കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് മണിക്കൂറുകൾക്കകം നടപ്പാക്കി ബളാൽ പഞ്ചായത്ത്
1580978
Sunday, August 3, 2025 7:27 AM IST
വെള്ളരിക്കുണ്ട്: കൃഷിയിടങ്ങളിലിറങ്ങി ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കണ്ടാലുടന്‍ വെടിവച്ച് കൊല്ലാന്‍ ഉത്തരവിറക്കി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം.
ഇന്നലെ രാവിലെ 10 മണിക്ക് ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം തന്നെ വെള്ളരിക്കുണ്ട് ടൗണിനു സമീപത്തെ പ്രകാശ് എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഉത്തരവ് നടപ്പാക്കി. കാട്ടുപണികളെ വെടിവെച്ചു കൊല്ലാൻ ലൈസൻസുള്ള ഷൂട്ടർമാരെ എത്തിച്ചാണ് കാട്ടുപന്നിയെ വെടിവച്ചുകൊന്നത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാർഡ് മെംബർ കെ.ആർ. വിനു എന്നിവരും സ്ഥലത്തെത്തി പന്നിവേട്ടയ്ക്ക് നേതൃത്വം നൽകി. ബളാൽ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നാലുപേരുടെ ജീവനാണ് കാട്ടുപന്നി ആക്രമണങ്ങളിൽ നഷ്ടമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കാട്ടുപന്നികളെ കണ്ടാലുടൻ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിറക്കിയത്. വരുംദിവസങ്ങളിലും കാട്ടുപന്നി വേട്ട തുടരുമെന്നും അദ്ദേഹം അറിയിച്ചു.