കാഞ്ഞങ്ങാട്: ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർകാവിന് സമീപം ചരക്കുലോറി ദേശീയപാതയുടെ ഡിവൈഡറിലിടിച്ച് മറിഞ്ഞു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ലോറിയുടെ യന്ത്രഭാഗങ്ങളുൾപ്പെടെ ഊരിത്തെറിച്ചെങ്കിലും ഡ്രൈവറും ക്ലീനറും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം നീലേശ്വരം കരുവാച്ചേരിയിലും സമാനമായ രീതിയിൽ ചരക്കുലോറി മറിഞ്ഞിരുന്നു.

പുതിയ ദേശീയപാതയിൽ വാഹനങ്ങളുടെ അമിതവേഗതയും സുരക്ഷാ ക്രമീകരണങ്ങൾ പൂർണമാകാത്തതും മൂലം അപകടങ്ങൾ പെരുകുകയാണ്. കാഞ്ഞങ്ങാട് സൗത്തിൽ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങളെ പുതിയ പാതയുടെ ഒരേ വശത്തുകൂടിയാണ് ഇപ്പോൾ കടത്തിവിടുന്നത്. ദേശീയപാതയിൽനിന്ന് സർവീസ് റോഡുകളിലേക്കും തിരിച്ചും പ്രവേശിക്കാൻ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതും അപകടങ്ങൾ വരുത്തിവയ്ക്കുകയാണ്.