കൊട്ടിയൂർ: കൊട്ടിയൂർ -ബോയ്സ് ടൗൺ പാൽചുരം റോഡിൽ ചുരംപാത തകർന്ന് ഗതാഗതം ദുഷ്കരമായി. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് പ്രദേശവാസികൾ. ഹെയർപിൻ വളവുകളിലും കുത്തനെയുള്ള കയറ്റത്തിലും ആണ് വലിയ കുഴികൾ രൂപപെട്ടിട്ടുള്ളത്. 100 കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളും, ആയിരക്കണക്കിന് യാത്രികരും കടന്നുപോകുന്ന വഴിയാണിത്.

ഇന്‍റർലോക്ക് പാകിയ ഭാഗങ്ങളിലെ കോൺക്രീറ്റുകൾ ഇളകി മാറുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. കൂടാതെ ആശ്രമം ജംഗ്ഷൻ റോഡിൽ ചാലുപോലെ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. കുഴിയിൽപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും കേടുപാട് സംഭവിക്കുന്നതും പതിവാണ്. കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. കൂടാതെ തമിഴ്നാട് -കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്.