Back to Home |
|
ലക്ഷ്യം ജയം |
ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. പന്ത്രണ്ടാം ഏകദിന ലോകകപ്പിലെ കറുത്തകുതിരകളാകാൻ ഒരുങ്ങുന്ന ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യക്ക് ഇന്ന് ജയം കൂടിയേ തീരൂ. കാരണം, ഇംഗ്ലണ്ടിനെതിരായ തോൽവി ഇന്ത്യയെ അത്രയേറെ വിമർശനങ്ങൾക്കു നടുവിലാക്കി. മറുവശത്ത് ബംഗ്ലാദേശിന് ഇന്ന് ജയിച്ചാൽ സെമി സാധ്യത നിലനിർത്താം. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരേ ഇന്ത്യ തോൽവി വഴങ്ങിയ മൈതാനത്താണ് ഇന്നത്തെ മത്സരവും. 2007 ലോകകപ്പിൽ ഇന്ത്യയെ കീഴടക്കിയ ചരിത്രം ബംഗ്ലാദേശിനുണ്ട്.
ഷക്കീബ് തരംഗം
ഷക്കീബ് അൽ ഹസന്റെ ലോകകപ്പ് ആണ് ഇതെന്നു പറഞ്ഞാൽ ക്രിക്കറ്റ് ലോകത്തിന് അതു നിഷേധിക്കാൻ സാധിക്കില്ല. കാരണം, ശരാശരി ടീമിന്റെ ഭാഗമായ ഷക്കീബ് ഈ ലോകകപ്പിൽ പിന്നിട്ട വഴികൾ അത്രമേൽ കടുപ്പമായിരുന്നു. കഠിന വഴികളിൽ വിളക്കായ് തെളിഞ്ഞ ഷക്കീബിനൊപ്പം സഹതാരങ്ങളും ചേർന്നപ്പോൾ ബംഗ്ലാദേശ് ശരാശരിയിലും മുകളിലുള്ള പ്രകടനം കാഴ്ചവച്ചു. ലോകകപ്പ് റണ്‍വേട്ടയിൽ 476 റണ്‍സുമായി ഷക്കീബ് മൂന്നാം സ്ഥാനത്താണ്. 10 വിക്കറ്റും ലോക ഒന്നാം നന്പർ ഓൾ റൗണ്ടറിന്റെ പേരിലുണ്ട്. ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഷക്കീബിനെ ഐസിസി ലോക ഒന്നാം നന്പർ ഓൾ റൗണ്ടറായി പ്രഖ്യാപിച്ചത്. തന്റെ ഒൗൾ റൗണ്ട് മികവിലൂടെ ചരിത്രത്തിലാദ്യമായി സെമി ഫൈനൽ സ്വപ്നം കാണാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചിരിക്കുകയാണ് ഷക്കീബ്.
ഷക്കീബിനൊപ്പം ഒരു പിടി താരങ്ങൾ ബംഗ്ല കടുവകളുടെ ശൗര്യം വർധിപ്പിക്കുന്നു. 327 റണ്‍സ് ഇതുവരെ സ്വന്തമാക്കിയ മുഷ്ഫിക്കർ റഹീം, 205 റണ്‍സ് നേടിക്കഴിഞ്ഞ തമിം ഇക്ബാൽ തുടങ്ങിയവരാണ് അവരുടെ ബാറ്റിംഗ് കരുത്ത്. ബൗളിംഗിൽ മുഹമ്മദ് സൈഫുദ്ദീൻ അഞ്ച് കളിയിൽ 10 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. മുത്ഫിസുർ റഹ്മാനും 10 വിക്കറ്റുമായി ബംഗ്ലനിരയിലെ സ്റ്റാർ ബൗളറായുണ്ട്.
രോഹിത്, കോഹ്ലി
ബാറ്റിംഗിൽ ഇന്ത്യയുടെ കരുത്ത് ഹിറ്റ്മാൻ എന്നറിയപ്പെടുന്ന രോഹിത് ശർമയാണ്. ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയടക്കം 440 റണ്‍സ് രോഹിത് സ്വന്തമാക്കി കഴിഞ്ഞു. ഇതുവരെ സെഞ്ചുറി നേടാനായില്ലെങ്കിലും തുടർച്ചയായ അഞ്ചാം അർധസെഞ്ചുറിയുമായി 382 റണ്‍സ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫോമിലാണ്. ഇവർ രണ്ടുമാണ് ബാറ്റിംഗിൽ ഇന്ത്യയുടെ കരുത്ത്. ഇവർക്കുശേഷം ഹാർദിക് പാണ്ഡ്യയുടെ ആക്രമണ ബാറ്റിംഗും ഇന്ത്യക്ക് ഗുണകരമാണ്. മധ്യനിരയിൽനിന്ന് കോഹ്ലിക്കും രോഹിത്തിനും പിന്തുണ ലഭിക്കേണ്ടത് ആവശ്യകതയാണെന്ന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ കെ. ശ്രീകാന്ത് ഇംഗ്ലണ്ടിനെതിരായ തോൽവിക്കുശേഷം പ്രതികരിച്ചിരുന്നു. 1983 ലോകകപ്പ് വിജയിച്ച ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ശ്രീകാന്ത്.
ഷാമി, കുൽചാ
ബൗളിംഗിൽ മൂന്ന് മത്സരങ്ങളിൽ 13 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമി ഇന്നുണ്ടാകുമോ എന്നതു വ്യക്തമല്ല. പരിക്ക് ഭേദമായാൽ ഭുവനേശ്വർ തിരിച്ചെത്തിയേക്കും. എന്നാൽ, വിക്കറ്റ് വീഴ്ത്താനുള്ള ഷാമിയുടെ കഴിവ് ശ്രദ്ധേയം. സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഫോം കണ്ടെത്തിയാലേ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകൂ. ഇംഗ്ലണ്ടിനെതിരേ കുൽചാ സഖ്യം 20 ഓവറിൽ നല്‍കിയത് 160 റണ്‍സ്. ഇന്ത്യയുടെ തോൽവിക്കു പ്രധാന കാരണം ഇരുവരും വിട്ടുനല്‍കിയ ഈ റണ്‍സ് ആയിരുന്നു.
|
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
ക്ലാസിക് സെമി | മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ഒരു യമണ്ടൻ ജയത്തിന്! | ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു | |
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ | ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം | |
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ | ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|