Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoadSafety

Special

എക്സ്പ്രസ് വേയോ അതോ ഡൈനിംഗ് ടേബിളോ? നടുറോഡിലെ കുടുംബവിരുന്ന് വിവാദത്തിൽ

രാജസ്ഥാനിലെ പുതുതായി തുറന്ന എക്സ്പ്രസ് വേയിൽ കുടുംബത്തോടൊപ്പം നടുറോഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷവും ചർച്ചകളും പുകയുകയാണ്.

വാഹനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച പ്രധാന പാതയിൽ പത്രങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും വിരിച്ച് അതിലിരുന്ന് വിപുലമായ ഭക്ഷണവിരുന്ന് നടത്തുന്ന കാഴ്ച ശിവ് മഹേശ്വരി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ചിത്രീകരിച്ചത്.

തുടർന്ന് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും പ്രചരിച്ച ഈ വീഡിയോ പൊതു റോഡുകളെ സ്വന്തം വീടിന്‍റെ ഭാഗമെന്നപോലെ കാണുന്ന ആളുകളുടെ മനോഭാവത്തെ രൂക്ഷമായി വിമർശിക്കാൻ കാരണമായി.

പരമ്പരാഗതമായ കുടുംബ കൂട്ടായ്മകളും ഒരുമിച്ചുള്ള ഭക്ഷണരീതികളും സാധാരണമാണെങ്കിലും, അതിനായി തെരഞ്ഞെടുത്ത സ്ഥലം ജീവന് തന്നെ ഭീഷണിയാണെന്നും പൊതുസൗകര്യങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നതെന്നും ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം പ്രവൃത്തികൾ റോഡ് സുരക്ഷയെ അപകടത്തിലാക്കുന്നു എന്ന് മാത്രമല്ല, പൊതുയിടങ്ങൾ മലിനമാക്കിയാൽ അത് വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളികളുണ്ടെന്ന തെറ്റായ ധാരണയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

വ്യക്തിപരമായ ആഘോഷങ്ങളും പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ എത്രത്തോളം ലംഘിക്കപ്പെടുന്നു എന്നതിലേക്ക് വിരൽചൂണ്ടുന്നതായി ഈ സംഭവം മാറി.

Viral

റോഡിൽ ഭീതി പരത്തി പിക്കപ്പ് ട്രക്ക്; ഒടുവിൽ പിന്തുടർന്ന് പിടികൂടി നാട്ടുകാർ

മഹാരാഷ്ട്രയിലെ മാൾഷെജ് ഘാട്ടിലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞെത്തിയ പിക്കപ്പ് ട്രക്ക് വലിയ ഭീതിയാണ് സൃഷ്ടിച്ചത്.

അപകടകരമായ രീതിയിൽ റോഡിൽ വെട്ടിച്ചും എതിർദിശയിൽ വന്ന വാഹനങ്ങളെ ഗൗനിക്കാതെ വളവുകളിൽ മറികടന്നും പാഞ്ഞ ട്രക്ക്, ഒരു ബൈക്ക് യാത്രികനെ ഇടിച്ചിടുന്നതിൽ നിന്ന് തലനാരിഴയ്ക്കാണ് ഒഴിവായത്.

പിന്നാലെ വന്ന കാറിലെ ഡാഷ്‌ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കി. ഒടുവിൽ മറ്റ് വാഹനയാത്രികർ പിന്തുടർന്ന് വഴിതടഞ്ഞാണ് ട്രക്കിനെ നിർത്തിച്ചത്.

ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവറെ യാത്രക്കാർ തടഞ്ഞുവെക്കുകയും താക്കോൽ ഊരിയെടുക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെങ്കിലും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭാഗ്യവശാൽ ആർക്കും പരിക്കേൽക്കാതെ വലിയൊരു ദുരന്തമാണ് യാത്രക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്.

Kerala

എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ട്; എഐ കാമറകൾ വീണ്ടും മിഴിതുറന്നു

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിച്ചിരുന്ന മോട്ടോർവാഹന വകുപ്പിന്‍റെ എഐ കാമറകൾ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്‍റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചതോടെ കാമറകൾ വീണ്ടും മിഴിതുറക്കുകയും കഴിഞ്ഞദിവസം മുതൽ നിയമലംഘകർക്ക് പിഴ ചുമത്തിത്തുടങ്ങുകയും ചെയ്തു.

മോട്ടോർവാഹന വകുപ്പിനായി കാമറകൾ സ്ഥാപിച്ച കെൽട്രോണിന് സർക്കാരിൽനിന്ന് ലഭിക്കേണ്ട 55 കോടി രൂപ കുടിശകയായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിൽ കാമറകൾക്ക് ഇന്‍റർനെറ്റ് നൽകിയിരുന്ന സ്വകാര്യ കമ്പനിക്ക് കെൽട്രോൺ നൽകേണ്ട അഞ്ചുലക്ഷം രൂപയും അടച്ചിരുന്നില്ല.

ഇതേത്തുടർന്നാണ് കഴിഞ്ഞ ജൂലൈ ആദ്യം ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. റോഡ് സുരക്ഷാ അഥോറിറ്റിയാണ് കെൽട്രോണിന് തുക കൈമാറേണ്ടത്. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് തത്കാലം പ്രതിസന്ധി പരിഹരിച്ച് കാമറകളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചത്.

