വാഴക്കുളം: വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. ഇന്നലെ വൈകുന്നേരം 4.15ന് കല്ലൂര്‍ക്കാട് വഴിയാഞ്ചിറയാണ് സംഭവം. കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഇ.എം. മുഹമ്മദിനാണ് പരിക്കേറ്റത്. കാലിലൂടെ കയറ്റിയിറക്കിയ ശേഷം നാഗപ്പുഴ ഭാഗത്തേക്ക് നിര്‍ത്താതെ പോയ കെഎല്‍ 63ഡി 7933 എന്ന കറുത്ത സാന്‍ട്രോ കാര്‍ കണ്ടെത്താനായിട്ടില്ല.

വാഹന പരിശോധനയ്ക്കിടെ വഴിയാഞ്ചിറയില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയാണ് എസ്ഐയും ഒപ്പമുണ്ടായിരുന്ന സിപിഒ കെ.സി. ജിബിയും ഡ്രൈവറെ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഡ്രൈവറും എസ്‌ഐയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കാറിന്‍റെ മുന്‍സീറ്റിലിരുന്ന സഹയാത്രികന്‍ ഇറങ്ങി. ഇയാളുമായും വാക്കേറ്റമുണ്ടായി.

ഇതിനിടെ കാര്‍ മുന്നോട്ട് എടുത്ത ശേഷം വേഗതയില്‍ പിന്നോട്ട് വന്ന് എസ്‌ഐയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അതേ വേഗത്തില്‍ തന്നെ എസ്‌ഐയുടെ കാലിലൂടെ കാര്‍ കയറ്റി ഇറക്കിയ ശേഷം നാഗപ്പുഴ ഭാഗത്തേക്ക് നിര്‍ത്താതെ പോയി. ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്‌ഐ തൊടുപുഴ സെന്‍റ് മേരീസ് ഹോസ്പിറ്റലില്‍ ചികിത്സ തേടി. വലതു കാലില്‍ രണ്ട് ഒടിവുണ്ട്.

വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.