വിശുദ്ധ ഗീവർഗീസും ചന്ദനപ്പള്ളിയും

ജോസ് ചന്ദനപ്പള്ളി
പേജ്: 164 വില: ₹ 275
അനശ്വരം ബുക്സ്, തിരുവനന്തപുരം
ഫോൺ: 9496196751

വിശുദ്ധ ഗീവർഗീസിന്‍റെ ജീവിതം, വിശ്വാസധീരത, അദ്ഭുതസിദ്ധികൾ, ഗീവർഗീസുമായി ബന്ധപ്പെട്ട പ്രധാന തീർഥാടനകേന്ദ്രങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ ഇവയൊക്കെ വിശദമായി പരാമർശിക്കുന്ന ഗ്രന്ഥം.

കാനാൻ ദേശം തേടിപ്പോയവർ

ഡോ. റോബിൻ കെ. മാത്യു
പേജ്: 162 വില: ₹ 260
യെസ് പ്രസ്, എറണാകുളം
ഫോൺ: 9048588887

വിദേശരാജ്യങ്ങളിൽ പഠനം എന്ന സ്വപ്നം കൊണ്ടു നടക്കുന്നവർ വായിച്ചിരിക്കേണ്ട ഗ്രന്ഥം. 90ലേറെ വിദേശരാജ്യങ്ങളിൽ സഞ്ചരിച്ച് ധാരാളം വിദ്യാർഥികളുമായി ഇടപെട്ടതിലൂടെ ലഭിച്ച വിവരങ്ങളടക്കം ഇതിലുണ്ട്. ഏജന്‍റുമാരുടെ ചതിക്കുഴികളിൽപ്പെട്ട് നിരാലംബരായ നിരവധി വിദ്യാർഥികളുടെ ജീവിതം വായിക്കാം.

മിശ്രമതവിവാഹം

ദിലീപ് അമീൻ
വിവർത്തനം: പി.ആർ. മുകുന്ദൻ
പേജ്: 400 വില: ₹ 300
യുണിവേഴ്സൽ കൾച്ചർ ട്രസ്റ്റ്,
തിരുവനന്തപുരം
ഫോൺ: 8281607902

ഒരു ബഹുസ്വര സമൂഹത്തിൽ മിശ്രവിവാഹങ്ങൾ നടക്കാറുണ്ട്. വ്യത്യസ്ത മതങ്ങളിൽനിന്നു വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നവർ പലപ്പോഴും നിരവധിയായ പ്രശ്നങ്ങൾ നേരിടേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങളെ വിലയിരുത്തുകയാണ് ഗ്രന്ഥകാരൻ. യോജിക്കാവുന്നതും വിയോജിക്കാവുന്നതായ കാര്യങ്ങൾ ഇതിലുണ്ട്.

അവളവളുടെ ആത്മദുഃഖങ്ങൾ

വട്ടപ്പാറ രവി
പേജ്: 106 വില: ₹ 160
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 9446386541

21 കഥകളുടെ സമാഹാരം രണ്ടാം പതിപ്പ്. പ്രത്യേകം ചിന്താവിഷയമാക്കേണ്ട ചില കഥകൾ ഈ സമാഹാരത്തിലുണ്ട്. എല്ലാ കഥകളുടെയും അന്തർധാരയായി കഥാകാരന്‍റെയും കഥാപാത്രങ്ങളുടെയും ആത്മദുഃഖങ്ങൾ ഒന്നു ചേർന്നിരിക്കുന്നതായി അനുഭവപ്പെടാം.

സിംഹത്താൻ ഭാഗവതർ

മാത്യൂസ് ആർപ്പൂക്കര
പേജ്: 56 വില: ₹ 100
സൺഷൈൻ, തൃശൂർ
ഫോൺ: 8089239300

കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കഥകൾ. കുട്ടികളുടെ ദീപിക അടക്കമുള്ള ബാലമാസികകളിൽ പ്രസിദ്ധീകരിച്ച പതിനേഴ് കഥകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ഗുണപാഠവും സാന്മാർഗികതയും ചിത്രങ്ങളും പുസ്തകത്തെ ആകർഷകമാക്കുന്നു.