Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോയത് ആറു ലക്ഷത്തിലേറെ കാസറ്റുകളാണ്. പാട്ടുകളുടെ ഹിന്ദി പതിപ്പുമായി ഇറങ്ങിയ കാസറ്റുകള്‍ ആകെ ചെലവായത് 18 ലക്ഷം. തെലുഗുവില്‍ കണക്കു വേറെ. 28 വര്‍ഷത്തിനിപ്പുറം കാസറ്റുകള്‍ കാണാമറയത്തായ കാലത്ത് ഇന്ത്യന്‍ 2 വന്നു. പാട്ടുകള്‍ക്ക് എന്തുപറ്റി?
സിക്സ്ക്കു അപ്പുറം സെവന് ഡാ.. റഹ്മാന് സര്‍ക്ക് അപ്പുറം യെവന് ഡാ!- ശങ്കറിന്റെ കമല്ഹാസന് ചിത്രം ഇന്ത്യന്‍ 2ല്‍ സംഗീതസംവിധായകനായി എത്തിയതിനെക്കുറിച്ച് അനിരുദ്ധ് രവിചന്ദര്‍ തമാശയായി പറഞ്ഞതാണിത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് വേദിയിലാണ് അനിരുദ്ധ് രജനികാന്തിന്റെ ശിവാജിയിലെ പഞ്ച് ഡയലോഗ് ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞത്.
ആറു കഴിഞ്ഞാല്‍ ഏഴാണ്, പക്ഷേ, റഹ്മാന് സാര്‍ കഴിഞ്ഞാല്‍ ആരാണ്- ഇതായിരുന്നു അനിരുദ്ധിന്റെ ചോദ്യം. പശ്ചാത്തലത്തില്‍ കാണികളുടെ കൈയടികളും പൊട്ടിച്ചിരികളും മുഴങ്ങി. സിനിമയിറങ്ങി, പക്ഷേ ആ കൈയടികളും പൊട്ടിച്ചിരികളും ഇപ്പോള്‍ കേള്‍ക്കാനേയില്ല!
ചിത്രം കണ്ടൊരാള് എക്സില്‍ ഇങ്ങനെ കുറിക്കുന്നു: അനിരുദ്ധിന്റെ ബിജിഎം നിരാശപ്പെടുത്തി. എ.ആര്. റഹ്മാന്റെ ക്ലാസിക്കല്‍ ടച്ചുള്ള സംഗീതം വല്ലാതെ മിസ് ചെയ്തു. സിനിമയില്‍ പഴയ ചിത്രത്തിലെ ബിജിഎം കേള്പ്പിച്ചപ്പോഴെല്ലാം ഗംഭീര അനുഭവമായിരുന്നു.
ഈ പറഞ്ഞത് സത്യമാണെന്ന് എല്ലാവരും ശരിവയ്ക്കുന്നു. 28 വര്‍ഷം മുമ്പുകേട്ട ഇന്ത്യനിലെ റഹ്മാന്റെ പാട്ടുകള്‍ ഇന്നും ഓര്‍മയുണ്ട്. ഇന്ത്യന്‍ 2 കണ്ട് തിയറ്ററില്‍നിന്ന് ഇറങ്ങുമ്പോള്‍ അതിലെ ഒരൊറ്റ പാട്ടുപോലും മനസിലില്ല എന്നാണ് മിക്കവരുടെയും പക്ഷം.
ചേഞ്ച് ടൈം
1993ല്‍ ജെന്റില്മാന് എന്ന ചിത്രത്തിലാണ് ശങ്കറും റഹ്മാനും ആദ്യമായി ഒന്നിച്ചത്. സൂപ്പര്‍ ഹിറ്റുകള്‍ ഒരുപാടു വന്നു. ശങ്കറിന്റെ രജനി ചിത്രം 2.0 ചെയ്തതിനു ശേഷം ഒരു മാറ്റം ആഗ്രഹിച്ചിരുന്നതായി റഹ്മാന് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ 2-നുവേണ്ടി കമല്ഹാസന് റഹ്മാനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിവാകുകയായിരുന്നു. അനിരുദ്ധിന്റെ കഴിവില്‍ റഹ്മാന് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാന്ത്രിക സംഗീതവുമായി ഇന്ത്യന്‍ 2-ല്‍ റഹ്മാന് എത്തുമെന്ന ആരാധകരുടെ പ്രതീക്ഷകളാണ് അതോടെ അസ്തമിച്ചത്.
ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിയപ്പോള്‍ റഹ്മാന് 2.0-യുടെ സംഗീതത്തില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നാണ് ശങ്കര്‍ മുമ്പ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ 2ല്‍ ഉള്‍പ്പെടുത്താനുള്ള ഗാനങ്ങള്‍ തനിക്ക് അത്യാവശ്യമായി കിട്ടണമായിരുന്നെന്നും ശങ്കര്‍ പറഞ്ഞിരുന്നു. റഹ്മാന് അധികഭാരം നല്കാന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അനിരുദ്ധിന്റെ പാട്ടുകള്‍ എനിക്കിഷ്ടവുമാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അനിരുദ്ധ് ആയിക്കൂടാ എന്നു ചിന്തിച്ചു- ശങ്കര്‍ പറഞ്ഞതിങ്ങനെ.
ആദ്യ സിനിമയിറങ്ങി 28 വര്‍ഷത്തിനു ശേഷമുള്ള പ്രതീക്ഷകള്‍ വളരെ വലുതാണെന്നും റഹ്മാന്റെ ഈണങ്ങള്‍തന്നെ പ്രചോദിപ്പിക്കുന്നുവെന്നുമായിരുന്നു അനിരുദ്ധിന്റെ അന്നത്തെ പ്രതികരണം. രജനികാന്ത്, കമല്ഹാസന്, വിജയ്, അജിത് എന്നീ മെഗാതാരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ക്കുവേണ്ടി പാട്ടുകള്‍ ഒരുക്കിയ അഞ്ചാമത്തെ സംഗീത സംവിധായകനാവുകയായിരുന്നു അനിരുദ്ധ്. ഇളയരാജ, എ.ആര്. റഹ്മാന്, ദേവ, വിദ്യാസാഗര്‍ എന്നിവരാണ് മുന്‍ഗാമികള്‍.
കൊലവെറിത്തുടക്കം
ധനുഷിനൊപ്പം അനിരുദ്ധിന്റെ വൈ ദിസ് കൊലവെറി എന്ന പാട്ട് പുറത്തിറങ്ങിയിട്ട് പതിമൂന്നു കൊല്ലം കഴിഞ്ഞു. ലോകമെമ്പാടും വൈറലാവുകയും പതിനായിരങ്ങള്‍ സ്വന്തം പതിപ്പുകള്‍ ഒരുക്കുകയും ചെയ്ത പാട്ട്. അന്ന് അനിരുദ്ധ് രവിചന്ദര്‍ എന്ന പയ്യന് സംഗീതസംവിധായകനെ എല്ലാവരും അദ്ഭുതത്തോടെയാണ് കണ്ടത്. ഇന്നയാള് ദക്ഷിണേന്ത്യന്‍ സംഗീതലോകത്തെ റോക്ക് സ്റ്റാറാണ്. പ്രതിഫലം ഇന്നു രണ്ടക്കമുള്ള കോടികള്‍. റാപ്പും ഫോക്കും മെലഡിയും കൂട്ടിയിണക്കിയായിരുന്നു അനിരുദ്ധിന്റെ പാട്ടുകള്‍. ചെയ്ത പാട്ടുകളില്‍ മിക്കവയും ഹിറ്റുകളായി.
നടന് രവിചന്ദ്ര രാഘവേന്ദ്രയും നര്‍ത്തകി ലക്ഷ്മിയുമാണ് അനിരുദ്ധിന്റെ മാതാപിതാക്കള്‍. ചെന്നൈയില്‍ 1990 ഒക്ടോബറില്‍ ജനനം. മുത്തച്ഛന് കൃഷ്ണസുബ്രഹ്മണ്യന് 1930കളില്‍ തമിഴിലെ അറിയപ്പെടുന്ന സിനിമാ നിര്‍മാതാവായിരുന്നു. രജനികാന്തിന്റെ പത്നി ലതയുടെ സഹോദരനാണ് അനിരുദ്ധിന്റെ അച്ഛന്. ചെറുപ്പംമുതല്‍ സംഗീതമാണ് അനിരുദ്ധിനു കൂട്ട്. സിനിമകളിലെ ഇടിവെട്ട് ബിജിഎം അന്നുമുതല്ക്കേ ഹരം.
