x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർമ്മിച്ച് മാസങ്ങൾക്കകം റോഡ് തകർന്നു; രവത് - കിവാലെ പാതയിൽ യാത്രാദുരിതം രൂക്ഷം


Published: July 21, 2026 09:35 PM IST | Updated: July 21, 2026 09:35 PM IST

പിംപ്രി-ചിഞ്ച്‌വാഡിലെ രവത് - കിവാലെ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാത കനത്ത മഴയിൽ തകർന്ന് അടഞ്ഞുകിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. നിർമ്മിച്ച് ചുരുക്കം ചില മാസങ്ങൾ മാത്രം പിന്നിട്ട റോഡാണ് ഇടിഞ്ഞുതാഴ്ന്നത്.

ആകുർടി സ്റ്റേഷൻ ഭാഗത്തുനിന്നും രവത്, കിവാലെ, ദേഹു റോഡ് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ആളുകൾ ആശ്രയിച്ചിരുന്ന ഏക ആശ്രയമാണ് ഇപ്പോൾ തടസപ്പെട്ടിരിക്കുന്നത്. ഇതുമൂലം വാഹനയാത്രക്കാർക്ക് മൂന്നോ നാലോ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.

നർമ്മദ പാർക്ക് ഹൗസിങ് സൊസൈറ്റിക്ക് സമീപം ജൂലൈ ആദ്യവാരം പെയ്ത ശക്തമായ മഴയിലാണ് റോഡിന്‍റെ ഒരു ഭാഗം അഞ്ച് അടിയോളം താഴ്ന്നുപോയത്.

അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ അറ്റകുറ്റപ്പണികളും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കുറഞ്ഞ കാലയളവിനുള്ളിൽ പുതിയ റോഡ് തകർന്നത് നിർമ്മാണത്തിലെ അപാകതകളെക്കുറിച്ചുള്ള സംശയങ്ങൾ ഉയർത്തുന്നുണ്ട്. പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്നതാണ് റോഡ് ഇടിയാൻ കാരണമെന്നും എത്രയും വേഗം തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് സിവിൽ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സെക്ടർ 26-ന് സമീപമുള്ള പ്രകൃതിദത്ത തോടിന്‍റെ ഭാഗത്തും അതിന്‍റെ സംരക്ഷിത മേഖലയിലും വ്യാപകമായി അവശിഷ്ടങ്ങൾ തള്ളിയതാണ് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടാനും റോഡ് തകരാനും കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇത് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ഉത്തരവാദികളായ ബിൽഡർമാരോട് വിശദീകരണം ആവശ്യപ്പെട്ട് മുനിസിപ്പൽ അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്.

ബിൽഡറുടെ മറുപടിയും വകുപ്പുതല റിപ്പോർട്ടും ലഭിച്ചാലുടൻ മഹാരാഷ്ട്ര റീജിയണൽ ആൻഡ് ടൗൺ പ്ലാനിങ് ആക്ട് പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വാർഡ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ റോഡ് എത്രയും പെട്ടെന്ന് പഴയ നിലയിലാക്കണമെന്നാണ് പൊതുജനാഭിപ്രായം.

Tags : RavetRoadCollapse PimpriChinchwad CivicIssues PCMC RoadSafety InfrastructureFail

Recent News

Corehub Up