Viral

നിർമ്മിച്ച് മാസങ്ങൾക്കകം റോഡ് തകർന്നു; രവത് - കിവാലെ പാതയിൽ യാത്രാദുരിതം രൂക്ഷം

പിംപ്രി-ചിഞ്ച്‌വാഡിലെ രവത് - കിവാലെ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാത കനത്ത മഴയിൽ തകർന്ന് അടഞ്ഞുകിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. നിർമ്മിച്ച് ചുരുക്കം ചില മാസങ്ങൾ മാത്രം പിന്നിട്ട റോഡാണ് ഇടിഞ്ഞുതാഴ്ന്നത്.

ആകുർടി സ്റ്റേഷൻ ഭാഗത്തുനിന്നും രവത്, കിവാലെ, ദേഹു റോഡ് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ആളുകൾ ആശ്രയിച്ചിരുന്ന ഏക ആശ്രയമാണ് ഇപ്പോൾ തടസപ്പെട്ടിരിക്കുന്നത്. ഇതുമൂലം വാഹനയാത്രക്കാർക്ക് മൂന്നോ നാലോ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.

നർമ്മദ പാർക്ക് ഹൗസിങ് സൊസൈറ്റിക്ക് സമീപം ജൂലൈ ആദ്യവാരം പെയ്ത ശക്തമായ മഴയിലാണ് റോഡിന്‍റെ ഒരു ഭാഗം അഞ്ച് അടിയോളം താഴ്ന്നുപോയത്.

അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ അറ്റകുറ്റപ്പണികളും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കുറഞ്ഞ കാലയളവിനുള്ളിൽ പുതിയ റോഡ് തകർന്നത് നിർമ്മാണത്തിലെ അപാകതകളെക്കുറിച്ചുള്ള സംശയങ്ങൾ ഉയർത്തുന്നുണ്ട്. പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്നതാണ് റോഡ് ഇടിയാൻ കാരണമെന്നും എത്രയും വേഗം തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് സിവിൽ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സെക്ടർ 26-ന് സമീപമുള്ള പ്രകൃതിദത്ത തോടിന്‍റെ ഭാഗത്തും അതിന്‍റെ സംരക്ഷിത മേഖലയിലും വ്യാപകമായി അവശിഷ്ടങ്ങൾ തള്ളിയതാണ് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടാനും റോഡ് തകരാനും കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇത് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ഉത്തരവാദികളായ ബിൽഡർമാരോട് വിശദീകരണം ആവശ്യപ്പെട്ട് മുനിസിപ്പൽ അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്.

ബിൽഡറുടെ മറുപടിയും വകുപ്പുതല റിപ്പോർട്ടും ലഭിച്ചാലുടൻ മഹാരാഷ്ട്ര റീജിയണൽ ആൻഡ് ടൗൺ പ്ലാനിങ് ആക്ട് പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വാർഡ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ റോഡ് എത്രയും പെട്ടെന്ന് പഴയ നിലയിലാക്കണമെന്നാണ് പൊതുജനാഭിപ്രായം.

Viral

മലയോരത്തെ നെഞ്ചിടിപ്പേറ്റുന്ന ബൈക്ക് അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ

മഴക്കാലത്ത് മലയോര പാതകളിലൂടെയുള്ള ഇരുചക്ര വാഹന യാത്ര എത്രത്തോളം അപകടകരമാണെന്ന് ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

പശ്ചിമ ബംഗാളിലെ കുഴ്‌സിയോങ് വ്യൂ പോയിന്‍റിന് സമീപത്തുനിന്നാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. മഴയത്ത് നീല റെയിൻകോട്ട് ധരിച്ച് അതിവേഗത്തിൽ എത്തിയ യാത്രികന്‍റെ, അശ്രദ്ധ മൂലം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷാ മതിലിൽ ഇടിക്കുകയായിരുന്നു.

ആഘാതത്തിൽ റോഡിലെ മതിലിൽ തട്ടി തെറിച്ചുവീണ യാത്രികന് പരിക്കേറ്റെങ്കിലും, നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ ആഴമേറിയ താഴ്‌ചയിലേക്ക് പതിച്ചു.

മുന്നിലെ വളവുകൾ ശ്രദ്ധിക്കാതെ അമിത വേഗതയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വീഡിയോ കണ്ട നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ മഴയത്ത് മലയോരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കടുത്ത മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

 

Viral

കൊച്ചുമകളെക്കൊണ്ട് പൊതുറോഡിൽ കാറോടിപ്പിച്ചു; സബ് ഇൻസ്പെക്ടർക്കെതിരെ കേസ്

ആറര വയസുകാരിയായ കൊച്ചുമകളെക്കൊണ്ട് തിരക്കേറിയ പൊതുറോഡിലൂടെ കാറോടിപ്പിച്ച ഹൈദരാബാദ് പോലീസ് സബ് ഇൻസ്പെക്ടർ പുജാരി തിരുപ്പതിക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലായിരുന്നു വിവാദമായ ഈ സംഭവം നടന്നത്.

കുട്ടിക്ക് റോഡ് പോലും കൃത്യമായി കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും മുൻസീറ്റിലിരുന്ന് ഉദ്യോഗസ്ഥൻ കുട്ടിക്ക് ഡ്രൈവിംഗ് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.

