ADVERTISEMENT
ADVERTISEMENT
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇടിഞ്ഞുവീണ കെട്ടിടഭാഗത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു. 10, 11, 14 വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞുവീണത്.

14-ാം വാർഡിന്‍റെ ശുചിമുറിഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ ബിന്ദു മരിച്ചതോടെയാണ് രോഗികളുടെയും ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധയിലേക്ക് ഈ കെട്ടിടത്തിന്‍റെ ശോച്യാവസ്ഥ എത്തുന്നത്.

കാലപ്പഴക്കത്തെത്തുടർന്ന് ഈ കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്നു മുമ്പ് കണ്ടെത്തിയിരുന്നതാണെങ്കിലും വേണ്ടത്ര ഗൗരവത്തോടെ കാണാതിരുന്നതാണ് ഒരാളുടെ മരണത്തിനിടയാക്കിയത്. കെട്ടിടം തകർന്നുവീണ് ബിന്ദു മരണപ്പെട്ടതോടെ ഈ കെട്ടിടത്തിന്‍റെ മറ്റു ഭാഗങ്ങൾകൂടി ഇടിഞ്ഞുവീഴുമോയെന്ന ഭീതിയിലാണ് അടുത്ത വാർഡുകളിൽ താമസിക്കുന്ന രോഗികൾ. കാറ്റും മഴയും വരുമ്പോൾ വലിയ ഭയത്തിലാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

നിലവിൽ ഇടിഞ്ഞുവീണ കെട്ടിടത്തിലുണ്ടായിരുന്ന രോഗികളെ പുതിയ സർജിക്കൽ ബ്ലോക്കിൽ പ്രവേശിപ്പിച്ചിക്കുകയാണ്. കാലപ്പഴം ചെന്ന ഈ കെട്ടിടം വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നതിന് മുമ്പേ പൊളിച്ചുനീക്കണമെന്ന് വിവിധ സാമൂഹ്യ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പിഡബ്ല്യുഡിയാണ് കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതെന്ന് അശുപത്രി അധികൃതർ പറയുന്നു.
ADVERTISEMENT
തിരുവനന്തപുരം : തദേശ തെരഞ്ഞെടുപ്പിനു നാലുമാസം മാത്രം ശേഷിക്കേ തിരുവനന്തപുരം കോർപറേഷനിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ രാഷ്ട്രീയം പറഞ്ഞു കയ്യാങ്കളി.

ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ ശുചീകരണ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കം സിപിഎം-ബിജെപി കൗ ണ്‍സിലർമാർ തമ്മിൽ വാക്കേറ്റത്തിനും ഉന്തുംതള്ളിനും കാരണമായി. 56 ഒഴിവുകളിലേക്കുള്ള പട്ടികയിൽ സിപിഎം-സിപിഐ അനുഭാവികളെ അനധികൃതമായി ഉൾപ്പെടുത്തിയെന്നാരോപിച്ചു ബിജെപി വനിതാ കൗണ്‍സിലർമാർ കൗണ്‍സിൽ യോഗം തുടങ്ങുന്നതിനു മുന്പു തന്നെ മേയർ ആര്യ രാജേന്ദ്രനെതിരെ പോസ്റ്റുകളുമായി മേയറുടെ ഡയസിൽ കയറി പ്രതിഷേധിച്ചു. മേയർ എത്തുന്പോൾ സംരക്ഷണമൊരുക്കാൻ ഭരണപക്ഷത്തെ വനിതാ കൗണ്‍സിലർമാരും സംഘടിച്ചു.

രണ്ടരയ്ക്കാണു കൗണ്‍സിൽ യോഗം ആരംഭിക്കേണ്ടിയി രുന്നത്. എന്നാൽ 45 മിനിറ്റു വൈകിയാണു മേയർ എത്തി യത്. ഇതോടെ ബിജെപി അംഗങ്ങൾ അഴിമതിക്കാരിയായ മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബാനറുയർത്തി മുദ്രാവാക്യം വിളിച്ചു.

ബിജെപിയുടെ വനിതാ കൗണ്‍സിലർമാർ മേയറുടെ ഡയസിലേയ് ക്കു കയറി ബഹളം വച്ചു. ഇതോടെ കൗണ്‍സിൽ യോഗം ചേരാൻ കഴിയാത്ത സാഹചര്യമുണ്ടായി. പിന്നീടു വനിതാ പോലീസ് അടക്കം കോർപറേഷനിലെത്തി. ബിജെപി വനിതാ കൗണ്‍സിലർമാരും വനിതാ പോലീസും തമ്മിൽ ഏറെ നേരം പിടിയും വലിയുമായി.

വനിതാ കൗണ്‍സിലർമാരെ ബലം പ്രയോഗിച്ചു തൂക്കിയെടുത്താണു മേയറുടെ ഡയസിൽ നിന്നും പോലീസ് പുറത്തേയ്ക്കു കൊണ്ടുപോയത്. എന്നാൽ വീണ്ടും കൗണ്‍സിലർമാർ തിരിച്ചെത്തിയോടെ പ്രതിഷേധം കടുത്തു. മേയറെ മറച്ചു ബിജെപിയിലെ ഗിരികുമാറും നന്ദ ഭാർഗവും ഉയർത്തിയ ബാനർ പിടിച്ചു വാങ്ങാൻ എൽഡിഎഫ് കൗണ്‍സിലർമാർ ശ്രമിച്ചു. ബാനർ കീറിയതിനെ തുടർന്നു വീണ്ടും കൗണ്‍സിലർമാർ ചേരി തിരിഞ്ഞ് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ അജണ്ടകളെല്ലാം പാസാക്കിയതായി അറിയിച്ചു മേയർ യോഗം പിരിച്ചു വിട്ടു.

