Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സത്രത്തിലെ ഒരു രാത്രി
അതിമനോഹരമായ ഒരു രാജകൊട്ടാരം. അവിടെ എല്ലാ ദിവസവും ആഡംബരവും ആഘോഷവുമാണ്. എന്നും വിശിഷ്ടാതിഥികൾഎത്തുന്നു. ഒരു ദിവസം അവിടെയെത്തിയ അതിഥികളിൽ ഒരു ആധ്യാത്മിക ഗുരുവുമുണ്ടായിരുന്നു. സേവകർ അദ്ദേഹത്തെ അതിവേഗം രാജസന്നിധിയിലെത്തിച്ചു.
അതിഥിയെ തിരിച്ചറിഞ്ഞ രാജാവ് സന്തോഷപൂർവം സ്വാഗതം ചെയ്തു. ആദരിച്ച് ഇരുത്തിയ ശേഷം രാജാവ് ചോദിച്ചു: "അങ്ങേയ്ക്ക് എന്താണ് ആവശ്യം?' ഉടനെ ഗുരു പറഞ്ഞു: "ഈ സത്രത്തിൽ താമസിക്കാൻ എനിക്ക് ഒരു സ്ഥലം തരണം.'
"ഇതു സത്രമല്ല. എന്റെ കൊട്ടാരമാണ്.'- രാജാവ് പറഞ്ഞു. ഉടനെ ഗുരു ചോദിച്ചു: "അങ്ങേക്ക് മുമ്പ് ഈ കൊട്ടാരത്തിന്റെ ഉടമ ആരായിരുന്നു?'
രാജാവ് പറഞ്ഞു: "എന്റെ പിതാവ്. അല്ലാതെ ആരാണ്?'
"അദ്ദേഹം ഇപ്പോൾ എവിടെയാണ്?' ഗുരു ചോദ്യം തുടർന്നു. ഉടനെ രാജാവ് പറഞ്ഞു: "അദ്ദേഹം മരിച്ചുപോയി.'
ഉടൻ ഗുരുവിന്റെ ചോദ്യം: "അങ്ങയുടെ പിതാവിനു മുൻപ് ആരായിരുന്നു ഈ കൊട്ടാരത്തിന്റെ ഉടമസ്ഥൻ?'
"അത് എന്റെ മുത്തച്ഛനായിരുന്നു'- രാജാവ് മറുപടി നൽകി.
"അങ്ങയുടെ മുത്തച്ഛൻ എവിടെയാണിപ്പോൾ?'- ഗുരുവിന്റെ അടുത്ത ചോദ്യം. ഉടനെ രാജാവ് പറഞ്ഞു: "അദ്ദേഹം പണ്ടേ മരിച്ചു.'
അല്പനിമിഷത്തെ മൗനത്തിനുശേഷം ഗുരു പറഞ്ഞു: "അങ്ങ് പറഞ്ഞതനുസരിച്ച്, ഇവിടെ താമസിക്കുന്നവരെല്ലാം കുറച്ചു കാലത്തേക്കു മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ. അതിനുശേഷം അവർ എങ്ങോട്ടോ യാത്ര തുടരുകയാണ്. അങ്ങനെയെങ്കിൽ ഈ രാജകൊട്ടാരം ഒരു സത്രമല്ലാതെ മറ്റൊന്നുമല്ല!' ഈ വാക്കുകൾ കേട്ടപ്പോൾ രാജാവിനു മറുപടിയില്ലായിരുന്നു.
സ്വന്തമായിട്ടുള്ളത്
റോമൻ ചക്രവർത്തിയും തത്വചിന്തകനുമായിരുന്ന മാർക്കസ് ഔറേലിയസ് (121-180) ഒരിക്കൽ എഴുതി: "ജീവിതമെന്നു പറയുന്നത് ഒരു വഴിപോക്കന്റെ തത്കാല താമസസ്ഥലമാണ്; സത്രത്തിലെ ഒരു രാത്രി.' നമ്മുടെ ജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും വ്യക്തമാക്കുന്ന മനോഹരമായ ഒരു ഉദ്ധരണിയാണിത്. മുകളിൽ കൊടുത്തിരിക്കുന്ന കഥ വ്യക്തമാക്കുന്നതും അതുതന്നെ.
ജീവിതത്തിൽ അധികാരവും പ്രൗഢിയും സന്പത്തുമൊക്കെയുള്ളപ്പോൾ അത് എക്കാലവും നീണ്ടുനിൽക്കുമെന്നാണ് പലരും വിചാരിക്കുന്നത്. ഒരുപക്ഷേ, അവർ അങ്ങനെ ചിന്തിക്കുന്നില്ലെങ്കിൽതന്നെ അവരുടെ പ്രവൃത്തി പലപ്പോഴും വ്യക്തമാക്കുന്നത് അതാണ്.
നിത്യതയുമായി തുലനം ചെയ്യുന്പോൾ നമ്മുടെ ഈലോക ജീവിതം എന്നുപറയുന്നതു സത്രത്തിലെ ഒരു രാത്രിക്കുപോലും തുല്യമാണെന്നു പറയാൻ സാധിക്കില്ല. അത്രമാത്രം ഹ്രസ്വമാണു നമ്മുടെ ജീവിതം. അപ്പോൾപിന്നെ, ഈ ലോകത്തിലെ സുഖത്തിനും സന്തോഷത്തിനുംവേണ്ടി മാത്രം നമ്മുടെ ജീവിതം മാറ്റിവയ്ക്കുന്നതു ഭോഷത്തമല്ലേ?
ദൈവവചനം പറയുന്നു: "ഇവിടെ നമുക്കു നിലനിൽക്കുന്ന നഗരമില്ല' (ഹെബ്രായർ 13:14) അങ്ങനെയെങ്കിൽ, എവിടെയാണ് നിലനിൽക്കുന്ന നഗരം? എവിടെയാണ് നിത്യമായി നമുക്കു ജീവിക്കാനുള്ള വാസസ്ഥലം? ദൈവവചനം വീണ്ടും പറയുന്നു: "നമ്മുടെ പൗരത്വം സ്വർഗത്തിലാണ്'(ഫിലിപ്പി 3:20). അതായത്, സ്വർഗമാണ് നിത്യമായി നിലനിൽക്കുന്ന നമ്മുടെ നഗരം. അവിടെയാണ് നാം നിത്യമായി വസിക്കേണ്ടത്.
തന്മൂലമാണ്, മലയിലെ പ്രസംഗത്തിൽ ദൈവപുത്രനായ യേശു പറഞ്ഞത്: "ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുന്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാർ തുരന്നു മോഷ്ടിക്കും. എന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുന്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല. കള്ളന്മാർ മോഷ്ടിക്കുകയുമില്ല'(മത്തായി 6:19-20).
നിക്ഷേപം കൂട്ടുക
നാം നിത്യമായി വസിക്കേണ്ട സ്വർഗത്തിൽ എങ്ങനെയാണ് നമുക്കു നിക്ഷേപങ്ങൾ കൂട്ടാൻ സാധിക്കുക? അത് എളുപ്പമാണ്. ഈ ലോകത്തിലെ നമ്മുടെ നിക്ഷേപങ്ങൾ നമ്മുടേതെന്നപോലെ മറ്റുള്ളവരുടെയും നന്മയ്ക്കായി വിനിയോഗിക്കുക. ആ നിക്ഷേപങ്ങളിൽ നമ്മുടെ സമയവും സന്പത്തും നിരവധിയായ നമ്മുടെ കഴിവുകളും ഉൾപ്പെടും.
ഈ ലോകത്തിലെ ഹ്രസ്വമായ ജീവിതം ഏറ്റവും മെച്ചപ്പെട്ടതാക്കാനായി സമയവും സന്പത്തും സകല കഴിവുകളും വിനിയോഗിക്കുന്നതിൽ നാം എപ്പോഴും ബദ്ധശ്രദ്ധരാണ്. അതു നല്ല കാര്യം. എന്നാൽ, അതിനെക്കാളേറെ, നിത്യകാലം നീണ്ടുനിൽക്കുന്ന നമ്മുടെ ജീവിതം സന്തോഷപൂർണമായിരിക്കുമെന്ന് ഉറപ്പാക്കാനാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്. അതു ചെയ്യുന്നില്ലെങ്കിൽ നാം പന്പരവിഡ്ഢികൾതന്നെ.
"നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും, (മത്തായി 6:21). എന്നു ദൈവവചനം പറയുന്നുണ്ട്. നമ്മുടെ നിക്ഷേപം സ്വർഗത്തിലാണെന്ന് ഉറപ്പാക്കാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ, നമ്മുടെ ഹൃദയം എപ്പോഴും സ്വർഗീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാകും.
ശ്രീരാമകൃഷ്ണ പരമഹംസൻ പറയുന്നു: "കടന്നുപോകുന്ന സന്പത്തിനോടും ജീവിതസുഖങ്ങളോടുമുള്ള നിങ്ങളുടെ ആസക്തി അനുദിനം കുറഞ്ഞുവരാൻ ദൈവത്തോടു നിങ്ങൾ പ്രാർഥിക്കുക.' അങ്ങനെ പ്രാർഥിക്കാൻ സാധിച്ചാൽ നമ്മുടെ ഹൃദയം സ്വർഗത്തിലായിരിക്കുകയും അവിടെയെത്താൻ ഇടയാവുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രം
പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ട
കേൾക്കാൻ സന്നദ്ധരും സംസാരിക്കാൻ തിടുക്കമില്ലാത്തവരും
ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയ
ഒരു നോവൽ ലോകത്തോടു പറയുന്നത്
നെല്ലി ഹാർപ്പർ ലീ (1926-2016) എന്ന അമേരിക്കൻ നോവലിസ്റ്റ് എഴുതിയ അവിസ്മരണീയമായ ഒരു നോവലാണ് "ടു കിൽ എ മോക്കിംഗ് ബേർഡ്.
രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ
ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മ
അസാധാരണമായതു സംഭവിക്കണമെങ്കിൽ
ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
<
ആരും അറിയാതെ നന്മകൾ ചെയ്യുന്പോൾ
ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്
നൈക്കി, ഒന്നാം സ്ഥാനം, ഒരുപിടി നന്മകൾ
ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ ക
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
നാം ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രം
പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ട
കേൾക്കാൻ സന്നദ്ധരും സംസാരിക്കാൻ തിടുക്കമില്ലാത്തവരും
ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയ
ഒരു നോവൽ ലോകത്തോടു പറയുന്നത്
നെല്ലി ഹാർപ്പർ ലീ (1926-2016) എന്ന അമേരിക്കൻ നോവലിസ്റ്റ് എഴുതിയ അവിസ്മരണീയമായ ഒരു നോവലാണ് "ടു കിൽ എ മോക്കിംഗ് ബേർഡ്.
രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ
ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മ
അസാധാരണമായതു സംഭവിക്കണമെങ്കിൽ
ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
<
ആരും അറിയാതെ നന്മകൾ ചെയ്യുന്പോൾ
ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്
നൈക്കി, ഒന്നാം സ്ഥാനം, ഒരുപിടി നന്മകൾ
ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ ക
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
Latest News
നീതി ആയോഗ് യോഗം ഇന്ന്; പ്രതിപക്ഷ മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം വീതം അനുവദിച്ചു: വി. അബ്ദുറഹിമാൻ
പാരീസ് ഒളിന്പിക്സ് : അര്ജന്റീന ഫുട്ബോള് ടീമിന്റെ പരിശീലന ക്യാമ്പിലും മോഷണം
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില് സിനിമാ ചിത്രീകരണത്തിനിടെ അപകടം
Latest News
നീതി ആയോഗ് യോഗം ഇന്ന്; പ്രതിപക്ഷ മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം വീതം അനുവദിച്ചു: വി. അബ്ദുറഹിമാൻ
പാരീസ് ഒളിന്പിക്സ് : അര്ജന്റീന ഫുട്ബോള് ടീമിന്റെ പരിശീലന ക്യാമ്പിലും മോഷണം
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില് സിനിമാ ചിത്രീകരണത്തിനിടെ അപകടം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top