വാഹനം വളരെ പതുക്കെ നീങ്ങിയതോടെ റോഡിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും, ഇതേത്തുടർന്ന് നാട്ടുകാർ കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയുമായിരുന്നു.

തന്‍റെ കൊച്ചുമകളെ ഗിന്നസ് റെക്കോർഡിൽ എത്തിക്കാനുള്ള പരിശീലനത്തിന്‍റെ ഭാഗമായാണ് കാർ ഓടിക്കാൻ നൽകിയതെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വാദം. ചോദ്യം ചെയ്ത നാട്ടുകാരോട് വളരെ ദാക്ഷിണ്യമില്ലാതെയാണ് ഇയാൾ സംസാരിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയുണ്ടായത്.

മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുംവിധം അശ്രദ്ധമായി പെരുമാറിയതിനും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനും ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Viral

അട്ടൽ ടണലിന് സമീപം നിയന്ത്രണം വിട്ട എസ്‌യുവിലേക്ക് ഇരുമ്പ് കമ്പികൾ തുളച്ചുകയറി വൻ അപകടം

ഹിമാചൽ പ്രദേശിലെ അട്ടൽ ടണലിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച എസ്‌യുവി അപകടത്തിൽപ്പെട്ട് രാജസ്ഥാൻ സ്വദേശി മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ മണാലിയിൽ നിന്ന് ലാഹോളിലേക്ക് പോവുകയായിരുന്ന സ്കോർപിയോ കാർ, ടണലിന്‍റെ വടക്കേ കവാടത്തിന് പുറത്തിറങ്ങിയ ഉടൻ നിയന്ത്രണം വിട്ട് നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അമിതവേഗത മൂലം വളവ് തിരിക്കാൻ കഴിയാതെ ചന്ദ്ര നദിക്ക് സമീപത്തെ നിർമ്മാണ സൈറ്റിലേക്ക് പതിച്ച വാഹനത്തിലേക്ക് കൂറ്റൻ ഇരുമ്പ് കമ്പികൾ തുളച്ചുകയറിയാണ് ദുരന്തമുണ്ടായത്.

രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ കൈലാഷ് ആണ് അപകടത്തിൽ മരണപ്പെട്ടത്. വാഹനമോടിച്ചിരുന്ന സിദ്ധാർഥ്, യാത്രക്കാരായ രാജേന്ദ്ര, ആദിത്യ എന്നിവർക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ പോലീസ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

 

Viral

ഹിൽ സ്റ്റേഷനിലെ റോഡിൽ 'തുണിയുരിഞ്ഞ്' അഴിഞ്ഞാട്ടം; വിനോദസഞ്ചാരികളുടെ വിവേകശൂന്യമായ പ്രവൃത്തിക്കെതിരെ രൂക്ഷവിമർശനം

ഹിമാചൽ പ്രദേശിലെ കസോളിൽ വിനോദസഞ്ചാരികൾ കാറിന് മുകളിൽ കയറി നടത്തിയ അപകടകരമായ അഭ്യാസപ്രകടനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. 

മലയോരത്തെ ഇടുങ്ങിയ റോഡിലൂടെ നീങ്ങുന്ന വാഹനത്തിന്‍റെ ജനലുകളിലൂടെ പുറത്തേക്ക് തൂങ്ങിക്കിടന്നും, ഷർട്ട് ധരിക്കാതെ കാറിന്‍റെ മുകളിൽ കയറി നൃത്തം ചെയ്തുമാണ് ഒരു കൂട്ടം യുവാക്കൾ യാത്ര ചെയ്തത്. 

വഴിയേ പോകുന്ന പ്രാദേശിക സ്ത്രീകളെപ്പോലും വകവെക്കാതെയുള്ള ഈ സാംസ്കാരികശൂന്യമായ പെരുമാറ്റം ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്‍റെയാകെ പ്രതിച്ഛായ തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് ഉയരുന്നത്. 

വളവുകൾ നിറഞ്ഞ ഇത്തരം പാതകളിൽ റീൽസിനും ശ്രദ്ധപിടിച്ചുപറ്റാനുമായി നടത്തുന്ന ഇത്തരം പ്രവൃത്തികൾ സ്വന്തം ജീവന് മാത്രമല്ല, മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യക്തമാക്കുന്നു. 

സംഭവത്തിൽ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.

Viral

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് വീണവർക്ക് മുന്നിൽ കാർ നിന്നത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ

മധ്യപ്രദേശിലെ ഝാബുവയിൽ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം സംഭവിക്കുമായിരുന്ന ഒരു വലിയ ദുരന്തം ഒഴിവായത് ഒരു കാർ ഡ്രൈവറുടെ അസാമാന്യമായ മനസാന്നിധ്യം കൊണ്ടാണ്.

റോഡിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാർ തെറിച്ചുവീണ നിമിഷം, തൊട്ടടുത്തെത്തിയ കാർ കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് മൂന്ന് ജീവനുകളാണ് രക്ഷിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായ അപകടത്തിന്‍റെ ദൃശ്യങ്ങൾ ഡ്രൈവിംഗിലെ ജാഗ്രതയുടെ പ്രാധാന്യം ഒരിക്കൽ കൂടി ചർച്ചയാക്കുകയാണ്.

സംഭവദിവസം റോഡിൽ സാവധാനം സഞ്ചരിക്കുകയായിരുന്ന ബൈക്കിലേക്ക് അമിതവേഗതയിൽ വന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനും സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു.

ഇതിനിടെ ഇതേ സ്ഥലത്ത് യു-ടേൺ എടുക്കാൻ ശ്രമിക്കുകയായിരുന്നു ഒരു കാർ. വീണുകിടന്നവരുടെ തൊട്ടടുത്തെത്തിയ കാർ ഡ്രൈവർ സെക്കൻഡുകളുടെ വ്യത്യാസത്തിൽ വാഹനം നിർത്തിയതിനാൽ വലിയൊരു അപകടം ഒഴിവായി.

കാർ ഡ്രൈവർ കൃത്യസമയത്ത് ബ്രേക്ക് പ്രയോഗിച്ചില്ലായിരുന്നുവെങ്കിൽ റോഡിൽ വീണുകിടന്നവർ കാറിനടിയിൽപ്പെടുമായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മുഖമടിച്ചാണ് വീണതെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അത്ഭുതകരമായി എഴുന്നേറ്റു നടന്നു.

എന്നാൽ സ്കൂട്ടറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ കാർ ഡ്രൈവർ പുറത്തിറങ്ങി പരിക്കേറ്റവരെ സഹായിക്കാൻ എത്തിയതും ശ്രദ്ധേയമായി.

റോഡിലെ അമിതവേഗവും അശ്രദ്ധയും എത്രത്തോളം അപകടമുണ്ടാക്കാമെന്നും, ഒപ്പം ഡ്രൈവർമാരുടെ ഉത്തരവാദിത്തബോധം എങ്ങനെ ജീവൻ രക്ഷിക്കുമെന്നും തെളിയിക്കുന്നതാണ് ഝാബുവയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ.

 

Viral

കാശിന്‍റെ അഹങ്കാരമോ അതോ ഭ്രാന്തോ? ഗുരുഗ്രാമിൽ എസ്‌യുവികൾ പരസ്പരം ഇടിച്ചുതകർത്ത് യുവാക്കളുടെ അഴിഞ്ഞാട്ടം

ഹരിയാനയിലെ ഗുരുഗ്രാമിൽ പട്ടാപ്പകൽ അരങ്ങേറിയ അക്രമാസക്തമായ 'റോഡ് റേജ്' സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വൻ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്. ധൻവാപൂർ പ്രദേശത്ത് രണ്ട് യുവാക്കൾ തങ്ങളുടെ എസ്‌യുവികൾ പരസ്പരം ഇടിപ്പിച്ചു തകർക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്.

റോഡിൽ നേർക്കുനേർ വന്ന രണ്ട് മഹീന്ദ്ര സ്കോർപ്പിയോ കാറുകൾ സിനിമ സ്റ്റണ്ട് രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം പലതവണ കൂട്ടിയിടിപ്പിക്കുകയായിരുന്നു. കാർ ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ അതിവേഗത്തിൽ മുന്നോട്ടും പിന്നോട്ടും എടുത്ത് ബോധപൂർവം പരസ്പരം കൂട്ടിയിടിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഇതിനിടയിൽ ഒരു യുവാവ് വാഹനത്തിൽ നിന്നിറങ്ങി കല്ലുമായി ആക്രമിക്കാൻ മുതിരുന്നതും പ്രദേശവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. മുൻപരിചയമുള്ള സുഹൃത്തുക്കൾ തമ്മിലുണ്ടായ നിസാരമായ തർക്കമാണ് ഇത്തരമൊരു ക്രൂര പെരുമാറ്റത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വീഡിയോ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നതോടെ ഗുരുഗ്രാം പോലീസ് ഉടനടി ഇടപെടുകയും സംഭവത്തിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

പ്രാദേശിക കൗൺസിലർ ദിനേഷ് ദഹിയ ഇടപെട്ട് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തെങ്കിലും ഇരുവിഭാഗവും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായില്ല.

തുടർന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് കരാർ ഒപ്പിടുകയും പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തതോടെ കേസ് എടുക്കാതെ ഇവരെ വിട്ടയക്കുകയായിരുന്നു. എന്നാൽ പോലീസിന്‍റെ ഈ നിലപാടിനെതിരെ ജനങ്ങളിൽ നിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്.

നടുറോഡിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

വെറും ഈഗോയ്ക്ക് വേണ്ടി സ്വന്തം വാഹനങ്ങൾ തകർക്കുന്ന ഇത്തരം പ്രവണതകൾ കാശിന്‍റെ അഹങ്കാരമാണെന്നും ഇവർക്കെതിരെ കേസെടുത്ത് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ ഗുരുഗ്രാം ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുന്നുണ്ട്.

പണമോ സ്വാധീനമോ ഉള്ളവർക്ക് നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള ലൈസൻസായി ഇത്തരം ഒത്തുതീർപ്പുകൾ മാറരുതെന്നാണ് പൊതുവികാരം.

 

Viral

പണക്കൊഴുപ്പിൽ നിയമം മറക്കുന്നവർ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തുന്നു

ഇന്ത്യൻ നിരത്തുകളിൽ നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് വാഹനമോടിക്കുന്നത് ഹീറോയിസമായി കാണുന്ന അപകടകരമായ പ്രവണതയെക്കുറിച്ച് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പുതിയ വീഡിയോ.

മഹീന്ദ്ര ഥാർ എന്ന കരുത്തുറ്റ വാഹനം കൈവശമുണ്ടെങ്കിൽ റോഡിലെ ഏത് നിയമവും ലംഘിക്കാമെന്ന അഹന്തയാണ് വീഡിയോയിലുടനീളം പ്രകടമാകുന്നത്.

ഗതാഗതക്കുരുക്കുള്ള സമയത്ത് റോഡിന്‍റെ തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുകയും, ആരും തന്നെ തടയാൻ ധൈര്യപ്പെടില്ലെന്ന് വീരവാദം മുഴക്കുകയും ചെയ്യുന്ന ഒരു യുവാവാണ് ദൃശ്യങ്ങളിലുള്ളത്.

20 ലക്ഷം രൂപ മുടക്കി ഇത്തരമൊരു വാഹനം വാങ്ങുന്നത് നിയമങ്ങൾ ലംഘിക്കാനുള്ള ലൈസൻസാണെന്ന മട്ടിലുള്ള ഇയാളുടെ സംസാരം പൊതുസമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രമുഖ സോഷ്യൽ മീഡിയ ഉപയോക്താവായ രത്തൻ ധില്ലൺ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

ഒരു ലക്ഷ്വറി വാഹനം സ്വന്തമാക്കുമ്പോഴേക്കും മനുഷ്യന്‍റെ സാമാന്യബോധം എങ്ങനെയാണ് നഷ്ടപ്പെടുന്നതെന്നും, ഇത്തരം ആളുകൾ മറ്റുള്ളവരുടെ ജീവന് വലിയ ഭീഷണിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരിൽ ചിലർക്ക് സംഭവിക്കുന്ന ഈ മാറ്റം ഗൗരവകരമായി പഠിക്കേണ്ടതാണെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.

വീഡിയോ പുറത്തുവന്നതോടെ ഡൽഹി, ഗുരുഗ്രാം തുടങ്ങിയ മേഖലകളിലുള്ള നിരവധി യാത്രക്കാർ തങ്ങൾക്കുണ്ടായ സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചു.

വലിയ വാഹനങ്ങൾ ഓടിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അതിക്രമങ്ങൾ കാരണം റോഡിലിറങ്ങാൻ തന്നെ പേടിയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ഗുരുഗ്രാം പോലുള്ള ഇടങ്ങളിൽ ഥാർ ദൂരെ കാണുമ്പോൾ തന്നെ വണ്ടി ഒതുക്കി നിർത്താൻ താൻ ഡ്രൈവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഒരാൾ കുറിച്ചത് ഇത്തരക്കാർ സൃഷ്ടിക്കുന്ന ഭീതിയുടെ ആഴം വ്യക്തമാക്കുന്നു.

ആനന്ദ് മഹീന്ദ്രയെപ്പോലുള്ള പ്രമുഖരെ ടാഗ് ചെയ്തുകൊണ്ട്, വാഹനം വിൽക്കുന്നതിന് മുൻപ് ഉടമകളുടെ മാനസികനില പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന തരത്തിലുള്ള രൂക്ഷമായ പരിഹാസങ്ങളും ഉയരുന്നുണ്ട്.

പണം ഉപയോഗിച്ച് വിലകൂടിയ വാഹനങ്ങൾ വാങ്ങാമെങ്കിലും ട്രാഫിക് മര്യാദകളും സാമൂഹിക ബോധവും വാങ്ങാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം ആളുകളും ഈ സംഭവത്തോട് പ്രതികരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുന്നതിനായി നിയമലംഘനങ്ങളെ മഹത്വവൽക്കരിക്കുന്ന ഇത്തരം രീതികൾ യുവതലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Viral

തുരങ്കത്തിനുള്ളിലെ മരണക്കളി; നിയമം ലംഘിച്ച് യു-ടേൺ എടുത്ത് കാർ ഡ്രൈവർ: വീഡിയോ വൈറൽ

ഹിമാചൽ പ്രദേശിലെ ഒരു തുരങ്കത്തിനുള്ളിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് കാർ ഡ്രൈവർ നടത്തിയ അപകടകരമായ ഡ്രൈവിംഗ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ച് തുരങ്കത്തിന്‍റെ മധ്യഭാഗത്തുവെച്ച് യു-ടേൺ എടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുരങ്കത്തിനുള്ളിലെ പരിമിതമായ വെളിച്ചത്തിലും സ്ഥലപരിമിതിക്കിടയിലും ഇത്തരത്തിൽ വാഹനം ഓടിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

നിയമലംഘനം നടത്തുന്ന വാഹനം കാരണം മറ്റ് വാഹനങ്ങൾ തടസപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ വൈറലായതോടെ ഡ്രൈവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

മറ്റുള്ളവരുടെ ജീവൻ പണയപ്പെടുത്തി ഇത്തരം സാഹസങ്ങൾ കാണിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു.

റോഡ് സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയെക്കുറിച്ചും തുരങ്കങ്ങൾക്കുള്ളിൽ കൃത്യമായ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ജനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

കേവലം പിഴ ഈടാക്കുന്നത് കൊണ്ട് മാത്രം ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് പൊതുവായ അഭിപ്രായം. അതേസമയം, ഡൽഹിയിൽ ഇത്തരം ട്രാഫിക് നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞു.

റോഡിന്‍റെ തെറ്റായ വശത്തുകൂടി വാഹനം ഓടിക്കുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തീരുമാനിച്ചു. ഇത്തരത്തിൽ കേസ് എടുക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രഭരണ പ്രദേശമായി ഡൽഹി മാറി.