ബിജെപിയുടെ കൗണ്‍സിലർമാർ നടത്തിയ അഴിമതി മറയ്ക്കാനാണു ഇപ്പോൾ സംഘർഷം ഉണ്ടാക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ. അനിൽ പറഞ്ഞു. പട്ടിക റദ്ദാക്കിയില്ലെങ്കിൽ സത്യാഗ്രഹ സമരം ഉൾപ്പെടെ നടത്തുമെന്ന് ബിജെപി സെൻട്രൽ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് കരമന ജയനും പറഞ്ഞു.
ADVERTISEMENT
കൊല്ലം: വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ചിതറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരമേറിയ ബാഗുകളുമായി സ്‌കൂളിലെ ബഹുനില കെട്ടിടം കയറുന്നതു ബുദ്ധിമുട്ടാണെന്ന വിദ്യാര്‍ഥിയുടെ കത്തു പരിഗണിച്ച് ലിഫ്റ്റ് സംവിധാനം സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തി വരികയാണ്.

ഇതുവരെ 45000 സ്‌കൂളുകളില്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ക്ലാസ്മുറികള്‍ ഒരുക്കി. നിര്‍മിത ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ വിദ്യാലയങ്ങളില്‍ സംവിധാനം ലഭ്യമാക്കി. ജില്ലാ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനവും നല്‍കി.

ഒന്നു മുതല്‍ 10 വരെയുള്ള പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. കലാരംഗത്തും കായികരംഗത്തും മികവുപുലര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി.
ചിതറ പഞ്ചായത്ത് പ്രസിഡന്‍റ് മടത്തറ അനില്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതികാ വിദ്യാധരന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. നജീബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ADVERTISEMENT
റാന്നി: വെച്ചൂച്ചിറ മേഖലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളിയുടെ വെളിപ്പെടുത്തലിനേ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. വെച്ചൂച്ചിറ നവോദയയ്ക്കും പെരുന്തേനരുവിക്കും മധ്യേയുള്ള താന്നിക്കാപ്പുഴ ഭാഗത്താണ് ഇന്നലെ പുലർച്ചെ പുലിയെ കണ്ടതായി വെളിപ്പെടുത്തലുണ്ടായത്. സ്ഥലപരിശോധന നടത്തി വനപാലകർ പുലിയുടെ കാൽപാദങ്ങൾ കണ്ടെത്തിയതായാണ് സൂചന.

ഇന്നലെ പുലർച്ചെ ടാപ്പിംഗിനു പോയ കക്കുടുക്ക സ്വദേശി മാവുങ്കൽ രാജൻ എന്നയാളാണ് സമീപ പുരയിടത്തിലൂടെ പുലി അടുത്തുള്ള പൊന്തക്കാട്ടിലേക്ക് സാവധാനം പോകുന്നതായി കണ്ടത്. പ്രാണരക്ഷാർഥം അടുത്തുള്ള ഒരു വീട്ടിലേക്ക് രാജൻ ഓടിയെത്തുകയായിരുന്നു.

നാട്ടുകാർ വിവരവറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്‍റെ നേതൃത്വത്തിൽ കക്കുടിമൺ ഡെപ്യൂട്ടി റേഞ്ചർ ഉൾപ്പെടെ വൻ വനപാലക സംഘം രാവിലെ തന്നെ സ്ഥലത്തെത്തിയതോടെയാണ് നാട്ടുകാർക്ക് തെല്ലൊരാശ്വാസമായത്. പ്രദേശത്ത് വിശദമായ പരിശോധനനടത്തിയ വനപാലകർ കാവലേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം വെച്ചൂച്ചിറയുടെ കിഴക്കൻ പ്രദേശങ്ങളിൽ അടുത്ത കാലത്തായി പുലിയുടെ സാന്നിധ്യം കണ്ടുവന്നിരുന്നു. വെച്ചൂച്ചിറ മേഖലയിലും പുലി സാന്നിധ്യം സംബന്ധിച്ച വെളിപ്പെടുത്തലുകളും അഭ്യൂഹങ്ങളും നാട്ടിൽ ആശങ്കയുയർത്തിയിരിക്കുകയാണ്. തോട്ടം മേഖല പലയിടത്തും കാടു കയറി കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്.

പെരുന്തേനരുവി വനപ്രദേശത്ത് ആനയുടെയും പുലിയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം ഏറെ നാളായിട്ടുണ്ട്. എന്നാൽ ജനവാസ മേഖലയിൽ പുലിയെ സമീപകാലത്തെങ്ങും കണ്ടിരുന്നില്ല. വെച്ചൂച്ചിറയുടെ സമീപ പ്രദേശങ്ങളിൽ പുലി അടക്കമുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നതായ സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കക്കുടുക്കയിൽ സ്വകാര്യ എസ്റ്റേറ്റുകളോടു ചേർന്ന് വൻതോതിൽ കാട്ടുവളർന്നു കിടക്കുന്നതിനാൽ മ്ലാവ്, പന്നി തുടങ്ങിയവയുടെ സാന്നിധ്യം കൂടുതലായുണ്ടെന്ന് വനപാലകർ പറഞ്ഞു.
തീറ്റ തേടി ഇറങ്ങുന്ന വന്യമൃഗങ്ങൾ ഇരയെ തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യതയും ഇതോടെ വർധിക്കുകയാണ്.

