Back to Home |
|
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ |
ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ ബാറ്റിൽ ചുംബിച്ച് പന്ത് ബൗണ്ടറി കടക്കുന്നത് അത്ര അനായാസമാണ്. രോഹിത് ശർമ ആക്രമണ സ്വഭാവമുള്ള ക്ലാസ് ബാറ്റ്സ്മാനാണെന്നതിൽ ക്രിക്കറ്റ് ലോകത്തിൽ എതിർ അഭിപ്രായവുമില്ല. ഈ ലോകകപ്പിൽ രോഹിത്തിന്റെ അത്ര ശോഭിച്ചുനിൽക്കുന്ന വേറൊരു ഇന്ത്യൻ താരവുമില്ലെന്നതും വാസ്തവം.
ഏഴ് മത്സരങ്ങളിൽനിന്ന് 90.66 ശരാശരിയിൽ 544 റണ്‍സ് ആണ് രോഹിത് ഇതുവരെ ഈ ലോകകപ്പിൽ അടിച്ചെടുത്തത്. അതിൽ നാല് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഉൾപ്പെടും. റൺവേട്ടയിൽ ഒന്നാമതെത്താനും രോഹിത്തിനായി. ഹിറ്റ്മാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രോഹിത്തിന്റെ ക്ലാസിനൊപ്പം ഭാഗ്യവും ഈ ലോകകപ്പിൽ അകന്പടി സേവിക്കുന്നുണ്ട്. കാരണം, രോഹിത്തിനെ ഭാഗ്യദേവത കടാഷിക്കാതിരുന്നത് ഇതുവരെ രണ്ട് മത്സരങ്ങളിൽ മാത്രം. അഫ്ഗാനിസ്ഥാനെതിരേ ഒരു റണ്ണിനു ബൗൾഡ് ആയപ്പോഴായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് വെസ്റ്റ് ഇൻഡീസിനെതിരേ 18 റണ്‍സിൽ നിൽക്കുന്പോൾ ബാറ്റിലാണോ പാഡിലാണോ ഉരസിയതെന്നു വ്യക്തമല്ലാത്ത ഒരു ക്യാച്ചിന്റെ നിമിഷത്തിലും. തന്റെ ബാറ്റിൽ പന്ത് ഉരസിയിട്ടില്ലെന്നു വ്യക്തമാക്കുന്ന ചിത്രങ്ങൾ പിന്നാലെ രോഹിത് ട്വീറ്റ് ചെയ്തിരുന്നു.
ഒരു ഏകദിന ലോകകപ്പ് എഡിഷനിൽ നാല് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് രോഹിത്. രോഹിത് സെഞ്ചുറി നേടിയപ്പോഴും അർധസെഞ്ചുറിനേടിയപ്പോഴും ചാരുതയാർന്ന ആ ഇന്നിംഗ്സിന് ഭാഗ്യദേവത കുടപിടിച്ചു.
ഭാഗ്യദേവതയുടെ കടാഷം
ദക്ഷിണാഫ്രിക്കയ്ക്കെതിരേ 122 നോട്ടൗട്ട് ആയാണ് രോഹിത് ഈ ലോകകപ്പിലെ റണ്‍ വേട്ടയ്ക്കും സെഞ്ചുറി വേട്ടയ്ക്കും തുടക്കമിട്ടത്. അന്ന് ഒരു റണ്ണിൽ നിൽക്കുന്പോൾ കഗിസൊ റബാഡയുടെ പന്തിൽ രോഹിത്തിന്റെ ക്യാച്ച് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി നഷ്ടപ്പെടുത്തി. ജീവൻ തിരിച്ചു ലഭിച്ച ഹിറ്റ്മാൻ ഇന്ത്യയെ ജയത്തിലെത്തിച്ച് താരമായി. ചിരവൈരികളായ പാക്കിസ്ഥാനെതിരേ നടന്ന സൂപ്പർ പോരാട്ടത്തിലായിരുന്നു രോഹിത്തിന്റെ രണ്ടാം സെഞ്ചുറി. അന്ന് 140 റണ്‍സ് ഇന്ത്യൻ ഉപനായകൻ അടിച്ചെടുത്തു. 32ൽ നിൽക്കുന്പോൾ രോഹിത്തിനെ റണ്ണൗട്ടാക്കാനുള്ള അവസരം പാക്കിസ്ഥാനു ലഭിച്ചതാണ്. സ്കൂൾകുട്ടികൾക്കുപോലും സാധിക്കുമായിരുന്ന ഒരു റണ്ണൗട്ടിൽനിന്ന്് ഭാഗ്യദേവത രോഹിത്തിനെ രക്ഷിച്ചെടുത്തു.
ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു രോഹിത്തിന്റെ അർധസെഞ്ചുറി. 57 റണ്‍സ് നേടിയ രോഹിത്തിനെ രണ്ട് റണ്‍സിൽ നിൽക്കുന്പോൾ കോർട്ടർ നെയ്ൽ വിട്ടുകളഞ്ഞു. മിച്ചൽ സ്റ്റാർക്കിന്റെ പന്തിലായിരുന്നു അത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പരാജയപ്പെട്ട മത്സരത്തിലും വലംകൈ ഓപ്പണറുടെ ബാറ്റ് വിശ്രമിച്ചില്ല. 102 റണ്‍സ് ആ ബാറ്റിൽനിന്ന് പിറന്നു. എന്നാൽ, നാല് റണ്‍സിൽ നിൽക്കുന്പോൾ ജോഫ്ര ആർച്ചറുടെ പന്തിൽ സെക്കൻഡ് സ്ലിപ്പിൽ ജോ റൂട്ട് രോഹിത്തിന്റെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ ഇന്നലെ ബംഗ്ലാദേശിനെതിരായ സെഞ്ചുറിയിലും ഹിറ്റ്മാനെ ഭാഗ്യം തുണച്ചു. ഒന്‍പത് റണ്‍സിൽ നിൽക്കുന്പോൾ മുസ്താഫിസുർ റഹ്മാന്റ പന്തിൽ തമിം ഇഖ്ബാൽ ഡീപ്പ് സ്ക്വയർ ലെഗിൽ ക്യാച്ച് വിട്ടുകളഞ്ഞു. തുടർന്ന് ഈ ലോകകപ്പിൽ തന്റെ നാലാം സെഞ്ചുറി (104 റണ്‍സ്) നേടിയശേഷമായിരുന്നു രോഹിത് ക്രീസ് വിട്ടത്.
ആക്രമണം കൂടി
ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതിനുശേഷം രോഹിത് ശർമ ബാറ്റിംഗിന്റെ ശൈലി മാറിയിട്ടുണ്ട്. ധവാൻ ഓപ്പണറായി കൂടെയുള്ളപ്പോൾ രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ് 56 ആണ്. എന്നാൽ, ധവാനു പകരം കെ.എൽ. രാഹുൽ ഓപ്പണറായെത്തിയതോടെ രോഹിത് ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്തു. രാഹുലിനൊപ്പം 90നു മുകളിലാണ് രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ്. ലോകകപ്പ് പോലൊരു വേദിയിൽ പകരക്കാരൻ ഓപ്പണർ റോളിൽ എത്തുന്പോൾ ഉണ്ടാകുന്ന സമ്മർദത്തിൽനിന്ന് രാഹുലിനെ ഒഴിവാക്കുകയാണ് രോഹിത് ചെയ്യുന്നത്.
|
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
ക്ലാസിക് സെമി | മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ഒരു യമണ്ടൻ ജയത്തിന്! | ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു | |
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ | ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ലക്ഷ്യം ജയം | ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|