ഇതിന്‍റെ ഭാഗമായി ജനുവരി മൂന്നിന് ഉത്തർപ്രദേശ് സ്വദേശിയായ ഒരു യുവാവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 281-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

മതിയായ രേഖകളോ ഇൻഷുറൻസോ ഇല്ലാതെ നിയമം ലംഘിച്ച ഇയാൾക്കെതിരെ എടുത്ത നടപടി മറ്റ് ഡ്രൈവർമാർക്കുള്ള കർശന മുന്നറിയിപ്പായിട്ടാണ് കാണുന്നത്.

Viral

യൂണിഫോമിന് മുന്നിലും കുലുക്കമില്ല; പോലീസിനെ വെല്ലുവിളിച്ച് യുവാക്കളുടെ മരണപ്പാച്ചിൽ

ഇന്ത്യൻ നിരത്തുകളിൽ അർദ്ധരാത്രികളിൽ അരങ്ങേറുന്ന നിയമലംഘനങ്ങളും സാഹസിക പ്രകടനങ്ങളും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കർണാടകയിലെ മൈസൂരുവിൽ നിന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. പോലീസിനെ പോലും വെല്ലുവിളിച്ചുകൊണ്ട് പൊതുനിരത്തിൽ യുവാക്കൾ നടത്തിയ ബൈക്ക് അഭ്യാസങ്ങൾ ഇപ്പോൾ ഭരണകൂടത്തിനും നിയമപാലകർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

മൈസൂരുവിലെ തിരക്കേറിയ റോഡിലൂടെ സ്കൂട്ടറിന്‍റെ മുൻചക്രം ഉയർത്തി അതീവ അപകടകരമായ രീതിയിൽ 'വീലി' ചെയ്താണ് യുവാക്കൾ പാഞ്ഞത്. സാധാരണയായി പോലീസ് പരിശോധനയോ വാഹനങ്ങളോ കണ്ടാൽ ഇത്തരം നിയമലംഘകർ വേഗത കുറയ്ക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യാറുണ്ട്.

എന്നാൽ ഇവിടെ നടന്നത് തികച്ചും വിപരീതമായ കാര്യമാണ്. ഈ സാഹസിക പ്രകടനം നടക്കുമ്പോൾ തന്നെ തൊട്ടടുത്ത് പോലീസ് പട്രോളിംഗ് സംഘത്തിന്‍റെ വാഹനമുണ്ടായിരുന്നു.

പോലീസിന്‍റെ സാന്നിധ്യം അറിയിക്കുന്ന ലൈറ്റുകൾ ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും, അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിലായിരുന്നു യുവാക്കളുടെ പെരുമാറ്റം.

പോലീസ് വാനിനെ നിസാരമായി മറികടന്ന ഇവർ, തൊട്ടുപിന്നാലെ യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിനെയും ഇതേ അപകടകരമായ രീതിയിൽ തന്നെ മറികടന്നുപോയി.

സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതോടെ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

നിയമപാലകരുടെ കൺമുന്നിൽ വച്ച് ഇത്രയും വലിയ ലംഘനം നടന്നിട്ടും അപ്പോൾ തന്നെ അവരെ തടയാൻ കഴിയാതിരുന്നത് പോലീസിന്‍റെ പരാജയമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

യുവാക്കൾക്ക് പോലീസിനെ ഭയമില്ലാത്ത അവസ്ഥ വന്നാൽ അത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

കുറ്റവാളികളെ കണ്ടെത്തി തടവുശിക്ഷ നൽകണമെന്നും അവരുടെ ഡ്രൈവിംഗ് ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കണമെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.

സംഭവം വിവാദമായതോടെ മൈസൂരു പോലീസ് ഈ വിഷയത്തിൽ കർശന നടപടിക്ക് ഒരുങ്ങുകയാണ്. ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റവാളികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പോലീസ് സ്വമേധയാ കേസെടുക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Viral

സ്റ്റിയറിംഗിൽ തളർന്നുറങ്ങി ഡ്രൈവർ; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

ജോലിത്തിരക്കും വിശ്രമമില്ലാത്ത ഷെഡ്യൂളുകളും മനുഷ്യജീവിതത്തെ എത്രത്തോളം അപകടകരമായ അവസ്ഥയിലെത്തിക്കാം എന്നതിന്‍റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് ചണ്ഡീഗഡ്-മണാലി ഹൈവേയിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ.

അതിവേഗത്തിൽ പാതയിലൂടെ കുതിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവർ സ്റ്റിയറിംഗിലിരുന്ന് ഉറങ്ങിപ്പോയ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഏകദേശം 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ വാഹനം മുന്നോട്ട് നീങ്ങുമ്പോഴും ഡ്രൈവർ പൂർണമായും ബോധരഹിതനായി ഉറക്കത്തിലായിരുന്നു എന്നത് കാഴ്ചക്കാരിൽ ഭീതിയുണർത്തുന്നു.