പുലിയുടെ സാന്നിധ്യം തളിക്കളയാനാവില്ലെന്ന നിലപാടാണ് വനം ഉദ്യോഗസ്ഥർക്കുള്ളത്. സ്ഥലം നിരീക്ഷിക്കുന്നതിനായി കാമറ സ്ഥാപിക്കാനും വനംകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കൂട് സ്ഥാപിക്കാൻ നിർദേശം നൽകിയതായി പ്രമോദ് നാരായൺ എംഎൽഎ

റാന്നി: പുലിയുടെ സാന്നിധ്യം കണ്ട തോട്ടം മേഖലയിൽ എത്രയും വേഗം കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം കണ്ട സ്ഥലം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം ഉന്നയിച്ചത്.

വന്യമൃഗത്തിന്‍റെ കാൽപ്പാടുകൾ പരിശോധിച്ച വനംവകുപ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നുതന്നെ പുലിയെ പിടിക്കാനുള്ള കൂട് വയ്ക്കാനാകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ആർ. ജയൻ അറിയിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
\
ഇതിനായി റേഞ്ച് ഓഫീസർ, രണ്ട് വെറ്ററിനറി സർജന്മാർ, ചീഫ് വൈൽഡ് ലൈഫ് പ്രതിനിധി, നാഷണൽ ടൈഗർ കൺസർവേഷൻ പ്രതിനിധി, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. കൂട് സ്ഥാപിക്കാനുള്ള തീരുമാനം കൊല്ലം സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കമലഹാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണനു കൈമാറും. അദ്ദേഹമാണ് കൂടു വയ്ക്കുന്നതിനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത്.

എംഎൽഎയെ കൂടാതെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ. വി. വർക്കി, മെംബർമാരായ ടി. കെ. ജയിംസ്, സിറിയക് തോമസ്,റേഞ്ച് ഓഫീസർ ബി. ആർ. ജയൻ, ആർ. വരദരാജൻ എന്നിവരും എംഎൽഎയോടൊപ്പം സ്ഥലം സന്ദർശിച്ചു.
ADVERTISEMENT
മാവേലിക്കര: വിദ്യാധിരാജ സെന്‍ട്രല്‍ ആൻഡ് സൈനിക സ്‌കൂളില്‍ ഗരുപൗര്‍ണമി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടന്ന പാദപൂജയില്‍ ഉയര്‍ന്നുവന്ന വിവാദത്തെത്തുടര്‍ന്ന് യുവജന സംഘടനകളുടെ പ്രതിഷേധം ഇരമ്പി. എഐവൈഎഫ്-എഐഎസ്എഫ്, ഡിവൈഎഫ്‌ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങള്‍ നടന്നത്.

ഐവൈഎഫ്-എഐഎസ്എഫ് നേതൃത്വത്തില്‍ മാവേലിക്കര വിദ്യാധിരാജ സെന്‍ട്രല്‍ ആൻഡ് സൈനിക് സ്‌കൂളിലേക്കു പാദപൂജ വിവാദത്തെത്തുടര്‍ന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. ബുദ്ധജംഗ്ഷനില്‍നിന്ന് ആരംഭിച്ച് മാര്‍ച്ച് സ്‌കൂളിന് മുന്‍വശം പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടന്ന് പോകാന്‍ ശ്രമിച്ചത് അല്പസമയം ഉന്തും തള്ളുമുണ്ടാക്കിയെങ്കിലും പ്രവര്‍ത്തകരുടെ ശ്രമം പോലീസ് പരാജയപ്പെടുത്തി.

സമരത്തിനിടെ ബാരിക്കേട് ഉയര്‍ത്താന്‍ ശ്രമിച്ച ഹരിലാല്‍, അംജാത് സുബൈര്‍, റഫീക്ക, ഹനീഷ് മുഹമ്മദ്, ഷരീഫ്, ആരോമല്‍, അനു കാരക്കാട് എന്നിവര്‍ക്ക് കൈക്കു പരിക്കേറ്റിട്ടുണ്ട്.

തുടര്‍ന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്‍റ് ബൈരഞ്ജിത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മാവേലിക്കര മണ്ഡലം പ്രസിഡന്‍റ് അംജാത് സുബൈര്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അനു ശിവന്‍ സ്വാഗതം പറഞ്ഞു. എഐഎസ്എഫ് ജില്ലാ പ്രസിഡന്‍റ് അജയ്കൃഷ്ണന്‍, സിപിഐ മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി. ശ്രീകുമാര്‍, എഐവൈഎഫ് ഭരണിക്കാവ് മണ്ഡലം സെക്രട്ടറി ആദര്‍ശ് ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡിവൈഎഫ്‌ഐ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടുവള്ളി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സ്‌കൂളിന് ഏതാനും മീറ്റര്‍ മുന്നില്‍ പോലീസ് ബാരിക്കേടുകള്‍ ഉപയോഗിച്ച് തടഞ്ഞു. പോലീസ് ബാരിക്കേടിനെ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് കുറച്ചു നേരത്തെ സംഘര്‍ഷത്തിനിടയാക്കി.

പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉയര്‍ത്തിയ ബാരിക്കേടുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേട് മറികടക്കാന്‍ ഏറെനേരം ശ്രമിച്ചെങ്കിലും പോലീസ് ശ്രമം പരാജയപ്പെടുത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്‍. രാഹുല്‍ ഉദ്ഘാടനം ചെയ്തു.

സംഭവം അങ്ങേയറ്റം അപരിഷ്‌കൃതവും ജനാധിപത്യ സമൂഹത്തിന് അപമാനകരവും ആണെന്ന് രാഹുല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ് സ്വാഗതം പറഞ്ഞു. അനസ്, രഞ്ജിത്ത്, അനുപമ സൈജു, സെന്‍ സോമന്‍എന്നവര്‍ പ്രസംഗിച്ചു. ആര്‍. രാഹുല്‍, എസ്. സുരേഷ്‌കുമാര്‍ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ADVERTISEMENT
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ ഭരണസമിതിയുടെ നേതൃത്യത്തിൽ മാല്യന്യപ്പെട്ടി സ്ഥാപിച്ചതിൽ അഴിമതി നടത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ്മി ജോർജ് രാജിവച്ച് നിയമപരമായ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുരിക്കാശേരി സ്കൂൾ ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.

തുടർന്ന് മുരിക്കാശേരി പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസഡിന്‍റ് ബേബി കാഞ്ഞിരത്താംകുന്നേൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിജോ തടത്തിൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അപ്പച്ചൻ കടവിൽ, ഇ.എൻ. ചന്ദ്രൻ, കെ.യു. ബിനു, ജോമോൻ ജേക്കബ്, ജോർജ് അമ്പഴം, ഷൈൻ കല്ലേക്കുളം, റോണിയോ ഏബ്രാഹം, ബിജു മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

മാലിന്യനിർമാർജനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 40 ലക്ഷം രൂപ നിയമാനുസൃതമായ മാനദണ്ഡങ്ങൾ പാലിക്കാതെ പഞ്ചായത്ത് ജനറൽ കമ്മിറ്റി, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പർച്ചെയ്സ് കമ്മിറ്റി എന്നിവയുടെ തീരുമാനം ഇല്ലാതെയും ഗുണ- വിലനിലവാരം പരിശോധിക്കാതെയും വാങ്ങിയാണ് അഴിമതി നടത്തിയിരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.

പൊതുവിപണിയിൽ 1550 രൂപ മുതൽ 2850 രൂപ വരെ വിലവരുന്ന 4.100 കിലോഗ്രാം തൂക്കം വരുന്ന സ്റ്റീൽ വേസ്റ്റ് ബിന്നുകൾ 11694 രൂപ വീതം നൽകി 340 എണ്ണം വാങ്ങി. 3976086 രൂപയാണ് ഇതിനായ് പഞ്ചായത്ത് ഭരണസമിതി ചെലവഴിച്ചിരിക്കുന്നത്.

നൂറിൽ താഴെ മാത്രം മാലിന്യപ്പെട്ടികൾ ആവിശ്യമുള്ളുവെന്നിരിക്കെ 340 എണ്ണം വാങ്ങിയതിലൂടെ 30 ലക്ഷം രൂപയുടെ വ്യക്തമായ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് നേതാക്കൾ ആരോപിച്ചു.
ADVERTISEMENT
കൊച്ചി: എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു സമീപം ഫര്‍ണിച്ചര്‍ കടയില്‍ ഇന്നലെ പുലര്‍ച്ചെയോടെ വന്‍ തീപിടുത്തം. ഷെയര്‍ ലാന്‍ഡ് സെക്കന്‍ഡ് ഫര്‍ണിച്ചര്‍ എന്ന യൂസ്ഡ് ഫര്‍ണിച്ചറുകള്‍ വില്പന നടത്തുന്ന കടയിലാണ് പുലര്‍ച്ചെ മൂന്നോടെ തീപിടിത്തമുണ്ടായത്.

അഗ്നിക്ഷാസേനയുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൊടുവിലാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. സമീപത്ത് മൂന്ന് പെട്രോള്‍ പമ്പുകളും, കടയ്ക്കു പിറകിലായി രണ്ടു ഫ്‌ളാറ്റുകളും ഒരു വീടുമുണ്ട്. സമീപത്തു കൂടി മെട്രോ റെയിലും കടന്നു പോകുന്നുണ്ട്. തീ നിയന്ത്രണവിധേയമായെങ്കിലും കടയില്‍ നിന്നും പുകയുയര്‍ന്നത് ചെറിയ തോതില്‍ ആശങ്ക സൃഷ്ടിച്ചു.

കടയ്ക്കുള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളെല്ലാം കത്തി നശിച്ചു. മേശ, കസേര, സെറ്റി, അലമാര ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളാണ് കത്തിനശിച്ചത്. സമീപത്തെ ഹോട്ടല്‍ കെട്ടിടത്തിനും നേരിയ നാശമുണ്ട്. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് ചോര്‍ച്ചയുണ്ടായി തീ പടര്‍ന്നതായി അഗ്‌നി രക്ഷാസേന അറിയിച്ചു. സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പൊട്ടിത്തറി ഒഴിവായത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.

കഴിഞ്ഞ എട്ടു വര്‍ഷമായി യൂസ്ഡ് ഓഫീസ് ഫര്‍ണിച്ചറുകളുടെ വില്പന നടത്തിവന്ന സ്ഥാപനത്തിന്‍റെ ഉടമ എളമക്കര കറുകപ്പിള്ളി വീട്ടില്‍ ഹാരിസാണ്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഹാരിസ് കടയടച്ച് വീട്ടിലേക്ക് പോയത്. കടയിലെ മെയിന്‍ സ്വിച്ചും ഓഫാക്കിയിരുന്നു. പുലര്‍ച്ചെ സമീപവാസികളാണ് തീപിടിച്ച വിവരം ഹാരിസിനെ അറിയിച്ചത്. ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.

രണ്ടു മണിക്കൂറിനുള്ളില്‍ തീയണച്ച് സേന

ഷീറ്റുകൊണ്ട് പണിത ഏകദേശം 1,800 സ്‌ക്വയര്‍ ഫീറ്റിലുള്ള കട പുറത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ അഗ്നിരക്ഷാസേന എത്തുമ്പോള്‍ അകത്ത് തീ ആളിക്കത്തുന്ന നിലയിലായിരുന്നു. മേല്‍ക്കൂരയും തീയില്‍ തകര്‍ന്നു വീണു.