സ്കൂളിലെ മ്യൂസിക് ബാന്‍ഡില്‍ അംഗമായാണ് തുടക്കം. ഈ ടീം തമിഴിലെ പ്രശസ്തമായ ടിവി റിയാലിറ്റി ഷോയില്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്ന് ആ പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ എ.ആര്. റഹ്മാനായിരുന്നു. സിനിമയിലെത്തി റഹ്മാനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നയാളായി അനിരുദ്ധ് എന്നാണ് പൊതുവേയുള്ള സംസാരം. റഹ്മാന് ഒരു ചിത്രത്തിനു വാങ്ങുന്ന പ്രതിഫലം എട്ടു കോടിയാണെന്നും ജവാന് എന്ന ചിത്രത്തിന് അനിരുദ്ധ് പത്തു കോടി വാങ്ങിയെന്നുമാണ് അണിയറക്കഥകള്‍.
സൂപ്പര്‍ ഹിറ്റുകള്‍
കൊലവെറിക്കു ശേഷം അനിരുദ്ധിന്റേതായി എണ്ണിയാല്‍ തീരാത്ത ഹിറ്റുകള്‍ വന്നു. ധനുഷിന്റെതന്നെ വേലയില്ലാ പട്ടധാരിയിലെ പാട്ടിലൂടെ ഫിലിംഫെയര്‍ അവാര്‍ഡ് നേടി. വിജയ് ചിത്രം കത്തിയിലെ സെല്‍ഫി പുള്ളെ എന്ന പാട്ട് ഇന്‍സ്റ്റന്റ് ഹിറ്റായി. വിക്രം എന്ന ചിത്രത്തില്‍ ഇരുപതിലേറെ ബിജിഎമ്മുകള്‍ അനിരുദ്ധ് പരീക്ഷിച്ചത്രേ. കമല്ഹാസന് വിശേഷിപ്പിച്ചത് ദ ചൈല്‍ഡ് ഓഫ് ടെക്നോളജി എന്ന്.
ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്ത് എന്ന പാട്ട് ഉയര്‍ത്തിയ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല. ജയിലര്‍ എന്ന സിനിമ ബിജിഎംകൊണ്ടും പാട്ടുകളാലും വലിയ അംഗീകാരം നേടി. ഇനിയും സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു. ഒപ്പം മികച്ച ഗായകനായും ശ്രദ്ധിക്കപ്പെടുന്നു. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലെ ഒരു ഗാനം അനിരുദ്ധാണ് പാടിയത്.
ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ 2-നു ശേഷം ആ ചോദ്യം വീണ്ടും ഉയരുന്നുണ്ട്- റഹ്മാനു ശേഷം ആര്? മദ്രാസിലെ മൊസാര്‍ട്ടിന്റെ കാലം അവസാനിച്ചെന്നും പാട്ടുകള്‍ കൊള്ളില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിലപിച്ചവര്‍ ഏറെയാണ്. ശേഷം ആരെന്നു നോക്കാന്‍ റഹ്മാനിലെ സംഗീതം പെയ്തുതോരുന്നില്ലല്ലോ. തത്കാലം അദ്ദേഹവുമായി അനിരുദ്ധിനെ താരതമ്യം ചെയ്യാതിരിക്കാം.
ഹരിപ്രസാദ്
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
കാതില്‍ തേന്മഴയായ്...
തന്റെ കേള്‍വിശക്തി നഷ്ടപ്പെടുന്നതായി പ്രശസ്ത ഹിന്ദി ഗായിക അല്‍ക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് ക
ജലസമാധിയിൽ വയനാടിന്റെ സ്വർണ നഗരം
1952ൽ തരിയോട് സ്വർണനിക്ഷേപമുണ്ടെന്നു കേന്ദ്ര ജിയോളജിക്കൽ വിഭാഗവും കണ്ടെത്തി. തുടർന്ന് ഗവേഷണത്തിനും പഠനങ്ങൾക്ക
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
കാതില്‍ തേന്മഴയായ്...
തന്റെ കേള്‍വിശക്തി നഷ്ടപ്പെടുന്നതായി പ്രശസ്ത ഹിന്ദി ഗായിക അല്‍ക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് ക
ജലസമാധിയിൽ വയനാടിന്റെ സ്വർണ നഗരം
1952ൽ തരിയോട് സ്വർണനിക്ഷേപമുണ്ടെന്നു കേന്ദ്ര ജിയോളജിക്കൽ വിഭാഗവും കണ്ടെത്തി. തുടർന്ന് ഗവേഷണത്തിനും പഠനങ്ങൾക്ക
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
Latest News
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം വീതം അനുവദിച്ചു: വി. അബ്ദുറഹിമാൻ
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
പാരീസ് ഒളിമ്പിക്സ്; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീസ്
Latest News
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം വീതം അനുവദിച്ചു: വി. അബ്ദുറഹിമാൻ
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
പാരീസ് ഒളിമ്പിക്സ്; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top