ഈ അപകടസാഹചര്യം ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാരുടെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. വാഹനത്തിന് പിന്നാലെ വന്നവർ നിരന്തരമായി ഹോൺ മുഴക്കിയും ഒച്ചവെച്ചും ഡ്രൈവറെ ഉണർത്താൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഡ്രൈവർ ഉറക്കത്തിലാണെന്ന് ഉറക്കെ വിളിച്ചുപറയുന്ന ട്രക്ക് ഡ്രൈവറുടെ ശബ്ദവും ദൃശ്യങ്ങളിലുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ശബ്ദം കേട്ട് ഡ്രൈവർ ഉണരുകയും വാഹനത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്തതോടെ വലിയ ദുരന്തമാണ് ഒഴിവായത്.

ഈ സംഭവം പുറത്തുവന്നതോടെ ടാക്സി-ട്രക്ക് ഡ്രൈവർമാരുടെ ദുരിതപൂർണമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് വലിയ തോതിലുള്ള പ്രതിഷേധങ്ങളും ചർച്ചകളും ഉയരുന്നുണ്ട്.

ഡ്രൈവർമാരുടെ ശാരീരിക തളർച്ച കേവലം ഒരു വ്യക്തിപരമായ പ്രശ്നമല്ലെന്നും മറിച്ച് നിലവിലുള്ള സംവിധാനത്തിന്‍റെ പരാജയമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നു.

അധികസമയം ജോലി ചെയ്യേണ്ടി വരുന്നതും ട്രിപ്പുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മാത്രം വരുമാനം ലഭിക്കുന്ന രീതിയും ഡ്രൈവർമാരെ വിശ്രമമില്ലാതെ വണ്ടിയോടിക്കാൻ നിർബന്ധിതരാക്കുകയാണ്.

ഇത്തരം സാഹചര്യം ഒഴിവാക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്നും ഡ്രൈവർമാരുടെ ക്ഷേമവും റോഡ് സുരക്ഷയും ഉറപ്പാക്കാൻ കർശനമായ നിയമങ്ങൾ വേണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാകുകയാണ്.

National

ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 21-കാരൻ മരിച്ചു. ചെമ്പൂർ ആസാദ് ഗല്ലി സ്വദേശിയായ യഷ് ചന്ദ്രകാന്ത് ചവാനാണ് കെഇഎം ആശുപത്രിയിൽവച്ച് മരണപ്പെട്ടത്.

കഴിഞ്ഞ ഡിസംബർ 27-ന് പുലർച്ചെ കാഞ്ചൂർമാർഗ് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. നവി മുംബൈയിലെ ഐരോളിയിൽ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യഷ്.

അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം യഷിന്‍റെ ബൈക്കിൽ ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു.

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കൾ യഷിനെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ന്യൂറോ സർജന്‍റെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കെഇഎം ആശുപത്രിയിലേക്ക് മാറ്റി.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് മരിച്ചത്. സംഭവത്തിൽ വിക്രോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വാഹന നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം അജ്ഞാത വാഹന ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്.

Viral

ഹൈദരാബാദ് എക്സ്പ്രസ് വേയിൽ മരണക്കളി; ചീറിപ്പായുന്ന കാറിൽ നിന്ന് പടക്കം പൊട്ടിച്ച് യുവാക്കൾ

ഹൈദരാബാദിലെ തിരക്കേറിയ പി.വി. നരസിംഹറാവു എക്സ്പ്രസ് വേയിൽ യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് യുവാക്കൾ നടത്തിയ അപകടകരമായ പ്രകടനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

അമിതവേഗതയിൽ പായുന്ന കാറിൽ ഇരുന്ന് തുടർച്ചയായി പടക്കങ്ങൾ പൊട്ടിച്ചതാണ് മറ്റു യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്. ടിജി 11 എ 9177 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറിലെ യാത്രക്കാരനാണ് ജനാലയിലൂടെ പുറത്തേക്ക് പടക്കം തൊടുത്തുവിട്ടത്.

ഇതിന്‍റെ ദൃശ്യങ്ങൾ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരൻ ക്യാമറയിൽ പകർത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വേഗതയേറിയ വാഹനങ്ങൾ സഞ്ചരിക്കുന്ന എക്സ്പ്രസ് വേയിൽ ഇത്തരം പ്രവർത്തികൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. പടക്കത്തിൽ നിന്നുള്ള തീപ്പൊരികൾ വായുവിൽ ചിതറുന്നതും വാഹനങ്ങൾക്കിടയിലേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

വിനോദത്തിന് വേണ്ടി പൊതുജന സുരക്ഷയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രോഷമാണ് ഉയരുന്നത്.

ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ വൈറലായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഉടനടി നടപടികളൊന്നും ഉണ്ടാകാത്തത് ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

തിരക്കേറിയ ഹൈവേകളിൽ ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നും ട്രാഫിക് പോലീസിന്‍റെ ശക്തമായ നിരീക്ഷണം ഇത്തരം സ്ഥലങ്ങളിൽ ഉറപ്പാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.

National

ചിത്രദുർഗയിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 17 പേർ മരിച്ചതായി റിപ്പോർട്ട്

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ സ്ലീപ്പർ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ ഭീകരമായ അപകടത്തിൽ 17 പേർ മരിച്ചതായി സംശയിക്കുന്നു.

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഹിരിയൂരിന് സമീപം ദേശീയപാത 48ലാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സെൻട്രൽ ഡിവൈഡർ മറികടന്ന് എതിർദിശയിൽ വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന് ഉടൻ തന്നെ തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ വാഹനം പൂർണമായും അഗ്നിക്കിരയാവുകയും ചെയ്തു. ബസിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

എന്നാൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഏഴു യാത്രക്കാർ അത്ഭുതകരമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവർക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൂട്ടിയിടിയെത്തുടർന്നുണ്ടായ വൻ തീപിടുത്തമാണ് മരണസംഖ്യ ഉയരാൻ കാരണമായത്.

സ്ലീപ്പർ കോച്ചിനുള്ളിൽ പലരും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ദുരന്തം. ചിത്രദുർഗ പോലീസ് സൂപ്രണ്ട് രഞ്ജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

നിലവിൽ ഹിരിയൂർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗികമായ മരണസംഖ്യ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു.

Viral

വ്യൂസ് കൂടാൻ എന്തും ചെയ്യുമോ?: വൈറലാകാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു കൂട്ടം യുവാക്കൾ

സോഷ്യൽ മീഡിയയിൽ താൽക്കാലിക പ്രശസ്തി നേടാനായി സ്വന്തം ജീവൻ പണയപ്പെടുത്തുന്ന യുവാക്കളുടെ അപകടകരമായ പ്രവണത വീണ്ടും ചർച്ചയാവുകയാണ്.

ഒരു ദേശീയപാതയിൽ അതിവേഗത്തിൽ പായുന്ന ട്രക്കിന് തൊട്ടുപിന്നാലെ ഹെൽമെറ്റ് പോലും ധരിക്കാതെ ബൈക്ക് അഭ്യാസങ്ങൾ നടത്തുന്ന സംഘത്തിന്‍റെ ദൃശ്യങ്ങൾ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.

മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്ന വിധത്തിൽ വാഹനം വെട്ടിച്ചും ട്രക്കിനോട് ചേർന്ന് ഓടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർക്കെതിരെ കർശന നടപടി വേണമെന്നാണ് സൈബർ ലോകം ആവശ്യപ്പെടുന്നത്.

ട്രക്ക് യാത്രക്കാർ ഇവരോട് വാഹനം മാറ്റി ഓടിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ സ്റ്റണ്ടുകൾ തുടരുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഇത്തരം വിവേകശൂന്യമായ പ്രവർത്തികൾ സ്വന്തം ജീവൻ മാത്രമല്ല, നിരപരാധികളായ മറ്റു യാത്രക്കാരുടെ സുരക്ഷയെക്കൂടി അപകടത്തിലാക്കുന്നുവെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

വെറും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി നിയമം കയ്യിലെടുക്കുന്നവർക്കെതിരെ അധികൃതർ മാതൃകാപരമായ ശിക്ഷ നൽകണമെന്ന ആവശ്യവും ശക്തമാണ്.

Viral

റെയിൽവേ ട്രാക്കിലും 'ഓഫ് റോഡിംഗ്'; 65-കാരന്‍റെ അഭ്യാസപ്രകടനം പാളി, ഒടുവിൽ പോലീസ് പിടിയിൽ

നാഗാലാൻഡിലെ ദിമാപൂരിൽ മഹിന്ദ്ര ഥാർ റെയിൽവേ ട്രാക്കിലേക്ക് ഓടിച്ചു കയറ്റി റെയിൽവേ ഗതാഗതവും സുരക്ഷയും അവതാളത്തിലാക്കിയ അറുപത്തിയഞ്ചുകാരൻ പോലീസ് പിടിയിലായി.

ദിമാപൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ബർമ ക്യാമ്പ് ഫ്ലൈഓവറിന് താഴെ ഒന്നാം നമ്പർ ട്രാക്കിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സിഗ്നൽ അംഗാമി സ്വദേശിയായ തെപ്പുനീതുവോ എന്നയാളാണ് അശ്രദ്ധമായി വാഹനം ഓടിച്ച് റെയിൽവേ ട്രാക്കിൽ കുടുങ്ങിയത്.

രാത്രി 11:35 ഓടെ ട്രാക്കിൽ കുടുങ്ങിയ വാഹനം കണ്ട് പരിഭ്രാന്തരായ ദൃക്‌സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ സുരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയാണ് കാർ നീക്കം ചെയ്തത്.

ഭാഗ്യവശാൽ ഈ സമയത്ത് ട്രെയിനുകൾ വരാതിരുന്നതും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലും വലിയൊരു ദുരന്തം ഒഴിവാക്കി. റെയിൽവേ നിയമത്തിലെ 153, 147 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മദ്യലഹരിയിലാണോ ഇയാൾ വാഹനം ഓടിച്ചിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് ഗൗരവമായി അന്വേഷിച്ചു വരികയാണ്. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മഹിന്ദ്ര ഥാർ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ശൈലിയെ ചൊല്ലി വലിയ ചർച്ചകളാണ് നടക്കുന്നത്.

വടക്കേ ഇന്ത്യയിലെ ചില ഡ്രൈവർമാരുടെ മോശം പെരുമാറ്റം ഇപ്പോൾ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണോ എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

മഹിന്ദ്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കിടയിൽ ഇത്തരം സാഹസിക പ്രവണതകൾ കൂടുന്നുണ്ടോ എന്ന് ആനന്ദ് മഹിന്ദ്രയെ ടാഗ് ചെയ്തുകൊണ്ട് പലരും എക്സ് പ്ലാറ്റ്‌ഫോമിൽ ചോദിക്കുന്നുണ്ട്.

Latest News

Corehub Up