x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രവേശനഫീസ് ഒഴിവാക്കണം

വെബ് ഡെസ്ക്
Published: September 6, 2026 03:09 AM IST | Updated: September 6, 2026 03:09 AM IST

ജില്ലാ വികസന സമിതി യോഗത്തിൽ നിന്ന്.

കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നടപടിയുണ്ടാവണമെന്ന് സജീവ് ജോസഫ് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിശ്ചിത സമയം കഴിഞ്ഞതിന് ശേഷം തിരികെ പോവുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റ് വിമാനത്താവളങ്ങളില്‍ ഉണ്ടെങ്കിലും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കുന്നത് കണ്ണൂരില്‍ മാത്രമാണ്. ഇതിനെതിരേ യാത്രക്കാരില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കയംതട്ടിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പെരുമ്പ മുതല്‍ കോത്തായിമുക്ക് വരെയുള്ള പഴയ ദേശീയപാതയിലെ അനധികൃത വാഹന പാര്‍ക്കിംഗ് വലിയ ഗതാഗത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ പൊലിസ്, ആര്‍ടിഒ അധികൃത സംയുക്ത പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

പെരിങ്ങോം വയക്കരയില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് ഒലിച്ചുപോയ കമ്പിപ്പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണം. ചെറുപുഴയ്ക്ക് സമീപം കർണാടക ഫോറസ്റ്റ് അതിർത്തിയിലെ കേരളത്തിന്‍റെ ഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള കർണാടക സർക്കാരിന്‍റെ നടപടികളിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പ് കുറുമാത്തൂര്‍, പരിയാരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളപ്രശ്‌നം നേരിടുന്നതായി ടി.കെ. ഗോവിന്ദന്‍ എംഎല്‍എ യോഗത്തെ അറിയിച്ചു. തലശേരി മാഹി ബൈപാസിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന്ഷാ ഫി പറമ്പില്‍ എംപിയുടെ പ്രതിനിധി എം.പി. അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പാലത്തിലെ പഴയ ടാറിംഗ് ഇളക്കിമാറ്റി പുതുതായി ടാര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.വി. സുമേഷ് എംഎല്‍എയുടെ പ്രതിനിധി കിരണ്‍ പറഞ്ഞു.

മേലെചൊവ്വ, മട്ടന്നൂർ റോഡ് ജംഗ്ഷനിൽ മേൽപ്പാലം നിർമാണ സ്ഥലം ഏറ്റെടുപ്പും കെട്ടിടങ്ങളുടെ മൂല്യനിർണയവും വേഗം പൂർത്തിയാക്കണമെന്ന ടി. ഒ മോഹനൻ എംഎൽഎയുടെ ആവശ്യത്തിൽ എട്ടിന് പൊതുമരാമത്ത് വകുപ്പും റവന്യൂ വിഭാഗവും സംയുക്ത പരിശോധന നടത്തും.

Tags : Kannur Airport NattuVishasham DistrictNews

Recent News

Corehub Up