കടയുടെ പൂട്ടുപൊളിച്ച് വശങ്ങളിലെ ഷീറ്റുകള്‍ തകര്‍ത്താണ് അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ രാജേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍, ക്ലബ് റോഡ്, തൃപ്പൂണിത്തുറ, തൃക്കാക്കര, ഏലൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഒമ്പതു ഫയര്‍ യൂണിറ്റുകള്‍ രണ്ടു മണിക്കൂര്‍ നേരം കിണഞ്ഞു പരിശ്രമിച്ചാണ് തീയണച്ചത്.

കടയ്ക്കുള്ളില്‍ ഇരുമ്പും പ്ലാസ്റ്റിക്കും കൊണ്ട് നിര്‍മിച്ച വസ്തുക്കളായതിനാല്‍ തീ അണയ്ക്കുന്ന ദൗത്യം കഠിനമായിരുന്നു. കെഎംആര്‍എല്ലില്‍ നിന്നും പമ്പിംഗിനായി വെള്ളം ഉപയോഗിച്ചു.

അഗ്നിരക്ഷാസേനയും എറണാകുളം സെന്‍ട്രല്‍ പോലീസും ഉടന്‍ തന്നെ സമീപത്തെ ഫ്‌ളാറ്റുകളിലെയും വീട്ടിലെയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്പിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. ഈ വഴിയുള്ള ഗതാഗതം പോലീസ് തിരിച്ചുവിട്ടു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ അഗ്‌നിശമന സംവിധാനങ്ങളില്ലെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് നോട്ടീസ് നല്‍കുമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍ പറഞ്ഞു.

മോഷണശ്രമം സംശയിക്കുന്നതായി കടയുടമ

തീപിടുത്തത്തില്‍ മോഷണശ്രം സംശയിക്കുന്നതായി കടയുടമ ഹാരിസ് പറഞ്ഞു. പതിവു പോലെ മെയിന്‍ സ്വിച്ച് ഇന്നലെ രാത്രിയും ഓഫാക്കിയിരുന്നു. മോഷ്ടിക്കാനായി കയറിയ ആരെങ്കിലും ലൈറ്ററോ മറ്റ് തെളിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. മുമ്പും ഈ കടയില്‍ മോഷണശ്രമം ഉണ്ടായിട്ടുണ്ടെന്ന് ഉടമ വ്യക്തമാക്കി.
ADVERTISEMENT
അരിപ്പാലം: നാലമ്പല തീര്‍ഥാടനത്തിനു മുന്‍പായി പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിച്ച് പൊതുമരാമത്തുവകുപ്പ് ബണ്ട് റോഡ് ബലപ്പെടുത്തി. നാലമ്പല തീര്‍ഥാടനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് നടപടി. തെങ്ങിന്‍മുട്ടികള്‍ സ്ഥാപിച്ച് ബണ്ടുയര്‍ത്തി അതിനുമുകളില്‍ മെറ്റല്‍, ക്വാറി വേസ്റ്റ്, ജിപിസി എന്നിവ ഇട്ടാണ് ബലപ്പെടുത്തിയിരിക്കുന്നത്. പടിയൂര്‍- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോടംകുളം റോഡില്‍ കോള്‍പ്പാടശേഖരത്തിനു മധ്യത്തിലാണ് പുളിക്കലച്ചിറ പാലം നിര്‍മിക്കുന്നത്.

നാലമ്പലതീര്‍ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്‌നക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങള്‍ ഇതുവഴിയാണ് തിരിച്ചുവിട്ടിരുന്നത്. പുതിയ പാലം നിര്‍മിക്കുന്നതിനായി പഴയ പാലം പൊളിച്ചുനീക്കുകയും വാഹനങ്ങള്‍ കടന്നുപോകുന്നതിനായി സമീപത്ത് ഒരു ബണ്ട് റോഡ് തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫില്ലര്‍ കാപ്പില്‍ അപാകം കണ്ടതോടെ പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു.

ഇതിനിടയില്‍ കാലവര്‍ഷം ശക്തമായതോടെ പാടത്തിനു കുറുകെ സ്ഥാപിച്ചിരുന്ന ബണ്ട് റോഡില്‍ വെള്ളം തടഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടു. പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ പാടത്തോടുചേര്‍ന്നുള്ള പ്രദേശങ്ങള്‍ വെള്ളത്തിലാകുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

ഇതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ബണ്ട് റോഡിന്‍റെ മുകള്‍ ഭാഗത്തുനിന്ന് മണ്ണുനീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കുകയായിരുന്നു.

നാലമ്പലദര്‍ശനം ആരംഭിക്കുന്നതിനുമുന്‍പുതന്നെ അപാകങ്ങള്‍ പരിഹരിച്ച് ഗതാഗതം സുഗമമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ആര്‍. ബിന്ദുവിന്‍റേയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊതുമരാമത്തുവകുപ്പ് കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിച്ച് ബണ്ടുയര്‍ത്തി താത്കാലിക റോഡ് ബലപ്പെടുത്തുകയായിരുന്നു. പൂമംഗലം പഞ്ചായത്ത് പ്രസിഡനന്‍റ് കെ.എസ്. തമ്പി അടക്കമുള്ളവരെത്തി റോഡിന്‍റെ മെറ്റലിംഗ് വിലയിരുത്തി.
ADVERTISEMENT
പാലക്കാട്: കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ആശ്രയ കിറ്റുകളും പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു ലാപ്‌ടോപ്പുകളും വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രേമ സുകുമാരന്‍ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. മനോജ് അധ്യക്ഷനായി. 27 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ വിതരണംചെയ്തത്. ഒരുലക്ഷ രൂപ അടങ്കലില്‍ 146 ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.

ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.എന്‍. ശബരീശന്‍, മഞ്ജു സച്ചിദാനന്ദന്‍, ഭരണസമിതി അംഗങ്ങളായ കെ. രാജന്‍, എ. മുരളീധരന്‍, പി.ആര്‍. സുനില്‍, കെ. കുമാരി, ഇന്ദിര രവീന്ദ്രന്‍, അസിസ്റ്റന്‍റ് സെക്രട്ടറി വി. ശ്രീലേഖ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ദേവയാനി, വൈസ് ചെയര്‍പേഴ്‌സണ്‍ നസീമ എന്നിവരും പങ്കെടുത്തു.
ADVERTISEMENT
നിലന്പൂർ: ആദിവാസി ഗോത്രവിഭാഗത്തിലെ 65 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകി. ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ എസ്ആർഇ ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ വനത്തിനകത്തും വനത്തിനോട് ചേർന്നും താമസിക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങളിലെ യുവതി,യുവാക്കൾക്കാണ് ഡ്രൈവിംഗ് ലൈസൻസ് നൽകിയത്.

പരിശീലനം നൽകി ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന പദ്ധതി പ്രകാരമാണ് നിലന്പൂർ ഡിവൈഎസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ 65 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു.

രണ്ട് തവണകളായി 140 പേർക്ക് ലൈസൻസ് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 75 പേർക്ക് ലൈസൻസ് നൽകിയിരുന്നു. രണ്ടാംഘടത്തിൽ എട്ട് പേർക്ക് ജീപ്പിന്‍റെ ലൈസൻസാണ് നൽകിയത്. ഇത് അവർക്ക് ഉപജീവനത്തിനു കൂടി സഹായകമാകും. ഉൾവനത്തിൽ കഴിയുന്ന ആദിവാസി വിഭാഗത്തിന് വാഹനം ഓടിക്കാൻ ലൈൻസൻസ് നൽകുന്നതിലൂടെ നിയമതടസം ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നും എസ്പി പറഞ്ഞു. മോട്ടോർ വാഹനവകുപ്പും ജില്ലാ പോലീസും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.

മാവോയിസ്റ്റ് ഇടപെടൽ ഉണ്ടായപ്പോൾ പൊതുസമൂഹത്തിനൊപ്പം നിന്നവരാണ് കരുളായി ഉൾവനത്തിലെ ആദിവാസി സമൂഹമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നാലുപേർ പ്രാക്തന ഗോത്രവർഗമായ മാഞ്ചീരി ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടവരും മൂന്നുപേർ സ്ത്രീകളുമാണ്.

പ്രാക്തന ഗോത്രത്തിലെ ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് ആദ്യമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനും മാഞ്ചീരി ചോലനായ്ക്ക നഗറിലെ അംഗവുമായ ബാലനും പറഞ്ഞു. നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജോയിന്‍റ് ആർടിഒ കെ.പി. ദീലിപ് മുഖ്യപ്രഭാഷണം നടത്തി. നിലന്പൂർ പോലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, കരുവാരകുണ്ട് സിഐ ജയൻ, എടക്കര സിഐ ബാബു, ആദിവാസി വിഭാഗത്തിൽ നിന്ന് ബാലൻ മാഞ്ചീരി, ഗോപാലൻ പാട്ടക്കരിന്പ്, വീരൻ ഉച്ചക്കുളം എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ADVERTISEMENT
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ അഴിമതിയും ദുര്‍ഭരണവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര വികസന പദ്ധതികള്‍ കോര്‍പറേഷന്‍ അട്ടിമറിക്കുന്നതിനെതിരെയും ബിജെപി നടത്തിയ കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം.

പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കോര്‍പറേഷന്‍ ഓഫീസ് േകാമ്പൗണ്ടില്‍ പ്രവര്‍ത്തകര്‍ കയറി. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകെര പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു.

ബിജെപി സിറ്റി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

നാലര പതിറ്റാണ്ടുകാലമായി കോഴിക്കോട് കോര്‍പറേഷനില്‍ സിപിഎമ്മിന്‍റെ ദുര്‍ഭരണം നടക്കുകയാണെന്നും ഈ അഴിമതി ഭരണത്തുടര്‍ച്ചയ്ക്ക് അറുതിവരുത്തുന്നതു വരെ സമരം തുടരുമെന്നും കൃഷ്ണദാസ് പറഞ്ഞു. സിപിഎമ്മിന് കോര്‍പറേഷന്‍ ഭരണം കറവപ്പശുവാണ്. വോട്ട് ചെയ്ത് ഭരണത്തിലേറ്റിയ ജനങ്ങളെ കറിവേപ്പില പോലെയാണ് കണക്കാക്കുന്നത്.

നിര്‍മാണ കുംഭകോണം, നികുതി കുംഭകോണം, നിയമന കുംഭകോണം എന്നിങ്ങനെ കോടികളുടെ കുംഭകോണമാണ് കോര്‍പറേഷനില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സിറ്റി ജില്ല പ്രസിഡന്‍റ് കെ.പി. പ്രകാശ്ബാബു അധ്യക്ഷത വഹിച്ചു. നേതാക്കളായ വി. ഉണ്ണികൃഷ്ണന്‍, കെ.പി. ശ്രീശന്‍, നവ്യ ഹരിദാസ്, ടി.വി. ഉണ്ണികൃഷ്ണന്‍, എം. സുരേഷ്, എന്‍.പി. രാധാകൃഷ്ണന്‍, കെ. ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.
ADVERTISEMENT
നടവയൽ: പനമരം, പൂതാടി, കണിയാന്പറ്റ പഞ്ചായത്തുകളിലായി കിടക്കുന്ന നടവയൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. പാതിരി സൗത്ത് സ്റ്റേഷനിൽ നിന്നുള്ള കാട്ടാനയാണ് നെയ്ക്കുപ്പ, വേലിയന്പം ഭാഗങ്ങളിലെ ജനവാസ കേന്ദ്രത്തിൽ വിലസുന്നത്. കഴിഞ്ഞദിവസംരാത്രി കാടിറങ്ങിയ ആന നെയ്ക്കുപ്പ പന്നിക്കോട് ബേബി, കാരിക്കോട് ബൈജു, താഴത്തെവീട്ടിൽ ബേബി എന്നിവരുടെ വാട്ടർ ടാങ്ക്, ഇരുചക്രവാഹനം, കോഴിക്കൂട് തുടങ്ങിയവ നശിപ്പിച്ചിരുന്നു.

