമേയർ വ്യക്തമാക്കിയിരുന്നു.

പാർക്കിംഗ് ഫീസ് പിരിവ്
അനുമതി ഇല്ലാതെ

തൃശൂർ: കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിൽ വീണ്ടും പാർക്കിംഗ് ഫീസ് പിരിക്കാൻ ആരംഭിച്ചതു കോർപറേഷൻ അനുമതി ഇല്ലാതെയാണെന്നും സംഭവത്തിൽ ഇന്നു സ്റ്റോപ്പ് മെമ്മോ നൽകുമെന്നും ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു.

Latest News

Corehub Up