x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീതികുറഞ്ഞ ഇല്ലിത്തൊണ്ട് റോഡിലൂടെ ഭാരവണ്ടികൾ, ജനം ഭീതിയിൽ

വെബ് ഡെസ്ക്
Published: August 24, 2026 01:15 AM IST | Updated: August 24, 2026 01:15 AM IST

വീതികുറഞ്ഞ വഴിയിലൂടെ ലോറി കടന്നുപോകുന്നു

തലയോലപ്പറമ്പ് : വീതികുറഞ്ഞ ഇല്ലിത്തൊണ്ട് റോഡിലൂടെ ഭാരവാഹനങ്ങൾ ഇതടവില്ലാതെ കടന്നുപോകുന്നത് അപകടങ്ങൾ പതിവാക്കുന്നു. തലയോലപ്പറമ്പ്, എറണാകുളം, തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾക്ക് തലയോലപ്പറമ്പ് ടൗണിൽ കയറാതെ കോട്ടയം റോഡിലേക്ക് കയറാനുള്ള എളുപ്പ മാർഗമാണ് ഇല്ലിത്തൊണ്ട് റോഡ്. വീതികുറഞ്ഞ ഈ വഴിയിലൂടെ വൺവേ ലംഘിച്ചാണ് വാഹനങ്ങൾ പാഞ്ഞെത്തുന്നത്. ഭാരവണ്ടികളടക്കം നിരത്ത് കൈയടക്കിയതോട പ്രദേശത്ത് ഗതാഗതക്കുരുക്കും പ്രദേശവാസികളുമായി സംഘർഷങ്ങളും പതിവായി.

400-മീറ്റർ ദൂരമുള്ള ഈ റോഡിന്‍റെ പലഭാഗങ്ങളിലും മൂന്നര മീറ്റർ മാത്രമാണ് വീതി. ഇവിടെ വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹന യാത്രികർ ഇത് ലംഘിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വലിയചരക്കു വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. റോഡിന്‍റെ വീതിക്കുറവുമൂലം കാൽനട യാത്രക്കാർക്കുപോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആംബുലൻസുകൾ ഉൾപ്പെടെ പതിവായി ഇവിടെ ബ്ലോക്കിൽപ്പെടുന്നു.

ഒതുക്കാൻ ഇടമില്ലാതെ വരുന്നതോടെ റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള മതിലുകളിൽ വാ ഹനങ്ങൾ ഇടിച്ചുകയറി കേടുപാടുകൾ സംഭവിക്കുന്നതുംപതിവാണ്. പ്രദേശവാസികളുടെ വാഹനങ്ങൾ റോഡിലേക്ക് ഇറക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. സഹികെട്ട നാട്ടുകാർ ഭാരവണ്ടികൾ കയറുന്നത് തടയാൻ റോഡിൽ വീപ്പയും മറ്റും നിരത്തി പ്രതിരോധം തീർത്തു. ഇന്നലെയും ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. ഒരാഴ്ച മുമ്പ് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന യുവാവിനും യുവതിക്കും പരിക്കേറ്റിരുന്നു. രണ്ടാഴ്ച മുമ്പ് നിയന്ത്രണം തെറ്റിയ കാർ ഇവിടെ തല കീഴായി മറിഞ്ഞിരുന്നു.

വീതി കുറഞ്ഞ വഴിയിലൂടെയുള്ള ഭാരവണ്ടികളുടെ സഞ്ചാരം നിയന്ത്രിച്ചാൽ മാത്രമേ പ്രദേശവാസികൾക്ക് അപകട ഭീതിയില്ലാതെ സഞ്ചരിക്കാനാകുകയുള്ളുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇല്ലിത്തൊണ്ട് റോഡ് പിഡബ്ല്യുഡിയുടെ അധീനതയിലുള്ളതാണെന്നും ഒരു വിഭാഗം ആളുകൾ വീപ്പകൾ നിരത്തി വഴി തടഞ്ഞതിനെത്തുടർന്ന് ചെറുവാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ ജനങ്ങളുടെ പരാതിയെ തുടർന്നാണ് പോലീസ് സഹായത്തോടെ വീപ്പകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതെന്ന് പിഡബ്ല്യുഡി അധികൃതർ പറയുന്നു. ഭാരവണ്ടി നിരോധിക്കണമെങ്കിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കണമെന്നും ഇതിന് പഞ്ചായതത്താ ണ് മുൻകൈയെടുക്കേണ്ടതെന്നും പിഡബ്ല്യൂഡി അധികൃതർ പറയുന്നു.

Tags : narrow roads NattuVishasham DistrictNews

Recent News

Corehub Up