ഈ പ്രദേശത്തെ കൃഷികളും വാഷിംഗ് മെഷീനും ആനപോയ വഴിയിലുള്ള മറ്റ് വസ്തുക്കളും ആന നശിപ്പിച്ചു. പൊക്കം കുറഞ്ഞ ചെറിയ ആനയാണ് ശല്യക്കാരനായി ജനവാസ കേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞദിവസം എത്തിയ ആനയ്ക്ക് നേരെ ടോർച്ചടിച്ചപ്പോൾ ആന വീടിന് നേരെ എത്തുകയും വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

കൃഷിയിടങ്ങളിൽ നിന്നും നേരം പുലർന്ന ശേഷം മാത്രമാണ് കാട്ടാന വനത്തിലേക്ക് മടങ്ങുന്നത്. രാത്രികാലങ്ങളിൽ വൈദ്യുതവേലി ഓണാക്കുന്നതിനു മുൻപേ കാട്ടാന കൃഷിയിടത്തിൽ തന്പടിക്കുകയാണ്. കഴിഞ്ഞദിവസം ഉച്ചയോടെ ഈ പ്രദേശത്ത് തൊഴിലുറപ്പ്ജോലി ചെയ്യുന്ന തൊഴിലാളികളുടെ അടുത്തും ആന എത്തി. വനപാലകരുടെ ഭാഗത്തുനിന്നും വൻ അനാസ്ഥയാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ADVERTISEMENT
പാലാവയൽ: പുളിങ്ങോം-പാലാവയൽ പാലത്തിനു മുന്നിലെത്തുമ്പോൾ ഇപ്പോൾ നാട്ടുകാരുടെയെല്ലാം മനസിൽ ആദ്യം വരുന്നത് പാലാവയലിൻ ചാരെയുണ്ടൊരു പാലം എന്ന പാട്ടാണ്. ചന്ദ്രകളഭം ചാർത്തിയുണരും തീരം എന്ന നിത്യഹരിതഗാനത്തിന്‍റെ ഈണത്തിൽ പാലാവയലിലെ ഓട്ടോഡ്രൈവറായ ജോബി കുന്നുംപുറത്ത് ആക്ഷേപഹാസ്യ രൂപത്തില്‍ വരികളെഴുതി പാടി സമൂഹമാധ്യമങ്ങളിൽ വൈറലാക്കിയ പാട്ട്. ഈ മനോഹര പാലത്തിൽ തരുമോ ഇനിയൊരു ടാറിംഗ് കൂടി എന്നാണ് ചെറുപുഴ പഞ്ചായത്തിനോട് ജോബിയുടെ പാട്ടിലൂടെയുള്ള അഭ്യർഥന.

ജില്ലയുടെ നീന്തൽഗ്രാമമായ പാലാവയലിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഈയൊരു പാലത്തിന്‍ മീതെയല്ലാതെ നീന്തൽക്കുളങ്ങളുണ്ടോ എന്നും നടുവൊടിയാതെ ഇവിടെ വാഹനമോടിച്ചവരുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ കേൾവിക്കാരിൽ ചിരിയും ചിന്തയും ഉണർത്തുന്നതാണ്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ, ഓടക്കൊല്ലി, തയ്യേനി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുളിങ്ങോം ഭാഗത്തേക്ക് പോകാനുള്ള ഏക മാര്‍ഗമാണ് ഈ പാലം.

റോഡും പാലവും ഏറ്റവുമധികം ആവശ്യമുള്ളത് ഈ ഭാഗത്തുനിന്നുള്ളവര്‍ക്കാണെങ്കിലും പാലം സ്ഥിതി ചെയ്യുന്നത് ചെറുപുഴ പഞ്ചായത്തിന്‍റെ പരിധിയിലാണ്. പാലത്തിന്‍റെ മുകളില്‍ നാളുകളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് നേരത്തേ ഒരുതവണ ചെറുപുഴ പഞ്ചായത്ത് ടെൻഡർ നല്കിയിരുന്നതാണ്. എന്നാല്‍, കരാറുകാരന്‍ പണി തുടങ്ങാന്‍ തയാറായി വന്നപ്പോള്‍ ഒരു വിഭാഗം ആളുകള്‍ ചില സാങ്കേതികവിഷയങ്ങൾ ഉന്നയിച്ച് അത് തടസപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പാലത്തില്‍ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല.

പാലത്തിലൂടെയുള്ള കാൽനടയാത്ര പോലും ഇപ്പോള്‍ ദുഷ്കരമായിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ജനകീയ സഹകരണേത്തോടെ പണിത പാലത്തിന് ചെറുവാഹങ്ങൾക്ക് കടന്നുപോകാവുന്ന വീതി മാത്രമാണുള്ളത്. ഇതിനിടയിൽ സ്കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ട്. ഇവിടെ കൂടുതല്‍ വീതിയില്‍ പുതിയൊരു പാലം നിര്‍മിക്കണമെന്ന ആവശ്യവും ഏറെക്കാലമായി ഉയരുന്നുണ്ട്.
ADVERTISEMENT
കാസർഗോഡ്: മികച്ച വിപണിസാധ്യതകൾക്ക് വഴിതുറക്കാനായി ചക്കയെ ജില്ലയുടെ തനത് ഉത്പന്നമായി പ്രഖ്യാപിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും പദ്ധതികൾ കടലാസിലൊതുങ്ങി. ഇത്തവണ ജില്ലയിൽ മുൻവർഷങ്ങളേക്കാളധികം ഉത്പാദനമുണ്ടായിട്ടും ചക്കകളിലേറെയും പ്ലാവിൻ ചുവട്ടിൽ വീണടിഞ്ഞു.

മുൻവർഷങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നേതൃത്വത്തിൽ പലയിടങ്ങളിലും ചക്ക മേളകൾ സംഘടിപ്പിച്ചിരുന്നു. ഇത്തവണ ഇത്തരം മേളകളുടെയും എണ്ണം കുറഞ്ഞു. വിഷുവിനോടടുത്ത സമയത്തു മാത്രമാണ് ചക്കയ്ക്ക് കുറച്ചെങ്കിലും വിപണി ലഭിച്ചത്. മേയ് പകുതിയോടെതന്നെ കാലവർഷമെത്തിയതോടെ ചക്കകൾ കൂട്ടത്തോടെ വീണടിയുന്ന നിലയായി.

കേന്ദ്രസർക്കാരിന്‍റെ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിൽ ജില്ലയുടെ ഉത്പന്നമായി 2022 ലാണ് ജില്ലാ വ്യവസായ കേന്ദ്രം ചക്കയെ നിർദേശിച്ചത്. ഈ പദവി കിട്ടുന്നതോടെ ചക്കയുമായി ബന്ധപ്പെട്ട മൂല്യവർധിത ഉത്പന്നങ്ങൾക്കും ചെറുകിട വ്യവസായ സംരംഭങ്ങൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക സഹായവും മികച്ച വിപണി സാധ്യതകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, തുടക്കത്തിൽ ഏതാനും സെമിനാറുകളും ചക്ക മേളകളും സംഘടിപ്പിച്ചതിനപ്പുറം കാര്യമായ നടപടികളൊന്നും ജില്ലാ ഭരണകൂടത്തിന്‍റെയോ വ്യവസായ വകുപ്പിന്‍റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.

ജില്ലയുടെ പല ഭാഗങ്ങളിലും കുടുംബശ്രീ യൂണിറ്റുകളുടെയും മറ്റും കീഴിൽ ചക്കപ്പൊടിയും ചക്ക വറുത്തതും ജാമുമൊക്കെ ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പ്രോത്സാഹനമൊന്നും കിട്ടിയില്ല. ചക്കച്ചുളയും കുരുവുമൊക്കെ വൃത്തിയായി ഉരിഞ്ഞ് വേർതിരിക്കുന്നതിനുള്ള കാര്യമായ മനുഷ്യാധ്വാനവും ഉണക്കിപ്പൊടിക്കുന്നതിനും ജാമും മറ്റും ഉത്പാദിപ്പിക്കുന്നതിനുമുള്ള യന്ത്രസംവിധാനങ്ങളുടെ ചെലവും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടുമെല്ലാം പരിഗണിക്കുമ്പോൾ അതിനുമാത്രമുള്ള വിപണി എങ്ങും കിട്ടുന്നില്ലെന്ന് സംരംഭകർ പറയുന്നു.

ബദിയടുക്കയ്ക്ക് സമീപം ഏത്തടുക്ക സദാശിവക്ഷേത്രത്തിൽ എല്ലാവർഷവും മിഥുനമാസത്തിലെ ഒരുദിവസം എല്ലാ വീടുകളിൽ നിന്നും പഴുത്ത ചക്കകൾ സമർപ്പിച്ച് നാട്ടുകാരുടെ കൂട്ടായ്മയിൽ ഉണ്ണിയപ്പമുണ്ടാക്കി നിവേദ്യമായി വിതരണം ചെയ്യാറുണ്ട്. പഴുത്ത ചക്കയും അരിപ്പൊടിയും ശർക്കരയും പശുവിൻപാലിൽ നിന്നുള്ള നെയ്യും ചേർത്തുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്‍റെ സ്വാദ് നാടെങ്ങും കേൾവികേട്ടതാണ്.

ജില്ലയിലെ ഗ്രാമീണമേഖലകളിൽ പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ചക്ക പപ്പടത്തിനും ആവശ്യക്കാരേറെയാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന ചക്കപ്പൊടിക്കും സംസ്കരിച്ച ചക്കക്കുരുവിനും വരെ ഇവിടെ ആവശ്യക്കാരുണ്ട്. പക്ഷേ ഇത്തരം ഉത്പന്നങ്ങളൊന്നും വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനും വിപണനം ചെയ്യാനുമുള്ള കാര്യമായ പ്രോത്സാഹനമോ സഹായമോ ഇവിടെ കിട്ടാത്തതാണ് പ്രശ്നമെന്ന് കർഷകർ പറയുന്നു.

ഇവിടെ അതിനുള്ള സംവിധാനങ്ങളില്ലെങ്കിൽ കൃഷിവകുപ്പിന്‍റെയോ മറ്റു സർക്കാർ സംവിധാനങ്ങളുടെയോ മുൻകൈയിൽ ന്യായമായ വിലയ്ക്ക് സംഭരിച്ച് ആവശ്യമായ ഇടങ്ങളിലേക്ക് കയറ്റിയയയ്ക്കാനുള്ള ക്രമീകരണങ്ങളെങ്കിലും ഉണ്ടാകണം. വരുംവർഷത്തേക്കെങ്കിലും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികളുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT