മന്ത്രി പി.കെ. ബഷീർ
തിരുവനന്തപുരം: ദേശീയപാതയിൽ ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങളും നാലുവരി പാതാ നിർമാണത്തിന്റെ അന്തിമഘട്ടവും കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.
അമിതവേഗം, മോശം വെളിച്ചം, അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുമ്പോൾ സമ്പൂർണ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാതാ അഥോറിറ്റിക്ക് (NHAI) നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
ദേശീയപാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത്. ഇത്തരം അശാസ്ത്രീയ പാർക്കിംഗ് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ പൊലിസിന് നിർദേശം നൽകിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
തൃശൂർ കയ്പമംഗലത്ത് ഉണ്ടായ അപകടവും തിരുവനന്തപുരം ബൈപാസിൽ അടുത്തിടെ ഉണ്ടായ അപകടങ്ങളും സർക്കാർ വളരെ ഗൗരവത്തിലാണ് കാണുന്നത്.
ഈ വിഷയം ദേശീയപാത അഥോറിറ്റിയുടെയും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പുനൽകി.
Tags : NationalHighways Accidents PublicWorksMinister RoadSafety Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash