|
Americas |
|
|
|
|
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പോൾ ജെ. കിമ്മിന്റെ ടോക്ക് ഷോ സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യൂത്ത് മിനിസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം നേതൃത്വം നൽകി. സംഗീതവും നർമവും നിറഞ്ഞ ടോക്ക് ഷോയോടെയാണ് യൂത്ത് നൈറ്റ് അരങ്ങേറിയത്.
ഇടവകയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ക്നാനായ റീജൻ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലി പുത്തൻപുര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പോൾ ജെ കിമ്മിന്റെ സാന്നിധ്യം ഇടവകയ്ക്ക് അനുഗ്രഹമാണെന്ന് ഫാ. ബിൻസ് ചേത്തലിൽ അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത യുവജനങ്ങളെ വികാരി ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, മതബോധന സ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, ടീൻ മിനിസ്ട്രി കോഓർഡിനേറ്റർ മെജോ കുന്നശ്ശേരി, ട്രസ്റ്റിമാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് ട്രസ്റ്റി നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
|
നിയോഗങ്ങൾ വിസ്മരിക്കുന്നവർ ദൈവത്തിൽ നിന്നകന്നുപോകുന്നു: റവ റോബിൻ വർഗീസ്
ഡാളസ് : ക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിക്കപ്പെട്ടവരാണ് ഓരോരുത്തരുമെന്ന് അവകാശപ്പെടുമ്പോഴും നമ്മിൽ ഭരമേല്പിക്കപെട്ട നിയോഗം എന്താണെന്ന് തിരിച്ചറിയാതെ ആത്മീയ മണ്ഡലത്തിൽ നിന്നും ഒളിച്ചോടുന്നവരാണ് എന്ന യാഥാർഥ്യം വിസ്മരിക്കാവുന്നതല്ലെന്ന് റവ. റോബിൻ വർഗീസ്.
ജൂൺ 16 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിച്ച മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജണൽ സന്നദ്ധ സുവിശേഷക സംഘം 'അറ്റ് ദി ക്രോസ്' എന്ന വിഷയത്തിൽ നോഹയുടെ ജീവിതത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു റവ. റോബിൻ വർഗീസ്.
ദൈവത്തിൽ നിന്ന് ഒളിച്ചോടുന്നവർ ശിക്ഷാവിധിയിൽ അകപ്പെടും. ദൈവിക കൽപന ലംഘിച്ചു യാത്ര തിരിച്ച യോനയുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരന്തവും എന്നാൽ താൻ ചെയ്തു പോയ തെറ്റുകൾ മനസിലാക്കി ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരുവാൻ ദൈവം യോനാക്ക് അവസരം നൽകി. വ്യത്യസ്ത ജീവിത അവസ്ഥകളിൽ താൻ എവിടെയായിരുന്നു എന്നുള്ള തിരിച്ചറിവ് വിശ്വാസിക്കുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ ഫാർമേഴ്സ് എംടിസി വികാരി റവ. എബ്രഹാം വി സാംസൺ അധ്യക്ഷത വഹിച്ചു. റവ. ഉമ്മൻപ്രാരംഭ പ്രാർഥന നടത്തി. ഡാളസ് സെഹിയോൻ എംടിസി (പ്ലാനോ)യിലെ മോൻസി വർഗീസ് ഗാനം ആലപിച്ചു. സൗത്ത് വെസ്റ്റ് റീജനൽ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ട്രഷറർ ഷേർലി സിലാസ് സ്വാഗതം പറഞ്ഞു. ഡാലസ് സെഹിയോൻ എംടിസി (പ്ലാനോ)യിലെ മാത്യു ലൂക്കോസ്, ആലിയമ്മ ഇടിക്കുള എന്നിവർ മധ്യസ്ഥ പ്രാർഥനക്ക് നേതൃത്വം നൽകി.
പാരിഷ് മിഷൻ സെക്രട്ടറിമാരായ റോബി ചേലങ്കരി, സാം അലക്സ്, ഷിർലി സിലാസ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. സൗത്ത് വെസ്റ്റ് റീജനൽ സന്നദ്ധ സുവിശേഷക സംഘത്തിന്റെ വൈസ് പ്രസിഡന്റ് സാം അലക്സ് നന്ദി പറഞ്ഞു. റവ. ജോസഫ് ചാക്കോ സമാപന പ്രാർഥനയും ആശീർവാദവും നിർവഹിച്ചു.
|
അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിനു ന്യൂജേഴ്സിയിൽ അരങ്ങൊരുങ്ങുന്നു; സജി എബ്രഹാം കോൺഫറൻസ് ചെയർമാൻ
ന്യൂജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസും അവാർഡ് നൈറ്റും 2025 ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറാട്ടണിൽ നടക്കും. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി പ്രമുഖ മാധ്യമ പ്രവർത്തകൻ സജി ഏബ്രഹാമിനെ കോൺഫറൻസ് ചെയർമാനായി ഐപിസിഎൻഎ നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.
പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ ഈ വിവരം അറിയിച്ചു.അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 200 അംഗങ്ങൾ കോൺഫറൻസിൽ പങ്കാളികളാകും.
ഐപിസിഎൻഎയുടെ തുടക്കം മുതൽ സജീവ സാന്നിധ്യമായിരുന്ന സജി ഏബ്രഹാം ന്യൂയോർക്ക് ചാപ്റ്ററിന്റെ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് അന്നത്തെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റായിരുന്ന സുനിൽ ട്രൈസ്റ്റാർ ഓർമിപ്പിച്ചു.
ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ ട്രഷറർ, സെക്രട്ടറി, വൈസ് പ്രസിഡന്റ്, നാഷനൽ ഓഡിറ്റർ എന്നീ നിലകളിൽ സജി ഏബ്രഹാം മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ന്യൂയോർക്ക് ചാപ്റ്ററിന്റെ സാമ്പത്തികമായി സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന സമയത്താണ് സജി ഏബ്രഹാം ട്രഷറർ ആയിരുന്നത് എന്ന് മുൻ നാഷനൽ പ്രസിഡന്റും അന്നത്തെ സെക്രട്ടറിയുമായിരുന്ന മധു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.
കോൺഫറൻസ് ചെയർമാൻ സ്ഥാനം സജി ഏബ്രഹാമിന് ഏറ്റവും അനുയോജ്യമാണെന്ന് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി അഭിപ്രായപ്പെട്ടു.ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസ് എന്നിവരും മറ്റ് ഭാരവാഹികളും ചേർന്നാണ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്.
അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (202627) രാജു പള്ളത്ത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള എന്നിവരും കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
|
ടോൾ ടെയിൽ’ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഐവിൻ തോമസ്
ഗാർലൻഡ് (ഡാളസ്): ഡാളസിൽ നിന്നുള്ള ഐവിൻ തോമസ് ഈ വർഷത്തെ ’ടോൾ ടെയിൽ’ (ഠമഹഹ ഠമഹല) പ്രസംഗമത്സരത്തിൽ (ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ, ഡിസ്ട്രിക്റ്റ് 50) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വ്യക്തികളിൽ പ്രസംഗകലയും, നേതൃപാടവവും പ്രോത്സാഹിപ്പിക്കാനും ആശയവിനിമയം സുഗമമാക്കാനമായി നിലകൊള്ളുന്ന ലോകപ്രസിദ്ധമായ പ്രസ്ഥാനമാണ് 1924 ൽ, കാലിഫോർണിയായിൽ രൂപംകൊണ്ട ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ.
പത്തുവർഷത്തിലധികം ഒരു ടോസ്റ്റ്മാസ്റ്റർ ആയ ഐവിൻ, ക്ലമ്പ് തലത്തിലും, ഏരിയ തലത്തിലും, ഡിവിഷൻ തലത്തിലും മത്സരിച്ച് വിജയിച്ച ശേഷമാണ് ഡിസ്ട്രിക്റ്റ് തലത്തിൽ ഒന്നാമതെത്തിയത്. ടെക്സസിലെ ഗാർലൻഡിൽ സ്ഥിരതാമസമാക്കിയ ഐവിൻ, തോമസ് ചിറമ്മലിന്റേയും സാജി ദേവസ്സിക്കുട്ടിയുടെയും മകനാണ്. സഹോദരി അന്നറ്റ് തോമസ്.
|
കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യൻസ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ ബ്രദേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് കിംഗ്സ് ചാന്പ്യൻസ് പദവി കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തിൽ ഡാലസ് ദിവാ ടീമിനെ പരാജയപ്പെടുത്തി ആഹാ ഡാലസ് ഡാർലിംഗ് പെൺപുലികൾ ട്രോഫി നേടി. ന്യൂയോർക്കിൽ നിന്നുള്ള ചാക്കോ, തോമ, ജിനു ടീമാണ് മത്സരം നിയന്ത്രിച്ചത്.
1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത് സംഘടിപ്പിച്ച നാഷനൽ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ജൂൺ14 ന് രാവിലെ 10 മണിക് ഗാർലാൻഡ് സിറ്റിയിലുള്ള സെന്റ് തോമസ് കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. മർഫി സിറ്റി കൗൺസിൽ അംഗം എലിസബത്, അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, കമ്മിഷ്ണർ പി സി മാത്യു, തുടങ്ങിയവർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
അസോസിയേഷന്റെ ചരിത്രത്തിൽ രണ്ടാം തവണ സംഘടിപ്പിക്കുന്ന വടം വലി മാമാങ്കത്തിൽ പുരുഷന്മാരുടെ 8 ടീമുകളും വനിതകളുടെ രണ്ടു ടീമുകളുമാണ് മാറ്റുരയ്ക്കുന്നതെന്നും ന്യൂയോർക്ക് ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) പറഞ്ഞു. തുടർന്ന് ചെണ്ടമേളവും ബൈക്ക് റാലിയും നടന്നു.ചർച്ച പാർക്കിങ് ലോട്ടിൽ രാത്രി 8 മണി വരെ നീണ്ട റൗണ്ട് മത്സരത്തിൽ.
പുരുഷന്മാരുടെ 8 ടീമുകളും വനിതകളുടെ 2 ടീമുകളുമാണ് മാറ്റുരച്ചത്. കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് രക്ഷാധികാരിയും സെക്രട്ടറി മഞ്ജിത് കൈനിക്കര, മാത്യു നൈനാൻ, ജോസ്സി, സാബു മാത്യു, വിനോദ് ജോർജ്, ജോസി ആങ്ങിലിവേലിലും, സുബി ഫിലിപ്പും, സാബു മുകളടി, ദീപു രവീന്ദ്രൻ, നെബു കുര്യാക്കോസ്, ജിജി സ്കറിയ, ഹരിദാസ് തങ്കപ്പൻ തുടങ്ങിയ വെളന്റിയർമാരും കേരള അസോസിയേഷൻ, ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകിയത്.
മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 50000 ഡോളറും രണ്ടാം സമ്മാനമായി 3000 ഡോളറും മൂന്നാം സമ്മാനമായി 2000 ഡോളറും നാലാം സമ്മാനമായി 1000 ഡോളറും ലഭിച്ചു.വടംവലി മത്സരത്തിന് പ്രദീപ് നാഗനൂലിൽ, ദീപക് നായർ, ഫ്രാൻസിസ് തോട്ടത്തിൽ (KAD, ജോയിന്റ് സെക്രട്ടറി) സാബു മുക്കാലടിയിൽ സ്പോർട്സ് ഡയറക്ടർ), വിനോദ് ജോർജ്, ജോസി ആഞ്ഞിലിവേലിൽ വൊളന്റിയർ കോർഡിനേറ്റർ, ഫിനാൻസ് കോർഡിനേറ്റെഴ്സ് ദീപക് നായർ ഫ്രാൻസിസ് തോട്ടത്തിൽ, സേഫ്റ്റി ആൻഡ് ഹോസ്പിറ്റാലിറ്റി കോർഡിനേറ്റെഴ്സ് മാത്യു നൈനാൻ ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് കോർഡിനേഷൻ ടോമി നെല്ലുവേലിൽ, സാബു മാത്യു, സുബി ഫിലിപ്പ്, ജോസി ആഞ്ഞിലിവേലിൽ ഗെയിം മാനേജ്മെന്റ് മാത്യു ഒഴുകയിൽ നെബു കുര്യക്കോസ് ടീം മാനേജ്മെന്റ് വിനോദ് ജോർജ് ജിജി പി സ്കറിയ, സിബി വർക്കി രഞ്ജിത്, ഹാരിദാസ് തങ്കപ്പൻ, മെഡിക്കൽ ടീം കോർഡിനേഷൻ: ജയ്സി ജോർജ്, ഡിംപിൾ ജോസഫ്, ജോർജ് ജോസഫ് വിലങ്ങോലിൽ: റോബിൻ ബേബി അവാർഡ്സ് ആൻഡ് ട്രോഫീസ് കോർഡിനേഷൻ: ബേബി കൊടുവത്ത്, ദീപു രവീന്ദ്രൻ, ലൈവ് അപ്ഡേഷൻ: പവർ വിഷൻ, കേരള അസോസിയേഷൻ ഫേസ്ബുക്ക് പേജ് അനൗൺസ്മെന്റ്: സിബി തലക്കുളം, ഹരിദാസ് തങ്കപ്പൻ, ജിജി പി സ്കറിയ, നിഷ മാത്യു, ദീപ്തി റോയ്, ഡി. ജെ ജെയ്സൺ ആലപ്പാടൻ എന്നിവർ ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകിയത്. അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
|
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര: വി.ജെ. ജെയിംസ് പങ്കെടുക്കും
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 202425 വർഷത്തിൽ സംഘടിപ്പിച്ച് വരുന്ന "എന്റെ എഴുത്തുവഴികൾ' എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയിൽ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ വി. ജെ. ജെയിംസ് പങ്കെടുക്കും.
പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും രചനാനുഭവങ്ങളെക്കുറിച്ചും രചനയ്ക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് "എന്റെ എഴുത്തുവഴികൾ'.
വെള്ളിയാഴ്ച രാത്രി എട്ടിന് (സിഎസ്ടി) സൂമിലുടെ ആണ് പരിപാടി നടക്കുക. പരിപാടിയിൽ വടക്കെ അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരിയായ നിർമലയുടെ "കരയിലെ മീനുകൾ' എന്ന നോവൽ വി.ജെ. ജെയിംസ് പരിചയപ്പെടുത്തുകയും തന്റെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.
തുടർന്ന് സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കുചേരാവുന്നതാണ്.
ലിങ്ക്: https://us02web.zoom.us/j/87037568398, മീറ്റിംഗ് ഐഡി: 870 3756 8398.
|
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ഫാദേഴ്സ് ഡേയ് ആഘോഷിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്സ് ഡേയ് ആഘോഷിച്ചു. ഞായറാഴ്ച മൂന്നു കുർബാനയ്ക്ക് ശേഷം കുർബാനയിൽ പങ്കെടുത്ത പിതാക്കളെ സമ്മാനം നൽകി ആദരിച്ചുകൊണ്ടായിരുന്നു ഫാദേഴ്സ് ഡേയ് സംഘടിപ്പിച്ചത്.
കൂടാതെ ഇടവകയിലെ പിതാക്കൾക്ക് വേണ്ടി നടത്തപ്പെട്ട ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി. വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിവസം കൂടിയായിരുന്ന ദിവസത്തിന്റെ മംഗളങ്ങൾ നേരുന്നതിനോടൊപ്പം കത്തോലിക്കാ സഭയിലെ സുപ്രധാനമായ തിരുനാളുകളിലൂടെ കടന്നുപോകുന്ന അനുഗ്രഹപൂർണമായ ജൂൺ മാസത്തിലെ ഈ ആഴ്ചകളിൽ ഏവർക്കും പ്രാർഥനാനിരതമായ ആശംസകൾ നേരുന്നതായി വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.
അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഇടവക സെക്രട്ടറി സി. ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരീഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.
|
സൗത്ത് കാരോലിനയിൽ കൊടുംകുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
സൗത്ത് കാരോലിന: വ്യത്യസ്ത കൊലപാതകങ്ങൾക്ക് രണ്ടുതവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗത്ത് കാരോലിനയിലെ സ്റ്റീഫൻ സ്റ്റാൻകോയെ (57) വധശിക്ഷയ്ക്ക് വിധേയനാക്കി. ഒൻപത് മാസത്തിനിടെ സംസ്ഥാനത്തെ ആറാമത്തെ വധശിക്ഷയാണിത്.
2005ൽ ഹോറി കൗണ്ടിയിൽ ഒരു സുഹൃത്തിനെ വെടിവച്ച് കൊന്നതിനും ജോർജ്ടൗൺ കൗണ്ടിയിലെ വീട്ടിൽ തന്റെ കാമുകിയെ കൊലപ്പെടുത്തിയതിനും കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചതിനുമാണ് സ്റ്റാൻകോയ്ക്ക് വധശിക്ഷ ലഭിച്ചത്.
സൗത്ത് കാരോലിനയിൽ നിലവിൽ 25 തടവുകാർ വധശിക്ഷ കാത്തു കഴിയുന്നുണ്ട്.
|
പാസ്റ്റർ കെ.ജെ. മാത്യു ടെന്നസിയിൽ അന്തരിച്ചു
ടെന്നസി: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന പാസ്റ്റർ കെ.ജെ. മാത്യു(83) അന്തരിച്ചു. ഭാര്യ: കുഞ്ഞുമോൾ മാത്യു. മക്കൾ: ജോസ്, ജോയി, ജയ.
പാസ്റ്റർ കെ. ജെ. മാത്യു 1986ൽ ടെനിസിയിൽ ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന സഭയ്ക്ക് ആരംഭം കുറിച്ചു. വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമ്മേളനമായ പിസിഎൻഎകെയുടെ കൺവീനറായി രണ്ടു തവണയും എൻഎസിഒജി കുടുംബ സംഗമത്തിന്റെ ദേശീയ അധ്യക്ഷനായി രണ്ടു തവണയും സേവനം ചെയ്തു.
ചർച്ച് ഓഫ് ഗോഡ് സഭകളുടെ ചർച്ച് ഗ്രോത്ത് ഡയറക്ടർ പദവിയും അലങ്കരിച്ചിരുന്നു. പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ടെന്നസി ഹിക്സണിലുള്ള ദ മിനിസ്ട്രി സെന്ററിൽ (The Ministry Center, 2929 Hamil Road, Hixson, TN 37343). അഞ്ച് മുതൽ അനുസ്മരണ ശുശ്രൂഷയുണ്ടാകും.
ശനിയാഴ്ച രാവിലെ ഒന്‍പതിന് സംസ്കാര ശുശ്രൂഷയും തുടർന്ന് സംസ്കാരവും നടക്കും.
|
ബിപിൻ ദിവാകരന്റെ സംസ്കാരം വ്യാഴാഴ്ച
ന്യൂയോർക്ക്: അമേരിക്കയിൽ അന്തരിച്ച തിരുവല്ല മഞ്ഞാടി കാട്ടുനിലത്ത് പി.കെ. ദിവാകരന്റെ മകൻ ബിപിൻ ദിവാകരന്റെ(56) സംസ്കാരം വ്യാഴാഴ്ച നടക്കും.
ബുധനാഴ്ച വൈകുന്നേരം നാല് മുതൽ എട്ട് വരെ യോങ്കേഴ്സിലുള്ള സിനാട്ര ഫ്യൂണറൽ ഹോമിൽ പൊതുദർശനം നടക്കും.
വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ മുൻ ട്രഷററും സാമൂഹിക പ്രവർത്തകനുമായിരുന്നു ബിപിൻ.
വിലാസം: Sinatra Funeral Home, 601 Yonkers Ave, Yonkers , NY 10704.
|
"ഒരുമിച്ച് പ്രവർത്തിക്കാം': മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
കനനാസ്കിസ്: ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
അധികാരത്തിലേറിയതിന് ശേഷം മാർക്ക് കാർണിയുമായി നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. "നിങ്ങളുടെ നേതൃത്വത്തിൽ നമുക്ക് ഒരുമിച്ച് ക്രിയാത്മകമായി പ്രവർത്തിക്കാനും ഇന്ത്യകാനഡ ബന്ധം മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ത്യകാനഡ ബന്ധം വളരെ പ്രധാനമാണ്' ഉഭയകക്ഷി യോഗത്തിന് മുന്നോടിയായി മോദി തന്റെ പ്രസ്താവനയിൽ പറഞ്ഞു. കനേഡിയൻ കമ്പനികൾ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇന്ത്യക്കാർ കാനഡയിലും ഗണ്യമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ സാമ്പത്തിക സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായതായി വ്യക്തമാക്കി.
പൗരന്മാർക്കും ബിസിനസുകൾക്കും സാധാരണ സേവനങ്ങൾ നൽകുന്നതിന് പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കാൻ നേതാക്കൾ സമ്മതിച്ചു. സാമ്പത്തിക വികസനം, ഊർജ്ജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടന്നു.
ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുമെന്നും വ്യാപാരം, ഊര്‍ജം, ബഹിരാകാശം, ധാതുസമ്പത്ത് തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം തുടരുമെന്നും മോദി വ്യക്തമാക്കി.
|
ബിപിൻ ദിവാകരൻ അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: തിരുവല്ല മഞ്ഞാടി കാട്ടുനിലത്ത് പി.കെ.ദിവാകരന്റെ മകൻ ബിപിൻ ദിവാകരൻ(56) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
മാതാവ്: പരേതയായ മീനാക്ഷി. സഹോദരൻ: ബ്രിജേഷ്.
|
ജി 7 ഉച്ചകോടി: നരേന്ദ്ര മോദി കാനഡയിൽ
കാൽഗാരി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഒരു ദശകത്തിനിടെ ആദ്യമായാണു മോദി കാനഡയിലെത്തുന്നത്.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ആദ്യപാദത്തിൽ സൈപ്രസ് സന്ദർശിച്ചശേഷമാണ് മോദി കാനഡയിലേക്കു വിമാനം കയറിയത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യവിദേശ സന്ദർശനം കൂടിയാണിത്.
ഊർജസുരക്ഷ, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിൽ നേരിടുന്ന ആഗോള വെല്ലുവിളികളിൽ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കും.
കാനഡയിൽനിന്ന് പ്രധാനമന്ത്രി ക്രൊയേഷ്യയിലെത്തും. 19നാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്.
|
ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: കേരളസർവകലാശാലയും അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന "ഭാഷയ്ക്കൊരു ഡോളർ' പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കരം നൽകുന്നത്. 2022 ഡിസംബർ ഒന്ന് മുതൽ 2023 നവംബർ 30 വരെയും 2023 ഡിസംബർ ഒന്ന് മുതൽ 2024 നവംബർ 30 വരെയുമുള്ള കാലയളവിൽ കേരളത്തിലെ വിവിധ സർവകാലാശാലകളിൽ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മാനർഹമാകുന്ന പ്രബന്ധത്തിന്റെ മാർഗദർശിക്ക് 5000 രൂപയും സമ്മനമായി നൽകും. അപേക്ഷകരുടെ പിഎച്ച്ഡി പ്രബന്ധങ്ങൾ മാർഗ്ഗദർശി സാക്ഷ്യപെടുത്തിയിരിക്കണം.
യൂണിവേഴ്വറ്റി തെരഞ്ഞെടുക്കുന്ന ഒരു വിദക്ത സമിതിയാണ് മൂല്യ നിർണയം നടത്തി വിജയികളെ തെരഞ്ഞെടുക്കുന്നത്. പ്രബന്ധത്തിന്റെ ഒരു കോപ്പിയും പ്രബന്ധത്തിന്റെ സിഡിയും ആപേക്ഷക്കൊപ്പം സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴിന് വൈകുന്നേരം അഞ്ചിന് അവാർഡിന് അർഹമാകുന്ന പ്രബന്ധം സർവകലാശാല പ്രസിദ്ധികരണ വിഭാഗം പുസ്തക രൂപത്തിൽ പ്രസിദ്ധികരിക്കുന്നതാണ്.
അപേക്ഷകൾ നേരിട്ടോ, തപാലിലോ ലഭിക്കേണ്ട വിലാസം: രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം 695034.
അവാർഡിന് അർഹമാകാത്ത പിഎച്ച്ഡി പ്രബന്ധങ്ങൾ അപേക്ഷകർക്ക് സർവകലാശാലയിൽ നിന്നും തിരികെ കൈപ്പറ്റാവുന്നതാണ്.
ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന്റെ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നത് മുൻ പ്രസിഡന്റ് ജോർജി വർഗീസ് ആണ്.
|
യുഎസ് നിയമസഭാംഗവും ഭർത്താവും വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിലെ മിന്നസൊട്ട സംസ്ഥാനത്തെ നിയമസഭാംഗവും ഭർത്താവും വെടിയേറ്റ് മരിച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെലിസ ഹൊർട്ട്മാനും ഭർത്താവ് മാർക്കുമാണ് മരിച്ചത്. മറ്റൊരു നിയമസഭാംഗമായ ജോൺ ഹൊഫ്മാനും ഭാര്യക്കും വെടിയേറ്റെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.
ചാംപ്ലിനിലെ വീട്ടിൽവച്ചാണ് മെലിസയ്ക്കും ഭർത്താവിനും വെടിയേറ്റതെങ്കിൽ പിന്നാലെ ജോൺ ഹൊഫ്മാനും ഭാര്യക്കും വെടിയേറ്റത് ബ്രൂക്ലിനിലെ വീട്ടിൽ വച്ചാണ്. പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലെത്തിയയാളാണു ആക്രമണം നടത്തിയതെന്നും രാഷ്ട്രീയപ്രേരിതമായ ആസൂത്രിത ആക്രമണമാണു നടന്നതെന്നും മിന്നെസൊട്ട ഗവർണർ ടിം വാൽസ് ചൂണ്ടിക്കാട്ടി.
നിയമപാലകന്റെ വാഹനമെന്നു തോന്നിപ്പിക്കുംവിധമുള്ള ലൈറ്റുകൾ ഘടിപ്പിച്ചാണ് അക്രമി എസ്യുവി വാഹനത്തിലെത്തിയത്. പ്രതിക്കായി വ്യാപക തെരച്ചിൽ നടത്തിവരികയാണ്. സംഭവത്തെത്തുടർന്ന് ചാംപ്ലിനിലെയും ബ്രൂക്ലിനിലെയും പ്രദേശവാസികളോട് വീടുകളിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
മിന്നസോട്ട സംഭവം ഭീകരമാണെന്നും ഇത്തരത്തിലുള്ള അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അന്വേഷണത്തെ സഹായിക്കാൻ എഫ്ബിഐ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബൊണ്ടി പറഞ്ഞു.
|
ഏലിക്കുട്ടി വര്‍ഗീസ് അമേരിക്കയില്‍ അന്തരിച്ചു
ന്യൂയോർക്ക്: കോട്ടയം തുരുത്തി കുന്നത്ത് കെ.ജെ. വര്‍ഗീസിന്റെ (ജോയിച്ചന്‍) ഭാര്യ ഏലിക്കുട്ടി (84) അമേരിക്കയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത തുരുത്തി കല്ലുമാടിക്കല്‍ കുടുംബാംഗം.
മക്കള്‍: ടെസി ജോണ്‍ (യുഎസ്എ), റെജി (തുരുത്തി). മരുമക്കള്‍: ജോസ് ടി. ജോണ്‍ (ഡെന്നിച്ചന്) തൂമ്പുങ്കല്‍ യുഎസ്എ, ബിജു ജോസഫ് പുലിക്കോട് (തുരുത്തി).
|
യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അമേരിക്ക 60 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.
ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ നിരവധി പേര് എത്തുന്നുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആരോപിച്ചു. യുഎസില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാരെ സ്വീകരിക്കാന്‍ ഒരു രാജ്യം തയാറാണെങ്കില്‍ അത് മറ്റ് ആശങ്കകള്‍ ലഘൂകരിക്കുമെന്നും കരടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി അമേരിക്കയിലെത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങള്‍, യാത്രാ നിരോധനങ്ങള്‍ മുതലായവയെക്കുറിച്ചാണ് കരട് നിയമം വിശദമായി പരാമര്‍ശിക്കുന്നത്. പുതിയതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന 36 രാജ്യങ്ങളില്‍ ഇരുപത്തിയഞ്ചും ആഫ്രിക്കന്‍ രാജ്യങ്ങളാണ്.
അംഗോള, ബെനിന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കാമറൂണ്‍, കോട്ട് ഡി ഐവയര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബണ്‍, ഗാംബിയ, ഘാന, ലൈബീരിയ, മലാവി,
മൗറിറ്റാനിയ, നൈജര്‍, നൈജീരിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, സെനഗല്‍, ദക്ഷിണ സുഡാന്, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ക്ക് കൂടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
|
ട്രംപ് വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
ഫിലാഡെൽഫിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ തെരുവുകളും പാർക്കുകളും പ്രതിഷേധക്കാരെക്കൊണ്ടു നിറയുന്ന കാഴ്ചയാണ് ശനിയാഴ്ച യുഎസിൽ കണ്ടത്. ജനാധിപത്യവും കുടിയേറ്റക്കാരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം നഗരപ്രാന്തങ്ങളിലും ചെറുപട്ടണങ്ങളിലും അലയടിച്ചു.
നൂറുകണക്കിനു പരിപാടികളിലായി പതിനായിര ത്തോളം പ്രതിഷേധക്കാർ പങ്കെടുത്തുവെന്ന് "നോ കിംഗ്സ് ' പ്രക്ഷോഭങ്ങളുടെ സംഘാടകർ പറഞ്ഞു. സമാധാനം പാലിക്കണമെന്നും അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് ഗവർണർമാർ മുന്നറിയിപ്പു നല്‍കുകയും നാഷണൽ ഗാർഡുകളെ വിന്യസിക്കുകയും ചെയ്തിരുന്നു.
ലോസ് ആഞ്ചലസിൽ പോലീസ് കണ്ണീർവാതകം ഉപയോഗിച്ചു. യുഎസ് ഇമിഗ്രേഷൻസ് ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കെട്ടിടത്തിനു മുന്നിൽ തടിച്ചുകൂടിവയവരെ ഒഴിപ്പിക്കാൻ പോർട്ട്ലാ ൻഡിലും കണ്ണീർവാതക പ്രയോഗമുണ്ടായി.
സോൾട്ട് ലേക്ക് സിറ്റിയിലെ മാർച്ചിനിടയിൽ നടന്ന വെടിവയ്പിൽ ഒരാൾക്കു പരിക്കേറ്റ സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്. മൂന്നു പേരെ ഇതിനൊടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂയോർക്ക്, ഡെൻവർ, ഷിക്കാഗോ, ഓസ്റ്റിൻ, അറ്റ്ലാന്റ എന്നിവിടങ്ങളിലും വൻജനക്കൂട്ടം അണിനിരന്നു.
70,000 പേർ പങ്കെടുത്ത ചരിത്ര സംഭവമാണു സിയാറ്റിലിൽ നടന്നതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പതാകകൾ തലകീഴായി വീശിയാണു ചിലർ പ്രതിഷേധം പ്രകടിപ്പിച്ചത്. മെക്സിക്കൻ പതാകകളും പ്രത്യക്ഷപ്പെട്ടു.
വിർജീനിയയിൽ പ്രതിഷേധക്കാർക്കു നേരേ ട്രക്ക് ഓടിച്ചുകയറ്റിയ 21കാരനെതിരേ കേസെടുത്തെന്നു പോലീസ് അറിയിച്ചു. പ്രഭുത്വം അനുവദിക്കില്ലെന്നും മിനി മുസോളിനിമാരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫിലാഡെൽഫിയയിലെ പ്രതിഷേധം.
സാന്പത്തിക നയങ്ങളുടെ പേരിൽ താൻ ട്രംപിന് വോട്ട് ചെയ്തയാളാണെന്നും ഇന്ന് ആ പ്രവൃത്തിയിൽ ലജ്ജിക്കുന്നുവെന്നും ട്രംപ് ഫാസിസത്തെ പുതിയ തലങ്ങളിലേക്കെത്തിച്ചുവെന്നും പീറ്റർ വറഡി(54) എന്ന പ്രതിഷേധക്കാരൻ പ്രതികരിച്ചു.
ലാറ്റിനോകളെ ആദ്യം ലക്ഷ്യം വയ്ക്കുമെന്നും പിന്നീട് സ്വവർഗാനുരാഗികളെയും കറുത്തവർഗക്കാരെയും തേടി അവരെത്തുമെന്നും വറഡി മുന്നറിയിപ്പ് നല്കി. കുതിരപ്പുറത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ ഫെഡറൽ ബിൽഡിംഗിന് മുന്നിൽ നിന്നു നീക്കാനായി ലാത്തി പ്രയോഗിച്ചത് നേരിയ സംഘർഷത്തിലേക്കു നയിച്ചു.
|
ഹൂസ്റ്റണിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നിർമിക്കപ്പെടുന്ന അജപാലനകേന്ദ്രത്തിന്റെ ധനസമാഹരണത്തിന് തുടക്കം. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ധനസമാഹരണ ഉദ്ഘാടനം നിർവഹിച്ചു.
ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തിൽ മെത്രാപ്പൊലീത്തയ്ക്ക് ഇടവകയുടെ സ്വീകരണം നൽകി. തുടർന്ന് നടന്ന കുർബാന മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ടു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
കുർബാനയ്ക്കു ശേഷം ധനസമാഹരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. മെഗാ സ്പോൺസർമാരായ തയ്യിൽപുത്തൻപുരയിൽ ജായിച്ചൻ, തെരേസ, മറുതാച്ചിക്കൽ സുമൻ, ബീന, ഇല്ലിക്കാട്ടിൽ ലീലാമ്മ, പാട്ടപ്പതി ജോയ്, ബിബിയ എന്നിവർ ആദ്യ ഗഡു നൽകി. തുടർന്ന് മറ്റ് ഇടവകാഅംഗങ്ങൾ എല്ലാവരും സജീവ പങ്കാളികളായി.
പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സിസ്റ്റർ. റെജി എസ്ജെസി, ബിബി തെക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇതിനായി സാമ്പത്തിക സഹായം നൽകി സഹകരിച്ച എല്ലാവർക്കും വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ നന്ദി രേഖപ്പെടുത്തി.
|
11 വയസുകാരന്റെ മരണം: അടുത്ത ബന്ധുക്കളായ നാലുപേർ അറസ്റ്റിൽ
ടെക്സസ്: വൈലിയിൽ 11 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് അറസ്റ്റിലായിരിക്കുന്നത്.
കുട്ടിയുടെ മുത്തച്ഛൻ ക്ലിഫോർഡ് ജോൺസൺ (68), അമ്മായി യൂനിസ് ജോൺസൺ ലൈറ്റ്സി (47), ബന്ധുക്കളായ സാഡി ഹോപ്പ് (28), സാഡെ ഹോപ്പ് (30) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് 1600 ബ്ലോക്ക് ലോംഗ് മെഡോ റോഡിലെ വീട്ടിൽ കുട്ടിയെ അബോധവസ്ഥയിൽ കണ്ടെത്തിയെന്ന് വിവരം അറിഞ്ഞ് പോലീസ് എത്തിയത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തിന് എട്ട് മണിക്കൂറിന് ശേഷമാണ് ബന്ധുക്കൾ അടിയന്തര സേവന വിഭാഗത്തെ വിവരം അറിയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തല, കൈകൾ, കാലുകൾ എന്നിവയുൾപ്പെടെ കുട്ടിയുടെ ശരീരത്തിൽ വ്യാപകമായ ചതവുകൾ ഉണ്ടായിരുന്നു.
മുത്തച്ഛൻ പല തവണ കുട്ടിയെ മർദിച്ചെന്നും ഉറങ്ങാൻ രണ്ട് ടൈലനോൾ പിഎം ഗുളികകളും രണ്ട് ബെനാഡ്രിൽ ഗുളികകളും മർദനമേറ്റ കുട്ടിക്ക് ബന്ധു നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ ഏൽപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
|
ഒക്ലഹോമയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: 77 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോൺ ഹാൻസണിന്റെ (61) വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി. മാരകമായ കുത്തിവയ്പ്പിലൂടെയാണ് ഹാൻസണിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഈ വർഷം യുഎസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22ാമത്തെ തടവുകാരനാണ് ഹാൻസൺ.1999 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മാളിൽ നിന്ന് 77 വയസുകാരിയായ മേരി ആഗ്നസ് ബൗൾസിനെ തട്ടിക്കൊണ്ടുപോയശേഷം ഹാൻസൺ കൊലപ്പെടുത്തുകയായിരുന്നു.
ഈ കുറ്റകൃത്യത്തിന് സാക്ഷിയായ ജെറാൾഡ് തുർമനെയും ഹാൻസൺ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. രാവിലെ 10:11ഓടെ ഹാൻസൺ മരിച്ചതായി ജയിൽ വക്താവ് സ്ഥിരീകരിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിനായി ഫെബ്രുവരിയിൽ ലൂസിയാനയിലെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് ഹാൻസണിനെ ഒക്ലഹോമയിലേക്ക് മാറ്റാൻ ട്രംപ് ഭരണകൂടം അനുമതി നൽകിയിരുന്നു.
|
ലിനോ ഏബ്രഹാം ഡാളസിൽ അന്തരിച്ചു
ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം ലീലാമ്മ ഏബ്രഹാമിന്റെ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് 43) ഡാളസിൽ അന്തരിച്ചു. ഭാര്യ: സ്നേഹ ഏബ്രഹാം. സഹോദരൻ: ലിജോ ഏബ്രഹാം.
മൃതദേഹം വെള്ളിയാഴ്ച (ജൂൺ 20) രാത്രി ഏഴിന് ഡാളസിലുള്ള റെസ്റ്ററേഷൻ ചർച്ചിൽ (4309 Main Street , Rowlett, Texas 75088) പൊതുദർശനത്തിന് വയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് അലനിലുള്ള ട്യൂറന്റിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013) മൃതദേഹം സംസ്കരിക്കും.
|
സാൻ അന്റോണിയോയിൽ കനത്ത മഴ: അഞ്ച് മരണം, രണ്ട് പേരെ കാണാതായി
സാൻ അന്റോണിയോ: വ്യാഴാഴ്ച സാൻ അന്റോണിയോയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ചുപേർ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് എല്ലാ മരണങ്ങളെല്ലാം സംഭവിച്ചത്.
വെള്ളപ്പൊക്കത്തിൽ തകർന്നതും മറിഞ്ഞതുമായ ഒരു ഡസനിലധികം വാഹനങ്ങൾ ഒരു അരുവിയിൽ ചിതറിക്കിടക്കുന്നു. കാണാതായ രണ്ട് പേരെയും കണ്ടെത്താൻ തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെ സാൻ അന്റോണിയോ പ്രദേശത്ത് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയും ഇടിമിന്നലുമാണ് പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാഷണൽ വെതർ സർവീസിലെ കാലാവസ്ഥാ നിരീക്ഷകൻ എറിക് പ്ലാറ്റ് പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച് സാൻ അന്റോണിയോ പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഏഴ് ഇഞ്ചിൽ (17 സെന്റീമീറ്റർ) കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
|
സെനറ്റർ അലക്സ് പാഡില്ലയെ വാർത്താസമ്മേളനത്തിൽ നിന്ന് ബലമായി പുറത്താക്കി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ വ്യാഴാഴ്ച നടന്ന ക്രിസ്റ്റി നോയിമിന്റെ ഇമിഗ്രേഷൻ വാർത്താസമ്മേളനത്തിൽ നിന്ന് ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പാഡില്ലയെ ഫെഡറൽ നിയമ നിർവഹണ ഉദ്യോഗസ്ഥർ കൈകൾ ബന്ധിച്ച് ബലമായി പുറത്താക്കി.
ലോസ് ആഞ്ചലസിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) വിരുദ്ധ പ്രകടനങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണത്തെക്കുറിച്ചുള്ള പത്രസമ്മേളനം തടസപ്പെടുത്തിയതിനാണ് ഈ നടപടി.
നോയിമിന്റെ പത്രസമ്മേളനത്തിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കോൺഫറൻസ് റൂമിലേക്ക് കടന്നുവന്ന പാഡില്ല, ഹോംലാൻഡ് സെക്യൂരിറ്റി മേധാവിയെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. ഉടൻ തന്നെ സീക്രട്ട് സർവീസും എഫ്ബിഐ ഏജന്റുമാരും അദ്ദേഹത്തെ തടയുകയും മുറിയിൽ നിന്ന് പുറത്താക്കുകയും പുറത്തുനിർത്തുകയും ചെയ്തു.
"ഞാൻ സെനറ്റർ അലക്സ് പാഡില്ലയാണ്. സെക്രട്ടറിയോട് എനിക്ക് ചില ചോദ്യങ്ങളുണ്ട്. കൈകൾ വിടൂ!' നിയമപാലകർ തള്ളിമാറ്റുന്നതിനിടെ സെനറ്റർ പറഞ്ഞു. ഭരണകൂടത്തിന്റെ കുടിയേറ്റ നിർവഹണ നടപടികൾക്കെതിരേ രാജ്യത്തുടനീളം "സമാധാനപരമായ പ്രതിഷേധങ്ങൾ' നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.
തന്റെ അനുഭവം ഒരു മുന്നറിയിപ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
|
കുടിയേറ്റ വിരുദ്ധ സമരം: ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജഡ്ജി
സാൻ ഫ്രാൻസിസ്കോ: കുടിയേറ്റവുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിന്യസിച്ച നാഷണൽ ഗാർഡിന്റെ നിയന്ത്രണം കലിഫോർണിയ ഗവർണർക്ക് തിരികെ നൽകണമെന്ന് യുഎസ് ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ ഉത്തരവിട്ടു.
നാഷണൽ ഗാർഡിന്റെ വിന്യാസം നിയമവിരുദ്ധമാണെന്നും അത് ഭരണഘടനയിലെ രണ്ടും പത്താം ഭേദഗതികളുടെ ലംഘനമാണെന്നും ട്രംപിന്റെ നിയമപരമായ അധികാരത്തെ ലംഘിക്കുന്നുവെന്നും പറയുന്നു.
കുടിയേറ്റ നിയന്ത്രണത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതിനെത്തുടർന്ന് ഏകദേശം 4,000 നാഷനൽ ഗാർഡ് അംഗങ്ങളെ ലോസ് ആഞ്ചലസിലേക്ക് വിന്യസിക്കാൻ ഉത്തരവിട്ടുകൊണ്ട് ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചുവെന്ന് യുഎസ് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.
ഈ വിധിന്യായത്തെക്കുറിച്ച് വൈറ്റ് ഹൗസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഫെഡറൽ സർക്കാർ ഉടൻ തന്നെ ഒൻപതാം സർക്യൂട്ട് കോടതിയിൽ അപ്പീൽ നൽകിയേക്കും. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമാണ് തന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിയോഗിച്ച നാഷനൽ ഗാർഡിന്റെ വിന്യാസം തടയണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്.
ഫെഡറൽ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനാണ് സൈനികരെ ആദ്യം വിന്യസിച്ചിരുന്നതെന്നും റെയ്ഡുകളിൽ ഇമിഗ്രേഷൻ ഏജന്റുമാരെ സംരക്ഷിക്കാൻ സഹായിക്കുന്നതിൽ നിന്ന് സൈനികരെ തടയണമെന്ന് കോടതി ആവശ്യപ്പെട്ടതായും ഗാർഡിനെ ഉൾപ്പെടുത്തുന്നത് പിരിമുറുക്കം വർധിപ്പിക്കുകയും ആഭ്യന്തര കലാപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
|
കെഎൻഎച്ച്എൻഎയുടെ കൺവൻഷൻ ഫ്ലോറിഡയിൽ
ഫ്ലോറിഡ: കെഎച്ച്എൻഎയുടെ 14ാം കൺവൻഷൻ ഫ്ലോറിഡയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി 2027ൽ സെൻട്രൽ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടത്താനാണ് തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കെഎച്ച്എൻഎ ഫ്ലോറിഡ റീജണൽ ശുഭാരംഭത്തിൽ 600ലധികം ഹിന്ദു കുടുംബാംഗങ്ങളും സംഘടനാ പ്രവർത്തകരും പങ്കെടുത്തു. ഇതിന്റെ വിജയവും ആവേശവും ഫ്ലോറിഡയിലെ വിവിധ ഹിന്ദു അസോസിയേഷനുകൾക്ക് (കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡ, അയ്യപ്പ ഭജൻ ഓഫ് സൗത്ത് ഫ്ലോറിഡ, അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി, ഒർലാൻഡോ ഹിന്ദു മലയാളി, ജാക്സൺവില്ലെ മലയാളി ഹിന്ദുസ്) കൺവൻഷൻ വിജയത്തിനായി മുന്നിട്ടിറങ്ങാൻ പ്രചോദനമായി.
2027ലെ കൺവൻഷനിൽ ഫ്ലോറിഡയുടെ തനതായ ആചാരങ്ങൾ പുനരാവിഷ്കരിക്കുന്നതിനോടൊപ്പം വിനോദ സഞ്ചാരത്തിനും പ്രാധാന്യം നൽകും. കെഎച്ച്എൻഎ സെൻട്രൽ ഫ്ലോറിഡ കൺവൻഷനിൽ ടാമ്പ അയ്യപ്പക്ഷേത്രം, ഒർലാൻഡോയിലെ വിനോദ കേന്ദ്രങ്ങൾ, മയാമി, കീ വെസ്റ്റ് ബീച്ചുകൾ എന്നിവിടങ്ങൾ സന്ദർശിക്കാനും ആഡംബര കപ്പൽ യാത്ര ചെയ്യാനും അവസരം ലഭിക്കും.
കൺവൻഷന്റെ വിജയത്തിനായി മെമ്പർമാരുടെയും ബോർഡ് അംഗങ്ങളുടെയും റീജണൽ വൈസ് പ്രസിഡന്റുമാരുടെയും സ്റ്റേറ്റ് കോഓർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ ആസൂത്രിതമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഓഗസ്റ്റ് 17 മുതൽ 20 വരെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന വിരാട് 25ലും എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
|
ഫൊക്കാന സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലെെ ഒന്നിനും 2025 ജൂൺ 30നും ഇടയിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു.
നോവൽ, കഥ, കവിത, ഓർമക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കാണ് ഈ വർഷത്തെ ഫൊക്കാന സാഹിത്യ പുരസ്കാരം.10001 രുപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.
ഓഗസ്റ്റ് രണ്ടിന് കുമരകത്ത് നടക്കുന്ന ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ ജൂലെെ അഞ്ചിനു മുന്‍പ് താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
കെ.വി. മോഹൻകുമാർ ഐഎഎസ് (റിട്ട.) ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാനായി നാലംഗ കമ്മിറ്റി ആയിരിക്കും പാനലിൽ ഉള്ളത്.
ചെയർമാൻ, ഫൊക്കാന സാഹിത്യ പുരസ്കാര സമിതി, സോപാനം, നവമി ഗാർഡൻസ്, തിരുവനന്തപുരം 695017. ഫോൺ : +91 6282622095.
|
കാതറിന് ടെന്നിസന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: തൃശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി ട്രീസ ദമ്പതികളുടെ മകളും പരേതനായ ടെന്നിസന് പയ്യൂരിന്റെ ഭാര്യയും റോക്ക്ലാൻഡില്‍ സ്ഥിരതാമസക്കാരിയുമായ കാതറിന് ടെന്നിസന്(87) റോക്ക്ലാൻഡില്‍ അന്തരിച്ചു.
പൊതുദര്‍ശനം തിങ്കളാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി എട്ട് വരെ ന്യൂ സിറ്റിയിലുള്ള മൈക്കൽ ജെ ഹിഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St. New City, NY 10956).
സംസ്കാര ശുശ്രൂഷ റവ.ഫാ. അലക്സ് കെ. ജോയിയുടെ കാര്‍മികത്വത്തില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ 11 വരെ മൈക്കൽ ജെ ഹിഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St. New City, NY 10956).
തുടര്‍ന്ന് റോക്ക്ലാൻഡ് സെമിത്തേരിയില്‍ (Rockland Cemetery, 201 Kings Highway Sparkill, NY 10976) സംസ്കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവിഡ് ചീരന്‍ +1 (413) 4414975.
|
അഹമ്മദാബാദ് വിമാനാപകടം: അനുശോചനമറിയിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണു അഹമ്മദാബാദിൽ സംഭവിച്ചതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്തെങ്കിലും സഹായം ചെയ്തുതരേണ്ടതുണ്ടെങ്കിൽ അതു ചെയ്യാമെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞു.
|
സാൻ അന്റോണിയോയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ഉത്തരവിട്ടു ഗവർണർ അബോട്ട്
ടെക്സസ് : സാൻ അന്റോണിയോയിൽ പ്രതിഷേധങ്ങൾക്കായി നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ടെക്സസ് ഗവർണർ ഉത്തരവിട്ടു. ഈ ആഴ്ച നടക്കാനിരിക്കുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് മുന്നോടിയായി സാൻ അന്റോണിയോ നഗരത്തിലേക്ക് വിന്യസിക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് സംസ്ഥാന നാഷണൽ ഗാർഡിനോട് ഉത്തരവിട്ടു.
സമാധാനവും ക്രമസമാധാനവും ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളിൽ നാഷണൽ ഗാർഡിനെ വിന്യസിക്കുമെന്ന് അബോട്ട് ബുധനാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ക്രമസമാധാനം നിലനിർത്താൻ നിയമപാലകരെ സഹായിക്കുന്നതിന് എല്ലാ ഉപകരണങ്ങളും തന്ത്രങ്ങളും ടെക്സസ് നാഷണൽ ഗാർഡ് ഉപയോഗിക്കുമെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.
|
ലൂസിയാനയിൽ വാഹനത്തിനുള്ളിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റിൽ
ലൂസിയാന: ലൂസിയാനയിൽ വാഹനത്തിനുള്ളിൽ പിതാവ് അശ്രദ്ധമായി ഉപേക്ഷിച്ചതിനെ തുടർന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ സമാന സംഭവമാണിത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഹാമണ്ട് സ്വദേശി ജോസഫ് ബോട്ട്മാനെ പോലീസ് പിടികൂടി.
ഞായറാഴ്ച പുലർച്ചെ 2.30 ഓടെയാണ് പിതാവായ ജോസഫ് ബോട്ട്മാൻ കുട്ടിയുമായി വാഹനത്തിൽ യാത്ര തിരിച്ചത്. തുടർന്ന് കുട്ടിയെ കാർ സീറ്റിൽ ബെൽറ്റ് ധരിപ്പിച്ച് വാഹനത്തിൽ ഇരുത്തിയ ശേഷം ജോസഫ് പുറത്തുപോയി. ഏകദേശം ഒൻപത് മണിക്കൂറുകൾക്ക് ശേഷം പോലീസ് എത്തി വാഹനം തുറന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.
അമിതമായ ചൂട് കാരണം പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം സംഭവങ്ങളിൽ പത്തിൽ ഒൻപത് പേരും മൂന്ന് വയസിൽ താഴെയുള്ള കുട്ടികളാണ്. പകുതിയിലധികം കേസുകളിലും മാതാപിതാക്കളുടെയോ പരിചാരകരുടെയോ അശ്രദ്ധ മൂലമാണ് കുട്ടികൾ വാഹനങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതെന്നും പോലീസ് പറഞ്ഞു.
|
മഹ്മൂദ് ഖലീലിനെ നാടുകടത്തൽ: ട്രംപ് ഭരണകൂടത്തെ വിലക്കി കോടതി
വാഷിംഗ്ടൺ ഡിസി: പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയ യൂണിവേഴ്സിറ്റിയിലെ മഹ്മൂദ് ഖലീലിനെ (30) നാടുകടത്തുന്നതിനും തടങ്കലിൽ സൂക്ഷിക്കുന്നതിനും ട്രംപ് ഭരണകൂടത്തെ കോടതി വിലക്കി.
ഖലീലിന്റെ തടങ്കൽ ഒന്നാം ഭേദഗതി അവകാശങ്ങളുടെ ലംഘനമാണെന്ന് യുഎസ് ജില്ലാ ജഡ്ജി മൈക്കൽ ഫാർബിയാർസ് വിധിച്ചു. ഇത് അദ്ദേഹത്തിന്റെ സംസാര സ്വാതന്ത്ര്യത്തെ മരവിപ്പിക്കുകയും അദ്ദേഹത്തിന്റെ കരിയറിനും പ്രശസ്തിക്കും കോട്ടം വരുത്തിവയ്ക്കുകയും ചെയ്യുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ഖലീലിനെ മോചിപ്പിക്കാൻ ഉത്തരവിട്ടെങ്കിലും ഭരണകൂടത്തിന് അപ്പീൽ നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. മാർച്ചിൽ ഇമിഗ്രേഷൻ ഏജന്റുമാർ കസ്റ്റഡിയിലെടുത്ത് നിലവിൽ ലൂസിയാനയിൽ തടവിൽ കഴിയുന്ന ഗ്രീൻ കാർഡ് ഉടമയായ ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഈ വിധി തിരിച്ചടിയാണ്.
|
ന്യൂയോർക്കിൽ കാണാതായ രണ്ടു വയസുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം
ന്യൂയോർക്ക്: ന്യൂയോർക്കിൽ കാണാതായ രണ്ടു വയസുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം. മോൺട്രെൽ വില്യംസ് എന്ന രണ്ടു വയസുകാരനെയാണ് മേയ് 10 മുതൽ കാണാതായത്.
കുട്ടിയ പിതാവ് ബ്രോങ്ക്സ് നദിയിലേക്ക് എറിഞ്ഞിരിക്കാമെന്ന് പോലീസിന്റെ സംശയം. ഇതിനെ തുടർന്ന് പോലീസ് നദിയിൽ തിരിച്ചിൽ നടത്തിയത്.
വെള്ള ടിഷർട്ടും ഡയപ്പറും ധരിച്ചിരുന്ന മോൺട്രെലിനെ അവസാനമായി കണ്ടത് കുടുംബ ആഘോഷത്തിൽ നിന്ന് പുറത്തുപോയ പിതാവിനൊപ്പം ആണെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേ രാത്രിയിൽ തന്നെ, ആൺകുട്ടിയുടെ അമ്മ പോലീസിനെ ബന്ധപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. കുട്ടിയെ കാണുന്നില്ലെന്ന് അമ്മയാണ് പോലീസിന് പരാതി നൽകിയത്.
|
ആരോഗ്യ സംരക്ഷണ തട്ടിപ്പ്: ഡോക്ടർക്ക് 10 വർഷം തടവ്
ഷിക്കാഗോ: ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ. മോണ ഘോഷ് (52) ആണ് ശിക്ഷക്കപ്പെട്ടത്.
സ്വകാര്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നതിന് കമ്പനികൾക്ക് വ്യാജരേഖ സമർപ്പിക്കുകയും ഒട്ടറെ രോഗികൾക്ക് അനാവശ്യമായ ചികിത്സകൾ നൽകുകയും ചെയ്ത കേസിൽ കഴിഞ്ഞ വർഷം പ്രതി കുറ്റം സമ്മതിച്ചിരുന്നു.
സ്വന്തം ആഡംബര ജീവിതത്തിനായി രോഗികളുടെ ജീവിതത്തെ ദ്രോഹിച്ചുവെന്ന് ഫെഡറൽ ജഡ്ജി ഫ്രാങ്ക്ലിൻ വാൽഡെറാമ പറഞ്ഞു. കാൻസർ ഇല്ലാത്ത രോഗികളിൽ കാൻസറിന് ചികിത്സ നടത്തിയെന്ന് ആരോപിച്ചും മോണ ഘോഷിനെതിരേ കോടതിയിൽ കേസുകൾ നിലവിലുണ്ട്.
ഏകദേശം 2.4 ദശലക്ഷം ഡോളറാണ് പ്രതി ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുത്തത്.
|
യുഎസിൽ ഒടിസി കോൾഡ് മരുന്നുകൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡിസി: ഫംഗസ് മലിനീകരണം കണ്ടെത്തിയതിനെത്തുടർന്ന് ജലദോശത്തിന് നൽകുന്ന ചില ഓവർദികൗണ്ടർ (ഒടിസി) കോൾഡ് മരുന്നുകൾ യുഎസിൽ രാജ്യവ്യാപകമായി അടിയന്തരമായി തിരിച്ചുവിളിച്ചു. ഈ മരുന്നുകളുടെ ഉപയോഗം തലച്ചോറിലെ അണുബാധയ്ക്ക് കാരണമാകാമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പുറത്തിറക്കിയ മുന്നറിയിപ്പ് അനുസരിച്ച്, സികാം കോൾഡ് റെമഡി നാസൽ സ്വാബ്സ്, സികാം നാസൽ ഓൾക്ലിയർ സ്വാബ്സ്, ഒറാജെൽ ബേബി ടീത്തിംഗ് സ്വാബ്സ് എന്നിവയുടെ ഉപയോഗം ഉടനടി നിർത്താൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിർമാതാക്കളായ ചർച്ച് ആൻഡ് ഡ്വൈറ്റ് കമ്പനിയുടെ പ്രസ്താവന പ്രകാരം, ഈ ഉൽപന്നങ്ങളുടെ കോട്ടൺ സ്വാബ് ഭാഗങ്ങളിൽ ’ഫംഗസ് എന്ന് സംശയിക്കുന്ന സൂക്ഷ്മജീവി മലിനീകരണം’ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സ്വാബുകൾ ഉപയോഗിക്കുകയാണെങ്കിൽ, സാധ്യമായ ഫംഗസ് മലിനീകരണം രോഗികളിൽ ഗുരുതരവും ജീവന് ഭീഷണിയുമായ രക്ത അണുബാധയ്ക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പ്രതിരോധശേഷി കുറഞ്ഞ കുട്ടികളും മുതിർന്നവരും, കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും മാരകമായ അണുബാധയ്ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ഫെഡറൽ ഏജൻസി വ്യക്തമാക്കി.
ഏത് തരം ഫംഗസാണ് ഉത്പന്നങ്ങളിൽ കണ്ടെത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും, മലിനമായ സ്വാബുകളിലൂടെയോ മറ്റ് മെഡിക്കൽ ഉത്പന്നങ്ങളിലൂടെയോ ഫംഗസ് ശരീരത്തിൽ പ്രവേശിച്ച് രക്ത അണുബാധയ്ക്ക് കാരണമാകാം.
|
ലോസ് ആഞ്ചലസ് പ്രതിഷേധം: നാഷനൽ ഗാർഡിനെ ഇറക്കിയ ട്രംപിനെ വിമർശിച്ച് പെലോസി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നാഷനൽ ഗാർഡിനെ നിയോഗിച്ചതിനെ വിമർശിച്ച് മുൻ സ്പീക്കർ നാൻസി പെലോസി രംഗത്ത്. 2021 ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റളിൽ ആക്രമണം നടത്തിയതിനതിരെ എന്ത് നടപടി സ്വീകരിച്ചു. അന്ന് നാഷനൽ ഗാർഡ് എവിടെയായിരുന്നു എന്നും നാൻസി പെലോസി ചോദിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ അക്രമം വർധിപ്പിക്കുമെന്ന് വാദിച്ച കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന്റെയും ലൊസാഞ്ചലസ് മേയർ കാരെൻ ബാസിന്റെയും സമ്മതമില്ലാതെ ട്രംപ് നാഷനൽ ഗാർഡിനെ ലോസ് ആഞ്ചലസിലേക്ക് അയച്ചു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡുകൾക്കെതിരായ പ്രതിഷേധങ്ങൾക്കിടയിലാണ് അദ്ദേഹം അങ്ങനെ ചെയ്തത്. 2020ലെ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചു എന്ന് ട്രംപ് മാസങ്ങളായി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് ജനുവരി ആറിന് ക്യാപ്പിറ്റളിൽ കലാപം ഉണ്ടായത്, ആ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും പുറത്തുവന്നിട്ടില്ലെന്നും പെലോസി കൂട്ടിചേർത്തു.
|
സൈന്യത്തെ വിന്യസിക്കുന്നത് തടയണമെന്ന കലിഫോർണിയ ഗവർണറുടെ പ്രമേയം ഫെഡറൽ ജഡ്ജി തള്ളി
കലിഫോർണിയ: കുടിയേറ്റ റെയ്ഡിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോസ് ആഞ്ചലസിലേക്ക് നാഷനൽ ഗാർഡ് സൈനികരെയും മറൈൻമാരെയും വിന്യസിക്കുന്നത് തടയാൻ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും അറ്റോർണി ജനറൽ റോബ് ബോണ്ടയും സമർപ്പിച്ച അടിയന്തര പ്രമേയം ഫെഡറൽ ജഡ്ജി തള്ളി.
ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം ന്ധനിയമവിരുദ്ധമായ സൈനികവൽക്കരണംന്ധ എന്നും ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഗവർണർ ന്യൂസം അപലപിച്ചു. ജൂൺ ഒന്‍പതിന് ലോസ് ആഞ്ചലസിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡുകൾക്ക് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
ഫെഡറൽ ഗവൺമെന്റ് ഇപ്പോൾ അമേരിക്കൻ പൗരന്മാർക്കെതിരേ സൈന്യത്തെ തിരിക്കുകയാണെന്ന് ന്യൂസം ഒരു പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച, 2,000 കലിഫോർണിയ നാഷനൽ ഗാർഡ് സൈനികരെ 60 ദിവസത്തേക്ക് ഫെഡറലൈസ് ചെയ്യാനും മേഖലയിലേക്ക് യുഎസ് മറൈൻമാരെ വിന്യസിക്കാനും പ്രതിരോധ വകുപ്പിന് ട്രംപ് ഉത്തരവ് നൽകിയിരുന്നു.
|
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഷിക്കാഗോ: പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വാർഷികആഘോഷകമ്മറ്റിയും തിരുനാൾ ഏറ്റെടുത്തു നടത്തുന്ന മെൻ മിനിസ്ട്രി ഭാരവാഹികളും കൂടാരയോഗം ഭാരവാഹികളും സംയുക്തമായി ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.
ജൂൺ, ജൂലൈ മാസങ്ങളിലായി നടത്തപെടുന്ന പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടികളുടെ ഒരുക്കങ്ങളും ഓഗസ്റ്റ് മൂന്ന് മുതൽ 11 വരെ നടത്തപെടുന്ന തിരുനാളിന്റെ ഭാഗമായി ഒരുക്കങ്ങളും സംയുക്ത കമ്മറ്റി വിലയിരുത്തി.
ജൂൺ 14ന് നടത്തപെടുന്ന യൂത്ത് മിനിസ്ട്രിയുടെ പരിപാടി, 15ന് നടത്തപെടുന്ന ഫാദേഴ്സ് ഡേയ് ആഘോഷങ്ങൾ, 30ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം മലങ്കര റീത്തിൽ അർപ്പിക്കുന്ന കുർബാനയെ തുടർന്ന് നടത്തപെടുന്ന 70 വയസിനു മുകളിലുള്ളവരുടെ ഒത്തുചേരൽ അടക്കമുള്ള പരിപാടികളുടെ തയാറെടുപ്പുകൾ കമ്മറ്റി വിലയിരുത്തി.
വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി കൂടാരയോഗങ്ങൾ കേന്ദ്രീകരിച്ച് പരിപാടികൾ തയാറാക്കുവാനും അവ മികച്ച രീതിയിൽ നടത്തുവാൻ വേണ്ട പിന്തുണ ലഭ്യമാക്കുവാനും യോഗം തീരുമാനിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ അധ്യക്ഷത വഹിച്ചു.
അസി. വികാരി ഫാ. അനീഷ് മാവേലി പുത്തൻപുര, സെക്രട്ടറി സിസ്റ്റ്സർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം,
പിആർഒ അനിൽ മറ്റത്തിക്കുന്നേൽ മുൻ മിനിസ്ട്രി കൺവീനർമാർ പോൾസൺ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടിൽ, സിബി കൈതക്കത്തൊട്ടിയിൽ, പതിനഞ്ചാം വാർഷിക കമ്മറ്റിയിലെ അംഗങ്ങൾ, കൂടാരയോഗം & മിനിസ്ട്രി കോഓർഡിനേറ്റേഴ്സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
|
ഫൊക്കാന പ്രിവിലേജ് കാർഡ്: തിരുവനന്തപുരം കൊച്ചി വിമാനത്താവങ്ങളുമായി ധാരണയായി
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രിവിലേജ് കാർഡ് ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം കിഴിവ് ലഭിക്കും. ഇത് കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ 15 ശതമാനം ഡിസ്കൗണ്ടും ലഭ്യമാകും (അറൈവൽ ഫ്ലൈറ്റുകൾക്ക് 15 ശതമാനവും ഡിപ്പാർച്ചർ ഫ്ലൈറ്റുകൾക്ക് 10 ശതമാനവും).
ഈ ആനുകൂല്യം ലഭിക്കുന്നതോടെ, വിദേശത്ത് നിന്ന് സാധനങ്ങൾ വാങ്ങി ലഗേജിൽ കൊണ്ടുപോകുന്നതിന് പകരം നാട്ടിലെ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ വാങ്ങുന്നത് പ്രവാസി യാത്രക്കാർക്ക് കൂടുതൽ ലാഭകരവും സൗകര്യപ്രദവുമാകും. പ്രവാസി സംഘടനയായ ഫൊക്കാന ആദ്യമായാണ് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളുമായി ഇത്തരമൊരു കരാറിലെത്തുന്നത്.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ശ്രമഫലമായാണ് ഈ പദ്ധതി യാഥാർഥ്യമായത്. അടുത്താഴ്ച മുതൽ പ്രിവിലേജ് കാർഡിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും. ഇതിനായുള്ള ഇലക്ട്രോണിക് ഫോം ഫൊക്കാനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ അംഗ സംഘടനകളിൽ നിന്നോ ലഭ്യമാകും.
ഭാവിയിൽ, അമേരിക്കയിലെ മറ്റ് പ്രധാന സ്ഥാപനങ്ങളിലെ ഡിസ്കൗണ്ടുകളും ഉൾപ്പെടുത്തി ഈ പ്രിവിലേജ് കാർഡിന്റെ സേവനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഫൊക്കാനയുടെ അംഗീകൃത പ്രിവിലേജ് കാർഡ് ഉടമകൾക്ക് മാത്രമായിരിക്കും ഈ കിഴിവുകൾ ലഭിക്കുക.
ഫൊക്കാനയിൽ അംഗത്വമുള്ള സംഘടനകളിലെ അംഗങ്ങൾക്ക് ഈ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. വ്യക്തിഗതമായി നൽകുന്ന ഈ കാർഡിന് ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.
|
ക്നാ എസ്കേപ്പിന് തുടക്കം
ഷിക്കാഗോ: കുട്ടികൾക്കായി കെസിഎസ് ഷിക്കാഗോ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് "ക്നാ എസ്കേപ്പിന്' ഡെസ്പ്ലെയിൻസിൽ തുടക്കം. ഫാ. സിജു മുടക്കോടിൽ ഉദ്ഘാടനം നിർവഹിച്ചു. നാല് ദിവസത്തെ ക്യാമ്പിൽ 22ലധികം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത കാത്തലിക് ഇൻഫ്ലുൻസർ പോൾ കിം ഉൾപ്പെടെ വിവിധ മേഖലയിലെ പ്രമുഖർ കുട്ടികളുമായി സംവദിക്കും.
കെസിഎസ് പ്രസിഡന്റ് ജോസ് ആനമലയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവും ലിൻസൺ കൈതമലയിൽ ഡയറക്ടറായുള്ള ഓർഗനൈസിംഗ് കമ്മിറ്റിയും ചേർന്നാണ് തുടർച്ചയായ അഞ്ചാം വർഷവും ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്.
മാറ്റ് വിളങ്ങാട്ടുശേരി, ഷാജി പള്ളിവീട്ടിൽ, ടീന നേടുവാമ്പുഴ, ക്രിസ് കട്ടപ്പുറം, ഫെലിക്സ് പൂത്തൃക്കയിൽ, ജെറ്റ്സി ഇടിയാലിൽ, ജോമി ഇടയാടിയിൽ, ബെക്സി പൂവന്തറ, ഐമ പുതിയേടത്തു, മഹിമ കാരാപ്പള്ളിൽ, വിനീത പെരികലം, ആൻ മാറ്റത്തിൽ, മരിയ കുന്നുംപുറത്തു, എലിസബത്ത് പുഴക്കാരോട്ട്, സാന്ദ്ര ഒറ്റകുന്നേൽ തുടങ്ങിയവർ വിവിധ കമ്മറ്റികൾക്കു നേതൃത്വം നൽകുന്നു.
|
ധന്യൻ മാർ മാക്കീൽ മത്സരം: വിജയികൾ പ്രഖ്യാപിച്ചു
ഷിക്കാഗോ: ധന്യൻ മാർ മാത്യു മാക്കീലിന്റെ 111ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ക്നാനായ റീജിയണിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
ഗ്രേഡ് 35: മാക്കീൽ സൂക്ത പാരായണം
ഒന്നാം സ്ഥാനം: ജെനിഫർ ജോസഫ് കൊച്ചിക്കുന്നേൽ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക, ഷിക്കാഗോ.
രണ്ടാം സ്ഥാനം: ജോഷ്വ ചക്കാലയിൽ സെന്റ് സ്റ്റീഫൻസ് ക്നാനായ ഫൊറോന ഇടവക, ലോംഗ് ഐലൻഡ്.
മൂന്നാം സ്ഥാനം: ഷാർലറ്റ് കൈതക്കതൊട്ടിയിൽ സെന്റ് മേരീസ്, ഷിക്കാഗോ.
ഗ്രേഡ് 68: ലേഖന രചന
ഒന്നാം സ്ഥാനം: ഫിലിപ്പ് നെടുംതുരുത്തിൽ പുത്തൻപുരയിൽ സെന്റ് മേരീസ്, ഷിക്കാഗോ.
രണ്ടാം സ്ഥാനം: ജാഷ് തോട്ടുങ്കൽ സെന്റ് മേരീസ്, ഷിക്കാഗോ.
മൂന്നാം സ്ഥാനം: ഐസക് പുല്ലാനപ്പള്ളിൽ സെന്റ് സ്റ്റീഫൻസ്, ലോംഗ് ഐലൻഡ്.
ഗ്രേഡ് 912: ലേഖന രചന
ഒന്നാം സ്ഥാനം: ജെയിംസ് കുന്നശേരി സെന്റ് മേരീസ്, ഷിക്കാഗോ
രണ്ടാം സ്ഥാനം: ബെറ്റ്സി കിഴക്കേപുറം ക്രൈസ്റ്റ് ദ കിംഗ് ക്നാനായ ഇടവക, ന്യൂജഴ്സി.
മൂന്നാം സ്ഥാനം: സാന്ദ്ര കുന്നശേരി സെന്റ് മേരീസ്, ഷിക്കാഗോ.
മുതിർന്നവരുടെ വിഭാഗം: ലേഖന രചന
ഒന്നാം സ്ഥാനം: റാണി നോബി കൊച്ചുവീട്ടിൽ സെന്റ് മേരീസ് ഫൊറോന ഇടവക, ഹൂസ്റ്റൺ.
രണ്ടാം സ്ഥാനം: ബിബിത സിജോയ് പറപ്പള്ളിൽ സേക്രഡ് ഹാർട്ട് ഫൊറോന ഇടവക, ടാമ്പ.
മൂന്നാം സ്ഥാനം: സിസി ജോൺ മൂലക്കാട്ട് സെന്റ് മേരീസ്, ഷിക്കാഗോ.
ഷിബു കുളങ്ങര, ജോബ് മാക്കീൽ, ജൈബു കുളങ്ങര, തോമസ് കല്ലിടുക്കിൽ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ക്നാനായ റീജിയണൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനം അറിയിച്ചു. മത്സരങ്ങൾ സംഘടിപ്പിച്ചത് മാർ മാകിൽ സ്ഥാപിച്ച വിസിറ്റേഷൻ കോൺഗ്രിഗേഷൻ ആയിരുന്നു.
ധന്യൻ മാർ മാത്യു മാക്കീൽ കോട്ടയത്തുള്ള മഞ്ഞൂർ എന്ന സ്ഥലത്ത് 1851 മാർച്ച് 27നാണ് ജനിച്ചത്. 1874 മേയ് 30ന് അദ്ദേഹം വൈദികനായി. 1896ൽ രൂപീകരിച്ച ചങ്ങനാശേരി വികാരിയാത്തിന്റെ ആദ്യ സ്വദേശീയ ബിഷപ്പായും 1911ൽ ക്നാനായ കത്തോലിക്കർക്കായി രൂപീകരിച്ച കോട്ടയം വികാരിയാത്തിന്റെ ആദ്യ വികാരി അപ്പോസ്തോലിക്കായും നിയമിതനായി.
1914 ജനുവരി 26ന് അന്തരിച്ച അദ്ദേഹത്തെ 2009ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു. പിന്നീട് 2025 മേയ് 22ന് ലെയോ പതിനാലാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തി.
|
യൂത്ത് മിനിസ്ട്രി പ്രോഗ്രാം: പോൾ ജെ. കിം നേതൃത്വം വഹിക്കും
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപെടുന്ന യൂത്ത് മിനിസ്ട്രി പ്രോഗ്രാമിന് നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ. കിം നേതൃത്വം നൽകും.
ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ആറു വരെ ഇടവകയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന പരിപാടിയുടെ ഭാഗമായി സംഗീതവും നർമവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടോക്ക് ഷോയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
നോർത്ത് അമേരിക്കയിലുടനീളം യാത്രചെയ്തു പരിപാടികൾ നടത്തിവരുന്ന പോൾ ജെ കിം, സോഷ്യൽ മീഡിയയിൽ വളരെയധികം അനുയായികൾ ഉള്ള വ്യക്തികൂടിയാണ്. കത്തോലിക്കാ സഭയിലെ പല സുപ്രധാന വേദികളിലും അദ്ദേഹത്തിന്റെ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി പോൾ ജെ. കിമ്മിന്റെ പരിപാടി സംഘടിപ്പിക്കുവാൻ ലഭിച്ച അവസരം ദൈവാനുഗ്രഹമായി കാണുന്നു എന്ന് വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ഈ സുവർണാവസരം പ്രയോജനപ്പെടുത്തുവാൻ എല്ലാ കുടുംബങ്ങളെയും പ്രത്യേകിച്ച് പുതുതലമുയും ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു.
അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, ടീൻ മിനിസ്ട്രി കോർഡിനേറ്റർ മെജോ കുന്നശേരി, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകും.
|
"സോറി പ്രസിഡന്റ്'; ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ ഡോണാൾഡ് ട്രംപിനെതിരേയുള്ള തന്റെ പോസ്റ്റുകളിൽ ടെക് കോടീശ്വരൻ ഇലോൺ മസ്ക് ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞാഴ്ച പ്രസിഡന്റിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകൾ അതിരുകടന്നു, അതിൽ ഞാൻ ഖേദിക്കുന്നു എന്നാണ് എലോൺ മസ്ക് എക്സിൽ കുറിച്ചത്.
ഖേദം പ്രകടിപ്പിക്കും മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപ് സർക്കാരിലെ കാര്യക്ഷമതാ വകുപ്പ് മേധാവി സ്ഥാനം രാജിവച്ച മസ്ക്, റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ നികുതി ബിൽ നിർദ്ദേശത്തെ കടുത്ത ഭാഷയിൽവിമർശിച്ചിരുന്നു.
തുടർന്ന് മസ്കും ട്രംപും ടിവി അഭിമുഖങ്ങളിലൂടെയും എക്സ് പോസ്റ്റുകളിലൂടെയും പരസ്യമായി തർക്കത്തിൽ ഏർപ്പെട്ടു. മസ്കിന്റെ വിമർശനം തുടർന്നാൽ, വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
|
"ട്രംപിനെയും മസ്കിനെയും വധിക്കണം'; ആഹ്വാനവുമായി അല്‍ ഖ്വയ്ദ നേതാവ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്. വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ ഖ്വയ്ദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്ലാകിയുടെ ഭീഷണി.
ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും വീഡിയോയില്‍ പറയുന്നു. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2024ല്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തശേഷം ആദ്യമായാണ് ഇയാള്‍ പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഗാസയിലെ ഞങ്ങളുടെ ജനങ്ങള്‍ക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീര്‍പ്പില്ലെന്നും പ്രതികാര ആക്രമണങ്ങള്‍ നടത്തണമെന്നും ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ്അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കണമെന്നും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ആറ് മില്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
|
ഇന്ത്യൻ യുവാവ് അനധികൃത കുടിയേറ്റക്കാരനെന്ന് കോൺസുലേറ്റ്
ന്യൂഡൽഹി: യുഎസിലെ നേവാർക്ക് വിമാനത്താവളത്തിൽ പോലീസ് കമിഴ്ത്തിക്കിടത്തി കൈവിലങ്ങണിയിച്ച ഇന്ത്യൻ യുവാവ് അംഗീകൃത വീസയില്ലാതെ രാജ്യത്ത് പ്രവേശിച്ചയാളാണെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
കോടതി ഉത്തരവിനെത്തുടർന്നാണ് ഹരിയാന സ്വദേശിയായ ഇയാളെ ഇന്ത്യയിലേക്കു നാടു കടത്താനൊരുങ്ങിയതെന്നാണു വിവരം. വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ യുഎസ് എംബസിയുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിരുന്നു.
ഇന്ത്യൻ യുവാവിനെ വിമാനത്താവളത്തിൽവച്ച് കമിഴ്ത്തിക്കിടത്തി കൈവിലങ്ങണിയിക്കുന്ന വീഡിയോ യുഎസിൽ സ്ഥിരതാമസമാക്കിയ കുനാൽ ജയിൻ എന്നയാളാണ് ചിത്രീകരിച്ചത്.
|
ലോസ് ആഞ്ചലസ് പ്രക്ഷോഭം പടരുന്നു; കുടിയേറ്റ വിരുദ്ധതയ്ക്ക് എതിരേ യുഎസ് നഗരങ്ങളിൽ പ്രകടനം
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്ലാന്റ, ഓസ്റ്റിൻ എന്നീ വൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങളുണ്ടായി.
ലോസ് ആഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് നടത്തുന്നതിലുള്ള പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിനമായ ചൊവ്വാഴ്ചയും തുടർന്നു.
അക്രമവും കൊള്ളയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നഗരഹൃദയത്തിലെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ മേയർ കാരെൻ ബാസ് ചൊവ്വാഴ്ച രാത്രി മുതൽ അനിശ്ചിത കാലത്തേക്കു കർഫ്യൂ പ്രഖ്യപിച്ചു. കർഫ്യൂ പാലിക്കാൻ തയാറാകാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂയോർക്ക് നഗരത്തിലെ പ്രകടനത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. ലോസ് ആഞ്ചലസിലേതു പോലുള്ള പ്രതിഷേധം ന്യൂയോർക്കിൽ അനുവദിക്കില്ലെന്ന് മേയർ എറിക് ആഡംസ് വ്യക്തമാക്കി.
സാൻഫ്രാൻസിസ്കോയിലെ പ്രതിഷേധത്തിൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. 150 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ, ട്രംപിന്റെ ഉത്തരവു പ്രകാരം ലോസ് ആഞ്ചലസ് നഗരത്തിൽ 4,000 നാഷണൽ ഗാർഡ് സൈനികരെയും 700 മറീനുകളെയും വിന്യസിച്ചിട്ടുണ്ട്.
രാജ്യരക്ഷയ്ക്കു ചുമതലപ്പെട്ട സൈനികരെ സ്വന്തം പൗരന്മാർക്കെതിരേ വിന്യസിച്ചത് അമേരിക്കൻ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്കിടയാക്കി. സൈനികരെ പിൻവലിക്കണമെന്നു ലോസ് അഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണർ ഗാവിൻ ന്യൂസം ആവശ്യപ്പെട്ടു.
ഗവർണറുടെ കീഴിൽ വരുന്ന നാഷണൽ ഗാർഡ്സിനെ പ്രസിഡന്റ് പ്രത്യേക അധികാരം ഉപയോഗിച്ചു വിന്യസിച്ചതിനെ ചോദ്യംചെയ്ത് അദ്ദേഹം കോടതിയ സമീപിച്ചിട്ടുമുണ്ട്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നയാളാണു ഗാവിൻ.
ടെക്സസ് സംസ്ഥാനത്തെ സാൻ അന്റോണിയോ നഗരത്തിലും പ്രക്ഷോഭകരെ നേരിടാൻ നാഷണൽ ഗാർഡ്സിനെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന ഗവർണർ ഗ്രെഗ് അബട്ടാണ് ഇതിന് ഉത്തരവ് നല്‍കിയത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ് ആബട്ട്.
|
വിസാ നിയമം ലംഘിച്ചതിന് അറസ്റ്റ്; പിന്നാലെ അമേരിക്ക വിട്ട് ഖാബി ലെയിം
ലാസ് വേഗസ്: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്മിനെ യുഎസ് കുടിയേറ്റവകുപ്പ് അറസ്റ്റുചെയ്ത് വിട്ടയച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തുടർന്നതിനാലാണ് നടപടിയെന്നും അറിയിച്ചു.
സെനഗലിൽ ജനിച്ച ഖാബി ഇറ്റാലിയൻ പൗരനാണ്. ഏപ്രിൽ 30നാണ് ഖാബി യുഎസിലെത്തിയത്. വെള്ളിയാഴ്ച ലാസ് വേഗസിലെ ഹാരി റെയ്ഡ് വിമാനത്താവളത്തിലാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്(ഐസിഇ) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
പിന്നാലെ, ഖാബി ലെയിം സ്വയം രാജ്യം വിട്ടെന്ന് ഐസിഇ അറിയിച്ചു. സംഭവത്തിൽ ഖാബി പ്രതികരിച്ചിട്ടില്ല. 16.3 കോടി ഫോളോവേഴ്സാണ് 25 വയസുകാരനായ ഖാബിക്ക് ടിക്ടോക്കിൽ മാത്രമുള്ളത്.
ജനുവരിയിൽ യൂണിസെഫ് ഇദ്ദേഹത്തെ ഗുഡ്വിൽ അംബാസഡറാക്കിയിരുന്നു. കഴിഞ്ഞമാസം ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാല ഫാഷൻഷോയിലും പങ്കെടുത്തു.
|
ഹൂസ്റ്റൺ റാന്നി അസോസിയേഷന് പുതിയ നേതൃത്വം
ഹൂസ്റ്റൺ: ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ 202526ലെ പുതിയ ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ് എച്ച്ആർഎയുടെ നേതൃരംഗത്ത് എത്തിയിട്ടുള്ളത്.
മിസോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ സ്പ്രിംഗ് പിക്നിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ബാബു കൂടത്തിനാലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഉപരക്ഷാധികാരി ജോയ് മണ്ണിൽ വരാണാധികാരിയായി പ്രവർത്തിച്ചു.
സെക്രട്ടറി ബിനു സഖറിയ സ്വാഗതവും ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ നന്ദിയും അറിയിച്ചു. സംഘടനയുടെ തുടക്കം(2009) മുതൽ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള ബിജു സഖറിയ കളരിക്കമുറിയിലാണ് പുതിയ പ്രസിഡന്റ്.
റാന്നി എംഎൽഎ പ്രമോദ് നാരായൺ രക്ഷാധികാരിയായുള്ള സംഘടനയുടെ ഉപരക്ഷാധികരികളായി റവ. ഫാ. ജെക്കു സഖറിയ, ജീമോൻ റാന്നി, ജോയി മണ്ണിൽ, ബാബു കൂടത്തിനാൽ എന്നിവർ പ്രവർത്തിക്കുന്നു.
സംഘടനാ പ്രവർത്തനത്തിൽ കരുത്ത് തെളിയിച്ച വിനോദ് ചെറിയാനാണ് പുതിയ ജനറൽ സെക്രട്ടറി. ബാബു കലീന സെക്രട്ടറിയായും ബിനു സഖറിയ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ജിൻസ് മാത്യു കിഴക്കേതിൽ, റോയി തീയാടിക്കൽ, മാത്യൂസ് ചാണ്ടപ്പിള്ള, എബ്രഹാം ജോസഫ് (ജോസ് പ്ലാമ്മൂട്ടിൽ), സി.ജി. ഡാനിയേൽ, ഷിജു തച്ചനാലിൽ എന്നിവരെയും തെരഞ്ഞെടുത്തു.
റീനാ സജി, ഷീജാ ജോസ്, മറിയാമ്മ ജോൺ (ലീലാമ്മ) എന്നിവരാണ് വനിതാ ഫോറം സെക്രട്ടറിമാർ. ജോയിന്റ് ട്രഷററായി സ്റ്റീഫൻ ടി. എബ്രഹാമും യൂത്ത് കോഓർഡിനേറ്ററായി ജെഫിൻ രാജുവും പ്രവർത്തിക്കും.
സജി ഇലഞ്ഞിക്കൽ, മിന്നി ജോസഫ്, അലക്സ് ളാഹയിൽ, ജോൺ തോമസ് (രാജു), ബിജു തച്ചനാലിൽ, ഈശോ തേവർവേലിൽ (സണ്ണി), രാജു കെ. നൈനാൻ, ജൈജു കുരുവിള തുടങ്ങിയവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
|
ഹൂസ്റ്റണിൽ അന്തരിച്ച ചാക്കോ ജേക്കബിന്റെ സംസ്കാരം ശനിയാഴ്ച
ഹൂസ്റ്റൺ: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി 80) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ: ഡോ. സിൻഡി ജേക്കബ്, സിനി ജോർജ്, സ്റ്റാൻലി ജേക്കബ് (മൂന്നു പേരും ഹൂസ്റ്റൺ). മരുമക്കൾ: റിച്ചാർഡ് ഫിലിപ്പ്, ജെയ്സൺ ജോർജ്. കൊച്ചുമക്കൾ: എലിസ ജോർജ്, എമ്മ ജോർജ്, എവിയ്ലിൻ ഫിലിപ്പ്.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477).
സംസ്കാരശുശ്രൂഷകൾ: ശനിയാഴ്ച ഉച്ചയ്ക്ക് 12.30നു സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477).
ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ചകഴിഞ്ഞു മൂന്നിന് മൃതദേഹം സംസ്കരിക്കും. (12800 Westheimer Road Houston, Texas 77077).
ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ: https://youtube.com/live/1jUGFAVImS4?feature=share, https://youtube.com/live/PuTBTToaE7k?feature=share.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. വർഗീസ് ജോൺ 832 277 6837.
|
ഒക്ലഹോമയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്: രണ്ട് പേർ അറസ്റ്റിൽ
ഒക്ലഹോമ: വടക്കൻ ഒക്ലഹോമയിലെ തർക്കത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാർ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഡിറ്റർ ഗോൺസാലസ് (34) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഗോൺസാലസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 13 വയസുകാരനാണ് യുവാവിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു.
15 വയസുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ ഇരുവരും ജുവനൈൽ തടങ്കൽ കേന്ദ്രത്തിലാണ്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റത്തിന് 13 വയസുകാരനെതിരേ കേസെടുത്തിട്ടുണ്ട്.
|
അരിസോണയിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
അരിസോണ: അപ്പാച്ചെ ജംഗ്ഷനിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥൻ ഗബ്രിയേൽ ഫാസിയോ(46) മരിച്ചു. റോഡിലുണ്ടായ തർക്കത്തിനിടെ ഡ്രൈവർ തോക്കുമായി ഭീഷണി മുഴുക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്.
വാഹനത്തിൽ നിന്ന് ഇറങ്ങാൻ ഡ്രെെവറോട് ആവശ്യപ്പെട്ടപ്പോൾ ഇയാൾ തോക്ക് എടുത്ത് സംഭവസ്ഥലത്തുനിന്ന് നടന്നുപോയി. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
മുഖത്ത് വെടിയേറ്റ ഫാസിയോയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിക്ക് നേരെ പോലീസ് തിരിച്ചും വെടിയുതിർത്തിരുന്നു. ഇയാൾ ചികിത്സയിലാണെന്നും കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
|
കുടിയേറ്റ പ്രക്ഷോഭം: സമരക്കാർക്കെതിരേ കലാപനിയമം ഉപയോഗിക്കുമെന്നു ട്രംപ്
ലോസ് ആഞ്ചലസ്: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം) തീർച്ചയായും ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
‘രാജ്യത്തെ വെറുക്കുന്നവരാണ് അവർ. സുരക്ഷാ സേനയെ എതിർക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ തന്നെ നേരിടും’ ട്രംപ് താക്കീത് നൽകി. പ്രക്ഷോഭം തുടരുന്ന ലോസ് ആഞ്ചലസിൽ, കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗത്തെ വിന്യസിച്ച നടപടിയെ ട്രംപ് ന്യായീകരിച്ചു.
നാഷണൽ ഗാർഡുകളെ നിയോഗിച്ചതിനെതിരെ കലിഫോർണിയ കേസ് ഫയൽ ചെയ്തിരുന്നു. ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് യുഎസ് പ്രസിഡന്റ് ഉത്തരവിടുന്നത്.
|
ദിവ്യാധാര മ്യൂസിക്സ് നൈറ്റും അവാർഡ് ദാനവും 22ന് ഇർവിംഗിൽ
ഇർവിംഗ്: ഡിഎഫ്ഡബ്ല്യു മെട്രോപ്ലക്സ് ദിവ്യാധാര മ്യൂസിക്സ് മ്യൂസിക്സ് നൈറ്റും അവാർഡ് ദാനവും സംഘടിപ്പിക്കുന്നു. ഈ മാസം 22ന് വൈകുന്നേരം ആറ് മുതൽ എട്ട് വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലിയിലാണ്(1927 റോസ്ബഡ് ഡോ, ഇർവിംഗ്, ടെക്സാസ് 75060) വേദി ഒരുക്കിയിരിക്കുന്നത്
നോൺറസിഡന്റ് കമ്മീഷൻ, കേരളം പ്രവാസി, ലോക കേരള സഭാ അംഗം എന്നീ നിലകളിൽ പ്രശസ്തനായ പീറ്റർ മാത്യു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോസ്പ്രകാശ് കരിമ്പിനേത്ത് 972 345 0748, എസ്.പി. ജെയിംസ്ൺ 214 334 6962.
|
കെന്റക്കി കേണൽ പദവി മലയാളിക്ക്
വാഷിംഗ്ടൺ ഡിസി: യുഎസിലെ കോമൺവെൽത്ത് ഓഫ് കെന്റക്കി നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ കെന്റക്കി കേണൽ പദവി മലയാളിയായ അഖിൽ സുരേഷ് നായർക്ക് ലഭിച്ചു. സംരംഭക, സാമൂഹ്യ പ്രവർത്തന രംഗങ്ങളിലെ മികവു പരിഗണിച്ചാണ് അംഗീകാരം.
1813 മുതൽ ആരംഭിച്ച ഓണററി പദവിയായ കെന്റക്കി കേണൽ, അസാധാരണ നേട്ടങ്ങൾക്കും പൊതുസേവനത്തിനും അംഗീകാരമായി കെന്റക്കി ഗവർണറാണു സമ്മാനിക്കുന്നത്. ഇടപ്പള്ളി സ്വദേശിയായ അഖിൽ, ഡോ. സുരേഷ് നായരുടെയും ഡോ. ഗീത നായരുടെയും മകനാണ്.
യുഎസ്, ഇന്ത്യ, ദുബായി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഐ പവേർഡ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ സെന ഇന്റലിജൻസിന്റെ സ്ഥാപകനാണ്.
|
ടെനിസിയിൽ യാത്രക്കാരുമായി പോയ സ്കൈഡൈവിംഗ് വിമാനം തകർന്നു; നിരവധി പേർക്ക് പരിക്ക്
തുലഹോമ: ടെനിസിയിലെ കോഫി കൗണ്ടിയിലുള്ള തുലഹോമ റീജണൽ വിമാനത്താവളത്തിന് സമീപം സ്കൈഡൈവിംഗ് വിമാനം തകർന്നു വീണു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. 20 യാത്രക്കാരും ജീവനക്കാരുമായി പോയ വിമാനമാണ് തകർന്നത്. അപകടത്തിൽ പരിക്കറ്റവർക്ക് വൈദ്യസഹായം നൽകിയതായി അധികൃതർ അറിയിച്ചു.
മൂന്ന് പേരെ തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചതായും നഗര വക്താവ് ലൈൽ റസ്സൽ പറഞ്ഞു.
ഹൈവേ പട്രോളിംഗ് വിഭാഗം പകർത്തിയ വിഡിയോയിൽ വിമാനത്തിന്റെ വാൽ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി കാണാം. വിമാനത്തിന്റെ മറ്റു ഭാഗങ്ങളും തകർന്ന നിലയിലാണ്. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്. വിമാനം തകർന്ന പ്രദേശം മഞ്ഞ ടേപ്പ് ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച പ്രാദേശിക സമയം 12.30ന് തുലഹോമ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഡെഹാവിലാൻഡ് ഡിഎച്ച്6 ട്വിൻ ഒട്ടർ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ലൈൽ റസ്സൽ അറിയിച്ചു.
|
സഹപ്രവർത്തകന്റെ വെടിയേറ്റ് ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു,
ഷിക്കാഗോ: സഹപ്രവർത്തകന്റെ വെടിയേറ്റ് ഷിക്കോഗയിൽ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. ഓഫിസർ ക്രിസ്റ്റൽ റിവേറ (36) യാണ് കൊല്ലപ്പെട്ടതെന്ന് ഷിക്കാഗോ പോലീസ് സൂപ്രണ്ട് ലാറി സ്നെല്ലിംഗ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഡ്രെക്സലിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന സിപിഡി ടാക്റ്റിക്കൽ ടീമിന്റെ ഭാഗമായിരുന്നു റിവേറ. സംശയം തോന്നിയ ആളെ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ അയാൾ അടുത്തുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് ഓടിപ്പോയി. പോലീസ് അയാളെ പിന്തുടർന്നു.
സഹപ്രവർത്തകനായ ഉദ്യോഗസ്ഥൻ റൈഫിളുമായി രണ്ടാമതൊരാൾ അഭിമുഖീകരിക്കുന്നതിന് കണ്ട് റിവേറയാണ് മനസിലാക്കാതെ വെടിവച്ചതായിട്ടാണ് പ്രാഥമിക നിഗമനം. മറ്റൊരു ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് റിവേറ കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഷിക്കാഗോ പോലീസും സിവിലിയൻ ഓഫിസ് ഓഫ് പോലീസ് അക്കൗണ്ടബിലിറ്റിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
|
സ്റ്റാർ എന്റർടെയ്ൻമെന്റ് സിനി സ്റ്റാർ നൈറ്റിന് ഓഗസ്റ്റിൽ തുടക്കം
ന്യൂജഴ്സി: മലയാളത്തിലെ ഏറ്റവും മികച്ച കലാകാരന്മാർ അണിനിരക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025 രണ്ടാം സീസൺ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്നു.
സിനിമാ താരങ്ങളായ ഭാവന, ശ്രുതിലക്ഷ്മി, മണിക്കുട്ടൻ, ഗായകർ ശ്രീനാഥ്, നിതിൻ മാത്യു, മൃദുലാ വാര്യർ, രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരൻമാർ മഹേഷ് കുഞ്ഞുമോൻ, അശ്വന്ത് അനിൽകുമാർ, അനുപ് കോവളം, പാലക്കാട് മുരളി എന്നിവരടങ്ങുന്ന മികച്ച താരനിരയാണ് ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ ഈ ഓണക്കാലത്ത് എത്തുന്നത്.
സംഗീതവും നൃത്തവും കോമഡിയുമായി മൂന്നു മണിക്കൂർ നീളുന്ന പരിപാടിയായിരിക്കും അണിനിരക്കുക എന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ഇടിക്കുള 201 421 5303, ജെയിംസ് ജോർജ് 973 985 8432, ബോബി ജേക്കബ് 201 669 1477.
|
ഫിലാഡൽഫിയ സീറോമലബാർ പള്ളിയിലെ ബൈബിൾ ജപ്പടി മത്സരം പത്താം വർഷത്തിലേക്ക്
ഫിലാഡൽഫിയ: ബൈബിൾ അതിഷ്ഠിതമാക്കി വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡൽഫിയ സീറോമലബാർ പള്ളിയിൽ സൺഡേസ്കൂൾ കുട്ടികൾക്കായി നടത്തിവരുന്ന ബൈബിൾ ജപ്പടി മത്സരം 10 വർഷങ്ങൾ പൂർത്തിയാക്കി.
ഈ വർഷത്തെ മത്സരം ജൂണ്‍ ഒന്നിന് ദിവംഗതനായ യു.വി. തോമസ് ഉഴുന്നാലിലിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ മകളും സീറോമലബാർ പള്ളിയിലെ മതാധ്യാപികയുമായ ജ്യോതി എബ്രാഹത്തിന്റെ കുടുംബമായിരുന്നു പ്രോഗ്രാമിന്റെ സ്പോണ്സർ.
ദിവസംതോറും ബൈബിൾ വായിക്കുന്നതിനുംപഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്കൂൾ കുട്ടികൾക്ക് നൽകുന്നതിനായി മാസങ്ങൾ നീണ്ടുനിന്ന ബൈബിൾ പഠനവും, ക്വിസ് മൽസരങ്ങളും നടന്നു. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കി 250ൽ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളുന്ന പഠനസഹായി കുട്ടികൾക്ക് നൽകിയിരുന്നു. നാലാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ മൽസരത്തിൽ വാശിയോടെ പങ്കെടുത്തു.
ക്ലാസുകളിൽ നടത്തപ്പെടുന്ന പ്രാഥമിക എഴുത്തുപരീക്ഷയിലൂടെയും, അവസാനറൗണ്ടിൽ പൊതുസ്റ്റേജിൽ നടത്തപ്പെടുന്ന ഗ്രാന്റ് ഫിനാലെയിലൂടെയുമാരുന്നു വിജയികളെ നിശ്ചയിക്കുന്നത്. ഞായറാഴ്ച വി. കുർബാനശേഷം ഗ്രാന്റ് ഫിനാലെ ആയി നടത്തപ്പെട്ട ബൈബിൾ ജപ്പടി മത്സരം നിലവാരംകൊണ്ടും സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. രണ്ടുകുട്ടികൾ വീതമുള്ള സുവിശേഷകരുടെ പേരിലുള്ള നാലു ടീമുകളായിട്ടാണ ഗ്രാൻഡ് ഫിനാലെ മത്സരം നടന്നത്.
ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ ബൈബിൾ ജപ്പടി മൽസരം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ പോളച്ചൻ വറീദ്, ജോസ് തോമസ്, ജോജി ചെറുവേലിൽ, സജി സെബാസ്റ്റ്യൻ, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, ജപ്പടി കോഓർഡിനേറ്റർമാരായ ജോസ് മാളേയ്ക്കൽ, ലീനാ ജോസഫ്, എബൻ ബിജു, പിടിഎ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, ജഡ്ജൂമാരായി സേവനം ചെയ്ത നീനു, ഡയാൻ, ജോമി എന്നിവരും മതാധ്യാപകരും സിസിഡി കുട്ടികളും മാതാപിതാക്കളും ഉദ്ഘാടനകർമ്മത്തിനു സാക്ഷ്യം വഹിച്ചു.
ജറമിയ ജോസഫ്, തെരേസാ എബ്രാഹം എന്നിവ ൾപ്പെട്ട ടീം ഒന്നാം സ്ഥാനവും, എയിഡൻ തോമസ് ബിനു, എയ്ഞ്ചല ചാക്കോ എന്നിവർ പ്രതിനിധാനം ചെയ്ത ടീം രണ്ടാം സ്ഥാനവും ലിലി ചാക്കോ, ജെയ്ഡൻ പി. ജോമോൻ എന്നിവർ നയിച്ച ടീം മൂന്നാം സ്ഥാനവും തോമസ് എബ്രാഹം, ജോഷ്വ സോജൻ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയിച്ച ടീമംഗങ്ങളെ സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി അനുമോദിച്ചു.
ഓരോ ചോദ്യറൗണ്ട് കഴിയുന്പോഴും സദസ്യർക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളിൽ ആവേശമുണർത്തി. മതാധ്യാപകരായ ലീനാ ജോസഫ്, എബൻ ബിജു എന്നിവരായിരുന്നു ക്വിസ് മാസ്റ്റർമാർ.
|
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും ബിഷപ് റവ. ഷോൺ വാൾട്ടർ റോവും കൂടിക്കാഴ്ച നടത്തി
ന്യൂയോർക്ക്: അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭയുടെ പ്രിസൈഡിംഗ് ബിഷപ് റവ. ഷോൺ വാൾട്ടർ റോവും ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള എപ്പിസ്കോപ്പൽ സെന്ററിൽ കൂടിക്കാഴ്ച നടത്തി.
നോർത്ത് അമേരിക്കൻ മാർത്തോമ്മാ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് സന്നിഹിതനായിരുന്നു. അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭയും മാർത്തോമ്മാ സുറിയാനി സഭയും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനം, സംഭാഷണം, സഹകരണം എന്നിവ വളർത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും എക്യുമെനിക്കൽ സംഭാഷണത്തിൽ ഏർപ്പെടുന്നതിനും ഇരുസഭകളും പ്രതിബദ്ധത പങ്കിടുന്നു. വർഷങ്ങളായി, സംയുക്ത പ്രാർഥനാ ശുശ്രൂഷകൾ, ദൈവശാസ്ത്ര ചർച്ചകൾ, സാമൂഹിക പ്രവർത്തന പരിപാടികൾ എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങളിൽ പരസ്പരം സഹകരിക്കുന്നുണ്ട്.
|
ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ): വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ അപ്പാർട്ട്മെന്റിൽ 43 വയസുള്ള ഭാര്യയെയും ഏഴ് വയസുള്ള മകനെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം 42 വയസുകാരനായ പിതാവ് ജീവനൊടുക്കി. സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കാറ്റി ടോൾവേയുടെ വടക്ക് ഭാഗത്തുള്ള നോർത്ത് ഫ്രൈ റോഡിനടുത്തുള്ള പാർക്ക് റോ ഡ്രൈവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ശനിയാഴ്ച രാവിലെ 9.20 ഓടെയാണ് സംഭവം നടന്നത്. കൊലയാളി ചില മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോവുകയായിരുന്നുവെന്നും ഇയാൾ വിഷാദരോഗത്തിന് ചികിത്സ തേടുകയായിരുന്നതായും ഷെരീഫ് ഗോൺസാലസ് പറഞ്ഞു.
കുറച്ചുകാലമായി ജോലിയില്ലാത്തതിനാൽ ഇയാൾ നിരാശയിലായിരുന്നു. പ്രാഥമിക നിഗമനമനുസരിച്ച്, വെടിവയ്പ്പ് നടന്ന സമയത്ത് ദമ്പതികളുടെ 19 വയസ്സുള്ള മകളും കാമുകനും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു.
ഹൂസ്റ്റൺ ഏരിയ വനിതാ സെന്ററിന് ഗാർഹിക പീഡനത്തിന് ഇരയായവർക്കായി 7135282121 അല്ലെങ്കിൽ 18002560551 എന്ന നമ്പറിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ഹോട്ട്ലൈൻ ഉണ്ട്.
ഫാമിലി ടൈം ക്രൈസിസ് സെന്ററിനെ 2814462615 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം.
|
വാഷിംഗ്ടണിൽ കാണാതായ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, പിതാവിനായി തെരച്ചിൽ
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞദിവസം വാഷിംഗ്ടണിൽ കാണാതായ സഹോദരിമാരായ മൂന്ന് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. കൈകൾ കെട്ടി തലകൾ പ്ലാസ്റ്റിക് ബാഗുകൾ കൊണ്ടു മൂടിയ നിലയിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൂന്നുപേരെയും പിതാവാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സഹോദരിമാരായ പൈറ്റിൻ (9), എവ്ലിൻ (8), ഒലിവിയ (5) എന്നിവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
മുൻ ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന കുട്ടികളെ കാണാൻ പിതാവ് ട്രാവിസ് ഡെക്കർ (32) എത്തിയിരുന്നു. ഇതിനു ശേഷമാണ് കുട്ടികളെ കാണാതായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി കുട്ടികളെ ജീവനോടെ കണ്ടതെന്നാണ് പറയപ്പെടുന്നത്.
ഡെക്കറുടെ 2017 മോഡൽ ജിഎംസി സിയറ പിക്കപ്പ് ട്രക്ക് റോക്ക് ഐലൻഡ് ക്യാംപ് ഗ്രൗണ്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ട്രക്കിനുള്ളിൽ നിന്ന് പെൺകുട്ടികളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു. മൂന്ന് പേരെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ട്രാവിസിനെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതിയെ പിടികൂടാൻ വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് 20,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
|
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പന്തക്കുസ്താ തിരുനാളിന് മാർ ജോർജ് പള്ളിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആഘോഷിച്ചു. അരുണാചൽ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ് പള്ളിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ച തിരുക്കർമങ്ങൾക്ക് ശേഷം വിദ്യാരംഭത്തിനായി ഒരുങ്ങുന്ന കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു.
ക്രിസ്തുവിന്റെ സഭയുടെ തുടക്കം കുറിക്കുന്ന പന്തക്കുസ്തായുടെ പ്രസക്തിയെപ്പറ്റിയും മിഷനറി ചൈതന്യത്തിൽ സഭ വളരേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയും മാർ ജോർജ് പള്ളിപ്പറമ്പിൽ പ്രസംഗമധ്യേ സംസാരിച്ചു.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹകാർമികരായിരുന്നു. 27 കുട്ടികൾ വിദ്യാരംഭത്തിനൊരുക്കമായി ആദ്യാക്ഷരങ്ങൾ കുറിച്ചു.
ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു.
|
ഡാളസിന് സമീപം ഗ്യാസ് സ്റ്റേഷനിൽ കരടി; ജാഗ്രതാ നിർദ്ദേശം
ടെക്സസ്: ഡാളസിൽ നിന്ന് ഏകദേശം 70 മൈൽ വടക്കുള്ള സാവോയിയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ കരടിയെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ കരടിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
കരടി ഗ്യാസ് സ്റ്റേഷനിലേക്ക് കടക്കുന്നതും പിന്നീട് എതിർ ദിശയിലേക്ക് തിരിഞ്ഞുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കരടിയെ കണ്ടാൽ ഉടൻതന്നെ ടെക്സസ് പാർക്ക് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിനെയോ ടെക്സസ് ഗെയിം വാർഡനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
|
ആറ് യാത്രക്കാരുമായി സ്വകാര്യവിമാനം കടലിൽ തകർന്നുവീണു
കാലിഫോർണിയ: ആറ് യാത്രക്കാരുമായി പോയ സ്വകാര്യവിമാനം കടലിൽ തകർന്നുവീണു. കാലിഫോർണിയയിലെ സാൻ ഡീഗോ തീരത്തിനു സമീപം പസഫിക് സമുദ്രത്തിലാണ് ഇരട്ട എഞ്ചിൻ വിമാനമായ സെസ്ന 414 വിമാനം തകർന്നു വീണത്.
വിമാനം വീണ ഭാഗത്ത് കടലിന് 200 അടിയോളം താഴ്ചയുണ്ട്. ആരെയും കണ്ടെത്താനായിട്ടില്ല. യുഎസ് കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തിവരുന്നു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. വിറ്റാമിനുകളുടെയും പോഷക സപ്ലിമെന്റുകളുടെയും നിർമാതാക്കളായ ഒപ്രൈമൽ ഹെൽത്ത് സിസ്റ്റംസിന്റേതാണു വിമാനമെന്നാണു റിപ്പോർട്ടുകൾ.
മൂടൽമഞ്ഞുള്ള കാലാവസ്ഥയ്ക്കിടയിൽ സാൻ ഡീഗോ പരിസരത്ത് സെസ്ന വിമാനം തകർന്ന് ആറ് പേർ കൊല്ലപ്പെട്ടതിന് ആഴ്ചകൾക്കുള്ളിലാണു മറ്റൊരു അപകടം.
|
പറന്നുയരാന്‍ തയാറെടുക്കവേ വിമാനത്തില്‍ പ്രാവുകൾ; യാത്ര ഒരു മണിക്കൂർ വൈകി
മിനസോട്ട: ഭൂമിയില്‍നിന്നു പതിനായിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങൾക്ക് പക്ഷികൾ പലപ്പോഴും ഭീഷണി സൃഷ്ടിക്കാറുണ്ട്. വിമാനച്ചിറകില്‍ പക്ഷികൾ ഇടിച്ചാല്‍ വിമാനം തകരുകവരെ ചെയ്തേക്കാം.
ഇനി പക്ഷികൾ വിമാനത്തിനുള്ളില്‍ കയറിയാൽ എന്താകും സ്ഥിതി. അത്തരമൊരു സംഭവം കഴിഞ്ഞദിവസം ഡെല്‍റ്റാ എയര്‍ലൈന്‍സിൽ ഉണ്ടായി.
മിനിയാപൊളിസിലെ സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു പറന്നുയരാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ ഒരു പ്രാവിനെ കാണുകയായിരുന്നു.
പ്രാവ് വിമാനത്തിനുള്ളില്‍ കയറിയിട്ടുണ്ടെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ പൈലറ്റ്, വിമാനം പുറപ്പെടുന്നത് മാറ്റിവച്ചു. അതിനിടെ യാത്രക്കാരിൽ ചിലർ പ്രാവിനെ പിടികൂടി.
വീണ്ടും പറന്നുയരാനായി റണ്‍വേയിലേക്കു തിരിയവേ വിമാനത്തിൽ അതാ മറ്റൊരു പ്രാവ്. യാത്രക്കാര്‍ തങ്ങളുടെ കോട്ട് ഉപയോഗിച്ച് ആ പ്രാവിനെയും പിടിച്ചു. ഒടുവിൽ വിമാനം പുറപ്പെടുന്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു.
വിമാനത്തിനുള്ളിൽ പ്രാവ് പറക്കുന്നതിന്റെയും അവയെ പിടികൂടുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രാവിനെ കണ്ടതോടെ പരിഭ്രാന്തിയിലായ യാത്രക്കാരായ ചില സ്ത്രീകൾ അലറിക്കരയുന്നതു വീഡിയോയില്‍ കേൾക്കാം.
|
ലോസ് ആഞ്ചലസ് പ്രക്ഷോഭം ശമിക്കുന്നു: ട്രംപിനെതിരേ കേസുമായി ഗവർണർ
ലോസ് ആഞ്ചലസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസ് നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം ശമിക്കുന്നു. ഞായറാഴ്ച രാത്രിയോടെ നഗരം ശാന്തമായെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഞായറാഴ്ച പകൽ നഗരമധ്യത്തിൽ പ്രക്ഷോഭം നടത്തിയവർ പോലീസുമായി ഏറ്റുമുട്ടി. റാലികൾ നിയമവിരുദ്ധമാണെന്നു പോലീസ് പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകർ പിന്മാറാൻ കൂട്ടാക്കിയില്ല. മെക്സിക്കൻ പതാകയേന്തിയ പ്രതിഷേധക്കാർ വാഹനങ്ങൾ തീവച്ചു നശിപ്പിക്കുകയും പോലീസിനെ കല്ലെറിയുകയും ചെയ്തു.
ഹിസ്പാനിക് വംശജർക്കു ഭൂരിപക്ഷമുള്ള പാരമൗണ്ട് മേഖലയിലെ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് ആരംഭിച്ചതാണ് വെള്ളിയാഴ്ച പ്രക്ഷോഭത്തിനു കാരണമായത്.
ഇതിനിടെ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം സൈനിക വിഭാഗമായ നാഷണൽ ഗാർഡ്സ് ലോസ് ആഞ്ചലസ് നഗരത്തിൽ ഇറങ്ങിയിട്ടുണ്ട്. സർക്കാർ മന്ദിരങ്ങളുടെ സുരക്ഷയാണു സേനയ്ക്കു നല്‍കിയിരിക്കുന്നത്.
രണ്ടായിരം നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാനുള്ള തീക്കം ട്രംപ് പിൻവലിക്കണമെന്ന് ലോസ് ആഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണർ ഗാവിൻ ന്യൂസം ആവശ്യപ്പെട്ടു.
ഗവർണറുടെ അധികാരം മറികടന്ന നീക്കത്തിൽ കോടതിയെ സമീപിക്കുമെന്നും ട്രംപ് ആവശ്യമില്ലാത്ത പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും ന്യൂസം ആരോപിച്ചു.
അക്രമം തുടർന്നാൽ യുഎസ് സേനയിലെ മറീനുകളെ രംഗത്തിറക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. 500 മറീനുകളെ വിന്യസിക്കാൻ തയാറാണെന്ന് സൈന്യം അറിയിച്ചു.
|
യുഎസിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വച്ച് നാടുകടത്തി
ന്യൂജഴ്സി: അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വയ്ക്കുകയും നാടുകടത്തുകയുംചെയ്ത സംഭവത്തിൽ വ്യാപക വിമർശനം.
ന്യൂവാർക്ക് വിമാനത്താവളത്തിൽ വച്ചാണ് ഇന്ത്യൻ വിദ്യാർഥിയോട് അധികൃതർ ക്രൂരമായി പെരുമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻഅമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ജൂൺ ഏഴിന് താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർഥിയെ വിമാനത്തിൽ കയറ്റാതെ കൈവിലങ്ങ് വയ്ക്കുകയും പിന്നീട് നാടുകടത്തുകയുമായിരുന്നുവെന്നു ജെയിൻ പറയുന്നു. നടപടിയെ "മനുഷ്യത്വരഹിതം' എന്നും "മനുഷ്യ ദുരന്തം' എന്നുമാണു ജെയിൻ വിശേഷിപ്പിച്ചത്.
"സ്വപ്നങ്ങളെ പിന്തുടർന്നു വന്നതായിരുന്നു അവൻ, അവൻ കരയുകയായിരുന്നു, ഒരു കുറ്റവാളിയെപ്പോലെയാണ് അവനോട് പെരുമാറിയത്. സംഭവത്തിൽ തനിക്ക് രോഷവും നിസഹായതയും തോന്നി എന്നും അദ്ദേഹം കുറിച്ചു.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ തങ്ങളുടെ സന്ദർശനലക്ഷ്യം തെളിയിക്കാൻ കഴിയാതെ വരുന്നവരെ യുഎസിൽ വ്യാപകമായി നാടുകടത്തി വരികയാണ്.'
|
12 വര്‍ഷം പിന്നിടുമ്പോഴും ജ്വലിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ
ഡാളസ്: താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ദേവാലയത്തോട് യാത്ര പറഞ്ഞു 12 വര്‍ഷം പിന്നിടുമ്പോഴും അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണകള്‍ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകജനങ്ങളിൽ അണയാത്ത ജ്വാലയായി അവശേഷിക്കുന്നു.
നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന് ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിൽ 2013 ജൂണ്‍ നാലിനാണു പാട്രിക്കിനെ മരിച്ചത്.
2004ല്‍ ഉപരിപഠനാര്‍ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്സസ് ഇന്‍സ്ട്രമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു അധികം താമസിയാതെയാണ് മരണമടഞ്ഞത്.
മലയാളികളായ ചെറിയാന് ജെസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോര്‍ട്സിലും ഗിറ്റാര്‍ വായനയിലും അതീവ സമര്‍ഥനായിരുന്നു. ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു.
കോളജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുടിഡി സ്റ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളിലും പ്രവര്‍ത്തിച്ചു.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകാംഗമായിരുന്ന പാട്രിക്ക്, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നല്കുന്നതില് മുന്‍ പന്തിയിലായിരുന്നു.
|
കോൺഗ്രസിന്റെ സൗമ്യമുഖം; തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് ജെയിംസ് കൂടൽ
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് അമേരിക്കൻ മലയാളി ജെയിംസ് കൂടൽ. നാടിന് നല്ലൊരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
സമ്പത്തിനും സ്ഥാനമാനങ്ങൾക്കുമായി കലഹിക്കുന്ന രാഷ്ട്രീയ രീതികൾക്കിടയിൽ പ്രതീക്ഷയുടെ കിരണമായിരുന്നു തെന്നല. കോൺഗ്രസിന്റെ സൗമ്യമുഖം, എതിരാളികൾക്ക് പോലും പിണങ്ങാനാകാത്ത വ്യക്തി. തികഞ്ഞ ഗാന്ധിയൻ.
ഇതെല്ലാമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചെരുന്നതായും ജെയിംസ് കൂടൽ പറഞ്ഞു.
|
ഗാർലൻഡ് സിറ്റി മേയർ തെരഞ്ഞെടുപ്പ്: ഡിലൻ ഹെഡ്രിക്കിന് വിജയം
ഡാളസ്: ഗാർലൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് നടന്ന റൺ ഓഫ് തെരഞ്ഞെടുപ്പിൽ ഡിലൻ ഹെഡ്രിക്കിന് മിന്നുന്ന ജയം. എതിർ സ്ഥാനാർഥി ഡെബ്ര മോറിസിനെ 263 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഡിലൻ ജയം സ്വന്തമാക്കിയത്.
ഡിലൻ 4,006 വോട്ട് നേടിയപ്പോൾ മോറിസിന് 3,743 വോട്ടുകൾ മാത്രമാണ് നോടാനായത്. ഗാർലൻഡ് നഗരവാസികൾക്കും പിന്തുണ നൽകിയവർക്കും നന്ദി പറയുന്നതായി ഡിലൻ പറഞ്ഞു.
ഈ മാസം മൂന്നിനായിരുന്നു ആറ് സ്ഥാനാർഥികൾ മത്സരിച്ചിരുന്നു ആദ്യം പോരാട്ടം. മലയാളികളായ പി.സി. മാത്യുവും ഷിബു സാമുവേലും മത്സരിച്ചതിനാൽ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച തെരഞ്ഞെടുപ്പായിരുന്നു ഗാർലൻഡിൽ നടന്നത്.
ഡെബ്ര മോറിസ് 4,167, ഡിലൻ ഹെഡ്രിക്ക് 3,253, പി.സി. മാത്യു 810, ഷിബു സാമുവേൽ 726, റോയൽ ഗാർസിയ 512, കോണി രാമോസ് കൈവി 343 എന്നിങ്ങനെയായിരുന്നു അന്നത്തെ ഫലം. ആർക്കും 50 ശതമാനം വോട്ട് നേടാൻ കഴിയാഞ്ഞതോടെ കൂടുതൽ വോട്ട് നേടിയ രണ്ട് സ്ഥാനാർഥികൾ റൺ ഓഫ് തെരഞ്ഞെടുപ്പിലേക്ക് കടക്കുകയായിരുന്നു.
പി.സി. മാത്യു, ഷിബു സാമുവേൽ, കോണി രാമോസ് കൈവി, നിലവിലെ മേയർ സ്കോട്ട് ലെമേ, മുൻ മേയർ ലോറി ഡോഡ്സൺ, മറ്റു കൌൺസിൽ അംഗങ്ങൾ എന്നിവരുടെ പിന്തുണ റൺ ഓഫിൽ നേടാനായത് ഡിലന്റെ വിജയം ഉറപ്പാക്കുന്നതിന് സഹായിച്ചു.
റോയൽ ഗാർസിയയും മുൻ മേയർമാരായ റൊണാൾഡ് ജോൺസ്, ഡഗ്ലസ് അത്താസ് തുടങ്ങിയവർ ഡെബ്രയെയാണ് പിന്തുണച്ചിരുന്നത്.
|
സുനിത വില്യംസിന്റെ ആദ്യ മെഴുകുപ്രതിമ ഇന്ത്യയിൽ
കോൽക്കത്ത: അമേരിക്കൻ ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ആദ്യ മെഴുകുപ്രതിമ ഇന്ത്യയിൽ. ശിൽപി സുശാന്ത റേയാണു പ്രതിമ നിർമിച്ചത്.
ബംഗാൾ അസൻസോളിലെ റേയുടെ മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. യുഎസിൽ നിന്നെത്തിച്ച വസ്ത്രങ്ങളാണു പ്രതിമയിൽ ഉപയോഗിച്ചത്. ഒന്നര മാസത്തോളം സമയമെടുത്താണ് സുനിതയുടെ മെഴുകുപ്രതിമ തയാറാക്കിയത്.
സുശാന്ത റേയുടെ അസൻസോളിലെ മെഴുക് മ്യൂസിയം ഏറെ പ്രശസ്തമാണ്. കോൽക്കത്തയിലെ മദർ വാക്സ് മ്യൂസിയത്തിലും ജയ്പുരിലെ വാക്സ് മ്യൂസിയത്തിലും റേ നിർമിച്ച പ്രതിമകളുണ്ട്.
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ലതാ മങ്കേഷ്കർ, നേതാജി സുഭാഷ് ചന്ദ്ര ബോസ്, മമത ബാനർജി തുടങ്ങിയ പ്രമുഖരുടെ മെഴുക് പ്രതിമകൾ അസൻസോളിലെ മെഴുകു മ്യൂസിയത്തിൽ ഉണ്ട്.
കൂടാതെ നിരവധി ദേശീയ, അന്തർദേശീയ കായിക താരങ്ങളുടെ പ്രതിമകളും ഇവിടെ ഉണ്ട്.
|
ഫിലാഡൽഫിയയിൽ അന്തരിച്ച അച്ചാമ്മ സ്കറിയയുടെ സംസ്കാരം വെള്ളിയാഴ്ച
ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അച്ചാമ്മ സ്കറിയ (ജലജ 73) ഫിലാഡൽഫിയായിൽ അന്തരിച്ചു. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ്.
മക്കൾ: ഷീന (ഫിലാഡൽഫിയ), ജെഷ്ലി (സാൻ ജോസ്, കാലിഫോർണിയ). മരുമക്കൾ: ടോംസൺ (ഫിലാഡൽഫിയ), റെനിൻ (സാൻ ജോസ്, കാലിഫോർണിയ). സഹോദരങ്ങൾ: വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ), ലളിത, സാലി (ഷിക്കാഗോ)
പൊതുദർശനവും സംസ്കാരശുശ്രൂഷകളും വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ ഫിലാഡൽഫിയ അസൻഷൻ മാർത്തോമ്മാ ദേവാലയത്തിൽ (10197 Northeast Ave, Philadelphia, PA 19116).
ശുശ്രൂഷകൾക്ക് ശേഷം ബീച്ച്വുഡ് സെമിത്തേരിയിൽ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020).
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/c/SumodJacobVideoPhotography/live, https://www.sumodjacobphotography.com/Live.
കൂടുതൽ വിവരങ്ങൾക്ക്: സ്കറിയ തോമസ് (കുഞ്ഞുമോൻ) 267 266 3242, ടോംസൺ 215 275 9666, റെനിൻ 469 835 2328.
|
ബേബി കൊച്ചുകുഞ്ഞ് അന്തരിച്ചു
കുന്നംകുളം: പരേതനായ ചെറുവത്തൂർ കൊച്ചുകുഞ്ഞിന്റെ ഭാര്യ ബേബി കൊച്ചുകുഞ്ഞ് കുന്നംകുളത്ത്(78) അന്തരിച്ചു. ന്യൂയോർക്ക് സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ. ബിജു പി. സൈമണിന്റെ മാതൃ സഹോദരിയാണ്.
മക്കൾ: സ്റ്റാൻലി, ഷീജ, കട്ടിലപൂവം സഭാ ശുശ്രൂഷകൻ സജു പാസ്റ്റർ, ഷീന. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രണ്ടിന് അക്കികാവ് എജി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മൂന്നിന് കുന്നംകുളം വി നാഗൽ ബ്രറിയൽ ഹോമിൽ നടക്കും.
|
ജോൺ മത്തായി ഫിലാഡൽഫിയയിൽ അന്തരിച്ചു
ഫിലാഡൽഫിയ: കോട്ടയം എസ്എച്ച് മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി(79) ഫിലാഡൽഫിയയിൽ അന്തരിച്ചു. ഭാര്യ മോളി പാലപ്പുര(ബംഗളൂരു) കുടുംബാംഗം. മക്കൾ: അനു, മാത്തൻ, സുജാത.
ഫിലാഡൽഫിയയിലുള്ള അലക്സ് മാത്യു, പരേതനായ ജോസ് മാത്യു, ഓമന (നോർത്ത് ഡക്കോട്ട), തങ്കമ്മ (ഫിലാഡൽഫിയ) എന്നിവർ സഹോദരരാണ്. സംസ്കാരം പിന്നീട്.
|
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റൺ ചാപ്റ്റര്‍ യോഗം സംഘടിപ്പിച്ചു
ഹൂസ്റ്റൺ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ഹൂസ്റ്റൺ ചാപ്റ്റര്‍ അപ്പനാബസാര് ഓഡിറ്റോറിയത്തില്‍ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് തോമസ് ഓലിയാന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു.
ഫോമാ സ്ഥാപക പ്രസിഡന്റും മുതിര്‍ന്ന പ്രവര്‍ത്തകനുമായ ശശിധരന് നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ കേരളത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകം കോഓര്‍ഡിനേറ്ററുമായ മഹാദേവന് വാഴശേരിലിന് സ്വീകരണം നല്കി.
യോഗത്തില്‍, സ്റ്റാഫ്ഫോര്‍ഡ് മേയര്‍ കെന്‍ മാത്യു, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, മാത്യു നൈനാന് (ഐഒസി, ഡാളസ്, പ്രസിഡന്റ്), സന്തോഷ് കാപ്പില്‍ (ഐഒസി, ഡാളസ്, ചെയര്മാന്), ജോയി സാമുവേല്‍, എ.സി. ജോര്‍ജ്, ജോസ് പുന്നൂസ്, രാജേഷ് മാത്യു, എസ്.കെ. ചെറിയാന്, ജോജി ജോസഫ്, ലീലാ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സന്നിഹിതരായ എല്ലാവരും പൊതുചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
കെപിസിസിയുടെ പുതിയ പ്രസിഡന്റ് സണ്ണി ജോസഫിനും സഹഭാരവാഹികൾക്കും എല്ലാവരും അഭിനന്ദനം അറിയിച്ചു. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനും യോഗം വിജയാശംസകള്‍ നേര്‍ന്നു.
|
പോലീസ് മുൻ മേധാവിയും കൊടുംകുറ്റവാളിയുമായ "ഡെവിൾ ഇൻ ദ ഓസാർക്ക്സ്' പിടിയിൽ
അർകെൻസ: "ഡെവിൾ ഇൻ ദ ഓസാർക്ക്സ്' എന്നറിയപ്പെടുന്ന മുൻ പോലീസ് മേധാവിയും കൊടുംകുറ്റവാളിയുമായ ഗ്രാന്റ് ഹാർഡിനെ നിയമപാലകർ പിടികൂടി. ജയിലിൽ നിന്ന് ഏകദേശം 2.4 കിലോമീറ്റർ (1.5 മൈൽ) വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.
അർകെൻസമിസോറി അതിർത്തിക്കടുത്തുള്ള ഗേറ്റ്വേ എന്ന ചെറുപട്ടണത്തിലെ മുൻ പൊലീസ് മേധാവിയായിരുന്ന ഹാർഡിൻ, കൊലപാതകത്തിനും പീഡനത്തിനും ദീർഘകാല ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇയാളുടെ കുപ്രസിദ്ധി ഡെവിൾ ഇൻ ദി ഓസാർക്ക്സ് എന്ന ടിവി ഡോക്യുമെന്ററിക്ക് വിഷയമായിരുന്നു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉദ്യോഗസ്ഥർ അടുത്തുവരുന്നത് കണ്ടപ്പോൾ ഹാർഡിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉടൻതന്നെ കീഴടക്കിയെന്നും ഒന്നര ആഴ്ചയായി ഇയാൾ ഒളിവിലായിരുന്നുവെന്നും അർക്കൻസാസ് ജയിൽ സിസ്റ്റം വക്താവ് റാൻഡ് ചാംപ്യൻ പറഞ്ഞു.
|
സൗത്ത് ഡാളസിൽ വെടിവയ്പ്; ഏഴ് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
ഡാളസ്: സൗത്ത് ഡാളസിൽ നടന്ന വെടിവയ്പിൽ ഏഴ് പേർക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. വ്യാഴാഴ്ച രാത്രിയാണ് വെടിവയ്പ് ഉണ്ടായത്. വെടിവയ്പിന് ഇരയായവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി ലെൻവേ സ്ട്രീറ്റിലെ 2700 ബ്ലോക്കിൽ വഴക്കുണ്ടാകുകയും ജനക്കൂട്ടത്തിന് നേർക്ക് ആരോ വെടിവയ്ക്കുകയുമായിരുന്നുവെന്ന് ഡാളസ് പോലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. പരുക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
അതിനിടെ അയൽപക്കങ്ങളിൽ നടക്കുന്ന അക്രമം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മോംസ് ഡിമാൻഡ് ആക്ഷൻ വോളന്റിയർ സംഘം ഡാളസ് പോലീസ് ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം നടത്തി.
|
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിയെ പിന്തുണച്ച് എഒസിപി
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് സഹ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്റാൻ മംദാനിയെ പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോകോർട്ടെസ് പിന്തുണച്ചു. തൊഴിലാളിവർഗകാരുടെ ഒരു സഖ്യത്തെ ഒരുമിച്ച് കൊണ്ടുവരാൻ അസംബ്ലി അംഗം മംദാനിക്ക് മികച്ച കഴിവുണ്ടെന്ന് ഒകാസിയോകോർട്ടെസ് പറഞ്ഞു.
ഏർലി വോട്ടിംഗ് ആരംഭിക്കാൻ ഇനി വെറും ഒൻപത് ദിവസം മാത്രമാണുള്ളത്. തെരഞ്ഞെടുപ്പിൽ ആൻഡ്രൂ ക്യൂമോ ആണ് പ്രധാന എതിരാളി. 35 വയസുകാരനായ ഒകാസിയോകോർട്ടെസും 33 വയസുകാരനായ മംദാനിയും അവർ പ്രതിനിധീകരിക്കുന്ന ക്വീൻസ്, ബ്രോങ്ക്സ് ഭാഗങ്ങൾക്ക് പുറമെ പുരോഗമനപരമായ മൂല്യങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
സൗജന്യവും വേഗത്തിലുള്ളതുമായ ബസ് സർവീസ്, വാടക മരവിപ്പിക്കൽ, സമ്പന്നർക്ക് നികുതി ഏർപ്പെടുത്തൽ തുടങ്ങിയ ജനപക്ഷ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടതുപക്ഷ ചായ്വുള്ള യുവ വോട്ടർമാരെ മംദാനി തന്റെ പ്രചാരണത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്.
|
ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം
ടെക്സസ്: ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്ഥര്യലേപന ശുശ്രൂഷയും നടന്നു. കഴിഞ്ഞമാസം 31ന് നടന്ന ശുശ്രൂഷകളിൽ ഷിക്കാഗോ രൂപതാ മെത്രാൻ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികനായി.
വികാരി ഫാ. ജെയിംസ് നിരപ്പേൽ, ഫാ. ജോർജ് വാണിയപ്പുരക്കൽ എന്നിവർ സഹകാർമികരായിരുന്നു. 18 കുട്ടികളാണ് ഇത്തവണ ആദ്യകുർബാന സ്വീകരിച്ചത്.
സണ്‍ഡേ സ്കൂള്‍ അധ്യാപകരായ സിസ്റ്റർ സ്നേഹ റോസ് കുന്നേൽ (എസ്എബിഎസ്), ബ്ലെസി ലാൽസൺ, ആഷ്ലി മൈക്കിൾ, ജോമോൾ ജോർജ് (സിസിഡി കോഓർഡിനേറ്റർ), ജോയൽ കുഴിപ്പിള്ളിൽ, ബെർറ്റീ ഡിസൂസ (അസി. കോർഡിനേറ്റർ) എന്നിവർ കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനും അമോദ് അഗസ്റ്റിൻ, റിച്ചാ ഷാജി (പേരന്റ് കോഓർഡിനേറ്റേർ) പരിപാടികളുടെ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.
ടോമി നെല്ലുവേലിൽ, കുര്യൻ മണ്ണനാൽ, മാത്യു ജോൺ(രാജു), സണ്ണി കൊച്ചുപറമ്പിൽ (കൈക്കാരന്മാർ), സിസ്റ്റർ ക്ലെറിൻ കൊടിയന്തറ (എസ്എബിഎസ്) എന്നിവർ ആദ്യകുർബാന സ്വീകരണചടങ്ങുകൾ വിജയമാകുന്നതിൽ നേതൃത്വം നൽകി.
ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ പ്രതിനിധികളായ ഡേവിഡ് അഗസ്റ്റിൻ, ഏവാ ജോൺ എന്നിവർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
|
രേഖകൾ ഇല്ലാതെ കുടിയേറിയ വിദ്യാർഥികൾക്ക് ഇൻ സ്റ്റേറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല
ടെക്സസ്: രേഖകൾ ഇല്ലാതെ കുടിയേറിയ വിദ്യാർത്ഥികൾക്ക് ടെക്സസ് ഡ്രീം ആക്ട് പ്രകാരം ലഭിച്ചിരുന്ന ഇൻ സ്റ്റേറ്റ് ആനുകൂല്യങ്ങൾ ഇനി മുതൽ ലഭിക്കില്ല. ഇത് വരെ മൂന്ന് വർഷമായി യുഎസിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുവാൻ കഴിയുമായിരുന്നെങ്കിൽ ഇൻ സ്റ്റേറ്റ് ആനുകൂല്യങ്ങൾ ലഭിക്കുമായിരുന്നു.
പ്രധാനമായും സ്കൂൾ, കോളജുകളിലെ ഫീസിലാണ് ഇളവ് ഉണ്ടായിരുന്നത്. 2001ൽ ടെക്സസ് പാസാക്കിയ നിയമപ്രകാരം ഇൻ സ്റ്റേറ്റ് ആയി ഈ വിദ്യാർഥികളെ കണക്കാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് ടെക്സസ് സ്റ്റേറ്റിനെതിരേ കേസ് ഫയൽ ചെയ്തിരുന്നു.
സംസ്ഥാനത്തു നിലവിലുള്ള നിയമപ്രകാരം രേഖകൾ ഇല്ലാതെ കുടിയേറിയ വിദ്യാർഥികൾക്കും ഇൻ സ്റ്റേറ്റ് ആനുകൂല്യങ്ങൾ നൽകുന്നത് ഭരണഘടന ഉറപ്പാക്കുന്ന തുല്യ നീതിക്കെതിരാണ് ടെക്സസിലെ നിയമം എന്നാരോപിച്ചാണ് കേസ് ഉണ്ടായത്.
മൂന്നു വർഷമായി ടെക്സസ് സംസ്ഥാനത്തു താമസിക്കുന്ന രേഖകൾ ഇല്ലാത്ത വിദ്യാർഥികൾക്ക് ഈ ആനുകൂല്യം ലഭിക്കുമ്പോൾ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് ഔട്ട് ഓഫ് സ്റ്റേറ്റ് ഫീസ് നൽകേണ്ടി വരുന്നു, ഇത് ഭരണഘടന ഉറപ്പാക്കുന്ന തുല്യ നീതിക്കു വിരുദ്ധമാണ് എന്നായിരുന്നു കേസിലെ ആരോപണം.
കേസ് ഫയൽ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഗവർണർ ഗ്രെഗ് അബ്ബോട്ടും ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റണും, ഫെഡറൽ ഏജൻസിയും ചേർന്ന് ഒരു കരാറിൽ ഒപ്പുവച്ചു. കരാറിൽ പറഞ്ഞത് ഇങ്ങനെ ആനുകൂല്യം നൽകുന്നത് അവസാനിപ്പിക്കുകയാണ്, കാരണം നിയമം ഭരണഘടനാവിരുദ്ധമാണ് എന്നായിരുന്നു.
ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിന്റെ കേസിൽ ടെക്സസ് നിയമം ഫെഡറൽ നിയമത്തിനു വിരുദ്ധമാണെന്നു പറഞ്ഞിരുന്നു. രേഖകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഇളവുകൾ നൽകുകയാണെങ്കിൽ ഇതേ ആനുകൂല്യം പൗരന്മാരായ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും നൽകണം എന്നും ആവശ്യപ്പെട്ടു.
ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന, പ്രസിഡന്റ്സ് അലൈൻസ് ഓൺ ഹയർ എഡ്യൂക്കേഷൻ എന്ന യൂണിവേഴ്സിറ്റി നേതാക്കളുടെ സംഘടന, രേഖകൾ ഇല്ലാതെ ടെക്സസ് സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന 57,000 വിദ്യാർഥികൾ ഉണ്ടെന്നു കണ്ടെത്തി.
2023ൽ 20,000ൽ കൂടുതൽ, അല്ലെങ്കിൽ മൊത്തം വിദ്യാർഥികളുടെ 1.5 ശതമാനം വിദ്യാർഥികൾ നിയമപരമായി അമേരിക്കയിലുള്ള മറ്റു സംസ്ഥാനക്കാരാണ് എന്ന് കണ്ടെത്തി. കേസിന്റെ വിചാരണയിൽ മുൻ സംസ്ഥാന പ്രതിനിധി റിക്ക് നോറിയേഗാ ടെക്സസ് നിയമം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് വാദിച്ചു.
തൊഴിലാളികളുടെ എണ്ണത്തിൽ ടെക്സസ് നിയമം വലിയ സംഭാവന നൽകുന്നു എന്നും പറഞ്ഞു. അതിനാൽ വ്യവസായ രംഗം നിയമത്തെ അനുകൂലിക്കുന്നു. ഈ നിയമം പ്രാബല്യത്തിൽ ഇല്ലാതെ ആയതോടെ ടെക്സസിനു 461 മില്യൺ ഡോളർ എല്ലാ വർഷവും തൊഴിലാളികളുടെ വരുമാനത്തിലും ചെലവഴിക്കലിലും നഷ്ടമാകും എന്നാണ് അമേരിക്കൻ ഇമ്മിഗ്രേഷൻ കൗൺസിലിന്റെ കണക്കുകൾ പറയുന്നത്.
ടെക്സസിലെ രേഖകൾ ഇല്ലാത്ത വിദ്യാർഥികൾ 150 മില്യൺ ഡോളറിന്റെ സബ്സിഡികൾ ഈ സ്കൂൾ വർഷം നേടിയിട്ടുണ്ടാകും എന്ന് ഗാൽവെസ്റ്റണിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ മാസ് മിഡ്ഡിൽട്ടൺ പറഞ്ഞു.
ഈ തുക നിയമപരമായി അമേരിക്കയിലുള്ളവർക്കായി ഉപയോഗിക്കുകകയോ അവരുടെ ഫീസിൽ കുറവ് വരുത്തുന്നതിന് ഉപയോഗിക്കുകയോ ചെയ്യാമായിരുന്നു എന്നും കൂട്ടിച്ചേർത്തു.
രേഖകൾ ഇല്ലാത്ത വിദ്യാർഥികൾക്ക് നൽകുന്ന സൗജന്യങ്ങൾ എടുത്തു കളയാൻ പല തവണ ടെക്സാസ് നിയമ സഭാംഗങ്ങൾ ശ്രമിച്ചതാണ്. കഴിഞ്ഞ സമ്മേളനത്തിലും ഒരു ബിൽ അവതരിപ്പിച്ചു. ഇത് കമ്മിറ്റികൾക്കു അയച്ചു കൊടുത്തു. അതിനു ശേഷം ഒന്നും കേട്ടിട്ടില്ല.
2022ൽ യംഗ് കോൺസെർവടിവ്സ് ഓഫ് ടെക്സസ് എന്ന സംഘടനയുടെ ടെക്സസ് പബ്ലിക് പോളിസി ഫൌണ്ടേഷൻ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസിനെതിരേ ആണ് ഡോക്യൂമെന്റഡ് സ്റ്റുഡന്റ്സിനെ കാൾ കൂടുതൽ ഫീസ് ഔട്ട് ഓഫ് സ്റ്റേറ്റ് സ്റ്റുഡന്റ്സിൽ നിന്നും ഈടാക്കിയതിനു കേസ് കൊടുത്തു.
ഒരു യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജ് സംസ്ഥാന നിയമം ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ചു. എന്നാൽ അപ്പീൽസ് കോടതി ആ വിധി തിരുത്തി കുറിച്ചു. സ്കൂളുകൾ പഴയ പടി ഫീസുകൾ ഔട്ട് ഓഫ് സ്റ്റേറ്റ് (നിയമപരമായി യുഎസിൽ എത്തിയവർ) വിദ്യാർഥികളിൽ നിന്നും ഈടാക്കുന്നത് തുടർന്നു.
|
ട്രംപ് ചൈനയിലേക്ക്; മഞ്ഞുരുകുന്നു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന സന്ദശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഫോണിൽ സംസാരിച്ചശേഷമായിരുന്നു ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. താനും ചൈനീസ് പ്രസിഡന്റും തമ്മിൽ ഉണ്ടായത് "നല്ല ചർച്ച'യായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
വൈറ്റ് ഹൗസിന്റെ അഭ്യർഥന പ്രകാരമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചതെന്നു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാപാരത്തിലൂന്നിയുള്ള ചർച്ചകളാണ് തങ്ങൾ തമ്മിലുണ്ടായതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
|
സിഖ്, മുസ്ലിം വിശ്വാസികളെ ഭീഷണിപ്പെടുത്തി; ഇന്ത്യന്‍ വംശജന് യുഎസിൽ തടവ്
ടെക്സസ്: വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ടുവര്‍ഷം തടവുശിക്ഷ. സിഖ്, മുസ്ലിം വിശ്വാസികളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനാണ് ശിക്ഷ.
വടക്കന്‍ ടെക്സസില്‍ താമസിക്കുന്ന ഭൂഷണ് അതാലെയെയാണ്(49) കോടതി ശിക്ഷിച്ചത്. സിഖുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ജീവനക്കാരെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
സിഖ്, മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളുകളെ താന്‍ കൊല്ലുമെന്നും ഗുരുതരമായി പരിക്കേല്‍പ്പിച്ച് വേദനിപ്പിക്കുമെന്നും ഇവരുടെ തല മുണ്ഡനം ചെയ്യുമെന്നും ഫോണിലൂടെ ഭൂഷണ് ഭീഷണിപ്പെടുത്തി.
മുസ്ലിംങ്ങൾ ഇന്ത്യയെ നശിപ്പിച്ചതിനാലാണു തനിക്ക് അവരോടു വെറുപ്പെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
|
മസ്കുമായുള്ള ബന്ധം നല്ലരീതിയിൽ പോകുമെന്ന് കരുതുന്നില്ല: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇലോൺ മസ്കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ ബജറ്റ് ബില്ലിനെ മസ്ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച ഓവൽ ഓഫീസിൽവച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം. ട്രംപിന്റെ ‘മനോഹരബിൽ’ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്ക് കഴിഞ്ഞദിവസം പറഞ്ഞത്.
മസ്കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെനല്ല ബന്ധമാണ്. ഇനി അതുണ്ടാകുമോയെന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിന്റെ ഉള്ളവും പിന്നിലെ പ്രവർത്തനവും മസ്കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്നമായിത്തീർന്നു. ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ട്രംപ് സർക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്ക് രാജിവെച്ചത്. ട്രംപുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്നാണ് മസ്കിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
അതേസമയം, തെരഞ്ഞെടുപ്പിൽ താൻ പിന്തുണച്ചിരുന്നില്ലെങ്കിൽ ട്രംപ് തോറ്റേനെയെന്ന് അദ്ദേഹത്തിന്റെ പരാമർശത്തോട് വ്യാഴാഴ്ച മസ്ക് പ്രതികരിച്ചു. കാണിച്ചത് അങ്ങേയറ്റത്തെ നന്ദികേടാണ് മസ്ക് എക്സിൽ കുറിച്ചു.
ട്രംപും മസ്കും പരസ്യമായി കൊമ്പുകോർത്തതിനുപിന്നാലെ മസ്കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത കാർ നിർമാണകമ്പനിയായ ടെസ്ലയുടെ ഓഹരി എട്ടുശതമാനം ഇടിഞ്ഞു.
വൈദ്യുതവാഹനങ്ങൾക്കുള്ള സബ്സിഡി നഷ്ടപ്പെടുമെന്ന് താൻ ഭയപ്പെട്ടിരുന്നെന്ന ട്രംപിന്റെ പുതിയ ആരോപണം തെറ്റാണെന്ന് മസ്ക് പറഞ്ഞു.
|
ഗ്രീൻ കാർഡിനായി വ്യാജ വിവാഹം: ഇന്ത്യൻ പൗരൻ കുറ്റസമ്മതം നടത്തി, സെപ്റ്റംബറിൽ ശിക്ഷ വിധിക്കും
വെസ്റ്റ് വെർജീനിയ: അമേരിക്കയിൽ സ്ഥിരതാമസം ലഭിക്കുന്നതായി വ്യാജ വിവാഹം നടത്തിയെന്ന കേസിൽ ഇന്ത്യൻ പൗരൻ ആകാശ് പ്രകാശ് മക്വാന കുറ്റംസമ്മതിച്ചു. 29 വയസുകാരനായ ആകാശ് വെസ്റ്റ് വെർജീനിയയിൽ നിയമവിരുദ്ധമായി താമസിച്ചു വരികയായിരുന്നു.
സെപ്റ്റംബർ 26ന് മക്വാനയ്ക്ക് കോടതി ശിക്ഷ വിധിക്കും. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. 2019 നവംബറിലാണ് ആകാശ് ജെ1 വീസയിൽ അമേരിക്കയിലെത്തുന്നത്.
എന്നാൽ 2020ൽ ഈ വീസയുടെ കാലാവധി കഴിഞ്ഞു. അതിനുശേഷവും ഇയാൾ നിയമവിരുദ്ധമായി അമേരിക്കയിൽ തുടർന്നു. 2021 ഓഗസ്റ്റിൽ ഗ്രീൻ കാർഡ് ലഭിക്കുന്നതിന് വേണ്ടി അമേരിക്കൻ പൗരത്വമുള്ള സ്ത്രീയെ വിവാഹം ചെയ്യുന്നതിന് ആകാശ് നീക്കം നടത്തി.
10,000 ഡോളർ സ്ത്രീക്ക് നൽകിയ ആകാശ് 2021 സെപ്റ്റംബർ മൂന്നിന് യുവതിയുമായുള്ള വ്യാജ വിവാഹം നടത്തി. ഈ വിവാഹം യഥാർഥമാണെന്ന് തെളിയിക്കുന്നതിന് വേണ്ടി ആകാശ് വ്യാജ വാടക കരാർ ഉണ്ടാക്കുകയും ഭാര്യയുടെ പേര് യൂട്ടിലിറ്റി ബില്ലുകളിലും ബാങ്ക് അക്കൗണ്ടുകളിലും ചേർക്കുകയും ചെയ്തു.
വാടക കരാറിലെ പ്രോപ്പർട്ടി മാനേജരുടെ ഒപ്പും പേരും അനുമതിയില്ലാതെ വ്യാജമായി നിർമിച്ചതായും ഇയാൾ സമ്മതിച്ചു. വ്യാജ വിവാഹ പദ്ധതി പരാജയപ്പെട്ടതോടെ, യുഎസ് പൗരയായ ഭാര്യ തന്നെ പീഡിപ്പിച്ചുവെന്ന് ആകാശ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
എന്നാൽ രാജ്യത്ത് തുടരാനും ഗ്രീൻ കാർഡ് നേടാനുമുള്ള സാധ്യത വർധിപ്പിക്കാൻ വേണ്ടിയാണ് താൻ ഇങ്ങനെയൊരു നുണ പറഞ്ഞതെന്നും ഇയാൾ പിന്നീട് സമ്മതിക്കുകയായിരുന്നു.
|
മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് തിങ്കളാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാത്രി എട്ടിന്(ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു
നോർത്ത് ഈസ്റ്റ് റീജൺ സെന്റർ ബി ആതിഥേയത്വം വഹിക്കുന്ന പ്രാർഥന യോഗത്തിൽ റവ. ജെയിംസ് കെ ജോൺ (വികാർ, ഇമ്മാനുവൽ എംടിസി ലുബ്ബോക്ക് & സാൻ അന്റോണിയോ എംടി സഭ, ടെക്സസ്) മുഖ്യസന്ദേശം നൽകും.
റവ. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ യോഗത്തിൽ അധ്യക്ഷത വഹിക്കും. സൂം ഐഡി: 890 2005 9914. പാസ്കോഡ്: prayer. തിങ്കളാഴ്ച സമയം: രാത്രി എട്ടിന് (ഇഎസ്ടി)
കൂടുതൽവിവരങ്ങൾക്ക്: റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയക്കൽ (എസ്സിഎഫ് സെക്രട്ടറി), സി. വി. സൈമൺകുട്ടി (എസ്സിഎഫ് ട്രഷറർ), റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ് സീനിയർ സിറ്റിസൺ ഫെലോഷിപ്പ്).
|
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഓസ്റ്റിനില്‍
ഓസ്റ്റിന്‍: സേവ്യര്‍ ഖാന് വട്ടായിലച്ചന് നേതൃത്വം കൊടുക്കുന്ന ഓസ്റ്റിന്‍, ടെക്സസില്‍ പ്രവര്‍ത്തിക്കുന്ന പിഡിഎം ധ്യാന കേന്ദ്രത്തില്‍ എല്ലാമാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ നടന്നുവരികയാണ്.
ഈമാസം ജൂണ്‍ 27 മുതല്‍ നടക്കുന്ന മൂന്നു ദിവസത്തെ കുടുംബ നവീകരണ ധ്യാനം നയിക്കുന്നത് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കലാണ്. ജൂണ്‍ 27ന് വൈകുന്നേരം ആരംഭിച്ച് 29ന് വൈകുന്നേരം അവസാനിക്കും. 150 പേര്‍ക്ക് ഈ അസുലഭ അവസരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര് സോജി അച്ചന് നയിക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ആത്മീയ നവീകരണവും, ദൈവാനുഗ്രഹവും പ്രാപിക്കാന്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ഈ ധ്യാനത്തില്‍ പങ്കെടുത്ത് ഒരു അവിസ്മരണീയ ആത്മീയ യാത്രയിലേക്ക് എല്ലാവര്ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 408 643 4988, 832 758 1080, 425 443 2640.
|
മെയ്നിലെ പർവതത്തിൽ കാൽനടയാത്രയ്ക്കിടെ കാണാതായ അച്ഛനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി
മെയ്ൻ: മെയ്നിലെ മൗണ്ട് കറ്റാഹ്ഡിനിൽ കാൽനടയാത്രയ്ക്കിടെ കാണാതായ അച്ഛനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. ടിം കെയ്ഡർലിംഗ് (58), എസ്തർ കെയ്ഡർലിംഗ്(28) എന്നിവരാണ് മരിച്ചത്. ഇരുവരെയും ഞായറാഴ്ച മുതൽ കാണാതായിരുന്നു.
പാർക്കിംഗ് സ്ഥലത്ത് വാഹനം കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്. ഒടുവിൽ ടേബിൾലാൻഡ്സിൽ നിന്ന് രണ്ട് പാതകൾക്കിടയിലുള്ള വനപ്രദേശത്ത് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് എസ്തറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ പിതാവായ ടിമ്മിനെയും കണ്ടെത്തുകയായിരുന്നു.
ന്യൂയോർക്കിലെ അൾസ്റ്റർ കൗണ്ടിയിലുള്ള റിഫ്റ്റൺ എക്യുപ്മെന്റ് എന്ന മെഡിക്കൽ സപ്ലൈ കമ്പനിയിൽ വർഷങ്ങളായി ഇരുവരും ജോലി ചെയ്ത് വരികയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
|
ബൈഡന്റെ മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻപിയറി ഡെമോക്രാറ്റിക് പാർട്ടി വിട്ടു
വാഷിംഗ്ടൺ ഡിസി: മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻപിയറി ഡെമോക്രാറ്റിക് പാർട്ടി വിട്ടു.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആദ്യത്തെ കറുത്ത വർഗക്കാരനും ആദ്യത്തെ പരസ്യമായി എൽജിബിടിക്യു വ്യക്തിയുമാണ് ജീൻപിയറി.
“ജനുവരി 20 വരെ, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റിന് വേണ്ടി സംസാരിക്കാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു,” ബുധനാഴ്ച തന്റെ വരാനിരിക്കുന്ന വെളിപ്പെടുത്തൽ പ്രഖ്യാപിക്കുമ്പോൾ ജീൻപിയറി ഒരു പ്രസ്താവനയിൽ പറഞ്ഞു.
മുൻഗാമിയായ ജെൻ സാകിയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായും 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ ചീഫ് ഓഫ് സ്റ്റാഫായും സേവനമനുഷ്ഠിച്ച ശേഷം 2022 മേയ് മാസത്തിലാണ് അവർ ഈ സ്ഥാനത്തേക്ക് നിയമിതയായത്.
|
കൊളറാഡോയിലെ ആക്രമണം: പ്രതിയുടെ കുടുംബത്തെ നാടുകടത്തുന്ന ഉത്തരവ് തടഞ്ഞു യുഎസ് ജഡ്ജി
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ തീവ്രവാദ ആക്രമണം നടത്തിയ പ്രതി മുഹമ്മദ് സാബ്രി സോളിമാ കുടുംബത്തെ ഐസിഇ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അനധികൃത കുടിയേറ്റക്കാരനായ സോളിമാനെതിരേ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമത്തിനും ഫെഡറൽ വിദ്വേഷ കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്.
ഗാസയിൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനായി പ്രകടനം നടത്തിയ ഒരു സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുടുംബാംഗങ്ങൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ബൗൾഡറിലെ ഞായറാഴ്ച നടന്ന ആക്രമണത്തിൽ സോളിമാനെതിരേ ഫെഡറൽ വിദ്വേഷ കുറ്റകൃത്യ കുറ്റങ്ങളും കൊലപാതകശ്രമത്തിന് സംസ്ഥാന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേർ തിങ്കളാഴ്ച ഉച്ചവരെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോളിമാന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടെ ആറ് പേർ നിലവിൽ ഐസിഇ കസ്റ്റഡിയിലാണ്. 2005ൽ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വീസ നിഷേധിക്കപ്പെട്ട വ്യക്തിയാണ് സോളിമാൻ.
|
ട്രംപിന്റെ നികുതി, കുടിയേറ്റ പാക്കേജിനെ വിമർശിച്ച് ഇലോൺ മസ്ക് രംഗത്ത്
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച നികുതി, കുടിയേറ്റ പാക്കേജിനെതിരായ ആക്രമണങ്ങൾ ശക്തമാക്കി ശതകോടീശ്വരൻ ഇലോൺ മസ്ക്. പാക്കേജിനെ പരസ്യമായി വിമർശിച്ച് മസ്ക് ബില്ലിനെ എതിർക്കാൻ അഭ്യർഥിച്ചു.
കഴിഞ്ഞയാഴ്ച ഹൗസ് നേരിയ ഭൂരിപക്ഷത്തിന് പാസാക്കിയ ഈ ബിൽ ഇപ്പോൾ സെനറ്റിന്റെ പരിഗണനയിലാണ്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി അടുത്തിടെ യുഎസ് ഡോജ് സർവീസിന്റെ മേൽനോട്ടം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മസ്കിന്റെ ഈ പ്രതികരണം.
|
ടെക്സസ് കപ്പ് എവർ റോളിംഗ് ട്രോഫി ടൂർണമെന്റ് ശനിയാഴ്ച
ഡാളസ്: ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൺ (എഫ്സിസി ഡാളസ്) സംഘടിപ്പിക്കുന്ന പത്താമത് ടെക്സസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി) സോക്കർ ടൂർണമെന്റ് ശനിയാഴ്ച നടക്കും.
ഡെന്റണിലുള്ള ക്രോസ്ബാർ സോക്കർ ലീഗ് ഫീൽഡ്സാണ് (2686 Old Alton Rd, Denton, TX 76210) ടൂർണമെന്റിന്റെ വേദിയാവുക. ഓപ്പൺ, 40 പ്ലസ് വിഭാഗങ്ങളിൽ സമാന്തരമായി നടക്കുന്ന ടൂര്‍ണമെന്റുകളുടെ മത്സരങ്ങൾ മൂന്ന് ഫീൽഡുകളിലായി നടക്കും.
രാവിലെ ഏഴരക്ക് തുടങ്ങുന്ന ടൂർണമെന്റുകളുടെ സെമിഫൈനലുകൾ വൈകുന്നേരം നാലു മണിക്കും, ഫൈനലുകൾ വൈകുന്നേരം ആറിനും ആരംഭിക്കും. വിവിധ നഗരങ്ങളിൽ നിന്നായി 16 മലയാളി ക്ലബുകൾ പങ്കെടുക്കും.
പങ്കെടുക്കുന്ന ടീമുകൾ: എഫ്സിസി ഡാളസ്, ഡാളസ് ഡയനാമോസ്, എംഎഎസ്സി മിയാമി, എഎസ്എ ഡാളസ്, ഹൂസ്റ്റൺ യുണൈറ്റഡ്, ഒക്ലഹോമ യുണൈറ്റഡ് എഫ്സി, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ്.
സ്പോൺസർമാർ: ഡോ. വിന്നി സജി (Dr. Winnie Saji, Smile Win Dental ടൂർണമെന്റിന്റെ ഡയമണ്ട് സ്പോൺസർ ആണ്. ഷിനു പുന്നൂസ് Express Care Pharmacy, Palm India Indian Restaurant എന്നിവരാണ് ഗോൾഡ് സ്പോൺസർമാർ.
സംഘാടകർ: ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രദീപ് ഫിലിപ്പ് (എഫ്സി പ്രസിഡന്റ്, ടൂർണമെന്റ് കോർഡിനേറ്റർ), അഖിൽ രാധാകൃഷ്ണൻ (സെക്രട്ടറി), മഞ്ചേഷ് ചാക്കോ (ഇവന്റ് കോർഡിനേറ്റർ), ആശിഷ് തെക്കേടം, ഉമ്മൻ തോമസ് (കോകോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്നു.
|
ഒക്ലഹോമയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വർഷം തടവ്
വെതർഫോർഡ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വർഷത്തെ തടവ്. വെതർഫോർഡ് പാർക്ക്സ് ആൻഡ് റിക്രിയേഷൻ സിറ്റിയിലെ മുൻ മാനേജർ ടോഡ് ഇയർപ്പിനാണ്(40) കോടതി 50 വർഷം തടവ് ശിക്ഷ വിധിച്ചത്.
ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ കണക്കനുസരിച്ച് 2024 ജനുവരി 18നാണ് ടോഡ് ഇയർപ്പിനെതിരേ വെതർഫോർഡ് പോലീസ് അന്വേഷണം തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിദ്യാഭ്യാസ ഇൻസ്ട്രക്ടറായി പ്രതി സേവനമനുഷ്ഠിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത ഒരാളോടെ ലൈംഗിക ചുവയോടെ ആശയവിനിമയം നടത്തൽ, അനധികൃതമായി പണമോ സേവനങ്ങളോ നേടാനുള്ള ഉദ്ദേശ്യത്തോടെ പദ്ധതി നടപ്പാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയർപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.
|
സിയാറ്റിൽ മുൻ കൗൺസിൽ അംഗം ക്ഷമ സാവന്ത് ആദം സ്മിത്തിനെതിരേ മത്സരിക്കും
വാഷിംഗ്ടൺ ഡിസി: സിയാറ്റിൽ മുൻ സിറ്റി കൗൺസിൽ അംഗം ക്ഷമ സാവന്ത് വാഷിംഗ്ടണിലെ ഒന്‍പതാം ഡിസ്ട്രിക്റ്റിൽ നിന്ന് കോൺഗ്രസിലേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ചു. 2026ലെ തെരഞ്ഞെടുപ്പിൽ നിലവിലെ ദീർഘകാല ഡെമോക്രാറ്റിക് പ്രതിനിധി ആദം സ്മിത്തിനെതിരേയാണ് സാവന്ത് മത്സരിക്കുന്നത്.
ഇസ്രായേലിനുള്ള യുഎസ് സൈനിക ധനസഹായം അവസാനിപ്പിക്കുക, എല്ലാവർക്കും മെഡികെയർ നടപ്പിലാക്കുക, ദ്വികക്ഷി സംവിധാനത്തിന് പുറത്ത് ബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുക എന്നിവയിലായിരിക്കും തന്റെ പ്രചാരണം ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് സാവന്ത് വ്യക്തമാക്കി.
2014 മുതൽ 2023 വരെ സിയാറ്റിൽ സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ച സാവന്ത്, നഗരത്തിൽ നിരവധി പുരോഗമനപരമായ നയങ്ങൾ നടപ്പിലാക്കിയതിന്റെ പേരിൽ പ്രശംസിക്കപ്പെട്ടിരുന്നു. 15 ഡോളർ മിനിമം വേതനം, വാടക നിയന്ത്രണ നടപടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
|
കെ.വി. മോഹൻകുമാർ ഫൊക്കാന കേരള സാഹിത്യ സമ്മേളനം ചെയർമാൻ
ന്യൂയോർക്ക്: റിട്ട. ഐഎഎസ് ഓഫീസർ കെ.വി. മോഹൻ കുമാറിനെ ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാനായി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോട്ടയം കുമരകത്തെ ഗോകുലം ഗ്രാൻഡ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കേരള കൺവൻഷന്റെ ഭാഗമായാണ് സാഹിത്യ സമ്മേളനവും സാഹിത്യ പുരസ്കര വിതരണങ്ങളും നടക്കുന്നത്.
ഫൊക്കാന സാഹിത്യ കോഓർഡിനേറ്റർ ഗീത ജോർജ്, കോകോഓർഡിനേറ്റർമാരായ അബ്ദുൽ പുന്നിയൂർ കുളം, സരോജാ വർഗീസ്, കെ.കെ. ജോൺസൺ എന്നിവർ മോഹൻകുമാറിന് ആശംസകൾ നേർന്നു.
ആലപ്പുഴക്കാരനായ കെ.വി. മോഹൻകുമാർ 10 നോവലുകളും 12 കഥാസമാഹാരവും ഉൾപ്പെടെ 37 കൃതികളുടെ രചയിതാവാണ്. ഉലയാണ് ഏറ്റവും പുതിയ നോവൽ. ഉഷ്ണരാശി എന്ന നോവലിന് 2018ലെ വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ 15 പുരസ്കാരങ്ങൾ ലഭിച്ചു.
പത്രപ്രവർത്തന രംഗത്ത് 12 വർഷം പ്രവർത്തിച്ചതിന് പുറമെ സാഹിത്യം, ഭരണനിർവഹണ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതപ്പിച്ചിട്ടുണ്ട്. 1993ൽ സംസ്ഥാന സിവിൽ സർവീസിൽ ഡപ്യൂട്ടി കളക്ടറായി നിയമിതനായി.
ഖാദി ബോർഡ് സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി, ടൂറിസം വകുപ്പിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ, സുനാമി പുനരധിവാസ പദ്ധതി ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
2004 ബാച്ചിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടും കോഴിക്കോട്ടും ജില്ലാ കളക്ടറായിരുന്നു. നോർക്ക റൂട്ട്സ് സിഇഒ, ഗ്രാമ വികസന കമ്മീഷണർ, ഹയർ സെക്കൻഡറി ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.
മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കീർത്തിമുദ്രയും പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ചെയർമാനായിരുന്നു. 2023ലാണ് സർവീസിൽ നിന്നു വിരമിച്ചത്.
|
ട്രംപിനെ പരസ്യമായി വിമർശിച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടുള്ള ഭിന്നത പരസ്യമാക്കി ശതകോടീശ്വരനും ഉറ്റ സുഹൃത്തുമായ ഇലോൺ മസ്ക്. ട്രംപിന്റെ നികുതിയിളവ് ബിൽ അറപ്പുളവാക്കുന്ന ഒന്നാണെന്നു മസ്ക് സോഷ്യൽ മീഡിയയിൽ പറഞ്ഞു.
നികുതിയിളവുകൾ നല്കുന്നതിനു പുറമേ പ്രതിരോധ ചെലവ് വർധിപ്പിക്കാൻകൂടി ലക്ഷ്യമിടുന്ന ബിൽ ജനപ്രതിനിധിസഭ പാസാക്കിയതിനു പിന്നാലെയാണു മസ്കിന്റെ അഭിപ്രായപ്രകടനം.
ട്രംപ് വളരെയേറെ അഭിമാനം കൊള്ളുന്ന ഈ ബില്ലാണിത്. ‘മനോഹരം’ എന്നാണ് ബില്ലിനെ ട്രംപ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ബിൽ പാസാക്കാൻ വോട്ട് ചെയ്തവരുടെ നടപടി നാണക്കേടാണെന്നാണു മസ്ക് അഭിപ്രായപ്പെട്ടത്.
ബജറ്റ് കമ്മി വൻതോതിൽ വർധിപ്പിക്കുന്ന ബിൽ അമേരിക്കൻ പൗരന്മാർക്കുമേൽ ഭാരം വർധിപ്പിക്കും. ജനങ്ങളെ വഞ്ചിച്ചവരെ അടുത്തവർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ പുറത്താക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ചെലവ് ചുരുക്കാൻ ട്രംപ് രൂപവത്കരിച്ച ‘ഡോജ്’ വകുപ്പിന്റെ മേധാവിസ്ഥാനത്തുനിന്ന് മസ്ക് പടിയിറങ്ങിയതിനു പിന്നാലെയാണ് അഭിപ്രായപ്രകടനം. കാലാവധി തീർന്ന മുറയ്ക്കാണ് മസ്ക് സ്ഥാനമൊഴിഞ്ഞതെങ്കിലും അതിനു മുന്‍പായി ഈ ബില്ലിനെ പരസ്യമായി വിമർശിച്ചിരുന്നു.
|
12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎസ്; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
ന്യൂയോർക്ക്: അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അഫ്ഗാനിസ്ഥാൻ, മാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്.
തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തി. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം.
2017ൽ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.
|
തൃശൂർ മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂൾ പൂർവവിദ്യാർഥി സംഗമം ഹൂസ്റ്റണിൽ നടന്നു
ഹൂസ്റ്റൺ: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് നഴ്സിംഗ് സ്കൂളിലെ പൂർവവിദ്യാർഥികൾ ഹൂസ്റ്റണിൽ ഒത്തുചേർന്നു. ഹൂസ്റ്റണിൽ സന്ദർശനത്തിനെത്തിയ നഴ്സിംഗ് സ്കൂൾ അധ്യാപിക ലീലാമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജീവിതത്തിലെ തിരക്കിനിടയിലും ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തുന്നതിനായി സമയം കണ്ടെത്തുന്നതിന്റെ പ്രാധാന്യം മറുപടി പ്രസംഗത്തിൽ ലീലാമ്മ ടീച്ചർ ചൂണ്ടിക്കാട്ടി.
അധ്യാപകരുമായി പങ്കിടുന്ന ബന്ധം മറക്കാനാകാത്തതാണെന്ന് സംഘാടകരിൽ ഒരാളും ഹൂസ്റ്റണിലെ സാമൂഹിക, സംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഫൊക്കാന വുമൻസ് ഫോറം ഭാരവാഹിയുമായ ഷീല ചേറൂർ പറഞ്ഞു.
പൂർവവിദ്യാർഥികൾ തങ്ങളുടെ കോളജ് ജീവിതത്തിലെ മനോഹരമായ ഓർമകളും അനുഭവങ്ങളും പങ്കുവച്ചു.
|
അറ്റ്ലാന്റയിൽ ഹോളിബീറ്റ്സ് സംഗീത രാത്രി ഞായറാഴ്ച
അറ്റ്ലാന്റാ: ഹെവൻലി വോയ്സ് അറ്റ്ലാന്റയുടെ ആഭിമുഖ്യത്തിൽ ഹോളിബീറ്റ്സ് സംഗീത രാത്രി ഞായറാഴ്ച(ജൂൺ 8) വൈകുന്നേരം ആറിന് സംഘടിപ്പിക്കുന്നു.
ഐപിസി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ(845 ഹായ് ഹോപ്പ് റോഡ് ലോറൻസ്വില്ലെ 30043) ജോസ് ജോർജിന്റെ നേതൃത്വത്തിലാണ് മ്യൂസിക് നൈറ്റ് നടക്കുന്നത്.
പ്രവേശനം സൗജന്യമാണെന്നും സംഗീത രാത്രി ആസ്വദിക്കുവാൻ ഏവരേയും സ്വാഗതം ചെയുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജിജോ തോമസ് 770 771 8282,സണ്ണി പരവനേത്ത് 678 866 5336, പാസ്റ്റർ സിബി കുരുവിള 678 451 7722.
|
വടക്കൻ ടെക്സസിൽ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം, നിരവധി പേർക്ക് പരിക്ക്
ഡാളസ്: ഫോർട്ട്വർത്ത് പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം ശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചു. കാറ്റിന് പുറമെ മിന്നലും കനത്ത മഴയും പെയ്തതോടെ തെക്കൻ ഫോർട്ട്വർത്ത് മുതൽ ആർലിംഗ്ടൺ വരെയുള്ള പ്രദേശത്ത് വ്യാപകമായ നാശനഷ്ടമുണ്ടായി.
കൊടുങ്കാറ്റിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. എവർമാനിൽ ആലിപ്പഴം വീണ് നിരവധി വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗോൾഫ് ബോളിനേക്കാൾ വലുപ്പമുള്ള ആലിപ്പഴമാണ് വീണതെന്ന് പ്രദേശവാസിയായ ലോറീന പെരസ് പറഞ്ഞു.
കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. കാറിന്റെ ജനാലകൾ തകർന്നത് ഉൾപ്പെട്ടെ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെൻബ്രൂക്ക് തടാകത്തിലെ മുസ്താംഗ് പാർക്കിൽ 14 പേർക്ക് ഇടിമിന്നലേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു.
|
വിനോദത്തിനായി തുടങ്ങിയ പാചകം വൻ ഹിറ്റ്; ഡാളസ് മലയാളികള്‍ക്കിടയില്‍ തരംഗമായി യുവാക്കൾ
ഡാളസ്: തിരക്കിട്ട ഔദോഗിക ജീവിതത്തിനിടയിൽ വിനോദത്തിനായി രണ്ട് യുവാക്കൾ തുടങ്ങിയ പാചകം ഇന്ന് ഡാളസിലെ മലയാളികള്‍ക്കിടയില്‍ ഇടയിൽ വലിയ തരംഗമായി മാറികൊണ്ടിരിക്കുന്നു.
മലയാളികളായ വിൻസെന്റ് ജോണിക്കുട്ടി, ജിയോ ജോൺ എന്നിവരാണ് റെഡ് ചില്ലി എന്ന പേരിൽ ഇന്ത്യൻ റസ്റ്റോറന്റ് തുടങ്ങിയത്. സംഭവം ഹിറ്റായതോടെ ഡാളസിലെ മലയാളികൾ കാറ്ററിംഗ് ഓർഡറുകൾ നൽകി ഇരുവരെയും പ്രോത്സാഹിപ്പിച്ചു.
വിൻസെന്റ് ഒരു സ്വകാര്യ കമ്പനിയുടെ ഏരിയ മാനേജരായും ജിയോ സോഫ്റ്റ് വെയർ കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനിയറായും ജോലി ചെയ്യുന്നവരാണ്. ജോലി തിരക്കിനിടയിലും സമയം കണ്ടെത്തി വളരെ അർപ്പണബോധത്തോടും കൃത്യതയോടും കൂടിയാണ് ഇവർ റസ്റ്റോറന്റ് നടത്തുന്നത്.
ഗാർലാൻഡ് ബെൽറ്റ് ലൈനിലുള്ള താജ്മഹൽ ഏഷ്യൻ ഗ്രോസറിയുടെ കിച്ചൻ കാറ്ററിംഗ് ഏറ്റെടുത്ത് രണ്ടാം ബ്രാഞ്ച് ആരംഭിച്ച് പ്രവർത്തനം വ്യാപിക്കുകയാണ് റെഡ് ചില്ലി.
|
അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റ് മരിച്ചു
സാൻ അന്റോണിയോ: അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥൻ ജോസ് (59) സാൻ അന്റോണിയോയിൽ വെടിയേറ്റ് മരിച്ചു. പ്രതിയായ സിഗ്ഫ്രെഡോ അൽവാരെസ് സെജയെ (56) പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴിനാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥൻ വീടിന് സമീപത്തെ റോഡില്‍ വീണുകിടക്കുന്നതായാണ് കണ്ടത്.
പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ജോനാഥന്റെ അയൽക്കാരനാണ് പ്രതി. ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്നീട് പിടികൂടി. പ്രതി കൃത്യം നടത്താനുള്ള കാരണം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
1997 മുതൽ 2009 വരെ സംപ്രേക്ഷണം ചെയ്ത കിംഗ് ഓഫ് ദ ഹിൽ എന്ന പരമ്പരയിലെ റെഡ്കോണ്‍ എന്ന കഥാപാത്രത്തിന് രണ്ടുമുതല്‍ 13 വരെ സീസണുകള്‍ക്ക് ശബ്ദം നല്‍കിയത് ജോനാഥന് ആണ്.
1993 മുതല്‍ അഭിനയത്തില്‍ സജീവമായ ജോനാഥന് നിരവധി സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
|
മാത്യു മുണ്ടിയാങ്കല്ലിന്റെ മാജിക്കൽ ബ്രാൻഡ്സ് ഇനി ഇന്ത്യയിലും
ഫ്ലോറിഡ: ടാമ്പയിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്കല്ലിന്റെ മാജിക്കൽ ബ്രാൻഡ്സിന്റെ വിപണി ഇന്ത്യയിലേക്കും വ്യാപിപിക്കുന്നു. ഫ്ലോറിഡയിലെ ടാമ്പ ആസ്ഥാനമായിയാണ് മാജിക്കൽ ബ്രാൻഡ്സ് പ്രവർത്തിക്കുന്നത്.
2009ൽ ആരംഭിച്ച് ഇന്ന് ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്കായി സ്വന്തമായി ഭക്ഷണം തയാറാക്കാൻ സഹായിക്കുന്ന അനേകം കിച്ചൻ ഉപകരണങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനിയാണ് മാജിക്കൽ ബ്രാൻഡ്സ്.
മാത്യു മുണ്ടിയാങ്കൽ ആഗോള ചെയർമാനും മാർക്ക് കോഫി സിഒയുമായി പ്രവർത്തിക്കുന്ന മാജിക്കൽ ബ്രാൻഡ്സ് ഇന്ന് അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ദശലക്ഷക്കണക്കിന് ഉപകരണങ്ങൾ വിൽക്കുന്നുണ്ട്.
മാജിക്കൽ ബ്രാൻഡ്സിന്റെ പ്രമുഖ ഉത്പന്നങ്ങൾ:
മാജിക്കൽ ഗമ്മി മേക്കർ
വീട്ടിൽതന്നെ കുട്ടികൾക്ക് വിറ്റാമിൻഗമ്മികൾ തയാറാക്കാം. മാതാപിതാക്കൾക്കുള്ള ഗെയിംചേഞ്ചർ
രുചിയുള്ളതും ആരോഗ്യകരവുമായ സ്നാകിംഗ് എന്നിവയാണ്.
മാജിക്കൽ ബട്ടർ മെഷീൻ
ഹെർബൽ ഇൻഫ്യൂഷൻ, നട്ട് മിൽക്ക്, സ്യൂപ്പ്, സാലഡ് ഡ്രസിംഗ്, വെൽനെസ് മിശ്രിതങ്ങൾ ഒക്കെയും ഒരേ മെഷീനിൽ.
ബംഗളൂരുവിൽ ഹെലികോപ്റ്റർ ബിസിനസ് തുടങ്ങിയ മാത്യു, കാനഡയിൽ 30 വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമാണ്. അവിടെനിന്നും ഗോൾഡൻ വിസയിൽ ഫ്ലോറിഡയിലെ ടാമ്പയിൽ എത്തി അവിടെയും റിയൽ എസ്റ്റേറ്റിൽ ചരിത്രം കുറിക്കുകയാണ് മാത്യു മുണ്ടിയാങ്കൽ.
ഭാര്യ എൽസമ്മ മുണ്ടിയാങ്കൽ, മക്കൾ ആൻഡ്രിയ മുണ്ടിയാങ്കൽ, ഫിലിപ്പ് മുണ്ടിയാങ്കൽ എന്നിവർ കന്പനിയിൽ പ്രവർക്കിക്കുന്നുണ്ട്. മാത്യു മുണ്ടിയാങ്കൽ ഫൊക്കാനയുടെ ബിസിനസ് ഫോറം വൈസ് ചെയർ കൂടിയാണ്.
|
ഫൊക്കാന പെൻസിൽവേനിയ റീജിയണിന്റെ ഫാമിലി പിക്കിനിക്ക് ശനിയാഴ്ച
പെൺസിൽവേനിയ: ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഈ വർഷത്തെ ഫാമിലി പിക്കിനിക്ക് ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെ ലംസ് പോണ്ട് സ്റ്റേറ്റ് പാർക്കിൽ (1068 Howell School Road, Bear, DE 19701) വച്ച് നടക്കും.
സ്പോർട്സ്, ഗെയിംസ് എന്നിവ ഉൾപ്പെടുത്തിയാണ് റീജിയന്റെ പിക്കിനിക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ പിക്കിനിക്കിലേക്ക് എല്ലാ മലയാളി സഹോദരങ്ങളുടെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേൽ, മില്ലി ഫിലിപ്പ് (ഫൊക്കാന അഡി. ജോയിന്റ് ട്രഷർ), ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ അജിത് ചാണ്ടി, സുധീപ് നായർ,
ഭാരവാഹികളായ അഭിലാഷ് ജോൺ, സണ്ണി ചെറിയാൻ, ലിബിൻ പുന്നശേരിൽ, സക്രിയ പെരിയപ്പുറം, എൽഡോ വർഗീസ്, മാത്യു ചെറിയാൻ, സുധാ കർത്താ, ബ്ലെസൺ മാത്യു, ലിസി തോമസ്, രാജൻ സാമുവേൽ, സന്തോഷ് എബ്രഹാം, അലക്സ് ചെറിയാൻ, ജോർജ് നടവയൽ, റോണി വർഗീസ്, ഫെയ്ത് മറിയ എൽഡോ എന്നിവര്‍ അറിയിച്ചു.
|
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് 14ന്
ഡാളസ്: മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് ഈ മാസം 14ന് രാവിലെ 10 മുതൽ സംഘടിപ്പിക്കുന്നു.
പ്ലാനോ സെഹിയോൻ മാർത്തോമ്മാ ചർച്ചിൽ ആരംഭിക്കുന്ന യോഗത്തിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ. എബ്രഹാം വി. സാംസൺ മുഖ്യപ്രഭാഷകൻ ആയിരിക്കും.
സൗത്ത് വെസ്റ്റ് സെന്ററിലെ എല്ലാ ഇടവകകളിൽ നിന്നുള്ള സുവിശേഷ സേവികാ അംഗങ്ങളും മീറ്റിംഗിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. റോബിൻ വർഗീസ് മാത്യു, സെക്രട്ടറി എലിസബത് മാത്യു എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
|
ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച കൊടിയേറും
ഫിലാഡൽഫിയ: ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച വൈകുന്നേരം നാലിന് ഫിലാഡൽഫിയയിൽ കൊടിയേറും.
മയൂര ഇന്ത്യൻ റസ്റ്റോറൻറ്റിൽ(9321 ക്രൂസ് ടൌൺ റോഡ് 19115) നടക്കുന്ന പരിപാടിയിൽ അക്കരക്കാഴ്ച മെഗാ സീരിയയിലൂടെ ജനശ്രദ്ധ നേടിയ ജോർജ്കുട്ടി വലിയ കല്ലുങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 23ന് ഫിലാഡൽഫിയയിൽ അരങ്ങേറുന്ന ഓണമഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് അനുബന്ധ പരിപാടിയായി നടത്തപ്പെടും.
മെഗാ തിരുവാതിര, ഓണസദ്യ, മാവേലി എഴുന്നള്ളത്ത് എന്നിവ കൊണ്ട് മുൻകാലങ്ങളിൽ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടികൾക്ക് ഇത്തവണയും ഗജകേസരി നയന മനോഹരിയായ വിനോദ പരിപാടികൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
എംസിഇഎഫ്ഇഇ എന്റർടൈമെന്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാർക് ഓഫ് കേരള എന്ന പരിപാടികൾ ട്രൈസ്റ്റേറ്റ്കേരള ഫോറവുമായി പങ്ക് ചേർന്നാണ് ഫിലാഡൽഫിയയിൽ അരങ്ങേറുക. സ്പാർക് ഓഫ് കേരള എന്റർടൈമെന്റിന്റെ താരങ്ങളും പിന്നണി ഗായകരും ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് കൊഴുപ്പേറും.
പുതുമയാർന്ന ഓണാഘോഷ പരിപാടികൾ കൊണ്ട് വീണ്ടും ചരിത്രം രജിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബിനു മാത്യു 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് 215 906 7118 (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ 215 873 4365 (ട്രെഷറർ), അഭിലാഷ് ജോൺ 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെന്റ് ഇമ്മാനുവേൽ 215 880 3341 (പ്രോഗ്രാം കോഓർഡിനേറ്റർ), അരുൺ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ), രാജൻ സാമുവേൽ 215 435 (കേരള ഡേ ചെയർമാൻ).
|
ആക്സിയം4 ദൗത്യം; വിക്ഷേപണം 10ന്
ഫ്ലോറിഡ: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല അടക്കമുള്ളവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന ദൗത്യം മാറ്റിവച്ചു. എട്ടിന് നടക്കുമെന്നറിയിച്ചിരുന്ന ആക്സിയം4 ദൗത്യ വിക്ഷേപണം രണ്ട് ദിവസം വൈകി പത്തിനാകും നടക്കുക.
ഇന്ത്യൻ സമയം വൈകുന്നേരം 5.52ന് ഫ്ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം. പതിനൊന്നിനാകും സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക.
മേയ് 29നാണ് ദൗത്യം ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ എട്ടിലേക്ക് മാറ്റിവെച്ചു. ആക്സിയോം സ്പേസിന്റെ പ്രോഗ്രാം ക്രമീകരണങ്ങളും തുടരുന്ന ക്വാറന്റൈൻ പ്രോട്ടോക്കോളും കാരണമാണ് ദൗത്യം വീണ്ടും നീട്ടിവെച്ചിരിക്കുന്നത് എന്നാണ് വിവരം.
യാത്രക്ക് മുന്നോടിയായുള്ള ക്വാറന്റീനിലാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘമിപ്പോൾ. 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മറ്റൊരു ഇന്ത്യൻ സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇതോടെ രാകേഷ് ശർമ്മയുടെ പിൻഗാമിയായി മാറുകയാണ് യുപി സ്വദേശി ശുഭാംശു ശുക്ല.
|
ബ്ലൂംഫീൽഡ് പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു
ന്യൂ മെക്സിക്കോ: ട്രാഫിക് പരിശോധനക്കിടെ വെടിയേറ്റ ബ്ലൂംഫീൽഡ് പോലീസ് ഓഫീസർ തിമോത്തി ഒന്റിവേറോസ്(58) ചികിത്സയിലിരിക്കെ മരിച്ചു. ബ്ലൂംഫീൽഡ് പോലീസ് മേധാവി ഫിലിപ്പ് ഫ്രാൻസിസ്കോ ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഡെന്നിസ് അർമെന്റ എന്നയാൾ ഒന്റിവേറോസിനെ കഴുത്തിലും തോളിലും വെടിവയ്ക്കുകയായിരുന്നു. ഒന്റിവേറോസിന്റെ സഹപ്രവർത്തകൻ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി.
വെടിയേറ്റ ഒന്റിവേറോസിനെ ഉടൻതന്നെ ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ മുതൽ ബ്ലൂംഫീൽഡ് പോലീസ് ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഒന്റിവേറോസ്.
ഫാർമിംഗ്ടൺ പോലീസ് ഡിപ്പാർട്ട്മെന്റിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, 2017 മുതൽ ആസ്ടെക് ഫയർ ഡിപ്പാർട്ട്മെന്റിൽ ഒരു സന്നദ്ധ അഗ്നിശമന സേനാംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
|
നോർത്ത് കരോളിനയിൽ പാർട്ടിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, 11 പേർക്ക് പരിക്ക്
നോർത്ത് കരോളിന: ഞായറാഴ്ച രാവിലെ വെസ്റ്റേൺ നോർത്ത് കരോളിനയിലെ പാർട്ടിയിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 11 പേർക്ക് പരിക്കേറ്റു. മൗണ്ടൻ വ്യൂ കമ്മ്യൂണിറ്റിയിലെ വാൾനട്ട് ഏക്കർ ഡ്രൈവിലെ വീട്ടിലാണ് സംഭവം നടന്നത്. ഷാൻ പാട്രിക് ഹുഡ് (58) ആണ് കൊല്ലപ്പെട്ടത്.
വീട്ടിൽ നിന്ന് വലിയ തോതിലുള്ള ശബ്ദ മലനീകരണം റിപ്പോർട്ട് ചെയ്തിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി സംഗീതം നിർത്താൻ ആവശ്യപ്പെട്ടു. അൽപ സമയത്തിനുശേഷം പാർട്ടി അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്നും നിർദേശിച്ചിരുന്നു.
പിന്നീട് ഒരു മണിക്കൂറിനു ശേഷം വെടിവയ്പ്പിനെക്കുറിച്ച് ഷെരീഫ് ഓഫീസിൽ സന്ദേശമെത്തി. പരിക്കേറ്റവരെ ഷാർലറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഷെരീഫ് മേജർ ആരോൺ ടർക്ക് പറഞ്ഞു.
ഒന്നിലധികം ആക്രമികളുണ്ടെന്നും നീളമുള്ള തോക്കുകൾ ഉൾപ്പെടെ ഒന്നിലധികം ആയുധങ്ങളും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
|
മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റണിൽ സ്വീകരണം നൽകി
ഹൂസ്റ്റൺ: സീറോമലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി ഹൂസ്റ്റണിൽ എത്തിയ മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ ഫൊറോനാ ഇടവകയിൽ സ്വീകരണം നൽകി.
ഹൂസ്റ്റൺ ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിച്ചേർന്ന മേജർ ആർച്ച് ബിഷപ്പിനേയും ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടിനേയും സെക്രട്ടറി ഫാ. ഫ്രാൻസിസ് എലവുത്തിങ്കലിനേയും ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, അസി. വികാരി ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന്, പാരിഷ് കൗൺസിൽ അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തെ മാർ തട്ടിൽ അഭിസംബോധന ചെയ്തു. യോഗത്തിൽ രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ട്, മേജർ ആർച്ച് ബിഷപ്പിനെ സ്വാഗതം ചെയ്തു.
സെന്റ് ജോസഫ് ഫൊറോനാ പള്ളിയങ്കണത്തിലും മാർ റാഫേൽ തട്ടിലിന് സ്വീകരണം ഒരുക്കിയിരുന്നു. ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന്, മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ കുർബാന അർപ്പണം നടന്നു. സാഗർ രൂപതാധ്യക്ഷൻ മാർ ജെയിംസ് അത്തിക്കളം, ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, പെയർലാൻഡ് വികാരി ഫാ. വർഗീസ് കുന്നത്ത് എന്നിവരുള്‍പ്പെടെ 15 ഓളം വൈദികർ സഹകാർമികരായി.
|
സണ്ണിവെയ്ൽ മേയർ സജി ജോർജുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഡോ. അബ്ദുൾ സലാം മുഹമ്മദ്
സണ്ണിവെയ്ൽ: സണ്ണിവെയ്ൽ മേയർ സജി ജോർജുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനും മർകസ് നോളജ് സിറ്റി സിഇഒയുമായ ഡോ. അബ്ദുൾ സലാം മുഹമ്മദ്. സണ്ണിവെയ്ലിലെ ഹോപ്പ് കോഫി ഹൗസിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ സജി ജോർജിനെ പൂച്ചെണ്ട് നൽകി ഡോ. അബ്ദുൾ സലാം സ്വീകരിച്ചു.
സുസ്ഥിര നഗരഗ്രാമ പരിവർത്തന രംഗത്തെ ആഗോള വിദഗ്ധൻ കൂടിയാണ് ഡോ. അബ്ദുൾ സലാം മുഹമ്മദ്. യുഎസ് സന്ദർശനത്തിന്റെ ഭാഗമായി എത്തിയ അദ്ദേഹം സണ്ണിവെയ്ൽ സിറ്റിയുടെ ഭരണരീതികളെക്കുറിച്ച് അറിയാനും വിജ്ഞാന വിനിമയത്തിനുള്ള സാധ്യതകൾ തേടാനുമാണ് മേയറെ സന്ദർശിച്ചത്.
ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഡോ. സലാമിന്റെ പ്രവർത്തനങ്ങൾ സണ്ണിവെയ്ലിന്റെ തത്വങ്ങളുമായി വളരെയധികം ചേർന്നുപോകുന്നതായി മേയർ സജി ജോർജ് അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയിൽ കേരളത്തിൽ സൗരോർജം, മഴവെള്ള സംഭരണം, പരിസ്ഥിതി സൗഹൃദ ഗതാഗതം എന്നിവ ഉൾക്കൊള്ളുന്ന യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസൃതമായ ഹരിത നഗരം വികസിപ്പിക്കുന്നതിനെക്കുറിച്ചും സൗദിയിലെ മക്ക, മദീന, യുഎഇ, ഖത്തർ, അബുദാബി എന്നിവിടങ്ങളിലെ പ്രധാന വികസന പദ്ധതികളിൽ തന്ത്രപരമായ ഉപദേശകനായി പ്രവർത്തിച്ചതിനെക്കുറിച്ചും ഡോ. അബ്ദുൾ സലാം സംസാരിച്ചു.
ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ റെഡ്ക്രോസ് വൊളന്റിയർ സഹീർ മുഹമ്മദ് പാടിൻഹാരയിൽ, മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ എന്നിവരും പങ്കെടുത്തു.
|
ധന്യൻ മാർ മാത്യു മാക്കീൽ ഉപന്യാസ മത്സരത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് വിജയ തിളക്കം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾക്ക് കൂടുതൽ തിളക്കം നൽകിക്കൊണ്ട്, ധന്യൻ മാർ മാത്യു മാക്കീൽ അനുസ്മരണ ഉപന്യാസ മത്സരത്തിൽ ഇടവകയിലെ മത്സരാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ക്നാനായ റീജയനിലെ പതിനഞ്ച് ഇടവകകളിൽ നിന്നും ഏഴ് മിഷനുകളിൽ നിന്നുമായി നാല് കാറ്റഗറികളിൽ നടത്തപ്പെട്ട മത്സരത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ നിന്നുള്ളവർ 12 സമ്മാനങ്ങളിൽ ഏഴ് എണ്ണം നേടി ഇടവകയ്ക്ക് അഭിമാനമായി. ക്നാനായ റീജണിലെ വിസിറ്റേഷൻ കോൺഗ്രിഗേഷനാണ് ഈ ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ നടന്ന ആഘോഷവേളയിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു. സെന്റ് മേരീസ് ഇടവകയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും സീറോമലബാർ സഭ മേജർ ആർച് ബിഷപ് മാർ റാഫേൽ തട്ടിൽ, മാർ മാത്യു മൂലക്കാട്ട് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
കാറ്റഗറി ഒന്നിൽ ജെന്നിഫർ കൊച്ചിക്കുന്നേൽ ഒന്നാം സ്ഥാനവും ഷാർലറ്റ് കൈതക്കത്തൊട്ടിയിൽ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ ഫിലിപ്പ് നെടുംതുരുത്തിൽ ഒന്നാം സമ്മാനവും, ജാഷ് തോട്ടുങ്കൽ രണ്ടാം സമ്മാനവും കരസ്ഥമാക്കി.
കാറ്റഗറി മൂന്നിൽ ജെയിംസ് കുന്നശ്ശേരി ഒന്നാം സ്ഥാനവും സാന്ദ്ര കുന്നശേരി മൂന്നാം സ്ഥാനവും നേടി. മുതിർന്നവർക്കായി നടത്തിയ കാറ്റഗറി നാലിൽ സിസ്സി മൂലക്കാട്ടിന് മൂന്നാം സമ്മാനം ലഭിച്ചു.
മാർ മാത്യു മാക്കിൽ മത്സരത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ വിജയികൾ. ഇതിനുപുറമെ, കാറ്റഗറി ഒന്നിൽ ജോഷ്വ ചക്കാലക്കൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക്ക് ഇടവക, ന്യൂയോർക്ക്) രണ്ടാം സമ്മാനവും കാറ്റഗറി രണ്ടിൽ ഐസക്ക് പുല്ലാനപ്പള്ളിൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക്ക് ഇടവക, ന്യൂയോർക്ക്) മൂന്നാം സമ്മാനവും കാറ്റഗറി മൂന്നിൽ ബെറ്റ്സി കിഴക്കേപ്പുറം (ക്രൈസ്റ്റ് ദ് കിങ് ക്നാനായ കത്തോലിക്കാ ഇടവക, ന്യൂജഴ്സി) രണ്ടാം സമ്മാനവും, കാറ്റഗറി നാലിൽ റാണി കൊച്ചുവീട്ടിൽ (സെന്റ് മേരീസ് ക്നാനായ ഇടവക ഹൂസ്റ്റൺ) ഒന്നാം സമ്മാനവും, ബിബിത പറപ്പള്ളി (സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവക, ടാംമ്പ) രണ്ടാം സമ്മാനവും കരസ്ഥമാക്കി.
വിസിറ്റേഷൻ കോൺഗ്രിഗേഷൻ ഷിക്കാഗോ സുപ്പീരിയർ സിസ്റ്റർ ജെസീന, വിസിറ്റേഷൻ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സിനോടൊപ്പം ചേർന്ന് മത്സര പ്രഖ്യാപനത്തിനും സമ്മാനദാനത്തിനും നേതൃത്വം നൽകി.
സമ്മാനാർഹരായ സെന്റ് മേരീസ് ഇടവകയിലെ മത്സരാർഥികളെ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു. ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, ക്നാനായ റീജൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിൽ നിന്ന് രാജിവച്ച മസ്കിനെ പ്രശംസിച്ചു ട്രംപ്
വാഷിംഗ്ടൺ: പ്രമുഖ വ്യവസായി ഇലോൺ മസ്ക് അതിശയകരമായ ജോലിയാണ് ചെയ്തത്. അദ്ദേഹം ഒരുപാട് കാര്യങ്ങൾ ഇനി ചെയ്യാൻ പോകുന്നുതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
മസ്ക് ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ തലവൻ സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓവൽ ഓഫിസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം വാർത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു പ്രശംസ.
കൃതജ്ഞതയുടെ സൂചനയായി, ട്രംപ് മസ്കിന് സ്വർണ താക്കോൽ പോലെയുള്ള ഒരു സമ്മാനം നൽകി. മസ്ക് ചെയ്ത എല്ലാത്തിനും താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് കാലക്രമേണ കൂടുതൽ ശക്തമാകുമെന്ന് സമ്മാനം സ്വീകരിച്ച ശേഷം മസ്ക് പറഞ്ഞു. പാഴ്ചെലവുകൾ കുറയ്ക്കുന്നതിനും നിർണായക ഇടപെടൽ വകുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
|
പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മരക്കൊമ്പ് വീണ് മുത്തച്ഛനു ദാരുണാന്ത്യം
ജോർജിയ: ജോർജിയയെ തീവ്ര ദുഃഖത്തിലാഴ്ത്തി കൊച്ചുമക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛന് ദാരുണാന്ത്യം. മാനുവൽ പിൻസൺ(77) ആണ് കൊച്ചുമക്കളായ എട്ടു വയസുള്ള ഇരട്ടക്കുട്ടികളായ ഇസയെയും ഗാബിയെയും രക്ഷിക്കുന്നതിനിടെയാണ് മാനുവനലിന് മരണം സംഭവിച്ചത്.
മാനുവലിന്റെ ജോർജിയയിലെ ഡാക്കുലയിൽ വീടിന് സമീപത്തുള്ള വനത്തിൽ കളിക്കുന്നതിനിടെ ഇസയും ഗാബിയും ആകസ്മികമായി ഒരു കുഞ്ഞുമാൻ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഇരുവരും തിരികെ വീട്ടിലെത്തി മുത്തച്ഛനെ അറിയിച്ചു.
ഉച്ചഭക്ഷണം കഴിച്ച ശേഷം മാൻകുട്ടിയെ നോക്കാമെന്നും അതിന് എന്തെങ്കിലും പരുക്കുണ്ടോ എന്ന് ശ്രദ്ധിക്കാനും മാനുവൽ കുട്ടികളോട് പറഞ്ഞു. ഉച്ചയ്ക്ക് 12ന് മാനുവലും കൊച്ചുമക്കളും അദ്ദേഹത്തിന്റെ സഹോദരിയും ചേർന്ന് മാൻകുട്ടിയെ കാണാനായി വീടിന് പുറത്തേക്ക് നടന്നു. ഇതിനിടെ കുട്ടികളുടെ നേർക്ക് വലിയൊരു മരക്കൊമ്പ് വീണു. ഇതു കണ്ട മാനുവൽ ഒട്ടും സമയം കളയാതെ, അവരെ രക്ഷിക്കാനായി മുന്നോട്ട് കുതിച്ചു.
കുട്ടികളെ തട്ടിമാറ്റിയെങ്കിലും മരക്കൊമ്പ് മാനുവലിന്റെ ശരീരത്തിൽ വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. അപകടം നേരിൽ കണ്ട കുട്ടികൾ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല. അതിനാൽ, അടുത്ത ആഴ്ച മുതൽ കുട്ടികൾക്ക് ട്രോമാ കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
|
മതബോധന അധ്യാപകർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മതബോധന അധ്യാപകർക്കായി യൂട്ടിക്ക സ്റ്റേറ്റ് പാർക്കിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. കുടുംബാംഗങ്ങളോടൊപ്പം ഒരു ദിവസം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്രയ്ക്ക് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ നേതൃത്വം നൽകി.
യൂട്ടിക്ക സ്റ്റേറ്റ് പാർക്കിൽ ട്രക്കിംഗ്, മീൻപിടിത്തം, വിവിധതരം കളികൾ എന്നിവ ഉൾപ്പെടെ രസകരമായ പരിപാടികൾ ഉണ്ടായിരുന്നു. വിസിറ്റേഷൻ സന്ന്യാസ സമൂഹത്തിന്റെ ഷിക്കാഗോയിലെ സുപ്പീരിയർ സിസ്റ്റർ ജെസീന, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, മതബോധന സ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ എന്നിവർ ഉല്ലാസയാത്രയുടെ വിജയത്തിനായി പ്രവർത്തിച്ചു.
കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
|
എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ളയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു
ഹൂസ്റ്റൺ: പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ള സെൻഡ് ജെയിംസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിസ്ത്യൻ വേദശാസ്ത്ര പഠനത്തിൽ (അപ്പോളജെറ്റിക്സ്) പിഎച്ച്ഡി ബിരുദം നേടി.
ഹൂസ്റ്റണിലെ സ്റ്റാഫോർഡ് എഡ്വിൻ നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻഡ് ജെയിംസ് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ബിഷപ് ഡെയ്ൽ ക്ലിമീ, നൈനാൻ മാത്തുള്ളയ്ക്ക് പിഎച്ച്ഡി സർട്ടിഫിക്കറ്റും ബഹുമതി പത്രവും നൽകി. കോൺവൊക്കേഷൻ ചടങ്ങിൽ റവ. എബ്രഹാം തോട്ടത്തിൽ അധ്യക്ഷനായിരുന്നു.
പാസ്റ്റർ രാജു ജോൺ, പാസ്റ്റർ സാബു ലൂയിസ്, പാസ്റ്റർ വി.എം. എബ്രഹാം, പാസ്റ്റർ ജോൺസൺ, ഹെക്സിബാ ജോൺസൺ, ആൻഡ്രൂസ് ജേക്കബ് തുടങ്ങിയവർ പ്രാർഥനാ ഗാനങ്ങളും ഭക്തിഗാനങ്ങളും ആലപിച്ചു. പാസ്റ്റർ സാബു ലൂയിസ് ഭക്തി ഗാന സിഡി പ്രകാശനം നടത്തി. നെസ്റ്റാ ചാക്കോ ക്രിസ്ത്യൻ ക്ലാസിക്കൽ ഭക്തി ഗാന അകമ്പടിയോടെ അവതരിപ്പിച്ച നൃത്തം മനോഹരമായിരുന്നു.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്, ജഡ്ജി സുരേന്ദ്രൻ പട്ടേൽ, വേൾഡ് മലയാളി ചെയർ വുമൺ പൊന്നുപിള്ള, ഡോ. ജയരാമൻ, ഡോക്ടർ മനു ചാക്കോ, എ.സി. ജോർജ്, ഡോക്ടർ മാത്യു വൈരമൻ, അനിൽ ആറന്മുള, തോമസ് ചെറുകര, ജോയ് തുമ്പമൺ, ബേബി ഊരാളിൽ, ഫാൻസിമോൾ പള്ളാത്തുമഠം, ഈപ്പൻ വർക്കി, ടി.ൻ. സാമുവൽ, പാസ്റ്റർ ജോൺസൺ തുടങ്ങിയ സാമൂഹ്യ, സാംസ്കാരിക, സംഘടന, സാഹിത്യ പ്രവർത്തകർ ആശംസകൾ അറിയിച്ചു.
മിസോറി സിറ്റി മേയർ റോബിൻ എലക്കാട്, ജഡ്ജി ജൂലി മാത്യു, ഡബ്ലിയു എംസി പ്രസിഡന്റ് എസ്കെ ചെറിയാൻ, ജോർജ് പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ ഡോക്ടർ നൈനാൻ മാത്തുള്ളയെ അഭിനന്ദിച്ച് സന്ദേശം അയച്ചു. ടി.എം. മത്തായി യോഗത്തിൽ സന്നിഹിതരായ ഏവർക്കും നന്ദി രേഖപ്പെടുത്തി.
|
ടെക്സസ് അതിർത്തിയിൽ കാണാതായ അഞ്ചു മെക്സിക്കൻ സംഗീതജ്ഞരെ മരിച്ചനിലയിൽ കണ്ടെത്തി
റെയ്നോസ: ടെക്സസ് അതിർത്തിയിലെ വടക്കൻ മെക്സിക്കൻ നഗരമായ റെയ്നോസയിൽ കാണാതായ മെക്സിക്കൻ റീജനൽ സംഗീത ബാൻഡായ ഗ്രൂപോ ഫുജിറ്റിവോയിലെ അഞ്ച് സംഗീതജ്ഞരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രാദേശിക പാർട്ടികളിലും നൃത്തങ്ങളിലും പ്രശസ്തമായ ഈ ബാൻഡിനെ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു.
സംഗീത പരിപാടിക്കായി പോകുകയായിരുന്ന ബാൻഡ് അംഗങ്ങളെ രാത്രി 10 മണിയോടെ എസ്യുവിയിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. ഇവരെ തട്ടിക്കൊണ്ടുപോയതായിട്ടാണ് ലഭിച്ച വിവരം. നഗരത്തിലെ ഗുണ്ടാസംഘത്തിലെ ഒൻപത് പേർ സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കുംബിയ, കോറിഡോസ് തുടങ്ങിയ വിവിധ ശൈലികൾ ഉൾക്കൊള്ളുന്ന മെക്സിക്കൻ റീജനൽ സംഗീത വിഭാഗത്തിൽപ്പെട്ടവരാണ് ഈ ബാൻഡിലെ അംഗങ്ങൾ. ഈ വിഭാഗം സംഗീതത്തിന് സമീപ വർഷങ്ങളിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.
|
ഹാർവാർഡ് സർവകലാശാലയ്ക്ക് വ്യക്തമായ പിന്തുണ നൽകി: മുൻ സ്പീക്കർ എബ്രഹാം വർഗീസ്
ബോസ്റ്റൺ: ഫെഡറൽ സമ്മർദ്ദത്തിനെതിരേ ഉറച്ചുനിന്നു ചെറുത്തതിന് പ്രാരംഭ സ്പീക്കർ എബ്രഹാം വർഗീസ് ഹാർവാർഡിനെ പ്രശംസിച്ചു. അന്താരാഷ്ട്ര വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഹാർവാർഡിന്റെ സർട്ടിഫിക്കേഷൻ റദ്ദാക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഭീഷണിപ്പെടുത്തി ഒരു ആഴ്ച കഴിഞ്ഞാണ് ഈ പരാമർശങ്ങൾ വന്നത്.
2025ലെ ക്ലാസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് സ്റ്റാൻഫോർഡ് പ്രൊഫസർ, ഫിസിഷ്യൻ, ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരൻ എന്നെ നിലകളിൽ പ്രശസ്തനായ എബ്രഹാം വർഗീസ് തന്റെ പ്രസംഗം ആരംഭിച്ചത്.
ഹാർവാർഡിന്റെ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട്, ഫെഡറൽ സമ്മർദ്ദത്തിനെതിരേ ഉറച്ചുനിന്നതിന് സർവകലാശാല നേതൃത്വത്തെ വർഗീസ് പ്രശംസിച്ചു. നിങ്ങൾ മനസിലാക്കുന്നതിലും കൂടുതൽ ആളുകൾ ഹാർവാർഡ് സ്ഥാപിച്ച മാതൃകയ്ക്ക് നന്ദിയുള്ളവരാണ് എന്ന് അദ്ദേഹം ബിരുദധാരികളോട് പറഞ്ഞു.
|
ന്യൂ ഓർലിയൻസ് നിന്ന് ജയിൽ ചാടിയ തടവുകാരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ പാരിതോഷികം
ന്യൂ ഓർലിയൻസ്: ഈ മാസം ആദ്യം ന്യൂ ഓർലിയൻസ് ജയിലിൽ നിന്ന് രക്ഷപ്പെട്ട രണ്ട് തടവുകാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അധികൃതർ 50,000 ഡോളർ വരെ പാരിതോഷികം.
ഈ മാസം 16ന് ഓർലിയൻസ് ജസ്റ്റിസ് സെന്ററിൽ നിന്ന് തടവ് ചാടിയ 10 തടവുകാരിൽ നിന്ന് എട്ട് പേരെ ഇതിനോടകം പിടികൂടിയിരുന്നു. ഇതിൽ അന്റോയിൻ മാസിയും ഡെറിക് ഗ്രോവും ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് സഹായിക്കുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
13 ദിവസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇരുവർക്കും സഹായം ലഭിക്കുന്നുണ്ടെന്നും അവർ നഗരത്തിൽത്തന്നെ ഒളിവിൽ കഴിയുകയാണെന്നും എഫ്ബിഐ ന്യൂ ഓർലിയാൻസിലെ സ്പെഷൽ ഏജന്റ് ഇൻ ചാർജ് ജോനാഥൻ ടാപ്പ് പറഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരമാണ് ഇതിനോടകം മൂന്ന് പേരെ പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
ബേമലയാളിയുടെ കേരള ഹൗസ് ഉദ്ഘാടനം നടത്തി
കലിഫോർണിയ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ കേരളാ ഹൗസിന്റെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ചെണ്ട മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ട്ടാതിഥികളെ സ്വീകരിച്ചു വേദിയിലേക്ക് ആനയിച്ചു.
തുടർന്ന് കേരളത്തിന്റെ തനതായ രീതിയിൽ അണിയിച്ചൊരുക്കിയ കേരള ഹൗസ് കവാടത്തിൽ, ആയിരങ്ങളെ സാക്ഷിനിർത്തി വിശിഷ്ടാഥിതികളായ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. കെ. ശ്രീകാർ റെഡ്ഡി, ഫ്രീമോണ്ട് മേയർ ഡോ.രാജ് സൽവാൻ എന്നിവർ ചേർന്നാണ് നാട മുറിച്ചു ഔദ്യോഗികമായ ഉദ്ഘടന കർമം നിർവഹിച്ചത്.
ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സജൻ മൂലപ്ലാക്കൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഡോ. കെ. ശ്രീകാർ റെഡ്ഡി (ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, സാൻ ഫ്രാൻസിസ്കോ), ഡോ. രാജ് സൽവാൻ (ഫ്രെമോണ്ട് മേയർ), ഫ്രെമോണ്ട് സ്കൂൾ ഡിസ്ട്രിക്റ്റ് ട്രസ്റ്റി റിനു നായർ, ബാബു ശിവദാസൻ (സിഇഒ,ജിഫി എഐ), സണ്ണി ജോർജ് (റീൽറ്റർ), പ്രതീഷ് തോമസ് (സിഇഒ ഫിസിയോ തെറാപ്പി), മാർവെൽ ഫിലിപ്പ് (സിഇഒ എജ്യുതിയറി) എന്നിവർ ആശംസകൾ അറിയിച്ചു.
ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യുവിനെ ബോർഡ് അംഗങ്ങളോടൊപ്പം സെക്രട്ടറി ജീൻ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചു. മോഹിനിയാട്ടം (ബിന്ദു പ്രതാപ്), സിനിമാറ്റിക് ഡാൻസ് (ജിഎസ്കെ), ഗ്രൂപ്പ് ഡാൻസ് (റാണി സുനിൽ, ഇന്ത്യൻ സ്കൂൾ ഓഫ് ഡാൻസ്), നാടോടി നൃത്തം (സുനിത & ടീം, മൗണ്ടൈൻ ഹൗസ്), അരിക്കൊമ്പൻ തീം ഡാൻസ് (രാധിക ആൻഡ് ടീം, നാട്യ ദർപ്പണ സ്കൂൾ ഓഫ് ഡാൻസ്) എന്നിവയെ തുടർന്ന് കാണികളുടെ മനം കവരുന്ന സംഗീത വിരുന്നുകളുമായി JAMMS, IPAC ടീമുകൾ വേദിയിൽ നിറഞ്ഞു.
പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും രുചികരമായ അത്താഴവും ബേ മലയാളി ബോർഡ് അംഗങ്ങൾ ഒരുക്കിയിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ നൗഫൽ കപ്പാച്ചലിൽ, പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ബേമലയാളിയുടെ വോളന്റിയേഴ്സ്, സ്പോൺസർമാർ, ഡാൻസ് ഗ്രൂപ്പുകൾ, മ്യൂസിക് ഗ്രൂപ്പുകൾ, പോൾസോണിക് (സൗണ്ട് സിസ്റ്റം), സിനോയ്സ് കിച്ചൺ (ഡിന്നർ), ജാക്സൺ പൂയപ്പാടം (ഓഡിയോ & വിഡിയോ), ഫെബി, ജേക്കബ്, ഷാജി, ധനുഷ്, ഗൗതം (ഫോട്ടോസ് & വിഡിയോ) എന്നിവർക്കും പ്രത്യേക നന്ദി അറിയിച്ചു.
|
ക്നാനായ സമുദായത്തിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കൂടെ നിൽക്കുമെന്ന് മാർ റാഫേൽ തട്ടിൽ
ഷിക്കാഗോ: ക്നാനായ സമുദായം മനസിൽ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശക്തമായി കൂടെ നിൽക്കുമെന്ന് സീറോമലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയുടെ ഊഷ്മളതയും ഒത്തൊരുമയും അതിശയകരമാണ്. സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നിലവറയാണ് ക്നാനായ സമൂഹമെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
സീറോമലബാർ സഭയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുകയും സഭയുടെ പ്രതിസന്ധി കാലങ്ങളിൽ കൈവിടാതെ കൂടെ നിൽക്കുകയും സഹായിക്കുകയും ചെയ്തവരാണ് ക്നാനായ സമൂഹം.
അതിനാൽ ആ സമൂഹത്തിന്റെ വളർച്ചക്കും കെട്ടുറപ്പിനും ആവശ്യമുള്ളതെല്ലാം ലഭിക്കാൻ സീറോമലബാർ സഭ കൂടെ നിൽക്കുമെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം എത്തിയ റാഫേൽ പിതാവിന് കൈക്കാരൻമാർ ബൊക്കെ നൽകി സ്വീകരിക്കുകയും താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് നയിക്കുകയും ചെയ്തു.
തുടർന്ന് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഘോഷമായ പൊന്തിഫിക്കൽ കുർബാനയർപ്പണം മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.
മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഫാ. ഫ്രാൻസിസ് ഇലവുത്തുങ്കൽ എന്നിവർ സഹകാർമികരായിരിന്നു.
ദൈവത്തിന്റെ പദ്ധതിക്ക് സ്വയം വിട്ടുകൊടുക്കുന്നവരുടെ പദ്ധതികൾ ദൈവം ആഗ്രഹിക്കുന്ന സമയത്ത് ഉചിതമായ രീതിയിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ വളർച്ച എന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കുർബാനക്കിടെയുള്ള പ്രസംഗത്തിൽ പറഞ്ഞു.
നമ്മുടെ ആധ്യാത്മിക വളർച്ചയ്ക്ക് സഹായിക്കുന്ന സഭാ സംവിധാനങ്ങളോട് പൂർണമായും ചേർന്നു നിന്നുകൊണ്ട് സഭയുടെ വളർച്ചയ്ക്ക് പങ്കുകാരകുമ്പോൾ പരിശുദ്ധാത്മാവ് ശരിയായ രീതിയിൽ വഴി നടത്തുമെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ 15 വർഷം സെന്റ് മേരീസ് ഇടവകയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓർമിക്കുകയും കൂടുതൽ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കുകയും യത്നിക്കുകയും ചെയ്യണമെന്നും പിതാവ് ആഹ്വാനം ചെയ്തു.
ഓരോ ആവശ്യങ്ങളിലും പ്രതിസന്ധികളിലും കൂടെ നിൽക്കുകയും സാമുദായികമായും സഭാപരമായുമുള്ള നിലനിൽപ്പിന് സഹായിക്കുകയും ചെയ്ത സീറോമലബാർ സഭയുടെ പിതാക്കന്മാരെയും ഷിക്കാഗോ രൂപതയുടെ പിതാക്കന്മാരെയും നന്ദിയോടെ പ്രാർഥനയിൽ ഓർക്കുകയും കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ അവർക്ക് ശക്തിപകരുവാനായി തീഷ്ണമായി പ്രാർഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വിശുദ്ധ കുർബാനയുടെ ആരംഭത്തിൽ ക്നാനായ കാത്തലിക് റീജൻ ഡയറക്ടറും വികാരി ജനറലുമായ മോൺ. തോമസ് മുളവനാൽ ഏവർക്കും ക്നാനായ റീജിയന്റെ പേരിൽ സ്വാഗതം ആശംസിച്ചു.
സീറോമലബാർ സഭ, പ്രത്യേകിച്ച് പിതാക്കന്മാരായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ ക്നാനായ സമുദായത്തിന് ചെയ്തുതന്ന എല്ലാ സേവനങ്ങളേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
മൂലക്കാട്ട് പിതാവ് ഈ സമുദായത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നും ഈ സമുദായത്തിനു വേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു എന്നും മുളവനാൽ അച്ചൻ അനുസ്മരിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ സ്വീകരണ സമ്മേളനത്തിൽ ഔപചാരികമായ സ്വാഗതം ആശംസിച്ചു.
സെന്റ് മേരീസ് ക്നാനായ ഇടവകയുടെ വളർച്ചയിൽ നിസ്തുല സേവനങ്ങൾ നൽകിയ ഓരോരുത്തർക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് പതിഞ്ചാം വാർഷികത്തിന്റെ വേളയിൽ സംജാതമായിരിക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കുർബാന മധ്യേ മധ്യസ്ഥപ്രാർഥനയിൽ പേരെടുത്ത് പരാമർശിക്കപെടുന്നവരിൽ മാർപാപ്പയോഴിച്ച് എല്ലാവരും ഒരേ അൾത്താരയിൽ അണിനിരന്നുകൊണ്ട് അർപ്പിച്ച ദിവ്യബലി ഈ ഇടവകയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിട്ട് കണക്കാക്കാം എന്ന് അദ്ദേഹം അറിയിച്ചു.
ക്നാനായ സമൂഹത്തോട് എന്നും സ്നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ള മാർ റഫേൽ തട്ടിൽ പിതാവ്, ക്നാനായ സമൂഹത്തിന്റെ സഭാപരമായ വളർച്ചയിൽ നിർണായകമായ ഇടപെടലുകൾ നടത്തും എന്നതിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഇടവകയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപത പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബിഷപ്പുമാരായ മാർ ആലപ്പാട്ടും മാർ അങ്ങാടിയത്തും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 15ാം വാർഷികത്തിൽ ആശംസകൾ അർപ്പിച്ചു. സെന്റ് മേരീസ് ദൈവാലയത്തിന്റെ സ്ഥാപനത്തിനും വളർച്ചയ്ക്കും കൂടെ നിന്ന എല്ലാ വിശ്വാസികളേയും നന്ദിയോടെ സ്മരിക്കുകയും സഭ വിശ്വാസത്തിൽ ഇനിയും വളരേണ്ടതിന്റെ പ്രധാന്യം ഇരുവരും വ്യക്തമാക്കുകയും ചെയ്തു.
ക്നാനായ സമൂഹത്തിന് പുതിയ രൂപത എന്ന ആവശ്യം ദൈവം നിശ്ചയിച്ചിരിക്കുന്ന സമയത്തു തന്നെ നടപ്പാകുമെന്ന് മാർ അങ്ങാടിയത്ത് പറഞ്ഞു. അമേരിക്കയിലെ സീറോമലബാർ സഭയുടെ കീഴിലെ മൂന്നിലൊന്ന് ക്നാനായ സമൂഹമാണെന്നും അതിനാൽ ആ സമൂഹത്തിന്റെ ശക്തി വളരെ വലുതാണെന്നും മാർ ആലപ്പാട്ട് പറഞ്ഞു.
ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് നടത്തിയ ആശംസ പ്രസംഗത്തിൽ സെന്റ് മേരീസ് ഇടവകയുടെ രൂപീകരണത്തിനു പിന്നിലെ ത്യാഗവും കഷ്ടപ്പാടും വേദനയും അണിയറയിൽ പ്രവർത്തിച്ചവരുടെ സമർപ്പണവും അനുസ്മരിക്കുകയുണ്ടായി.
ബൈബിളിൽ പറഞ്ഞിരിക്കുന്നപോലെ ഒരു ഗർഭിണി തന്റെ പ്രസവവേദന ആരംഭിക്കുമ്പോൾ ദുഖിക്കുന്നു, എന്നാൽ കുഞ്ഞു പിറന്നു കഴിയുമ്പോൾ ഒരു മനുഷ്യൻ ഈ ലോകത്ത് ജനിച്ചതോർത്ത് അവൾ സന്തോഷിക്കുന്നു.
അതുപോലെയായിരുന്നു തന്റെ അവസ്ഥയുമെന്ന് ഫാ. മുത്തോലത്ത് പറഞ്ഞു. വളരെയേറെ ബുദ്ധിമുട്ടുകളും വേദനയും സഹിച്ചാണ് ഷിക്കാഗോയിലെ രണ്ട് ക്നാനായ ഇടവകകൾക്ക് അദ്ദേഹം രൂപം നൽകിയത്. എന്നാൽ അതിൽ അദ്ദേഹം ഏറെ സന്തോഷിക്കുന്നു.
പിതാക്കന്മാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആലഞ്ചേരി, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് അച്ചൻ നന്ദി പറഞ്ഞു. ദേവാലയം പണിയാനുള്ള പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ ഫണ്ട് റെയ്സിംഗ് കമ്മിറ്റിയിലെ തമ്പി വിരുത്തികുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവരെ അദ്ദേഹം നന്ദിപൂർവം ഓർത്തു.
സിനഗോഗായിരുന്ന കെട്ടിടത്തെ ഒരു കത്തോലിക്കാ ദൈവാലയമാക്കി മാറ്റുക എന്ന ശ്രമകരമായ ദൗത്യം സമർപ്പണ ബോധത്തോടെ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഇടവകയുടെ പ്രഥമ ട്രസ്റ്റി കോഓർഡിനേറ്റർ ബിജു കിഴക്കേക്കുറ്റ്, സഹ ട്രസ്റ്റിമാരായിരുന്ന പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, സെക്രട്ടറി സാജു കണ്ണമ്പള്ളി, അക്കൗണ്ടന്റ് ജോയ്സ് മറ്റത്തിക്കുന്നേൽ, പിആർ റോയി നെടുംചിറ എന്നിവരുടെ സേവനത്തെയും ഫാ. മുത്തോലത്ത് സ്നേഹപൂർവം ഓർമിപ്പിച്ചു.
ഒരു ബാങ്കും ദൈവാലയം സ്വന്തമാക്കുവാൻ ആവശ്യമായ വായ്പ്പ നൽകുവാൻ തയാറാകാതെ വന്നപ്പോൾ, ആ ബാധ്യത സ്വയം ഏറ്റെടുത്ത് ലോൺ ഗ്യാരന്റർമാരായ ജയ്ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കൂറ്റ്, ഷാജി എടാട്ട്, ജോസ് ഐക്കരപ്പറമ്പിൽ എന്നിവരെയും അദ്ദേഹം പേരെടുത്ത് പരാമർശിച്ചു. അവരുടെ നന്മയും സൻമനസുമാണ് പള്ളിവാങ്ങാൻ കാരണമായത് എന്ന് മുത്തോലത്ത് അച്ചൻ അനുസ്മരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വർഷങ്ങളായി നേതൃത്വം നൽകിയ വൈദീകരെയും സന്ന്യസ്തരെയും ഇടവകയുടെ ഒന്നര പതിറ്റാണ്ട് കാലത്തെ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഇടവകയുടെ സ്ഥാപനത്തിന് നേതൃത്വം കൊടുത്തവരെയും വിശ്വാസ പരിശീലനത്തിന് നേതൃത്വം നല്കിയവരെയും ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിച്ചു.
ആഘോഷ കമ്മറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കൈക്കാരൻ സാബു കട്ടപ്പുറം നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസ്സി ഞാറവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ,
അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
|
വടംവലിച്ച് രമേശ് ചെന്നിത്തലയും മിസോറി സിറ്റി മേയറും; ടിസാക് വടംവലിക്ക് ആവേശകരമായ കിക്കോഫ്
ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ വേറിട്ട കാഴ്ച ഒരുക്കി ടിസാക് വടംവലി കിക്ക് ഓഫ്. ടെക്സസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ (ടിസാ ക്ലബ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നാലാമത് രാജ്യാന്തര വടംവലി മത്സരത്തിന്റെ കിക്ക് ഓഫ് ചടങ്ങിൽ ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ മുഖ്യാതിഥിയായി എത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎയും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും തമ്മിൽ വടംവലിച്ചത് കൗതുകകരമായി.
ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടലും ഡബ്ല്യുഎംസി പ്രസിഡന്റ് തോമസ് മൊട്ടക്കലും വടംവലിക്കാരോടൊപ്പം ചേർന്നു. റോബിൻ ഇലക്കാട്ടും രമേശ് ചെന്നിത്തലയും വടംവലിക്കു ആശംസകൾ നേർന്നു.
രമേശ് ചെന്നിത്തല ടിസാക് ചാരിറ്റി വിഭാഗം ഉദ്ഘാടനം ചെയ്തു. കോട്ടയം സിഎംഎസ് കോളജിന്റെ കലാ കായിക മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർഥിനികളെ ഈ വർഷം ചാരിറ്റി വിംഗ് സഹായിക്കും.
പ്രസിഡന്റ് ഡാനി രാജുവിന്റെ നേതൃത്വത്തിൽ 35 ബോർഡ് ഓഫ് ഡയറക്ടർസ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.
ഓഗസ്റ്റ് ഒന്‍പതിന് രാവിലെ മുതൽ വൈകുന്നേരം വരെ ഫോർട്ബെൻഡ് കൗണ്ടി എപിക് സെന്ററിൽ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇൻഡോർ വടംവലിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു പിആർഒ ജിജി കുളങ്ങര പറഞ്ഞു.
|
അനധികൃത കുടിയേറ്റം: യുഎസ് തിരിച്ചയച്ചത് 1080 ഇന്ത്യക്കാരെ
ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന്റെ പേരിൽ 2025 ജനുവരി മുതൽ 1080 ഇന്ത്യക്കാരെ യുഎസിൽനിന്നു തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
ഇതിൽ 62 ശതമാനം പേരും സാധാരണ യാത്രാവിമാനങ്ങളിലാണ് മടങ്ങിയെത്തിയതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
യുഎസിലെ വിദേശവിദ്യാർഥികൾക്കെതിരേ സ്വീകരിക്കുന്ന നടപടികളും നിരീക്ഷിക്കുകയാണെന്നും വിദ്യാർഥികൾക്ക് കോഴ്സുകളിൽ കൃത്യസമയത്തു ചേരാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
ഹോര്‍ത്തൂസ് സാംസ്കാരികവേദിയില് ഡക്സ്റ്റര്‍ ഫെരേരയെ ആദരിച്ചു
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ പ്രമൂഖ സാമുഹ്യസാംസ്കാരിക പ്രവര്‍ത്തകനും ഡാളസ് മലയാളി അസോസിയേഷന് സീനിയര്‍ ഡയറക്ടറുമായ ഡക്സ്റ്റര്‍ ഫെരേരയെ ഡാലളല് നടന്ന മനോരമ ഹോര്‍ത്തൂസ് സാംസ്കാരിക വേദിയില്‍ മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം പൊന്നാടയണിച്ച് ആദരിച്ചു.
പ്രഭാഷകനും ആരോഗ്യരംഗത്ത് ആഗോള പ്രസിദ്ധനുമായ ഡോ. എം.വി.പിള്ള, എഴുത്തുകാരനും നടനുമായ തമ്പി ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കഴിഞ്ഞ മുന്നു പതിറ്റാണ്ടായി ഡാളസ് കേന്ദ്രമായി സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന ഡക്സ്റ്റര്‍ ഫെരേര ജീവകാരണ്യരംഗത്തും തനതായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്.
ഡാളസ് മലയാളി അസോസിയേഷന്റെ വിവിധോന്മുഖമായ പ്രവര്‍ത്തനങ്ങളെ ഏകോപിച്ചു നടപ്പില്‍ വരുന്നതില്‍ മുന്നില്‍ നിന്നു നയിക്കുന്നു. എറണാകുളം ലയണ്‍സ് ക്ലബുമായി സഹകരിച്ച് അനാഥരും അന്ധരുമായ കുരുന്നുകള്‍ക്കായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വച്ച ഡക്സ്റ്റര്‍ ഫെരേര ഡാളസ് സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തിലെ സജീവമായ സഹകാരിയാണ്.
|
ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് നേതൃത്വം
ന്യൂയോർക്ക്: ലോക്സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് നേതൃത്വം. ഇന്ത്യൻ പ്രതിനിധി സംഘം വേൾഡ് ട്രേഡ് സെന്റർ സ്മാരകം സന്ദർശിച്ച വേളയിലാണ് കൂടിക്കാഴ്ച നടന്നത്.
എഎംഎൽഇയു ബോർഡ് നേതൃത്വം അദ്ദേഹത്തിനു ചലഞ്ച് കോയിൻ പുരസ്കാരം സമ്മാനിച്ചു. പ്രശസ്തമായ ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിലെ ലഫ്. നിധിൻ എബ്രഹാം (എഎംഎൽഇയു പ്രസിഡന്റ്), ന്യൂയോർക്ക് ന്യൂജഴ്സി പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിലെ ലഫ്. നോബിൾ വർഗീസ് (എഎംഎൽഇയു സെക്രട്ടറി) എന്നിവർ ശശി തരൂരുമായി ആശയവിനിമയം നടത്തി.
സമൂഹത്തിന്റെ നിയമനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും നേതൃത്വത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പ്രതീകാത്മകവും ചരിത്രപ്രാധാന്യവുമുള്ള വേൾഡ് ട്രേഡ് സെന്റർ സ്മാരകത്തിൽ നടന്ന യോഗം ആഗോള സഹകരണത്തിന്റെയും രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിന്റെയും പ്രാധാന്യം ഓർമപ്പെടുത്തുന്നതുമായിരുന്നു.
എഎംഎൽഇയു ചലഞ്ച് കോയിൻ തരൂരിന് സമർപ്പിച്ചത് വെറും ഔപചാരിക ചടങ്ങ് മാത്രമല്ല, പാരമ്പര്യവും സേവനവും പങ്കുവയ്ക്കുന്ന മൂല്യങ്ങളിലൂടെ രണ്ട് ലോകങ്ങൾ തമ്മിലുള്ള ആഴമുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്ന ശക്തമായ കൈമാറ്റമായിരുന്നു എന്ന് എഎംഎൽഇയു പ്രസിഡന്റ് ലഫ്. നിധിൻ എബ്രഹാം പറഞ്ഞു.
കൂടിക്കാഴ്ചയിൽ പങ്കെടുത്ത എല്ലാവർക്കും ലഫ്. നോബിൾ വർഗീസ് നന്ദി രേഖപ്പെടുത്തി.
|
സ്റ്റാന്‍ലി ജോര്‍ജിന് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്കാരം
ഹൂസ്റ്റൺ: അമേരിക്കന്‍ രാഷ്ട്രീയതന്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ലി ജോര്‍ജിന് "ഗ്ലോബല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ എക്സലന്‍സ്' പുരസ്കാരം. ഹൂസ്റ്റണില്‍ നടന്ന ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിവലിലാണ് അമേരിക്കന്‍ രാഷ്ട്രീയഭരണ രംഗങ്ങളിലെ ശക്തമായ ഇടപെടലുകള്‍ക്കും മനുഷ്യാവകാശ മതസ്വാതന്ത്ര്യ പ്രവര്‍ത്തന രംഗങ്ങളിലെ സംഭവനകള്‍ക്കുമാണ് പുരസ്കാരം നല്കി ആദരിച്ചത്.
ഗ്ലോബല്‍ ഇന്ത്യന്‍ "കര്‍മശ്രേഷ്ഠ' പുരസ്കാരം നേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല, ഹൂസ്റ്റൺ സിറ്റി, കൗണ്ടി പ്രതിനിധികള്‍, ഇന്ത്യാ പ്രവാസി സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്മാന് ജെയിംസ് കൂടല്‍, ജീമോന്‍ റാന്നി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബാലജനസഖ്യം, കെഎസ്യു, പിവൈപിഎ എന്നീ സംഘടനകളിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാന്‍ലി ജോര്‍ജ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ "കാന്പയിന് സ്റ്റാറ്റര്‍ജി' സംഘത്തിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉപദേശക സമിതിയിലേയും ഏക ഇന്ത്യന്‍ വംശജനുമാണ്.
അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ പൊതു സംഘടനയായ ഫിയക്കോനയുടെ അഡ്വക്കസി ഡയറക്ടറായും അന്തര്‍ദേശീയ സംഘടനയായ "എക്ളീസിയ യുണൈറ്റഡ് ഇന്റ ര്‍നാഷണല്‍' വൈസ് ചെയര്‍മാനായും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
|
എബിസി സർവേയിൽ ഡെമോക്രറ്റുകൾക്കു നേട്ടമില്ല
വാഷിംഗ്ടൺ: ജനങ്ങളുടെ ഇടയിൽ ഡെമോക്രറ്റുകൾക്കു വലിയ അനുകൂല നിലപാടില്ല എന്ന് വെളിവാക്കുന്നതാണ് ഏറ്റവും പുതിയ എബിസി സർവേ. പാർട്ടി വിഭാഗങ്ങൾക്കിടയിൽ ഐക്യമില്ല എന്നതാണ് പ്രധാന കണ്ടെത്തൽ.
പ്രസിഡന്റ് ട്രംപിന്റെ താരിഫ്, വിദേശ നയങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കാൻ പാർട്ടി നേതാക്കൾ മുന്നോട്ടു വന്നില്ല എന്നും അഭിപ്രായ സർവേ കുറ്റപ്പെടുത്തുന്നു. സാധാരണ അമേരിക്കക്കാർക്കിടയിൽ 29 ശതമാനം മാത്രമാണ് പാർട്ടിയോട് ഇഷ്ടം പ്രകടിപ്പിച്ചവർ എന്ന് സർവേ പറഞ്ഞു. ഇത് ഒരു പക്ഷെ ഏറ്റവും കുറഞ്ഞ അനുകൂല റിപ്പോർട്ടുകളിൽ ഒന്നായിരിക്കും.
സെനറ്റ് മൈനോറിറ്റി ഡെമോക്രറ്റിക് ലീഡർ ചക് ഷൂമെർ താൻ ഇനി തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പാർട്ടി വളരെ നിർണായകമായ കാലത്തിലൂടെയായിരിക്കും ഇനി കടന്നു പോകുക എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എന്നാൽ ഡെമോക്രറ്റിക് പാർട്ടിക്ക് ഏറ്റവും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ്. ട്രംപിന്റെ ജനപ്രീതി വർധിക്കുന്നതായാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാലും ഇത് വരെ 50 ശതമാനത്തിൽ എത്തിയിട്ടില്ല.
|
ഹൂസ്റ്റണിൽ ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടന്ന ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ജിഎസ്എച്ച് ഇവന്റ് സെന്ററിൽ നടന്ന ഫെസ്റ്റിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടറെ പ്രമുഖർ പങ്കെടുത്തു.
കർമശ്രേഷ്ഠ അവാർഡ് സ്വീകരിക്കാനെത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചടങ്ങിൽ പങ്കെടുത്തു. പ്രവാസി സമ്മേളനത്തിൽ തോമസ് മൊട്ടക്കൽ (ഡബ്യുഎംസി പ്രസിഡന്റ്), സജിമോൻ ആന്റണി (ഫൊക്കാന പ്രസിഡന്റ്), ബേബി മണക്കുന്നേൽ (ഫോമ പ്രസിഡന്റ്), ഡോ. ബാബു സ്റ്റീഫൻ, സ്റ്റാൻലി ജോർജ്, ഈപ്പൻ കുര്യൻ തിരുവല്ല, കെ.പി. വിജയൻ തിരുവല്ല തുടങ്ങിയവർ സംസാരിച്ചു.
ബിസിനസ് സമ്മിറ്റിൽ അലക്സ് ബാരാക്, സുകേഷ് ഗോവിന്ദൻ, ജോൺ വർഗീസ്, ആശ ജിൻസി, ജോൺ ബാബു, സോണി ജോസഫ്, ജോർജ് ജോസഫ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നയിച്ചു.
"മീറ്റ് ദ ലീഡർ, ആസ്ക് എ ക്വസ്റ്റിൻ' എന്ന പരിപാടിയിൽ രമേശ് ചെന്നിത്തല സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. നഴ്സസ് അസോസിയേഷൻ, ഡബ്യുഎംസി എന്നിവയുടെ പ്രത്യേക സമ്മേളനങ്ങളും നടന്നു. ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ നടന്ന "മേയ് ക്വീൻ' സൗന്ദര്യ മത്സരം ആകർഷകമായി.
പുരസ്കാര ദാന സമ്മേളനത്തിൽ രമേശ് ചെന്നിത്തലയ്ക്ക് കർമ ശ്രേഷ്ഠ പുരസ്കാരം, ഡോ. ബാബു സ്റ്റീഫന്‍ കർമശ്രീ അവാർഡ്, കെ.പി. വിജയന് സേവന ശ്രീ അവാർഡ് എന്നിവ നൽകി ആദരിച്ചു. ഡബ്ലിയുഎംസി, ഫൊക്കാന, ഫോമ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ എന്നീ സംഘടനകളോടൊപ്പം ഹെൽത്ത് കെയർ, കമ്മ്യൂണിറ്റി, മീഡിയ അവാർഡുകളും വിതരണം ചെയ്തു.
ജഡ്ജ് കെ.പി. ജോർജ്, മേയർ റോബിൻ ഇലക്കാട്ടു, മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജീമോൻ റാന്നി, ലക്ഷ്മി പീറ്റർ എന്നിവർ നയിച്ച എംസി പാനലിൽ ഡോ. റെയ്ന റോക്ക്, ആൻസി ശാമുവേൽ, മെർലിൻ സാജൻ എന്നിവരും പങ്കാളികളായി.
ജെയിംസ് കൂടൽ, ജിജു കുളങ്ങര, ജീമോൻ റാന്നി, തോമസ് സ്റ്റീഫൻ, ബിനോയ് ജോൺ, ഷിബി റോയ്, സഖറിയാ കോശി, ജിൻസ് മാത്യു, ബിജു ഇട്ടൻ, ഫാൻസിമോൾ പള്ളത്തുമഠം, ഡോ. റെയ്ന റോക്ക്, ഷീല ചെറു, ഫിലിപ്പ് പതാലിൽ, ജോജി ജോസഫ്, വാവച്ചൻ മത്തായി, ബിജു ചാലക്കൽ എന്നിവരടങ്ങുന്ന സംഘാടക സമിതി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ജോയൽ ശ്യാം വിഷ്ണു ടീം വിഡിയോ ഫൊട്ടോഗ്രഫിക്ക് നേതൃത്വം നൽകി.
|
ട്രംപ് കനിഞ്ഞു; താരദന്പതികൾ ജയിൽ മോചിതയായി
ഫ്ലോറിഡ: വഞ്ചന കേസിൽ തടവിൽ കഴിഞ്ഞിരുന്ന റിയാലിറ്റി ഷോ വിജയികളും ദമ്പതികളുമായ ടോഡ് ക്രിസ്ലിയും (56) ജൂലി ക്രിസ്ലിയും (52) ജയിൽ മോചിതരായി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുവർക്കും ശിക്ഷാ ഇളവ് നൽകിയതിനെ തുടർന്നാണ് ഇവരുടെ മോചനം.
2022 ജൂണിൽ വഞ്ചന, ബാങ്ക് തട്ടിപ്പ് നടത്താനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇരുവരും ശിക്ഷക്കപ്പെട്ടത്. നേരത്തെ ടോഡിന് 12 വർഷത്തെ തടവാണ് വിധിച്ചിരുന്നതെങ്കിലും 2023 സെപ്റ്റംബറിൽ ഇത് 10 വർഷമായി കുറച്ചു.
അതേസമയം, ജൂലിയുടെ ഏഴ് വർഷത്തെ തടവ് 2024 ജൂണിൽ അപ്പീൽ കോടതി റദ്ദാക്കിയെങ്കിലും പിന്നീട് ശരിവച്ചു. മേയ് 27ന് ട്രംപ് ദമ്പതികൾക്ക് മാപ്പ് നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചു.
ട്രംപിന് ഇവരുടെ മകൾ സവന്നയെ അറിയാമെന്നും എന്നാൽ ടോഡിനെയോ ജൂലിയെയോ കണ്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.
|
റിയർവ്യൂ കാമറകളിലെ തകരാർ; ഫോർഡ് പത്ത് ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡിസി: റിയർവ്യൂ കാമറയിലെ തകരാർ കാരണം ചില ബ്രോങ്കോ, എസ്കേപ്പ് മോഡലുകൾ ഉൾപ്പെടെ ഒരു ദശലക്ഷത്തിലധികം വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിച്ചു. റിയർവ്യൂ കാമറ വൈകുകയോ മരവിപ്പിക്കുകയോ ചെയ്തേക്കാവുന്ന ഒരു സോഫ്റ്റ്വെയർ പിശകാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തിരിച്ചുവിളിക്കലിൽ പറയുന്നു.
ഇത് ഡ്രൈവറുടെ വാഹനത്തിന് പിന്നിലെ കാഴ്ച കുറയ്ക്കുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യും. 2021 2024 ബ്രോങ്കോ, എഫ്150, 20212024 എഡ്ജ്,20232024 എസ്കേപ്പ്, എഫ്250, എഫ്350, എഫ്450, എഫ്550, എഫ്600, 20222024 എക്സ്പെഡിഷൻ, 20222025 ട്രാൻസിറ്റ്, 20212023 മാക്ഇ, 2024 റേഞ്ചർ, മുസ്താംഗ്, 20212023 ലിങ്കൺ നോട്ടിലസ്, 20222024 നാവിഗേറ്റർ, 20232024 കോർസെയർ എന്നീ വാഹനങ്ങളാണ് ഫോർഡ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ജൂൺ 16ന് ഉടമകൾക്ക് മെയിൽ വഴി അറിയിപ്പ് അയയ്ക്കും. ഉടമകൾക്ക് 18664367332 എന്ന നമ്പറിൽ ഫോർഡ് കസ്റ്റമർ സർവീസുമായി ബന്ധപ്പെടാം, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വെഹിക്കിൾ സേഫ്റ്റി ഹോട്ട്ലൈനിൽ 8883274236 എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നതിന് അവരുടെ വാഹനം ഒരു ഡീലറുടെ അടുത്ത് സൗജന്യമായി കൊണ്ടുവരാമെന്ന് കന്പനി അറിയിച്ചു.
|
യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ കോൺഫറൻസ് കാന്പയിൻ ആരംഭിച്ചു ഉമ്മൻ കാപ്പിൽ
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കാന്പയിൻ യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു.
ഫാമിലി കോൺഫറൻസിന്റെ ആവേശകരമായ കിക്കോഫും രജിസ്ട്രേഷനും നടത്തി. സൗത്ത്വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ ഇവാനിയോസ്, ഇടവക വികാരി ഫാ. നൈനാൻ ടി. ഈശോ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കുർബാനയ്ക്ക് ശേഷം ഫാമിലി കോൺഫറൻസിനായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
മുൻ ഭദ്രാസന കൗൺസിൽ അംഗം സാജൻ മാത്യു കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് മാനേജർ), മാത്യു ജോഷ്വ (മുൻ ട്രഷറർ), സജി പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), പ്രേംസി ജോൺ ആൻഡ് മറിയാമ്മ എബ്രഹാം (ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു.
ഇവരോടൊപ്പം വേദിയിൽ സക്കറിയ ജോർജ് (ഇടവക സെക്രട്ടറി), ബാബു ജോർജ് (ഇടവക ട്രസ്റ്റി), സാജൻ മാത്യു, വർഗീസ് മാമ്പള്ളിൽ (മലങ്കര അസോസിയേഷൻ അംഗങ്ങൾ), ജോർജുകുട്ടി മാത്യു, കുര്യൻ പള്ളിയാങ്കൽ (ഭദ്രാസന അസംബ്ലി അംഗങ്ങൾ), റോയ് എണ്ണച്ചേരിൽ (മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗം) എന്നിവരും ചേർന്നു.
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ജെയ്സൺ തോമസ് അവതരിപ്പിച്ചു. തീയതി, വേദി, പ്രഭാഷകരുടെ ആവേശകരമായ നിര എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സജി പോത്തൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ചർച്ച ചെയ്യുകയും മുൻ കോൺഫറൻസുകളിൽ പങ്കെടുത്ത തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട്, എല്ലാ ഇടവകാംഗങ്ങളെയും പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു.
കോൺഫറൻസിന്റെ ദൗത്യത്തെ പിന്തുണയ്ക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള സ്പോൺസർഷിപ് അവസരങ്ങൾ മാത്യു ജോഷ്വ വിശദീകരിച്ചു. ഫിലിപ്പ് തങ്കച്ചൻ ആശംസകളും സന്ദേശങ്ങളും സുവനീറിൽ പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ചു.
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഒരു സായാഹ്നം വാഗ്ദാനം ചെയ്തുകൊണ്ട്, കോൺഫറൻസിന്റെ രണ്ടാം ദിവസത്തിനായി ആസൂത്രണം ചെയ്തിട്ടുള്ള എന്റർടൈൻമെന്റ് നെറ്റിന്റെ വിശദ വിവരങ്ങൾ പ്രേംസി ജോൺ നൽകി.
മുൻകാല കോൺഫറൻസുകളിൽ നിന്ന് നേടിയ ഉന്മേഷദായകമായ ആത്മീയ അനുഭവത്തെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ സാക്ഷ്യം മറിയാമ്മ എബ്രഹാം പങ്കുവച്ചു. കോൺഫറൻസ് അനുഭവം വ്യക്തികളിലും കുടുംബങ്ങളിലും ചെലുത്തുന്ന ശാശ്വത സ്വാധീനം എടുത്തുകാണിച്ചുകൊണ്ട്, യുവാക്കളെയും മുതിർന്നവരെയും പങ്കെടുക്കാൻ ഫാ. നൈനാൻ ടി. ഈശോ പ്രേരിപ്പിച്ചു.
നിരവധി പേർ സുവനീറിൽ ആശംസകൾ സമർപ്പിച്ചുകൊണ്ട് തങ്ങളുടെ പിന്തുണ അറിയിച്ചു. കോൺഫറൻസിന് പിന്തുണ നൽകിയ വികാരിക്കും ഇടവകാംഗങ്ങൾക്കും കോൺഫറൻസ് ഭാരവാഹികൾ നന്ദി അറിയിച്ചു.
ജൂലൈ ഒന്‍പത് മുതൽ 12 വരെ കനക്ടികട്ട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്.
റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി), റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ. ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (914 806 4595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (917 612 8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (917 533 3566).
|
അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധി പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെയുണ്ടായ ബോംബേറ്. നിരവധി പേർക്ക് ബോംബേറിൽ പരിക്കേറ്റു.
ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ഇന്ധനം നിറച്ച കുപ്പികൾ ആണ് അക്രമത്തിന് ഉപയോഗിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആക്രമണം ഭീകരവാദമെന്ന നിലയിൽ അന്വേഷണം തുടങ്ങിയതായി എഫ്ബിഐ അറിയിച്ചു.
|
ഡെൽമയ്ക്ക് നവ നേതൃത്വം; പ്രസിഡന്റ് ജിപ്സൺ ജോസഫ്
ഡെലാഡെയർ: ഡെൽമ (ഡെലവെയർ മലയാളി അസോസിയേഷൻ) ജനറൽ ബോഡിയോഗം 2025ലെ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജിപ്സൺ ജോസഫ്, വൈസ് പ്രസിഡന്റ് രാജി മാത്യു, സെക്രട്ടറി സുജിത് മുരുകൻ, ജോയിന്റ് സെക്രട്ടറി പ്രവീൺ ഗോവിന്ദൻ, ട്രഷർ തോമസ് പൂട്ടതങ്കൾ, സിമി സൈമൺ കൾച്ചറൽ കോഓർഡിനേറ്റർ എന്നിവരെ തെരെഞ്ഞെടുത്തു
.
കമ്മിറ്റി അംഗങ്ങള്‍: റീന ജയേഷ് രാധാകൃഷ്ണൻ ശ്രീവത്സൻ, രാജേഷ്മോൻ ഭാസ്കരൻ, മുരളി ഗോപിനാഥ് , ഡെറിക് പാവു എന്നിവരും ട്രസ്റ്റീ ബോർഡ് അംഗങ്ങളായി സക്കറിയ കുര്യൻ (ചെയർ പേഴ്സൺ), അബിത ജോസ് (വൈസ് ചെയർ പേഴ്സൺ) മനോജ് വർഗീസ്, അജിത് ചാണ്ടി, ലാറി ആൽമേഡ എന്നിവരെയും തെരഞ്ഞെടുത്തു.
501(c) ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഡെൽമ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും പ്രവാസി മലയാളികൾക്കായി കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുമെന്നും പുതിയാതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ സംഘടനയെ നയിച്ച നേതാക്കന്മാരും പ്രവർത്തകരും അവരുടെ നിസ്വാർഥമായ പ്രവത്തനം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനാ ഉയരങ്ങളിലേക്ക് എത്തുവാൻ കഴിഞ്ഞത് എന്ന് ജനറൽ ബോഡി വിലയിരുത്തി. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ജനറൽ ബോഡി അനുമോദിച്ചു.
|
ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റ് മീഡിയ എക്സലൻസ് പുരസ്കാരം ജീമോൻ റാന്നിക്ക്
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ദൃശ്യ സംഗീത വിസ്മയം തീർത്ത ഇൻഡോ അമേരിക്കൻ ഫെസ്റ്റിന്റെ പുരസ്കാര രാവിൽ അമേരിക്കയിലെ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായ ജീമോൻ റാന്നിക്ക് (തോമസ് മാത്യു) പത്രപ്രവർത്തന രംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾക്ക് "മീഡിയ എക്സലൻസ് പുരസ്കാരം' നൽകി ആദരിച്ചു.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാൻ ജെയിംസ് കൂടൽ, മറ്റു വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ "കർമശ്രേഷ്ഠ' അവാർഡ് ജേതാവ് കൂടിയായ മുഖ്യാതിഥി രമേശ് ചെന്നിത്തല എംഎൽഎ പൊന്നാടയും സേവനശ്രീ പുരസ്കാരം നേടിയ കെ.പി. വിജയൻ തിരുവല്ല മൊമന്റോയും നൽകി ആദരിച്ചു.
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസനം മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് അംഗമാണ് ജീമോൻ. റാന്നി സെന്റ് തോമസ് കോളജ് യൂണിയൻ മുൻ ചെയർമാനായ ജീമോൻ റാന്നി മികവുറ്റ സംഘാടകനും പ്രസംഗകനുമാണ്.
മാധ്യമ പ്രവർത്തനത്തിന് നിരവധിപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നല്ല വാക്ചാതുര്യത്തിന്റെ ഉടമയായ ജീമോൻ നിരവധി പരിപാടികൾ എംസിയായി ശോഭിക്കുന്നു. 12 മണിക്കൂർ നീണ്ടു നിന്ന ഇൻഡോ അമേരിക്കൻ ഫെസ്റ്റിന്റെ എംസി ടീമിനെ നയിച്ചതും ഇദ്ദേഹമാണ്. .
ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡന്റ് കൂടിയായ ജീമോൻ റാന്നിക്ക് ഫെസ്റ്റിൽ പൂർണ സമയം സന്നിഹിതനായിരുന്ന ഐപിസിഎൻഎ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അഭിനന്ദിച്ചു.
ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ, സെക്രെട്ടറി മോട്ടി മാത്യു, ട്രഷറർ അജു വാരിക്കാട് തുടങ്ങി മറ്റു ഭാരവാഹികളും അഭിനന്ദനം അറിയിച്ചു.
|
ന്യൂയോർക്ക് മുൻ പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണർ ബെർണി കെറിക് അന്തരിച്ചു
ന്യൂയോർക്ക്: 9ന്യൂയോർക്ക് മുൻ പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണറും ദേശീയ സുരക്ഷാ വിദഗ്ധനുമായ ബെർണാഡ് കെറിക് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 69 വയസായിരുന്നു.
9/11 ഭീകരാക്രമണം നടക്കുന്ന സമയത്ത് നഗരത്തിലെ പോലീസ് വകുപ്പിനെ നയിച്ചത് ബെർണാഡ് കെറിക്കയിരുന്നു. ന്യൂയോർക്ക്പ്രെസ്ബിറ്റീരിയൻ ആശുപത്രിയിലായിരുന്നു അന്ത്യം.
ദേശീയ സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കെറിക്, ന്യൂയോർക്ക് ഭീകരാക്രമണത്തിൽ രക്ഷാപ്രവർത്തനം, അന്വേഷണം എന്നിവയുടെ മേൽനോട്ടം വഹിച്ചു.
|
പ്രവാസി വ്യവസായി കെ.പി. വിജയനെ സേവനശ്രീ പുരസ്കാരം നൽകി ആദരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ശനിയാഴ്ച നടന്ന ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ വച്ച് കേരളത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായ കെ.പി. വിജയനെ സേവനശ്രീ പുരസ്കാരം നൽകി ആദരിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎയിൽ നിന്നാണ് അദ്ദേഹം പൊന്നാടയും മെമെന്റോയും ഏറ്റുവാങ്ങിയത്.
ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ ആഭിമുഖ്യത്തിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാൻ ജെയിംസ് കൂടൽ, ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യൻ തിരുവല്ല തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
കേരളത്തിൽ കെപിവി ചാരിറ്റബിൾ ട്രസ്റ്റിൽ കൂടി നൂറു കണക്കിന് കുടുംബങ്ങൾക്കു ആശ്രയമായി മാറിയ പ്രമുഖ ബിസിനസ് സംരംഭകനും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാർട്ണറുമായ കെ.പി. വിജയന് സേവനശ്രീ പുരസ്കാരം നൽകി ആദരിക്കും. കേരളത്തിലെ ഏറ്റവും വലിയ കൺവൻഷൻ സെന്ററുകളിലൊന്ന്യ തിരുവല്ല വിജയ ഇന്റർനാഷനൽ കൺവൻഷൻ സെന്റർ ഉടമകൂടിയാണ് വിജയൻ.
പ്രവാസി വ്യവസായിയായ കെ.പി. വിജയൻ തിരക്കുകൾക്കിടയിലും കെപിവി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പാർട്ട്ണർ, വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്റർ ഡയറക്ടർ, കാർത്തിക റസിഡൻസി എറണാകുളം ഡയറക്ടർ, എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി തുടങ്ങി വിവിധ രംഗങ്ങളിലും കർമനിരതനാണ്.
തിരുവല്ലയിലെ കാർഷികഗ്രാമമായ വെൺപാലയിലെ കളത്തിപ്പറമ്പിൽ വീട്ടിൽ കെ.പി. വിജയൻ, സ്വന്തം വരുമാനത്തിന്റെ നല്ലൊരുപങ്കും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും തുണയേകാനുമാണ് ചെലവിടുന്നത്.
വിദേശത്തെ ബിസിനസുകൾക്കൊപ്പം മൂന്ന് പതിറ്റാണ്ടിലേറെയായി നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും തുടരുന്നു. നാടിന്റെ ഉന്നതിക്കും ഉഥാനത്തിനുമായി കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു.
നിർധനർക്ക് നിർലോഭം സഹായങ്ങൾ നൽകുന്ന ചാരിറ്റബിൾ ട്രസ്റ്റ് തിരുവല്ലയിലും സമീപസ്ഥലങ്ങളിലും കാരുണ്യം ചൊരിയുകയാണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്നതും രോഗദുരിതങ്ങൾ ബാധിച്ചതുമായ അഞ്ഞുറോളം നിർധന കുടുംബാംഗങ്ങൾക്ക് പ്രതിമാസം പെൻഷൻ നൽകുന്നതാണ് ട്രസ്റ്റിന്റെ പ്രധാന പദ്ധതി.
വർഷംതോറും ആയിരത്തിലധികം നിർധന കുട്ടികൾക്കാണ് ബാഗും കുടയും മറ്റു പഠനോപകരണങ്ങളും നൽകുന്നത്. വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വിവാഹ വൈദ്യ സഹായവും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലുണ്ട്. പഠിച്ച സ്കൂളുകൾ ഉൾപ്പെടെ സമീപപ്രദേശങ്ങളിലെ ഒട്ടേറെ സ്കൂളുകളുടെ ഉന്നതിക്കും ട്രസ്റ്റ് കരുതലാകുന്നു.
റെഡ്ക്രോസിന്റെ പാർട്ണറായ കെ.പി. വിജയൻ, തിരുവല്ല റെഡ്ക്രോസ് സൊസൈറ്റിയുടെയും മധുര അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നൂറുകണക്കിന് ആളുകൾക്ക് സൗജന്യ നേത്രചികിത്സാ സഹായവും ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്.
കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അമ്പതിനായിരത്തോളം പേർക്ക് കാഴ്ച ലഭിക്കാൻ ഈപ്രവർത്തനം സഹായിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള ദുബായിയിലെ കമ്പനിയിലും എറണാകുളത്ത് ഹോട്ടൽ കാർത്തിക റസിഡൻസിയിലും വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലും ഉൾപ്പെടെ ഇരുന്നൂറോളം പേർക്ക് തൊഴിൽ നൽകിവരുന്നു.
പ്രവാസ ജീവിതത്തിനിടെ ഒട്ടേറെ യുവാക്കൾക്ക് ഗൾഫ് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിവാങ്ങി നൽകാനും വിജയന് സാധിച്ചു.
|
കാപിറ്റൽ കപ്പ് സോക്കർ: ബാൾട്ടിമോർ ഖിലാഡീസ് ജേതാക്കൾ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലും കാനഡയിലും നിന്നുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് മേരിലാൻഡ് സ്ട്രൈക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം നോർത്ത് അമേരിക്കൻ കാപിറ്റൽ ഫുട്ബോൾ ടൂർണമെന്റ് ഒഥല്ലോ ഫുട്ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറി.
ക്ലബ് സ്ഥാപക പ്രസിഡന്റ് രജി തോമസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ് ഫുട്ബോൾ മാമാങ്കം ഉദ്ഘാടനം ചെയ്തു. ആവേശകരമായ ഫൈനലിൽ ഡൈമെൻഡ് എഫ്സി കാനഡയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ബാൾട്ടിമോർ ഖിലാഡിസ് കാപിറ്റൽ കപ്പ് വിജയികളായി.
ലൂസേഴ്സ് ഫൈനലിൽ മല്ലുമിനാറ്റി ന്യൂജഴ്സിയെ പരാജയപ്പെടുത്തി സെന്റ് ജൂഡ് വിർജീനിയയും ജെതാക്കളായി. വിജയികൾക്ക് ക്ലബ് പ്രസിഡന്റ് നോബിൾ ജോസഫ് ട്രോഫി സമ്മാനിച്ചു.
ചടങ്ങിൽ ഫോമ, ഫൊക്കാന സംഘടനകളുടെ പ്രതിനിധികൾ, കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ, കേരള കൾച്ചറൽ സൊസൈറ്റി, കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു.
|
കാന്‍സർ വെളിപ്പെടുത്തലിനുശേഷം ബൈഡൻ പൊതുവേദിയിൽ
വാഷിംഗ്ടൺ: പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചശേഷം ആദ്യമായി രോഗത്തെക്കുറിച്ച് പൊതുവേദിയില്‍ പ്രസ്താവന നടത്തി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്. ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം തോന്നുന്നു എന്നാണ് ബൈഡന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
രോഗനിർണയം നല്ലതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ രീതിയിലും ചെയ്യുന്നുണ്ട്. അത് മുന്നോട്ട് പോകുന്നു എന്നും ബൈഡന് പറഞ്ഞു. നിലവില്‍ കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്.
മൂത്ര സംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടതിനെ ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ ഈ മാസമാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള കാൻസറാണ് ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്.
|
പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിനു സ്തുതി കരേറ്റുന്നവരായിരിക്കണം: ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്
ഡാളസ്: പ്രതികൂല സാഹചര്യങ്ങളില്‍ വീഴാതവണ്ണം ഓരോരുത്തരെയും സൂക്ഷിച്ചു ദൈവത്തിന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ള ഏക ദൈവത്തിനു ദിനംതോറും സ്തുതി കരേറ്റുന്നവരായിരിക്കണമെന്നു ബിഷപ് ഡോ ഉമ്മന്‍ ജോര്‍ജ് ഉദ്ബോധിപ്പിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ചൊവാഴ്ച വൈകുന്നേരം ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച (576ാമത്) സമ്മേളനത്തില്‍ ഡാളസില്‍ നിന്നും യൂദായുടെ ലേഖനം 24, 25 വാക്യങ്ങളെ ആധാരമാക്കി മുഖ്യസന്ദേശം നല്‍ക്കുകയായിരുന്നു ബിഷപ്.
നമ്മുടെ ജീവിതത്തില്‍ വന്നു പോയ വീഴ്ചകളെ കണക്കിടാതെ എത്രയോ അനുഗ്രഹങ്ങള്‍ ദൈവത്തില്‍ നിന്നും നാം പ്രാപിച്ചിരിക്കുന്നു. എന്നാല്‍ പ്രത്യുപകാരമായി നാം എന്ത് ചെയ്തുവെന്ന് ചിന്തിക്കണമെന്ന് പറഞ്ഞ് ബിഷപ് തന്റെ പ്രസംഗം ഉപസംഹരിച്ചു.
റവ.ഡോ. ഇട്ടി മാത്യൂസിന്റെ (സിഎസ്ഐ ഡിട്രോയിറ്റ്) പ്രാരംഭ പ്രാര്‍ഥനയോടെയാണ് യോഗം ആരംഭിച്ചത്. ജോസഫ് ടി. ജോര്‍ജ്(രാജു) മധ്യസ്ഥ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി.
576ാം സെഷന് പിന്നിടുമ്പോള്‍ സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാര് വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചത് നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തില്‍ സി.വി. സാമുവല്‍, ഡിട്രോയിറ്റ് പറഞ്ഞു.
ഈ ദിവസങ്ങളില്‍ ജന്മദിനവും വിവാഹ വാര്‍ഷീകവും ആഘോഷിക്കുന്ന ഐപിഎല്‍ അംഗങ്ങളെ അനുമോദിക്കുകയും തുടര്‍ന്ന് സ്വാഗതം ആശംസികുകയും വചന ശുശ്രുഷക്കായി ബിഷപ്പിനെ ക്ഷണിക്കുകയും ചെയ്തു.
അറ്റ്ലാന്റയില്‍ നിന്നുള്ള ജെസി തോമസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ. ജോബി ജോയ് മുല്ലക്കല്‍ സമാപന പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ബിഷപ്പിന്റെ ആശീര്‍വാദത്തിനു ശേഷം യോഗം സമാപിച്ചു.
ഹൂസ്റ്റണില്‍ നിന്നുള്ള ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ ടി.എ. മാത്യു നന്ദി പറഞ്ഞു. ഷിജു ജോര്‍ജ് ഹൂസ്റ്റണ്‍, ജോസഫ് ടി. ജോര്‍ജ്ജ് (രാജു) ഹൂസ്റ്റണ്‍ എന്നിവര്‍ സാങ്കേതിക പിന്തുണ നല്കി.
|
ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ്; സെന്റ് മേരീസ് ചര്‍ച്ച് ജേതാക്കള്‍
ഹൂസ്റ്റണ്‍: 12 വര്‍ഷമായി നടത്തുന്ന ഇന്ത്യന്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. ഹൂസ്റ്റണിലെ വിവിധ ഇടവകകളിലെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഏപ്രില്‍ ആറിനു ആരംഭിച്ച ടൂര്‍ണമെന്റ് മേയ് 17ന് സമാപിച്ചു.
സെമിയില്‍ സെന്റ് ജോസഫ് സീറോമലബാര്‍ ചര്‍ച്ചിനെ പരാജയപെടുത്തി സെന്റ് മേരീസ് പെയര്ലാന്ഡും സെന്റ് മേരീസ് മലങ്കര ചര്‍ച്ചിനെ പരാജയപ്പെടുത്തി സെന്റ് ജെയിംസ് ക്നാനായ ചര്‍ച്ചും ഫൈനലില്‍ പ്രവേശിച്ചു.
മേയ് 17ന് സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ നടന്ന ഫൈനലില്‍ സെന്റ് ജെയിംസ് ക്നാനായ ചര്‍ച്ച് ബാറ്റിംഗ് തെരഞ്ഞെടുത്തു. 20 ഓവര്‍ മത്സരത്തില്‍ 10 ഓവറില്‍ 47 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട സെന്റ് ജെയിംസിന്റെ പ്രതിരോധത്തില്‍ 20 ഓവറില്‍ 87 റണ്‍സിനു പുറത്താക്കാന്‍ സെന്റ് മേരീസ് പിയര്ലാന്ഡിന് കഴിഞ്ഞു.
തുടര്‍ന്ന് ബാറ്റിംഗിനു ഇറങ്ങിയ സെന്റ് മേരീസ് പിയര്‍ ലാന്‍ഡിന് തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നീട് പ്രതിരോധത്തിലുടെ സെന്റ് മേരീസ് പിയര്‍ലാന്‍ഡ് അധികം വിക്കറ്റ് നഷ്ടമാകാതെ ലക്ഷ്യം കണ്ടു.
ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോം നിലനിര്‍ത്തിയ സെന്റ് മേരീസ് പെയര്‍ലാന്‍ഡ് ഫൈനലിലും അവരുടെ മികവ് പുലര്‍ത്തി. ഫൈനല്‍ മത്സരം കാണാന്‍ ഗ്രൗണ്ടില്‍ നൂറു കണക്കിനു ക്രിക്കറ്റ് പ്രേമികള്‍ പങ്കെടുത്തു.
മത്സരത്തിലുടനീളം ടീമുകള്‍ക്കു വേണ്ടി ചെണ്ട മേളം നടത്തിയത് മത്സരത്തിനു കൂടുതല്‍ ആസ്വാദനമായി. വിജയികള്‍ക്കു സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, കെ.കെ. മാത്യു മെമ്മോറിയല്‍ ട്രോഫിയും റണ്ണേഴ്സ് അപ്പിനു ബിജു ചാലക്കല്‍ ട്രോഫിയും ജോര്‍ജ് ജോസഫ് നല്കിയ ട്രോഫികള്‍ മികച്ച കളിക്കാര്‍ക്കും വിതരണം ചെയ്തു.
പ്ലെയർ ഓഫ് ദ മാച്ചായി ജോബി ജോസഫ്, ബൗളര്‍ ഓഫ് ദ ടൂര്‍ണമെന്റും പ്ലെയർ ഓഫ് ദ സീരീസുമായി അബിന്‍ പുന്നൂസും ബാറ്റർ ഓഫ് ടൂര്‍ണമെന്റായി കെവിന് ജോണും മികച്ച ഫീല്‍ഡറായി സെര്‍ണി തോമസും തെരഞ്ഞടുക്കപ്പെട്ടു.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശ്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രന് പട്ടേല്‍, റവ.ഫാ. ജെക്കു സക്കറിയ, റവ. ജീവന് ജോണ്‍ (സ്പോര്‍ട്സ് കണ്‍വീനര്‍), ബിജു ചാലക്കല്‍ (ക്രിക്കറ്റ് കോഓര്‍ഡിനേറ്റര്‍), അനില്‍ വറുഗീസ്. ജസ്റ്റിന് തോമസ്, റെജി കോട്ടയം, വിനോദ് നായര്‍, നൈനാന് വീട്ടിനാല്‍, ജിനോ ജേക്കബ്, എബി തോമസ്, ഐസിഇസിഎച്ച് സെക്രട്ടറി ഷാജന് ജോര്‍ജ്, ട്രഷറര്‍ രാജന് അങ്ങാടിയില്‍, പിആര്‍ഒ ജോണ്സന് ഉമ്മന്‍, ഫാന്‍സിമോള്‍ പള്ളത്തുമഠം എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും ടൂര്‍ണമെന്റിന് നേതൃത്വം നല്കി.
|
മിസിസാഗ രൂപതയുടെ പത്താം വാർഷികം; സര്‍ഗസന്ധ്യയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു
ടൊറോന്റോ: സീറോമലബാര്‍ കത്തോലിക്കാ സഭയുടെ മിസിസാഗ രൂപതയുടെ പത്താം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന സര്‍ഗസന്ധ്യ 2025ന്റെ ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. ഡിവൈന്‍ അക്കാദമിയുടെ ബാനറിലാണ് സർഗസന്ധ്യ സംഘടിപ്പിക്കുന്നത്.
മിസിസാഗ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ നടന്ന ചടങ്ങിൽ ബിഷപ് മാര്‍ ജോസ് ജോസ് കല്ലുവേലിൽ റീയൽട്ടറും പരിപാടിയുടെ മെഗാ സ്പോണ്‍സറുമായ ജിബി ജോണിന് ആദ്യ ടിക്കറ്റ് നൽകി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബര്‍ 13ന് വിറ്റ്ബിയിലെ കാനഡ ഇവന്റ് സെന്ററിലാണ് സര്‍ഗസന്ധ്യ അരങ്ങേറുക. 200 കലാകാരന്മാര് വേദിയിൽ ഒരേസമയം പങ്കെടുക്കുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളം സംഗീത നാടകമാണ് സര്‍ഗസന്ധ്യ.
ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന ബ്രോഡ് വേ ശൈലിയിലുള്ള സംഗീത പരിപാടിയും സര്‍ഗസന്ധ്യയില്‍ ഉള്‍പ്പെടുന്നു. തിരക്കഥ, അഭിനയം, വസ്ത്രാലങ്കാരം, സംഗീതസംവിധാനം, നൃത്തം, സെറ്റ് ഡിസൈന്‍, സംവിധാനം എന്നിവയെല്ലാം കാനഡയിലെ തന്നെ കലാകാരന്മാരാണ് കൈകാര്യം ചെയ്യന്നത്.
വിവിഐപി (500 ഡോളര്‍), വിഐപി (250), ഗോള്‍ഡ് (100), സ്റ്റാന്‍ഡേര്‍ഡ് (50) എന്നീ വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് പ്രകാശന വേളയില്‍ ഫാ. അഗസ്റ്റിന് സ്വാഗത പ്രസംഗം നടത്തി.
ജനറല്‍ കണ്‍വീനര്‍ ജോളി ജോസഫ്, സ്പോണ്‍സര്‍ഷിപ്പ് ലീഡും ഗോൾഡ് സ്പോൺസറുമായ റിയൽറ്റർ സന്തോഷ് ജേക്കബ്, ടിക്കറ്റ് ലീഡ് സുഭാഷ് ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാന്‍ഡ് സ്പോണ്‍സറായ ഡോ. സണ്ണി ജോണ്സൻ, ഡോ. ബോബി ചാണ്ടി, ഡോ. ജോമി വള്ളിപ്പാലം, ജോണ്‍ ചെന്നോത്ത്, ജോസഫ് സ്റ്റീഫന്‍, സജി മംഗലത്ത്, സിനോ ജോയി നടുവിലേക്കൂറ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജോളി ജോസഫ് നന്ദി പറഞ്ഞു.
|
ലോസ് ആഞ്ചലസ് ക്രിക്കറ്റ് ടൂർണമെന്റ്; കേരള വനിതകൾക്ക് രണ്ടാം സ്ഥാനം
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ടീം രണ്ടാം സ്ഥാനം സ്വന്തമാക്കി. ഏഴാമത് "എഡ്യൂക്കേറ്റ് എ കിഡ്' ക്രിക്കറ്റ് ടൂർണമെഇന്റിനോടനുബന്ധിച്ച സൗഹൃദ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
ഫൈനൽ പോരാട്ടത്തിൽ കർണാടക ടീമാണ് വിജയിച്ചത്. "കേരള സൂപ്പർ സ്ട്രൈക്കേഴ്സ്' എന്ന പേരിൽ രേണു സുജിത്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിന്റെ വൈസ് ക്യാപ്റ്റൻ എൻ. മഞ്ജുഷയായിരുന്നു.
നേരത്തെ നടന്ന കുട്ടികളുടെ ടൂർണമെന്റിൽ "കേരള നൈറ്റ് റൈഡേഴ്സ്' കർണാടകയുടെ "ഓസി റൈസിംഗ് സ്റ്റാറിനെ' തോൽപ്പിച്ച് ചാന്പ്യന്മാരായി.
കർണാടകയെ ഉയർത്തിയ 44 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ കേരളം മറികടന്നു. ദേവാഗ് പ്രണാബ് ക്യാപ്റ്റനും ആരവ് നായർ വൈസ് ക്യാപ്റ്റനുമായ കേരള ടീമിനെ പരിശീലിപ്പിച്ചത് എൻ.പി. സുരേഷ്, സുഭാഷ്, ശബരി, രാമപ്രസാദ് എന്നിവരാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളത്തിലെ വിദ്യാർഥികളെ സഹായിക്കുന്ന "എഡ്യൂക്കേറ്റ് എ കിഡ്' ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സുജിത് അരവിന്ദനാണ് ടൂർണമെന്റിന്റെ പ്രധാന സംഘാടകൻ.
ട്രസ്റ്റിന്റെ ചെയർപഴ്സൻ ഡോ. ശ്രീദേവി വാര്യരും ഓം ഡയറക്ടർ രവി വെള്ളത്തേരിയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച മറ്റുള്ളവരും നന്ദി അറിയിച്ചു.
|
അച്ചാമ്മ കോശി തലയ്ക്കലിനെ അനുസ്മരിച്ച് ഫിലാഡൽഫിയ മലയാള സാഹിത്യ വേദി
ഫിലാഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രഫ. കോശി തലയ്ക്കലിന്റെ ഭാര്യ ഫിലാഡൽഫിയയിൽ അന്തരിച്ച അച്ചാമ്മ കോശി തലയ്ക്കലിനെ അനുസ്മരിച്ച് ഫിലാഡൽഫിയ മലയാള സാഹിത്യ വേദി.
അച്ചാമ്മയുടെ വേർപാടിൽ ഫിലാഡൽഫിയ മലയാള സാഹിത്യ വേദി ദു:ഖിക്കുന്നു. "ദ പോയറ്റ്സ് വൈഫ്' എന്ന റോസു പോലെ ധന്യയാണ് അവരെന്ന് അനുശോചന യോഗത്തിൽ പറഞ്ഞു. (മൃദുവായ മഞ്ഞയിലേക്ക് ക്രമേണ പിൻവലിയുന്ന, അതിശയകരമായ മഞ്ഞ പൂക്കൾക്കും സിട്രസ് സുഗന്ധത്തിനും പേരുകേട്ടതാണ് "ദ പോയറ്റ്സ് വൈഫ്' എന്ന റോസ് ചെടി).
ഫാ. എം.കെ. കുര്യാക്കോസ്, ജോർജ് നടവയൽ, അനിത പണിക്കർ, ജോർജ് ഓലിക്കൽ, ഫീലിപ്പോസ് ചെറിയാൻ, അലക്സ് തോമസ്, നീനാ പനയ്ക്കൽ, നിമ്മീ ദാസ്, എം.പി. ഷീല, സോയ നായർ, ശ്രീജിത് കോമത്ത്, ലൈലാ അലക്സ്, ഡോ. ആനീ ഏബ്രഹാം, രാജൂ പടയാറ്റി, വിൻസന്റ് ഇമ്മാനുവേൽ, ജോസ് ആറ്റുപുറം, നൈനാൻ മത്തായി എന്നിവർ അനുശോചന സന്ദേശം നൽകി.
|
ഫോക്കനയുടെ മെഡിക്കൽ കാർഡ് വിപുലീകരിച്ചു
ന്യൂയോർക്ക്: കേരളത്തിലെ ആറു പ്രധാന ആശുപത്രികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഫൊക്കാന മെഡിക്കൽ കാർഡ് വിപുലീകരിച്ചു. കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ, പാലാ മെഡ്സിറ്റി, തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്, കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം, കാരിത്താസ് കോട്ടയം എന്നീ ആശുപത്രികളാണ് ഫൊക്കാന ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധുക്കൾക്കും പ്രയോജനകരമായ ഒട്ടേറെ ഇളവുകൾ ഉൾക്കൊള്ളിച്ചിട്ടുകൊണ്ട് പുതിയ ഹെൽത്ത് കാർഡ് നിലവിൽവന്നിരിക്കുന്നത്. ഹെൽത്ത് കാർഡ് ഹോൾഡേഴ്സിന് സ്പെഷ്യൽ ഡിസ്കൗണ്ട്കളും പ്രിവിലേജുകളും ഈ ആശുപത്രികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഫൊക്കാനയുടെ സ്നേഹസമ്മാനമായി അമേരിക്കൻ കനേഡിയൻ മലയാളികൾക്ക് സൗജന്യമായിയാണ് ഹെൽത്ത് കാർഡ് നൽകുന്നത്. ആവശ്യമുള്ളവർ ഈ ലിങ്കിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്. https://medical.fokanaonline.org
അമേരിക്കയിലെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരാത്ത ഡെന്റൽ, കോസ്മറ്റിക്ക് ചികിത്സ നേടാനും നാട്ടിലെ പ്രായമായ മാതാപിതാക്കളും ബന്ധുക്കൾക്കും മെഡിക്കൽ കാർഡ് വഴി പ്രേത്യക ചികിത്സ ഏർപ്പാട് ചെയ്യാനും ഓൺലൈൻ വഴി അപ്പോയ്ന്റ്മെന്റ് എടുക്കുവാനും ഡോക്ടറെ കാണുവാനുമുള്ള സംവിധാനവും ഹെൽത്ത് കാർഡ് വഴി ലഭിക്കുന്നുണ്ട്. ആരോഗ്യ പരിശോധനയും പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
2020 മുതൽ 2022 വരെ ജോർജി വർഗീസ് പ്രസിഡന്റും സജിമോൻ ആന്റണി സെക്രട്ടറിയുമായിരുന്ന സമയത്ത് ഫൊക്കാന ഹെൽത്ത് കാർഡ് രണ്ടായിരത്തിൽ അധികം ആളുകൾ ഉപയോഗിക്കുകയുണ്ടായി. അന്ന് രാജഗിരി ഹോസ്പിറ്റലുമായി മാത്രമായിരുന്നു അഫ്ലിയേഷൻ.
ഇന്ന് ആറു ആശുപത്രികളെ ഉൾപ്പെടുത്തി പദ്ധതി വിപിലീകരിച്ചു. കേരളത്തിലെ എല്ലാ പ്രധാന ആശുപത്രികളും ഭാഗമാകുന്പോൾ പദ്ധതി വളരെ അധികം മലയാളികൾക്ക് പ്രയോജനമാകുമെന്ന് ഫൊക്കാന പ്രതീക്ഷിക്കുന്നു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ നടന്ന അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് ഈ കാർഡ് പ്രാവർത്തികമാക്കാൻ കഴിഞ്ഞത്.
|
ഏബ്രഹാം ലിങ്കണിന്റെ രക്തം പുരണ്ട കൈയുറയ്ക്ക് 12.97 കോടി രൂപ
ഷിക്കാഗോ: അമേരിക്കൻ മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് വെടിയേറ്റ രാത്രിയിൽ അദ്ദേഹത്തിന്റെ കോട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രക്തം പുരണ്ട കൈയുറകൾ ലേലത്തിൽ വിറ്റുപോയത് 12.97 കോടി രൂപയ്ക്ക്.
അന്നേദിവസം ലിങ്കൺ കൈവശം വച്ചിരുന്ന രണ്ടു തൂവാലകളിൽ ഒന്ന് ഏഴു കോടി രൂപയ്ക്കും വിറ്റു. 1865 ഏപ്രിൽ 14ന് രാത്രിയാണു ലിങ്കണു വെടിയേറ്റത്. വാഷിംഗ്ടൺ ഡിസിയിലെ ഫോർഡ്സ് തിയറ്ററിൽ "ഔർ അമേരിക്കൻ കസിൻ' എന്ന നാടകം കാണുന്നതിനിടെ ജോൺ വിൽക്സ് എന്നയാൾ വെടിവയ്ക്കുകയായിരുന്നു.
തലയ്ക്ക് വെടിയേറ്റ ലിങ്കൺ പിറ്റേന്നു മരിച്ചു. ഏബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ട 144 സാധനങ്ങളാണു കഴിഞ്ഞദിവസം ഷിക്കാഗോയിലെ ഫ്രീമാൻസ്/ഹിന്ദ്മാനിൽ ലേലം ചെയ്തത്. ലിങ്കൺ വധഗൂഢാലോചനയിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന ഒരു "വാണ്ടഡ്' പോസ്റ്ററാണ് വലിയ തുകയ്ക്ക് ലേലത്തിൽ പോയ മറ്റൊന്ന്.
6.51 കോടി രൂപ ഈ പോസ്റ്ററിനു ലഭിച്ചു. 1824ൽ ഒരു നോട്ട്ബുക്കിൽനിന്നു ലഭിച്ച ലിങ്കണിന്റെ കൈയക്ഷര സാമ്പിളിന് 4.45 കോടിയും കിട്ടി. ലേലത്തിൽ ആകെ 7.9 മില്യൺ ഡോളർ (67.46 കോടി രൂപ) ലഭിച്ചതായായി റിപ്പോർട്ടുകൾ പറയുന്നു.
ലിങ്കൺ പ്രസിഡൻഷ്യൽ ഫൗണ്ടേഷന്റെ രണ്ടു പതിറ്റാണ്ട് പഴക്കമുള്ള എട്ട് മില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കുന്നതിനാണു ലേലം സംഘടിപ്പിച്ചത്. ലിങ്കണുമായി ബന്ധപ്പെട്ട പുരാവസ്തുക്കളുടെ ശേഖരം വാങ്ങാനായിരുന്നു പണം വായ്പയെടുത്തിരുന്നത്.
ലേലത്തിൽനിന്നുള്ള വരുമാനം കടം വീട്ടുന്നതിനായി ഉപയോഗിക്കുമെന്നു ഫൗണ്ടേഷൻ അറിയിച്ചു.
|
ഫൊക്കാന ജോർജിയ റീജിയണിന്റെ പ്രവർത്തന ഉദ്ഘടനവും ഫാമിലി ഈവനിംഗും ശനിയാഴ്ച
ന്യൂയോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയണുകളിൽ ഒന്നായ ജോർജിയ റീജിയണിന്റെ(റീജിയൺ ഏഴ്) പ്രവർത്തന ഉദ്ഘടനവും ഫാമിലി ഈവനിംഗും ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ ജോൺസ് ക്രീക്കിലുള്ള സിക്സിർസ് സ്പോർട്സ് സെന്ററിൽ(Sixers Sports Center , 4680 W Morton Road, Johns Creek , GA 30022) വിപുലമായ പരിപാടികളോട് നടത്തുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം നിർവഹിക്കും. ജഡ്ജി ജെയിംസ് എ. ഡൺ (ഫോർസിത്ത് കൗണ്ടി) ചീഫ് ഗസ്റ്റായും പങ്കെടുക്കും. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ തുടങ്ങി ഫൊക്കാനയുടെ വിവിധ നേതാക്കളും പങ്കെടുക്കും.
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയണിലും പ്രവർത്തന ഉദ്ഘാടനങ്ങൾ നടത്തുന്നത്. ഫൊക്കാനയുടെ പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്തിനും പ്രവർത്തകരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഓരോ റീജിയണൽ മീറ്റിംഗുകളും.
അറ്റ്ലാന്റയിലെ വിവിധ കലാകാരികൾ അണിയിച്ചൊരുക്കുന്ന നൃത്തങ്ങള്‍, ഗാനങ്ങൾ തുടങ്ങിയ വിവിധ കല വിരുന്നകളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. പരിപാടിയിലേക്ക് പങ്കെടുക്കാൻ പാസുകൾ ഒന്നും ആവിശ്യമില്ലെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള, സെക്രട്ടറി രാഹുൽ നടരാജൻ, ട്രഷർ ജോർജ് ബിനോയി, കോഓർഡിനേറ്റർ നവീൻ നായർ,
കോഓർഡിനേറ്റർ ജോർജ് മേലേതിൽ, വിമൻസ് ഫോറം നാഷണൽ സെക്രട്ടറി സുബി ബാബു, സ്പോർട്സ് കോഓർഡിനേറ്റർ ബിനീഷ് ആന്റണി, ചാരിറ്റി ചെയർ ജെറീഷ് അഗസ്റ്റിൻ, കൾച്ചറൽ ചെയർ മേഘ്നാ നാഗരാജൻ, ബിസിനസ് & മാർക്കറ്റിംഗ് ചെയർ ബോബു പുതീക്കൽ, ഇവന്റ് ചെയർ പൂജ സതീഷ്, അഗ്രിക്കൾച്ചറൽ ചെയർ ശാഹുൽ വട്ട,
അംഗങ്ങളായ സിനു വർഗീസ്, ലോണാ ബാബു, റെജി ജേക്കബ്, ജേക്കബ് വർഗീസ്, വിമൻസ് ഫോറം കോഓർഡിനേറ്റർ രേഖാ നെടുംപുറത്ത്, കോകോഓർഡിനേറ്റർ സുബി ബോബു, വിമൻസ് ഫോറം സെക്രട്ടറി ബിന്ദുമോൾ സുകുമാർ, വിമൻസ് ഫോറം ജോയിന്റ് സെക്രട്ടറി ബിന്ദു അനിൽ,
വിമൻസ് ഫോറം ട്രഷർ ബ്രിഡ്ജറ് സിനു, അഡ്വൈസറി ബോർഡ് അംഗം സതി നാഗരാജൻ (പ്രസിഡന്റ് ഗാമ), അഡ്വൈസറി ബോർഡ് അംഗം ഷിബു പിള്ള (പ്രസിഡന്റ് കാൻ, നാഷ്വിൽ), കമ്മിറ്റി അംഗം അനീഷ് കുര്യൻ, യൂത്ത് റെപ്പ് നിരഞ്ചൻ ഷിബു എന്നിവർ അറിയിച്ചു.
|
സി.കെ. ജോർജ് ഫ്ലോറിഡയിൽ അന്തരിച്ചു
മയാമി: അമേരിക്കൻ മലയാളി കൂട്ടായ്മകളായ ഫൊക്കാനയിലും ഫോമയിലും സജീവ സാന്നിധ്യമായിരുന്ന ചെമ്പിളാതറയിൽ സി.കെ. ജോർജ്(80) സൗത്ത് ഫ്ലോറിഡയിൽ അന്തരിച്ചു. മാർത്തോമ്മാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ ഇടവക അംഗമായിരുന്നു.
1973 മുതൽ യുഎസ് നിവാസിയാണ്. ആദ്യം ന്യൂയോർക്കിലും പിന്നീട് ഡേവി ഫ്ലോറിഡയിലുമായിരുന്നു താമസം. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗവും ബോർഡ് ഓഫ് ട്രസ്റ്റിയുമായിരുന്നു ചെമ്പിളാതറയിൽ ജോർജ്.
ഫോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം. ഭാര്യ: ഗ്രേസി ജോർജ്. മക്കൾ: ആറ്റി ജോജിമോൻ ജോർജ് (ടാമ്പ), ജെയ്സൺ, & ജെലീൻ (ഡേവി). മരുമക്കൾ: ജയിൻ, ജയ്സൻ, റെബേക്ക ജോർജ്. കൊച്ചുമക്കൾ: അഡിസൺ, പെയ്റ്റൺ, റീസ്.
farewell ceremony schedule: 5 9 pm: Monday, 6/2/25 Viewing at Marthoma Church, 4740 SW 82 Ave, Davie FL 33328.
9.3011am: Tuesday, 6/3/25 9.30 11 pm Funeral Service Prayers at Marthoma Church, 11.30 12noon Burial Service at Fred Hunters Cemetery, 6301 Taft St, Hollywood. Followed by lunch at Marthoma Church.
Note: nearest airport Ft Lauderdale (FLL):10 miles, Miami International AirPort (MIA) : 30 Miles, Palm Beach International (PBI): 55 miles.
|
ഫാ. വിന്‍സെന്റ് വൈപ്പിശേരില്‍ അന്തരിച്ചു
ചേര്‍ത്തല: ദീര്‍ഘകാലം അമേരിക്കയിലെ ഗാൽ വെസ്റ്റേൺ രൂപതയിൽ വൈദികൻ ആയിരുന്ന ഫാ. വിന്‍സെന്റ് വൈപ്പിശേരില്‍(73) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. കണ്ണങ്കര വൈപ്പിശേരിൽ പരേതരായ ചാക്കോഅന്നമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ലില്ലി ജോസഫ് എളങ്ങുളം കിഴക്കേ നട്ടാശേരി, ഫിലിപ്പ് സി. വൈപ്പിശേരിൽ തണ്ണീർമുക്കം, സിസ്റ്റർ ജ്യോതിസ് മരിയ എസ്ജെസി കടുത്തുരുത്തി, എൽസി തോമസ് പനങ്ങാട്ട് റാന്നി, പരേതരായ ത്രേസ്യാമ്മ സൈമൺ പറമ്പേട്ട് ഏറ്റുമാനൂർ, ജോസഫ് വൈപ്പിശേരിൽ തണ്ണീർമുക്കം, ബേബി ചാക്കോ വൈപ്പിശേരിൽ.
മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തണ്ണീർമുക്കത്തുള്ള വസതിയിൽ കൊണ്ടുവരും.
|
മാർ റാഫേൽ തട്ടിലിനെ സ്വീകരിക്കാനൊരുങ്ങി ഷിക്കാഗോ സെന്റ് മേരീസ് ഇടവക
ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്ന സീറോമലബാർ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിലിന് ഇടവകയിൽ നൽകുന്ന ഔപചാരികമായ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം എത്തുന്ന പിതാവിന് സ്വീകരണം ഒരുക്കുന്നത്.
താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ പിതാവിനെ സ്വീകരിച്ചാനയിക്കും. തുടർന്ന് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന, ആഘോഷമായ പൊന്തിഫിക്കൽ കുർബാനയിൽ മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും.
മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹകാർമികരായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വർഷങ്ങളായി നേതൃത്വം നൽകിയ വൈദീകരെയും സന്ന്യസ്തരെയും അല്മായരെയും ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിക്കും. സ്നേഹവിരുന്നോടെയായിരിക്കും പരിപാടികൾ സമാപിക്കുക.
2010 ജൂലൈ മാസത്തിൽ കൂദാശചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവകയുടെ നാൾ വഴികളെയും ഇടവകയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിച്ചവരെയും പ്രാർഥനയോടെ സ്മരിക്കുക എന്നത് ഇടവകയുടെ പൊതുവായ ഉത്തരവാദിത്വമാണെന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.
ഷിക്കാഗോയിലെ രണ്ടു ക്നാനായ കത്തോലിക്കാ ദൈവാലയങ്ങളുടെയും സ്ഥാപക വികാരിയായിരുന്ന ഫാ. എബ്രഹാം മുത്തോലത്ത്, ഒൻപത് വര്‍ഷം ഇടവകയെ നയിച്ച ഫാ. മുളവനാൽ എന്നിവരടക്കം ഇടവകയിൽ സേവനം ചെയ്ത വൈദീകരും സന്ന്യസ്തരും അല്മായ പ്രതിനിധികളും ഇടവക ജനത്തോടൊപ്പം ഒരുമിച്ചു നിന്നുകൊണ്ട് മുന്നോട്ട് പോയതിന്റെ സൽഫലങ്ങളാണ് ഇന്ന് ഇടവകയുടെ മികച്ച പ്രവർത്തനങ്ങളിലൂടെ ദർശിക്കുവാൻ സാധിക്കുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന പതിനഞ്ചിന പരിപാടികൾ മികച്ച രീതിയിൽ തന്നെ നടത്തുവാനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായി ആഘോഷ കമ്മിറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ അറിയിച്ചു.
ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസി ഞാറവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
പാരിഷ് കൗൺസിൽ അംഗങ്ങളോടും വാർഷികാഘോഷ കമ്മിറ്റിയോടുമൊപ്പം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
|
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ വാര്‍ഷികാഘോഷങ്ങള്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങള്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണ തിരുക്കര്‍മങ്ങള്‍ക്ക് ശേഷമായിരുന്നു വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്. 2010 ജൂലൈയില്‍ കൂദാശ ചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവക ദൈവാലയം പതിനഞ്ചുവര്ഷങ്ങള് പൂര്‍ത്തിയാക്കുമ്പോള്‍ ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പങ്കാളിത്വത്തില്‍ ആഗോള ക്നാനായ സമൂഹത്തിലെ തന്നെ ഏറ്റവും വലിയ ഇടവകയായി കരുതപ്പെടുന്ന ഷിക്കാഗോ സെന്റ് മേരീസ്, ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങള്‍ക്കും സജീവമായ മിനിസ്ട്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ, ആഗോള ക്നാനായ സമൂഹത്തില്‍ നിസ്തുലമായ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും കൊണ്ട് ക്നാനായ സമുദായത്തിന് തന്നെ അഭിമാനമായി മാറിയിട്ടുണ്ട് എന്ന് മാര്‍ മാത്യു മൂലക്കാട്ട് പ്രസ്താവിച്ചു.
ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സഹായങ്ങള്‍ ചെയ്തുവരുന്ന ഇടവക എന്ന നിലയ്ക്ക്, ഈ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനീയമാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇടവകയുടെ പതിഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത് ഈ ദൈവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച മാര്‍ മാത്യു മൂലക്കാട്ടാണ് എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണ് എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സീറോമലബാര്‍ സഭാധ്യക്ഷന് മാര്‍ റാഫേല്‍ തട്ടിലിന് നല്കുന്ന സ്വീകരണമടക്കമുള്ള പതിനഞ്ചിന പരിപാടികള്‍ മികച്ച രീതിയില്‍ തന്നെ നടത്തുവാനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നതായി ആഘോഷ കമ്മിറ്റി ചെയര്മാന് ബിനു കൈതക്കത്തൊട്ടിയില്‍ അറിയിച്ചു.
ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തില്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ടോണി പള്ളിയറതുണ്ടത്തില്‍, മിനി എടകര, ടെസ്സി ഞാറവേലില്‍ എന്നിവരടങ്ങിയ കമ്മിറ്റി,
ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, നിബിന് വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പിആര്‍ഒ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചുവരുന്നു.
|
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഗായക സംഘം സജമായി
ന്യൂയോർക്ക്: ജൂലൈ ഒന്‍പത് മുതൽ 12 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഗായകസംഘം രൂപീകരിച്ചു. മിഡ്ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഇടവക വികാരിയും ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനുമായ ഫാ.ഡോ.ബാബു കെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം അവസാനഘട്ട പരിശീലനത്തിലാണ്.
കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവും പ്രചോദനവും നൽകുകയാണ് ഗായകസംഘത്തിന്റെ ലക്ഷ്യം. മിഡ്ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ്, മൗണ്ട് ഒലിവ് സെന്റ് തോമസ്, ലിൻഡൻ സെന്റ് മേരീസ്, ക്ലിഫ്ടൺ സെന്റ് ഗ്രീഗോറിയോസ്, നോർത്ത് പ്ലെയിൻഫീൽഡ് സെന്റ്സ് ബസേലിയോസ്ഗ്രീഗോറിയോസ് എന്നീ ഓർത്തഡോക്സ് ഇടവകകളിൽ നിന്നുള്ള ഗായകർ മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകളിലാണ് ഗാനങ്ങൾ ആലപിക്കുന്നത്.
ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി), റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ. ജോൺ (ജോഷ്വ) വർഗീസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
"നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു' (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പരദേശിയുടെ വഴി എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കുടുംബാരാധനയും ബന്ധങ്ങളും ശക്തിപ്പെടുന്നതിന് സമഗ്രമായ പരിപാടികളാണ് കോൺഫറൻസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ 914 806 4595, ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി 917 612 8832, ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ 917 533 3566.
|
ഹൂസ്റ്റണിൽ അന്തരിച്ച പി.സി.ജേക്കബിന്റെ സംസ്കാരം വെള്ളിയാഴ്ച
ഹൂസ്റ്റൺ: മുണ്ടക്കയം 31 മൈൽ പുത്തെൻപുരക്കൽ പി.സി.ജേക്കബ് (ജയ്മോൻ 67) ഹൂസ്റ്റണിൽ അന്തരിച്ചു. മുണ്ടക്കയം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: റാന്നി ചെല്ലക്കാട് മുരുത്തേൽ സിസിലി.
മക്കൾ: ഗീതു ജേക്കബ് (ഹൂസ്റ്റൺ), പ്രിയൻ ജേക്കബ് (റിയൽറ്റർ, ജെപിജെപി ഗ്രൂപ്പ് ഹൂസ്റ്റൺ). മരുമക്കൾ: സനൽ, സുനു. കൊച്ചുമക്കൾ: ഡിലൻ, എവ്റി, ലിയാം, ബെല്ല, ക്ലോയ്.
പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ഫൊറോനാ ചർച്ചിൽ (211, Present Street, Missouri City).
ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: https://gmaxfilms.com/livebroadcast/
കൂടുതൽ വിവരങ്ങൾക്ക്: പ്രിയൻ ജേക്കബ് 832 573 6443, സനൽ 281 917 0500.
|
ദിവ്യകാരുണ്യ കോൺഗ്രസും ദിവ്യകാരുണ്യ പ്രദക്ഷിണവും അനുഗ്രഹ വർഷമായി
ന്യൂജഴ്സി: ഇന്ത്യയ്ക്ക് പുറത്തുസ്ഥാപിതമായ ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂജഴ്സിയിലെ സോമർസെറ്റ് ഇടവകയിൽ നടന്ന "ദിവ്യകാരുണ്യ കോൺഗ്രസും' അതിനോടനുബന്ധിച്ചു നടത്തിയ "ദിവ്യകാരുണ്യ പ്രദക്ഷിണവും' വിശ്വാസികൾക്ക് നവ്യമായ അനുഭവമായി.
ഷിക്കാഗോ രൂപതയിൽ ആദ്യമായാണ് തെരുവുവീഥികളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുന്നത്. "ദിവ്യകാരുണ്യം' പ്രതിഷ്ഠിച്ച പ്രത്യേക പേടകം, രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ പന്ത്രണ്ടു വൈദികർ ചേർന്ന് വഹിച്ചു.
സീറോമലബാർ സഭയുടെ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ഷിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതയിലെ വിവിധ ഇടവകകളിലെ വികാരിമാർ, വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, അൾത്താര ശ്രുശ്രൂഷികൾ, ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ, കുരിശുകളും മുത്തുക്കുടകളും വഹിച്ച വിവിധ ഇടവക പ്രധിനിധികൾ തുടങ്ങിയവർ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള പേടകത്തെ അനുഗമിച്ചു.
പേടകം കടന്നുപോയ വഴിയുടെ ഇരുവശത്തുമായി നാലായിരത്തോളം വരുന്ന വിശ്വാസികൾ പ്രാർഥനാപൂർവം നിലകൊണ്ടു. ഫ്രാങ്ക്ളിൻ സ്കൂളിൽനിന്നുമാരംഭിച്ച പ്രദക്ഷിണം സോമർസെറ്റ് സൈന്റ് തോമസ് ഫൊറോനാ ദേവാലയഅങ്കണത്തിൽ തട്ടിൽ പിതാവിന്റെ ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു.
ജൂബിലി നന്ദിയുടേയും കൃപയുടെയും ആഘോഷം: മാർ റാഫേൽ തട്ടിൽ
സിൽവർ ജൂബിലി ആഘോഷങ്ങൾ, കഴിഞ്ഞു പോയ വർഷങ്ങളെ നന്ദിപൂർവം സ്മരിക്കുവാനും വീഴ്ചകൾ തിരുത്തുവാനും അടുത്ത ഇരുപത്തഞ്ചു വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള അവസരമാക്കി മാറ്റണമെന്ന് സീറോമലബാർ സഭാ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂജഴ്സിയിലെ സോമർസെറ്റ് ഇടവകയിൽ നടന്ന "ദിവ്യകാരുണ്യ കോൺഗ്രസ്' ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയാരിരുന്നു മാർ റാഫേൽ തട്ടിൽ.
അമേരിക്കയിൽ സീറോമലബാർ സഭയുടെ വളർച്ചയ്ക്കുവേണ്ട സഹായങ്ങൾ നൽകിയ തദ്ദേശ ലത്തീൻ സഭയോട് നമ്മൾ എന്നും നന്ദിയുള്ളവരായിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും വേണമെന്നും പിതാവ് ഓർമിപ്പിച്ചു.
അതുപോലെ ഒന്നും ഇല്ലായ്മയിൽ നിന്നും ഈ രൂപതയെ പടുത്തു ഉയർത്തുവാൻ ഏറെ കഷ്ടപ്പാടുകൾ സഹിച്ച എല്ലാവരെയും കൃതജ്ഞതാ പൂർവം സ്മരിക്കുവാനും അവരേയും ചേർത്ത് നിർത്തുവാനും നമ്മുക്ക് സാധിക്കണം.
അതോടൊപ്പം വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനും രൂപതയുടെ വളർച്ചയ്ക്കും നിസ്വാർഥമായ നേതൃത്വം നൽകുകയും ചെയ്ത മാർ ജേക്കബ് അങ്ങാടിയതിനേയും മാർ തട്ടിൽ നന്ദിപൂർവം സ്മരിച്ചു.
സഭ പല പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഷിക്കാഗോ രൂപതയിൽ നിന്നും ധാരാളം ദൈവ വിളികൾ ഉണ്ടാകുന്നതിൽ താൻ ഏറെ അഭിമാനിക്കുന്നതായി പിതാവ് പറഞ്ഞു. അടുത്ത തലമുറയ്ക്ക് "ബാറ്റൺ' കൈമാറാൻ നമ്മൾ ഇപ്പോഴേ ഒരുങ്ങണം.
ഷിക്കാഗോ രൂപതയിൽ ഉണ്ടായിരിക്കുന്ന വിശ്വാസ വളർച്ചയിൽ താൻ ഏറെ സന്തുഷ്ടനാണെന്നും അതിനു നേതൃത്വവും പ്രോത്സാഹനവും നൽകിവരുന്ന രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിനെ അഭിനന്ദിക്കുന്നതായും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
മൂന്നുദിവസം നീണ്ടു നിന്ന "ദിവ്യകാരുണ്യ കോൺഗ്രസിൽ' പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ മലയാളത്തിലും അമേരിക്കയിലെ പ്രശസ്ത വചന പ്രഘോഷകരായ ഡോ. സ്കോട്ട് ഹാൻ, പോൾ ജെ. കിം, അലക്സ് ഗോടൈ, ഡോ. ലോറൻസ് ഫിൻഗോൾഡ് എന്നിവരും ഷിക്കാഗോ രൂപതയുടെ ഭാഗമായ റവ.ഫാ. കെവിൻ മുണ്ടക്കൽ, സി. ആഗ്നസ് എന്നിവർ ഇംഗ്ലീഷിലും കുർബാനയെപ്പറ്റി പ്രഭാഷങ്ങൾ നടത്തി.
ശനിയാഴ്ച വൈകുന്നേരം അതിഥേയ ഇടവകാംഗങ്ങൾ അവതരിപ്പിച്ച "ജീവന്റെ അപ്പം' എന്ന സ്റ്റേജ്ഷോ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മൂന്നുദിവസം നീണ്ടുനിന്ന ദിവ്യ കാരുണ്യ കോൺഗ്രസിനും സമാപന ദിവസം നടന്ന "ദിവ്യകാരുണ്യ' പ്രദക്ഷിനത്തിനും ആതിഥേയത്വം നൽകിയ സോമർസെറ്റ് ഇടവകയുടെ നേതൃപാടവം ഏറെ പ്രശംസിക്കപ്പെട്ടു.
"ദിവ്യകാരുണ്യ കോൺഗ്രസിന്' നേതൃത്വം നൽകിയ കോഓർഡിനേറ്റർ വികാരി ജനറാൾ റവ. ഫാ. തോമസ് കാടുകപ്പിള്ളിൽ, സോമർസെറ്റ് ഇടവക വികാരി റവ. ഫാ. ആന്റണി സേവ്യർ പുല്ലുകാട്ട്, ഇടവക കൈക്കാരമ്മാർ, പാരിഷ് കൗൺസിൽ, വിവിധ കമ്മിറ്റി അംഗങ്ങൾ, ഇടവകയിലെ യുവജനങ്ങൾ, കൂടാതെ എല്ലാ ഇടവകാംഗങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് നന്ദി അറിയിച്ചു.
വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, ചാൻസലർ റവ. ഫാ. ജോർജ് ദാനവേലിൽ, വൈസ് ചാൻസലർ റവ. ഫാ. ജോൺസൺ കോവൂർപുത്തൻപുര, പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നടുവേലിചാലുങ്കൽ എന്നിവരും ദിവ്യകാരുണ്യ കോൺഗ്രസിന്റെ സുഗമമായ നടത്തിപ്പിനു നേതൃത്വം നൽകി.
ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ, രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബധിച്ചു 2026 ജൂലൈ 9,10, 11,12 തീയതികളിൽ ഷിക്കാഗോയിൽ വച്ചു നടത്തപ്പെടുന്ന സീറോമലബാർ കൺവൻഷന്റെ കിക്ക് ഓഫും നടന്നു.
|
അത്ലറ്റിക് ക്ലബ് ന്യൂകാസിൽ സംഘടിപ്പിക്കുന്ന ഏഷ്യൻ വോളീബോൾ ടൂർണമെന്റ് ജൂലൈ 19ന്
ന്യൂകാസിൽ: അത്ലറ്റിക് ക്ലബ് ന്യൂകാസിൽ ന്യൂകാസിലിലെ നോർത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ സ്പോർട്സ് സെന്ററിൽ ജൂലൈ 19ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.
യുകെയിലുടനീളമുള്ള 11 മലയാളി ടീമുകളും ദുബായിയിൽ നിന്നുമുള്ള ഒരു ടീമും ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് 651 പൗണ്ട്, രണ്ടാം സമ്മാനർഹർക്ക് 351 പൗണ്ട്, മൂന്നാം സ്ഥാനക്കാർക്ക് 201 പൗണ്ട്, നാലാം സ്ഥാനം നേടുന്ന ടീമിന് 101 പൗണ്ട് തുകയും ട്രോഫിയും ലഭിക്കും.
ഐഡിയലിസ്റ്റിക് ഫിനാൻഷ്യൽ സർവീസാണ് പ്രധാന സ്പോൺസർ. എസ്എം24 ഹെൽത്ത് കെയർ ലിമിറ്റഡ്, ആൽഡ്രിയാസ് ഓട്ടോ ഡീൽസ് ഗേറ്റ്സ്ഹെഡ് ന്യൂകാസിൽ, മിന്റ് ലീഫ് കേരള റസ്റ്റോറന്റ് മിഡിൽസ്ബറോ, അങ്കമാലി കിച്ചൺ ന്യൂകാസിൽ എന്നിവരാണ് സഹസ്പോൺസർമാരായി.
ഈ കായിക മാമാങ്കത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബിജീഷ് 07767272899, ലിറ്റോ 07413901232.
|
കൊലപാതക കേസ് പ്രതിയായ പോലീസ് മുൻ മേധാവി ജയിൽ ചാടി
അർക്കൻസാസ്: കൊലപാതക കേസിലും പീഡന കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന അർക്കൻസാസിലെ പോലീസ് മുൻ മേധാവി ജയിൽ ചാടി. അർക്കൻസാസ് മിസോറി അതിർത്തിയിലെ ഗേറ്റ്വേ ടൗൺ പോലീസ് മുൻ മേധാവിയായിരുന്ന ഗ്രാന്റ് ഹാർഡിനാണ് കാലിക്കോ റോക്കിലെ നോർത്ത് സെൻട്രൽ യൂണിറ്റിൽ നിന്ന് തടവ് ചാടിയത്.
2017 മുതൽ ഇയാൾ ഇവിടെ തടവിൽ കഴിയുകയായിരുന്നു. ഇയാൾ എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ജയിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇയാൾ നിയമപാലകരെ അനുകരിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാണ് ജയിൽ ചാടിയതെന്ന് അധികൃതർ അറിയിച്ചു.
ജയിൽ വകുപ്പും പോലീസും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 59 വയസുകാരനായ ജെയിംസ് ആപ്പിൾടണിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിൽ കഴിയുന്നത്.
2016ൽ നാല് മാസത്തോളം ഗേറ്റ്വേയുടെ പോലീസ് മേധാവിയായിരുന്ന ഹാർഡിന് 30 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ, 1997ൽ ഫയെറ്റ്വില്ലെയ്ക്ക് വടക്കുള്ള റോജഴ്സിൽ ഒരു എലിമെന്ററി സ്കൂൾ അധ്യാപികയെ പീഡിപ്പിച്ച കേസിൽ 50 വർഷത്തെ തടവ് ശിക്ഷയും ഇയാൾ അനുഭവിക്കുന്നുണ്ട്.
|
ട്രംപുമായി കലഹിച്ച് മസ്ക് പടിയിറങ്ങി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേക ഏജൻസിയായ കാര്യക്ഷമതാ വകുപ്പ് മേധാവി (ഡോജ്) സ്ഥാനം ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക് ഒഴിഞ്ഞു.
ട്രംപിന് നന്ദി അറിയിച്ചാണു പടിയിറക്കമെങ്കിലും ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചുവെന്ന് മസ്ക് എക്സിൽ കുറിച്ചു.
‘‘ഷെഡ്യൂൾ ചെയ്ത എന്റെ സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും’’ മസ്കിന്റെ കുറിപ്പിൽ പറയുന്നു.
യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം, ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക് വിലയിരുത്തിയിരുന്നു.
എന്നാൽ, താരിഫുമായി ബന്ധപ്പെട്ട ബില്ലിനെ മനോഹരമാണെന്നാണു ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.
|
തീരുവ; കോടതിയിൽനിന്നു ട്രംപിന് തിരിച്ചടി
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്നു യുഎസ് ഫെഡറൽ കോടതി വ്യക്തമാക്കി.
മറ്റു രാജ്യങ്ങൾക്കെതിരേ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും മൂന്നംഗ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
അതേസമയം, കോടതി വിധിക്കെതിരേ ട്രംപ് സർക്കാർ അപ്പീൽ പോകാൻ സാധ്യതയുണ്ട്.
|
സ്മിത ജോസഫിന് നഴ്സ് ഓഫ് ദ ഇയർ ബഹുമതി
ന്യൂയോർക്ക്: ന്യൂയോർക്കിലെ നോർത്ത്വെൽ ഹെൽത് സിസ്റ്റത്തിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ ലോംഗ് ഐലൻഡ് ജീവിഷ് ആശുപത്രിയിലെ സ്മിത ജോസഫിന് "നഴ്സ് ഓഫ് ദ ഇയർ' ബഹുമതി ലഭിച്ചു.
ഓങ്കോളജി സർജറിയിൽ കഴിഞ്ഞ 19 വർഷങ്ങളായി സ്മിത സേവനം ചെയ്യുന്നു. മേലധികാരികളും സഹപ്രവർത്തകരും അവാർഡിനായി ഒരുപോലെ നാമനിർദേശം ചെയ്തു എന്നതാണ് സ്മിതയെ കൂടുതൽ സന്തോഷവതിയാക്കിയത്.
"നഴ്സസ് വീക്ക്' ആഘോഷ വേളയിൽ ഇക്കഴിഞ്ഞ വർഷത്തിൽ നഴ്സിംഗിൽ ഏറ്റവും അധികം മികവു കാട്ടിയ സേവനത്തിനാണ് സ്മിതയ്ക്ക് ഈ ബഹുമതി ലഭിച്ചത്.
നഴ്സസ് വീക്കിൽ നഴ്സുമാരെ അംഗീകരിക്കുന്നതിന് ആശുപത്രി ഒരുക്കിയ പ്രത്യേക ആഘോഷ വേദിയിൽ സ്മിതയുടെ സേവനങ്ങളുടെ പ്രത്യേക ഗുണനിലവാരങ്ങൾ പ്രകീർത്തിച്ചുകൊണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ ടിഫ്നി പൗവെൽ സ്മിതയെ സദസിനു പരിചയപ്പെടുത്തി.
എറണാകുളം ജില്ലയിൽ ജനിച്ചു ജാംഷഡ്പുരിൽ ബാല്യവും ഉയർന്ന നിലവാരത്തിൽ സ്കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ സ്മിത ഒരു മെഡിക്കൽ ഡോക്ടർ ആകുമെന്നായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചത്. എന്നാൽ ഒരു നഴ്സ് ആകണമെന്നായിരുന്നു സ്മിതയുടെ ഉൾവിളി.
മംഗലാപുരത്തെ പ്രശസ്തമായ ഫാ. മുള്ളേഴ്സ് കോളജ് ഓഫ് നഴ്സിംഗിൽ നിന്ന് ബിഎസ്സി ബിരുദമെടുത്ത് ഇന്ത്യയിൽ തന്നെ ഐസിയു, പീഡിയാട്രിക് ഐസിയു തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളിൽ ജോലി ചെയ്ത് സിജിഎഫ്എൻഎസ് പരീക്ഷ പാസായി ആണ് സ്മിത ന്യൂയോർക്കിൽ എത്തിയത്.
വിഷമതകൾ അനുഭവിക്കുന്ന രോഗികൾക്ക് മാനസികമായും ശാരീരികമായും ആശ്വാസം നൽകുന്നതിൽ നഴ്സിനുള്ള സ്വാധീനത്തിൽ സ്മിതാ ഉറച്ചു വിശ്വസിക്കുന്നു.
കാൻസർ സർജറി കഴിഞ്ഞെത്തുന്ന രോഗികൾക്കും അവരുടെ ഉത്കണ്ഠയാനുഭവിക്കുന്ന പ്രിയപ്പെട്ടവർക്കും സഹാനുഭൂതിയോടെ പരിപാലനം ചെയ്യുന്നതോടൊപ്പം സഹായ ഹസ്തം നൽകി സഹപ്രവർത്തകരായ നഴ്സുമാരെ പ്രോത്സാഹിപ്പിക്കുന്നതിലും സ്മിത എല്ലാവരുടെയും പ്രശംസ നേടിയിട്ടുണ്ട്.
ഇതിനു മുൻപും നഴ്സിംഗ് സേവനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ ബഹുമതികൾ ലഭിച്ചിട്ടുള്ള സ്മിത ന്യൂ യോർക്ക് സിറ്റിയിൽ ഇൻഫർമേഷൻ ടെക്നൊളജിയിൽ ഡയറക്ടറായ ഭർത്താവ് ടെറൻസ് ജോസഫും മക്കൾ ജൂഡ്, ജെയ്ന എന്നിവരോടൊപ്പം ഫ്ലോറൽ പാർക്കിൽ താമസിക്കുന്നു.
|
ചാൾസ് റേഞ്ചൽ അന്തരിച്ചു
ന്യൂയോർക്ക്: നാല് പതിറ്റാണ്ടിലേറെ യുഎസ് കോൺഗ്രസിൽ സേവനമനുഷ്ഠിച്ച ന്യൂയോർക്കിൽ നിന്നുള്ള മുൻ പ്രതിനിധി ചാൾസ് റേഞ്ചൽ(94) അന്തരിച്ചു.
ഡെമോക്രാറ്റായ റേഞ്ചൽ 1971 മുതൽ 2017 വരെ അദ്ദേഹം കോൺഗ്രസിൽ സേവനമനുഷ്ഠിച്ചു. ഹൗസ് വേയ്സ് ആൻഡ് മീൻസ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
"ലെനോക്സ് അവന്യൂവിന്റെ സിംഹം' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹാർലെം ജില്ലയിൽ നിന്നുള്ള റേഞ്ചൽ 46 വർഷത്തെ കോൺഗ്രസ് ജീവിതത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കെെവരിച്ചിട്ടുണ്ട്.
1971ൽ അദ്ദേഹം കോൺഗ്രഷണൽ ബ്ലാക്ക് കോക്കസിന്റെ സ്ഥാപക അംഗമായിരുന്നു. 2007ൽ ഹൗസ് വേയ്സ് ആൻഡ് മീൻസ് കമ്മിറ്റിയുടെ ആദ്യത്തെ കറുത്തവർഗക്കാരനായ ചെയർമാനായി.
ഹൗസ് നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയെങ്കിലും റേഞ്ചൽ പിന്നീട് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും കോൺഗ്രസിൽ രണ്ടുതവണ കൂടി സേവനമനുഷ്ഠിക്കുകയും ചെയ്തു.
കോൺഗ്രസ് വിട്ട ശേഷം അദ്ദേഹം ന്യൂയോർക്കിലെ ദ സിറ്റി കോളജിൽ സ്റ്റേറ്റ്സ്മാൻഇൻറസിഡൻസായി സേവനമനുഷ്ഠിച്ചു.
|
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ദിവ്യകാരുണ്യ സ്വീകരണം സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പൊതുവായ ആഘോഷപൂർവമായ ദിവ്യകാരുണ്യ സ്വീകരണം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച തിരുക്കർമങ്ങളോടെ ഭക്ത്യാദരപൂർവം സംഘടിപ്പിച്ചു.
കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിച്ച തിരുക്കർമങ്ങളിൽ ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, കൈപ്പുഴ ഫൊറോനാ വികാരി ഫാ. സാബു മാലിത്തുരുത്തേൽ, ഫാ. ബോബൻ വട്ടംപുറത്ത്, ഫാ. ബേബി വെള്ളാപ്പള്ളിൽ, ഫാ. ജോസ് ആദോപള്ളിൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
മുപ്പത് കുട്ടികളാണ് ഒരു വർഷത്തോളം നീണ്ടുനിന്ന ഒരുക്കങ്ങൾക്ക് ശേഷം ഈ വർഷത്തെ ആഘോഷപൂർവമായ ദിവ്യകാരുണ്യ സ്വീകരണത്തിൽ പങ്കെടുത്തത്. സജി പൂതൃക്കയിൽ, മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിശ്വാസ പരിശീലന സ്കൂളിലെ അധ്യാപകരുടെ കഠിന പ്രയത്നത്തിന്റെയും സമർപ്പണത്തിന്റെയും ഫലമായാണ് ഒരു വർഷത്തോളം നീണ്ടുനിന്ന പരിശീലനത്തിനൊടുവിൽ ദിവ്യകാരുണ്യ സ്വീകരണം ആഘോഷപൂർവം നടത്തുവാൻ സാധിച്ചത്.
പള്ളിയിലെ തിരുക്കർമങ്ങൾക്ക് ശേഷം വൈകുന്നേരം ആറുമുതൽ നൈൽസിലെ വൈറ്റ് ഈഗിൾ ബാങ്ക്വറ്റ് ഹാളിൽ വച്ച് മാതാപിതാക്കളുടെ നേതൃത്വത്തിൽ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണവും കലാ പരിപാടികളും ആഘോഷത്തിന് വർണ്ണപ്രഭ ചാർത്തി.
ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, സജി പുതൃക്കയിലിന്റെ നേതൃത്വത്തിലുള്ള വിശ്വാസ പരിശീലന സ്കൂൾ അധ്യാപകർ, ജിനു പുന്നശേരിൽ, ടിനു പറഞ്ഞാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള മാതാപിതാക്കൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
|
ഒന്റാറിയോയിൽ വാഹനാപകടം; ഹൈസ്കൂൾ അധ്യാപകനും നാല് വിദ്യാർഥികളും മരിച്ചു
ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം. ഹൈസ്കൂൾ അധ്യാപകനായ മാറ്റ് എക്കേർട്ട്, വിദ്യാർഥികളായ ഒലിവിയ റൂർക്ക്, റോവൻ മക്ലിയോഡ്, കെയ്ഡാൻസ് ഫോർഡ്, ഡാനിക്ക ബേക്കർ എന്നിവരാണ് മരിച്ചത്.
ഡോർചെസ്റ്ററിലെ സ്കൂൾ സോഫ്റ്റ്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത ശേഷം വാക്കർട്ടണിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന എസ്യുവി ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വാക്കർട്ടൺ ഡിസ്ട്രിക്റ്റ് കമ്യൂണിറ്റി സ്കൂളിലെ അധ്യാപകനും ഓവൻ സൗണ്ട് ജൂണിയർ ബി നോർത്ത്സ്റ്റാർസ് ലാക്രോസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു മാറ്റ് എക്കേർട്ട്.
|
ഡാളസ് മലയാളി അസോസിയേഷന് ദേശീയ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിഎംഎ ദേശീയ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് മത്സരം ശനിയാഴ്ച രാവിലെ ഒന്‍പതിന് ഡാളസിനടുത്തുള്ള ലൂയിസ്വില് ബാഡ്മിന്റൺ സെന്ററില്‍ നടക്കും.
ടെക്സസിലെ വിവിധ നഗരങ്ങളില്‍ നിന്നുമെത്തുന്ന നൂറോളം ബാഡ്മിന്റൺ താരങ്ങള്‍ പങ്കെടുക്കുന്ന മത്സരം അസോസിയേഷന് പ്രസിഡന്റ് ജൂഡി ജോസ് ഉദ്ഘാടനം ചെയ്യും.
ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന തുക കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനായി നല്‍കുമെന്ന് സംഘാടകരായ ശ്രീനാഥ് ഗോപാലകൃഷ്ണന്, വിനീത് രാമചന്ദ്രന്, ഡക്സ്റ്റന് ഫെരേര, സിന്‍ജോ തോമസ്, സെയ്ജു വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: ശ്രീനാഥ് ഗോപാലകൃഷ്ണന് (5103785572), വിനീത് രാമചന്ദ്രന്(2144009571), ഡക്സ്റ്റന് ഫെരേര (9727684652).
|
സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒന്‍പതാം വിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ല
വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. ഇന്ത്യന്‍ സമയം ഇന്നു പുലർച്ചെ അഞ്ചിന് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്ബേസില്നിന്നു കുതിച്ചുയര്‍ന്ന സ്റ്റാര്‍ഷിപ്പ്, ലക്ഷ്യത്തിൽ എത്തും മുൻപ് തകർന്നെന്ന് സ്പേസ് എക്സ് അറിയിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് പതിച്ചത്. ലാന്‍ഡിംഗിനു മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പേസ് എക്സ് വ്യക്തമാക്കി.
അതേസമയം ഇത് തിരിച്ചടി അല്ലെന്നും വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്പേസ് എക്സ് പറഞ്ഞു. 2025 ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിനെ എട്ടാം പരീക്ഷണവും സ്പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല.
മനുഷ്യന് ഇതുവരെ നിര്‍മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ്, ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ക്കായാണു തയാറാക്കുന്നത്.
|
കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; വിദേശ വിദ്യാർഥികൾക്കുള്ള വീസ ഇന്റർവ്യൂ മരവിപ്പിച്ചു
വാഷിംഗ്ടൺ: വിദേശ വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടിയുമായി അമേരിക്ക. വിദേശ വിദ്യാർഥികൾക്കുള്ള വീസ ഇന്റർവ്യൂ ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എഫ്, എം, ജെ, വീസ അപേക്ഷകർക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക.
അതേസമയം നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറിമാർക്ക് റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്.
ഇതിനിടെ, കൂട്ടനാടുകടത്തലുകൾക്കിടെയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികൾക്ക് ട്രംപ് ഭരണകൂടം ഒരു മുന്നിറിയിപ്പും നൽകി. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും മറ്റ് വിദേശ വിദ്യാർഥികൾക്കും വീസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
|
താരിഫ് നയം: വിലക്കയറ്റ ഭീഷണിയിൽ യുഎസിലെ റസ്റ്ററന്റുകൾ
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ പുതിയ താരിഫുകൾ മിക്കവാറും എല്ലാ സാധനങ്ങൾക്കും വില കൂട്ടാൻ ഒരു കാരണമായി മാറിയപ്പോൾ ഭക്ഷണ സാധനങ്ങൾക്ക് തത്കാലം വില വർധിപ്പിക്കേണ്ടതില്ലെന്ന തീരുമാനവുമായി വലിയൊരു ശതമാനം റസ്റ്ററന്റുകൾ.
ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കെല്ലാം വില കൂടുമ്പോൾ ചില ഗ്രോസറി സാധനങ്ങൾക്കും റസ്റ്ററന്റ് വിഭവങ്ങൾക്കും വില വർധന ഇത് വരെ സംഭവിച്ചിട്ടില്ല. ചെറുതും വലുതുമായ ചില ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വില വർധിപ്പിക്കാതെ തന്നെ കുറെ നാൾ കൂടി മുന്നോട്ടു പോകുകയാണ്.
ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ താരിഫുകൾ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറച്ചത് ആശ്വാസമാകുന്നു. ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള 90 ദിവസത്തെ ഇടവേള കഴിഞ്ഞാൽ നിരക്ക് എങ്ങനെ ആയിരിക്കും എന്ന കാര്യത്തിൽ വ്യവസായ, വാണിജ്യ രംഗങ്ങളിൽ ആശങ്ക തുടരുകയാണ്.
യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കു 10 ശതമാനം താരിഫ് പ്രഖ്യാപിച്ചതും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ടെക്സസിലെ റസ്റ്ററന്റുകളും മറ്റു ഭക്ഷ്യ സേവന സ്ഥാപനങ്ങളും പല കണക്കുകൂട്ടലുകളും തന്ത്രപരമായ മാറ്റങ്ങളും വരുത്താൻ കാത്തിരിക്കുകയാണ്.
താരിഫുകൾ യുഎസ് മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങളിൽ ചുമത്തുന്ന നികുതിയാണ്. ഇവ അതിർത്തികളിൽ നിന്നാണ് ശേഖരിക്കുന്നത്. പലപ്പോഴും ഈ നികുതി ഇറക്കുമതി ചെയ്യുന്നവർ വിതരണക്കാരിലേക്കു മാറ്റുന്നു.
വിതരണക്കാരിത് റസ്റ്ററന്റ് ഉടമയിലേക്കും സ്റ്റോർ ഉടമയിലേക്കും മാറ്റുന്നു. അവർ ഈ നികുതി മുഴുവനുമോ, ഭാഗികമായോ ഉപഭോക്താക്കളിലേക്ക് മാറ്റുന്നു. ഇപ്പോൾ ഭഷ്യ വ്യവസായം നേരിടുന്ന പ്രശനം ഈ വർധിച്ച നികുതി എപ്പോൾ, എങ്ങനെ ഉപഭോക്താക്കളിലേക്ക് മാറ്റും എന്നതാണ്.
|
ഡാളസിൽ നടക്കുന്ന വടംവലി മാമാങ്കത്തിന്റെ കിക്കോഫ് സംഘടിപ്പിച്ചു
ഡാളസ്: ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ഡാളസ് കേരള അസോസിയേഷനിൽ വച്ച് നടന്നു. കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾചറൽ എജ്യുക്കേഷൻ സെന്ററും സംയുക്തമായിട്ടാണ് ഡാളസിൽ വടംവലി സംഘടിപ്പിക്കുന്നത്.
വടംവലി മത്സരത്തിന്റെ കിക്കോഫ് പ്രശസ്ത സിനിമാതാരം ദിലീഷ് പോത്തൻ നിർവഹിച്ചു. മത്സരത്തിന് എല്ലാ ആശംസകളും അദ്ദേഹം നേർന്നു. ഗാർലൻഡ് ബെൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് കിക്കോഫ് സമ്മേളനം സംഘടിപ്പിച്ചത്.
പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. 1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാം തവണയാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 24ന് രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം ഏഴ് വരെയാണ് മത്സരം നടക്കുകയെന്നു പ്രസിഡന്റ് പറഞ്ഞു.
ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ചർച്ച് പാർക്കിംഗ് ലോട്ടിലാണ് വടംവലിക്ക് അരങ്ങൊരുങ്ങുന്നത്. പുരുഷന്മാരുടെയും വനിതകളുടെയും ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ന്യൂയോർക്ക്, ഷിക്കാഗോ തുടങ്ങി മറ്റു പല സ്ഥലങ്ങളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ പറഞ്ഞു. ചടങ്ങിൽ മെമ്പർഷിപ് ഡയറക്ടർ വിനോദ് ജോർജ്, ആർട് ഡയറക്ടർ സ്ബി ഫിലിപ്പ്, ടോമി നെല്ലുവേലിൽ, റ്റിജോ, മെഗാ സ്പോൺസർ രാജൻ ചിറ്റാർ എന്നിവർ പങ്കെടുത്തു.
പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, സെക്രട്ടറി മൻജിത് കൈനിക്കര, ട്രഷറർ ദീപക് നായർ, കേരള അസോസിയേഷൻ, ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് വടംവലി മത്സരത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും.
|
ജോർജിയയിൽ ഭാര്യയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
ജോർജിയ: ഡാൽട്ടണിൽ ഭാര്യയെയും കാമുകിയെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ജോർജിയ സ്വദേശിയായ 37 വയസുകാരനാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാമുകിയെ അവരുടെ വീട്ടിലെത്തി കൊലപ്പെടുത്തിയത്. തുടർന്ന് ഇയാളും വെടിയുതിർത്ത് ജീവനൊടുക്കി.
മരണപ്പെട്ടവരിൽ ഒരാളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസിനെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
|
ഒക്ലഹോമയിൽ വെടിവയ്പ്പ്; 21 വയസുകാരൻ കൊല്ലപ്പെട്ടു
ഒക്ലഹോമ: മിഡ്വെസ്റ്റ് സിറ്റിയിൽ ഹൈസ്കൂൾ ഗ്രാജുവേഷൻ പാർട്ടിയിലുണ്ടായ വെടിവയ്പ്പിൽ 21 വയസുകാരൻ കൊല്ലപ്പെട്ടു. ഏതൻ ബ്യൂക്സ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 10.20ന് എൻ ഓക്ക് ഗ്രോവ് ഡ്രൈവിലെ 3300 ബ്ലോക്കിന് സമീപമാണ് സംഭവം നടന്നത്.
|
ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന് ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിന്
ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനിയേഴ്സിന്റെ പോഷക സംഘടനയായ അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനിയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എഎഇഐഒ) ആനുവല്‍ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിന് ബേന്‍ഡന്‍വില്ലായിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് ക്ലബില്‍ നടക്കും.
അതിനുശേഷം നടക്കുന്ന ഡിന്നറും വിനോദ പരിപാടികളും മഹാരാജ് ഇന്ത്യന്‍ റസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളില്‍ (3400 റിവർ റോഡ്, ഫ്രാങ്ക്ലിൻ പാർക്ക്, ഐഎൽ) നടക്കും. ഗോള്‍ഫ് ടൂര്‍ണമെന്റിലും ഡിന്നറിലും പങ്കെടുക്കാന്‍ താത്പര്യമുള്ള എന്‍ജിനീയേഴ്സ് [email protected] ലേക്ക് മെയില്‍ ചെയ്യുക.
എഎഇഐഒയുടെ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് (ഗ്ലോബൽ ഡയറക്ടർ, ജിഇ), ഗോള്‍ഫ് & ചാരിറ്റി ചെയര്മാന് ഗുല്‍സാര്‍ സിംഗ് (ഇഇഒ പാൻ അമേരിക്ക ഇൻകോർപ്പറേറ്റഡ്), ഗോള്‍ഫ് & ചാരിറ്റി കോചെയര്മാന്മാരായ ഡോ. പ്രമോദ് വോറ (പ്രസിഡന്റ് പ്രൊബിസ് ഇൻകോർപ്പറേറ്റഡ്), ദിപന്‍ മോദി (സിഇഒ മോദി ഫിനാൻസില ഗ്രൂപ്പ്), നാഗ് ജയ്സ് വാള് (സീനിയർ അഡ്വൈസർ, സെയിൽസ് ഫോഴ്സ് ഇൻകോർപ്പറേറ്റഡ്), രാജിന്ദര്‍ സിംഗ് മാഗോ (ഡോ. മാനേജർ നോവിസ്റ്റാർ) എന്നിവരാണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്.
ഉച്ചയ്ക്ക് ഒന്നിന് ടൂര്‍ണമെന്റ് ആരംഭിക്കും.നെറ്റ് വര്‍ക്കിംഗ് ആൻഡ് ഡിന്നര്‍ അഞ്ചിന് തുടങ്ങും. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുക തുക സംഘടനയുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ സെപ്റ്റംബറിൽ ഓക്ക് ബ്രൂക്ക് മാരിയറ്റില്‍ നടക്കുന്ന ആനുവല്‍ ഗാലയില്‍ വച്ച് വിതരണം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ AAEIOUSA.ORGല്‍ നിന്ന് ലഭിക്കുന്നതാണ്.
|
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇന്ന് അമേരിക്കയിൽ
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിലടക്കമുള്ള പാക്കിസ്ഥാൻ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി അമേരിക്കൻ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നു ന്യൂയോർക്കിലെത്തും.
ഡപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പവൻ കപൂറും വിക്രം മിസ്രിക്കൊപ്പം ഉണ്ടാകും. ഇന്നും വ്യാഴാഴ്ചയും യുഎസ് പ്രതിനിധികളുമായി മിസ്രി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തെ സന്ദർശനത്തിൽ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തശേഷം ഇന്ത്യ യുഎസ് ബന്ധത്തിൽ കാണുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വിദേശകാര്യ സെക്രട്ടറി ശ്രമിക്കും.
|
ജോയി തോമസ് ന്യൂജഴ്സിയില്‍ അന്തരിച്ചു
ന്യൂജഴ്സി: കോട്ടയം പ്രവിത്താനം പഞ്ഞിക്കുന്നേല്‍ ജോയി തോമസ് (71) ന്യൂജഴ്സിയില്‍ അന്തരിച്ചു. സംസ്കാര ശുശ്രുഷകള്‍ അമേരിക്കന്‍ സമയം ഇന്ന് രാവിലെ 11ന് ന്യൂജഴ്സി പാറ്റേഴ്സണിലെ സെന്റ് ജോര്‍ജ് സീറോമലബാര്‍ കത്തോലിക്ക പള്ളിയില്‍ ആരംഭിച്ച് സെന്റ് മേരീസ് കാത്തലിക് സെമിത്തേരിയില്‍.
ഭാര്യ അല്‍ഫോന്‍സാ ജോയി ചൂണ്ടച്ചേരി ഏഴോലില്‍ കുടുംബാംഗം. മക്കള്‍: ട്രീസാ, ടെസ്. മരുമകന്: സന്തോഷ് സേവ്യര്‍.
|
മയാമിയില്‍ വൈദികസംഗമം നവംബറിൽ
മയാമി: മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഷിക്കാഗോ സീറോമലബാര്‍ രൂപത രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 18, 19 തീയതികളില്‍ വൈദിക സംഗമം നടത്തും.
അമേരിക്കയില്‍ സേവമനുഷ്ഠിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ റീത്തുകളിലും വിവിധ സന്യാസസമൂഹങ്ങളിലുമുള്ള അഞ്ഞൂറോളം വൈദികര്‍ പങ്കെടുക്കും.
’’മലയാളി പ്രീസ്റ്റ് കോയ്നോനിയ’’ (Malayalee Priests' Koinonia) എന്ന പേരാണ് ഈ വൈദിക സംഗമത്തിന് നല്‍കിയിരിക്കുന്നത്. കോയ്നോനിയ എന്ന ഗ്രീക്കുപദം അര്‍ഥമാക്കുന്നത്: ഒരുമ, കൂട്ടായ ഐക്യം, സൗഹൃദം പങ്കിടല്‍.
വൈദികർക്ക് അവരുടെ ദൗത്യത്തെ വീണ്ടും ഉറപ്പാക്കുവാനും ചിന്തകളില്‍ പുതുമ സൃഷ്ടിക്കുവാനും ബന്ധങ്ങളില്‍ കൂടുതല്‍ ഉണര്‍വും ഊഷ്മളതയും ലഭിക്കുവാനും, അതുവഴി പുതിയ തലമുറയ്ക്ക് പ്രചോദനം നല്കി ഭാവിയിലേക്ക് ഒരുമിച്ച് മുന്നേറുന്നതിനുള്ള ഒരുചാലകമായും ഈ സംഗമം സാക്ഷിയാകും.
ഷിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം സഹ രക്ഷാധികാരിയും ഇടവക വികാരി റവ. ഫാ. ജോഷി ഇളംബാശേരി ചെയര്‍മാനും ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി മുപ്പതിലധികം വിവിധ കമ്മിറ്റി ചെയര്മാന്മാരും കൈക്കാരന്മാരും വിവിധ കമ്മിറ്റി അംഗങ്ങളുമായി ഇടവക ഒന്നായി അമേരിക്കയിലെ കത്തോലിക്കാ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായിയുള്ള വിവിധ പരിപാടികള്‍ ക്രമീകരിക്കുന്നു.
നവംബറില്‍ മയാമിയില്‍ നടക്കുന്ന സമാനതകളില്ലാത്ത ഈ ഒത്തുചേരലില്‍ അമേരിക്കയിലെ മലയാളി കത്തോലിക്ക വൈദികർക്ക് അഭിമാനം പകരുന്ന പുതുമയേറിയ സ്മരണയ്ക്ക് ഈ സംഗമം സാക്ഷിയാകും.
നൂറുകണക്കിന് മലയാളി വൈദികര്‍ ചേര്‍ന്ന് സമര്‍പ്പിക്കുന്ന കൃതജ്ഞതാബലി അതില്‍ സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്, അമേരിക്കന്‍ ബിഷപ് കൗണ്‍സില്‍ അംഗങ്ങള്‍, മയാമി ആര്‍ച്ച്ബിഷപ്, പാംബീച്ച് ബിഷപ്പ് തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് നടക്കുന്ന അത്താഴവിരുന്നിലും പൊതുസമ്മേളനത്തിലും കള്‍ച്ചറല്‍ പ്രോഗ്രാമുകളിലും ഫ്ലോറിഡ സംസ്ഥാന ഭരണാധികാരികള്‍, സെനറ്റര്‍മാര്‍, കോണ്ഗ്രസ്മാന്മാര്, മേയര്‍മാര്‍, പ്രാദേശിക ഭരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
|
ഐപിഎൽ സമ്മേളനം: ബിഷപ് ഡോ. ഉമ്മൻ ജോർജ് സന്ദേശം നല്‍കും
ഡിട്രോയിറ്റ്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രയർലെെൻ ചൊവാഴ്ച സംഘടിപ്പിക്കുന്ന 576ാമത് സമ്മേളനത്തില്‍ ബിഷപ് ഡോ. ഉമ്മൻ ജോർജ് സന്ദേശം നല്കുന്നു.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കൊല്ലംകൊട്ടാരക്കര ഭദ്രാസനത്തിന്റെ പ്രഥമ ബിഷപ്പായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം, സിഎസ്ഐ മധ്യകേരള മഹായിടവകയുടെ മുൻ വൈദിക സെക്രട്ടറിയും അസൻഷൻ ചർച്ച് കഞ്ഞിക്കുഴി വികാരിയുമായിരുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്‍പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
പ്രയർലൈനിൽ ബിഷപ്പിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടാം.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602 (കോഓർഡിനേറ്റർ).
|
ക്നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാർഥികൾക്കായി നടത്തിയ ക്നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
ആൽഡെൻ ഷിബി തള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, ന്യൂയോർക്ക്), ഇസബെൽ വേലികെട്ടൽ (സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, സാൻ ഹൊസെ, കാലിഫോർണിയ) എന്നിവർ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.
ഫിലിപ്പ് നെടുംതുരുത്തിൽപുത്തൻപുരയിൽ ഷിക്കാഗോ, ജസ്റ്റിൻ ജോജി മേക്കാട്ടേൽ ഒർലാണ്ടോ, ഹേസിൽ വേലികെട്ടൽ സാൻ ഹൊസെ, മൗറീൻ ജേക്കബ് തച്ചേട്ട് ഒർലാണ്ടോ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
ക്നാനായ റീജിയണൽ ഡിറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വിജയികളെ അഭിനന്ദിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
റീജിയണൽ പ്രസിഡന്റ് രേഹൻ വില്ലൂത്തറ സ്വാഗതവും ഓർഗനൈസർ ഷീബാ താന്നിച്ചുവട്ടിൽ നന്ദിയും പറഞ്ഞു. മിഷൻ ലീഗ് അന്തർദേശീയ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ മത്സരത്തിന്റെ ക്വിസ് മാസ്റ്ററായിരുന്നു.
|
ട്രംപ് അയഞ്ഞു; ജൂൺ ഒന്നുമുതൽ തീരുവ നടപ്പാക്കില്ല
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ജൂൺ ഒന്നു മുതൽ അന്‍പതു ശതമാനം തീരുവ ചുമത്തുമെന്ന തീരുമാനത്തിൽനിന്ന് തത്കാലം പിന്മാറി അമേരിക്ക. തീരുവ ചുമത്തുന്നത് ജൂലൈ ഒന്പതുവരെ നീട്ടിയതായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായുള്ള ചർച്ചകളിലാണു തീരുവ വിഷയത്തിൽ തീരുമാനം. വ്യാപാര കരാർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തിലും ധാരണയിലെത്തിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയില്ലെന്നും തീരുവ ചുമത്തലുമായി മുന്നോട്ടു പോകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, അടുത്തമാസം ഒന്നുമുതിൽ തീരുവ ചുമത്തുമെന്ന ധാരണയിൽ യുഎസ് സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞിരുന്നു.
യൂറോപ്യൻ ഓഹരി വിപണികളിലും വലിയ നഷ്ടം രേഖപ്പെടുത്തി. രാജ്യത്തിനു പുറത്തു നിർമാണം നടത്തുന്ന ഐഫോൺ, സാംസംഗ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, അമേരിക്കയിലാണ് നിര്‍മാണമെങ്കില്‍ തീരുവ ചുമത്തില്ലെന്നും ട്രംപ്.
|
മാഗ് വാർഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
ടെക്സസ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സ്റ്റാഫോർഡിലെ കേരള ഹൗസിൽ വാർഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അമേരിക്കയിലെ ആതുരസേവന മേഖലയിലെ പ്രമുഖരായ പത്തോളം ഡോക്ടർമാർ പരിപാടിക്ക് നേതൃത്വം നൽകി.
വിവിധ രോഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു. രോഗനിർണയത്തിനായി സൗജന്യ മെഡിക്കൽ പരിശോധനകൾ, ഇസിജി, രക്തസമ്മർദ പരിശോധന, രക്തത്തിലെ ഗ്ലൂക്കോസ് നിർണയം, കണ്ണ് പരിശോധന, സ്തനാർബുദ സാധ്യതാ പരിശോധന എന്നിവ ലഭ്യമാക്കി.
ലോകോത്തര കാൻസർ ചികിത്സാ കേന്ദ്രമായ എംഡി ആൻഡേഴ്സൺ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്, കാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി. കാർഡിയോളജി, എൻഡോക്രൈനോളജി, ഓങ്കോളജി, ജനറൽ മെഡിസിൻ, പൾമനോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ സേവനം നൽകി.
രാവിലെ ഒന്‍പതിന് രജിസ്ട്രേഷൻ ആരംഭിച്ച പരിപാടി, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്തു. മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ അധ്യക്ഷത വഹിച്ചു. ട്രഷറർ സുജിത് ചാക്കോ, പ്രോഗ്രാം കോഓർഡിനേറ്റർ രേഷ്മ വിനോദ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഉച്ചയ്ക്ക് 12ന് നടന്ന സെമിനാറിൽ പ്രശസ്ത ഡോക്ടർമാർ രോഗനിർണയം, ചികിത്സാ രീതികൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.
ഡോ. സ്നേഹാൽ എസ്. ദേശായി (റേഡിയേഷൻ ഓങ്കോളജി), ഡോ. ഷെല്ലി ശർമ (റേഡിയേഷൻ ഓങ്കോളജി), ഡോ. സുനന്ദ മുരളി (സൈക്യാട്രി), ഡോ. സുജിത്ത് വി. ചെറിയാൻ (പൾമനോളജി), ഡോ. എലീന ചെറിയാൻ (എൻഡോക്രൈനോളജി), ഡോ. അരുൺ ആൻഡ്രൂസ് (സൈക്യാട്രി),
ഡോ. ലാറി പുത്തൻപറമ്പിൽ (ഒഫ്താൽമോളജി), ഡോ. ജോജി കെ. ജോർജ് (കാർഡിയോളജി), ഡോ. ധന്യ വിജയകുമാർ (ന്യൂറോളജി), ഡോ. അശ്വതി ബി. പിള്ള (ജനറൽ മെഡിസിൻ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സദസിന്റെ ചോദ്യങ്ങൾക്ക് ഡോക്ടർമാർ വിശദമായ മറുപടികൾ നൽകി. രേഷ്മാ വിനോദ് സെമിനാർ മോഡറേറ്ററായി. ഉച്ചഭക്ഷണത്തിനു ശേഷം, എക്സൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോഗ്രാം ഡയറക്ടർ ജയ് മോൾ ടോമി സിപിആർഎഇഡി പരിശീലനം നൽകി.
കാൻസർ രോഗങ്ങളെക്കുറിച്ചുള്ള പവർപോയിന്റ് പ്രസന്റേഷൻ നഴ്സ് പ്രാക്ടീഷണർമാരായ അജി മാത്യു, സോഫി ടോമി, രേഷ്മ വിനോദ് എന്നിവർ നടത്തി. നവജാത ശിശുക്കളിലെ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് (ജിബിഎസ്) ഇൻഫക്ഷനെക്കുറിച്ചുള്ള പ്രസന്റേഷൻ ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ് സ്വപ്ന ജേക്കബ് അവതരിപ്പിച്ചു.
രജിസ്റ്റർഡ് നഴ്സുമാരായ സുജ ഗോപിനാഥ്, സ്വപ്ന ജോജി, സുഷ പിള്ളൈ, ജീന ജോർജ്, അന്നമ്മ ഡേവിഡ് എന്നിവർ ഹൃദയരോഗങ്ങൾ, മസ്തിഷ്കാഘാതം, പ്രമേഹം എന്നിവയെക്കുറിച്ചുള്ള പോസ്റ്റർ പ്രസന്റേഷനുകൾ നടത്തി.
വോളണ്ടിയർമാരെ ഏകോപിപ്പിച്ചത് അനിത മധു ആയിരുന്നു. 40ലധികം നഴ്സുമാരുടെ സന്നദ്ധ സേവനം പരിപാടിയുടെ വിജയത്തിന് കരുത്തേകി. സാക് ഓഡിയോസ്, കൂപ്പർ വാൽവ്സ്, റിവർസ്റ്റോൺ മെഡിക്കൽ അസോസിയേറ്റ്സ്, ചെട്ടിനാട് ഇന്ത്യൻ കുസെൻ എന്നിവർ സ്പോൺസർമാരായി.
പ്രോഗ്രാം കോഓർഡിനേറ്റർമാരുടെ അർപ്പണബോധവും സംഘാടന മികവും പരിപാടിയെ വിജയകരമാക്കി. ബിജോയ് തോമസും റീനു വർഗീസും രേഷ്മ വിനോദും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ മാത്യൂസ് ചാണ്ടപ്പിള്ള, ക്രിസ്റ്റഫർ ജോർജ്, അലക്സ് മാത്യു, ജോസഫ് കുനതാൻ, വിഘ്നേഷ് ശിവൻ, ജോൺ ഡബ്ലിയു. വർഗീസ്, മിഖായേൽ ജോയ്, പ്രഭിത് മോൻ വെള്ളിയാൻ എന്നിവർ പരിപാടിയുടെ ഏകോപനത്തിൽ പങ്കാളികളായി.
മുൻ പ്രസിഡന്റുമാരായ സുരേന്ദ്രൻ പട്ടേൽ (ജഡ്ജ്, ഫോർട്ട്ബെൻഡ് കൗണ്ടി), ജോണി കുന്നക്കാട്ട്, വിനോദ് വാസുദേവൻ, ജോജി ജോസഫ് (ട്രസ്റ്റി ബോർഡ്), ഫെസിലിറ്റി മാനേജർ മോൻസി കുറിയാക്കോസ്, ജിനു തോമസ് (ട്രസ്റ്റി ബോർഡ്) തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
മാഗിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടന്ന ഈ ആരോഗ്യമേള സമൂഹത്തിന് ആരോഗ്യ അവബോധവും സേവനവും നൽകുന്നതിൽ മികച്ച മാതൃകയായി.
|
അച്ചാമ്മ കോശി തലയ്ക്കലിന്റെ സംസ്കാരം ചൊവ്വാഴ്ച
ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രഫ. കോശി തലയ്ക്കലിന്റെ ഭാര്യ അച്ചാമ്മ കോശി തലയ്ക്കലിന്റെ(കുഞ്ഞുമോൾ) സംസ്കാരം ചൊവ്വാഴ്ച്ച ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിലെ (4937 Church Ave, FeastervilleTrevose, PA 19053) ശുശ്രൂഷകൾക്കു ശേഷം റോസ് ഡെയ്ൽ സെമിത്തേരിയിൽ (3850 Richlieu Rd, Bensalem, PA 19020) നടക്കും.
തിങ്കളാഴ്ച വൈകുന്നേരം ആറിന് ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിൽ (4937 Church Ave, FeastervilleTrevose, PA 19053) പ്രാർഥനാ ശുശ്രൂഷകൾ നടക്കും.
|
അമേരിക്കയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
ഇടുക്കി: കരിങ്കുന്നം കൊല്ലമലയിൽ (പടുക്കാച്ചിയിൽ) വിൽസൻ ജോസഫിന്റെ മകൻ റോബർട്ട് (25) അമേരിക്കയിലെ ടാന്പയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.
സംസ്കാരം ചൊവ്വാഴ്ച 12ന് ടാന്പയിലെ ബ്രഡൻ ക്നാനായ സേക്രഡ് ഹാർട്ട് കത്തോലിക്കാ പള്ളിയിൽ. അമ്മ: ബിന്ദു. സഹോദരൻ: റൂബൻ.
|
അമേരിക്കയിൽ കയാക്കിംഗിനിടെ അപകടം; കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പെൻസിൽവേനിയയിൽ കയാക്കിംഗിനിടെ അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മുങ്ങി മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിപിൻ മൈക്കിൾ (40) ആണ് മരിച്ചത്.
കയാക്കിംഗിനിടെ അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ തടാകത്തിൽ ചാടി രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. അപകടത്തിൽപ്പെട്ടവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അവർ രക്ഷപ്പെട്ടു.
എന്നാൽ ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്ന ബിപിന്റെ മൃതദേഹം പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് കരക്കെടുത്തത്. മരിച്ച ബിപിന്‍ ഭാര്യയും, മൂന്ന് മക്കളുമുണ്ട്.
|
സൗത്ത് കരോലിനയിൽ വെടിവയ്പ്പ്; 11പേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സൗത്ത് കരോലിനയിൽ വെടിവയ്പ്പ്. ബീച്ച് ടൗണായ ലിറ്റിൽ റിവറിലാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റ 11പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.
രാത്രി 9.30 ഓടെയാണ് സംഭവം നടന്നതെന്ന് ഹോറി കൗണ്ടി പോലീസ് പറഞ്ഞു. എന്നാൽ പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആക്രമിയെക്കുറിച്ചും വെടിവയ്പ്പിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചും അധികൃതർ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.
|
രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ ഉജ്വല വരവേൽപ്പ്
ഹൂസ്റ്റൺ: കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎയ്ക്ക് ഹൂസ്റ്റണിൽ ഉജ്വല വരവേൽപ്പ്. ഹൂസ്റ്റണിൽ ശനിയാഴ്ച നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ "കർമ ശ്രേഷ്ഠ പുരസ്കാരം' ഏറ്റുവാങ്ങാനാണ് ചെന്നിത്തല എത്തിയത്.
ജോർജ് ബുഷ് ഇന്റർ കോണ്ടിനെന്റൽ വിമാനത്താവളത്തിലെത്തിയ ചെന്നിത്തലയെ ഫെസ്റ്റ് സംഘാടകരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ഹൂസ്റ്റണിലെ സ്വീകരണത്തിന് ചെന്നിത്തല നന്ദി പറഞ്ഞു.
ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഭരണം അധികാരത്തിൽ എത്തേണ്ടതിനു പ്രവാസി സമൂഹത്തിന്റെ വലിയ പിന്തുണയും സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
ജെയിംസ് കൂടൽ, ബേബി മണക്കുന്നേൽ, ജീമോൻ റാന്നി, തോമസ് സ്റ്റീഫൻ, പൊന്നു പിള്ള, വാവച്ചൻ മത്തായി, ബാബു കൂടത്തിനാലിൽ, സായി ഭാസ്കർ, ബിബി പാറയിൽ, ബിജു ചാലക്കൽ, ബിനു തോമസ്, ജോർജ് കൊച്ചുമ്മൻ, റജി കുമ്പഴ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ജിഎസ്ടി ഇവന്റ് സെന്ററിൽ നടക്കുന്ന ഇൻഡോ അമേരിക്കൽ ഫെസ്റ്റിൽ രാവിലെ 11 മുതൽ ആരംഭിത്തുന്ന ബിസിനസ് സെമിനാറിലും പ്രവാസി സെമിനാറിലും പങ്കെടുക്കുന്നതോടൊപ്പം മീറ്റ് ദ ലീഡർ ആസ്ക് എ ക്വസ്റ്റിൻ പരിപാടിയിലും ചെന്നിത്തല മറുപടി നൽകും. തിങ്കളാഴ്ച അദ്ദേഹം കേരളത്തിലേക്കു മടങ്ങി പോകും.
|
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗക്കാരുടെയും വോട്ടുകൾ ഡെമോക്രറ്റിക് പാർട്ടിക്ക് നഷ്ടമായി എന്ന് പഠനം
വാഷിംഗ്ടൺ ഡിസി: 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചു എന്ന് പല സ്ഥാപനങ്ങളും വിശകലനം നടത്തി റിപോർട്ടുകൾ പ്രസിദ്ധീകരിക്കുകയാണ്. ഏറ്റവും പുതിയതായി കാറ്റലിസ്റ്റ് എന്ന സ്ഥാപനം 2016 മുതൽ ശേഖരിച്ച വിവരങ്ങളും അവയുടെ വിശകലനവും റിപ്പോർട്ടും പുറത്തിറക്കി.
ആരൊക്കെ ആർക്കൊക്കെ വോട്ടു ചെയ്തു, ആരൊക്കെ വോട്ടു ചെയ്യാൻ പോകാതെ തെരഞ്ഞെടുപ്പ് ദിവസം വീട്ടിലിരുന്നു എന്ന് വിവരിക്കുകയാണ് കാറ്റലിസ്റ്റിന്റെ റിപ്പോർട്ട്. ഈ വർഷങ്ങൾക്കിടയിൽ വോട്ടിംഗ് ശൈലിയിൽ ഉണ്ടായ മാറ്റവും റിപ്പോർട്ട് പറയുന്നു.
"ദ വാട്ട് ഹാപ്പെൻഡ് ഇൻ 2024 റിപ്പോർട്ട്' വോട്ടിംഗ് ദിനത്തിൽ പോളിങ് സ്റ്റേഷനുകളിലേക്കെത്തിയവർ 2020ലെ പോലെ മൂന്ന് കോടി ജനങ്ങൾ ആയിരുന്നില്ല, മറിച്ചു ഇതിൽ കുറവായിരുന്നു എന്ന് പറയുന്നു. ഇത് 2012 ൽ സംഭവിച്ച കുറവിന് തുല്യമായിരുന്നു.
2012നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഇത് പോലെ ഡ്രോപ്പ് ഔട്ട് ഉണ്ടായിരുന്നു, അത് ഇപ്പോഴും തുടരുകയാണെന്നും റിപ്പോർട്ട് പറഞ്ഞു. ഡ്രോപ്പ് ഔട്ട് ചെയ്യുന്നവർ ഡെമോക്രറ്റിക് വോട്ടർമാരായിരുന്നു, അവർക്കു പകരം പുതിയതായി വോട്ടു ചെയ്യാൻ എത്തിയവർ ഡെമോക്രറ്റുകൾ ആയിരുന്നില്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2016 ൽ 2.4 കോടി വോട്ടർമാർ (ഡെമോക്രറ്റുകൾക്കു വോട്ടു ചെയ്തവരുടെ 57 ശതമാനം) ഡ്രോപ്പ് ഔട്കൾ ആയി. ഇവർക്ക് പകരം എത്തിയ 3.3 കോടി വോട്ടർമാരിൽ 55.3 ശതമാനം ഡെമോക്രറ്റുകൾ ആയിരുന്നു.
2020 ൽ 2.1 കോടി ഡ്രോപ്പ് ഔട്ട് വോട്ടർമാർ ഉണ്ടായി. ഡെമോക്രറ്റുകൾ 55.3 ശതമാനം. ഇവർക്ക് പകരം എത്തിയത് നാലു കോടി പുതിയ വോട്ടർമാർ. ഇവരിൽ 54.9 ശതമാനം ഡെമോക്രറ്റുകൾ. 2024 ലാണ് കാറ്റലിസ്റ്റ് ആദ്യമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള അനാലിസിസ് ആരംഭിച്ചത്.
ഇപ്രാവശ്യം ഡ്രോപ്പ് ഓഫ് വോട്ടർമാരെക്കാൾ (മൂന്ന് കോടി) കുറവായിരുന്നു പുതിയ വോട്ടർമാർ (2.6 കോടി). ഈ പുതിയ വോട്ടർമാർ അധികവും ഡെമോക്രറ്റുകൾ ആയരിന്നില്ല. 2024ലെ പുതിയ വോട്ടർമാരിൽ 48.5 ശതമാനം മാത്രമാണ് കമല ഹാരിസിന് വോട്ടു ചെയ്തത്. ഹാരിസിന്റെ നഷ്ടം ട്രംപിന്റെ നേട്ടമായി.
വാട്ട് ഹാപ്പെൻഡ് ഇൻ 2024 റിപ്പോർട്ട് ഡെമോക്രറ്റുകൾക്കു മിതത്വം പാലിക്കുവാനുള്ള ഒരു മുന്നറിയിപ്പായി മാറി. 2020 ലെ ബൈഡന്റെ പ്രകടനത്തോട് ഒരു വിഭാഗത്തിൽ നിന്നും ഉള്ള ഹാരിസിന് ലഭിച്ച പിന്തുണ കിട പിടിക്കുന്നതായില്ല.
പ്രതീക്ഷിച്ചതു പോലെ കറുത്ത വർഗക്കാരുടെ പിന്തുണ ഏറെ നഷ്ടമായില്ല. എന്നാൽ ലറ്റിനോ പുരുഷമാരുടെ വോട്ടുകൾ 12 പോയിന്റുകൾ കുറഞ്ഞു. 18 വയസ് മുതൽ 29 വയസ് വരെ പ്രായമുള്ളവരുടെ വോട്ടുകളും ആറു ശതമാനം കുറഞ്ഞു.
വെളുത്ത വർഗക്കാരായ സ്ത്രീകൾ മാത്രമാണ് ഹാരിസിന് കൂടുതലായി വോട്ടു ചെയ്തത്. ലറ്റിനോ സ്ത്രീകളും (ഏഴ് പോയിന്റുകൾ ), എഎപിഐ സ്ത്രീകളും (നാലു പോയിന്റുകൾ കുറവ് ) ഹാരിസിന്റെ വോട്ടുകൾ കുറച്ചു. അങ്ങനെ തുടർച്ചയായി രണ്ടാം തവണയും ഒരു സ്ത്രീ സ്ഥാനാർഥി പരാജയപെട്ടു എന്ന് റിപ്പോർട്ട് പറഞ്ഞു.
തുടർച്ചയായി കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും പോളിംഗ് സ്റ്റേഷനുകളിൽ എത്തി വോട്ടു ചെയ്ത സ്ത്രീകൾ ഇപ്രാവശ്യവും മാറി നിൽക്കാതെ വോട്ടു ചെയ്തു എന്ന് ഹാരിസിന്റെ നേടമായി എന്ന് പഠനം പറയുന്നു. ട്രംപ് തുടർച്ചയായി വോട്ടു ചെയ്യുന്നവരുടെ ഇടയിലും പുതിയതായി വോട്ടു ചെയ്തവരുടെ ഇടയിലും ഹാരിസിനെക്കാൾ പ്രിയങ്കരനായി.
|
മാർ റാഫേൽ തട്ടിലിന് ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ 29ന് സ്വീകരണം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന സീറോമലബാർ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് ഈ മാസം 29ന് ഊഷ്മള സ്വീകരണം നൽകും.
വെെകുന്നേരം ആറിന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് എന്നിവരോടൊപ്പമാണ് മേജർ ആർച്ച്ബിഷപ് എത്തുന്നത്.
ഷിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായ പൊന്തിഫിക്കൽ കുർബാനയിൽ ആർച്ച്ബിഷപ് മുഖ്യ കാർമികത്വം വഹിക്കും.
മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട് എന്നിവരോടൊപ്പം ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് എന്നിവർ സഹകാർമികരായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വർഷങ്ങളായി കൈക്കാരൻമാരായും ഗാരന്റേഴ്സ് ആയും നേതൃത്വം നൽകിയ അല്മായരെയും ഈ വർഷം ബിരുദം നേടിയവരെയും ആദരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ആർച്ച്ബിഷപ്പിന്റെ സ്വീകരണമടക്കമുള്ള പതിനഞ്ചിന പരിപാടികൾ മികച്ച രീതിയിൽ തന്നെ നടത്തുവാനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായി ആഘോഷ കമ്മിറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ അറിയിച്ചു.
ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസ്സി ഞാറവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കമ്മിറ്റി പാരിഷ് കൗൺസിൽ അംഗങ്ങളോടും വാർഷികാഘോഷ കമ്മിറ്റിയോടുമൊപ്പം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരും സജീവമാണ്.
|
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ കുടുംബസംഗമം നടത്തി
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഈ മാസം 18ന് കുടുംബസംഗമം നടത്തുകയും വിവാഹജീവിതത്തിൽ 50 വർഷവും 25 വർഷവും പൂർത്തിയാക്കിയ 44 ദമ്പതികളെ ആദരിക്കുകയും ചെയ്തു.
ഷംഷാബാദ് രൂപതയുടെ മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ ദിവ്യബലി അർപ്പിക്കുകയും ദമ്പതിമാർക്ക് ക്ലാസുകൾ നൽകുകയും ചെയ്തു. മാർ പ്രിൻസ് പാണേങ്ങാടൻ ബിഷപ് നയിച്ച കുടുംബ നവീകരണത്തെക്കുറിച്ചുള്ള സെമിനാർ ശ്രദ്ധ നേടി.
ഇടവക വികാരി ഫാ. ബിപി തറയിൽ, സിബി മണലിൽ, ജസ്റ്റിൻ ചാമക്കാല, ജിമ്മി പുളിയനാൽ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
|
ഫിലാഡൽഫിയ പ്രൈമറി തെരഞ്ഞെടുപ്പിൽ മലയാളി സാന്നിധ്യം
ഫിലാഡൽഫിയ: 2025ലെ ഫിലാഡൽഫിയ പ്രൈമറി തെരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ജഡ്ജായി മലയാളി അരുൺ കോവാട്ടിനെ തെരഞ്ഞെടുത്തു. അരുൺ കോവാട്ട് റിപ്പബ്ലിക്കൻ പാർട്ടി സിറ്റി സർക്കിളിലെ ഉദിച്ചുയരുന്ന നക്ഷത്രം ആണെന്നും പാർട്ടി പ്രസിഡന്റ് പദവിയിൽ എത്താൻ യോഗ്യനാണെന്നും പെൻസിൽവേനിയ മുൻ സ്പീക്കർ ജോൺ പെരെസ് അഭിപ്രായപ്പെട്ടു.
അരുൺ കോവാട്ടിന് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ വിൻസ് ഫെനർട്ടി ആശംസകൾ അറിയിച്ചു. ഫിലാഡൽഫിയയിലെ സാമൂഹിക വ്യാവസായിക മേഖലകളിൽ പ്രശസ്തനായ വിൻസെന്റ് ഇമ്മാനുവലിന്റെ ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് അരുൺ കോവാട്ട്.
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രോഗ്രാം പ്രൊഡ്യൂസർ എന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുള്ള അദ്ദേഹം നിലവിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് കൂടിയാണ്.
|
ഹൂസ്റ്റണില്‍ സംഗീത ഹാസ്യ വിസ്മയം തീര്‍ത്ത് "ഹൈ ഫൈവ്' എന്റര്‍ടൈന്‍മെന്റ് ഷോ
ഹൂസ്റ്റണ്‍: മലയാളികളുടെ ജനപ്രിയ പാട്ടുകാരന് എം.ജി. ശ്രീകുമാര്‍, സംഗീത മാന്ത്രികന് സ്റ്റീഫന്‍ ദേവസി, നടൻ രമേശ് പിഷാരടി എന്നിവര്‍ ഒന്നിച്ച സംഗീത ഹാസ്യ സന്ധ്യ ഹൂസ്റ്റണില്‍ അരങ്ങേറി.
നോര്‍ത്ത് അമേരിക്കന്‍ പര്യടനത്തിലൂടെ ശ്രദ്ധേയമായ "വിന്റ്സര്‍ എന്റര്ടെയ്ന്മെന്റ് ഷോഹൈ ഫൈവ് 2025', ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ ധനശേഖരണാര്‍ഥം ഈ മാസം 11ന് മിസേറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളില്‍ നടന്നു.
ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ പരിപാടി, സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യു ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ടബെന്‍ഡ് ഡിഡ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന് പട്ടേല്‍ സന്നിഹിതനായിരുന്നു. വിവിധ ഇടവകകളില്‍ നിന്നും വൈദികരും ഒപ്പം കലാ സ്നേഹികളായ ആയിരത്തില്‍പരം ഹൂസ്റ്റണ്‍ നിവാസികളും സംഗീതഹാസ്യ നിശയ്ക്ക് ആവേശപൂര്‍വം സാക്ഷ്യം വഹിച്ചു.
എം.ജി. ശ്രീകുമാര്‍, സ്റ്റീഫന്‍ ദേവസി, രമേശ് പിഷാരടി എന്നിവരുള്‍പ്പെടെ 11 അംഗ സംഘത്തെ നയിക്കുന്നത് വിന്റ്സര്‍ എന്റര്ടെയ്ന്മെന്റ് സാരഥിയും മലയാളികള്‍ക്ക് സുപരിചിതനുമായ രഞ്ചുരാജ് ആണ്.
ഹൂസ്റ്റണിലെ മലയാളി സാമ്പത്തിക സംരംഭകന് ഒനീല്‍ കുറുപ്പ് (കാരവല്ലി കാപിറ്റല്‍ ആൻഡ് വെഞ്ച്വേഴ്സ്), ഇവന്റ് സ്പോണ്സര് സുനില്‍ കോര (സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം), തോമസ് മാത്യു (റിലയബിള്‍ റിയല്‍റ്റേഴ്സ്) തുടങ്ങിയവരും പരിപാടി അവിസ്മരണീയമാക്കുവാന്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു.
ഫാ.ഡോ. ഐസക് ബി. പ്രകാശ്, ജനറല്‍ കണ്‍വീനര്‍ റിജോ ജേക്കബിന്റെ നേതൃത്വത്തില്‍ ഷിജിന് തോമസ് പാരിഷ് ട്രസ്റ്റി, ബിജു തങ്കച്ചന് പാരീഷ് സെക്രട്ടറി എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളോടൊപ്പം നൂറില്‍പ്പരം വോളന്റീയേഴ്സ്, എംഎംവിഎസ്, മെന്‍സ് ഫെല്ലോഷിപ്പ്, ഒസിവൈഎം, എംജിഒസിഎസ്എം, സണ്‍ഡേ സ്കൂള്‍ എന്നീ പോഷക സംഘടനകളും പരിപാടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.
എംജിഒസിഎസ്എം, സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ശ്രദ്ധേയമായ നൃത്തനൃത്യങ്ങള്‍ വര്‍ണാഭമായിരുന്നു.
|
‘മിസ്റ്റർബീസ്റ്റ് ’ പ്രായം കുറഞ്ഞ സെൽഫ് മെയ്ഡ് ബില്യണർ
ന്യൂയോർക്ക്: യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ആളെന്ന റിക്കാർഡുള്ള അമേരിക്കക്കാരാൻ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സണ് പുതിയൊരു നാഴികകല്ലും പിന്നിട്ടു. 30 വയസിൽ താഴെ പാരന്പര്യമായി സ്വത്ത് ലഭിക്കാതെ സ്വന്തം പ്രയത്നത്താൽ ബില്യണർ ആയ പ്രായം കുറഞ്ഞ വ്യക്തിയെന്ന റിക്കാർഡാണ് മിസ്റ്റർ ബീസ്റ്റ് സ്വന്തമാക്കിയത്.
27ാം വയസിലാണ് മിസ്റ്റർ ബീസ്റ്റ് ബില്യണർ ക്ലബ്ബിലെത്തിയത്. സെലബ്രിറ്റി നെറ്റ്വർത്തിന്റെ കണക്കനുസരിച്ച് ഒരു ബില്യണ്‍ ഡോളർ ആണ് ആസ്തി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എട്ടാമത്തെ ശതകോടീശ്വരൻ കൂടിയാണ് മിസ്റ്റർബീസ്റ്റ്.
യൂട്യൂബിലേക്കുള്ള യാത്ര
1998ൽ മേയ് ഏഴിന് കാൻസാസിലെ വിചിത നഗരത്തിലാണ് ജനിച്ചതെങ്കിലും നോർത്ത് കരോളൈനയിലെ ഗ്രീൻവില്ലിലാണ് കൂടുതൽ കാലം വളർന്നത്. 2012 ഫെബ്രുവരിയിൽ 13 വയസുള്ളപ്പോൾ MrBeast6000 എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു.
2016ൽ ഗ്രീൻവില്ലി ക്രിസ്റ്റ്യൻ അക്കാഡമിയിൽനിന്ന് ബിരുദം പൂർത്തിയാക്കി. ഈസ്റ്റ് കരോളൈന യൂണിവേഴ്സ്റ്റിയിൽ പ്രവേശനം നേടി. എന്നാൽ മുഴുവൻ സമയം യൂട്യൂബ് ചാനലിലേക്ക് ഉള്ളടക്കങ്ങൾ നിർമിക്കുന്നതിന് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായ പഠനം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു.
ആദ്യകാലത്ത് ഗെയിം കമന്ററി, റിയാക്ഷൻ വീഡിയോകളായിരുന്നു. 2017ൽ കൗണ്ടിംഗ് ടു 1,00,000 എന്ന വീഡിയോയിലൂടെയാണ് അദ്ദേഹം ആദ്യമായി ശ്രദ്ധ നേടിയത്. 44 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ദശലക്ഷക്കണക്കിനാളുകളാണ് കണ്ടതും സബ്സ്ക്രൈബേഴ്സായതും.
ഈ കാലയളവിൽ ഡൊണാൾഡ്സണ് പ്രശസ്തി നേടി. നൂറ് മെഗാഫോണുകൾ ഉപയോഗിച്ച് ഗ്ലാസ് പൊട്ടിക്കാൻ ശ്രമിക്കുക, ഒരു മണിക്കൂർ പെയിന്റ് ഉണങ്ങുന്നത് കാണുക, 24 മണിക്കൂർ വെള്ളത്തിനടിയിൽ കഴിയുക, (ആരോഗ്യപ്രശ്നങ്ങൾ കാരണം അത് പരാജയപ്പെട്ടു) തുടങ്ങി വിചിത്രമായ വെല്ലുവിളികളിലൂടെ ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഉയർന്നു.
വളർച്ച
2018 ആയപ്പോഴേക്കും ഡൊണാൾഡ്സണ് തന്റെ സ്റ്റണ്ടുകളിലൂടെ ഒരു മില്യണ്‍ ഡോളർ സംഭാവന നൽകി. യൂട്യൂബിന്റെ ഏറ്റവും വലിയ മനുഷ്യസ്നേഹി എന്ന പദവിയിലെത്തി. വലിയ തുകകൾ സമ്മാനം നൽകുന്നതിനൊപ്പം ആകർഷകമായ വെല്ലുവിളികളും സംയോജിപ്പിച്ചുകൊണ്ടുള്ള വീഡിയോകൾ സൃഷ്ടിച്ചു.
ഒരു ജനപ്രിയ വീഡിയോയിൽ അപരിചിതർക്ക് ആയിരം ഡോളർ നൽകുന്നതായി കാണിച്ചു. പിന്നീട് ലക്ഷക്കണക്കിനും ദശലക്ഷക്കണക്കിനും ഡോളർ ദാനം ചെയ്യുന്നതായുമുള്ള വീഡിയോകൾ എത്തി.
തന്റെ വീഡിയോ വരുമാനത്തിന്റെ ഭൂരിഭാഗവും പുതിയ ഉള്ളടക്കങ്ങളുടെ നിർമാണത്തിനായി വീണ്ടും നിക്ഷേപിക്കാനുള്ള അദ്ദേഹത്തിന്റെ സമീപനം വൻ വളർച്ചയ്ക്ക് കാരണമായി. ചലഞ്ച് വീഡിയോകൾ മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ വരെ നിറഞ്ഞ മിസ്റ്റർബീസ്റ്റിന്റെ പ്രധാന യൂട്യൂബ് ചാനൽ 2024 ജൂണോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ് ചെയ്തതായി മാറി.
397 മില്യണ്‍ സബ്സ്ക്രൈബേഴ്സാണുള്ളത്. പത്തിലധികം ഭാഷകളിൽ ഡബ് ചെയ്ത ചാനലുകൾ ആരംഭിച്ചുകൊണ്ട് അദ്ദേഹം ഉള്ളടക്കം പ്രാദേശികവൽക്കരിക്കുകയും ചെയ്തു, ഇത് അദ്ദേഹത്തിന് ഒരു അന്താരാഷ്ട്ര ആരാധകവൃന്ദത്തെ വളർത്താൻ സഹായിച്ചു.
മിസ്റ്റർബീസ്റ്റ് വെറുമൊരു യൂട്യൂബർ മാത്രമല്ല മികച്ചൊരു സംരംഭകൻ കൂടിയാണ്. മിസ്റ്റർബീസ്റ്റ്, മിസ്റ്റർബീസ്റ്റ് ഗേമിംഗ്, ബീസ്റ്റ് റിയാക്ട്സ്, മിസ്റ്റർബീസ്റ്റ് ഫിലാൻത്രോപ്പി എന്നീ ചാനലുകൾ ഉൾപ്പെടെ ഡൊണാൾഡ്സണിന്റെ ചാനലുകൾക്ക് ആകെ415 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉണ്ട്.
ഡൊണാൾസ്ണിന്റെ വളർച്ച യൂട്യൂബിന് അപ്പുറത്തേക്കായി
മിസ്റ്റർബീസ്റ്റ് ബർഗർ: 2020ൽ ആരംഭിച്ച ഒരു വെർച്വൽ ഫാസ്റ്റ്ഫുഡ് ശൃംഖല, പ്രതിമാസം 2.3 മില്യണ്‍ വരെ വരുമാനം നേടി, ഗുണനിലവാര മോശമായതിൽ ഈ സംരംഭം പൂട്ടി.
ഫീസ്റ്റബിൾസ്: ഒരു ചോക്ലേറ്റ് ബ്രാൻഡ്. ആരംഭിച്ചതിന് തൊട്ടുപിന്നാലെ 10 മില്യണ്‍ ഡോളറിലധികം വരുമാനം നേടി.
ജ്യൂസ് ഫണ്ടുകൾ: വളർന്നുവരുന്ന കണ്ടന്റ് ക്രിയേറ്റർമാരിൽ നിക്ഷേപിക്കുന്ന രണ്ടു മില്യണ്‍ ഡോളർ സംരംഭം.
ക്രിപ്റ്റോ നിക്ഷേപങ്ങൾ: ബിറ്റ്കോയിൻ, ക്രിപ്റ്റോപങ്ക്സ് എൻഎഫ്ടികൾ, കോയിൻബേസ്, എക്സ്സിഎഡി നെറ്റ്വർക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നു.
|
ഫോമ വൈസ് പ്രസിഡന്റ് സ്ഥാനം: സാമുവല്‍ മത്തായിയെ പിന്തുണച്ച് ഡാളസ് മലയാളി അസോസിയേഷന്
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന് അംഗവും മുന്‍ പ്രസിഡന്റുമായ സാമുവല്‍ മത്തായിയെ 2026ല്‍ ഹൂസ്റ്റണിലെ ഫോമ കണ്‍വന്‍ഷനോടുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അസോസിയേഷന് നേതൃത്വം നാമനിര്‍ദേശം നല്കി.
അസോസിയേഷന് പ്രസിഡന്റ് ജൂഡി ജോസ് അംഗികാരമുദ്രയായ ഔദ്യോഗിക കത്ത് സാമുവല്‍ മത്തായിക്കു ഡാളസില്‍ നടന്ന മനോരമ ഹോര്‍ത്തൂസ് ചടങ്ങില്‍ വച്ചു കൈമാറി.
മാധ്യമപ്രവർത്തകൻ ജോസ് പനച്ചിപ്പുറം, ഡോ. എം.വി. പിള്ള, തമ്പി ആന്റണി, ഫോമ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്, അസോസിയേഷന് സീനിയര്‍ ഡയറക്ടര്‍ ഡക്സ്റ്റര്‍ ഫെരേര, സെക്രട്ടറി സിന്‍ജോ തോമസ്, ട്രഷറര്‍ സൈജു,
സാംസ്കാരിക പ്രവര്‍ത്തകനായ ജോജോ കോട്ടയ്ക്കല്‍, സുനില്‍ തലവടി, ഫോമ വിമന്‍സ് ഫോറം മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ മീഡിയ ടീം അംഗവുമായ രേഷ്മ രഞ്ജന്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
|
മുൻ ഭാര്യയേയും രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
ടെന്നസി: മുൻ ഭാര്യയേയും രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ ടെന്നസി തടവുകാരൻ ഓസ്കാർ സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കി. ബാർബിച്യുറേറ്റ് പെന്റോബാർബിറ്റലിന്റെ മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വ്യാഴാഴ്ച രാവിലെ ശിക്ഷ നടപ്പാക്കിയത്.
കുത്തിവയ്പിന് ശേഷം 75 കാരനായ സ്മിത്ത് മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന്റെ അവസാന നിമിഷം വരെ താൻ നിരപരാധിയാണെന്നാണ് സ്മിത്ത് ആവർത്തിച്ചത്.
1989 ലാണ് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യ ജൂഡിത്ത് സ്മിത്തിനെയും 13 വയസുള്ള ജേസൺ ബർണറ്റ്, 16 വയസുള്ള ചാഡ് ബർണറ്റ് എന്നീ ആൺമക്കളെയും ടെന്നസിയിലെ നാഷ്വില്ലെയിലെ വീട്ടിൽ വച്ച് സ്മിത്ത് കുത്തിക്കൊലപ്പെടുത്തിയത്.
1990 ജൂലൈയിൽ ഡേവിഡ്സൺ കൗണ്ടി ജൂറിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 2022ൽ കൊലപാതക ആയുധങ്ങളിലൊന്നിൽ അജ്ഞാതനായ ഒരാളുടെ ഡിഎൻഎ ഉണ്ടെന്നതിന് പുതിയ ചില തെളിവുകൾ ഉണ്ടായിരുന്നിട്ടും അയാളുടെ കേസ് വീണ്ടും പരിഗണിക്കാനുള്ള അപേക്ഷകൾ ഡേവിഡ്സൺ കൗണ്ടി ക്രിമിനൽ കോടതി ജഡ്ജി നിരസിച്ചു.
|
ഗ്ലോബൽ ഇന്ത്യൻ പുരസ്കാര ദാനം ശനിയാഴ്ച ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിനോട് അനുബന്ധിച്ച് ഇന്ന് നടക്കുന്ന പുരസ്കാര രാവിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർക്കും സംഘടനകൾക്കും അംഗീകാരവും പുരസ്കാരവും നൽകി ആദരിക്കും.
ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11 മുതൽ രാത്രി 11 വരെ നീളുന്ന ഇന്ത്യ ഫെസ്റ്റിൽ വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.
ജിഎസ്എച്ച് ഇവന്റ് സെന്ററിൽ നടത്തുന്ന പരിപാടികളിൽ "കർമശ്രേഷ്ഠ' പുരസ്കാരം ഏറ്റുവാങ്ങാൻ ഹൂസ്റ്റണിൽ എത്തിച്ചേരുന്ന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ രാവിലെ 11ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.
ലോക കേരളാസഭാംഗവും അമേരിക്കയിലെ പ്രമുഖ ബിസിനസ് സംരഭകനും സംഘടകനുമായ ഡോ. ബാബു സ്റ്റീഫൻ കർമശ്രീ പുരസ്കാരം ഏറ്റുവാങ്ങും.
കേരളത്തിൽ കെപിവി ചാരിറ്റബിൾ ട്രസ്റ്റിൽ കൂടി നൂറു കണക്കിന് കുടുംബങ്ങൾക്കു ആശ്രയമായി മാറിയ പ്രമുഖ ബിസിനസ് സംരംഭകനും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാർട്ണറുമായ കെ.പി. വിജയന് സേവനശ്രീ പുരസ്കാരം നൽകി ആദരിക്കും. തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്റർ ഉടമകൂടിയാണ് വിജയൻ.
തിരുവല്ല പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തു മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഈപ്പൻ കുര്യനെയും ചടങ്ങിൽ ആദരിക്കും. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റായിരുന്ന കാലയളവിൽ കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടു "സ്വരാജ്' അവാർഡ് കരസ്ഥമാക്കിയ വ്യക്തിയാണ് ഈപ്പൻ കുര്യൻ.
അമേരിക്കയിലെ നഴ്സിംഗ് രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സുജ തോമസ്, ഡോ. തങ്കം അരവിന്ദ് എന്നിവർക്കും വിവിധ നിലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടിരിക്കുന്ന ഡോ. ഷിബു ശാമുവേൽ, സുകേഷ് ഗോവിന്ദൻ, ഡോ. മാത്യു വൈരമൺ തുടങ്ങിയവരും പുരസ്കാരങ്ങൾ ഏറ്റു വാങ്ങും.
വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഫൊക്കാന, ഫോമാ, നഴ്സിംഗ് അസോസിയേഷനുകളായ നൈന, ഐയ്ന എന്നീ സംഘടനകളെയും ചടങ്ങിൽ ആദരിക്കും. സംഘടനകൾക്കു വേണ്ടി തോമസ് മൊട്ടക്കൽ, സജിമോൻ ആന്റണി, ബേബി മണക്കുന്നേൽ, താര സാജൻ, ബിജു ഇട്ടൻ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങും.
അമേരിക്കയിലെ സാമൂഹ്യരംഗത്തെ വ്യക്തിത്വങ്ങളായ സ്റ്റാൻലി ജോർജ്, ബ്ലെസൺ മണ്ണിൽ എന്നിവരെയും ചടങ്ങിൽ ആദരിക്കും. വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെ ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ "മേയ് ക്വീൻ ബ്യൂട്ടി പേജെന്റ്' സൗന്ദര്യ മത്സരം നടക്കും.
അവാർഡ് ദാന ചടങ്ങിന് ശേഷം "ഷാൻ റഹ്മാൻ ഷോ' അരങ്ങേറും. ടെക്സസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ചടങ്ങുകളിലും പരിപാടികളിലും പങ്കെടുക്കും.
പ്രവാസി സംബന്ധിയായ ചർച്ചകൾ, സെമിനാറുകൾ, ബിസിനസ് നെറ്റ്വർക്കിംഗ് എക്സിബിഷൻസ്, ആരോഗ്യ സെമിനാറുകൾ തുടങ്ങി സാംബ ഡാൻസ്, ബോളിവുഡ് ഡാൻസ് ഫാഷൻ ഷോ, ബ്യൂട്ടി പേജന്റ് സൗന്ദര്യ മത്സരം, പുരസ്കാര രാവ് പരിപാടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞുവെന്ന്
ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ് മുഖ്യ സംഘാടകരായ ജെയിംസ് കൂടൽ, ജിജു കുളങ്ങര, തോമസ് സ്റ്റീഫൻ, ബിനോയ് ജോൺ, ജീമോൻ റാന്നി, ഷിബി റോയ്, സഖറിയാ കോശി, ജിൻസ് മാത്യു, ഫാൻസിമോൾ പള്ളത്തുമഠം, ലക്ഷ്മി പീറ്റർ, റെയ്ന റോക്ക്, ഫിലിപ്പ് പതാലിൽ, ജോജി ജോസഫ്, വാവച്ചൻ മത്തായി, ബിജു ചാലക്കൽ എന്നിവർ അറിയിച്ചു.
|
ശശി തരൂർ നയിക്കുന്ന സംഘം യുഎസിലേക്കു തിരിച്ചു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി അമേരിക്ക, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിലേക്കു കോൺഗ്രസ് എംപി ശശി തരൂർ നയിക്കുന്ന സർവകക്ഷി പാർലമെന്ററി സംഘം ഡൽഹിയിൽനിന്ന് അമേരിക്കയിലേക്കു പുറപ്പെട്ടു.
തരൂരിനു പുറമെ ബിജെപി എംപിമാരായ തേജസ്വി സൂര്യ, ഭുവനേശ്വർ കലിത, ശശാങ്ക് മണി ത്രിപാഠി, എൽജെപിയുടെ (രാം വിലാസ്) ശാംഭവി ചൗധരി, ടിഡിപിയുടെ ജിഎം ഹരീഷ് ബാലയോഗി, ശിവസേനയുടെ മിലിന്ദ് ദേവ്റ, ജെഎംഎമ്മിന്റെ സർഫറാസ് അഹമ്മദ്, യുഎസിലെ ഇന്ത്യൻ മുൻ അംബാസഡർ സാൻ തരാൻജിത്ത് എന്നിവരാണു പ്രതിനിധി സംഘത്തിലുള്ളത്.
ഇത് സമാധാനത്തിന്റയും പ്രത്യാശയുടെയും ദൗത്യമാണെന്നും ഭീകരതയാൽ നാം നിശബ്ദരാകില്ലെന്ന സന്ദേശം ലോകത്തിനു നൽകുമെന്നും പുറപ്പെടും മുമ്പ് തരൂർ പറഞ്ഞു.
|
ജോർജി വർഗീസ് ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന്റെ കോഓർഡിനേറ്റർ
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനായ ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ(ഫൊക്കാന) ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന് നേതൃത്വം നൽകാൻ മുൻ പ്രസിഡന്റ് ജോജി വർഗീസിനെ ചുമതലപ്പെടുത്തിയതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസും പ്രസിഡന്റ് സജിമോൻ ആന്റണിയും അറിയിച്ചു.
കേരള സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനു കേരള സര്‍വകലാശാലയും ഫൊക്കാനയുമായി ചേര്‍ന്ന് നല്കുന്ന അവാർഡ് ആണ് ഭാഷയ്ക്കൊരു ഡോളര്‍.
ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കാന ഭാഷയ്ക്കൊരു ഡോളർ പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരള സര്‍വകലാശാലയാണ് ഈ അവാർഡ് നിർണയത്തിന് നേതൃത്വം നൽകുന്നത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഈ അവാർഡ്.
ജോർജി വർഗീസ് ഫൊക്കാനയില്‍ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ കൗൺസിൽ അംഗമായും പ്രവർത്തിച്ച അദ്ദേഹം സൗത്ത് ഫ്ലോറിഡ ചർച്ച് സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൗണ്ടി ഹ്യൂമൻ സർവീസസിലെ സീനിയർ മാനേജറാണ് ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ് കൂടിയായ ജോർജി വർഗീസ്. ഭാര്യ ഡോ. ഷീല വർഗീസ്.
മലയാളത്തിലെ വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട് നാപ്പാക്കിയ ഭാഷയ്ക്ക് ഒരു ഡോളർ ഇന്ന് മലയാള ഭാഷയുടെ ഒരു തിലകക്കുറിയായി മാറിയിരിക്കുന്നു എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു..
അവാർഡിന്റെ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ജോർജി വർഗീസിന് ട്രസ്റ്റീ ബോർഡിന്റെ എല്ലാ ആശംസകളും നേരുന്നതായി ചെയർ ജോജി വർഗീസ്, വൈസ് ചെയർ സതീശൻ നായർ, സെക്രട്ടറി ബിജു ജോൺ, മാമ്മൻ സി. ജേക്കബ്, ലീല മാരേട്ട്, തോമസ് തോമസ്, ജെയ്ബു മാത്യു, ടോണി കല്ലുവാങ്കൽ എന്നിവർ അറിയിച്ചു.
|
ചാറ്റ് ജിപിടിയെ "വക്കീൽ' ആക്കി; യുഎസിൽ യുവാവിന് രണ്ട് ലക്ഷം റീഫണ്ട് കിട്ടി
ന്യൂയോർക്ക്: ആഴത്തിൽ അറിവുള്ള ബുദ്ധിജീവിയെപോലെയാണു ചാറ്റ് ജിപിടി. എന്ത് സംശയം ചോദിച്ചാലും അഭിപ്രായം ആരാഞ്ഞാലും മറുപടി ഉണ്ടാകും. അമേരിക്കക്കാരനായ യുവാവ് ചാറ്റ് ജിപിടിയെ, ഒരു വക്കീലിനെപോലെ ഉപയോഗിച്ച് രണ്ടു ലക്ഷം രൂപ റീഫണ്ട് നേടിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കൊളംബിയയിലേക്കുള്ള വിമാനയാത്ര അസുഖം മൂലം അവസാനനിമിഷം റദ്ദാക്കേണ്ടിവന്ന യുവാവിന് ടിക്കറ്റിന്റെയും ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെയും റീഫണ്ട് കിട്ടിയില്ല. ഹോട്ടലിലും എയർലൈനിലും ബുക്കിംഗ് കാൻസൽ ചെയ്താൽ മെഡിക്കൽ എമർജൻസി ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ വകുപ്പുള്ളതാണ്.
യുവാവിനെ ചികിത്സിച്ച ഡോക്ടർ അതിനുള്ള തെളിവുകൾ നൽകാൻ തയാറുമായിരുന്നു. റീ ഫണ്ട് തരാൻ പറ്റില്ലെന്ന നിലപാട് അധികൃതർ സ്വീകരിച്ചതോടെ യുവാവ് എഐ ചാറ്റ്ബോട്ടിന്റെ സഹായം തേടി. റീ ഫണ്ട് ലഭിക്കാൻ അർഹതയുണ്ടെന്നു ചാറ്റ് ജിപിടി വ്യക്തമാക്കിയതിനു പുറമെ വിശദമായ അപേക്ഷ തയാറാക്കി നൽകുകയും ചെയ്തു.
നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയതോടെ യുവാവിന് എയർലൈനിൽനിന്നും ഹോട്ടലിൽനിന്നുമായി രണ്ടു ലക്ഷം റീഫണ്ട് ലഭിച്ചു. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചത്.
മനുഷ്യനെപോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണു ചാറ്റ് ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍).
ഇന്റര്‍നെറ്റിലും അച്ചടിച്ച പുസ്തകങ്ങളില്‍ ലഭ്യമായ അനേകായിരം എഴുത്തുകള്‍ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണു ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്.
|
ഹാർവാഡിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം വിലക്കി ട്രംപ്
ന്യൂയോർക്ക്: ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം. നിലവിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ വേറെ സർവകലാശാലകളിലേക്കു മാറണമെന്നും അല്ലാത്ത പക്ഷം അവരുടെ വിദ്യാർഥി വിസ റദ്ദ് ചെയ്യുമെന്നുമാണ് മുന്നറിയിപ്പ്.
വിദ്യാർഥികളുടെ പൂർണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ഹാർവാഡ് സർവകലാശാലയിലെ വിദ്യാർഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽനിന്നുള്ളവരാണ്.
കഴിഞ്ഞ വർഷം മാത്രം 6,700 വിദേശ വിദ്യാർഥികളാണ് ഹാർവാഡിൽ പ്രവേശനം നേടിയത്. നേരത്തെ ഹാർവാഡ് സർവകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം ട്രംപ് നിർത്തിയിരുന്നു. കോഴ്സ് പ്രവേശന നടപടികളിലുൾപ്പെടെ ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്സിറ്റി തടഞ്ഞതോടെയായിരുന്നു പ്രതികാര നടപടി.
ട്രംപിന്റെ നടപടികൾ നിയമാനുസൃതമല്ലെന്നാണ് ഹാർവാഡ് സർവകലാശാലയുടെ പ്രതികരണം. അതേസമയം, വിദേശ വിദ്യാർഥികളുടെ വിസ നിർത്തലാക്കുന്നതും അറസ്റ്റ് ചെയ്ത് തടവിൽവയ്ക്കുന്നതും ഫെഡറൽ കോടതി താത്കാലികമായി തടഞ്ഞു.
|
വാഷിംഗ്ടൺ ഡിസിയിൽ വെടിവയ്പ്; ഇസ്രേലി എംബസി ജീവനക്കാർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലുണ്ടായ വെടിവയ്പിൽ വിവാഹനിശ്ചയത്തിന് തയാറെടുത്തിരുന്ന ഇസ്രേലി എംബസി ജീവനക്കാർ കൊല്ലപ്പെട്ടു. വാഷിംഗ്ടൺ ഡിസിയിലെ ജൂവിഷ് മ്യൂസിയത്തിനു മുന്നിൽ നടന്ന ആക്രമണത്തിൽ യാരോൺ ലിസ്ചിൻസ്കി, സാറ ലിൻ എന്നിവരാണ് മരിച്ചത്.
ഷിക്കാഗോ സ്വദേശിയായ ഏലിയാസ് റോഡ്രിഗസ് (30) ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുശേഷം അക്രമി “ഫ്രീ പലസ്തീൻ” എന്നു മുദ്രാവാക്യം മുഴക്കി. മ്യൂസിയത്തിലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നാലംഗ സംഘത്തിനു നേർക്കാണ് അക്രമി വെടിയുതിർത്തത്.
എഫ്ബിഐയുടെ ഓഫീസും സർക്കാർ ഓഫീസുകളും മ്യൂസിയങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയിലുണ്ടായ ആക്രമണം യുഎസ് സുരക്ഷാ വൃത്തങ്ങളെ ഞെട്ടിച്ചു. അക്രമിയെക്കുറിച്ച് മുന്നറിവില്ലെന്ന് പോലീസ് പറഞ്ഞു.
യഹൂദവിരുദ്ധത കാരണമാണ് ആക്രമണം നടന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ലോകമെന്പാടുമുള്ള ഇസ്രേലി എംബസികളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
|
അമേരിക്കയിൽ ചെറുവിമാനം വീടുകൾക്കുമേൽ തകര്‍ന്നുവീണ് ആറു പേർ മരിച്ചു
സാൻഡിയാഗോ: അമേരിക്കയിലെ സാൻഡിയാഗോയിൽ ജനവാസമേഖലയിലെ വീടുകൾക്കുമേൽ ചെറുവിമാനം തകർന്നു വീണ് ആറു പേർ കൊല്ലപ്പെട്ടു. സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന സൗണ്ട് ടാലന്റ് ഗ്രൂപ്പ് സ്ഥാപകനായ ഡവ് ഷാപിറോയും ദി ഡെവിൾസ് പ്രാഡ എന്ന പ്രശസ്ത മ്യൂസിക് ബാൻഡിന്റെ മുൻ ഡ്രമ്മർ ഡാനിയൽ വില്യംസും മരിച്ചവരിൽ ഉൾപ്പെടുന്നു.
പ്രാദേശിക സമയം ഇന്നലെ പുലർച്ചെ നാലോടെയാണു സെസ്ന 550 സ്വകാര്യവിമാനം മർഫി കന്യോണിലെ മിലിട്ടറി ഹൗസിംഗ് കെട്ടിടങ്ങൾക്കുമേൽ തകർന്നു വീണത്. പത്തിലേറെ കെട്ടിടങ്ങൾക്ക് അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു.
അപകടത്തിനു പിന്നാലെ വിമാനത്തിൽ തീ പടരുകയും വിമാനത്തിൽനിന്നുള്ള ഇന്ധനം മേഖലയിൽ ഒഴുകി പടരുകയും ചെയ്തതിനെത്തുടർന്നു നിരവധി കാറുകളും കത്തിനശിച്ചു. മേഖലയിൽനിന്നു നൂറിലേറെ പേരെ ഒഴിപ്പിച്ചു.
സാൻഡിയാഗോയുടെ ഡൗൺടൗണിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള മോണ്ട്ഗൊമറി ഫീൽഡിലേക്ക് പോകുകയായിരുന്നു വിമാനം. പത്തു പേര്‍ക്കുവരെ സഞ്ചരിക്കാവുന്ന വിമാനത്തിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണു റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് അറിയുന്നു.
|
മാർപാപ്പ വളർന്ന വീട് ചരിത്രസ്മാരകമാക്കുന്നു
ഷിക്കാഗോ: ലെയോ പതിനാലാമൻ മാർപാപ്പ കുട്ടിക്കാലം ചെലവഴിച്ച ഷിക്കാഗോ നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഡോൾട്ടൻ ഗ്രാമത്തിലെ വീട് ഏറ്റെടുത്ത് ചരിത്രസ്മാരകമാക്കാൻ തീരുമാനം. ഗ്രാമത്തിന്റെ ഭരണനേതൃത്വം ഇതുസംബന്ധിച്ച തീരുമാനം വീടിന്റെ നിലവിലെ ഉടമ പാവെൽ റാഡ്സിക്കിനെയും വീടിന്റെ ലിസ്റ്റിംഗ് ബ്രോക്കറായ സ്റ്റീവ് ബുഡ്സിക്കിനെയും അറിയിച്ചുകഴിഞ്ഞു.
ഗ്രാമ അധികൃതർക്ക് വീട് കൈമാറുന്നതിൽ എതിർപ്പില്ലെന്നും ഏതുസമയവും കരാറിൽ ഒപ്പിടാൻ തയാറാണെന്നും ഇരുവരും വ്യക്തമാക്കിയിട്ടുമുണ്ട്. വീട് ഏറ്റെടുക്കാൻ ഷിക്കാഗോ അതിരൂപതയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മൂന്നു മുറികളും 1050 ചതുരശ്ര അടി വിസ്തീർണവുമുള്ള ഈ കൊച്ചുവീട് രണ്ടാഴ്ചയായി സഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറിക്കഴിഞ്ഞു. ലെയോ പതിനാലാമൻ മാർപാപ്പയും രണ്ടു സഹോദരങ്ങളും വളർന്ന ഈ വീട് 1996ലാണ് വിറ്റത്.
തുടർന്ന് മൂന്നുതവണ ഇതു കൈമാറുകയുണ്ടായി. നിലവിലെ ഉടമയായ പാവെൽ റാഡ്സിക് കഴിഞ്ഞ വർഷം ജനുവരിയിൽ വീട് നവീകരിച്ച് ഇക്കഴിഞ്ഞ അഞ്ചിന് 219000 ഡോളർ വില നിശ്ചയിച്ച് വില്പനയ്ക്കു വച്ചിരുന്നു.
എന്നാൽ, വീട്ടിൽ വളർന്ന റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതോടെ തത്കാലം വില്പന വേണ്ടെന്നുവയ്ക്കുകയും വില ഇരട്ടിയാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
മാർപാപ്പയുടെ വീട് വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറിയതോടെ തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും സ്ഥലത്തിനുമെല്ലാം വില ഇരട്ടിയായി. പ്രദേശത്തെ ടൂറിസം സാധ്യത മുന്നിൽക്കണ്ട് വികസനപദ്ധതികൾ നടപ്പാക്കാൻ ഗ്രാമ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
|
1960ൽ ജനിച്ചവരുടെ സാമൂഹിക സുരക്ഷാ വിരമിക്കൽ പ്രായം ഔദ്യോഗികമായി 67 ആയി ഉയർത്തി; നിയമം പ്രാബല്യത്തിൽ
ന്യൂയോർക്ക്: വിരമിക്കല്‍ പദ്ധതിയില്‍ പുതിയ മാറ്റവുമായി യുഎസ്. 1960ൽ ജനിച്ച അമേരിക്കക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ട പൂർണ വിരമിക്കൽ പ്രായം 67 ആക്കി ഉയർത്തി.
1983ലെ സോഷ്യല്‍ സെക്യൂരിറ്റി ആക്ടില്‍ നടപ്പാക്കിയ പരിഷ്കരണത്തിന്റെ അവസാന ഘട്ടമാണിത്. ജനതയുടെ ആയുർദൈർഘ്യം വര്‍ധിക്കുന്നതും സോഷ്യല്‍ സെക്യൂരിറ്റി പ്രോഗ്രാമിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ഈ വര്‍ഷം 65 വയസാകുന്ന ഏകദേശം 40 ലക്ഷം അമേരിക്കക്കാര്‍ക്കും 67 വയസാകുന്നത് വരെ പൂർണ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടാകില്ല. 1938ന് മുൻപ് ജനിച്ചവർക്കുള്ള എഫ്ആർഎ 65 ആയിരുന്നു.
1960ൽ അല്ലെങ്കിൽ അതിന് ശേഷം ജനിച്ചവർക്കായി അത് 67 വരെ ഉയരുന്നതാണ് ഇതി അന്തിമ ഘട്ടം.നേരത്തേ വിരമിച്ചാൽ ചെലവേറും അമേരിക്കക്കാര്‍ക്ക് 62ാം വയസ്സില്‍ തന്നെ വിരമിക്കാം എന്നതിൽ മാറ്റമില്ല.
എന്നാല്‍, ഇതുവഴി പ്രതിമാസ ആനുകൂല്യങ്ങള്‍ കുറയും. 62ാം വയസില്‍ വിരമിക്കുന്നവര്‍ക്ക് ഏകദേശം 30 ശതമാനം കുറവ് ആനുകൂല്യമാണ് ലഭിക്കുക. ഉദാഹരണത്തിന്, ഒരാള്‍ക്ക് 1,000 ഡോളർ ലഭിക്കുമെങ്കില്‍, 62ാം വയസില്‍ വിരമിച്ചാല്‍ 700 ഡോളറേ ലഭിക്കൂ. മറുവശത്ത്, 67ന് ശേഷം വിരമിക്കല്‍ വൈകിപ്പിക്കുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കും.
70ാം വയസ്സുവരെ ജോലി തുടരുന്നവര്‍ക്ക് എഫ്ആർഎ അടിസ്ഥാനമാക്കി 24 ശതമാനം വരെ അധികം, അതായത് 1,240 ഡോളർ വരെ പ്രതിമാസം ലഭിക്കും.അതേസമയം 1960ന് മുൻപ് ജനിച്ചവര്‍ക്ക് ഈ പുതിയ വിരമിക്കല്‍ പ്രായം ബാധകമല്ലെന്ന് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് സ്ഥിരീകരിക്കുന്നു. ഈ വിഭാഗത്തിനായി എഫ്ആർഎ വര്ഷത്തിനനുസരിച്ചാണ് നിലനിൽക്കുന്നത്
|
കുടിയേറ്റക്കാരെ നാടുകടത്തിയതിൽ ഡിഎച്ച്എസ് കോടതി ഉത്തരവ് ലംഘിച്ചതായി ജഡ്ജി
ബോസ്റ്റൺ: കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട എട്ട് കുടിയേറ്റക്കാരെ നാടുകടത്തിയതിലൂടെ ട്രംപ് ഭരണകൂടം തന്റെ മുൻ ഉത്തരവ് ലംഘിച്ചുവെന്ന് ഫെഡറൽ ജഡ്ജി പറഞ്ഞു. നാടുകടത്തലിനെ എതിർക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബ്രയാൻ മർഫിയാണ് ട്രംപ് ഭരണകൂടത്തിന് എതിരെ നിലപാട് സ്വീകരിച്ചത്.
കുടിയേറ്റക്കാർക്ക് നാടുകടത്തുന്നതിന് ഒരു ദിവസത്തെ അറിയിപ്പ് പോലും ലഭിച്ചിട്ടില്ല. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ഇമിഗ്രേഷൻ നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടയിൽ യുഎസ് ഉദ്യോഗസ്ഥർ ഉത്തരവുകൾ പൂർണമായി പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ജഡ്ജി വിലയിരുത്തിയത്.
അടിയന്തര സാഹചര്യത്തിൽ യുഎസ് സുപ്രീം കോടതിയിൽ എത്താൻ സാധ്യതയുള്ള പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളെക്കുറിച്ചുള്ള മറ്റൊരു നിയമപോരാട്ടത്തിനും മർഫിയുടെ തീരുമാനം വഴി തെളിയിച്ചു. കുടിയേറ്റക്കാരെ അവരുടെ സ്വന്തം രാജ്യമോ അല്ലെങ്കിൽ ഒരു ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിട്ട മറ്റ് രാജ്യമോ അല്ലാത്ത മറ്റൊരു രാജ്യത്തേക്ക് മുന്നറിയിപ്പ് ഇല്ലാതെ നാടുകടത്തുന്നത് വിലക്കുന്നതാണ്.
അതേസമയം, ഈ കേസ് കൊണ്ടുവന്ന അഭിഭാഷകർ ഈ ആഴ്ച ജഡ്ജിയെ സമീപിച്ച് ദക്ഷിണ സുഡാനിലേക്കുള്ള നാടുകടത്തൽ ഈ വിലക്കിനെ ലംഘിക്കുന്നു എന്ന് വാദിച്ചു. ജഡ്ജി ബ്രയാൻ മർഫി ഇത് അംഗീകരിക്കുകയും സർക്കാർ ഉദ്യോഗസ്ഥരെ കോടതി അലക്ഷ്യത്തിന് ശിക്ഷിക്കണോ എന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നും പറഞ്ഞു.
|
തെരഞ്ഞെടുപ്പിലെ എതിരാളിയെ ഭീഷണിപ്പെടുത്തി; ഫ്ലോറിഡയിലെ മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർഥിക്ക് മൂന്ന് വർഷം തടവ്
ഫ്ലോറിഡ: ഫ്ലോറിഡയിലെ മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർഥിയ്ക്ക് മൂന്ന് വർഷം തടവ്. സെന്റ് പീറ്റേഴ്സ്ബർഗിലെ വില്യം റോബർട്ട് ബ്രാഡോക്ക് മൂന്നാമനാണ് (41) ടാമ്പ ഫെഡറൽ കോടതി മൂന്ന് വർഷത്തെ ശിക്ഷ വിധിച്ചത്. തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് ശിക്ഷ വിധിച്ചത്.
ഫെബ്രുവരിയിൽ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു2021ൽ യുഎസ് പ്രതിനിധി സഭയിലെ ഫ്ലോറിഡയിലെ 13ാമത് കോൺഗ്രഷനൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നതിനുള്ള പ്രൈമറി തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥിയായിരുന്ന യുഎസ് പ്രതിനിധി അന്ന പൗളിന ലൂണയെ കൊലപ്പെടുത്താനാണ് ബ്രാഡോക്ക് ഗൂഡാലോചന നടത്തിയത്.
ലൂണയെ അവഹേളിക്കുകയും അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറാൻ ബ്രാഡോക്ക് മാസങ്ങളോളം ശ്രമം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2021 ജൂണിൽ ലൂണയുടെ സുഹൃത്തും ജിഒപി ആക്ടിവിസ്റ്റുമായ എറിൻ ഓൾഷെവ്സ്കിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ 13ാമത് ഡിസ്ട്രിക്റ്റിലേക്കുള്ള മത്സരത്തിൽ നന്നായി വോട്ടെടുപ്പ് തുടർന്നാൽ ലൂണയെ റഷ്യൻയുക്രേനിയൻ ഹിറ്റ് സ്ക്വാഡ് കൊലപ്പെടുത്തുമെന്ന് ബ്രാഡോക്ക് ഭീഷണിപ്പെടുത്തുകയായിരുന്നുബ്രാഡോക്ക് പിന്നീട് തായ്ലൻഡിലേക്കും ഒടുവിൽ ഫിലിപ്പീൻസിൽ സ്ഥിരതാമസമാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
2023ലാണ് മനിലയിലെ അധികാരികൾക്ക് മുൻപാകെ കീഴടങ്ങിയത്. വിചാരണ നേരിടാൻ കഴിഞ്ഞ ആഴ്ചയിലാണ് യുഎസിലേക്ക് തിരികെ എത്തിയത്.
|
ഡാളസിൽ ജീവനക്കാരനെ തീകൊളുത്തി കൊന്നശേഷം സ്റ്റോർ കൊള്ളയടിച്ചു; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്സ്വില്ലെ, ടെക്സസ് : ഡാളസ് നഗരത്തിലെ കൺവീനിയൻസ് സ്റ്റോറിൽ വൃദ്ധയായ ക്ലർക്കിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാത്യു ലീ ജോൺസന്റെ (49) വധശിക്ഷ നടപ്പാക്കി.
സംഭവം നടന്ന് 13 വർഷം തികയുന്ന ചൊവ്വാഴ്ച വൈകുന്നേരം മാരകമായ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഹണ്ട്സ്വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വൈകുന്നേരം 6.53ന് മാത്യു മരിച്ചതായി അധികൃതർ അറിയിച്ചു.
2012 മേയ് 20ന് ഗാർലൻഡ് നഗരപ്രാന്തത്തിൽ വച്ച് 76 വയസുള്ള നാൻസി ഹാരിസ് എന്ന മുത്തശ്ശിയെ ആക്രമിച്ച കേസിലാണ് മാത്യു ലീ ജോൺസന്റെ ശിക്ഷ നടപ്പാക്കിയത്. ഗുരുതരമായി പൊള്ളലേറ്റ നാൻസി ഹാരിസ് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.
വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് വാർഡൻ അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ മാത്യു, നാൻസിയുടെ ബന്ധുക്കളെ നോക്കി തനിക്ക് അവരെ വേദനിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ദയവായി ക്ഷമിക്കണമെന്നും പറഞ്ഞു.
|
|
|
|
|
|